പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > പുസ്തക നിരൂപണം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കഥയുടെ വിത്തുകള്‍
പാഥേയം,തനിയാവര്‍ത്തനം,ചെങ്കോല്‍, മൃഗയ,ദശരഥം തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രചോദനമേകിയ തന്‍റെ അനുഭവങ്ങള്‍ ലോഹിതദാസ് വിവരിക്കുമ്പോള്‍ നമ്മള്‍ ആലോചിച്ചു പോകുക വല്ലഭനും പുല്ലും ആയുധമാണെന്നാണ്. അനുഭവങ്ങളെ സംസ്‌കരിച്ചെടുക്കുന്നതില്‍ വിജയിച്ച ചുരുക്കം ചില സിനിമക്കാരില്‍ ഒരാളാണ് ലോഹിതദാസ്. പച്ചയായ, മലയാളിത്വമുള്ള കഥാപാത്രങ്ങളെയാണ് ലോഹിതദാസ് മലയാളിക്ക് നല്‍കിയത്.

ലോഹിതദാസ് കണ്ണും കാതും തുറന്നു വെച്ചാണ് ഓരോ നിമിഷവും ജീവിക്കുന്നത്. ജീവിതമാകുന്ന കടലില്‍ ഓരോ നിമിഷവും ലോഹിതദാസ് വലയെറിയുന്നു. അവയെ വേണ്ട വിധത്തില്‍ പാചകം ചെയ്ത് ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

തനതായ ഒരു വ്യക്തിത്വം കഥാപാത്രങ്ങള്‍ക്ക് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം സമൂഹത്തിലുണ്ടെന്ന പാഠമാണ് ലോഹിതദാസിന്‍റെ ഈ കൃതി നല്‍കുന്നത്. ജീവിതത്തെ മാറ്റി നിറുത്തിയിട്ടുള്ള കല സപര്യ സാധ്യമല്ലെന്ന ധ്വനിയും ഈ പുസ്തകം നല്‍കുന്നു.

ലോഹിതദാസിന്‍റെ മറ്റൊരു മികവ് സംഘര്‍ഷങ്ങളെ മനസ്സിലാക്കുന്നതിനുള്ള മികവാണ്. ഓരോ താന്‍ കാണുന്ന മനുഷ്യരുടെ സംഘര്‍ഷം മനസ്സിലാക്കി. അതിനെ കേന്ദ്രപ്രമേയമാക്കി തിരക്കഥ രചിക്കുന്നതിലുള്ള മികവ് അനുപമാണ്. ജീവിതം സങ്കീര്‍ണമാണ്.

ആ സങ്കീര്‍ണതയെ ശരിയായ അനുപാതത്തിലാക്കി നല്ല സിനിമയുണ്ടാക്കുന്നതിന് ആവശ്യമായ തിരക്കഥ രചിക്കുന്നത് എങ്ങനെയാണെന്ന് പുതു തലമുറക്ക് ലോഹിതദാസ് ഈ പുസ്തകത്തിലൂടെ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
 << 1 | 2   
കൂടുതല്‍
പ്രസന്നത നിറഞ്ഞ സ്‌മരണകള്‍
മനസ്സുകൊണ്ടളന്ന സ്നേഹദൂരങ്ങള്‍
ഈ ലോകം അതിലൊരു മുകുന്ദന്‍
നേരിന്‍റെ കുറിപ്പുകള്‍....
ചരിത്രത്തിനൊരു കൈപ്പുസ്‌തകം...
അവള്‍ പാര്‍ക്കുന്ന വീടുകള്‍