പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ബലാല്‍‌സംഗത്തില്‍ കറാച്ചി ‘തകര്‍ക്കുന്നു’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബലാല്‍‌സംഗത്തില്‍ കറാച്ചി ‘തകര്‍ക്കുന്നു’
പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പുതുമ അല്ലാതായിരിക്കെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി പുറത്ത് വന്നു. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ ഓരോ 24 മണിക്കൂറിലും ശരാശരി 100 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

കറാച്ചിയിലെ പൊലീസ് സര്‍ജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതലും ജോലി ഉള്ള സ്ത്രീകളാണ് ബലാ‍ത്സംഗത്തിനിരയാകുന്നതെന്ന് അഡീഷണല്‍ പൊലീസ് സര്‍ജനായ സുള്‍ഫിക്കര്‍ സിയാല്‍ പറഞ്ഞു.

എന്നാല്‍, ബലാത്സംഗത്തിനിരയാകുന്നവരില്‍ 0.5 ശതമാനം പേര്‍ മാത്രമേ പൊലീസില്‍ പരാതി നല്‍കാറുള്ളൂ. ദീര്‍ഘമായ മെഡിക്കല്‍ പരിശോധനയും നീണ്ട് പോകുന്ന നിയമ നടപടികളുമാണ് പരാതി നല്‍കുന്നതില്‍ നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കുന്നതെന്ന് പൊലീസ് സര്‍ജന്‍ പറഞ്ഞു.

കറാച്ചി നഗരത്തില്‍ ഒരു ദിവസം 100 സ്ത്രീകളെങ്കിലും ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. കൂടുതലും ജോലിയുള്ള സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെടുന്നത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എന്നാല്‍, വളരെ കുറച്ച് പേര്‍ മാത്രമേ പരാതിയുമായി മുന്നോട്ട് വരാറുള്ളൂ. - സുള്‍ഫിക്കര്‍ സിയാല്‍ പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും വീട്ട് ജോലിക്കാരാണെന്നും സുള്‍ഫിക്കര്‍ വെളിപ്പെടുത്തി.
കൂടുതല്‍
യമന്‍ എംബസിക്ക് സമീപം സ്ഫോടനം
ആര്‍ട്ടിക്: ഹിമം കുറയുന്നു
പ്രഭാകരന്‍റെ ഒളിത്താവളത്തില്‍ ബോംബിട്ടു
തായ്‌ലന്‍ഡ്: സോംചൈ പ്രധാനമന്ത്രി
പാകിന്എഫ് 16: പണം അനുവദിക്കണമെന്ന്
ചൈന: ഭക്‍ഷ്യവിഷബാധയില്‍ മരണം മൂന്നായി