പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ജയലളിത - തമിഴകത്തെ വീരനായിക
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയലളിത - തമിഴകത്തെ വീരനായിക
ഗോദയില്‍ വളകിലുങ്ങുമ്പോള്‍ - 8
PROPRO
തമിഴ് സിനിമയില്‍ നിന്ന് തമിഴക രാഷ്‌ട്രീയത്തിലെ നിര്‍ണാ‍യക ശക്തിയായി മാറിയ വനിതയാണ് ജയലളിത. സിനിമാലോകത്തിന്‍റെ വെള്ളിവെളിച്ചത്തില്‍ നിന്ന് പൊതുരംഗത്തേക്ക് കടന്നു വന്ന അവര്‍ രാഷ്‌ട്രീയ ജീവിതത്തിലും തിളക്കമാര്‍ന്ന നേട്ടമാണ് കാഴ്ചവെച്ചത്.

മൈസൂരില്‍ കന്നഡിംഗ ദമ്പതികളുടെ മകളായി 1948 ഫെബ്രുവരി 24ന് ആണ് ജയലളിതയുടെ ജനനം. കോമളവല്ലി എന്നായിരുന്നു ആദ്യ നാമം. രണ്ടാം വയസ്സില്‍ പിതാവ് മരിച്ചത്തോടെ കുടുംബം ദാരിദ്ര്യത്തിലേക്ക് വഴുതി വീണു. ബാംഗ്ലൂരിലെ ബിഷപ് കോട്ടണ്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മാതാവിനോടൊപ്പം അവര്‍ മദ്രാസ് സംസ്ഥാനത്തേക്ക് താമസം മാറ്റുകയും അമ്മയുടെ നിര്‍ദേശ പ്രകാരം തമിഴ് സിനിമയിലേക്ക് ചേക്കേറുകയും ചെയ്തു.

രാഷ്ട്രിയത്തില്‍ ചുവടുറപ്പിക്കുന്നതിന് മുമ്പ് തമിഴ് സിനിമയിലെ ജനപ്രിയ താരമായിരുന്നു ജയലളിത. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളില്‍ തന്‍റേതായ സാന്നിധ്യം അറിയിച്ച ജയലളിത എപിസ്റ്റില്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1972ല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമണി പുരസ്കാരത്തിന് ഇവര്‍ അര്‍ഹയായി. 1980ല്‍ ഇറങ്ങിയ നദിയൈ തേടി വന്ത കടല്‍ ആയിരുന്നു അവരുടെ അവസാന ചിത്രം.

1981ലാണ് ജയലളിത എ ഐ എ ഡി എം കെയില്‍ ചേരുന്നത്. 1988ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമ നിര്‍ദേശം ചെയ്യപ്പെട്ടു. സിനിമയിലും ഒട്ടേറെ ചിത്രങ്ങളില്‍ തന്‍റെ നായകനായിരുന്ന എം ജി ആറുമായുള്ള(എം ജി രാമചന്ദ്രന്‍) ബന്ധമാണ് രാഷ്ട്രീയത്തില്‍ ജയലളിതയെ വളര്‍ത്തിയത്. വെള്ളിത്തിരയില്‍ തുടങ്ങിയ ആ അപൂര്‍വബന്ധം രാഷ്ട്രീയത്തിലും തുടര്‍ന്നു. എം ജി ആറിന്‍റെ മരണശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ജാനകി രാമചന്ദ്രന് പിന്തുണ നല്‍കാനാണ് താല്‍പര്യം കാണിച്ചത്. കളങ്കിതയായ വനിതയായി ജയലളിതയുടെ പ്രതിച്ഛായ ഇടിച്ചു താഴ്ത്താനും ഏറെപ്പേരുണ്ടായിരുന്നു.
1 | 2 | 3 | 4  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ
ഇന്ദ്രപ്രസ്ഥത്തില്‍ തേര്‍തെളിച്ച ഷീല
അന്തപ്പുരത്തില്‍ നിന്ന് അരങ്ങത്തേക്ക്- വസുന്ധര
ഭാരതത്തിനു വേണ്ടി സുഷമ
സ്ത്രീ ശക്തി- കുമാരി സെല്‍ജ
“മമത”, സാധാരണക്കാരോട്