പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ > ബജറ്റ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റയില്‍‌വേവരുമാനം: 65% ചരക്ക് കൂലിയിലൂടെ

ഇന്ത്യന്‍ റയില്‍‌വേയുടെ മൊത്തം വരുമാനത്തില്‍ 65 ശതമാനവും ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനമാണ് റയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. ചൊവ്വാഴ്ച റയില്‍‌വേ ബജറ്റ് അവതരിപ്പിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവു കൂടിയായ ഇന്ത്യന്‍ റയില്‍‌വേയുടെ ഇത്തവണത്തെ ബജറ്റില്‍ യാത്രക്കൂലി ഇനത്തില്‍ ഗണ്യമായ കുറവും വരുത്താന്‍ ലാലുവിനു കഴിഞ്ഞു. റയില്‍‌വേയുടെ വരുമാനത്തില്‍ യാത്രക്കൂലി വരുമാനം കേവലം 26 ശതമാനം മാത്രമാണ്.

റയില്‍‌വേയുടെ വരുമാനത്തിലെ ഓരോ രൂപയില്‍ നിന്നും 26 പൈസ വീതം തൊഴിലാളികള്‍ക്കുള്ള ശമ്പളമായാണ് നല്‍കുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് 11 പൈസയും. ഇന്ധന ചെലവായി 17 പൈസയും നല്‍കുന്നുണ്ട്.

ക്യാപിറ്റല്‍ ഫണ്ടിലേക്ക് 13 പൈസ നല്‍കുമ്പോള്‍ സര്‍ക്കാരിനുള്ള ലാഭവിഹിതമായി 7 പൈസയും ഡിപ്രീസിയേഷന്‍ റിസര്‍വ് ഫണ്ടിലേക്ക് 7 പൈസയും റയില്‍‌വേ നല്‍കുന്നുണ്ട്.

എന്നാല്‍ സ്പെഷ്യല്‍ റയില്‍‌വേ സെയിഫ്റ്റി ഫണ്ടിലേക്ക് ഒരു പൈസയും വികസന ഫണ്ടിലേക്ക് 3 പൈസയും പാട്ടത്തിനായി 3 പൈസയും സ്റ്റോര്‍ വകയില്‍ 4 പൈസയും നല്‍കുമ്പോള്‍ മറ്റ് ചില്ലറ ചിലവുകള്‍ക്കായി 8 പൈസയുമാണ് നല്‍കുന്നത്.
കൂടുതല്‍
പാലക്കാട് കോച്ച് ഫാക്ടറി
ജനപ്രിയ റയില്‍ബജറ്റ് ചൊവ്വാഴ്ച
സര്‍ക്കാരിന് പ്രതിഭയുടെ അഭിനന്ദനം
ഇന്ധനനികുതി കുറയ്ക്കണം: മോണ്ടെക്സിംഗ്
റയില്‍ബജറ്റ്: പ്രതീക്ഷയോടെ കേരളം
2008 ലെ കേന്ദ്ര ബജറ്റില്‍ എന്തൊക്കെ ?