അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹജ്ജും അറഫാസംഗമവും
ഇസഹാഖ് മുഹമ്മദ്


ഹജ്ജിന്‍റെ മുഖ്യഘടകമാണ്‌ അറഫയിലെ സംഗമം. ദുല്‍ഹജ്ജ്‌ ഒമ്പതിനാണ് അറഫാദിനം. ഹജ്ജ്‌ അറഫയാകുന്നു എന്നത്രെ നബി അരുള്‍ ചെയ്തത്‌.

സത്യവിശ്വാസികള്‍ സ്വര്‍ഗം ചോദിച്ചുവാങ്ങുന്ന അനുഭൂതിദായകമായ രംഗമാണവിടെ. അറഫാ നിര്‍ത്തത്തിന്‍റെ മഹത്വം കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്‌. നബി പറഞ്ഞു; "ബദര്‍ദിനം കഴിച്ചാല്‍ അല്ലാഹുവിന്‍റെ ശത്രുവായ ഇബിലീസ്‌ ഇത്രയും അപമാനിതനും നിന്ദ്യനും നിരാശനും നിസ്സാരനും കോപിഷ്ടനുമായി മറ്റൊരിക്കലും കാണപ്പെട്ടിട്ടില്ല. അല്ലാഹുവിന്‍റെ അത്യുദാരമായ അനുഗ്രഹ വര്‍ഷങ്ങളും നിരവധി മഹാപാപികള്‍ക്കു പോലും പൊറുത്തുകൊടുക്കുന്നതു കൊണ്ടാണങ്ങനെ... (ഹദീസ്‌)

അറഫാദിനത്തില്‍ അറഫാ മൈതാനിയില്‍ ഒരുമുച്ചുകൂടുന്ന സര്‍വ്വമനുഷ്യര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കുകുയം സ്വര്‍ഗം നല്‍കുകയും ചെയ്യുമെന്ന്‌ ഹദീസില്‍ പറയുന്നു. നബി(സ്വ) ഇപ്രകാരം പഠിപ്പിച്ചു. ജബലുറഹ്മയും അതിനുചുറ്റുമുള്ള വിശാലമായ മൈതാനിയുമാണ്‌ അറഫ.

അതിന്‍റെ നാലതിരുകളും വളരെ വ്യക്തമായി ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക പ്രകാശ സ്തൂപങ്ങളും അതിര്‍ത്തിയിലൂടെ വരിയായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. അറഫയുടെ പടിഞ്ഞാറെ അതിര്‍ത്തിയിലാണ്‌ മസ്ജിദു ഇബ്രാഹിം നിലകൊള്ളുന്നത്‌. അതിന്‍റെ ഒരുഭാഗം അറഫയിലേക്ക്‌ വികസിപ്പിച്ചിട്ടുണ്ട്‌. അത്‌ പ്രത്യേകം ബോര്‍ഡെഴുതി കാണിച്ചിരിക്കുന്നു.

അറഫയില്‍ താമസിക്കല്‍ ഹജ്ജിന്‍റെ ഏറ്റവും പ്രധാന ഘടകമാണ്‌. ഈ താമസം ഒഴിവായാല്‍ ഹജ്ജ്‌ നഷ്ടപ്പെടുന്നതാണ്‌. മറ്റെല്ലാ ഘടകങ്ങളും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തവും മറ്റു പരിഹാരങ്ങളുണ്ടെങ്കിലും അറഫാ താമസം വിട്ടുപോയാല്‍ ഹജ്ജ്‌ നഷ്ടപ്പെടുക തന്നെ ചെയ്യും.

ദുല്‍ഹജ്ജ്‌ ഒമ്പതിന്‌ സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന്‌ നീങ്ങിയത്‌ മുതല്‍ പത്താം ദിനം പ്രഭാതം വരെയാണ്‌ അറഫയില്‍ നില്‍ക്കേണ്ട സമയം. ഇതിനുള്ളില്‍ അല്‍പ്പസമയമെങ്കിലും അറഫ അതിര്‍ത്തിക്കകത്ത്‌ എവിടെയെങ്കിലും ഉണ്ടായാല്‍ മതി.

പ്രത്യേക നിയ്യത്തോ ഉദ്ദേശ്യമോ നിര്‍ബന്ധമില്ല. കാണാതായവരെ അന്വേഷിച്ചു അതിലൂടെ നടക്കുകയോ വാഹനത്തില്‍ അതുവഴിവിട്ടുകടക്കുകയോ ചെയ്താലും മതി. ഉറക്കിലായാലും വിരോധമില്ല. നിശ്ചിത സമയത്താകലും സ്വബോധത്തോടുകൂടിയാകലും നിര്‍ബന്ധമാണ്‌. അബോധാവസ്ഥയോ ലഹരിയോ ഉള്ളവരുടെ താമസം പരിഗണിക്കപ്പെടുകയില്ല.

അറഫദിനം പ്രഭാതമായാല്‍ സുന്നത്തായ കുളിയുടെ സമയമായി. മിനയില്‍ വെച്ചു തന്നെ കുളിക്കലാണ്‌ ഇക്കാലത്ത്‌ പ്രായോഗികം. രാവിലെ ഏഴുമണിയോടെ മുത്വവ്വിഫുമാരുടെ നമ്പറുകള്‍ പതിച്ച ബസ്സുകളില്‍ അറഫയിലേക്ക്‌ ഹാജിമാരെ കയറ്റിക്കൊണ്ട്‌ പോകല്‍ തുടങ്ങുന്നു. ഹജ്ജിന്‍റെ എല്ലാ കര്‍മ്മങ്ങളും നടന്നു നിര്‍വഹിക്കുന്നതാണ്‌ ഉത്തമം.

സൂര്യോദയത്തിനുശേഷം മിനായുടെ വടക്കുവശമുള്ള ജബലുസബീര്‍ എന്ന മലയില്‍ വെയില്‍ തട്ടിയാല്‍ അറഫായിലേക്ക്‌ പുറപ്പെടുന്ന യഥാര്‍ഥ സമയമാണ്‌. മഹാനായ റസൂല്‍(സ്വ) അറഫയിലേക്ക്‌ പോയ വഴിയായ ത്വരീഖുളുബ്ബ്‌ എന്ന റോഡിലൂടെ പോകല്‍ സുന്നത്താണ്‌. മശ്‌അറുല്‍ ഹറാം എന്ന പള്ളിയുടെയും രാജകൊട്ടാരങ്ങള്‍ ദൃശ്യമാകുന്ന കുസഹ് മലയുടെയും തെക്കുവശത്തുകൂടിയുള്ള റോഡാണിത്‌.

അറഫ അതിര്‍ത്തി ബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥലസമീപത്തുള്ള മസ്ജിദു ഇബ്രാഹിമിന്‍റെ അടുത്തുള്ള വാദിനമിറയില്‍ ളുഹര്‍ വരെ കഴിച്ചുകൂട്ടണം. അറഫയില്‍ നില്‍ക്കാനുള്ള കുളി അവിടെ വെച്ച്‌ നിര്‍വഹിച്ച്‌ ളുഹര്‍ പ്രസ്തുത പള്ളിയില്‍ വെച്ച്‌ നിസ്കരിക്കുക. അവിടെ നടക്കുന്ന ഖുത്വുബ ശ്രദ്ധിക്കുക. ശേഷം അറഫായുടെ മധ്യഭാഗത്തുള്ള ജബലുറഹ്മയിലേക്ക്‌ നടന്ന്‌ അതിന്‍റെ താഴ്ഭാഗത്ത്‌ റസൂല്‍ നിന്ന സ്ഥാനത്ത്‌ നില്‍ക്കുക. ഇതാണ്‌ ഏറ്റവും ഉത്തമമായരീതിയും പ്രവാചക ചര്യയും.

ഹജ്ജിന്‍റെ പ്രധാന ഘടകമായ വിശുദ്ധ അറഫയിലേക്കാണ്‌ നാം പുറപ്പെടുന്നത്‌. അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ട സദസ്സാണത്‌. മുടി ജഡകുത്തി, ശരീരത്തില്‍ പൊടിപുരണ്ട്‌ എല്ലാം അല്ലാഹുവിലേക്ക്‌ സമര്‍പ്പിച്ചു കൊണ്ടുള്ള പുറപ്പാടാണിത്‌.

ഉരുകുന്ന ഖല്‍ബും, ഒഴുകുന്ന കണ്ണും ശാന്തമായ ശരീരവുമായി ആത്മാരഥ ബോധത്തോടെ അറഫയിലേക്ക്‌ നീങ്ങണം. തല്‍ ബിയത്തും മറ്റു ദിക്‌റുകളും നബി(സ്വ)യുടെ പേരിലുള്ള സ്വലാത്തും വളരെ വര്‍ധിപ്പിക്കണം. അറഫയിലേക്ക്‌ പുറപ്പെടുമ്പോള്‍ അല്ലാഹുമ്മ ഇലൈക തവജ്ജഹ്തു. എന്ന ദുആ ചൊല്ലണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ
ആദ്യത്തെ വാങ്ക് വിളിച്ചത് ആര്‍ ?
ഇസ്ലാമിലെ വിവിധ ദുആകള്‍
ഹജ്ജും മിഖാത്തുകളും
ഇഹ്‌റാം എന്നാല്‍  
ഹജ്ജും ഇഹ്‌റാം കെട്ടലും