ശ്രീവിദ്യയുടെ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്.

ശ്രീവിദ്യ മരിച്ചിട്ട് ഒരുവര്‍ഷം

WEBDUNIA|
2007 ഒക്ടോബര്‍ 19 ന് ശ്രീവിദ്യ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. മലയാളത്തിന്‍റെ മുഖശ്രീയായിരുന്ന ശ്രീവിദ്യ മലയാളികളുടെ മനസ്സീല്‍ എന്നും നില നില്‍ക്കുന്ന ഓര്‍മ്മയാണ്

അഭിനയത്തോടായിരുന്നു ശ്രീവിദ്യ ക്കെന്നും പ്രിയം. 'അഭിനയം എന്നു പറഞ്ഞാല്‍ ഒരു കണ്ടെത്തലാണ്. ശ്രീവിദ്യയ്ക്ക് ജീവിതവും സംഭവബഹുലമായ ഒരു സിനിമപോലെയായിരുന്നു.

ഏല്ലാസൗഭാഗ്യങ്ങളും കൈവന്നപ്പോള്‍ അത് അനുഭവിക്കാന്‍ യോഗമില്ലാതെ ശ്രീവിദ്യ ഈ ലോകത്തോട് വിടപറഞ്ഞു. മാരകമായ രോഗം ക്രൂരമായി കാര്‍ന്നു തിന്നുമ്പോഴും അതാരേയും അറിയിക്കാതെ അഭിനയത്തിലൂടെ അതെല്ലാം മറക്കാന്‍ ശ്രമിച്ചു.

രോഗശയ്യയില്‍ കിടക്കുമ്പോള്‍ കൗമാരകാലത്തെ കാമുകന്‍- കമലഹാസന്‍- വന്നു കണ്ടത് ശ്രീവിദ്യക്ക് അശ്വാസമേകിയിരുന്നൊ ആവോ. എവിടെ വേണമെങ്കിലും ചികിത്സിക്കാന്‍ സൗകര്യമൊരുക്കാമെന്ന് കമപറഞ്ഞു. സ്നേഹപൂര്‍വം ശ്രീവിദ്യ അത് നിരസിച്ചു.

ജീവിതം ശ്രീവിദ്യയെ പലതും പഠിപ്പിച്ചു. പുരുഷന്‍റെ നാട്യങ്ങളെ കുറിച്ച് ナസിനിമാലോകത്തിന്‍റെ കാപട്യത്തെ കുറിച്ച്. ナ.ബന്ധങ്ങളുടെ നിഷ്ഫലതയെ കുറിച്ച്ナ., സ്നേഹത്തിന്‍റെ കയ്പ്പിനെകുറിച്ച് എല്ലാം...

അമ്മ, കാമുകന്‍, ഭര്‍ത്താവ് - ഏതൊരു പെണ്ണിനും എപ്പോഴെങ്കിലുമൊക്കെ സ്വാസ്ഥ്യത്തിന്‍റെ സങ്കേതങ്ങളാകേണ്ടതൊക്കെയും ഏതെങ്കിലും വിധത്തില്‍ ദുഃഖകാരണമായിരുന്നു ശ്രീവിദ്യയ്ക്ക്.

പ്രണയം, പ്രണയനഷ്ടം, വിവാഹം, വിവാഹമോചനം, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ക്കിടെ മാരകമായ രോഗം, ആദ്ധ്യാത്മികതയില്‍ പുനര്‍ ജന്മം-

അത്രയേറെയൊന്നും പഠിച്ചിട്ടിലെങ്കിലും , ശ്രീവിദ്യ അറിവും പക്വതയുമുള്ള വ്യക്തിയായി മാറി; അതോടൊപ്പം മികച്ച അഭിനേത്രിയുമായി വളര്‍ന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :