പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > വാലന്‍റൈന്‍ ദിനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രണയം: വിദ്യാര്‍ഥികളുടെ സംവാദം
"" പ്രേമിക്കുന്നവരെ നിങ്ങള്‍ എന്തുവിളിക്കും?'' പ്രദീപിന്‍റെ ചോദ്യത്തിന് മാലപ്പടക്കം പോലെ മറുപടി പൊട്ടി...

"ഇച്ചൂ' "മോളൂ' "ചക്കര' "മുത്തേ' "കരളേ' "ചെക്കാ'... ഒടുവിലതാ രേശ്മയുടെ "പുള്ളി' യും

""കല്യാണത്തിനുമുന്പ് "പുള്ളി', ശേഷം "ജയില്‍പ്പുള്ളി' '' മണി തോക്കിനുള്ളില്‍ കയറിപൊട്ടിച്ച മറുപടിയില്‍ അവതാരകനടക്കം "ആണ്‍സിങ്ക'ങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും സടകുടഞ്ഞെണീറ്റു.

പോയകാല ക്യാംപസ് പ്രണയം ദിവ്യമായിരുന്നു എന്ന ലോ അക്കാദമിയിലെ രാജ്മോഹന്‍ "പോയിന്‍റ്-ഓഫ്-ഓണര്‍' ഉന്നയിച്ചപ്പോള്‍ സ്ത്രീപക്ഷം ഇളകിമറിഞ്ഞു. ""എഴുപതുകളിലെ പ്രണയത്തെപ്പറ്റി പറയാന്‍ ഇവന്‍ ആരടാ?'' വിവാദം ചൂടുപിടിച്ചപ്പോള്‍ പ്രദീപ് വെള്ളം കുടിച്ചോ എന്നു സംശയം.

പ്രതിഭയും വ്യക്തിത്വവും നോക്കി കമിതാവിനെ തെരഞ്ഞെടുത്തിരുന്ന അമ്മമാരുടെയും അച്ഛന്‍മാരുടെയും മക്കള്‍ ടാറ്റാ ഇന്‍ഡിക്കയോ കുറഞ്ഞപക്ഷം ഒരു ഇന്‍ഡു സുസുക്കിയെങ്കിലും ഇല്ലാത്തവന് കാമുകനാകാനുള്ള മിനിമം യോഗ്യത ഇല്ലയെന്ന ക്യാംപസ് പ്രണയത്തിന്‍റെ അവസ്ഥയിലാണെന്ന് ആണ്‍പ്രജയുടെ രോഷം ആളിയപ്പോള്‍ പെണ്‍പക്ഷവും വെറുതെയിരുന്നില്ല. സൗന്ദര്യം പുറംമോടിയല.്ള വ്യക്തിത്വം തിരിച്ചറിഞ്ഞു തന്നെയാണ് പ്രണയിയെ കണ്ടെത്തുന്നതെന്ന് പെണ്‍കുട്ടികളുടെ ഏകസ്വരം.

<< 1 | 2 | 3 | 4 | 5  >>  
കൂടുതല്‍
വാലന്‍റൈന്‍ ദിനം- ചരിത്രം
കാലാതീതമാണ് പ്രണയം
പ്രശസ്തരുടെ പ്രണയകാലങ്ങള്‍
പ്രേമത്തിനൊരു ദിവസം, വാലന്‍റൈനും.....
അനന്തപുരിയിലെ പ്രണയവിഹാരങ്ങള്‍
ഹൈടെക്ക് യുഗത്തില്‍ ഹൈടെക്ക് പ്രണയം