<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[2007-തിരിഞ്ഞുനോട്ടം]]></title>
    <link>https://malayalam.webdunia.com/retro-2007</link>
    <description><![CDATA[Webdunia Specail occasions]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Tue, 09 Jun 2026 12:37:27 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>2007-തിരിഞ്ഞുനോട്ടം</title>
      <url>https://malayalam.webdunia.com/retro-2007</url>
      <link>https://malayalam.webdunia.com/retro-2007</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/retro-2007-1020116.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[തസ്ലീ‍മ തിരസ്കാരം രുചിച്ചു!]]></title>
      <link>https://malayalam.webdunia.com/article/retro-2007/തസ്ലീ‍മ-തിരസ്കാരം-രുചിച്ചു-107122600045_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/തസ്ലീ‍മ-തിരസ്കാരം-രുചിച്ചു-107122600045_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍റെ ദു:ഖ പര്‍വ്വം 2007 ന്‍റെ ചരിത്രത്താളിലെ ഒരു പുഴുക്കുത്തായി മാറി. ‘അതിഥി ദേവോ ഭവ: ’ എന്ന സാംകാരിക പാരമ്പര്യം എന്നും]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226045_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍റെ ദു:ഖ പര്‍വ്വം 2007 ന്‍റെ ചരിത്രത്താളിലെ ഒരു പുഴുക്കുത്തായി മാറി. ‘അതിഥി ദേവോ ഭവ: ’ എന്ന സാംസ്കാരിക പാരമ്പര്യം എന്നും ഇന്ത്യയ്ക്ക് പരിപാലിക്കാനാവില്ല എന്ന് തസ്ലീമയുടെ ദുര്‍ഗതി വ്യക്തമാക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓള്‍ ഇന്ത്യ മൈനോരിറ്റീസ് ഫോറം എന്ന മുസ്ലീം സംഘടന നടത്തിയ പ്രകടനം അക്രമത്തിലും തുടര്‍ന്ന് കൊല്‍ക്കത്ത നഗരം സൈനിക നിയന്ത്രണത്തിലും ആയതായിരുന്നു തസ്ലീമയുടെ തിരസ്കാരത്തിന് കളമൊരുക്കിയത്. അവരുടെ ‘ദ്വിഖണ്ഡിത’ എന്ന ആത്മകഥാപരമായ പുസ്തകമാണ് മുസ്ലീം മൌലിക വാദികളെ പ്രകോപിപ്പിച്ചതും തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തസ്ലീമയെ കൈയ്യൊഴിയാന്‍  കാരണമായതും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പശ്ചിമ ബംഗാളില്‍ നിന്ന് രാജസ്ഥാനിലേക്ക് തസ്ലീമയെ കടത്തി എങ്കിലും രാജസ്ഥാന്‍ സര്‍ക്കാര്‍ അവരെ ഡല്‍ഹിയിലേക്ക് അയച്ചു. അവിടെ വച്ച് അവര്‍ തന്‍റെ പുസ്തകത്തിലെ വിവാദ വരികള്‍ പിന്‍‌വലിക്കാന്‍ തയ്യാറായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ വീട്ടു തടങ്കലിനു സമാനമായ അവസ്ഥയിലാണ് അവര്‍ കഴിയുന്നത്. സ്വാതന്ത്ര്യം വേണമെങ്കില്‍ കൂടുതല്‍ സുരക്ഷിതമായ രാജ്യത്തേക്ക് പോകാമെന്ന സര്‍ക്കാര്‍ ഉപദേശവും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രേമികള്‍ക്കുള്ള തിരിച്ചടിയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, ജനിച്ച നാട് ഉപേക്ഷിച്ച തനിക്ക് കൊല്‍ക്കത്ത തന്നെയാണ് വീട് എന്ന ഉറച്ച നിലപാടിലാണ് എന്നും മത മൌലികവാദികളുടെ കണ്ണിലെ കരടായ തസ്ലീമ.	</font>]]></content:encoded>
      <pubDate>Mon, 31 Dec 2007 19:24:05 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:14:33 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[പ്രതിഭകള്‍ അവശേഷിപ്പിച്ച കാല്‍പ്പാടുകള്‍..]]></title>
      <link>https://malayalam.webdunia.com/article/retro-2007/പ്രതിഭകള്‍-അവശേഷിപ്പിച്ച-കാല്‍പ്പാടുകള്‍-107122300053_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/പ്രതിഭകള്‍-അവശേഷിപ്പിച്ച-കാല്‍പ്പാടുകള്‍-107122300053_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എന്നാല്‍ ആദ്യ റൌണ്ടില്‍ പുറത്തായ വിന്‍ഡീസിന്‍റെ തകര്‍ന്ന കപ്പിത്താനാകാനെ ലാറയ്‌ക്കായുള്ളൂ. ഒട്ടേറെ റെക്കോഡുകള്‍ പേരിലുള്ള ലാറയുടെ സമ്പാദ്യമാകട്ടെ ടെസ്റ്റില്‍ 11953 റണ്‍സും എകദിനത്തില്‍ 10405 റണ്‍സും ആയിരുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/23/images/img1071223053_1_1.jpg' Alt='kumble' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഓരോ കാലഘട്ടം കഴിയുമ്പോഴും ഓരോ കൊഴിഞ്ഞുപോകലുകള്‍ ഉണ്ടാകും ഓരോ പുതുവര്‍ഷഷവും പുതു നാമ്പുകളെയാണ് വരവേല്‍ക്കുക.  സിംഹാസനം ലോകാവസാനം വരെ ആര്‍ക്കും നിലനിര്‍ത്താനാകില്ല. തന്നേക്കാള്‍ മികച്ച പോരാളികള്‍ വരുമ്പോള്‍ ഒരോ രാജാക്കന്‍‌മാരും പടിയിറങ്ങും. എന്നാല്‍ പ്രതിഭകളുടെ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും. ഈ പ്രതിഭ തന്നെയാണ് അവരെ താരങ്ങളാക്കുന്നതും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അലന്‍ ബോര്‍ഡറും സുനില്‍ ഗവാസ്ക്കറും ബ്രയാന്‍ ലാറയും സച്ചിനും വോണുമെല്ലാം ഓരോ സിംഹാസനം പണിതു കൊണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ എത്തിയവരാണ്. അവരുടെ കസേരകള്‍ അവര്‍ക്കു മാത്രമാണ്. ക്രിക്കറ്റ് ഗ്യാലറികളെ ത്രസിപ്പിച്ചു കടന്നു പോയ ഇവരുടെ നിരയിലേക്കാണ് ഇനി മക്ഗ്രാത്തിനെയും ലാറയേയും ജയസൂര്യയേയും അനില്‍ കുംബ്ലേയേയുമെല്ലാം കായിക പ്രേമികള്‍ ഓര്‍മ്മിക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂന്നു ലോകകപ്പുകളില്‍ മക്‍ഗ്രാത്ത് തന്നെയായിരുന്നു ബൌളിംഗില്‍ ഓസീസിന്‍റെ ഏറ്റവും മികച്ച പടയാളി. മൂന്നു ലോകകപ്പുകളിലായി 70 വിക്കറ്റ്‌ വീഴ്ത്തി ചരിത്രത്തിലേക്കാണ്‌ ഈ കാനറിപക്ഷി നടന്നു കയറിയത്‌. വാസീം അക്രത്തിന്‍റെ 53 വിക്കറ്റ്‌ എന്ന റെക്കോഡ്‌ ഇക്കാര്യത്തില്‍ മക്ഗ്രാത്ത്‌ മറികടന്നു. ടെസ്റ്റില്‍ 561 വിക്കറ്റുകളും ഏകദിനത്തില്‍ 381 വിക്കറ്റുകളും നേടിയ മക്ഗ്രാത്ത് ലോകകപ്പ് ഫൈനലോടെയാണ് വിടപറഞ്ഞത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏകദിനത്തില്‍ ഇനി കാണാത്ത മറ്റൊരു പ്രമുഖര്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലേയാണ്. ഏകദിനങ്ങളില്‍ നിന്നും വിരമിച്ച കുംബ്ലേ ടെസ്റ്റില്‍ ഇന്ത്യയുടെ നായകനാണ്. ഏകദിനത്തില്‍ 271 മത്സരങ്ങള്‍ കളിച്ച മുപ്പത്താറുകാരനായ ഈ സ്പിന്‍ ഇതിഹാസം  337 വിക്കറ്റാണ് ഏകദിനത്തില്‍ വീഴ്ത്തിയത്. 2006-07 ലെ സീയറ്റ് അന്താരാ‍ഷ്ട്ര ക്രിക്കറ്റര്‍ പുരസ്ക്കാരത്തിന് ഇന്ത്യന്‍ വെറ്ററന്‍ ലെഗ്സ്പിന്നര്‍ അനില്‍ കുംബ്ലേയും ആജീവനാന്ത ക്രിക്കറ്റ് നേട്ടത്തിനും തെരഞ്ഞെടുക്കപ്പെട്ടു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കിനും ലോകകപ്പ് എകദിന മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ വേദിയായിരുന്നു. 11731 ഏകദിന റണ്‍സുകള്‍ പാകിസ്ഥാനു വേണ്ടി നേടിയ ഇന്‍സിയുടെ ക്രിക്കറ്റിലെ രണ്ടു വെര്‍ഷനിലെയും മടക്കം വേദനയോടെയായിരുന്നു.<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0712/23/images/img1071223053_1_2.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ലോകകപ്പില്‍ പരിശീലകന്‍ വുമറിന്‍റെ മരണവും പാകിസ്ഥാന്‍ ഒന്നാം റൌണ്ടില്‍ പുറത്തായതും ഇന്‍സിക്കു നല്‍കിയ വേദന ചില്ലറയല്ലായിരുന്നു. ടെസ്റ്റില്‍ പാകിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ജാവേദ് മിയാന്‍ദാദിന്‍റെ 8,832 റണ്‍സ് എന്ന റെക്കോഡിനൊപ്പമെത്താന്‍ രണ്ടു റണ്‍സ് മാത്രം ബാക്കി നില്‍ക്കേയാണ് ഇന്‍സി  ടെസ്റ്റിന്‍റെ പടിയിറങ്ങിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏതൊരു ബൗളറുടേയും നെഞ്ചിടിപ്പു കൂട്ടുന്ന ഫുട്‌വര്‍ക്കിന്‍റെ ചടുലതാളം ഓര്‍മ്മയാക്കി ലാറ പടിയിറങ്ങിയ ശേഷമുള്ള ആദ്യ മെയ്‌ രണ്ടായിരുന്നു 2007 ലേത്‌.  ഇതിഹാസ താരങ്ങള്‍ അരങ്ങു വാഴുന്ന വിന്‍ഡീസ് ക്രിക്കറ്റില്‍ കഴിഞ്ഞ ലോകകപ്പ് അരങ്ങേറിയപ്പോള്‍ കരീബിയക്കാര്‍ ലാറയുടെ വീരോചിത വിടവാങ്ങലായിരുന്നു കാംഷിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>എന്നാല്‍ ആദ്യ റൌണ്ടില്‍ പുറത്തായ വിന്‍ഡീസിന്‍റെ തകര്‍ന്ന കപ്പിത്താനാകാനെ ലാറയ്‌ക്കായുള്ളൂ. ഒട്ടേറെ റെക്കോഡുകള്‍ പേരിലുള്ള ലാറയുടെ സമ്പാദ്യമാകട്ടെ ടെസ്റ്റില്‍ 11953 റണ്‍സും എകദിനത്തില്‍ 10405 റണ്‍സും ആയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീലങ്കയുടെ നങ്കൂരക്കാരന്‍ മര്‍വ്വന്‍ അട്ടപ്പട്ടുവിന്‍റെ വിരമിക്കലിനും ഈ വര്‍ഷം സാക്ഷിയായി. തൊണ്ണൂറ് ടെസ്റ്റുകളില്‍ നിന്ന് 10 സെഞ്ച്വറികളുടെ ബലത്തില്‍ 5502 റണ്‍സാണ് അട്ടപ്പെട്ടു നേടിയിട്ടുള്ളത്.15 ഇന്നിങ്ങ്‌സുകളില്‍ പുറത്താകാതെ നിന്ന അദ്ദേഹം 17 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.ടെസ്റ്റ് മത്സരങ്ങളീല്‍ 249 റണ്‍സാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 268 ഏകദിനങ്ങളിലും പാഡണിഞ്ഞിട്ടുള്ള അട്ടപ്പെട്ടു 8529 റണ്‍സാണ് ഈ വിഭാഗത്തില്‍ നേടിയിട്ടുള്ളത്. </font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/23/images/img1071223053_2_1.jpg' Alt='lara' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ലോക ക്രിക്കറ്റിലേക്ക് ഒരു കറങ്ങുന്ന പന്തുമായെത്തി ഏറ്റവുമധികം ബാറ്റ്‌സ്‌മാന്‍‌മാരെ വീഴ്ത്തിയ ശ്രീലങ്കന്‍ താരം മുരളീധരന്‍റേതായിരുന്നു ഈ വര്‍ഷം. 2007 ല്‍ എറ്റവുമധികം മാധ്യമശ്രദ്ധ ലഭിച്ച മുരളി സ്വന്തം മണ്ണിലാണ് ചരിത്രത്തിലേക്ക് നടന്നു കയറിയത്. കാന്‍ഡിയില്‍ നടന്ന ടെസ്റ്റില്‍ 710 വിക്കറ്റുകളാണ് മുരളി തികച്ചത്.  രവി ബോപറയെ ജയവര്‍ദ്ധനയുടെ കയ്യില്‍ എത്തിച്ച് 708 വിക്കറ്റ് തികച്ച മുരളി പോള്‍കോളിംഗ് വുഡിനെ പുറത്താക്കിയാണ് റെക്കോഡില്‍ എത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മികച്ച ക്രിക്കറ്റ് താരത്തിനുള്ള 2006-07 ലെ സീയറ്റ് അന്താരാ‍ഷ്ട്ര ക്രിക്കറ്റര്‍ പുരസ്ക്കാരത്തിന് ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്‍ അര്‍ഹനായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയിരുന്ന സംഗകാരയായിരുന്നു കഴിഞ്ഞ വര്‍ഷം ലങ്കയുടെ പേരില്‍ ചരിത്രം കുറിച്ച മറ്റൊരു കളിക്കാരന്‍. നാലുതവണ പുറത്താകാതെ ആറു തവണ 150 കടന്ന സംഗകാര പ്രത്യേക റെക്കോഡാണ് തീര്‍ത്തത്.<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0712/23/images/img1071223053_2_2.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> മഹാന്‍‌മാരായ പല കളിക്കാരും കളത്തില്‍ നിന്നു വിടവാങ്ങിയപ്പോള്‍ പാകിസ്ഥാന്‍ പരിശീലകനായിരുന്ന ബോബ് വുമറായിരുന്നു ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മ്മ. പല ടീമുകളെയും ഉന്നതിയിലേക്കു നയിച്ച ഈ ദക്ഷീണാഫ്രിക്കക്കാരന്‍ ദൈവത്തിന്‍റെ കളത്തിലേക്കാണ് ഭൂമിയിലെ കളി നിര്‍ത്തി പോയത്. കരീബിയന്‍ ലോകകപ്പിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഈ തന്ത്രങ്ങളുടെ ആശാന്‍ ഓരോ ലോകകപ്പിലും പാകിസ്ഥാനും ലോക ക്രിക്കറ്റിനു തന്നെയും എന്നും വേദനിപ്പിക്കുന്ന സ്മരണയാണ്.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 26 Dec 2007 17:30:25 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ക്രിക്കറ്റ്.. ഇന്ത്യയുടെ ആവേശം തീരുന്നില്ല]]></title>
      <link>https://malayalam.webdunia.com/article/retro-2007/ക്രിക്കറ്റ്-ഇന്ത്യയുടെ-ആവേശം-തീരുന്നില്ല-107122300051_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/ക്രിക്കറ്റ്-ഇന്ത്യയുടെ-ആവേശം-തീരുന്നില്ല-107122300051_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ ഭാരവുമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ ഇന്ത്യ ടെസ്റ്റില്‍ തികച്ചത് 75 വയസ്സ്.  ക്രിക്കറ്റിന്‍റെ ആവേശം ഇന്ത്യയിലെ മുക്കിലും മൂലയിലും ജ്വലിപ്പിക്കാന്‍ ക്രിക്കറ്റ്ബോര്‍ഡിനായി]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/23/images/img1071223051_1_1.jpg' Alt='team india' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്‍ എന്ന അഹന്തയിലായിരുന്നു കരീബിയയില്‍ ഇന്ത്യ ഏകദിന ലോകകപ്പ് കളിക്കാനെത്തിയത്.പൊട്ടിത്തെറിക്കുന്ന ഒരുകൂട്ടം യുവതാരങ്ങളും പരിചയ സമ്പന്നരായ വെറ്ററന്‍‌മാരും തന്ത്രശാലിയായ പരിശീലകനും ചേര്‍ന്നപ്പോള്‍ ഇന്ത്യ കിരീടം ചൂടുമെന്നു തന്നെ എല്ലാവരും കരുതി. എന്നാല്‍ ഗ്രെഗ് ചാപ്പലിന്‍റെ, ധോനിയുടെ, സച്ചിന്‍റെ, ദ്രാവിഡിന്‍റെ ഇന്ത്യ ആദ്യറൌണ്ടില്‍ തന്നെ എട്ടു നിലയില്‍ പൊട്ടുകയായിരുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീടുണ്ടായ പുകിലുകള്‍ അതി ശക്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ കടുത്ത പിണക്കം സൃഷ്ടിച്ച  ഈ സംഭവത്തിന്‍റെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നേടിയ പ്രഥമ ട്വന്‍റി ലോകകപ്പ് തന്നെ വേണ്ടി വന്നു.മൂന്നു കമ്പും ഒരു ചെറിയ പന്തും നീണ്ട ഒരു ബാറ്റുമായി ക്രിക്കറ്റ് എന്ന ഒരു ഗെയിമിനെ ഇംഗ്ലീഷുകാര്‍ തുറന്നു വിട്ടത് ഇന്ത്യക്കാരന്‍റെ ഹൃദയത്തിലേക്കായിരുന്നു എന്നതിനു വേറെ എന്തു തെളിവുകള്‍ വേണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോളനി ഭരണം മതിയാക്കി ഇംഗ്ലീഷുകാര്‍ സ്ഥലം വിട്ടിട്ടും ഇന്ത്യാക്കാരന്‍റെ ഹൃദയത്തെ ഈ ഭ്രാന്ത്  ഇപ്പോഴും ഭരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ സമ്പത്തും കായിക താരങ്ങളോടുള്ള ജനങ്ങളുടെ ആരാധനയും ആവേശം ഇന്ത്യാക്കാരില്‍ പിന്നെയും കൂടുന്നു എന്നു തന്നെയാണ് വ്യക്തമാക്കുന്നത്.  ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 2007 ലെ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയാല്‍ ട്വന്‍റി ചാമ്പ്യന്‍‌മാരായി ചരിത്രത്തില്‍ കയറിക്കൂടിയതു തന്നെയായിരുന്നു ഏറ്റവും മനോഹരം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും ലോകകപ്പ് പരാജയത്തിനു ശേഷം ചാപ്പലിന്‍റെ തൊപ്പി തെറിച്ചതോടെ തുടങ്ങുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ നാടകീയരംഗങ്ങള്‍. പരിശീലകനില്ലാതെ ടീം ഇന്ത്യ മാസങ്ങളോളം തുടരുകയും ചെയ്തു. ഇടയ്ക്ക് ഡേവ് വാറ്റ്മോറിനെയും ദക്ഷിണാഫ്രിക്കക്കാരന്‍ ഗ്രഹാം ഫൊര്‍ഡിനെയും കൊണ്ടുവരാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ ഭാരവുമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ ഇന്ത്യ ടെസ്റ്റില്‍ തികച്ചത് 75 വയസ്സ്. 