ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » അവസാനമണിക്കൂറില്‍ തിരിച്ചുവരവ് (Sensex regains in last hour trade)
Feedback Print Bookmark and Share
 
PRO
ദിവസം മുഴുവന്‍ ചാഞ്ചാടി നിന്ന ശേഷം അവസാന മണിക്കൂറിലെ തിരിച്ചുവരവിലൂടെ ബോംബെ ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സില്‍ 158.08 പോയിന്‍റും നിഫ്റ്റിയില്‍ 58.40 പോയിന്‍റുമാണ് ഉയര്‍ച്ച ഉണ്ടായത്.

സെന്‍സെക്സ് 16,070.21 പോയിന്‍റിലാണ് ക്ലോസ് ചെയ്തത്. 16,092.38 പോയിന്‍റാണ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വ്യാപാ‍രനില. ഒരു ഘട്ടത്തില്‍ വിപണി 15,564.89 പോയിന്‍റിലെത്തിയിരുന്നു. 4769.20 പോയിന്‍റാണ് നിഫ്റ്റിയിലെ ക്ലോസിംഗ് നില. നിഫ്റ്റി ഒരു ഘട്ടത്തില്‍ 4610.0 പോയിന്‍റിലെത്തിയിരുന്നു. 4733 പോയിന്‍റാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വ്യാപാര നില.

രാവിലെ വ്യാപാരം ആരംഭിച്ച ഉടന്‍ നിഫ്റ്റ് 4700 പോയിന്‍റില്‍ താഴെയെത്തിയിരുന്നു. 4673.25 ആയിരുന്നു തുടക്കത്തിലെ വ്യാ‍പാരനില.

മധ്യനിര ഓഹരി സൂചികയായ മിഡ്ക്യാപ് സൂചികയില്‍ 2.13 ശതമാനവും ചെറുകിട ഓഹരികളുടെ സ്മോള്‍ ക്യാപ് സൂചികയില്‍ 1.98 ശതമാനവും മുന്നേറ്റമുണ്ടായി. ലോഹ, റിയാല്‍റ്റി, ഊര്‍ജ്ജമേഖലകളാണ് വിപണിയുടെ തിരിച്ചുവരവിന് കളമൊരുക്കിയത്. ലോഹ ഓഹരികള്‍ 3.16 ശതമാനവും, റിയാല്‍റ്റി സൂചിക 2.90 ശതമാനവും ഊര്‍ജ്ജസൂചിക 2.60 ശതമാനവും ഉയര്‍ന്നു.

റിലയ്ന്‍സ് ക്യാപിറ്റല്‍ (10.25 ശതമാനം) ഗെയ്‌ല്‍ (6.41) റിലയ്ന്‍സ് ഇന്‍ഫ്രാസ്ട്രച്ചര്‍ (6.12) ഹിന്ദാല്‍കോ (5.83) എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. സെന്‍സെക്സില്‍ വ്യാപാരത്തിനെത്തിയ 1812 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 850 ഓഹരികള്‍ നിരാശപ്പെടുത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