പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പുരോഹിതന് സ്വവര്‍ഗ പ്രേമം
ടെലിവിഷന്‍ പരിപാടിയില്‍ വച്ച് ഒരു മുതിര്‍ന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ താന്‍ ഒരു സ്വവര്‍ഗപ്രേമിയാണെന്ന് വെളിപ്പെടുത്തി. ഇതില്‍ അരിശം മൂത്ത വത്തിക്കാന്‍ പുരോഹിതനെ സസ്പെന്‍റ് ചെയ്തു.

ഈ അഭിപ്രായം രേഖപ്പെടുത്തിയ പുരോഹിതന്‍ ആരാണെന്ന് വ്യക്തമല്ല. ടെലിവിഷന്‍ ചാനല്‍ പുരോഹിതന്‍റെ മുഖവും ശബ്ദവും തിരിച്ചറിയാനാവാത്ത വിധമാണ് പരിപാടി സം‌പ്രേക്ഷണം ചെയ്തത്. വത്തിക്കാനിലെ മുതിര്‍ന്ന പുരോഹിതര്‍ ഇതിനെ വളരെ ഗൌരവമായാണ് എടുത്തിരിക്കുന്നത്.

പൊതുവെ ലൈംഗികതയുടെ കാര്യത്തില്‍ കര്‍ശനനിലപാടുകള്‍ സ്വീകരിക്കുന്നവരാണ് ക്രിസ്ത്യന്‍ പുരോഹിത വര്‍ഗ്ഗം. ആ സാഹചര്യത്തില്‍ ഒരു പുരോഹിതനില്‍ നിന്നു തന്നെ ഇത്തരം അഭിപ്രായ പ്രകടനം ഉണ്ടായാല്‍ സമൂഹത്തില്‍ ഉണ്ടാവുന്ന പ്രത്യാഘാതമാണ് വത്തിക്കാനെ കുഴക്കുന്നത്.

ക്രിസ്ത്യന്‍ മതത്തിന്‍റെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാത്ത പുരോഹിതര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്ന് ഫാദര്‍ ലൊമ്പാറ്ഡി പറഞ്ഞു.
കൂടുതല്‍
തുര്‍ക്കിയെ അനുനയിപ്പിക്കാന്‍ യുഎസ്
കൊളംബിയ ഖനിയപകടം: 21 മരണം
റൈസ് പുടിനെ വിമര്‍ശിക്കുന്നു
യുഎസ്-ജപ്പാന്‍ പ്രതിരോധബന്ധം റഷ്യക്ക് എതിര്‍പ്പ്
തായ്‌പേയില്‍ സ്വവര്‍ഗ ജാഥ
ത്രീ ഗോര്‍ജസ്: ലക്ഷങ്ങള്‍ വീടൊഴിയുന്നു