പ്രധാന താള്‍ » വാര്‍ത്താലോകം » ബജറ്റ് (Budget)
ഈ വര്‍ഷം റെയില്‍വേ യാത്രാ-ചരക്കുകൂലിയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. യു.പി.എ സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട്ടെ കോച്ച് ഫാക്ടറിക്ക് അന്തിമാനുമതിയും നല്‍കി. കോച്ച് ഫാക്ടറി ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
  കൂടുതല്‍ വായിക്കൂ
 
കേരളത്തിന് പുതിയ ഒന്‍പതു ട്രെയിനുകള്‍ അനുവദിച്ചു. കോഴിക്കോട്-തിരുവനന്തപുരം പാതയില്‍ പുതിയ ജനശതാബ്ദി, മുംബൈ-എറണാകുളം പാതയില്‍ പുതിയ തുരന്തോ ട്രെയിന്‍, ഭോപ്പാല്‍ - കന്യാകുമാരി - തിരുവനന്തപുരം - കൊച്ചി പാതയില്‍ പുതിയ ട്രെയിന്‍ എന്നിവ അനുവദിച്ചു.
 
പ്രഖ്യാപനം മാത്രം നടത്തി ഇത്തവണയും കേരളത്തെ കബളിപ്പിക്കരുതെന്ന് കേരളത്തില്‍ റയില്‍വേയുടെ ചമതലയുള്ള മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി മമത ബാനര്‍ജി ഇന്ന് അവതരിപ്പിച്ച റയില്‍വെ ബജറ്റിനെക്കുറിച്ച്...
എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല
തനിക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര റെയില്‍‌‌വെ മന്ത്രി മമത ബാനര്‍ജി. ബജറ്റ് അവതരണ വേളയില്‍ പലപ്പോഴും സഭ ശബ്ദായമാനമായപ്പോഴായിരുന്നു തന്‍റെ നിസ്സഹായത സൂചിപ്പിച്ച് മമതയുടെ പരാമര്‍ശം.
റെയില്‍വെയുടെ ലാഭം 1328 കോടി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെയില്‍വെ 1328 കോടി രൂപ ലാഭം നേടിയതായി റെയില്‍ മന്ത്രി മമതാ ബാനര്‍ജി. പുതിയ ലൈനുകളുടെ നിര്‍മാണത്തിനുള്ള തുക 2848 കോടിയില്‍ നിന്ന് 4441 കോടിയായി ഉയര്‍ത്തി.