പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > ലളിതകല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരയുടെ അരനൂറ്റാണ്ട് പിന്നിട്ട യേശുദാസന്‍
cartoonist yesudasan
WDWD
മുഖച്ഛായയ്ക്ക് പ്രാമുഖ്യം കൊടുക്കുകയും വിശദാംശങ്ങള്‍ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍. ഇ.എം.എസ്. പോലുള്ള ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രമാണ ചെറിയ രീതിയിലൊന്ന് ശൈലീവത്ക്കരണം നടത്തിയത്. അസാധു തുടങ്ങി രണ്ടു മൂന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം തുടങ്ങിയിരുന്നു.

വരയുടെ വരപ്രസാദം യേശുദാസന് ജന്മസിദ്ധമാണെങ്കിലും കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണദ്ദേഹം ഗുരുസ്ഥാനത്ത് കാണുന്നത്. രണ്ടു പേരും ഓണാട്ടുകരക്കാര്‍. യേശുദാസിന്‍റെ കാര്‍ട്ടൂണില്‍ ജ്യാമതീയ ശൈലി ഒളിഞ്ഞിരിക്കുന്നത് കാണാം. മിസിസ് നായരുടെ തല തന്നെ ഉദാഹരണം.

എഞ്ചിനീയറാവാന്‍ കൊതിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍ .മാവേലിക്കരയിലെ ഭരണിക്കാവാണ് സ്വദേശം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലാണ് പഠിച്ചത്.

വരകളുടെ ലാളിത്യവും അനായാസതയുമാണ് യേശുദാസനെ വേറിട്ടു നിര്‍ത്തുന്നത്. ജനയുഗത്തിലായിരുന്നു ആദ്യ വരച്ചു തുടങ്ങിയത്. കിട്ടുമ്മാവന്‍ എന്നൊരു പോക്കറ്റ് കാര്‍ട്ടൂണും അതില്‍ വരച്ചിരുന്നു. മലയാള പത്രങ്ങളിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ അതായിരിക്കും.

<< 1 | 2 | 3  >>  
കൂടുതല്‍
വരയുടെ ആചാര്യന്‍: ചാള്‍സ് കീപ്പിംഗ്
പോള്‍ഗോഗിന്‍ ആധുനികതയുടെ ചിത്രകാരന്‍
ഡാവിഞ്ചിയുടെ പറക്കും യന്ത്രം
രാജാ രവിവര്‍മ്മ കേരളത്തിന്‍റെ ലോകചിത്രകാരന്‍
കെടാമംഗലം: മണ്ണിന്‍റെ കഥ പറഞ്ഞവന്‍
വരയുടെ വരപ്രസാദവുമായി വിജ-യന്‍