കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ജീവിതവും മരണവും സ്ക്രീനില്‍
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PROPRO
ക്യാമറയ്ക്ക് മുന്നിലെ ജീവിതമായിരുന്നു ജെയ്ഡ് ഗൂഡിയുടേത്. ഒടുവില്‍ അവരുടെ കണ്ണുകള്‍ അടഞ്ഞതോടെ ഇനി ക്യാമറയ്ക്കും കണ്ണടയ്ക്കാം. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള കണ്ണുപൊത്തിക്കളി ഇവിടെ അവസാനിക്കുന്നു.

ജെയ്ഡിന്‍റെ ആയുസ്സിനായി നൂറുകണക്കിനാളുകള്‍ ലോട്ടണ്‍ നഗരത്തില്‍ നടത്തിയ പ്രദക്ഷിണ പ്രയാണം വിഫലമായി.
വിധി വച്ചു നീട്ടിയ മറ്റൊരു ചോദ്യ ചിഹ്നം പോലെയാണ് ഈ മരണം കടന്നെത്തുന്നത്. ഒരിക്കല്‍ പ്രേക്ഷകരെയെല്ലാം ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മിനി സ്ക്രീനില്‍ നിറഞ്ഞുനിന്ന ഗൂഡി അവസാന നിമിഷം കരയുകയായിരുന്നു. അര്‍ബുദം മനസ്സിനെക്കാള്‍ ശരീരത്തെ ബാധിച്ചപ്പോള്‍ ഗൂഡി പോകാന്‍ സ്വയം തയ്യാറെടുത്തു.

തന്‍റെ രണ്ട് കുട്ടികളെക്കുറിച്ചോര്‍ത്താണ് ഗൂഡി അവസാന നിമിഷം ആശങ്കപ്പെട്ടിരുന്നത്. തന്‍റെ എല്ലാമെല്ലാമായിരുന്ന അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗുഡി തിരിച്ചുവരാനാഗ്രഹിക്കുകയായിരുന്നു, സന്തോഷത്തിന്‍റെ ഈ ലോകത്തേക്ക്. പക്ഷേ ദൈവം അവളുടെ വിളി കേട്ടില്ലെന്ന് മാത്രമല്ല ക്രൂരത കാണിക്കുന്നതില്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്തതുമില്ല.

രോഗ ബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗൂഡിയുടെ കണ്ണുകള്‍ ഓരോ നിമിഷവും മങ്ങുകയായിരുന്നു. തന്‍റെ നാളുകള്‍ എണ്ണപ്പെട്ടതാണെന്നും ഒരു തിരിച്ച് വരവ് അസാധ്യമാണെന്നുമുള്ള നഗ്നസത്യം തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ വിതുമ്പിക്കരഞ്ഞു. അവസാന നിമിഷത്തില്‍ വേദന സഹിക്ക വയ്യാതായപ്പോള്‍ പരിചരിക്കുന്ന ഡോക്ടര്‍മാരൊടും നഴ്സുമാരോടും അവര്‍ യാചിച്ചു - “എന്നെ കൊന്നു തരൂ, ജീവിതം എനിക്ക് മടുത്തിരിക്കുന്നു. എനിക്കിനി സന്തോഷം നല്‍കുന്നത് മരണം മാത്രമാണ്.”
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജെയ്ഡ് ഗൂഡി മരണം റിയാലിറ്റി ഷോ ബ്രിട്ടന്