മാഡി തകര്‍പ്പന്‍, ബാവൂട്ടിയെ ഇഷ്ടപ്പെടും, തടിയനും സൂപ്പര്‍

WEBDUNIA|
PRO
PRO
ഇത്തവണ ക്രിസ്മസിന് നേട്ടം കൊയ്യാന്‍ മോഹന്‍‌ലാലും മമ്മൂട്ടിയും പിന്നെ ഒരു തടിയനും തിയേറ്ററില്‍ എത്തി. ആഷിഖ് അബു സംവിധാനം ചെയ്ത ‘ഡാ തടിയ’ എന്ന ചിത്രം കാണാന്‍ ആദ്യം എത്തിയത് തടിയന്‍‌മാരാണ്. നൂറ് കിലോയില്‍ കൂടുതല്‍ തൂക്കമുള്ള തടിയന്‍‌മാര്‍ക്ക് ടിക്കറ്റ് ഫ്രീയായിരുന്നു. കോഴിക്കോട് എണ്‍പത് തടിയന്‍‌മാരാണ് വന്ന് സിനിമ കണ്ടത്. തെരഞ്ഞെടുത്ത പതിനാല് കേന്ദ്രങ്ങളിലായിരുന്നു തടിയന്‍‌മാര്‍ക്കുള്ള സൌജന്യ പ്രദര്‍ശനം. സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട തടിയന്‍‌മാര്‍ ചേര്‍ന്ന് കേരളാ ഫാറ്റ്മെന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടനയും രൂപീകരിച്ചു.

ഡാ തടിയ കണ്ട തടിയന്‍‌മാര്‍ക്ക് മാത്രമല്ല, മെലിഞ്ഞവര്‍ക്കും സിനിമ ഇഷ്ടമായി. ആദ്യ ഹിറ്റ് ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പര്‍ പോലെ വളരെ രസകരമായി തന്നെയാണ് ആഷിഖ് അബു ഡാ തടിയായും ഒരുക്കിയിരിക്കുന്നത്. തടിയന്‍‌മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ ഒരു പ്രണയകഥയും ഡാ തടിയനിലൂടെ ആഷിഖ് പറയുന്നുണ്ട്.

തടിയനായെത്തുന്ന ഡി ജെ ശേഖറിനെയും ആളുകള്‍ക്ക് ഇഷ്ടപ്പെടും. കൊച്ചിയിലെ രാഷ്ട്രീയ പശ്ചാത്തലവും ഡാ തടിയനില്‍ അവതരിപ്പിക്കുന്നുണ്ട്. ഡി ജെ ശേഖര്‍ അവതരിപ്പിക്കുന്ന ലൂക്ക് ജോണ്‍ പ്രകാശ് എന്ന ലൂക്ക് കൊച്ചിയിലെ പ്രശസ്തമായ കോണ്‍ഗ്രസ് തറവാട്ടില്‍ ആണ് പിറന്നത്. ലൂക്കിന്റെ വീട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയാണ് സിനിമയില്‍ രാഷ്ട്രീയവും വിഷയമാകുന്നത്. ലൂക്കിന്റെ കാമുകി ആന്‍ മേരി താടിക്കാരനായി എത്തുന്നത് ആന്‍ അഗസ്റ്റിനാണ്.

അടുത്ത പേജില്‍ മാഡി തകര്‍പ്പനായെന്ന് പ്രേക്ഷകര്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :