പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  പുസ്തക നിരൂപണം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
നേരിന്‍റെ കുറിപ്പുകള്‍....
ശ്രീഹരി പുറനാട്ടുകര
മറ്റൊരു അര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ‘മധ്യേയിങ്ങനെ‘ പ്രതിനിധാനം ചെയ്യുന്നത് ഇടത്തരക്കാരായ മുഴുവന്‍ മുഴുവന്‍ മലയാളി സമൂഹത്തെയാണ്. സുഭാഷ് ചന്ദ്രന്‍ സഞ്ചരിച്ച വഴിയിലൂടെ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് പുസ്തകം വായിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് തോന്നുന്നു.

മനുഷ്യ ജീവിതത്തെ കരുണയോടെ മാത്രമേ സാഹിത്യത്തിന് സമീപിക്കാന്‍ കഴിയുകയുള്ളൂ. ലാത്തൂര്‍ ഭൂകമ്പത്തിനിടയില്‍ ഒരു വാച്ചു കടയിലെ തകര്‍ന്ന ചുമര്‍ ഘടികാരങ്ങളുടെ ക്ലോസ് അപ്പ് ടെലിവിഷനില്‍ കണ്ടപ്പോഴാണ് ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം‘ എഴുതുന്നതിനുള്ള പ്രചോദനം സുഭാഷ് ചന്ദ്രന് ലഭിച്ചത്. അതേ സമയം ജ്യേഷ്ഠ സുഹൃത്തിന്‍റെ അന്ധയായ പെങ്ങള്‍ സുഷമയാണ് ‘വധ ക്രമം’ എഴുതുന്നതിനുള്ള വെളിച്ചം നല്‍കിയത്. കഥകളിലേക്കുമുള്ള യാത്ര അതിഭാവുകത്വം കലര്‍ത്താതെ അദ്ദേഹം വായനക്കാരുമായി പങ്കു വെക്കുന്നു.

സുഭാഷ് ചന്ദ്രനെ വളരെയധികം പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് എം.ടി. വാസുദേവന്‍ നായര്‍. സുഭാഷിനെയും മറ്റു പല യുവകഥാകൃത്തുക്കളെയും ഇപ്പോഴും എം.ടി. രചനശൈലിയില്‍ സ്വാധീനിക്കുന്നു. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച പത്തു കൃതി തെരഞ്ഞെടുത്താല്‍ അതില്‍ എം.ടിയുടെ കൃതി ഉണ്ടാവില്ലെന്ന് പറയുവാനുള്ള ചങ്കൂറ്റം സുഭാഷ് പ്രകടിപ്പിച്ചിരുന്നു.

ഈ നിരീക്ഷണം ശരിയോ തെറ്റോ ആകാം എന്നാല്‍ ഈ അഭിപ്രായം പറയുന്നതിനുള്ള നെഞ്ചൂക്ക് അദ്ദേഹം പ്രകടിപ്പിച്ചുവെന്നത് സുഭാഷിന്‍റെ മൂല്യമുയര്‍ത്തുന്നു. തന്നെ സുഖിപ്പിക്കുന്നവനെ തിരിച്ച് സുഖിപ്പിക്കുകയെന്ന നയമുള്ളവരുടെ പട്ടികയില്‍ സുഭാഷ് ഇല്ലായെന്നത് സന്തോഷം നല്‍കുന്നു
 
 << 1 | 2 | 3   
കൂടുതല്‍
ചരിത്രത്തിനൊരു കൈപ്പുസ്‌തകം...
അവള്‍ പാര്‍ക്കുന്ന വീടുകള്‍
കലാ സൌരഭ്യത്തിന്‍റെ വാക്കുകള്‍...
ഒരു ദേശത്തിന്‍റെ കഥ
വലിയ ചിന്തയുടെ ചെറിയ പുസ്തകം
ഒരു സ്വപ്നം: ‘ദ ആല്‍കമിസ്റ്റ്’