പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > കവിത > അയ്യപ്പപ്പണിക്കരുടെ രണ്ടുകവിതകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അയ്യപ്പപ്പണിക്കരുടെ രണ്ടുകവിതകള്‍


ചണ്ഡിഗഢ്‌

കിഴക്കന്‍ മലമുകളില്‍
വെള്ളവീശിയപ്പോള്‍
ഞാന്‍ കരുതി
സൂര്യോദയമായി എന്ന്‌.

പക്ഷേ സൂര്യന്‍
അപ്പോഴേക്കും
ആകാശമധ്യത്തിലെത്തിയിരിക്കുന്നു
എന്നു സുഹൃത്തു പറഞ്ഞു തന്നു.

വളരെ പിന്നീടാണ്‌
മനസിലായത്‌
അസ്തമയം കഴിഞ്ഞിരുന്നു എന്നും
അടുത്ത ഉദയം ആരംഭിച്ചു എന്നും.


മഴ

മഴയങ്ങനെ
കു൹ കു൹ കു൹ കു൹

പുഴയിങ്ങനെ
ഗുളു ഗുളു ഗു'ു‍ളു
പുഴുവിങ്ങനെ
കുമ കുമ കുമ കുമ
വഴിയങ്ങനെ
കുടു മടു കുമ്മുടു

പൊഴിയുന്നു-
ണ്ടൊഴുകുന്നു -
ണ്ടിഴയുന്നു -
ണ്ടഴകിങ്ങനെ.
കൂടുതല്‍
ബിംബിസാരനില്ലാത്ത ലോകം
പള്ളിക്കൂടം പഠിപ്പിക്കുന്നത്
ജിയുടെ പെരുന്തച്ചന്‍
അവള്‍
അതു നീയായിരുന്നു
യൂസഫലിയുടെ കവിത