1932 ജൂണ്‍ 25 ന് ലോര്‍ഡ്‌സില്‍ സി കെ നായിഡുവിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ക്രിക്കറ്റിലേക്ക് കാല്‍ വച്ചത്‌. അതിനു ശേഷം ക്രിക്കറ്റിന്‍റെ ആവേശം ഇന്ത്യയിലെ മുക്കിലും മൂലയിലും ജ്വലിപ്പിക്കാന്‍ ക്രിക്കറ്റ്ബോര്‍ഡിനായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയിലെ ആദ്യ സ്വകാര്യ ക്രിക്കറ്റ് ലീഗും 2007 ലായിരുന്നു. ലോകകപ്പ് പരാജയത്തിനു പിന്നാലെ തന്നെ ഇതിന്‍റെ പ്രഖ്യാപനവും വന്നു. വിനോദ ചാനലായ സീ സ്പോര്‍ട്‌സ് അവതരിപ്പിച്ച പരിപാടിയില്‍ മുന്നില്‍ നിര്‍ത്തിയത്  ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവിനെയും. എന്നാല്‍ ഇത് ക്രിക്കറ്റ് ബോര്‍ഡും ചാനലും തമ്മില്‍ ഒരു സ്വകാര്യ മത്സരത്തിനു വഴിമരുന്നിട്ടത്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും  ഈ വര്‍ഷം അവസാനം ട്വന്‍റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു കൊണ്ട് ഈ സംരംഭം സാക്ഷാത്‌ക്കരിക്കാന്‍ കപിലിനും അണിയറക്കാര്‍ക്കുമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിച്ച നായകനെ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയാണ് ബി സി സി ഐ പ്രതികാ‍രം ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്‍റെ തലവനായ കപില്‍ ലീഗ് കളിക്കാരുടെയും ഒഫീഷ്യലുകളുടെയും പേരുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നടപടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എത്രയൊക്കെ വഞ്ചിച്ചാലും ക്രിക്കറ്റ് താരങ്ങളെ സ്നേഹിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശത്തിമിര്‍പ്പ് ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍ സെപ്തംബറില്‍ നടന്ന ട്വന്‍റി ലോകകപ്പിലായിരുന്നു. പുതിയതായി നിയമിതനായ നായകന്‍ ധോനിയും അദ്ദേഹത്തിന്‍റെ ചെറുപ്പക്കാരുടെ സംഘവുമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു വസന്തം തീര്‍ത്തത്. <!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0712/23/images/img1071223051_1_2.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച ഇന്ത്യന്‍ യുവനിരയുടെ പട്ടാഭിഷേകമായിരുന്നു ഈ ടൂര്‍ണമെന്‍റ്. പ്രഥമ ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനലില്‍ അയല്‍ക്കാരായ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തകര്‍ത്ത് കിരീടം തന്നെയാണ് ടീം ഇന്ത്യ ഇന്ത്യന്‍ കാണികള്‍ക്കായി നല്‍കിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കിരീടത്തിനു പുറമേ ഒട്ടേറെ ചരിത്രങ്ങളും ഈ ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കി. രണ്ടാംറൌണ്ടിലെ പാകിസ്ഥാന് എതിരെയുള്ള മത്സരം ഇന്ത്യ നേടിയത് ബൌള്‍ഡ് ഔട്ടിലൂടെയായിരുന്നു. ഇരു ടീമുകളും ബാറ്റ്‌സ്‌മാനില്ലാതെ വിക്കറ്റില്‍ പന്തെറിഞ്ഞു കൊള്ളിക്കുന്ന ബൌള്‍ഡ് ഔട്ട് മത്സരത്തില്‍ ഇന്ത്യന്‍ ബൌളര്‍മാരെല്ലാം വിക്കറ്റില്‍ പന്തെറിഞ്ഞു കൊള്ളിച്ചു. അങ്ങനെ ഇന്ത്യ പ്രഥമ ട്വന്‍റി ലോകകപ്പിലെ ആദ്യ ബൌള്‍ഡ് ഔട്ട് ജേതാക്കളായി.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഒരോവറിലെ ആറു പന്തുകളും സിക്സറുകള്‍ പറത്തിയ യുവരാജ് സിംഗായിരുന്നു ശരിക്കും ട്വന്‍റിയിലെ താരം. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ എല്ലാ പന്തും യുവി ഗ്യാലറിയില്‍ എത്തിച്ചു.  ആദ്യ പന്ത് ലോംഗ് ഓണിനു മുകളിലൂടെ. രണ്ടാം പന്ത് സ്ക്വയര്‍ ലെഗിനു മുകളിലൂടെ പറത്തി. എക്‍സ്ട്രാ കവറിലേക്കായിരുന്നു മൂന്നാം പന്ത്. നാലാം പന്ത് പോയിന്‍റിലും അഞ്ചാം പന്ത് മിഡ് വിക്കറ്റിലേക്കും ആറാം പന്ത് മിഡ് ഓണിനു മുകളിലൂടെയുമായിരുന്നു പറന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ട്വന്‍റി നേടിയതിനു പിന്നാലെ ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കായെത്തിയ ഓസ്ട്രേലിയന്‍ ടീമിനെതിരെ നടന്ന വംശീയാക്ഷേപത്തിലും ഇന്ത്യ പങ്കാളികളായി. ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ സൈമണ്‍സിനെതിരെയായിരുന്നു പ്രധാനമായും ആക്ഷേപം. ചൂടുപിടിച്ച ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഏറ്റവും വില്ലനായതാകട്ടെ ഇന്ത്യയുടെ മലയാളി ബൌളര്‍ ശ്രീശാന്തും. <!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/23/images/img1071223051_2_1.jpg' Alt='bowled' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സച്ചിന്‍ കൂടുതല്‍ മത്സരങ്ങളും 15,000 റണ്‍സ് തികച്ചതും ഈ വര്‍ഷമായിരുന്നു 50 കളില്‍ പുതിയ ഒരു ലോക റെക്കോഡ് കൂടി കണ്ടെത്താനും സച്ചിനായി. ധോനി ആറു വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയാകുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറാകുന്നതും കേരളത്തിന്‍റെ ശ്രീകുമാരന്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതുമെല്ലാം ഈ വര്‍ഷത്തെ പ്രത്യേകതകളില്‍ പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരിശീലകനില്ലാതെ ആറുമാസത്തിലധികം ചെലവഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ദക്ഷിണാഫ്രിക്കക്കാരന്‍ ഗാരി കിസ്റ്റനെ നല്‍കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രശ്‌നം പരിഹരിച്ചത്. ദീര്‍ഘ നാളത്തെ കാത്തിരിപ്പുണ്ടായെങ്കിലും നായകനാക്കി നല്ലരീതിയില്‍ വിടവാങ്ങാന്‍ കുംബ്ലേയ്‌ക്ക് അവസരവും ഇന്ത്യ നല്‍കി. ധോനിയെ എകദിനത്തില്‍ നായകനും ടെസ്റ്റില്‍ ഉപനായകനായും അവരോധിച്ചു കൊണ്ടായിരുന്നു ഈ നീക്കം. പാകിസ്ഥാനെതിരെയുള്‍ല ആദ്യ ടെസ്റ്റ് പരമ്പര നേടിക്കൊണ്ട് കുംബ്ലേ ഈ നടപടിയെ ന്യായീകരിക്കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 26 Dec 2007 17:26:21 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കാസ്ട്രോയുടെ ക്യൂബ]]></title>
      <link>https://malayalam.webdunia.com/article/retro-2007/കാസ്ട്രോയുടെ-ക്യൂബ-107122600090_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/കാസ്ട്രോയുടെ-ക്യൂബ-107122600090_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ക്യൂബ എന്നാല്‍  ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഒരു കാലത്ത്. ഇപ്പോഴും അതിന് വലിയ മാറ്റമൊന്നും വന്നുവെന്ന്  പറയാനാകില്ല. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം അധികാരം സഹോദരന് കൈമാറിയെങ്കിലും  അദ്ദേഹത്തിന്‍റെ വ്യക്തി പ്രഭാവത്തിന് ഇളക്കമൊന്നും]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226090_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>ക്യൂബ എന്നാല്‍  ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഒരു കാലത്ത്. ഇപ്പോഴും അതിന് വലിയ മാറ്റമൊന്നും വന്നുവെന്ന്  പറയാനാകില്ല. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം അധികാരം സഹോദരന് കൈമാറിയെങ്കിലും  അദ്ദേഹത്തിന്‍റെ വ്യക്തി പ്രഭാവത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/>1959<font  style='font-size:12pt; color:#000000'>ലെ ഫുല്‍ഗെന്‍സിയോ ബറ്റിസ്റ്റ വിപ്ലവം നയിച്ച കാസ്ട്രോ അധികം വൈകാതെ ക്യുബയുടെ പ്രതിനിധിയായി.  1965 അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. ഇതിന് ശേഷം ക്യൂബയെ ഏക കക്ഷി  അടിസ്ഥാനമാക്കിയുള്ള സോഷ്യലിസ്റ്റ് റിപബ്ലിക്കായി അദ്ദേഹം മാറ്റുകയുണ്ടായി.</font><br/><font  style='font-size:12pt; color:#000000'></font><br/>1976 <font  style='font-size:12pt; color:#000000'>ല്‍ കാസ്ട്രോ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റിന്‍റെയും കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സിന്‍റെയും  പ്രസിഡന്‍റാ‍യി. ഇതിന്  പുറമെ ക്യൂബന്‍ സേനയുടെ മേധാവിയും കാസ്ടോ തന്നെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>1959 <font  style='font-size:12pt; color:#000000'>ല്‍ അധികാരത്തിലെത്തിയ ശേഷം കാസ്ട്രോ പ്രശംസയ്ക്കും അതു പോലെ വിമര്‍ശനത്തിനും വിധേയനായി.  എതിരാളികള്‍ കാസ്ട്രോയെ സ്വേച്ഛാധിപതി എന്ന് ആക്ഷേപിക്കുന്നു.   പൊതു തെരഞ്ഞെടുപ്പിലൂടെ അല്ല അദ്ദേഹം  അധികാ‍രത്തിലെത്തിയെന്നതാണ് ഇതിന് കാരണം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്യൂബയ്ക്ക്  പുറത്ത്  കാസ്ട്രോ അറിയപ്പെടുന്നത് പഴയ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും  അദ്ദേഹം  സ്വീകരിച്ചിരുന്ന നിലപാടുകളിലുടെയാണ്. സോവിയറ്റ് യൂണിയനോട് അടുപ്പം പുലര്‍ത്തിയിരുന്ന രാജ്യങ്ങളോട് നല്ല  ബന്ധത്തിലായിരുന്ന കാസ്ട്രോ അമേരിക്കയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.അമേരിക്ക പല പ്രാവശ്യം  കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.    </font><br/><font  style='font-size:12pt; color:#000000'></font><br/>2005 <font  style='font-size:12pt; color:#000000'>വരെ അജയ്യനായ ഭരണാധികാരിയായി തുടര്‍ന്ന കാസ്ട്രോ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് 2006  ജൂലൈയില്‍ അധികാരം സഹോദരന്‍ റൌള്‍ കാസ്ട്രോയ്ക്ക് കൈമാറുകയുണ്ടായി. കുടലിലെ അസുഖത്തെ തുടര്‍ന്ന്  അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയുണ്ടായി. അദേഹം മരിച്ചുവെന്ന് വരെ വാര്‍ത്ത പ്രചരിച്ചു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, കഴിഞ്ഞ ആഴ്ച താന്‍ ഇനി മത്സരിക്കില്ലെന്നും അധികാരം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും കാണിച്ച്  അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. പുതുതലമുറയുടെ വഴി മുടക്കാന്‍ താന്‍ ആഗ്രക്കുന്നില്ലെന്നും അദ്ദേഹം  വ്യക്തമാക്കുകയുണ്ടായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിനിടെ കാസ്ട്രോ ഇനിയും കൂബന്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന്  അദ്ദേഹത്തിന്‍റെ സഹോദരന്‍ റൌള്‍ കാസ്ട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. കാസ്ട്രോ ആരോഗ്യം വീണ്ടെടുത്ത്  വരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.              </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 26 Dec 2007 17:01:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തമിഴ് ശെല്‍‌വന്‍: ഒരു ഓര്‍മ്മ പുതുക്കല്‍]]></title>
      <link>https://malayalam.webdunia.com/article/retro-2007/തമിഴ്-ശെല്‍‌വന്‍-ഒരു-ഓര്‍മ്മ-പുതുക്കല്‍-107122600075_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/തമിഴ്-ശെല്‍‌വന്‍-ഒരു-ഓര്‍മ്മ-പുതുക്കല്‍-107122600075_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ശ്രീലങ്കയില്‍ സ്വന്തം രാജ്യമെന്ന സ്വപ്നവുമായി ദശാബ്ദങ്ങളായി  പോരാടുന്ന തമിഴ് പുലികള്‍ക്ക് ഈ വര്‍ഷം വലിയ പ്രഹരമേറ്റു. പുലികളുടെ രാഷ്ട്രീയ വിഭാഗം തലവന്‍ എസ് പി തമിഴ് ശെല്‍‌വന്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് ഈ വര്‍ഷമാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226075_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>FILE</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>ശ്രീലങ്കയില്‍ സ്വന്തം രാജ്യമെന്ന സ്വപ്നവുമായി ദശാബ്ദങ്ങളായി  പോരാടുന്ന തമിഴ് പുലികള്‍ക്ക് ഈ വര്‍ഷം വലിയ പ്രഹരമേറ്റു. പുലികളുടെ രാഷ്ട്രീയ വിഭാഗം തലവന്‍ എസ് പി തമിഴ് ശെല്‍‌വന്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് ഈ വര്‍ഷമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുലികള്‍ക്കും പുലികളെ അനുകൂലിക്കുന്നവര്‍ക്കും  ആ‍ഘാതമായിരുന്നു തമിഴ് ശെല്‍‌വന്‍റെ മരണ വാര്‍ത്ത. ഇന്ത്യയില്‍ തമിഴ് നാട്ടില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ തമിഴ് ശെല്‍‌വന്‍റെ മരണത്തില്‍ അനുശോചിച്ചു. തമിഴ് നാട് മുഖ്യമന്ത്രി കരുണാ‍നിധി ഇദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് കവിത എഴുതിയത് വിവാദമായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>2007 <font  style='font-size:12pt; color:#000000'>ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ച ആയിരുന്നു ലങ്കന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തമിഴ് ശെല്‍‌വന്‍ കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുലികളെ പ്രതിനിധീകരിച്ചിരുന്നത് ശേല്‍‌വനായിരുന്നു. പുലികളുടെ താത്വികാചാര്യാനയായിരുന്ന അന്‍റണ്‍ ബാലശിങ്കം അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചതിന് ശേഷം ആണ് ഇദ്ദേഹം പുലികളുടെ നേതൃപദവിയിലേക്ക് ഉയര്‍ന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനുമായുണ്ടായിരുന്ന അടുപ്പമാണ് ശെല്‍‌വനെ നേതൃപദവിയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചത്. പ്രഭാകരന്‍റെ സുരക്ഷാ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശെല്‍‌വനെ പ്രഭാകരന്‍ സ്ഥാനക്കയറ്റം നല്‍കി നിയമിക്കുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശെല്‍‌വന്‍റെ മരണം ശ്രീലങ്കന്‍ സേനയുടെ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏതായാലും ഇതിന് ശേഷം സേനയും പുലികളും തമ്മില്‍ പോരാട്ടം ശക്തമായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Wed, 26 Dec 2007 15:33:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഇന്ത്യ സഹതാരത്തില്‍ നിന്നും നായകനിലേക്ക്]]></title>
      <link>https://malayalam.webdunia.com/article/retro-2007/ഇന്ത്യ-സഹതാരത്തില്‍-നിന്നും-നായകനിലേക്ക്-107122600063_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/ഇന്ത്യ-സഹതാരത്തില്‍-നിന്നും-നായകനിലേക്ക്-107122600063_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഏഷ്യന്‍ അത്‌ലറ്റിക്സില്‍ അത്ര മോശമല്ലാത്ത ഇന്ത്യ ഏഷ്യന്‍ ഗെയിംസിലും ഇന്‍ഡോര്‍ ഗെയിംസിലും സാഫിലും നടത്തിയ പ്രകടനങ്ങള്‍ സ്മരണീയമായിരുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226063_1_1.jpg' Alt='team india' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>‘ചക്ക് ദേ ഇന്ത്യ’ ഷാരൂഖ്ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ ഉത്തേജിപ്പിച്ച സമീപകാലത്തെ ഏറ്റവും പുതിയ വാക്കായിരുന്നു ഇത്. സസൂഷ്‌മം വിലയിരുത്തുന്ന ഒരു കായിക പ്രേമിക്ക് പല മേഖലയിലും ഇന്ത്യ ഉയരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താനാകും.. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആവേശത്തിനു ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് 2007 കടന്നു പോയത്. ഏഷ്യന്‍ ഗെയിംസില്‍ ചെസ്സില്‍ സുവര്‍ണ്ണ നേട്ടം നടത്തിയ കൊനേരി ഹമ്പി മുതല്‍ ഇന്ത്യയുടെ വിജയ കുതിപ്പ് തുടങ്ങി. അത്‌ലറ്റിക്സില്‍ ഏഷ്യയില്‍ തന്നെ അത്രയ്‌ക്ക് മോശമല്ലാത്ത ഇന്ത്യ ഖത്തറിലും ഇന്‍ഡോര്‍ ഗെയിംസിലും സാഫിലും നടത്തിയ പ്രകടനങ്ങള്‍ ഓര്‍മ്മിക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതു കൊണ്ട് തന്നെ ആഫ്രോ ഏഷ്യന്‍ ഗെയിംസിനുള്ള ഏഷ്യന്‍ ടീമില്‍ ഇന്ത്യയില്‍ നിന്നും 17 താരങ്ങളാണ് ഉള്‍പ്പെട്ടത്. ഏഷ്യയിലേയും ലോക ചാമ്പ്യന്‍ഷിപ്പിലെയും ഇന്ത്യന്‍ അത്‌ലറ്റുകളുടെ പ്രകടനം, ഇംഗ്ലണ്ടില്‍ 30 വര്‍ഷത്തിനു ശേഷം നേടിയ ടെസ്റ്റിലെ പരമ്പരവിജയം, നെഹ്‌റുകപ്പ്, ഏഷ്യാകപ്പ് എന്നിവയെല്ലാം മികവിനൊപ്പം ചേര്‍ത്തു വയ്‌ക്കാവുന്ന നേട്ടങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെസ്സിലും ട്വന്‍റി ലോകകപ്പിലുമായിരുന്നു ഇന്ത്യയുടെ ഏറ്റവും മനോഹരമായ വിജയങ്ങള്‍ കണ്ടത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് തുടര്‍ച്ചയായി മൂന്നാം തവണയായിരുന്നു കിരീടത്തിലേക്കു നടന്നു കയറിയത്. അപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി നടന്ന ട്വന്‍റി ലോകകപ്പ് ഇന്ത്യയിലെത്തി.<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0712/26/images/img1071226063_1_2.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage-->   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മെക്‍സിക്കോയില്‍ നടന്ന മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുകള്‍ നേടിയാണ് ആനന്ദ് മൂന്നാം തവണ ലോകകിരീടം സ്വന്തമാക്കിയത്. കൂട്ടത്തില്‍ ഏറ്റവും മഹനീയം ടീം ഇന്ത്യ ക്രിക്കറ്റില്‍ നേടിയ ലോകകിരീടം തന്നെ. ടീം സ്പിരിറ്റില്‍, അവനവന്‍റെ കഴിവില്‍ വിശ്വസിച്ച ഇന്ത്യന്‍ യുവത്വം ഓരോ കളിയിലും വമ്പന്‍‌മാരെ മലര്‍ത്തിയടിച്ചാണ് ഉയര്‍ന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുവ താരങ്ങളുടെ മികവും ധോനിയുടെ ബുദ്ധിപൂര്‍വ്വമായ നായക സ്ഥാനം കൂടിയായപ്പോള്‍ ഇന്ത്യ മികവിലേക്ക് ഉയര്‍ന്നു. മുഖ്യ പരിശീലകനില്ലാതെ വേണ്ടത്ര മത്സരപരിചയം കൂടാതെ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനെത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കോ കളിക്കാര്‍ക്കു പോലുമോ ഒന്നു പൊരുതി നോക്കാം എന്നല്ലാതെ ചാമ്പ്യന്‍‌മാരാകാം എന്ന ഒരു ഉദ്ദേശവും ഇല്ലായിരുന്നു എന്നത് വ്യക്തമായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഓഗസ്റ്റ് 29 മുതലായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീം വിജയം ശീലമാക്കാന്‍ ആരംഭിച്ചത്. റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സിറിയയെ ഫൈനലില്‍ ഒരു ഗോളിനു മറിച്ച് നെഹ്‌റു കപ്പ് കിരീടം ഫുട്ബോളില്‍ നേടിയതു മുതല്‍. ടൂര്‍ണമെന്‍റില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കളിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഒരു മത്സരമെ പരാജയപ്പെട്ടുള്ളൂ. അതും ധീരമായി പൊരുതി.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226063_2_1.jpg' Alt='boottia' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇതിനു പുറമേ ഏഷ്യന്‍ ഫുട്ബോളില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ യോഗ്യത സമ്പാദിക്കാനും ഇന്ത്യന്‍ ചുണക്കുട്ടന്‍‌മാര്‍ക്കു കഴിഞ്ഞു. ഇതു വരും കാലത്ത് മാരക പ്രഹരശേഷിയുള്ള ടീമായിരിക്കും എന്നു വ്യക്തമാക്കുന്ന പ്രകടനമായിരുന്നു. നെഹ്രുകപ്പ് നേടിയതിന്‍റെ ഒരാഴ്ച കഴിഞ്ഞ് സെപ്തംബര്‍ 9 ന് തന്നെ ഇന്ത്യ അടുത്ത അന്താരാഷ്ട്രകിരീടം ഹോക്കിയില്‍ നേടി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറേക്കൂടി വ്യത്യസ്തമായി വന്‍ കരയിലെ തന്നെ കിരീടത്തിലാണ് മുത്തമിട്ടത്. ചെന്നൈയില്‍ നടന്ന കനത്ത പോരാട്ടത്തില്‍ കലാശക്കളിയില്‍ 7-2 നു കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്തു. ടൂര്‍ണമെന്‍റില്‍ ഒന്നാകെ 57 ഗോളുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. അതിനും മുമ്പ് ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ സിന്‍സിനാറ്റിയിലെ പ്രകടനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്താരാഷ്ട്ര മത്സരങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന കാറോട്ട ചാമ്പ്യന്‍ഷിപ്പിലും ഓര്‍ത്തിരിക്കാവുന്ന ഒരു വിജയം ഇന്ത്യ സ്വന്തമാക്കി.  കാറോട്ട മത്സരങ്ങളില്‍ ദേശീയ ടീമുകളുടെ പോരാട്ടമായ എ1 ഗ്രാന്‍ഡ് പ്രീയുടെ ചരിത്രത്തില്‍ ഇന്ത്യക്ക് ആദ്യ വിജയം നരേന്‍ കാര്‍ത്തികേയനാണ് സമ്മാനിച്ചത്.  </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 26 Dec 2007 15:32:54 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വിജയന്‍ മാഷിന്‍റെ മരണത്തിനുശേഷം...]]></title>
