നാലാങ്കല്‍ കൃഷ്‌ണപിള്ള

WEBDUNIA|

കവി എന്നതുപോലെ ക്ഷേത്ര ചരിത്രകാരന്‍ എന്ന നിലയിലും നാലാങ്കല്‍ കൃഷ്‌ണപിള്ളക്ക്‌ പ്രാമണിത്തമുണ്ട്‌.
കോട്ടയത്തെ ഒളശ്ശയില്‍ സെപ്‌റ്റംബര്‍ 15 നാണ്‌ നാലാങ്കല്‍ ജനിച്ചത്‌ വിവിധ കോളജുകളില്‍ ചരിത്രാധ്യാപകനായും വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറായും ജോലി ചെയ്തു.

അദ്ദേഹം രചിച്ച "മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍' എക്കാലത്തും ശ്രദ്ധേയമായ ഗ്രന്ഥമായിരിക്കും.തന്‍റെ കവിതകളിലെന്നപോലെ സ്വച്ഛമായ ആഖ്യാന ശൈലിയാണ്‌ ഈ ഗ്രന്ഥ രചനയിലൂം അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്‌.

ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന്‌ വെണ്ണിക്കുളം പ്രശംസിച്ചവയാണ്‌ നാലാങ്കലിന്‍റെ ഭാവഗീതങ്ങള്‍. ഭാവഗീതത്തിന്‍റെ വിലോലതയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൂടി അലിയിച്ച്‌ തനതായ കാല്പനിക ശൈലി കൈവരിക്കുന്നതാണ്‌ നാലാങ്കല്‍ കൃഷ്‌ണപിള്ളയുടെ കവിത.

കൃഷ്‌ണതുളസിക്ക്‌ ഓടക്കുഴല്‍ അവാര്‍ഡും (1976), ഡിസംബറിലെ മഞ്ഞുതുള്ളികള്‍ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1980) ലഭിച്ചു.
കൃതികള്‍ :

കവിത - രാഗതരംഗം, ശോകമുദ്ര, വസന്തകാന്തി, രത്നകങ്കണം, ആമ്പല്‍പൊയ്ക, പൂക്കൂട, പ്രിയദര്‍ശനി, സൗഗന്ധികം, കസ്തൂരി, സിന്ദൂരരേഖ, ഉദയഗിരി ചുവന്നു, കൃഷ്‌ണതുളസി, ഡിസംബറിലെ മഞ്ഞുതുള്ളികള്‍

ജീവചരിത്രം - സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ്‌ നെഹ്‌റു, സ്റ്റാലിന്‍.
1991 ജൂലൈ രണ്ടിന്‌ നാലാങ്കല്‍ അന്തരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :