പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സണ്‍: അന്വേഷണ റിപ്പോര്‍ട്ട് വൈകും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സണ്‍: അന്വേഷണ റിപ്പോര്‍ട്ട് വൈകും
പോപ്പ് സംഗീതജ്ഞന്‍ മൈക്കല്‍ ജാക്സന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടി വൈകും. ജാക്സന്‍റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം വൈകുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, ജാക്സന്‍റെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. അതിവരെ ജാക്സന്‍റെ മാതാവ് കാതറീന്‍ ജാക്സണായിരിക്കും കുട്ടികളുടെ സംരക്ഷണ ചുമതല. മൂന്ന് മക്കളുടേയും സംരക്ഷണ ചുമതല കാതറിനായിരിക്കുമെന്നാണ് ജാക്സന്‍റെ വില്‍പ്പത്രത്തിലുണ്ട്. ജാക്സന്‍റെ മുന്‍‌ഭാര്യ ഡെബ്ബി റോവ് കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നു. അവര്‍ കേസില്‍ നിന്ന് പിന്‍‌മാറിയേക്കുമെന്നും സൂചനകളുണ്ട്.

വേദനാ സംഹാരികളുടെ അമിത ഉപയോഗം മൂലം ഉണ്ടായ ഹൃദയാഘാതമാണ് ജാക്സന്‍റെ മരണകാരണം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് സൂചന. ജാക്സണ് അനസ്റ്റേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടുകള്‍ ജാക്സന്‍റെ ഡോക്ടറെ പ്രതിക്കൂട്ടിലാക്കിയതായാണ് സൂചന. ഡോക്ടര്‍ അമിതമായി വേദനാ സംഹാരി കുത്തിവച്ചതാണ് ജാക്സണ്‍ മരിക്കാനുള്ള കാരണമെന്നാണ് പരക്കെയുള്ള ആരോപണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാകിസ്ഥാനില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു
മുംബൈ ആക്രമണം: പിന്നില്‍ ലഷ്കര്‍
ഇറാന്‍ ആണവായുധം പരീക്ഷിച്ചേക്കും
ഇറാന് പുതിയ ആണവ മേധാവി
അഫ്ഗാനില്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു