കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » എന്‍ എഫ് - ജ്വലിക്കുന്ന ഓര്‍മ്മകള്‍ (NF - a tribute)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRO
ചുരുങ്ങിയകാലം കൊണ്ട് നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു എന്‍ എഫ് വര്‍ഗീസ്. അദ്ദേഹം ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഏഴു വര്‍ഷം തികയുകയാണ്. എന്‍ എഫ് വര്‍ഗീസിന്‍റെ ഓരോ അഭിനയ ദൃശ്യങ്ങളും മലയാളിയുടെ മനസ്സില്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മകളാണ്. മുഴങ്ങുന്ന ശബ്ദത്തോടെ, മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ഈ അഭിനയ പ്രതിഭ കുറഞ്ഞ കാലത്തിനിടയില്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന വലുതാണ്.

മലയാളികള്‍ എന്‍ എഫ് വര്‍ഗീസിനെ മറന്ന് പോയാലും അദ്ദേഹം ചെയ്ത കഥാപാത്രങ്ങളായ ആകാശദൂതിലെ കേശവന്‍, പത്രത്തിലെ വിശ്വനാഥന്‍ എന്നിവ ഉജ്ജ്വലമായ തിളക്കത്തോടെ പ്രേക്ഷകരുടെ മനസില്‍ ജീവിക്കും. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലിരിക്കെ മിമിക്രി വേദിയിലൂടെയാണ് എന്‍ എഫ് സിനിമയിലെത്തുന്നത്.

സിനിമയിലെത്തുന്നതിന് മുന്‍പ് മിഖാലേയലിന്‍റെ സന്തതികള്‍, ഡോ. ഹരിശ്ഛന്ദ്ര തുടങ്ങിയ ടിവി പരമ്പരകളില്‍ എന്‍ എഫ് അഭിനയിച്ചു. ടിവി പരമ്പരകളില്‍ നിന്ന് സിനിമയിലേക്ക് പ്രവേശനം ലഭിച്ചെങ്കിലും എന്‍ എഫിനെ പലരും തഴഞ്ഞു. മിമിക്രി ട്രുപ്പുകളില്‍ ഒന്നിച്ചുണ്ടായിരുന്ന സിദ്ദിഖ്-ലാല്‍മാര്‍ സിനിമയിലെത്തി സൂപ്പര്‍ സംവിധായകരായിട്ടും എന്‍ എഫിനെ അവഗണിച്ചു.

സിനിമ ലഭിക്കാതെ മനസില്‍ ഒരുപാട് വേദനയുമായി നില്‍ക്കുമ്പോഴാണ് സിബി മലയിലിന്‍റെ ഒരു ചിത്രത്തിലഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആകാശദൂത്! മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ആകാശദൂതില്‍ കൂടിയാണ് വര്‍ഗീസ് സിനിമയിലെത്തുന്നത്.

നേരത്തെ സത്യന്‍ അന്തിക്കാടിന്‍റെ പപ്പന്‍ പ്രിയപ്പെട്ട പപ്പനിലും മറ്റും മുഖം കാണിച്ചിട്ടുണ്ടെങ്കിലും എന്‍ എഫിലെ മികച്ച നടനെ പുറത്ത് കൊണ്ടുവന്നത് ആകാശദൂതിലെ കേശവന്‍ എന്ന കഥാപാത്രമായിരുന്നു. ആകാശദൂത് കണ്ടിറങ്ങിയ പ്രേക്ഷകര്‍ കേശവനെ വെറുത്തെങ്കില്‍ അത് എന്‍ എഫ് വര്‍ഗീസിന്‍റെ വിജയങ്ങളുടെ തുടക്കമായിരുന്നു.

പിന്നീട് സല്ലാപം, സമുദായം, ഈ പുഴയും കടന്ന്, സ്ഫടികം, നരസിംഹം, രാവണപ്രഭു, നന്ദനം, ലേലം, ആകാശഗംഗ, ക്രൈം ഫയല്‍, വല്യേട്ടന്‍ അങ്ങനെ നൂറിലധികം ചിത്രങ്ങളില്‍ എന്‍ എഫ് അഭിനയിച്ചു‍. ജോസ് തോമസ് സംവിധാനം ചെയ്ത സുന്ദരപുരുഷനായിരുന്നു വര്‍ഗീസിന്‍റെ നൂറാമത്തെ ചിത്രം.

എന്‍ എഫിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് വിലയിരുത്തുന്നത് ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമയിലെ വിശ്വനാഥനെയാണ്. രണ്‍ജി പണിക്കര്‍ ഉള്‍ക്കരുത്തിന്‍റെ എരിവും തീയും നല്‍കി സൃഷ്ടിച്ചെടുത്ത ആ കഥാപാത്രമായി വര്‍ഗീസ് വെള്ളിത്തിരയില്‍ ജീവിച്ചു. മലയാളികള്‍ക്ക് നടുക്കമുളവാക്കുന്ന ഒരു ഓര്‍മ്മയാണ് പത്രത്തിലെ വിശ്വനാഥന്‍.

വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് എന്‍ എഫ് വര്‍ഗീസ് ഏറെ പ്രശംസ പിടിച്ചുപറ്റിയത്. ക്രൂരതയുടെ എല്ലാ അതിര്‍വരമ്പുകളും തെറ്റിക്കുന്ന സൂപ്പര്‍ വില്ലനെ എന്‍ എഫ് അനശ്വരനാക്കി മാറ്റുകയായിരുന്നു. ഫാന്‍റം, ഒന്നാമന്‍, നന്ദനം എന്നീ ചിത്രങ്ങളിലാണ് അവസാനകാലത്ത് എന്‍ എഫ് അഭിനയിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: എന് എഫ് വര്ഗീസ്, സ്മരണാഞ്ജലി, സിനിമ, പത്രം, രണ്ജി പണിക്കര്