അവളെ തനിച്ചാക്കി രക്ഷപ്പെടില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു- പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്

WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ ബസില്‍ ആണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ അക്രമികള്‍ പിച്ചിച്ചീന്തിയ പെണ്‍കുട്ടി 13 ദിവസം ജീവനായി പൊരുതിയ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡിസംബര്‍ 16ന് രാത്രി പെണ്‍കുട്ടിയ്ക്കൊപ്പം യാത്ര ചെയ്ത 28കാരനായ സുഹൃത്ത് ആ നീചകൃത്യത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും. ഏഴ് പേരോട് ഒറ്റയ്ക്ക് പൊരുതി, ഒടുവില്‍ ബസില്‍ നിന്ന് പെണ്‍കുട്ടിയ്ക്കൊപ്പം പുറത്തെറിയപ്പെട്ടപ്പോള്‍ റോഡില്‍ സഹായത്തിനായി കേണു ആ യുവാവ്.

“അന്ന് നടന്ന എല്ലാ സംഭവങ്ങള്‍ക്കും ഞാന്‍ ദൃക്‌സാക്ഷിയാണ്. അവിശ്വസനീയമായ സംഭവങ്ങളാണ് അന്നുണ്ടായത്. അതിന്റെ പേരില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ ഫലം കാണുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്“, സോഫ്ട്‌വെയര്‍ എഞ്ചിനീയറായ യുവാവ് ഔട്ട്‌ലുക്ക് മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

യുവാവിനെ അധികം വൈകാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ മരുന്നുകള്‍ തുടരുന്നുണ്ട്. ശരീരത്തിന്റെ വേദന മാറി, പക്ഷേ മനസ്സില്‍ മുറിവുണങ്ങാന്‍ സമയമെടുക്കില്ലേയെന്ന് യുവാവ് പറയുന്നു. “പെണ്‍കുട്ടി സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവളെ രണ്ട് തവണ പോയി കണ്ടിരുന്നു. എന്നെ തിരിച്ചറിഞ്ഞു, സംസാരിച്ചു. അസാമാന്യ ആത്മധൈര്യമാണ് അവള്‍ പ്രകടമാക്കിയത്. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചു. പ്രതികളെ പൊലീസ് വളരെ പെട്ടെന്ന് അറസ്റ്റ് ചെയ്തതറിഞ്ഞ് അവള്‍ സന്തോഷിച്ചു. ഭാവിയെക്കുറിച്ചും അവള്‍ പ്രതീക്ഷയോടെ സംസാരിച്ചു. ‘ഞാന്‍ പൊരുതും, എനിക്ക് ജീവിക്കണം’ എന്നാണ് അവള്‍ പറഞ്ഞത്”- യുവാവ് ഓര്‍മ്മിക്കുന്നു.

അടുത്ത പേജില്‍- “അവളെ അവര്‍ക്ക് വിട്ടുകൊടുത്ത് രക്ഷപ്പെടില്ലെന്ന് ഞാന്‍ തീരുമാനിച്ചു“


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :