പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > തൊഴില്‍ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തൊഴിലാളി ക്ഷേമപദ്ധതിയില്‍ ഭേദഗതി  Search similar articles
2006 -ലെ കേരള ഷോപ്പ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്‌സ് തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 2 (ജി) യില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചു.

മാര്‍ച്ച്‌ 15 മുതലാണ് കേരള ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രാബല്യത്തില്‍ വന്നത്‌. ഈ പദ്ധതി പ്രകാരം കൂടുതല്‍ അംഗങ്ങള്‍ക്ക്‌ ആനുകൂല്യം നല്‍കുന്നതിനാണ്‌ ഭേദഗതി വരുത്തിയിട്ടുള്ളത്‌. ഇത്‌ പ്രകാരം ഏകദേശം 10 ലക്ഷം തൊഴിലാളികള്‍ക്ക്‌ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കും.

ഈ പദ്ധതിയില്‍ അംഗത്വം എടുക്കുന്നത്‌ വഴി തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, ചികിത്സാ സഹായം, വിദ്യാഭ്യാസാനുകൂല്യം, മരണാനന്തര സഹായം തുടങ്ങിയവ ലഭിക്കും. നിയമത്തിലെ 2 (ജി) അനുസരിച്ച്‌ മറ്റേതെങ്കിലും നിയമ പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും മറ്റേതെങ്കിലും ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല.

ഭേദഗതിയോടുകൂടി 1960 -ലെ കേരള ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്‌ളിഷ്മെന്‍റ്‌സ് ആക്ടിന്‍റെ പരിധിയില്‍ വന്നിട്ടുള്ള എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളും കേരള ഷോപ്സ്‌ ആന്‍റ് എസ്റ്റാബ്‌ളിഷ്മെന്‍റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം സ്വീകരിക്കണം.

ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയല്‍ ഉള്‍പ്പെടുകയും ആ ക്ഷേമനിധിയല്‍ അംഗത്വം ലഭ്യമാക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ ഇതര ക്ഷേമനിധി നിയമങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെടും. കൂടാതെ കേരള ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം സ്വീകരിക്കുന്നവര്‍ക്ക്‌ അവര്‍ അടച്ച വിഹിതവും തിരിച്ചു നല്‍കുന്നതിന്‌ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
കൂടുതല്‍
സ്റ്റെനോഗ്രാഫി കോഴ്സിന് അവസരം
സൌജന്യ തൊഴില്‍ പരിശീലനം
പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ
ഒമാനില്‍ വീട്ടുവേലക്കാരുടെ വേതനം കൂട്ടി
ബാലസേവികാ കോഴ്സിന് അപേക്ഷിക്കാം
ഹയര്‍‌സെക്കന്‍ററി പ്രവേശനം: വിക്ടേഴ്സില്‍ പ്രത്യേക പരിപാടി