കാത്തിരിപ്പ് എത്ര ദുസഹമാണ്. ദേവനാരായണന്‍ സെല്‍ഫോണില്‍ സമയം നോക്കി. ഇനി ഒരു മണിക്കൂര്‍ കൂടി കഴിയണം മറുകരയില്‍ നിന്ന് ബോട്ട് എത്താന്‍. തനിക്കുള്ള നിധിയുമായാണ് ബോട്ട് വരുന്നത്. അതുകൊണ്ട് എത്ര കാത്തിരിക്കാനും ദേവന്‍ ഒരുക്കമാണ്. ജീവിതത്തെ മാറ്റി മറിച്ച ചെറുനഗരം ഉപേക്ഷിച്ചു പോവുമ്പോള്‍ പാര്‍വതിയും രണ്ടു കുട്ടികളുമുണ്ടാവും ഒപ്പം. വാക്കു പറഞ്ഞാണ് ഇന്നലെ അവള്‍ പോയത്. ഇനി അവളുടെ മനസു മാറുമോ? പാഴായ സ്വപ്നങ്ങളുമായി തനിയേ മടങ്ങേണ്ടി വരുമോ? ദേവനാരായണന്‍ അസ്വസ്ഥനായി. ഓളപ്പരപ്പില്‍ എന്തൊക്കെയോ ഒഴുകി നടക്കുന്നു.
താത്കാലികമായി തുറന്ന ഓഫീസിന്‍റെ ചുമതല ദേവനാരായണനായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന ദേവന്‍ ഈ നഗരത്തിലേയ്ക്കു വന്നതും മറ്റൊന്നും പ്രതീക്ഷിച്ചായിരുന്നില്ല. ഓഫീസിനു സമീപമാണ് റെയില്‍വേ സ്റ്റേഷന്‍. അതിനടുത്തായി ഫ്ലാറ്റിലാണ് താമസം. ബാങ്കുകളും മറ്റ് വാണിജ്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് മറുകരെയാണ്. പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുതിനാല്‍ അന്ന് ബോട്ടില്‍ യാത്ര ചെയ്യാന്‍ ദേവന്‍ തീരുമാനിച്ചു.
ആ യാത്രയിലാണ് ദേവന്‍ അവളെ ആദ്യമായി കണ്ടത്. കഴുത്തില്‍ മറുകുള്ള സുന്ദരി. അവളുടെ കൈയിലിരു കുഞ്ഞ് താഴെയിറങ്ങാന്‍ കുതറുന്നു. പരിചയ ഭാവത്തില്‍ ദേവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവള്‍ പക്ഷെ അതു ശ്രദ്ധിക്കാതെ പുറത്തേയ്ക്കു നോക്കിയിരുന്നു. എന്തോ ഒരിഷ്ടം. ഒന്നു ചേര്‍ത്തു പിടിക്കാന്‍...മുടിയിഴകള്‍ കോതിയൊതുക്കാന്‍.... ബോട്ടില്‍ നിന്നിറങ്ങിക്കഴിഞ്ഞ് അവള്‍ ഒന്നു നോക്കുമെന്നു കരുതി. അതും വെറുതെയായി.
മൂന്നും നാലും നിലകളിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം. നാലാമത്തെ നിലയിലാണ് ദേവനാരായണന്‍റെ വിശാലമായ ക്യാബിന്‍. അതേ ക്യാബിനില്‍ വലതു വശത്തായി കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ രജനിയുടെ സീറ്റ്. രജനിയോട് സംസാരിക്കാന്‍ എന്തോ ദേവനിഷ്ടമല്ല. ഓഫീസ് കാര്യങ്ങള്‍ പോലും ദേവന്‍ അനിഷ്ടത്തോടെയാണ് പറയുതെന്നു രജനി കരുതുന്നു. എന്താണു കാരണമെന്നു മാത്രം അവള്‍ക്കറിയില്ല.
പതിവില്ലാതെ മുഖവുരയോടെയാണ് രജനി സംസാരിക്കുത്. " എന്താ രജനീ, കാര്യം പറയ്" " സര്‍, എന്റെയൊരു കൂട്ടുകാരിയുണ്ട്..ഇവിടെയടുത്ത്..." " അതിന്?" " അവള്‍ക്ക് അക്കൗണ്ടിംഗ് കുറച്ചൊന്നു പഠിക്കണന്നുണ്ട്..." "........." "ശനിയാഴ്ചകളിലോ വര്‍ക്ക് അധികമില്ലാത്തപ്പോഴോ..ഇവിടെവച്ച്....സാറിന് അസൗകര്യമില്ലെങ്കില്‍..." "എനിക്കു ശല്യമാവരുത്...!" " ഇല്ല സര്‍..അവള്‍ക്കൊരു കൈക്കുഞ്ഞുണ്ട്...പുറത്തെവിടെയെങ്കിലും പോയി പഠിക്കാന്‍ സമയവുമില്ല" " കുഞ്ഞുമായി ഓഫീസില്‍ വന്നാല്‍...?" "ശനിയാഴ്ച കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ അനിയത്തിയുണ്ട്..."
|