പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > നഷ്‌ടപ്പെട്ട നീലാംബരി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നഷ്‌ടപ്പെട്ട നീലാംബരി
ജോയ്സ് ജോയ്
PROPRO
അവസാന തന്ത്രി മീട്ടുമ്പോഴും രാഗവും, താള വും തെറ്റാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. സ്വന്ത മായി കണ്ടെത്തിയ വാക്കുകള്‍ക്ക് സുന്ദരമായ സംഗീതം നല്‍കിയാലെന്ന പോലെ കാച്ചിക്കുറു ക്കിയ വാക്കുകള്‍ കൊണ്ട് മലയാളികളുടെ മനസ്സിനെ അവര്‍ കീഴ്പ്പെടുത്തി. ശുദ്ധ സംഗീതം പോലെ സുന്ദരമായ യാത്ര, അതായിരുന്നു മല യാളത്തിന്‍റെ മാധവിക്കുട്ടി നാലപ്പാട്ട് തറവാടില്‍ നിന്ന് തുടങ്ങി പൂണെയില്‍ അവസാനിപ്പിച്ചത്.

സ്വയം കണ്ടെത്തിയ വഴിയേ അവര്‍ നടന്നു. പിന്നിട്ട വഴികളില്‍ അനശ്വരതയുടെ അലുക്കുകളുമായി നില്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളെയും സൃഷ്‌ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യ ജീവിതത്തെ അപവാദങ്ങള്‍ കല്ലു പോലെ പൊതിഞ്ഞപ്പോള്‍, അതിനെയെല്ലാം മൂടല്‍മഞ്ഞു പോലെ നീക്കി കളയാന്‍ അവര്‍ക്ക് കഴിഞ്ഞു.

മാറ്റത്തിന്‍റെ വഴികളില്‍ സ്വയം പ്രതിഷ്ഠിച്ച ജീവിതമായിരുന്നു അവരുടേത്. കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം.

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി. രണ്ടു ഭാഷകളിലും ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കമലയുടേത്‌. പരേതനായ മാധവദാസ്‌ ആണ് ഭര്‍ത്താവ്. മക്കള്‍ എം ഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌.

വിവാഹ ശേഷമാണ് കമല സാഹിത്യലോകത്തില്‍ സജീവമായത്. 1999ല്‍ തന്‍റെ 65 ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനം മലയാളത്തില്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് ആക്രമിച്ചപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല.

ഊമക്കത്തുകളില്‍ നിന്നും, കൊച്ചിയിലെ മനം മടുപ്പിക്കുന്ന മാലിന്യത്തില്‍ നിന്നും, അപവാദങ്ങളില്‍ നിന്നും മോചനം നേടിയാണ് 2007ല്‍ കമല സുരയ്യ പൂണെയിലേക്ക് താമസം മാറിയത്. അവസാ‍നനാളുകള്‍ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പൂനയിലെ ഫ്‌ളാറ്റിലായിരുന്നു അവര്‍ ചെലവഴിച്ചത്.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചിത്രങ്ങള്‍ പറയുന്നു ചിതയിലേക്ക് പോകണ്ട !
മൊബൈലിനായി എയര്‍ഹോസ്റ്റസിനെ കൊന്നു
രക്തത്തിനും വിലകൂട്ടുന്ന സര്‍ക്കാര്‍!
തോല്‍‌വി കൊണ്ടും പഠിക്കാത്തവര്‍
രാഷ്ട്രം നെഹ്റു സ്മരണയില്‍
കുടമാറ്റത്തിന് വിപണിയൊരുങ്ങി