പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിച്ചു
വംശീയ കലാപം നടന്ന ഉറുംകിയില്‍ പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചു. മേഖലയില്‍ വിദേശികള്‍ സന്ദര്‍ശനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആളുകള്‍ വീടുകളില്‍ത്തന്നെ പ്രാര്‍ത്ഥന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഷിന്‍‌ജിയാങ് പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികളും പത്രപ്രവര്‍ത്തകരും പ്രദേശം വിട്ടതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കലാപത്തില്‍ 156 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഷിന്‍‌ജിയാങ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്‍റാവോ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. യൂഗുര്‍ മുസ്ലീം വിഭാഗവും ഹാന്‍ ചൈനീസ് വംശജരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

ജൂണ്‍ അവസാനം ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് കലാപം നടന്നത്. ചൈനയില്‍ 30 വര്‍ഷത്തിനിടെ ഇത്രയും പേര്‍ കൊല്ലപ്പെടുന്ന ഒരു കലാപം ആദ്യമാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചൈനയില്‍ ഭൂകമ്പം; 300 പേര്‍ക്ക് പരുക്ക്
കാലാവസ്ഥ വ്യതിയാനം: ജി എട്ട്, ജി അഞ്ച് രാജ്യങ്ങള്‍ ധാരണയില്‍
ഹിന്ദുക്കളേ മാപ്പ് - ബര്‍ഗര്‍ കിംഗ്
ജാക്സന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് വില്‍പനയ്ക്ക്
കലാപം: ആസൂത്രകരെ ശിക്ഷിക്കുമെന്ന് ഹൂ ജിന്‍റാവോ
മുംബൈ: വിചാരണ ഉടനെന്ന് പാകിസ്ഥാന്‍