പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > പുസ്തക നിരൂപണം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രവീന്ദ്രന്‍റെ യാത്ര ഓര്‍മ്മകള്‍
രവീന്ദ്രനെന്ന സഞ്ചാരി ആത്മീയത നല്‍കുന്നു

സൈനിക കാര്‍ക്കശ്യത്തിനു മുന്നില്‍ പേടിച്ചു വിറച്ചു കൊണ്ട് കഴിയുന്ന പച്ച മനുഷ്യരുടെ നിസഹായവസ്ഥ നമ്മളെ ഒരുപാട് ചിന്തിപ്പിക്കും. സാംസ്‌കാരിക തലത്തില്‍ വരെ സൈനിക അധിനിവേശം കടന്നു ചെന്നിട്ടുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ നമ്മള്‍ക്ക് ഈ ജനവിഭാഗങ്ങളോട് ദയ തോന്നിപ്പോകും.

സ്വിറ്റ്‌സര്‍ലന്‍റിനും ആസ്‌ട്രിയക്കുമിടയില്‍ ലീഹ്സ്റ്റന്‍സ്റ്റീന്‍ എന്നൊരു രാജ്യമുണ്ടെന്ന അറിവ് നമ്മളില്‍ അദ്‌ഭുതമുണ്ടാക്കും. യാതൊരു പ്രയാസവും ഇല്ലാതെ ജീവിതമെന്നാല്‍ ആസ്വദിക്കലെന്ന് കരുതുന്ന മറ്റൊരു യൂറോപ്യന്‍ രാജ്യം.

സ്വിറ്റ്‌സലന്‍റില്‍ കപട ബുദ്ധിജീവി പ്രകടനമായ മെയ്ദിനാഘോഷത്തെക്കുറിച്ച് രവീന്ദ്രനെന്ന സഞ്ചാരി വിവരം നല്‍കുന്നു. മുതലാളിത്തത്തില്‍ ജനിച്ച് ജീവിച്ച് മരിക്കുന്ന ഈ രാഷ്‌ട്രത്തിനുള്ള പ്രോലിറ്റേറിയന്‍ വികാരം ചെഗുവേരയെ ടീഷര്‍ട്ടില്‍ പതിക്കുന്നതു പോലെയുള്ള മറ്റൊരു മുതലാളിത്ത ഭ്രമമായിട്ട് മാത്രമേ നമ്മള്‍ക്ക് തോന്നുകയുള്ളൂ.

തകര്‍ച്ചക്കു മുമ്പുള്ള സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനമാണ് മറ്റൊരു അവിസ്‌മരണീയമായ കുറിപ്പ്. അസംതൃപ്‌തിയും ഡോളര്‍ഭ്രമവും കോള്‍ ഗേള്‍ സംസ്‌കാരവും പടര്‍ന്നു കയറിയ സോവിയറ്റ് സമൂഹം ഒരു പൊട്ടിത്തെറിയുടെ വക്കില്‍ ആണെന്ന് രവീന്ദ്രനെന്ന സഞ്ചാരി കണ്ടെത്തുന്നു.

അസ്വസ്ഥതകള്‍ കണ്ടെത്തി ആത്മീയതയുടെ സുഗന്ധം ആസ്വദിച്ച് തീക്ഷ്‌ണബന്ധങ്ങള്‍ സ്ഥാപിച്ചുള്ള ധന്യമായ യാത്രങ്ങളാണ് രവീന്ദ്രന്‍ നടത്തിയിട്ടുള്ളതെന്ന് ഈ പുസ്‌തകം നമ്മളോട് പറയുന്നു.

‘അകൃതം’, ‘ഉദ്ദീപ്‌തി‘, ‘വിജൃംഭിതം’.... ഈ പുസ്തകത്തില്‍ രവീന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളാണ് ഇവ. ശബ്‌ദതാരാവലി ഉണ്ടായതിനാല്‍ ബുദ്ധിമുട്ടിയില്ല.

 << 1 | 2   
കൂടുതല്‍
ഒരു കടല്‍ യാത്രയുടെ ഓര്‍മ്മക്ക്
കഥയുടെ വിത്തുകള്‍
പ്രസന്നത നിറഞ്ഞ സ്‌മരണകള്‍
മനസ്സുകൊണ്ടളന്ന സ്നേഹദൂരങ്ങള്‍
ഈ ലോകം അതിലൊരു മുകുന്ദന്‍
നേരിന്‍റെ കുറിപ്പുകള്‍....