പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > കസബ്: എതിര്‍വാദവുമായി ജമാത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കസബ്: എതിര്‍വാദവുമായി ജമാത്ത്
മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബ് പാകിസ്ഥാനിയാ‍ണെന്ന വാദത്തിനെതിരെ ജമാത്ത്-ഉദ്-ദാവ.

ഇന്ത്യന്‍ ഏജന്‍സികള്‍ അവര്‍ക്കായി ജോലിനോക്കുന്നതിന് തട്ടിക്കൊണ്ടു പോയ നേപ്പാളില്‍ താമസിക്കുന്ന പാക് യുവാക്കളില്‍ ഒരാളാവാം കസബ് എന്നാണ് ജമാത്ത്-ഉദ്-ദാവ അഭിപ്രായപ്പെടുന്നത്.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തു എന്ന് ആരോപിക്കുന്ന സക്കിയുര്‍ റഹ്മാന്‍, സരാര്‍ ഷാ എന്നിവരുമായി ജമാത്ത്-ഉദ്-ദാവ നേതാവ് ഹഫീസ് സയ്യിദിന് ബന്ധമില്ല എന്നും സംഘടനാ വക്താവ് അബ്ദുള്ള മുന്ദാസിര്‍ ഒരു വാര്‍ത്താ മാധ്യമത്തിനോട് പറഞ്ഞു.

കസബ് പാക്സിഥാനി ആണെന്ന് രാജ്യം അംഗീകരിച്ചതിനു കാരണമെന്തെന്ന് അറിയില്ല. നേപ്പാളില്‍ താമസിച്ചിരുന്ന പാകിസ്ഥാന്‍ വംശജനാണ് കസബ് എന്നും ഇന്ത്യന്‍ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയ പാകിസ്ഥാനി യുവാക്കളുടെ കൂട്ടത്തില്‍ കസബും ഉള്‍പ്പെടുന്നു എന്നും മുന്ദാസിര്‍ പറഞ്ഞു.

ജമാത്ത്-ഉദ്-ദാവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണം എന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഘടനാ നേതാവ് ഹഫിസ് സയ്യിദ് ലാഹോറില്‍ വീട്ടുതടങ്കലിലാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പുലികളുടെ അവസാനകേന്ദ്രവും കീഴടക്കി
മുംബൈ മോഡല്‍ യുഎസിലും ഉണ്ടായേക്കും
പശുപതിനാഥില്‍ വീണ്ടും ഇന്ത്യന്‍ പൂജാരിമാര്‍
ഇസ്രയേലിനു നേരെ ലെബനന്‍ ആക്രമണം
പാക് കസബുമായി ബന്ധം സ്ഥാപിക്കില്ല: റിപ്പോര്‍ട്ട്
ഗാസ: ആദ്യവെടി ഷാവേസില്‍ നിന്ന്