പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > സംഗീതം > ചെമ്പൈക്ക് നാദം തിരിച്ചു നല്‍കി... ഗുരുവായൂരപ്പന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെമ്പൈക്ക് നാദം തിരിച്ചു നല്‍കി... ഗുരുവായൂരപ്പന്‍

സംഗീതത്തിലെ പ്രതിഭയും ആചാര്യനുമയിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍.ദൈവികവിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ആളാണ് ചെമ്പൈ. വേദശാസ്ത്രത്തിന്‍റെ നിബന്ധനകള്‍ക്കനുസരിച്ചാണ് അദ്ദേഹത്തിന്‍റെ കുടുംബം സംഗീതത്തെ സമീപിച്ചത്.

അദ്ദേഹം 1931-ല്‍ ഒരു ഏകാദശി ദിവസം സാമൂതിരിയുടെ ആവശ്യപ്രകാരം ചെമ്പൈ ഒരു സംഗീതസദസ്സില്‍ പാടാന്‍ പോയി. കച്ചേരി ആരംഭിച്ചപ്പോള്‍ തന്‍റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നതായി ചെമ്പൈ അറിഞ്ഞു.

ഉടനെ ഗുരുവായൂരിലേയ്ക്ക് ഓടിയ അദ്ദേഹം മനമുരുകി പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് എവിടെനിന്നോ ഒരു നമ്പൂതിരി മുന്നില്‍ വന്ന് കുറച്ച് മരുന്നുകള്‍ കൊടുത്തു.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടി.ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹത്തിന്‍റെ ശബ്ദം കൂടുതല്‍ മധുരതരമായതെന്ന് പറയപ്പെടുന്നു.

ചെമ്പൈയ്ക്ക് നാദം തിരിച്ചു കിട്ടി. സാമൂതിരിക്ക് മുന്നില്‍ പാടാനും കഴിഞ്ഞു. അജ്ഞാതനായ ആ ബ്രാഹ്മണന്‍ ഗുരുവായൂരപ്പന്‍ തന്നെയാണെന്ന് ചെമ്പൈ വിശ്വസിച്ചു. ആ വര്‍ഷം മുതല്‍ എല്ലാ ഏകാദശിക്കും ഗുരുവായൂരിലെ ഉദായസ്തമനപൂജ ചെമ്പൈയുടെ വകയായിരുന്നു. അദ്ദേഹം മരിക്കുന്നതുവകെ അതു മുടങ്ങിയില്ല.

ഇതിന്‍റെ സ്മരണക്കാണ് ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം .ആദ്യം ഇത് നാലുദിവസം മാത്രമുള്ള ഉത്സവമായിരുന്നു. ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനുസരിച്ച് സംഗീതോത്സവം 10 ദിവസമാക്കി. കേരളത്തിനകത്തും പുറത്ത് നിന്നും അസംഖ്യം സംഗീതജ്ഞരാണ് ചെമ്പൈ സംഗീതോത്സവത്തിനെത്തുന്നത്.

1 | 2  >>  
കൂടുതല്‍
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ :ജീവിതരേഖ
ചെമ്പൈ എന്ന നാദപ്രപഞ്ചം
ബിസ്മില്ലാഖാന്‍- ഷെഹനായി ചക്രവര്‍ത്തി
ജിക്കി- ഭാവമധുരമായ പാട്ട്
മഡോണയ്ക്ക് 50 കഴിഞ്ഞു
അനശ്വരതയിലേക്കുയര്‍ന്ന ഞെരളത്ത്