പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 07 > ഹജ്ജ്
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആദ്യത്തെ വാങ്ക് വിളിച്ചത് ആര്‍ ?
ബിലാല്‍ ഇബ്‌നു റബാഹ് എന്ന അടിമയാണ് ആദ്യമായി വാങ്ക് വിളിച്ചത്
നമ്മുടെ സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഭാഗമായി മാറിക്കഴിഞ്ഞു വാങ്ക് വിളി (ബാങ്ക് വിളി). മുസ്ലീം പള്ളികളില്‍ നിന്ന് പുലര്‍ച്ചെ മുതല്‍ അഞ്ച് നേരം ഈ പ്രാര്‍ത്ഥന ഉയര്‍ന്നു കേള്‍ക്കാം. ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഒരേ ഭാഷയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രാര്‍ത്ഥന ഇത് മാത്രമാണ്.

2007 ലെ ഹജ്ജ് കാലം അവസാനിക്കുന്നു. കേരളത്തില്‍ ഡിസംബര്‍ ഇരുപതാം തീയതി ബക്രീദ് എന്ന ബലി പെരുന്നാളാണ്. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഡിസംബര്‍ പത്തൊമ്പതിനാണ് ബലി പെരുന്നാള്‍.

5,400 ലേറെ കൊല്ലങ്ങളായി ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ മുടങ്ങാതെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാങ്ക് വിളി തുടങ്ങിയത് എന്നാണ്, ആരാണ് ആദ്യം വാങ്ക് വിളിച്ചത് ?

ബിലാല്‍ ഇബ്‌നു റബാഹ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍റെ ആസ്വാദ്യമായ ശബ്ദത്തിലൂടെയാണ് ആദ്യം വാങ്ക് വിളി ഉയര്‍ന്നത് - “അല്ലാഹു അക്‍ബര്‍ അല്ലാഹു......”.

എത്യോപ്യയില്‍ നിന്നും മക്കയിലേക്ക് അടിമകളായി കൊണ്ടുവന്ന കുടുംബത്തിലെ ഒരു അംഗമായിരുന്നു ബിലാല്‍. ഖുറേശി വംശത്തിലെ ഉമ്മയദ് ഇബ്‌നു ഖലയദ് ആയിരുന്നു ബിലാലിന്‍റെ ഉടമ. അദ്ദേഹത്തിന്‍റെയും മറ്റുള്ളവരുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ബിലാല്‍ ഇസ്ലാമിന്‍റെയും നബിയുടെയും വഴിയേ പോയത്.

മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് മാറിയതിനു ശേഷം ഏതാണ്ട് രണ്ട് കൊല്ലം കഴിഞ്ഞാണ് നമസ്കാര സമയം അറിയിക്കാന്‍ വാങ്ക് വിളിക്കുന്ന പതിവ് തുടങ്ങിയത്.

ഉച്ചഭാഷിണി ഇല്ലാത്ത അക്കാലത്ത് കനത്തതും ഉറച്ചതും വിദൂരത്തേക്ക് എത്തിച്ചേരുന്നതുമായ ശബ്ദമുള്ളവരായിരുന്ന് വാങ്ക് വിളിച്ചിരുന്നത്.

വാങ്ക് വിളി വരുന്നതിനു മുമ്പ് മരക്കഷണങ്ങള്‍ കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുകയായിരുന്നു പതിവ്. നമസ്കാര സമയം വിളിച്ചറിയിക്കണമെന്ന് അബ്ദുള്ളാ ബിന്‍ സെയ്ദ് എന്ന അനുയായിക്ക് സ്വപ്ന ദര്‍ശനം ഉണ്ടായതാണ് ഈ പതിവ് തുടങ്ങാന്‍ നബിയെ പ്രേരിപ്പിച്ചത്. നബി ബിലാലിനെ വാങ്ക് വിളിക്കേണ്ട രീതി പഠിപ്പിച്ചു.

അങ്ങനെ മദീനയീലെ പള്ളിയില്‍ നിന്നും ബിലാലിന്‍റെ ശബ്ദത്തില്‍ വാങ്ക് വിളി അന്തരീക്ഷത്തിലേക്ക് പരന്നൊഴുകി. നബിയുടെ കാലം തീരും വരെയും ബിലാല്‍ വാങ്ക് വിളി തുടര്‍ന്നു.

നബിയുടെ മക്കാ വിജയത്തിനു ശേഷം അവിടത്തെ ശ്രേഷ്ഠമായ ക‌അബയില്‍ ആദ്യമായി വാങ്ക് വിളിച്ചതും ഇതേ ബിലാലാണ്. നബിയുടെ മരണത്തിനു ശേഷം അദ്ദേഹം സിറിയയിലേക്ക് മാറി. പിന്നീട് രണ്ട് തവണ മാത്രമാണ് അദ്ദേഹം വാങ്ക് വിളിച്ചിട്ടുള്ളത്.

സിറിയയില്‍ എത്തിയയുടന്‍ അവിടത്തെ പള്ളിയില്‍ കയറി വാങ്ക് വിളിച്ചു. പിന്നീടൊരിക്കല്‍ ഖലീഫ ഉമര്‍ സിറിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ബിലാല്‍ വാങ്ക് വിളിച്ചു.
കൂടുതല്‍
ഹജ്ജ് എന്തിന് ?
കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ
ഹജ് 18ന്; ബലിപെരുനാള്‍ 19ന്
ഹജ്ജിന്‍റെ ചരിത്രം
ഹജ്ജ് എന്നാല്‍ പ്രയത്നം, തീര്‍ത്ഥാടനം
ഹജ്ജിനുള്ള തയ്യാറെടുപ്പ്