ഇന്ത്യയില്‍ നിരോധിച്ച ഏഴ് ബിസിനസുകള്‍

കൊച്ചി| WEBDUNIA|
PRO
നിയമവിരുദ്ധമായ വസ്തുക്കള്‍ കൈവശം വെയ്ക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പിഴശിക്ഷ മുതല്‍ തടവ് ശിക്ഷ വരെ ശിക്ഷാര്‍ഹമാകുന്നവയാണ് ഇത്തരത്തിലുള്ള ബിസിനസുകളും.

വന്യജീവികളെയോ ശരീരഭാഗങ്ങളോ വില്‍പ്പന നടത്തുക

വനവും വന്യജീവികളും നമ്മുടെ പരിസ്ഥിതിയുടെ അവശ്യഘടകമാണ്. ജീവിവര്‍ഗങ്ങളും അന്യം നില്‍ക്കുമ്പോള്‍ത്തന്നെ അവയുടെ വിപണന മൂല്യവും കൂടുതലാണ്. കടുവ, കാണ്ടാമൃഗം, ആന, പാമ്പ്, ആമ തുടങ്ങിയ ജീവികളുടെയും ശരീരഭാഗങ്ങളുടെയും വില്‍പ്പന വ്യാപകവും എന്നാല്‍ നിരോധിക്കപ്പെട്ടതുമാണ്.

1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവ 6 വര്‍ഷത്തോളം തടവും 5000ല്‍ കുറവായ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

പൈറേറ്റഡ് സോഫറ്റ്വെയര്‍ വില്‍പ്പന

ലൈസന്‍സില്ലാത്ത സോഫ്റ്റ്‌വെയറുകളുടെ വാര്‍ഷിക മൂല്യം ഏകദേശം 203 കോടി ഡോളര്‍ വരുമെന്നാണ് കണക്ക്. 2009ല്‍ സോഫ്റ്റ്‌വെയര്‍ പൈറസി മൂലം ഏകദേശം 5100 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സമ്പദ്‌വ്യവസ്ഥയിലും ബിസിനസിനേയും ബാധിക്കുന്ന ഒരു വ്യാവസായിക പ്രശ്‌നമാണ് സോഫ്റ്റ്‌വെയര്‍ പൈറസി. വ്യാജ സോഫ്റ്റ്വെയറുകളുടെ വ്യാപനം ആത്യന്തികമായി രാജ്യത്തിന്‍െറ സാമ്പത്തിക പ്രവര്‍ത്തനങ്ങളെതന്നെ ദോഷകരമായി ബാധിക്കും

1957ലെ ഇന്ത്യന്‍ കോപ്പിറൈറ്റ് ആക്ട് പ്രകാരം സമ്മതമില്ലാതെ കോപ്പിചെയ്യുന്നത് 3 വര്‍ഷം വരെ തടവും 2 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

വ്യഭിചാരം

3 ദശലക്ഷം പേരാണ് ഇന്ത്യയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് അനൌദ്യോഗിക കണക്കുകള്‍. എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളുടെ വ്യാപനം തടയുന്നതിന് ഗവണ്മെന്റ് ബോധവത്കരണങ്ങള്‍ നടത്തുന്നുണ്ട്. സിനിമാതാരങ്ങള്‍ വരെ ഉള്‍പ്പെടുന്ന നക്ഷത്ര വേശ്യാലയങ്ങളിലെ റെയ്ഡുകളും മറ്റും വാര്‍ത്തയാകാ‍റുണ്ട്.

മയക്കുമരുന്നു വ്യാപാരം

ചിലകേസുകള്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്നു വ്യാപാരം. കുറ്റകൃത്യങ്ങളുടെ ഗൌരവത്തിന്റെയും കൈവശം കരുതിയിരിക്കുന്ന മയക്കുമരുന്നുമനുസരിച്ചാണ് ശിക്ഷയുടെ തോതും കൂടുന്നത്.

അനധികൃത ആയുധവ്യാപാരം

അനധികൃത ആയുധവ്യാപാരവും ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.

മനുഷ്യാവയവങ്ങളുടെ വില്‍പ്പന

നിയമാനുസൃതമല്ലാത്ത മനുഷ്യാവയവങ്ങളുടെ വില്‍പ്പനയും രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഡോക്ടര്‍മാരും ആശുപത്രികളും മറ്റും ഉള്‍പ്പെട്ട വലിയ മാഫിയകള്‍ മനുഷ്യാവയവകടത്തിലും വില്‍പ്പനയിലും കുടുങ്ങുന്നത് പലപ്പോഴും വലിയ വാര്‍ത്തകളായിരുന്നു. അവയവ മാഫിയയും പെണ്‍വാണിഭക്കാരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരുന്നു .

ചൂതാട്ടം

പൊതുസ്ഥലത്തുള്ള പണം വെച്ചുള്ള ചൂതാട്ടം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങളോടെ നടക്കുന്ന ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ്‌ റെയ്ഡുകള്‍ നടത്താറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ചൂതാട്ട മേശകളില്‍ ഒഴുകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :