<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[വാര്‍ത്ത]]></title>
    <link>https://malayalam.webdunia.com/latest-malayalam-news</link>
    <description><![CDATA[Malayalam News, Breaking News, Kerala Online News, Politics, Movies, Sports, മലയാളം വാര്‍ത്ത, ബ്രേക്കിംഗ് ന്യൂസ്, കേരള വാര്‍ത്ത, സിനിമ, മലയാളം സിനിമ,]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Wed, 29 Jul 2026 12:11:51 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>വാര്‍ത്ത</title>
      <url>https://nonprod-media.webdunia.com/public_html/_media/ml/img/category/article/news-world-latest-malayalam-news.jpeg</url>
      <link>https://malayalam.webdunia.com/latest-malayalam-news</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/latest-malayalam-news-10101.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[പാക് അധീന കശ്മീരിൽ അസ്വസ്ഥത പുകയുന്നു, പ്രതിഷേധക്കാർക്കെതിരെ ഏറ്റുമുട്ടി പാക് സുരക്ഷാസേന, 20 മരണം]]></title>
      <link>https://malayalam.webdunia.com/article/international-news-in-malayalam/pak-occupied-kashmir-assembly-election-violence-20-dead-126072900017_1.html</link>
      <guid>https://malayalam.webdunia.com/article/international-news-in-malayalam/pak-occupied-kashmir-assembly-election-violence-20-dead-126072900017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781233605-8901.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781233605-8901.jpg</image>
      <description><![CDATA[തിരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പാക് സുരക്ഷാസേന നടത്തിയ ശ്രമത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="POK Unrest" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781233605-8901.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="POK Unrest" width="1201" /></p>
	പാക് അധീന കശ്മീര്‍ നിയമസഭയിലേക്ക് കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട വോട്ടെടുപ്പിനെ തുടര്‍ന്ന് വ്യാപകമായ സംഘര്‍ഷം. തിങ്കളാഴ്ചയാണ് പ്രവിശ്യയില്‍ വോട്ടെടുപ്പ് നടന്നത്. തിരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പാക് സുരക്ഷാസേന നടത്തിയ ശ്രമത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.</p>
<p>
	 </p>
<p>
	റാവല്‍കോട്ടയിലെ ഡ്രെയ്ക് എട്ടാം മേഖലയിലാണ് വലിയ സംഘര്‍ഷമുണ്ടായത്. പോലീസ് വെടിവെപ്പില്‍ തങ്ങളുടെ 14 അംഗങ്ങള്‍ കൊല്ലപ്പെട്ടതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. സംഘടനയുടെ സ്ഥാപകാംഗവും വക്താവുമായ ഉമര്‍ നലീര്‍ കശ്മീരിയുടെ സഹോദരന്‍ ഉസ്മാന്‍ നസീറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രക്ഷോഭകരാണ് പോലീസിന് നേരെ ആദ്യം വെടിയുതിര്‍ത്തതെന്ന് സൈന്യം ആരോപിച്ചു. മുസാഫറാബാദിലേക്ക് ഇതിനെ തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് നടന്നു.</p>
<p>
	 </p>
<p>
	 പാക് അധീന കശ്മീര്‍ നിയമസഭയിലേക്കുള്ള 12 അഭയാര്‍ഥി സംവരണസീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ജൂണ്‍ 9 മുതല്‍ ജെ എ എ സിയുടെ നേതൃത്വത്തില്‍ മേഖലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായ വ്യക്തിയെ അധികാരത്തിലെത്തിക്കാന്‍ മാത്രമായാണ് തിരെഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ജൂണ്‍ മുതല്‍ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 80 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. എന്നാല്‍ ഇത് 400ന് മുകളിലാണെന്ന് ജെ എ എ സി വ്യക്തമാക്കുന്നു. ഫെഡറല്‍ സര്‍ക്കാരും പ്രാദേശിക സര്‍ക്കാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ച് പിഒകെ കാലങ്ങളായി ജനകീയമായ സമരങ്ങളിലാണ്.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 12:11:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 11:52:00 +0530</updatedDate>
      <category><![CDATA[International News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട്; കെ.എസ്.ആർ.ടി.സി കൊറിയർ സർവീസും നിലച്ചു]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/udf-government-ksrtc-126072900018_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/udf-government-ksrtc-126072900018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-09/11/thumb/1_1/1599796677-6054.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-09/11/thumb/1_1/1599796677-6054.jpg</image>
      <description><![CDATA[കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് നിലച്ചത് സാധാരണക്കാർക്കു അടിയാകുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് കൊറിയർ സർവീസ് താറുമാറായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊറിയർ സർവീസിൽ ബുക്കിങ് എടുക്കുന്നില്ല.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-09/11/full/1599796677-6054.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	<br />
	കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് നിലച്ചത് സാധാരണക്കാർക്കു അടിയാകുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് കൊറിയർ സർവീസ് താറുമാറായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊറിയർ സർവീസിൽ ബുക്കിങ് എടുക്കുന്നില്ല.</p>
<p>
	 </p>
<p>
	ടിക്കറ്റ് ഇതര വരുമാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ നട്ടെല്ലായിരുന്ന കൊറിയർ സർവീസ് സാധാരണക്കാരുടെ ആശ്രയമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കൊറിയർ സർവീസ് പൂർണമായി നിലച്ച നിലയിലാണ്. കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിലെ തൊഴിലാളികൾക്കു മാസങ്ങളായി ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ്. ശമ്പളം കിട്ടാതായതോടെ തൊഴിലാളികൾ ജോലിക്ക് വരാത്ത സാഹചര്യവുമുണ്ട്. ഇനിയൊരു നിർദേശം ലഭിക്കുന്നതുവരെ സർവീസുകൾ നിർത്തിവയ്ക്കാനാണ് അധികാരികളിൽ നിന്നുള്ള നിർദേശമെന്ന് ജീവനക്കാർ പറയുന്നു. </p>
<p>
	 </p>
<p>
	16 മണിക്കൂർ കൊണ്ട് കേരളത്തിൽ എവിടെയും സാധനങ്ങൾ എത്തിക്കുമെന്നതായിരുന്നു കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിന്റെ പ്രത്യേകത. മാത്രമല്ല ചെലവും കുറവ്. 48 ഡിപ്പോകളിൽ പലയിടത്തും കൊറിയറിന്റെ ഓഫീസ് പൂട്ടി. സാധനങ്ങൾ അയച്ചാൽ തന്നെ എത്താൻ ദിവസങ്ങൾ എടുക്കുന്നു. സർക്കാരിന്റെ അനാസ്ഥയാണ് കൊറിയർ സർവീസ് നിലയ്ക്കാൻ കാരണമെന്നാണ് ആക്ഷേപം. </p>]]></content:encoded>
      <pubDate>Wed, 29 Jul 2026 12:07:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 12:11:48 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓണപരീക്ഷ ഓഗസ്റ്റ് 13 മുതൽ 21ന് സ്കൂൾ അടയ്ക്കും]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/onam-term-exams-to-begin-on-13th-august-126072900016_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/onam-term-exams-to-begin-on-13th-august-126072900016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/29/thumb/1_1/1785305454-8212.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/29/thumb/1_1/1785305454-8212.jpg</image>
      <description><![CDATA[സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളിലെ ഓണപരീക്ഷ ഓഗസ്റ്റ് 13 മുതല്‍. എല്‍ പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Onam Term Exams, Kerala News, Public Exams, Onam" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/29/full/1785305454-8212.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Onam Term exams to begin on 13th august" width="1201" /></p>
	</p>
	സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളിലെ ഓണപരീക്ഷ ഓഗസ്റ്റ് 13 മുതല്‍. എല്‍ പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.</p>
<p>
	 </p>
<p>
	 രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും ഉണ്ടാകും. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകള്‍ ഉച്ച നേരത്തെ പരീക്ഷ 2 മണിക്കും മറ്റ് ദിവസങ്ങളില്‍ ഇത് 1.30നും ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലും പരീക്ഷ 20ന് അവസാനിക്കും. 21ന് പ്രവര്‍ത്തി ദിവസമാകും. ഓണാഘോഷം ഈ ദിവസം നടത്താം.  പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ 21ന് പരീക്ഷയും നടക്കും. അവധി കഴിഞ്ഞ് 31നാണ് സ്‌കൂളുകള്‍ തുറക്കുക.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 11:42:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 11:41:10 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ആരാണ് പരീക്ഷ മെച്ചപ്പെടുത്തുന്നത്, ഗോമൂത്ര വിദഗ്ധനോ?, ചോദ്യം ചെയ്ത് പ്രിയങ്കാ ഗാന്ധി, ലോകസഭയിൽ പ്രതിപക്ഷ- ഭരണപക്ഷ വാക്പോര്]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/priyanka-gandhi-s-gaumutra-expert-remark-sparks-heated-lok-sabha-showdown-126072900013_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/priyanka-gandhi-s-gaumutra-expert-remark-sparks-heated-lok-sabha-showdown-126072900013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/29/thumb/1_1/1785303236-4567.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/29/thumb/1_1/1785303236-4567.jpg</image>
      <description><![CDATA[പരീക്ഷാ പരിഷ്‌കാരത്തിനായി രൂപീകരിച്ച ഉന്നതതല സമിതിയെ പറ്റിയാണ് പ്രിയങ്കാ ഗാന്ധി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഒപ്പം പുതിയ വിദ്യഭ്യാസമന്ത്രിയായ പ്രളാദ് ജോഷിയേയും പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Priyanka Gandhi Vadra,Lok Sabha,Pralhad Joshi, Exam Reform Bill, NEET,Paper Leak, Parliament Debate" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/29/full/1785303236-4567.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Priyanka Gandhi's 'Gaumutra Expert' Remark Sparks Heated Lok Sabha Showdown" width="1099" /></p>
	</p>
	നീറ്റ് പരീക്ഷാ പരിഷ്‌കാര ബില്ല് ചര്‍ച്ചയ്ക്കിടെ വിദ്യാഭ്യാസ മന്ത്രി പ്രളാദ് ജോഷിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി. ലോക്‌സഭയില്‍ പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള ഭേദഗതി ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രിയങ്കാ ഗാന്ധിയുടെ കടന്നാക്രമണം. പരീക്ഷാ പരിഷ്‌കാരത്തിനായി രൂപീകരിച്ച ഉന്നതതല സമിതിയെ പറ്റിയാണ് പ്രിയങ്കാ ഗാന്ധി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഒപ്പം പുതിയ വിദ്യഭ്യാസമന്ത്രിയായ പ്രളാദ് ജോഷിയേയും പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു.</p>
<p>
	 </p>
<p>
	പരീക്ഷാ പരിഷ്‌കാരത്തിനായി നന്ദന്‍ നീലകേനിയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. മുന്‍ ഐബി ചീഫായ തപന്‍ ദേഖ, ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടി എന്നിവരും സമിതിയിലുണ്ട്. ഐഐടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടിയെ പ്രിയങ്കാ ഗാന്ധി ഗോമൂത്ര വിദഗ്ധനെന്ന് പരിഹസിച്ചതാണ് വാക്‌പോരിന് കാരണമായത്. മുന്‍പ് കാമകോടി നടത്തിയിട്ടുള്ള ഗോമൂത്ര പരാമര്‍ശത്തെയാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന എസ് സോമനാഥ്, വിദ്യഭ്യാസ സെക്രട്ടറി അനിതാ കാര്‍വാല്‍, മുന്‍ ബീഹാര്‍ ചീഫ് സെക്രട്ടറി അമ്രിത് ലാല്‍ മീണ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.</p>
<p>
	 </p>
<blockquote class="twitter-tweet" data-media-max-width="560">
	<p dir="ltr" lang="en">
		PRIYANKA GANDHI VADRA LABELS PROFESSOR KAMAKOTI A "GAU MUTRA" EXPERT. WE SAY<br />
		GIVE US A GAU MUTRA EXPERT OVER A DYNAST ANY DAY!<br />
		Here&#39;s why:<br />
		Professor Kamakoti:<br />
		+ Director of IIT Madras since 2022 developed Shakti India&#39;s first industry grade microprocessor.<br />
		+ Helped the nation&#39;s… <a href="https://t.co/JIdNBciKI8">pic.twitter.com/JIdNBciKI8</a></p>
	— Rahul Shivshankar (@RShivshankar) <a href="https://x.com/RShivshankar/status/2082092601839403149?ref_src=twsrc%5Etfw">July 28, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>
<p>
	അതേസമയം പുതുതായി വിദ്യഭ്യാസമന്ത്രിയായി ചുമതലയേറ്റ പ്രഹ്ലാദ് ജോഷിയുടെ നിയമനത്തെയും പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ബില്‍കിസ് ബാനോ കേസിലെ ശിക്ഷിക്കപ്പെട്ടവരുടെ മോചനത്തെ മുമ്പ് പിന്തുണച്ച വ്യക്തിയെയാണ് സര്‍ക്കാര്‍ വിദ്യഭ്യാസമന്ത്രിയാക്കിയതെന്നും രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് ഇത് നല്‍കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു.</p>
<p>
	 </p>
<p>
	അതേസമയം പ്രിയങ്കയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ശക്തമായി രംഗത്ത് വന്നു. പ്രിയങ്കയുടെ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സ്പീക്കര്‍ ഇടപെട്ട് പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്നും ഒഴിവാക്കി. അതേസമയം പരീക്ഷാ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കാനാണ് ഭേദഗതി ബില്ല് ലക്ഷ്യമിടുന്നതെന്നും കര്‍ശന ശിക്ഷാ വ്യവസ്ഥകള്‍ വഴി പരീക്ഷാ ചോര്‍ച്ചകള്‍ നിയന്ത്രിക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍  വ്യക്തമാക്കി. </p>]]></content:encoded>
      <pubDate>Wed, 29 Jul 2026 11:03:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 11:04:09 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[സതീശൻ സർക്കാരെ.. ആരെയാണ് ഭയക്കുന്നത്?, കൊലവിളി നടത്തിയ ടി ജി മോഹൻദാസിനെതിരെ കേസെടുക്കാൻ എന്തിനാണ് മടി?]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/m-v-govindan-slams-vd-satheesan-govt-126072900010_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/m-v-govindan-slams-vd-satheesan-govt-126072900010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/27/thumb/1_1/1785131681-7399.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/27/thumb/1_1/1785131681-7399.jpg</image>
      <description><![CDATA[കലാപാഹ്വാനം നടത്തിയ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ വിവാദപ്രസ്താവനക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="TG Mohandas, BJP, RSS, Pathrika Youtube Channel" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/27/full/1785131681-7399.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="TG Mohandas" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			TG Mohandas</p>
	</p>
	കലാപാഹ്വാനം നടത്തിയ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ വിവാദപ്രസ്താവനക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെറുപ്പുളവാക്കുന്ന കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രതികരണം പരസ്യമായി നടത്തിയിട്ടും സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കിയില്ലെന്നാണ് വിമര്‍ശനം. രാജ്യത്തെ യുവതയ്ക്ക് മുന്നില്‍ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നെന്നും രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ തെളിവാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ വിജയമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.</p>
<p>
	 </p>
<p>
	കൊല്ലം കുണ്ടറയില്‍ സിയാദിന്റെ മരണം പോലീസിന്റെ ക്രൂര മര്‍ദ്ദനം മൂലമാണെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ സംഭവത്തില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ വലിയ വീഴ്ച സംഭവിച്ചെന്നും വിലക്കയറ്റത്തിലും വൈദ്യുതി നിയന്ത്രണത്തിലും സംസ്ഥാനം കഷ്ടപ്പെടുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. കട്ടില്‍ നോക്കി രോഗികളെ തീരുമാനിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാദം തന്നെ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി അവസാനിപ്പിക്കാന്‍ ആവശ്യമായത് സര്‍ക്കാര്‍ ചെയ്യണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 10:09:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 10:10:53 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് അടുത്ത അധ്യയന വര്‍ഷം 100 എംബിബിഎസ് സീറ്റില്‍ പ്രവേശനം അനുവദിക്കും: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/admissions-for-100-mbbs-seats-will-be-permitted-at-the-second-medical-college-in-thiruvananthapuram-126072900009_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/admissions-for-100-mbbs-seats-will-be-permitted-at-the-second-medical-college-in-thiruvananthapuram-126072900009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/thumb/1_1/1781762075-3373.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/thumb/1_1/1781762075-3373.jpg</image>
      <description><![CDATA[ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവുമായി  ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Nipah Virus Kozhikode,Nipah Negative Results,Kozhikode Medical College Hospital,Nipah Contact List Quarantine,High-Risk Category" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/full/1781762075-3373.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Nipah Update in Kozhikode: Two Contact Cases Test Negative, One More Discharged; Infected Patient Remains on Ventilator Support" width="1210" /></p>
</p>
<p>
	തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജായ കെ. കരുണാകരന്‍ മെമ്മോറിയല്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യയന വര്‍ഷം 100 എം.ബി.ബി.എസ് സീറ്റില്‍ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തത്വത്തില്‍ അംഗീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവുമായി  ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>
	 </p>
<p>
	കോടികള്‍ മുടക്കി 10 വര്‍ഷം മുമ്പ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാന്‍ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികള്‍ക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.</p>
<p>
	 </p>
<p>
	കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി കെ. മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ ആരംഭിക്കുന്നതിനുള്ള പ്രൊപോസല്‍ സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ട്രോമ കെയര്‍ സെന്റര്‍ ആരംഭിക്കാനുള്ള സഹായം കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സിന്റെ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി നദ്ദ തത്വത്തില്‍ അംഗീകരിച്ചു.</p>
<p>
	 </p>
<p>
	കേരളത്തിലെ മൂന്ന് മെന്റല്‍ ഹെല്‍ത്ത് സെന്ററുകളുടെയും നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്നും പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി വാക്സിന്‍ നല്‍കുന്നതിനും കേന്ദ്രസഹായം കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. എന്‍.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്ന് കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വര്‍ദ്ധിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം നല്‍കി.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 09:34:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 09:36:56 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[കേന്ദ്രത്തിന്റെ ഇന്ധന നയത്തിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 4 ന് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/transport-organizations-have-announced-a-march-to-parliament-126072900008_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/transport-organizations-have-announced-a-march-to-parliament-126072900008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-06/21/thumb/1_1/1655823482-4529.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2022-06/21/thumb/1_1/1655823482-4529.jpg</image>
      <description><![CDATA[എത്തനോള്‍ മിശ്രിതവുമായി ബന്ധപ്പെട്ട വാഹന പ്രശ്നങ്ങളില്‍ സംഘടനകള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. അതില്‍ മൈലേജ് കുറയുന്നതും എഞ്ചിന്‍ സംബന്ധമായ പ്രശ്നങ്ങളും ഉള്‍പ്പെടുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2022-06/21/full/1655823482-4529.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="728" /></p>
</p>
<p>
	20 ശതമാനം എത്തനോള്‍, 80 ശതമാനം പെട്രോള്‍ എന്നിവ അടങ്ങിയ ഇന്ധന മിശ്രിതമായ E20 പെട്രോളിന്റെ ഉപയോഗത്തിനെതിരെ ഓഗസ്റ്റ് 4 ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഡല്‍ഹി ആസ്ഥാനമായുള്ള ഗതാഗത സംഘടനകള്‍ പദ്ധതിയിടുന്നു. ഡല്‍ഹി ടാക്‌സി ആന്‍ഡ് ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഴ്സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷനും മറ്റ് ഗതാഗത ഗ്രൂപ്പുകളും ചേര്‍ന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. എത്തനോള്‍ മിശ്രിതവുമായി ബന്ധപ്പെട്ട വാഹന പ്രശ്നങ്ങളില്‍ സംഘടനകള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. അതില്‍ മൈലേജ് കുറയുന്നതും എഞ്ചിന്‍ സംബന്ധമായ പ്രശ്നങ്ങളും ഉള്‍പ്പെടുന്നു.</p>
<p>
	 </p>
<p>
	വാഹന ഉടമകളുടെയും ഓപ്പറേറ്റര്‍മാരുടെയും ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് മാര്‍ച്ച് ഉദ്ദേശിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് സാമ്രാട്ട് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതികളെക്കുറിച്ച് നിയമനിര്‍മ്മാതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഗതാഗത സംഘടനകള്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>
	 </p>
<p>
	അടുത്തിടെ രൂപീകരിച്ച ഓണ്‍ലൈന്‍ &#39;ഇ-20 ജനതാ പാര്‍ട്ടി&#39; എന്ന കാമ്പെയ്നുമായോ പരീക്ഷാ വിഷയങ്ങളില്‍ നേരത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോക്ക്രോച്ച് ജനതാ പാര്‍ട്ടിയുമായോ (സിജെപി) പ്രതിഷേധത്തിന് ബന്ധമില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 09:23:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 09:26:15 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[യുഎസുമായി ചര്‍ച്ചയ്ക്ക് പദ്ധതിയില്ല: ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്‍]]></title>
      <link>https://malayalam.webdunia.com/article/international-news-in-malayalam/no-plans-for-talks-with-the-us-126072900007_1.html</link>
      <guid>https://malayalam.webdunia.com/article/international-news-in-malayalam/no-plans-for-talks-with-the-us-126072900007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/26/thumb/1_1/1779764591-4576.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/26/thumb/1_1/1779764591-4576.jpg</image>
      <description><![CDATA[യുഎസിന് എപ്പോള്‍ സംഘര്‍ഷത്തിലോ നയതന്ത്രത്തിലോ ഏര്‍പ്പെടണമെന്ന് തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="US Airstrike, Iran- USA, Iran, Strait Of Hormuz" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/26/full/1779764591-4576.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="US Airstrike in Iran Strait of Hormuz" width="1201" /></p>
</p>
<p>
	യുഎസുമായി ചര്‍ച്ചയ്ക്ക് പദ്ധതിയില്ലഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി ചൊവ്വാഴ്ച പ്രസ്താവിച്ചു. സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാരിബാബാദി ഇക്കാര്യം പറഞ്ഞത്. യുഎസിന് എപ്പോള്‍ സംഘര്‍ഷത്തിലോ നയതന്ത്രത്തിലോ ഏര്‍പ്പെടണമെന്ന് തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.</p>
<p>
	 </p>
<p>
	&#39;അമേരിക്കയെ എപ്പോള്‍ വേണമെങ്കിലും യുദ്ധം ചെയ്യാനും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചാ മേശയില്‍ ഇരിക്കാനും നമ്മള്‍ ശീലിപ്പിക്കരുത്,&#39; ഗാരിബാബാദി പറഞ്ഞു കൂടാതെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സന്ദേശങ്ങള്‍ അയച്ചത് വാഷിംഗ്ടണാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.</p>
<p>
	 </p>
<p>
	ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ബദല്‍ തെക്കന്‍ കപ്പല്‍ പാതകള്‍ അംഗീകരിക്കാന്‍ ഇറാന്‍ വിസമ്മതിക്കുന്നതായും എല്ലാ ഗതാഗത പ്രവര്‍ത്തനങ്ങളും ടെഹ്റാനില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 08:55:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 08:59:56 +0530</updatedDate>
      <category><![CDATA[International News]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ഇന്ത്യയെപ്പോലുള്ള ശത്രുക്കള്‍: പിഒകെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്]]></title>
      <link>https://malayalam.webdunia.com/article/international-news-in-malayalam/pakistan-s-defence-minister-khawaja-asif-justifies-the-killing-of-pok-protesters-126072900004_1.html</link>
      <guid>https://malayalam.webdunia.com/article/international-news-in-malayalam/pakistan-s-defence-minister-khawaja-asif-justifies-the-killing-of-pok-protesters-126072900004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781233605-8901.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/thumb/1_1/1781233605-8901.jpg</image>
      <description><![CDATA[പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരില്‍ (പിഒകെ) പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മേഖലയില്‍ അക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ ഇന്ത്യയ്ക്ക് തുല്യമായ ശത്രുക്കളായി കണക്കാക്കുന്നുവെന്ന് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Pak Occupied Kashmir, Unrest in POK, Protests in POK, Pakistan Fired against protesters, Inflation" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/12/full/1781233605-8901.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="16 killed 37 injured in rawalakot firing, protests triggered by inflation un rest spreading in POK" width="1201" /></p>
</p>
<p>
	പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരില്‍ (പിഒകെ) പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മേഖലയില്‍ അക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ ഇന്ത്യയ്ക്ക് തുല്യമായ ശത്രുക്കളായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>
	 </p>
<p>
	റാവലകോട്ടിലും മിര്‍പൂരിലും പ്രതിഷേധക്കാര്‍ക്ക് നേരെ പാകിസ്ഥാന്‍ സുരക്ഷാ സേന വെടിയുതിര്‍ത്തതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് മേഖലയിലെ സാധാരണക്കാര്‍ക്കെതിരെ ഇസ്ലാമാബാദ് അടിച്ചമര്‍ത്തലും ക്രൂരതയും നടത്തുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. &#39;ആസാദ് കശ്മീരിലെ പ്രതിഷേധക്കാരെ ഞാന്‍ ഇന്ത്യയുടെ അതേ വിഭാഗത്തിലാണ് കാണുന്നത്. അവരെയും ഇന്ത്യയെപ്പോലെ ശത്രുക്കളായി കണക്കാക്കുന്നു,&#39; ആസിഫ് പറഞ്ഞു. </p>
<p>
	 </p>
<p>
	പാക് അധീന ജമ്മു കശ്മീരിലുടനീളം അശാന്തി രൂക്ഷമാകുന്നതിനിടെ ഈ പ്രസ്താവന വലിയ ശ്രദ്ധ ആകര്‍ഷിച്ചു. പാക് അധിനിവേശ കശ്മീരിലെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നതായി വിശേഷിപ്പിക്കപ്പെടുന്ന തിങ്കളാഴ്ച 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 08:33:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 08:37:27 +0530</updatedDate>
      <category><![CDATA[International News]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; വിപണിയിൽ ഇടപെടാതെ സർക്കാർ]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/vegetables-rate-increasing-in-kerala-126072900003_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/vegetables-rate-increasing-in-kerala-126072900003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/25/thumb/1_1/1761372128-7786.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/25/thumb/1_1/1761372128-7786.jpg</image>
      <description><![CDATA[ഓണം അടുത്തെത്തിയിട്ടും വിലക്കയറ്റം പ്രതിരോധിക്കാൻ വിപണിയിൽ ഇടപെടാതെ സംസ്ഥാന സർക്കാർ. മുൻ വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ വിപണിയിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഇത്തവണ സപ്ലൈകോയിൽ അടക്കം അവശ്യസാധനങ്ങളുടെ കുറവുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Shallot, Onion, Shallot Health Benefits, ചുവന്നുള്ളി, സവാള, ചുവന്നുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-10/25/full/1761372128-7786.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Shallot" width="1200" /></p>
	<br />
	ഓണം അടുത്തെത്തിയിട്ടും വിലക്കയറ്റം പ്രതിരോധിക്കാൻ വിപണിയിൽ ഇടപെടാതെ സംസ്ഥാന സർക്കാർ. മുൻ വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ വിപണിയിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഇത്തവണ സപ്ലൈകോയിൽ അടക്കം അവശ്യസാധനങ്ങളുടെ കുറവുണ്ട്. </p>
<p>
	 </p>
<p>
	അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്. ഓണനാളുകൾ എത്തുമ്പോഴേക്കും അവശ്യ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരും. അരിവില എട്ട് രൂപയാണ് ഒറ്റയടിക്ക് കൂടിയത്. </p>
<p>
	 </p>
<p>
	ചമ്പ അരിക്ക് കഴിഞ്ഞ വർഷത്തെ വില 49.33 രൂപയായിരുന്നു. ഇന്നത്തെ വില അത് 57.25 ആണ്. പശ്ചിമേഷ്യൻ യുദ്ധവും പൊതുവിപണിയെ പ്രതികൂലമായി ബാധിച്ചു. </p>
<p>
	 </p>
<p>
	കാലാവസ്ഥ വ്യതിയാനം വിളവിനെ ബാധിച്ചതിനാലാണ് പച്ചക്കറി വില വർധനവിന് കാരണം. 28 രൂപയായിരുന്ന ഉള്ളിക്ക് ഇന്നത്തെ വില 38 രൂപയാണ്. വഴുതനങ്ങ 40 രൂപയിൽ നിന്ന് 50 രൂപയിലേക്ക് എത്തി. പച്ചമുളകിനും വില വർധിച്ചിട്ടുണ്ട്. </p>]]></content:encoded>
      <pubDate>Wed, 29 Jul 2026 07:22:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 07:25:54 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[Kerala Weather: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-weather-alerts-july-29-126072900002_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-weather-alerts-july-29-126072900002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/15/thumb/1_1/1749979793-3559.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/15/thumb/1_1/1749979793-3559.jpg</image>
      <description><![CDATA[Kerala Weather: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Kerala rain alert today,Kerala red alert 5 districts,IMD red alert Kerala 2025,Kerala weather warning update,കേരളത്തിൽ കനത്ത മഴയുടെ മുന്നറിയിപ്പ്,അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്,കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ,കേരളം റെഡ് അലേർട്ട് വാര്‍ത്ത,മഴക്കാല മുന്നറിയി" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/15/full/1749979793-3559.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala Rain" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			AI Generated</p>
	</p>
	<br />
	Kerala Weather: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. </p>
<p>
	 </p>
<p>
	അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. ന്യൂനമർദ്ദം വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത.</p>
<p>
	 </p>
<p>
	കേരളത്തിൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കേരളത്തിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിലും, ജൂലൈ 30 മുതൽ ഓഗസ്റ്റ് 01 വരെ മണിക്കൂറിൽ 40-50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. </p>
<p>
	 </p>
<p>
	കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.</p>]]></content:encoded>
      <pubDate>Wed, 29 Jul 2026 07:13:00 +0530</pubDate>
      <updatedDate>Wed, 29 Jul 2026 07:15:46 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ശ്രമിക്കുന്നതിനിടെ പോലീസ് മർദ്ദിച്ചെന്ന് വയോധികയുടെ ആരോപണം]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/elderly-woman-alleges-police-assault-while-attempting-to-submit-a-complaint-to-the-chief-minister-126072800028_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/elderly-woman-alleges-police-assault-while-attempting-to-submit-a-complaint-to-the-chief-minister-126072800028_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/25/thumb/1_1/1782380420-359.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/25/thumb/1_1/1782380420-359.jpg</image>
      <description><![CDATA[വർക്കല ചെമ്പകത്തിൽമൂട്, വെങ്കുളം, ഇടവ, കാൽകുട്ടംവിള സ്വദേശിയായ ശാരദ (79) ആണ് പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Kuttanad MLA, Kuttanad Holiday, VD Satheesan mocks Kuttanad MLA, കുട്ടനാട് എംഎൽഎ, വി.ഡി.സതീശൻ" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/25/full/1782380420-359.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="VD Satheesan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			VD Satheesan</p>
	</p>
</p>
<p>
	വർക്കല: മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകാനായി സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ ആക്രമിച്ച പോലീസുകാർക്കെതിരെ പരാതി നൽകി. വർക്കല ചെമ്പകത്തിൽമൂട്, വെങ്കുളം, ഇടവ, കാൽകുട്ടംവിള സ്വദേശിയായ ശാരദ (79) ആണ് പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.<br />
	 </p>
<p>
	തന്നിൽ നിന്ന് കടം വാങ്ങിയ 2.5 ലക്ഷം രൂപ അയൽവാസി തിരികെ നൽകിയില്ലെന്ന് പരാതിപ്പെടാനാണ് ശാരദ മുഖ്യമന്ത്രിയെ നേരിൽ കാണാനെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അയരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ആദ്യ തവണ എത്തിയപ്പോൾ മുഖ്യമന്ത്രി പരാതി സ്വീകരിക്കുകയും രണ്ടു ദിവസത്തിനുശേഷം വരാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. എന്നാൽ പിന്നീട് എത്തിയപ്പോൾ പോലീസ് അവരെ ഓഫീസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ പ്രവേശനം നിഷേധിച്ചുവെന്ന് അവർ ആരോപിച്ചു.</p>
<p>
	 </p>
<p>
	മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മാത്രമേ മടങ്ങുകയുള്ളൂ എന്ന് ശാരദ ഉറച്ചുനിന്നപ്പോൾ അഞ്ച് വനിതാ പോലീസുകാരും മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അവരെ ബലമായി പൊക്കിയെടുത്ത് പോലീസ് ജീപ്പിൽ കയറ്റി. ഇതിനിടയിലുണ്ടായ പിടിവലിക്കിടയിൽ അവർ താഴെ വീഴുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൈകാലുകളിലും മുഖത്തും പരിക്കേറ്റതായി അവർ അവകാശപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് തന്നെ വിട്ടയച്ചതെന്നും, കസ്റ്റഡിയിലിരിക്കെ പണം വാഗ്ദാനം ചെയ്ത് ഈ വിഷയം പിൻവലിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും ശാരദ ആരോപിച്ചു. പിന്നീട് അവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചതായാണ് വിവരം.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 21:08:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 22:37:51 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[E20 പെട്രോള്‍ എന്‍ജിന് കേടുപാടുകള്‍ വരുത്തുന്നില്ല, സുരക്ഷിതമാണ്: കേന്ദ്രമന്ത്രി സുരേഷ് ഗോപി]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/e20-petrol-does-not-damage-engines-126072800027_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/e20-petrol-does-not-damage-engines-126072800027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/16/thumb/1_1/1763289921-7301.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/16/thumb/1_1/1763289921-7301.jpg</image>
      <description><![CDATA[നിതി ആയോഗ്, വാഹന നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) തുടങ്ങിയവരുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും E20 ഇന്ധനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="674" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/16/full/1763289921-7301.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
</p>
<p>
	ന്യൂഡല്‍ഹി: 20 ശതമാനം എത്തനോള്‍ അടങ്ങിയ E20 പെട്രോള്‍ പഴയ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് എന്‍ജിന് കേടുപാടുകള്‍ വരുത്തില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിതി ആയോഗ്, വാഹന നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) തുടങ്ങിയവരുമായി സഹകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും E20 ഇന്ധനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.</p>
<p>
	 </p>
<p>
	പഴയ വാഹനങ്ങളില്‍ E20 ഉപയോഗിക്കുന്നത് മൂലം അവയുടെ പ്രവര്‍ത്തനക്ഷമതയില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഇന്ധനം ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ എന്‍ജിന് കേടുപാടുകള്‍ സംഭവിച്ചതായി ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ വാറന്റി നല്‍കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, രാജ്യത്ത് എത്ര വാഹനങ്ങള്‍ക്ക് E20 പെട്രോള്‍ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.</p>
<p>
	 </p>
<p>
	രാജ്യത്ത് E20 പെട്രോള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. E20 പെട്രോളിനെ പിന്തുണച്ച് വാഹന നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ ഇന്ധനം എന്‍ജിന് കേടുപാടുകള്‍ വരുത്തുമെന്ന പ്രചാരണം തെറ്റാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ക്കും വിധേയമാകാറുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മേധാവിയുമായ വിക്രം ഗുലാത്തി പറഞ്ഞു. കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതിയും വ്യക്തമാക്കി.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 20:13:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 20:40:01 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍, കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/vadakara-mdma-case-126072800026_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/vadakara-mdma-case-126072800026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/30/thumb/1_1/1753852941-139.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/30/thumb/1_1/1753852941-139.jpg</image>
      <description><![CDATA[ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് നീഷ്മയെ നിരീക്ഷണത്തിലാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഇവര്‍. പേരാമ്പ്ര ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="police" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/30/full/1753852941-139.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="police" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			police</p>
	</p>
</p>
<p>
	കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ (ബിആര്‍സി) അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിയുമായ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് നീഷ്മയെ നിരീക്ഷണത്തിലാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഇവര്‍. പേരാമ്പ്ര ബി.ആര്‍.സി.യിലെ അധ്യാപികമാരായ കീര്‍ത്തന, കാവ്യ എന്നിവരെ നേരത്തെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.</p>
<p>
	 </p>
<p>
	ലഹരിമരുന്ന് സംഘവുമായുള്ള ഇടപാടുകളില്‍ നീഷ്മയ്ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ ഇവര്‍ മൂന്നുപേരും സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ നീഷ്മ ഇക്കാര്യം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അവരെല്ലാം നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. വടകര റൂറല്‍ എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 19:44:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 19:58:56 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[വാഹന മോഡിഫിക്കേഷന്‍ നയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി കേരള മോട്ടോര്‍ വാഹന വകുപ്പ്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-motor-vehicles-department-seeks-public-opinion-on-vehicle-modification-policy-126072800025_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-motor-vehicles-department-seeks-public-opinion-on-vehicle-modification-policy-126072800025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/15/thumb/1_1/1752577805-2565.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/15/thumb/1_1/1752577805-2565.jpg</image>
      <description><![CDATA[വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുമായി (vehicle modifications) ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ആശങ്കകളും ആവശ്യങ്ങളും ഗൂഗിള്‍ ഫോം വഴി പങ്കുവെക്കാന്‍ ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ വകുപ്പ് പൊതുജനങ്ങളെ ക്ഷണിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Motor Vehicle department" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/15/full/1752577805-2565.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Motor Vehicle department" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Motor Vehicle department</p>
	</p>
</p>
<p>
	തിരുവനന്തപുരം: വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് കേരള മോട്ടോര്‍ വാഹന വകുപ്പ് (MVD) ഓണ്‍ലൈന്‍ സര്‍വേ ആരംഭിച്ചു. ഇക്കാര്യത്തില്‍ വ്യക്തവും പുരോഗമനപരവുമായ ഒരു നയം രൂപീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ സര്‍വേ. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുമായി (vehicle modifications) ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ആശങ്കകളും ആവശ്യങ്ങളും ഗൂഗിള്‍ ഫോം വഴി പങ്കുവെക്കാന്‍ ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ വകുപ്പ് പൊതുജനങ്ങളെ ക്ഷണിച്ചു.</p>
<p>
	 </p>
<p>
	വാഹനങ്ങളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കുക എന്നതാണ് ഈ സര്‍വേയുടെ ലക്ഷ്യമെന്ന് മോട്ടോര്‍ വാഹന വകുപ്പ് (MVD) അറിയിച്ചു.റോഡ് സുരക്ഷയിലും പാരിസ്ഥിതിക മാനദണ്ഡങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ, വാഹന പ്രേമികളുടെ ആഗ്രഹങ്ങള്‍ കൂടി പരിഗണിക്കുന്ന ഒരു നയം രൂപീകരിക്കാന്‍ ഈ അഭിപ്രായങ്ങള്‍ സഹായിക്കുമെന്ന് അതില്‍ പറയുന്നു. </p>
<p>
	 </p>
<p>
	ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴിയോ ക്യുആര്‍ (QR) കോഡ് വഴിയോ ഗൂഗിള്‍ ഫോം ഉപയോഗിച്ച് ആളുകള്‍ക്ക് ഈ സര്‍വേയില്‍ പങ്കെടുക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 ആണെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 19:37:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 19:40:00 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[കർണാടകയിൽ യുവാക്കൾക്കിടയിൽ എയ്ഡ്സ് വ്യാപകം, കോളേജുകളിൽ ഇനി നിർബന്ധ പരിശോധന, ആപ്പ് പുറത്തിറക്കി സർക്കാർ]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/mandatory-hiv-test-for-karnataka-degree-and-engineering-students-126072800023_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/mandatory-hiv-test-for-karnataka-degree-and-engineering-students-126072800023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785237623-3662.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785237623-3662.jpg</image>
      <description><![CDATA[കര്‍ണാടകയില്‍ എച്ച്‌ഐവി കേസുകള്‍ ഉയര്‍ന്നതോടെ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്, ഡിഗ്രി കോളേജുകളിലും നിര്‍ബന്ധിത എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="HIV Test, karnataka HIV Tests, Degree students, COllege students" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/full/1785237623-3662.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Mandatory HIV Test for karnataka degree and engineering students" width="1201" /></p>
	</p>
	കര്‍ണാടകയില്‍ എച്ച്‌ഐവി കേസുകള്‍ ഉയര്‍ന്നതോടെ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ എഞ്ചിനിയറിങ്, ഡിഗ്രി കോളേജുകളിലും നിര്‍ബന്ധിത എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യൂ ആര്‍ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. Know Your HIV Status എന്ന പേരിലാകും ആപ്പ്.</p>
<p>
	 </p>
<p>
	എച്ച്‌ഐവി തുടക്കത്തിലെ കണ്ടെത്തുക, കൃത്യസമയത്ത് കൗണ്‍സലിങ്ങും ചികിത്സയും നല്‍കുക. യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക എന്നതെല്ലാമാണ് പരിശോധനകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യാമ്പുകളില്‍ എച്ച്‌ഐവി പ്രതിരോധം, സുരക്ഷാ രീതികള്‍, ആരോഗ്യ പരിശോധന എന്നിവയെ പറ്റി സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ബോധവത്കരിക്കും.നിലവില്‍ ഇന്ത്യയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ 2.60 ലക്ഷം ആളുകള്‍ എച്ച്‌ഐവി ബാധിതരാണ്.</p>
<p>
	 </p>
<p>
	എച്ച്‌ഐവി കേസുകളില്‍ ഭൂരിഭാഗവും 18നും 35നും പ്രായമുള്ളവരാണ് എന്നതാണ് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. 18നും 25നും ഇടയില്‍ 7000ത്തിലധികം പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുള്ളത്. എച്ച്‌ഐവി ബാധയുണ്ടെന്ന് അറിയാത്ത അരലക്ഷത്തിലധികം പേര്‍ സംസ്ഥാനത്തുണ്ടാകാമെന്ന് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. </p>]]></content:encoded>
      <pubDate>Tue, 28 Jul 2026 17:09:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 16:50:37 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[Kerala Weather: മഴ മുന്നറിയിപ്പ് പുതുക്കി, യെല്ലോ അലർട്ട് 10 ജില്ലകളിൽ; അതിതീവ്ര ന്യൂനമർദ്ദം സജീവം]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/updated-rain-alert-july-28-126072800021_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/updated-rain-alert-july-28-126072800021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/30/thumb/1_1/1782789102-5176.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/30/thumb/1_1/1782789102-5176.jpg</image>
      <description><![CDATA[Kerala Weather: പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് പത്ത് ജില്ലകളിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Kerala Weather, Heavy Rain, Kerala Weather Heavy Rain June 30 Alerts, Weather Alerts Kerala, ചക്രവാതചുഴി, കാലവർഷം" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/30/full/1782789102-5176.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala Weather 2026 Updates" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Kerala Weather 2026 Updates</p>
	</p>
	<br />
	Kerala Weather: പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് പത്ത് ജില്ലകളിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ (ജൂലൈ 29) യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. </p>
<p>
	 </p>
<p>
	അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത.</p>
<p>
	 </p>
<p>
	കേരളത്തിൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും കേരളത്തിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിലും, ജൂലൈ 30 മുതൽ ഓഗസ്റ്റ് 01 വരെ മണിക്കൂറിൽ 40-50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. </p>]]></content:encoded>
      <pubDate>Tue, 28 Jul 2026 16:39:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 16:43:00 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[തെറ്റ് പറ്റി, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷാമപണവുമായി മെറ്റ]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/meta-issued-formal-apology-for-erroneous-removal-of-pm-modi-video-126072800019_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/meta-issued-formal-apology-for-erroneous-removal-of-pm-modi-video-126072800019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/26/thumb/1_1/1785044425-5969.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/26/thumb/1_1/1785044425-5969.jpg</image>
      <description><![CDATA[പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമായിരുന്നു വീഡിയോ നീക്കം ചെയ്തതെന്ന് മെറ്റാ വൃത്തങ്ങള്‍ വ്യക്തമാക്കി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="CJP, BJP, Narendra Modi, Set Back to Narendra Modi CJP Protest, നരേന്ദ്ര മോദി, ബിജെപി, മോദി സർക്കാർ വീഴുന്നു, സിജെപി സമരം" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/26/full/1785044425-5969.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Narendra Modi" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Narendra Modi</p>
	</p>
	പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമായിരുന്നു വീഡിയോ നീക്കം ചെയ്തതെന്ന് മെറ്റാ വൃത്തങ്ങള്‍ വ്യക്തമാക്കി.സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങുകയും മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ വിശദീകരണം നല്‍കുന്നതിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റ ക്ഷമാപണവുമായി രംഗത്ത് വന്നത്.</p>
<p>
	 </p>
<p>
	പ്രധാനമന്ത്രിയുടെ വീഡിയോ പിഴവ് കൊണ്ട് നീക്കം ചെയ്യപ്പെട്ടതാണ്, പിന്നീട് പുനസ്ഥാപിച്ചുവെന്ന് മെറ്റാ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം വളരെ ഗൗരവകരമായാണ് കാണുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിവര സാങ്കേതിക വിദ്യാ മന്ത്രാലയം ഇതിനകം ഇന്‍സ്റ്റഗ്രാമിന്റെയും മെറ്റയുടെയും ആഗോളമേധാവികളെ ബന്ധപ്പെട്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.</p>
<p>
	 </p>
<p>
	നീറ്റ് യുജി പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി ഫേസ്ബുക്കില്‍ ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ പക്ഷേ മെറ്റ നീക്കം ചെയ്യുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 14:30:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 14:36:18 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഇ 20 പെട്രോൾ സുരക്ഷിതം എഞ്ചിൻ കേടാകുന്ന പ്രശ്നമില്ലെന്ന് സുരേഷ് ഗോപി]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/e-20-petrol-safety-for-vehicles-declared-by-government-126072800017_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/e-20-petrol-safety-for-vehicles-declared-by-government-126072800017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/16/thumb/1_1/1763289921-7301.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/16/thumb/1_1/1763289921-7301.jpg</image>
      <description><![CDATA[നീതി ആയോഗ്, വാഹന നിര്‍മാതാക്കള്‍, എആര്‍എഐ തുടങ്ങിയവരുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ 20 സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Suresh Gopi" class="imgCont" height="674" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/16/full/1763289921-7301.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ എഞ്ചിന്‍ തകരാറിന് കാരണമാകില്ലെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നീതി ആയോഗ്, വാഹന നിര്‍മാതാക്കള്‍, എആര്‍എഐ തുടങ്ങിയവരുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ 20 സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.</p>
<p>
	 </p>
<p>
	പഴയ വാഹനങ്ങളില്‍ ഈ ഇന്ധനം ഉപയോഗിക്കുന്നത് മൂലം തകരാറുകളോ ശേഷിയില്‍ കാര്യമായ വ്യത്യാസമോ ഉണ്ടാകുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നത് വഴി ഏതെങ്കിലും വാഹനത്തിന്റെ എഞ്ചിന്‍ തകരാറിലായതായി ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ലെന്നും ഇ20  ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വാഹനനിര്‍മാതാക്കള്‍ വാറന്റി നല്‍കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. </p>]]></content:encoded>
      <pubDate>Tue, 28 Jul 2026 12:44:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 12:17:29 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ലഹരിമാഫിയയിലേക്ക് അധ്യാപികമാർ എങ്ങനെ എത്തി?, എല്ലാം എത്തിനിൽക്കുന്നത് ഇൻസ്റ്റഗ്രാമിൽ , അന്വേഷിക്കാൻ പ്രത്യേക സംഘം]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/vadakara-mdma-case-teachers-arrest-investigation-126072800014_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/vadakara-mdma-case-teachers-arrest-investigation-126072800014_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785212511-6181.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785212511-6181.jpg</image>
      <description><![CDATA[ലഹരിമരുന്ന് മാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞ് തന്നെയാണ് ഇവര്‍ ബന്ധം സ്ഥാപിച്ചതെന്നും പിന്നീടാണ് വില്പനയിലെ കണ്ണികളായി മാറിയതെന്നും പോലീസ് പറയുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="MDMA, Teachers, MDMA Case Teachers Arrest, ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/full/1785212511-6181.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാര്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടിരുന്നത് ഇന്‍സ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമരുന്ന് മാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞ് തന്നെയാണ് ഇവര്‍ ബന്ധം സ്ഥാപിച്ചതെന്നും പിന്നീടാണ് വില്പനയിലെ കണ്ണികളായി മാറിയതെന്നും പോലീസ് പറയുന്നു.</p>
<p>
	 </p>
<p>
	50,000 രൂപയ്ക്ക് 3000 രൂപ കമ്മീഷനാണ് ഇവര്‍ നല്‍കിയിരുന്നതെന്ന് മൊഴിയുണ്ടെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എംഡിഎംഎ ഇടപാടുകാര്‍ കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിലേക്ക്  അയച്ചിരുന്ന പണം ഇവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതപയി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാവ്യ അടുത്തിടെ പുതിയ കാര്‍ വാങ്ങിയെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്.</p>
<p>
	 </p>
<p>
	മംഗളുരുവിലെ ഒരു സുഹൃത്ത് വഴിയായിരുന്നു ഇവര്‍ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വില്പനക്കാരെ തേടുന്നത്. ഇതിനായി ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചു. ഇരുവരും അധ്യാപികമാരായതിനാല്‍ തന്നെ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി. കാവ്യയും കീര്‍ത്തനയും ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഈ സംഘത്തില്‍ ഒരാള്‍ കൂടിയുണ്ടെന്ന് സൂചനയുണ്ട്. ഈ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോഴെ വ്യക്തമാകു.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/mdma-case-teachers-arrest-126072800006_1.html" target="_blank">ഒരു വർഷം കൊണ്ട് അക്കൗണ്ടിൽ 14 ലക്ഷം, അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം; ലഹരി ഇടപാടിൽ അധ്യാപകർ &#39;ആക്ടീവ്&#39;</a></strong></p>]]></content:encoded>
      <pubDate>Tue, 28 Jul 2026 11:25:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 11:27:25 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകാനായില്ല: കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/cpm-central-committee-review-report-criticises-pinarayi-vijayan-govt-126072800013_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/cpm-central-committee-review-report-criticises-pinarayi-vijayan-govt-126072800013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/09/thumb/1_1/1783582891-9363.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/09/thumb/1_1/1783582891-9363.jpg</image>
      <description><![CDATA[പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്ക് ഭരണത്തില്‍ നിയന്ത്രണമുണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പാര്‍ട്ടി റിപ്പൊര്‍ട്ട് ...]]></description>
      <content:encoded><![CDATA[<p style="float: left;width:100%;text-align:center;">
	<img align="center" alt="Pinarayi Vijayan " class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/09/full/1783582891-9363.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Pinarayi Vijayan" width="1200" />
	<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
		Pinarayi Vijayan</p>
</p>
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്ക് ഭരണത്തില്‍ നിയന്ത്രണമുണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പാര്‍ട്ടി റിപ്പൊര്‍ട്ട് പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ പ്രചാരണം പിണറായി വിജയനില്‍ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാന്‍ എതിരാളികളെ സഹായിച്ചെന്നും കെ കെ ശൈലജയുടെ മണ്ഡലം മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
<p>
	 </p>
<p>
	പാര്‍ട്ടിക്കും സര്‍ക്കാരിനും ഇടയില്‍ ഏകോപനം ഉണ്ടായില്ലെന്നും മന്ത്രിമാര്‍ പ്രവര്‍ത്തകരില്‍ നിന്ന് അകന്നതും നേതാക്കളുടെ ആഡംബര ജീവിതവും തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. അതേസമയം ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മിക്കതും പരിഹരിച്ചെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളി. സ്വയം വിമര്‍ശനം വേണമെന്നും തെറ്റ് ഏറ്റ് പറയാന്‍ തയ്യാറാകണമെന്നും അവലോകന റിപ്പോര്‍ട്ടില്‍ ഉപദേശവുമുണ്ട്.</p>
<p>
	 </p>
<p>
	 പിണറായി വിജയനില്‍ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയപ്പോള്‍ പാര്‍ട്ടി ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നുവെന്ന സന്ദേശമാണുണ്ടായത്. ഇത് യുഡിഎഫിന് ഗുണകരമായി. കോണ്‍ഗ്രസിനെ തിരിച്ച് ആക്രമിക്കാനുള്ള അവസരം ഇതോടെ ഇല്ലാതെയായി. പാര്‍ട്ടി യുവജന സംഘടനകള്‍ക്ക് സാധാരണക്കാരന്റെ വിഷയങ്ങളില്‍ ഇടപെടാനായില്ല. കെ കെ ശൈലജയുടെ മണ്ഡലം മാറ്റിയതും തെറ്റായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാ കമ്മിറ്റികള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 10:59:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 11:03:33 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇനി എല്‍പിജി കിട്ടില്ല; കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/lpg-will-no-longer-be-available-if-a-piped-gas-connection-exists-126072800011_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/lpg-will-no-longer-be-available-if-a-piped-gas-connection-exists-126072800011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/05/thumb/1_1/1751705204-5647.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/05/thumb/1_1/1751705204-5647.jpg</image>
      <description><![CDATA[ഒരു വീട്ടില്‍ എല്‍പിജിയും ഗ്യാസ് പൈപ്പ് ലൈനും ഒരുമിച്ച് കൈവശം വയ്ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെന്നും രണ്ടും ഉണ്ടെങ്കില്‍ എല്‍പിജി ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/05/full/1751705204-5647.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="740" /></p>
</p>
<p>
	പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇനി എല്‍പിജി കിട്ടില്ല. പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ എല്‍പിജി കണക്ഷന്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കുന്ന സന്ദേശം ഉപഭോക്താക്കള്‍ക്ക് പാചകവാതക വിതരണ ഏജന്‍സികള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. ഒരു വീട്ടില്‍ എല്‍പിജിയും ഗ്യാസ് പൈപ്പ് ലൈനും ഒരുമിച്ച് കൈവശം വയ്ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെന്നും രണ്ടും ഉണ്ടെങ്കില്‍ എല്‍പിജി ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം.</p>
<p>
	 </p>
<p>
	അനിശ്ചിത ദിവസത്തിനുള്ളില്‍ എല്‍പിജി ഒഴിവാക്കില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്നാണ് ഗുണഭോക്താക്കള്‍ക്ക് കിട്ടിയ വിവരം. അതേസമയം ഓഗസ്റ്റ് മാസം ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഈ പ്രധാന നിയമങ്ങള്‍ ഓര്‍മ്മിക്കണം. ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ എണ്ണ കമ്പനികള്‍ അവരുടെ എല്‍പിജി വിലകള്‍ പരിഷ്‌കരിക്കും. ഇത് അടുത്ത മാസം പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്. </p>
<p>
	 </p>
<p>
	ഇന്ത്യന്‍ ഓയില്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവ എല്ലാ മാസവും ആദ്യ ദിവസം 5 കിലോ, 10 കിലോ, 14.2 കിലോ, 19 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കുന്നു. അവര്‍ക്ക് എല്‍പിജി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനോ കുറയ്ക്കാനോ മാറ്റമില്ലാതെ നിലനിര്‍ത്താനോ കഴിയും.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 10:41:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 10:44:10 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[സപ്ലൈകോ ഓണം ഫെയറുകള്‍ ആഗസ്റ്റ് 8 മുതല്‍; 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ് ആദ്യവാരം മുതല്‍]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/supplyco-onam-fairs-to-begin-on-august-8-126072800009_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/supplyco-onam-fairs-to-begin-on-august-8-126072800009_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751295396-1072.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/thumb/1_1/1751295396-1072.jpg</image>
      <description><![CDATA[സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകള്‍ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Ration Shop - kerala" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/30/full/1751295396-1072.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Ration Shop - kerala" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Ration Shop - kerala</p>
	</p>
</p>
<p>
	ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകള്‍ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യും.</p>
<p>
	 </p>
<p>
	തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളില്‍ ആഗസ്റ്റ് 16 മുതല്‍ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കും. ജനങ്ങള്‍ക്ക് ന്യായവിലയില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനായി ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളും ഫെയറുകളുടെ ഭാഗമാകും.</p>
<p>
	 </p>
<p>
	ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക് ടണ്‍ അരിയും 24,506.291 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ മാസത്തെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ആഗസ്റ്റില്‍ തന്നെ മുന്‍കൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും അധികമായി വിതരണം ചെയ്യും. എന്‍പിഎസ്, എന്‍പിഎന്‍എസ് ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും ഗോതമ്പ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>
	 </p>
<p>
	എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. ആഗസ്റ്റ് 25 നകം വിതരണം പൂര്‍ത്തിയാക്കും. എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 10:06:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 10:07:46 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[പാകിസ്ഥാന്‍ ഒഴികെ മറ്റൊരു മുസ്ലീം രാജ്യത്തിനും ആണവായുധങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ട്?]]></title>
      <link>https://malayalam.webdunia.com/article/international-news-in-malayalam/muslim-countries-nuclear-weapons-126072800007_1.html</link>
      <guid>https://malayalam.webdunia.com/article/international-news-in-malayalam/muslim-countries-nuclear-weapons-126072800007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/27/thumb/1_1/1751027788-5238.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/27/thumb/1_1/1751027788-5238.jpg</image>
      <description><![CDATA[എന്നിട്ടും ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞ ഏക മുസ്ലീം രാഷ്ട്രമായി പാകിസ്ഥാന്‍ തുടരുന്നു. മറ്റ് മുസ്ലീം രാജ്യങ്ങളില്‍ പലതും പാകിസ്ഥാനേക്കാള്‍ ശക്തവും വികസിതവുമാണ്. എന്തുകൊണ്ടാണ് അവയ്ക്ക് ഒരു ആണവായുധം സ്വന്തമാക്കാന്‍ കഴിയാത്തത്?]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="K-6 ballistic missile India,K6 missile final testing stage,India underwater launch missile,8000 km range missile India,കെ6 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ,ഇന്ത്യയുടെ തദ്ദേശീയ മിസൈൽ വികസനം,കെ6 മിസൈൽ ടെസ്റ്റ് അപ്‌ഡേറ്റ്,തദ്ദേശീയ SLBM" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-06/27/full/1751027788-5238.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="K-6 ballistic missile India,K6 missile final testing stage,India underwater launch missile,8000 km range missile India,കെ6 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ,ഇന്ത്യയുടെ തദ്ദേശീയ മിസൈൽ വികസനം,കെ6 മിസൈൽ ടെസ്റ്റ് അപ്‌ഡേറ്റ്,തദ്ദേശീയ SLBM" width="740" /></p>
</p>
<p>
	ലോകത്ത് സമ്പന്നരും വികസിതവുമായ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 50-ലധികം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുണ്ട്. എന്നിട്ടും ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞ ഏക മുസ്ലീം രാഷ്ട്രമായി പാകിസ്ഥാന്‍ തുടരുന്നു. മറ്റ് മുസ്ലീം രാജ്യങ്ങളില്‍ പലതും പാകിസ്ഥാനേക്കാള്‍ ശക്തവും വികസിതവുമാണ്. എന്തുകൊണ്ടാണ് അവയ്ക്ക് ഒരു ആണവായുധം സ്വന്തമാക്കാന്‍ കഴിയാത്തത്?</p>
<p>
	 </p>
<p>
	മുസ്ലീം രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, പ്രത്യേകിച്ച് ഇസ്രായേലില്‍ നിന്നും അമേരിക്ക പോലുള്ള പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്നുമുള്ള അമിതമായ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും നേരിട്ടുള്ള സൈനിക ഇടപെടലുമാണ്. 1981-ല്‍ ഇസ്രായേല്‍ ഇറാഖിലെ ഒസിറാക് ആണവ റിയാക്ടര്‍ ഒരു വ്യോമാക്രമണത്തില്‍ നശിപ്പിച്ചു. 2007-ല്‍ സിറിയയിലെ അല്‍-കിബാറിലെ ഒരു സംശയാസ്പദമായ ആണവ കേന്ദ്രം ബോംബിട്ട് തകര്‍ത്തു. ഇറാഖിന്റെയും സിറിയയുടെയും ആണവ അഭിലാഷങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. കാരണം അവ ജൂത രാഷ്ട്രത്തിന് നിലനില്‍പ്പിന് ഭീഷണിയാകും.</p>
<p>
	 </p>
<p>
	അതുപോലെ ഇറാന് യുറേനിയം സമ്പുഷ്ടീകരണ ശേഷികള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തിക ഉപരോധങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, യുഎസിന്റെയും ഇസ്രായേലിന്റെയും പതിവ് ആക്രമണങ്ങള്‍ എന്നിവ ഈ ശേഷിയെ ഒരു ആണവായുധത്തിന്റെ വികസനത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു.</p>
<p>
	 </p>
<p>
	ടെഹ്റാന്‍ ഒരു ആണവ ബോംബ് നിര്‍മ്മിക്കാന്‍ &#39;ആഴ്ചകള്‍ മാത്രം അകലെ&#39;യാണെന്ന വ്യാജേന യുഎസും ഇസ്രായേലും ചേര്‍ന്നാണ് ഇപ്പോഴത്തെ ഇറാന്‍ യുദ്ധം നടത്തിയത്. ഒരു ആണവായുധ പദ്ധതിക്ക് വലിയ സാമ്പത്തിക പിന്തുണ മാത്രമല്ല, നൂതന ലോഹശാസ്ത്രം, യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങള്‍, നൂതന മിസൈല്‍ സാങ്കേതികവിദ്യ, പതിറ്റാണ്ടുകളായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രീയ ഉപകരണം എന്നിവയുള്‍പ്പെടെ വളരെ വികസിതമായ ഒരു ശാസ്ത്രീയ, വ്യാവസായിക അടിത്തറയും ആവശ്യമാണ്.</p>
<p>
	 </p>
<p>
	സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും വികസിതവുമായ ചില രാജ്യങ്ങളാണ്. പക്ഷേ അവരുടെ ദേശീയ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ആണവ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുപകരം അവര്‍ കൂടുതല്‍ പ്രായോഗികമായ പാത തിരഞ്ഞെടുത്തു.</p>
<p>
	 </p>
<p>
	അറബ് രാജ്യങ്ങള്‍ക്ക് അമേരിക്കയുമായും മറ്റ് പാശ്ചാത്യ ശക്തികളുമായും ശക്തമായ സുരക്ഷാ സഖ്യങ്ങളുണ്ട്. അടുത്തിടെ സൗദി അറേബ്യ പാകിസ്ഥാനുമായി പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. റിയാദിന് നേരിട്ട് ആണവായുധങ്ങള്‍ കൈവശം വയ്ക്കാതെ ഒരു ആണവ സുരക്ഷാ കുട നല്‍കി.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 09:59:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 10:01:26 +0530</updatedDate>
      <category><![CDATA[International News]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ഒരു വർഷം കൊണ്ട് അക്കൗണ്ടിൽ 14 ലക്ഷം, അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം; ലഹരി ഇടപാടിൽ അധ്യാപകർ 'ആക്ടീവ്']]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/mdma-case-teachers-arrest-126072800006_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/mdma-case-teachers-arrest-126072800006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785212511-6181.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785212511-6181.jpg</image>
      <description><![CDATA[കോഴിക്കോട് വടകരയിൽ ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തി. കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തി.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="MDMA, Teachers, MDMA Case Teachers Arrest, ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/full/1785212511-6181.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	</p>
	<br />
	കോഴിക്കോട് വടകരയിൽ ലഹരിക്കേസിൽ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തി. കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തി. </p>
<p>
	 </p>
<p>
	ഇരുവരും ലഹരി ഇടപാടിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി സജീവമാണ്. ലഹരി വിൽപന നടത്തിയതിന്റെ പണമാണ് ഇരുവരുടെയും അക്കൗണ്ടുകളിൽ വന്നത്. പേരാമ്പ്ര ബി.ആർ.എസിക്കു കീഴിലെ താത്കാലിക അധ്യാപികമാരായ കെ.സി.കീർത്തന, കെ.കാവ്യ എന്നിവരാണ് എംഡിഎംഎ വിൽപനയിൽ അറസ്റ്റിലായത്.</p>
<p>
	 </p>
<p>
	സാമ്പത്തിക ലാഭം കണ്ടാണ് ഇരുവരും ലഹരി ഇടപാടിലേക്ക് എത്തുന്നത്. അധ്യാപകർ ആതിനാലും സ്ത്രീകൾ എന്ന ആനുകൂല്യവും ലഹരി ഇടപാടിനു സഹായകമായി. </p>]]></content:encoded>
      <pubDate>Tue, 28 Jul 2026 09:45:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 09:52:19 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഗ്യാസ് സിലിണ്ടറിന് ഓഗസ്റ്റ് 1 മുതല്‍ പുതിയ നിയമങ്ങള്‍: ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയില്‍ അടുത്ത മാസം വലിയ മാറ്റങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/new-rules-for-gas-cylinders-from-august-1-126072800005_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/new-rules-for-gas-cylinders-from-august-1-126072800005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/16/thumb/1_1/1784170874-32.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/16/thumb/1_1/1784170874-32.jpg</image>
      <description><![CDATA[ഇന്ത്യന്‍ ഓയില്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവ എല്ലാ മാസവും ആദ്യ ദിവസം 5 കിലോ, 10 കിലോ, 14.2 കിലോ, 19 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കുന്നു. അവര്‍ക്ക് എല്‍പിജി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനോ കുറയ്ക്കാനോ മാറ്റമില്ലാതെ നിലനിര്‍ത്താനോ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Swiggy delivery, LPG cylinder, Hindustan petroleum, India news" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/16/full/1784170874-32.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Swiggy launches doorstep LPG cylinder delivery in partnership with hindustan petroleum" width="1122" /></p>
</p>
<p>
	ഓഗസ്റ്റ് മാസം ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഈ പ്രധാന നിയമങ്ങള്‍ ഓര്‍മ്മിക്കണം. ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ എണ്ണ കമ്പനികള്‍ അവരുടെ എല്‍പിജി വിലകള്‍ പരിഷ്‌കരിക്കും. ഇത് അടുത്ത മാസം പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്. ഇന്ത്യന്‍ ഓയില്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവ എല്ലാ മാസവും ആദ്യ ദിവസം 5 കിലോ, 10 കിലോ, 14.2 കിലോ, 19 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കുന്നു. അവര്‍ക്ക് എല്‍പിജി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനോ കുറയ്ക്കാനോ മാറ്റമില്ലാതെ നിലനിര്‍ത്താനോ കഴിയും.</p>
<p>
	 </p>
<p>
	എന്നിരുന്നാലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനാല്‍ ഓഗസ്റ്റിലെ എല്‍പിജി വിലയില്‍ വര്‍ദ്ധനവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ട്രേഡിംഗ് ഇക്കണോമിക്‌സ് അനുസരിച്ച് ജൂലൈയില്‍ ഇതുവരെ ക്രൂഡ് ഓയില്‍ വില 40% വര്‍ദ്ധിച്ചു. ഹോര്‍മുസ് കടലിടുക്ക് മുതല്‍ ചെങ്കടല്‍ വരെ വിതരണ തടസ്സങ്ങള്‍ വ്യാപിച്ചതാണ് പ്രധാന കാരണം.</p>
<p>
	 </p>
<p>
	പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) പ്രകാരം എല്‍പിജി സബ്സിഡി സുഗമമായി ലഭിക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പൂര്‍ത്തിയാക്കാന്‍ ഒഎംസികളും സര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ നിര്‍ദ്ദേശപ്രകാരം, ഇതുവരെ ഇകെവൈസി ചെയ്യാത്ത എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഇകെവൈസിയുടെ ആവശ്യകത ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിങ്ങള്‍ ഒരു പിഎംയുവൈ അല്ലാത്ത ഉപഭോക്താവാണെങ്കില്‍ മുമ്പ് ഇത് ചെയ്തിട്ടുണ്ടെങ്കില്‍, എല്‍പിജി ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം നടത്തേണ്ടതില്ല.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 08:55:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 09:06:21 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[100ലധികം കൊലപാതകകേസ് പ്രതികളും 61 ബലാത്സംഗകേസ് പ്രതികളും: 2,873 സിജെപി പ്രതിഷേധകര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/cjp-protesters-have-criminal-backgrounds-126072800004_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/cjp-protesters-have-criminal-backgrounds-126072800004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/22/thumb/1_1/1784689168-6417.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/22/thumb/1_1/1784689168-6417.jpg</image>
      <description><![CDATA[സിജെപി പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലും പൊതു സ്വത്തിന് നാശനഷ്ടമുണ്ടാക്കിയതിലും ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ ഡല്‍ഹി പോലീസ് നടപടികള്‍ സ്വീകരിച്ചുവരുകയാണ്. നൂറുകണക്കിന് ജിഗാബൈറ്റ് സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="CJP Protest Delhi, CJP, സിജെപി, ഡൽഹി, സിജെപി സമരം, രാഹുൽ ഗാന്ധി" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/22/full/1784689168-6417.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="CJP Protest" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			CJP Protest</p>
	</p>
</p>
<p>
	സിജെപി പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലും പൊതു സ്വത്തിന് നാശനഷ്ടമുണ്ടാക്കിയതിലും ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ ഡല്‍ഹി പോലീസ് നടപടികള്‍ സ്വീകരിച്ചുവരുകയാണ്. നൂറുകണക്കിന് ജിഗാബൈറ്റ് സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. നീറ്റ് പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച സിജെപിയുടെ &#39;ചലോ സന്‍സദ്&#39; മാര്‍ച്ചില്‍ അക്രമാസക്തമായ രംഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം.</p>
<p>
	 </p>
<p>
	സിസിടിവി, മുഖം തിരിച്ചറിയല്‍ എന്നിവയിലൂടെ ആയിരക്കണക്കിന് ആളുകളെ തിരിച്ചറിഞ്ഞു. പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇവയാണ്.</p>
<p>
	 </p>
<p>
	-101 പേര്‍ക്കെതിരെ കൊലപാതക കേസുകളുണ്ട്.</p>
<p>
	-62 പേര്‍ക്കെതിരെ കൊലപാതകശ്രമ കേസുകളുണ്ട്.</p>
<p>
	-284 പേര്‍ക്കെതിരെ കവര്‍ച്ച കേസുകളുണ്ട്.</p>
<p>
	-61 പേര്‍ക്കെതിരെ ബലാത്സംഗ കേസുകളുണ്ട്.</p>
<p>
	-25 പേര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.</p>
<p>
	-229 പേര്‍ക്കെതിരെ ആയുധ നിയമപ്രകാരമുള്ള കേസുകളുണ്ട്.</p>
<p>
	-19 പേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസുകളുണ്ട്.</p>
<p>
	-ആറ് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>
<p>
	 </p>
<p>
	ദൃശ്യങ്ങളില്‍ സംഘര്‍ഷം, കല്ലെറിയല്‍, നാശനഷ്ടങ്ങള്‍ എന്നിവ കാണിക്കുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ ലംഘിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നേരിടുന്ന നിരവധി സംഭവങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 08:40:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 08:44:39 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA['സാർ എന്നോ മുഖ്യമന്ത്രി എന്നോ അഭിസംബോധന ചെയ്തില്ല'; സതീശനെ അപമാനിച്ചെന്ന് ആരോപിച്ച് മിമിക്രി താരത്തിനെതിരെ കോൺഗ്രസ് സൈബർ അറ്റാക്ക്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/mahesh-kunjumon-vd-satheesan-cyber-attack-126072800003_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/mahesh-kunjumon-vd-satheesan-cyber-attack-126072800003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785208237-342.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/thumb/1_1/1785208237-342.jpg</image>
      <description><![CDATA[മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ കോൺഗ്രസ് അനുകൂലികളുടെ സൈബർ ആക്രമണം. മിമിക്രിയിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ അവതരിപ്പിച്ചപ്പോൾ ബഹുമാനക്കുറവ് കാണിച്ചെന്ന് ആരോപിച്ചാണ് വിമർശനവും പരിഹാസവും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Mahesh Kunjumon, Mahesh Kunjumon Cyber Attack, VD Satheesan, V D Satheesan controversy, Mahesh Kunjumon controversy, മഹേഷ് കുഞ്ഞുമോൻ, മഹേഷ് കുഞ്ഞുമോനെതിരെ സൈബർ ആക്രമണം, വി ഡി സതീശൻ, വി ഡി സതീശൻ വിവാദം, മഹേഷ് കുഞ്ഞുമോൻ വിവാദം, മുഖ്യമന്ത്രി വി ഡി സതീശൻ" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-07/28/full/1785208237-342.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Mahesh Kunjumon and VD Satheesan" width="1200" /></p>
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Mahesh Kunjumon and VD Satheesan</p>
	</p>
	<br />
	മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ കോൺഗ്രസ് അനുകൂലികളുടെ സൈബർ ആക്രമണം. മിമിക്രിയിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ അവതരിപ്പിച്ചപ്പോൾ ബഹുമാനക്കുറവ് കാണിച്ചെന്ന് ആരോപിച്ചാണ് വിമർശനവും പരിഹാസവും. </p>
<p>
	 </p>
<p>
	അയർലൻഡിൽ നടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. എൽഇഡി വാളിൽ ചിത്രം വരാതെയായപ്പോൾ സ്‌ക്രീനിൽ കാണിക്കേണ്ട ചിത്രം &#39;വി.ഡി.സതീശൻ&#39; എന്നാണ് മഹേഷ് കുഞ്ഞുമോൻ മൈക്കിലൂടെ പറഞ്ഞത്. &#39;സാർ&#39;, &#39;മുഖ്യമന്ത്രി&#39; എന്നൊന്നും അതിനൊപ്പം പറഞ്ഞില്ല. ഇതിന്റെ പേരിലാണ് കോൺഗ്രസ് അനുകൂലികൾ മഹേഷ് കുഞ്ഞുമോനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ ഇക്കാര്യത്തിൽ മഹേഷ് കുഞ്ഞുമോൻ വിശദീകരണം നൽകി. </p>
<p>
	 </p>
<p>
	<em>മഹേഷ് കുഞ്ഞുമോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: </em></p>
<p>
	 </p>
<p>
	<strong>പ്രിയപ്പെട്ട എല്ലാവർക്കും,</strong></p>
<p>
	 </p>
<p>
	<strong>അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ ശ്രീ. വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു.  Led wall picture വരാതെ അല്പം  സമയം എടുത്തപ്പോ  എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്‌ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ &#39;VD Satheesan&#39; എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ &#39;സാർ&#39; എന്നോ &#39;മുഖ്യമന്ത്രി&#39; എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്.</strong></p>
<p>
	 </p>
<p>
	<strong>എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി.</strong></p>
<p>
	<strong>എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ.</strong></p>
<p>
	 </p>
<p>
	<strong>അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്‌നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.</strong></p>
<p>
	 </p>
<p>
	<strong>എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.</strong></p>
<p>
	 </p>
<p>
	<strong>സ്‌നേഹപൂർവ്വം,</strong></p>
<p>
	<strong>മഹേഷ് കുഞ്ഞുമോൻ</strong></p>]]></content:encoded>
      <pubDate>Tue, 28 Jul 2026 08:36:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 08:41:06 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[കൗൺസിൽ യോഗം സുഗതന് ഭീഷണി; തിരുവനന്തപുരത്ത് ബിജെപി ഭരണം വീഴുമോ?]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/bjp-thiruvananthapuram-corporation-sugathan-case-126072800002_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/bjp-thiruvananthapuram-corporation-sugathan-case-126072800002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/30/thumb/1_1/1767084593-7679.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/30/thumb/1_1/1767084593-7679.jpg</image>
      <description><![CDATA[തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം വീണേക്കും. കാപ്പ കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ.സുഗതനെ അയോഗ്യനാക്കാനുള്ള സാധ്യത തെളിയുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="BJP Corporation Crisis, BJP Councillor Sugathan, R Sugathan Case, Thiruvananthapuram Corporation Crisis, BJP Kerala News, BJP Councillor Arrest, KAAPA Detention Kerala, ബിജെപി കോർപ്പറേഷൻ പ്രതിസന്ധി,  സുഗതൻ കേസ്, ആർ. സുഗതൻ, തിരുവനന്തപുരം കോർപ്പറേഷൻ, ബ" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/30/full/1767084593-7679.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Thiruvananthapuram Mayor V V Rajesh E Bus Fight with KSRTC" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			VV Rajesh</p>
	</p>
	<br />
	തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം വീണേക്കും. കാപ്പ കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ.സുഗതനെ അയോഗ്യനാക്കാനുള്ള സാധ്യത തെളിയുന്നു. </p>
<p>
	 </p>
<p>
	തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ ഏതെങ്കിലും അംഗം പങ്കെടുത്തില്ല എങ്കിൽ അയാളെ അയോഗ്യനാക്കാൻ നിയമമുണ്ട്. വെള്ളിയാഴ്ച സുഗതൻ ഇല്ലാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാണ് നടക്കാൻ പോകുന്നത്. സുഗതന്റെ അവധി അപേക്ഷ കാണിച്ചുകൊണ്ട് പ്രതിരോധം തീർക്കാൻ ബിജെപി ശ്രമിക്കും. എന്നാൽ കാപ്പ കേസിൽ ജയിലിൽ കിടക്കുന്നതുകൊണ്ട് അവധി അപേക്ഷ കൊടുത്താൽ അത് പരിഗണിക്കണമെന്ന് മുൻസിപ്പൽ നിയമത്തിൽ ചട്ടമില്ല.<span style="color:#ff0000;"><strong><a href="https://malayalam.webdunia.com/article/cricket-news-in-malayalam/shreyas-iyer-will-not-play-against-west-indies-126072700015_1.html"> Read Here: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഈ ഏഴ് താരങ്ങൾ കളിക്കില്ല !</a></strong></span><strong></strong></p>
<p>
	 </p>
<p>
	അവധി അപേക്ഷ തള്ളേണ്ടിവന്നാൽ കാര്യങ്ങൾ ബിജെപിക്ക് തലവേദനയാകും. ബിജെപിക്ക് 50 കൗൺസിൽ അംഗങ്ങളും ഒരു സ്വതന്ത്രന്റെ പിന്തുണയും ഉള്ളതിനാൽ 51 എന്ന കേവല ഭൂരിപക്ഷം കോർപറേഷനിൽ ബിജെപിക്കുണ്ട്. സുഗതനെ അയോഗ്യനാക്കിയാൽ കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമാകും. ഇത് അധികാരം നഷ്ടപ്പെടാനും കാരണമാകും. സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 08:24:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 08:29:13 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
    <item>
      <title><![CDATA[Kerala Weather: അഞ്ച് ദിവസം വ്യാപക മഴ, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-weather-july-28-updates-126072800001_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-weather-july-28-updates-126072800001_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/13/thumb/1_1/1560395344-5495.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/13/thumb/1_1/1560395344-5495.jpg</image>
      <description><![CDATA[Kerala Weather: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കു സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/13/full/1560395344-5495.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="1200" /></p>
	<br />
	Kerala Weather: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കു സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. </p>
<p>
	 </p>
<p>
	കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളായിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ജൂലൈ 31 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. </p>
<p>
	 </p>
<p>
	പശ്ചിമ ബംഗാൾ തീരം, ഒഡിഷ തീരം, വടക്കൻ ആന്ധ്രപ്രദേശ് തീരം, ബംഗ്ലാദേശ് തീരം, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആൻഡമാൻ കടൽ, മ്യാന്മാർ തീരങ്ങൾ അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.</p>]]></content:encoded>
      <pubDate>Tue, 28 Jul 2026 08:15:00 +0530</pubDate>
      <updatedDate>Tue, 28 Jul 2026 08:18:42 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>നെൽവിൻ വിൽസൺ</authorname>
    </item>
  </channel>
</rss>
