പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഐ.എഫ്.എഫ്.കെ - 08 > ചലച്ചിത്രമേളയിലേയ്ക്കൊരു തിരിഞ്ഞു നോട്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചലച്ചിത്രമേളയിലേയ്ക്കൊരു തിരിഞ്ഞു നോട്ടം
PRO
അനന്തപുരിയെ ലോക സിനിമ കാഴ്‌ചയുടെ പുതിയ അനുഭൂതിയിലേക്ക്‌ ഉയര്‍ത്തിയ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‌ തിരശീല വീണു.

സിനിമാസ്‌നേഹികളായ മലയാളികളുടേയും വിദേശികളുടേയും അഭൂതപൂര്‍വ്വമായ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ദിനങ്ങളിലേക്ക്‌‌ ഒരു തിരിഞ്ഞു നോട്ടം

പതിമൂന്നാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 12ന്‌ തിരുവനന്തപുരം നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു.

14 വിഭാഗങ്ങളിലായി 53 രാജ്യങ്ങളിലെ 181 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മേളയിലെ മുഖ്യശ്രദ്ധാകേന്ദ്രമായ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നായിരുന്നു.

വിദേശത്തു നിന്ന്‌ 179 എന്‍ട്രികള്‍ ഉള്‍പ്പെടെ 350 ചിത്രങ്ങളില്‍ നിന്നാണ്‌ മത്സരചിത്രങ്ങള്‍ തെരഞ്ഞെടുത്തത്‌. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്‌.

ലോക സിനിമാ വിഭാഗത്തില്‍ 55 ചിത്രങ്ങളുണ്ടായിരുന്നു. ഭൂരിഭാഗം ചിത്രങ്ങളും 2007,2008 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചവയാണ്‌. അമ്പതുവര്‍ഷത്തെ ലോകസിനിമാ ചരിത്രത്തില്‍ നാഴികക്കല്ലുകളായ ഏഴ്‌ ചിത്രങ്ങളുടെ പ്രത്യേക വിഭാഗം മേളയുടെ സവിശേഷതയായിരുന്നു. ലൂയി ബുനുവല്‍, ആദ്രെ വൈദ, ഇങ്‌മര്‍ ബര്‍ഗ്‌മാന്‍, ജാക്വിസ്‌ താതി, ജാക്‌ ക്ലൈറ്റണ്‍, ബര്‍ട്ട്‌ ഹാന്‍സ്‌ട്ര, സത്യജിത്‌ റായ്‌ എന്നിവരുടെ ചിത്രങ്ങള്‍ മേളയുടെ പ്രത്യേകതയായിരുന്നു.

സമകാലിക റഷ്യയുടെ സാമൂഹിക പ്രശ്‌നങ്ങള്‍ പ്രതിപാദ്യ വിഷയമായ 'ഫോക്കസ്‌ ഓണ്‍ റഷ്യ' വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇസ്രയേലി സംവിധായകന്‍ അമോസ്‌ ഗിതായി, ഫ്രഞ്ച്‌ സംവിധായകന്‍ അലന്‍ റെനെ എന്നിവരുടെ റിട്രോസ്‌പെക്‌ടീവ്‌ വിഭാഗത്തില്‍ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

1 | 2  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
‘പാര്‍ക്ക്‌ വിയ’ സുവര്‍ണ്ണ ചകോരം നേടി
കാഴ്‌ചയുടെ ഉത്സവത്തിന് തിരശീല
ചലച്ചിത്രമേള മെച്ചപ്പെടുത്തും
വ്യത്യസ്‌ത ചിത്രങ്ങളുടെ ഏഴാം ദിനം
മേളയില്‍ ജീവിതഗന്ധിയായ പ്രമേയങ്ങള്‍
ഓഡിയന്‍സ്‌ പോള്‍ തുടങ്ങി