പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > രാഷ്ട്രം നെഹ്റു സ്മരണയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാഷ്ട്രം നെഹ്റു സ്മരണയില്‍
PROPRO
സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നാല്‍പ്പത്തഞ്ചാം ചരമ വാര്‍ഷിക ദിനമാണിന്ന്. ഇനിയും മരിച്ചിട്ടില്ലാത്തെ നെഹ്റു സ്മരണയിലാണ് രാജ്യം.

നവഭാരത ശില്‍പിയെന്ന പേരിലാണ് നെഹ്രുവിനെ അറിയപ്പെടുന്നത്. വരും നൂറ്റാണ്ടിനെ ലക്‍ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്ത ദര്‍ശിയായ ചാച്ചാജി 1964 മെയ് 27ന് ആണ് ഈ ലോകത്തോട് വിടപറഞ്ഞത്.

നെഹ്റുവിന്‍റെ അന്ത്യ നിമിഷങ്ങള്‍

1964 ജനുവരിയില്‍ ഭുവനേശ്വരില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സയിലൂടെ പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. മെയില്‍ വീണ്ടും രോഗനില വഷളായി.

വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു. മെയ് 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.

നെഹ്റുവിന്‍റെ അന്ത്യാഭിലാഷം

"" എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ ''.

നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ 8- ന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി.ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കുടമാറ്റത്തിന് വിപണിയൊരുങ്ങി
രാജ്യത്ത് ഭരണപ്രതിസന്ധി
ഗന്ധര്‍വ്വസ്മരണയില്‍ മലയാളം
ആന്‍റണി - സ്വീകാര്യതയുടെ രാഷ്ട്രീയ വേഷം
സിംഗ്, അപ്രതീക്ഷിതങ്ങളുമായി
രാജീവിന് ആദരാഞ്ജലികള്‍ !