പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നൊമ്പരമായ് ആ വാഗ്ദാനം  Search similar articles
ഹരിപാല
PROPRD
(മഹാകവി പാല നാരായണന്‍ നായരെ മരണം ചിറകിലേറ്റി പറന്നകന്നപ്പോള്‍ അടുത്ത ബന്ധുവായ ലേഖകന്‍ കവിക്ക് നല്‍കിയ ഒരു വാഗ്ദാനം പൂര്‍ത്തികരിക്കാനാവാതെ പോയത് നൊമ്പരത്തോടെ ഓര്‍ക്കുന്നു.)

മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു മഴക്കാലത്താണ്‌ ഞാന്‍ അവസാനമായി അദ്ദേഹത്തെ കാണുന്നത്‌
അന്ന്‌, വൈക്കത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ പടിഞ്ഞാറുവശത്തുള്ള, ഒട്ടൊന്ന്‌ ഇരുള്‍ മൂടിയ ഒരു മുറിയില്‍ ജനാലയുടെ ഒരു പാളി തുറന്നിട്ട്‌ പുറത്ത്‌ പച്ചപ്പിലേക്ക്‌ പെയ്തിറങ്ങുന്ന മഴയെ നോക്കി ഇരിക്കുകയായിരുന്നു।

എഴുത്ത്‌ മേശയിലേക്ക്‌ നീണ്ട്‌ മെലിഞ്ഞ, ഞരമ്പുകള്‍ പിടച്ച ആ കൈകള്‍ കൂട്ടിവച്ചുള്ളയിരുപ്പ്‌ സ്വല്‍പ്പനേരം ഞാന്‍ നോക്കി നിന്നു. വിരലുകള്‍ മഴയുടെ താളത്തില്‍ ചലിക്കുന്നുണ്ടായിരുന്നു. ( അതോ പ്രായം വിരലുകള്‍ക്ക്‌ നല്‍കിയ വിറയലോ?)

അന്ന്‌ അദ്ദേഹമൊരുപാട്‌ സംസാരിച്ചു. പഴകാലങ്ങളെക്കുറിച്ച്‌, മഴയെക്കുറിച്ച്‌, കവിതയെക്കുറിച്ച്‌, പട്ടാള - അദ്ധ്യാപക ജീവിതത്തെകുറിച്ച്‌, ചങ്ങമ്പുഴയെക്കുറിച്ച്‌, ഉള്ളൂരിനെയും ആശാനെയും കുറിച്ച്‌, സൈമണ്‍ ബ്രിട്ടോയെയും തന്‍റെ ശിഷ്യനും സഹായിയും അയല്‍വാസിയുമായ ഒരു നല്ല മനുഷ്യനെക്കുറിച്ച്‌ (നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ പേര്‌ എന്‍റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോയിരിക്കുന്നു. ക്ഷമിക്കുക) അങ്ങനെ അങ്ങനെ എനിക്ക്‌ മനസ്സിലായതും മനസ്സിലാകാത്തതുമായ ഒരു പാട്‌ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു.
1 | 2  >>  
കൂടുതല്‍
കാവ്യമാനസനായ് പന്തളം കേരള വര്‍മ്മ
പാലായ്ക്ക് പ്രണാമം
സഞ്ജയന്‍-ഹാസ്യത്തിന്‍റെ സവ്യസാചി
ഓ ഹെന്‍റി -കഥാന്ത്യം അചിന്ത്യം
മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടിയെ ഓര്‍ക്കുമ്പോള്‍
പമ്മന്‍ ഓര്‍മ്മയില്‍