ഫെയ്സ് ടു ഫെയ്സ് - നിരൂപണം

ഷെഫ്രീന്‍ ഹസന്‍‌കുട്ടി

PRO
അനീതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനാല്‍ സര്‍വീസിലിരുന്നതിനേക്കാള്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ കഴിയാന്‍ വിധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് ബാലചന്ദ്രന്‍(മമ്മൂട്ടി). അയാള്‍ ഇന്ന് പൊലീസ് യൂണിഫോമിനോട് വിടപറഞ്ഞ് ജീവിതം ആഘോഷിക്കുകയാണ്. മുന്‍‌മന്ത്രിയുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് ഈ സമയത്താണ്. ഈ കേസ് അന്വേഷിക്കാന്‍ എസ് പി രാംദാസ്(സിദ്ദിക്ക്) എത്തുന്നു.

ഈ കേസിന്‍റെ കുരുക്കുകള്‍ അഴിക്കാന്‍ രാംദാസ് തന്‍റെ പഴയ സുഹൃത്തായ ബാലചന്ദ്രന്‍റെ സഹായം തേടുന്നു. എന്നാല്‍ പൊലീസിലേക്ക് ഒരു മടങ്ങിവരവിന് വിസമ്മതിച്ച് ബാലചന്ദ്രന്‍ തന്‍റേതായ രീതിയില്‍ അന്വേഷണം ആരംഭിക്കുകയാണ്.

ഈ സിനിമയുടെ സ്വഭാവത്തേക്കുറിച്ച് സംവിധായകന് തന്നെ ആശയക്കുഴപ്പമുണ്ടായതോടെയാണ് ഫെയ്സ് ടു ഫെയ്സിന് നിലതെറ്റിയത്. ഒരു സസ്പെന്‍സ് ത്രില്ലറിനെ കുടുംബചിത്രമാക്കി മാറ്റാനുള്ള ശ്രമമാണ് വി എം വിനു നടത്തിയത്. എന്നാല്‍ ആ ശ്രമം പരാജയമായി. ആദ്യപകുതിയില്‍ കാണിച്ച ബ്രില്യന്‍സ് രണ്ടാം പകുതിയിലും നിലനിര്‍ത്തിയിരുന്നു എങ്കില്‍ മമ്മൂട്ടിയുടെ പരാജയ ഘോഷയാത്രയ്ക്ക് ഫെയ്സ് ടു ഫെയ്സ് വിരാമമിടുമായിരുന്നു.

WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ നൃത്തരംഗം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :