കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ബോളിവുഡ് കിംഗ് ഖാന് 44 ! (King Khan turns 45 !)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
ബോളിവുഡിന്റെ കിംഗ് ഖാന് ഇന്ന് 44 വയസ്സ് തികയുന്നു. ടെലിവിഷന്‍ സീരിയലുകളില്‍ നിന്ന് വമ്പന്‍‌മാര്‍ വാഴുന്ന ബോളിവുഡിനെ കീഴടക്കിയ ഷാരൂഖിന്റെ കഴിഞ്ഞകാല ജീവിതം കഠിനാധ്വാനത്തിന്റെയും നേട്ടങ്ങളുടേതും മാത്രമാണ്. 1965 നവംബര്‍ 2 ന് ഡല്‍ഹിയിലാണ് ഷാരൂഖ് ഖാന്‍ ജനിച്ചത്.

വാസ്തവത്തില്‍ പാകിസ്താനിലെ പെഷവാറിലും റാവല്‍ പിണ്ടിയിലുമാണ് ഷാരൂഖ് ഖാന്‍റെ വേരുകള്‍. അച്ഛന്‍ പഠാന്‍ വംശജനായ താജ് മുഹമ്മദ് ഖാന്‍ പെഷവാറില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. അമ്മ ലത്തീഫ് ഫാത്തിമ ജൊംഗുവ രജപുത്ര വംശത്തില്‍ പെട്ട മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍റെ മകളാണ്. വിഭജനത്തിനു മുമ്പ് ഇന്ത്യയില്‍ എത്തി ദില്ലിയില്‍ താമസമുറപ്പിച്ചതാണ് ഈ കുടുംബം.

മാതാപിതാക്കളുടെ മരണ ശേഷം ഷാരൂഖ് മുംബൈയിലേക്ക് താമസം മാറ്റി. 1991 ഒക്ടോബര്‍ 25 ന് ഹിന്ദു വായ ഗൌരിയെ ഹിന്ദു ആചാരപ്രകാരം ഷാരൂഖ് വിവാഹം ചെയ്തു . ആര്യന്‍ ഖാന്‍, സുഹന എന്നിവര്‍ മക്കളാണ്.വീട്ടില്‍ ഇരു മതങ്ങളും ഒരുപോലെ പിന്തുടരുന്നു. സ്വന്തം പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ക്കൊപ്പം ഖുറാനും സൂക്ഷിക്കുന്ന കുടുംബമാണ് ഷാരൂഖിന്റേത്.

ദില്ലി ഹന്‍സ്‌രാജ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ഷാരൂഖ് അഭിനയത്തിനു വേണ്ടി പഠിത്തം ഉപേക്ഷിച്ചു. ഡല്‍ഹിയിലെ നാടക സംവിധായകന്‍ ബാരി ജോണിന്‍റെ തിയെറ്റര്‍ ആക്ഷന്‍ ഗ്രൂപ്പ് ആയിരുന്നു ഷാരൂഖിന്‍റെ കളരി.

1988 ല്‍ ഫൌജി എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിമന്യൂ റായ് എന്ന കമാന്‍ഡോ ആയി അഭിനയിച്ചതോടെ ആയിരുന്നു ഷാരൂഖ് ഖാന്‍ ശ്രദ്ധിക്കപ്പെട്ടത് , അടുത്തകൊല്ലം അസ്സീസ് മിറ്സയുടെ സര്‍ക്കസ്സില്‍ മലയാളിയായ സര്‍ക്കസ് ഉടമയുടെ വേഷമായിരുന്നു ഷാരൂഖിന്. ഇതു വളരെ പ്രശംസ പിടിച്ചു പറ്റി. ദില്ലി സര്‍വകലാശാലാ ജീവിതത്തെകുറിച്ച് അരുന്ധതീ റോയ് തയാറാക്കിയ ‘ഇന്‍ വിച് ആനീ ഗിവ്സ് ഇറ്റ് ദോസ് വണ്‍സ് ‘ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു.

PRO
മുംബൈയിലേക്ക് കുടിയേറിയ ഷാരൂഖ് 1992 ല്‍ ‘ ദീവാന‘ യില്‍ അഭിയിച്ചതോടെ ബോളിവുഡിന്‍റെ ഭാഗമാവുകയായിരുന്നു.പക്ഷേ രണ്ടാമത്തെ ചിത്രമായ ‘മായാ മേം സാബ്‘ , ഒരു സെക്സ് രംഗത്ത് വന്നതിന്‍റെ പേരില്‍ വിമര്‍ശനവും നേടി.‘ബാസിഗര്‍‘, കുന്ദന്‍ ഷായുടെ ‘കഭീ ഹൈ കഭീ നാ ‘എന്നിവയില്‍ ഷാരൂഖ് കസറി . ബാസിഗര്‍ മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് നേടിക്കൊടുത്തു . അന്‍‌ജാമിലെ അഭിനയത്തിനു മികച്ച വില്ലനുള്ള അവാര്‍ഡ് ലഭിച്ചു.

1995 ഷാരൂഖ് അഭിനയിച്ച ‘ദില്‍‌വാലെ ദുല്‍ഹനിയാ ലേ ജായേംഗേ‘ സൂപ്പര്‍ വിജയമായി മുംബൈ തിയേറ്ററുകളില്‍ 12 കൊല്ലമാണ് ഇത് പ്രദര്‍ശിപ്പിച്ചത്. 1996ല്‍ യാഷ് ചോപ്രയുടെ ‘ദില്‍ തൊ പാഗല്‍ ഹൈ‘, സുഭാഷ് ഗൈ യുടെ ‘പര്‍ദേസ്‘, അസീസ് മിര്‍സയുടെ ‘യെസ് ബോസ്സ്‘ എന്നിവ വന്‍ വിജയങ്ങളായി. മികച്ച അഭിനേതാവായി ഷാരൂഖ് പലതവണ തിരഞ്ഞെടുക്കപ്പെട്ടു.

കരന്‍ ജോഹറിന്‍റെ ‘കുച്ഛ് കുച്ഛ് ഹോത്താ ഹൈ‘, മണിരത്നത്തിന്‍റെ ‘ദില്‍‌ സേ‘ ‘ബാദ്ഷാ ‘എന്നിവയായിരുന്നു പിന്നീടു വന്ന മികച്ച ചിത്രങ്ങള്‍. 2000ല്‍ അമിതാബ് ബച്ചനുമായി ചേര്‍ന്ന് മുഹബത്തായേം എന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിച്ചു.

ചല്‍ത്തെ ചല്‍ത്തേ, കല്‍ ഹൊ ന ഹോ, അശോക, ദേവദാസ്, വീര്‍സാര , ഡോന്‍, സ്വദേഷ്,പഹേലി, കഭി അല്‍ വിദ നാ കഹ് നാ, എന്നിവയ്ക്കു ശേഷം 2007ല്‍ ഇറങ്ങിയ ‘ചക് ദേ’ വമ്പന്‍ ഹിറ്റായി. ‘ഓം ശാന്തി ഓം‘, ഷാരൂഖിന്റെ യശസ്സ് വാനോളം ഉയര്‍ത്തി.

ഓം ശാന്തി ഓമിലൂടെയാണ് ചലച്ചിത്ര നിര്‍മാണ രംഗത്തും ഷാരൂഖ്‌ ചുവടുറപ്പിച്ചത്. സ്വന്തം ക്രിക്കറ്റ്‌ ടീമുമായി ഐ പിഎല്‍ ലീഗില്‍ മല്‍സരിച്ചതോടെ സൂപ്പര്‍ സ്റ്റാര്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ റോളില്‍ നിന്ന് ബിസിനസ്‌ രംഗത്തേയ്ക്കും ഷാരൂഖ്‌ കടന്നു‌. ഇതോടെ കിംഗ് ഖാന്‍ 'സ്വപ്നവ്യാപാരി എന്ന വിളിപ്പേരും നേടി

പതിമൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഷാരൂഖിന് പദ്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. അടുത്തിടെ, ബ്രിട്ടണിലെ ബെഡ്‌ഫോര്‍ഡ്ഷയര്‍ സര്‍വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഷാരൂഖ് ഖാന്, ബോളിവുഡ്, കിംഗ് ഖാന്, പിറന്നാള്, ബോളിവുഡ്, സിനിമ