പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുഞ്ഞുണ്ണി : വിഗ്രഹത്തിന്‍റെ സമാസം

kunjnnui mash
WDWD
""ധൈര്യമായിട്ടുണ്ട് തൊടങ്ങിക്കോള്വാ.
എന്തെങ്കിലും വരണവരെ ഞാന്ണ്ട്.
വന്നാപ്പിന്നെ ഞാന്‍ വേണ്ട അത് ണ്ടല്ലോ ! ''

വേദാന്തത്തോളമെത്തുന്ന വേണ്ടാതീനങ്ങള്‍ക്കു പഞ്ഞമില്ലാത്ത കവിത. കവിതയോ സൂക്തമോ എന്നു ശങ്കിക്കുന്ന കാന്പുളള കാവ്യങ്ങള്‍. ഞായപ്പളളി ഇല്ലത്തു നീലണകണ്ഠന്‍ മൂസ്സതിന്‍റെ പുത്രന്‍ ജന്മം കൊണ്ടു നന്പൂതിരിയല്ലെങ്കിലും കര്‍മ്മം കൊണ്ട് അതായിട്ടുണ്ടാവണം. അതാണീ നന്പൂതിരി ഫലിതം.

കുഞ്ഞുണ്ണിയെ വിഗ്രഹിച്ചാല്‍ സമാസമില്ല- കുഞ്ഞില്‍ നിന്നുളളവന്‍ ' എന്ന തര്‍ക്കുത്തരം കിട്ടും.

പൊക്കമില്ലാത്തതാണെന്‍റെ പൊക്കമെന്നു നിലപാടു പ്രഖ്യാപിച്ച കുഞ്ഞുണ്ണിമാഷ്, അധ്യാപകനും, കവിയും, സാഹിത്യകാരനും എന്ന് മാഷെ വിശേഷിപ്പിച്ചാല്‍ പോര. സാഹിത്യകാരന്‍ എന്നും മാഷെ വിശേഷിപ്പിച്ചാല്‍ പോര.

ആധുനിക മലയാളകവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കല്പിച്ചു നല്‍കിയ ഒരപൂര്‍വ സാര്‍ത്ഥകജീവിതത്തിന്‍റെ ആകെത്തുകയാണ് കുഞ്ഞുണ്ണി എന്ന കുറിയ മനുഷ്യന്‍.

1 | 2 | 3  >>  
കൂടുതല്‍
ചെറുതുകളെ സ്നേഹിച്ച കവി..........
വയലാര്‍- ഗാനങ്ങളുടെ രാജ-ശില്പി
വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ്
ചരിത്രം, നോവല്‍, പ്രഹസനം = സി വി.
ഡോ.ജെ.പി ദാസ് - കലാകാരനായ കവി
ക്ലാര്‍ക്ക്: മുമ്പേ പറന്ന പക്ഷി