പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഗാന്ധി ജയന്തി > വിദേശ സിനിമകളിലെ ഗാന്ധി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിദേശ സിനിമകളിലെ ഗാന്ധി
PROPRO
സ്റ്റാന്‍ ലി നീല്‍ എഴുതി അമേരിക്കന്‍ എഴുത്തുകാരനും ജേണലിസ്റ്റുമായ ക്വെന്‍റ് ഇന്‍ റെയ്നോള്‍ഡ്സ് സംവിധാനം ചെയ്തതുമായ ചിത്രം ഗാന്ധിജിയുടെ 37 വര്‍ഷത്തെ ത്യാഗപൂര്‍ണമായ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ്. അതിനു വേണ്ടി ഇരുവരും ചേര്‍ന്ന് മികച്ച ഒരു ഗവേഷണം തന്നെ നടത്തി.

ഗാന്ധിജിയെ നന്നായി ഉള്‍ക്കൊണ്ട വിദേശീയ ചലച്ചിത്രകാരന്‍‌മാരില്‍ ചിലര്‍ മഹാത്മാവിനെ വിമര്‍ശിക്കാനും പരിഹസിക്കാനും വരെ തയ്യാറായിട്ടുണ്ട്. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സേയുടെ ചിന്തകളിലൂടെ കടന്നു പോകുന്ന ‘നയന്‍ അവേഴ്സ് ടൂ രാമ’ എന്ന ചിത്രം ഈ കൂട്ടത്തില്‍ പെടുന്നു.

ഇതേ പേരില്‍ ഇറങ്ങിയ പുസ്തകത്തിനു ഇന്ത്യയില്‍ ലഭിച്ച നിരോധനം തന്നെയായിരുന്നു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഉണ്ടായതും. എന്നാല്‍ 1962 ല്‍ മാര്‍ക്ക് റോബിന്‍ സണ്‍ സംവിധാനം ചെയ്ത ചിത്രം ഗോഡ്‌സേയുടെ വേഷം ചെയ്ത ജര്‍മ്മന്‍ നടന്‍ ഹോസ്റ്റ് ബുക്കോള്‍സിന്‍റെയും ഗാന്ധിജിയായി വേഷമിട്ട ഇന്ത്യന്‍ നടന്‍ ജെ എസ് കശ്യപിന്‍റെ പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു.

2006 ല്‍ ഇറങ്ങിയ ഗാന്ധി അറ്റ് ദി ബാറ്റ് എന്ന ചിത്രം ഗാന്ധിജിയെ തമാശയായി ചിത്രീകരിച്ച അമേരിക്കന്‍ സിനിമ ആയിരുന്നു. 1983 ല്‍ ചെറ്റ് വില്യംസണ്‍ എഴുതിയ ചെറുകഥയെ ആസ്പദമാക്കി പുറത്തുവന്ന ചിത്രം ഗ്രാഫിക്സ് കൊണ്ട് സമ്പന്നമായിരുന്നു. അത് പോലെ തന്നെ ഗാന്ധിയുടെ പേര് ടൈറ്റിലില്‍ മാത്രം ഉപയോഗിച്ച് ഗാന്ധിയെ കുറിച്ച് ഒന്നും തന്നെ പറയാതിരുന്ന ചിത്രമാണ് 1998 ല്‍ പുറത്ത് വന്ന ‘ഫിഷിംഗ് വിത്ത് ഗാന്ധി’.

വ്യത്യസ്തമാര്‍ന്ന ജീവിത വീക്ഷണം കൊണ്ട് ഇതിഹാസ പുരുഷനായി മാറിയ തേജോമയ വ്യക്തി പ്രഭാവം അനേകം സിനികള്‍ക്ക് ഇനിയും വിഷയീഭവിക്കാനുണ്ട്. എന്നിരുന്നാലും വ്യത്യസ്ത തേടുന്ന ഇന്ത്യന്‍ ചലച്ചിത്രരംഗം മഹാത്മാവിന്‍റെ ജീവിതംകൊണ്ട് പ്രകോപനം സൃഷ്ടിക്കാനുള്ള യാത്രയിലാണെന്ന് തോന്നുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
<< 1 | 2 
കൂടുതല്‍
ഗാന്ധിജി കേരളത്തില്‍
ആരമ്മേ! ഗാന്ധി ?
മഹാത്മ ഗാന്ധി-ജീവിത രേഖ
ഗാന്ധി ദര്‍ശന ഗീതങ്ങള്‍ - വൈഷ്ണവ ജനതോ
ഗാന്ധിദര്‍ശന്‍ ഗീതങ്ങള്‍ - രഘുപതി രാഘവ രാജാറാം
ഗാന്ധിജിയുടെ സമരമുഖങ്ങള്‍