പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > നടനം > പൈങ്കുളം രാമചാക്യാര്‍. - കൂടിയാട്ടത്തിന്‍റെ സൗഭഗം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൈങ്കുളം രാമചാക്യാര്‍. - കൂടിയാട്ടത്തിന്‍റെ സൗഭഗം
1917ല്‍ 12-ാം വയസ്സിലായിരുന്നു അരങ്ങേറ്റം. 1925 മുതല്‍ സ്വന്തമായി പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങി.

ആയിരത്തിലേറെ അരങ്ങുകളില്‍ ചാക്യാര്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. നൂറോളം കൂടിയാട്ടങ്ങള്‍ സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും സാമാന്യ ജനത്തിന് മനസ്സിലാവും വിധം ചുരുക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റാര്‍ക്കും സാധ്യമല്ലാതിരുന്ന നേട്ടമാണിത്.

ശാകുന്തളം രണ്ടാമങ്കം, , മായാസീതാങ്കം , ആശ്ചര്യ ചൂഡാമണിയിലെ ജടായു വധാങ്കം എന്നിവ അദ്ദേഹം വിജയകരമായി സംവിധാനം ചെയ്ത് അവതരിപ്പിച്ചു.

1955ല്‍ കോഴിക്കോട്ടെ ആകാശവാണി നിലയത്തിന്‍റെ പരിപാടിയില്‍ പൈങ്കുളം സ്റ്റേജില്‍ കൂടിയാട്ടം അവതരിപ്പിച്ചതിന് പിന്നാലെയാണ് പലേടത്തും ക്ഷേത്രത്തിന് പുറത്തുള്ള അരങ്ങുകളില്‍ കൂടിയാട്ടം അവതരിപ്പിച്ചു തുടങ്ങിയത്.

തിരുവനന്തപുരം മാര്‍ഗി അദ്ദേഹത്തിന് നാട്യ സാര്‍വഭൗമന്‍ പുരസ്കാരം നല്‍കി. നിലമ്പൂര്‍ കൊട്ടാരത്തില്‍ നിന്ന് വീരശൃംഖലയും കേരള സംഗീത നാടക അക്കാദമിയില്‍ നിന്ന് അവാര്‍ഡും, ബോംബെ എക്സ്പെരിമെന്‍റല്‍ തിയേറ്ററില്‍ നിന്ന് മെഡലും ലഭിച്ചിട്ടുണ്ട്.

<< 1 | 2 
കൂടുതല്‍
സംതൃപ്തന്‍ : നോവിക്കുന്ന ദൃശ്യാനുഭവം  
അതിജീവന ശ്രമത്തില്‍ കുറത്തിയാട്ടം
അമ്മന്നൂര്‍: കൂടിയാട്ടത്തിന്‍റെ കുലപതി
തിറയുടെ താളത്തില്‍ ജീവിക്കുന്ന കലാകാരന്‍
നവരസം തൂവുന്ന അഭിനയ ചാരുത
നാടകരംഗത്ത് വാസു പ്രദീപിന്‍റെ പരീക്ഷണങ്ങള്‍