നബിയെ നിന്ദിക്കുന്നത് സഹിക്കാനാകില്ല!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
ഇസ്ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും നിന്ദിക്കുന്ന, ആക്ഷേപിക്കുന്ന ഒന്നും തങ്ങള്‍ക്ക് വേണ്ടെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. മുസ്ലിം മതാചാരങ്ങളെ നിന്ദിക്കുന്ന സാങ്കേതിക സേവനങ്ങളെല്ലാം റദ്ദാക്കാന്‍ തന്നെയാണ് ലക്‍ഷ്യമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്ലാം മതത്തെ ആക്ഷേപിക്കുന്ന ഉള്ളടക്കങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് വര്‍ധിച്ചിരിക്കുകയാണ്. സാങ്കേതിക സേവനങ്ങള്‍ വര്‍ധിച്ചതോടെ ഇതിന് വേഗതകൂടിയുണ്ട്. നിലവിലെ ട്രന്റായ സോഷ്യല്‍ മീഡിയകളെല്ലാം മതങ്ങളെ നിന്ദിക്കുന്ന തരത്തിലാണ് പ്രവത്തിക്കുന്നതെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

ഏറ്റവും അവസാനമായി ബ്ലാക്ക്‌ബെറി സേവനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. പാകിസ്ഥാന്‍ ടെലികോം അതോറിറ്റിക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന് ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യൂട്യൂബും നിര്‍ത്തലാക്കിയിരിക്കുന്നത്.

ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിനാണ് യൂട്യൂബിന് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസയം, എന്തു തരത്തിലുള്ള ആക്ഷേപ വീഡിയോയാണ് യൂട്യൂബിലുള്ളതെന്ന് വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.
PRO
PRO


പാകിസ്ഥാനില്‍ നെറ്റ് സേവനം നല്‍കുന്ന ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നെറ്റ് ഉപയോക്താക്കള്‍ക്ക് ആര്‍ക്കും തന്നെ യൂട്യൂബ് സേവനം ലഭ്യമായിട്ടില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ രേഖാചിത്രമത്സരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതിയാണ് ഫെയ്സ്ബുക്ക് തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച തന്നെ ഫെയ്‌സ്ബുക്കിലെ വിവാദമായ പേജിന്റെ ലിങ്ക് തടയാന്‍ ഇന്റര്‍നെറ്റ് വിതരണക്കാരോട് നിര്‍ദേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :