പ്രധാന താള്‍ > മറ്റുള്ളവ > സ്പെഷ്യല്‍ 09 > ഓസ്കര്‍ ‍09 > മരണശേഷവും തുടരുന്ന ലെജര്‍ പെരുമ‍!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മരണശേഷവും തുടരുന്ന ലെജര്‍ പെരുമ‍!
PROPRO
ഒരു മിന്നാമിനുങ്ങുപോലെ പെട്ടെന്ന് പറന്നെത്തി, ലോക സിനിമയുടെ ആരാധകരെ വിസ്മയിപ്പിച്ച ഏറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച്, യാത്ര പോലും പറയാതെ വിടവാങ്ങിയ ഹോളിവുഡ് നടന്‍ ഹീത്ത് ലെജറാണ് ഇത്തവണത്തെ ഓസ്കറില്‍ മികച്ച സഹനടനാകാനുള്ള മത്സരത്തിലെ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തി‍. അതെ, മരണശേഷവും ഹീത്ത് ലെജര്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ദി ഡാര്‍ക്ക് നൈറ്റ്’ എന്ന ബാറ്റ്‌മാന്‍ ചിത്രത്തിലെ ലെജറിന്‍റെ മാസ്മരപ്രകടനമാണ് അദ്ദേഹത്തെ ഓസ്കറിന്‍റെ പടിവാതിലിലെത്തിച്ചിരിക്കുന്നത്.

മനോരോഗിയും കുറ്റവാളിയുമായ ഒരു ജോക്കറായാണ് ഹീത്ത് ലെജര്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ജോക്കറാണ് ഹീത്ത് ലെജറിന്‍റേതെന്നാണ് ലോകമെങ്ങുമുള്ള ഹോളിവുഡ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ലെജറിനോടുള്ള ആദരസൂചകമായി ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ഇനി മുതല്‍ ജോക്കര്‍ കഥാപാത്രത്തെ ഉള്‍പ്പെടുത്തരുതെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത് രണ്ടാമത്തെ ഓസ്കര്‍ നോമിനേഷനാണ് ലെജറിനെ തേടിയെത്തുന്നത്. 2005ല്‍ ‘ബ്രോക്ക് ബാക്ക് മൌണ്ടന്‍’ എന്ന സിനിമയിലെ ഗംഭീര പ്രകടനം ലെജറിനെ ഓസ്കര്‍ നാമനിര്‍ദ്ദേശത്തിന് അര്‍ഹനാക്കിയിരുന്നു.

2008 ജനുവരി 22ന് മാന്‍ഹട്ടനിലെ അപ്പാര്‍ട്ടുമെന്‍റില്‍ ഹീത്ത് ലെജറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെറും 28കാരനായ ലെജര്‍ പ്രായത്തിനപ്പുറം ഉള്‍ക്കാഴ്ചയുള്ള പ്രതിഭയായിരുന്നു. അപ്രതീക്ഷിതമായ ഈ വിടവാങ്ങലിന്‍റെ ഞെട്ടലില്‍ മരവിച്ച് നില്‍ക്കുകയാണ് ഇപ്പോഴും ഹോളിവുഡ്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതായിരുന്നു ലെജറിന്‍റെ മരണത്തിന് കാരണം.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
ബഞ്ചമിന്‍ ബട്ടന്‍റെ ജീവിതയാത്ര
തെരുവില്‍ നിന്നൊരു കോടീശ്വരന്‍
ഓസ്കര്‍ നോമിനേഷനുകള്‍
ലോകമെങ്ങും റഹ്‌മാന്‍ മാനിയ!