      <link>https://malayalam.webdunia.com/article/retro-2007/വിജയന്‍-മാഷിന്‍റെ-മരണത്തിനുശേഷം-107122600076_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/വിജയന്‍-മാഷിന്‍റെ-മരണത്തിനുശേഷം-107122600076_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അവസാന നിമിഷവും പോരാടി കൊണ്ടാണ് നിരൂപകനും അധിനിവേശ വിരുദ്ധപ്രവര്‍ത്തകനുമായിരുന്ന വിജയന്‍ മാഷ് കണ്ണുകളടച്ചത്. ഒരു പോരാളി അര്‍ഹിക്കുന്ന രീതിയിലാണ് അദ്ദേഹം]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അവസാന നിമിഷവും പോരാടി കൊണ്ടാണ് നിരൂപകനും അധിനിവേശ വിരുദ്ധപ്രവര്‍ത്തകനുമായിരുന്ന വിജയന്‍ മാഷ് കണ്ണുകളടച്ചത്. ഒരു പോരാളി അര്‍ഹിക്കുന്ന രീതിയിലാണ് അദ്ദേഹം മരിച്ചത്. അവസാന ശ്വാസം നിലക്കുന്നതിന് മുമ്പ് അദ്ദേഹം മലയാളിയുടെ മനസ്സില്‍ എന്നും ഓര്‍മ്മിക്കാവുന്ന ബെര്‍ണാഡ് ഷായുടെ വാചകം കൊത്തിവെച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഴീക്കോട്. കേരളത്തിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യം. സുധീഷും സംഘവും മൂലമാണ് വിജയന്‍ മാഷ് മരിച്ചതെന്ന് അഴീക്കോട് ആരോപിച്ചു. സത്യത്തില്‍ ഇങ്ങനെയൊരു ആരോപണം കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായത്. വിവാദത്തിനായി വിവാദം ഉണ്ടാക്കുവായിരുന്നു അധിനിവേശ വിരുദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് കരുതുന്നവരുമുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വന്തം വ്യക്തിഗത നേട്ടങ്ങളേക്കാള്‍ അദ്ദേഹം സമൂഹത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നതെന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്. അതു കൊണ്ട് മാത്രമാണ് അദ്ദേഹം ദേശാഭിമാനിയില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ചിതയിലെ ചൂട് ആറും മുമ്പ് ആരംഭിച്ച ഈ തര്‍ക്കം വിജയന്‍ മാഷിനെ സ്‌നേഹിച്ചിരുന്ന എല്ലാവരെയും വേദനിപ്പിച്ചു. ഒടുവില്‍ വിജയന്‍ മാഷിന്‍റെ കുടുംബം രംഗത്ത് വന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിജയന്‍ മാഷിന് മൌലികതയില്ലെന്ന ആരോപണവും അഴീക്കോട് 2007 ല്‍ ഉന്നയിച്ചു. ഭാരതീയ ആത്മീയതയില്‍ നിന്നും ഗാന്ധിസത്തില്‍ നിന്നും ഊര്‍ജ്ജം ആവാഹിച്ചിട്ടാണ് അഴീക്കോട് സാംസ്‌കാരിക രംഗത്ത് ഇടപെട്ടു കൊണ്ടിരിക്കുന്നത്. ഹിന്ദു സംസ്‌കാരത്തില്‍ നിന്നും അര്‍ദ്ധനഗ്‌നായ ഫക്കീറിന്‍റെ ആശയങ്ങളില്‍ നിന്നും അഴീക്കോടിന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്ന അദ്ദേഹത്തിന് ‘മൌലികത‘യുള്ളത്  ഭാഗ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫോയ്‌ഡിയന്‍ ആശയങ്ങള്‍ ഉപയോഗിച്ച് വൈല്ലോപ്പിള്ളിക്കവിതയിലേക്ക് ഇറങ്ങി ചെന്ന് അതുല്യമായ കണ്ടെത്തലുകള്‍ നടത്തിയ വ്യക്തിയാണ് വിജയന്‍ മാഷ്. അദ്ദേഹത്തിന് മൌലികതയില്ലെന്ന് പറയുകയാണെങ്കില്‍ രണ്ടാംമൂഴം എഴുതിയ  എം.ടിക്കും, ജൂലിയസ് സീസര്‍, ആന്‍റണി ആന്‍ഡ് ക്ലിയോപാട്ര എഴുതിയ ഷേക്‍സ്‌പിയറിനും മൌലികതയില്ലെന്ന് പറയേണ്ടി വരും.</font>]]></content:encoded>
      <pubDate>Wed, 26 Dec 2007 15:25:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[2007 ലെ ചില സാഹിത്യ അവാര്‍ഡുകള്‍]]></title>
      <link>https://malayalam.webdunia.com/article/retro-2007/2007-ലെ-ചില-സാഹിത്യ-അവാര്‍ഡുകള്‍-107122600072_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/2007-ലെ-ചില-സാഹിത്യ-അവാര്‍ഡുകള്‍-107122600072_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[1 ബ്രെയിന്‍ ചിക്കാവക്ക് കെയിന്‍ പുരസ്കാരം]]></description>
      <content:encoded><![CDATA[1 <font  style='font-size:12pt; color:#000000'>ബ്രെയിന്‍ ചിക്കാവക്ക് കെയിന്‍ പുരസ്കാരം  </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആഫ്രിക്കന്‍ ബുക്കര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിംബാംബെയില്‍ നിന്നുള്ള ബ്രെയിന്‍ ചിക്കാവക്കിന് ലഭിച്ചു. ആദ്യമായിട്ടാണ് ഒരു സിംബാംബെക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്. ആഫ്രിക്കന്‍ സാഹിത്യക്കാര‌ന്‍‌മാര്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് കെയിന്‍ പുരസ്കാരം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇംഗ്ലീഷ് ഭാഷ സ്വന്തം മാതൃഭാഷ പോലെയാണ് ചിക്കാവക്ക് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.15000 ഡോളറാണ് സമ്മാനത്തുക. ചിക്കാ‍വക്കിന്‍റെ സെവന്‍‌ത്ത് സ്‌ട്രീറ്റ് ആല്‍കെമിക്കാണ് പുരസ്കാരം ലഭിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/>32 <font  style='font-size:12pt; color:#000000'>ക്കാരനായ ചിക്കാവക്ക് ജനിച്ചത് സിംബാംബെയിലെ ബുലാവാലോയിലാണ്. എന്നാല്‍, അദ്ദേഹം വളര്‍ന്നത് ഹരാരെയിലാണ്. ഇപ്പോള്‍ ലണ്ടനിലാണ് അദ്ദേഹം കഴിയുന്നത്. ചിക്കാവക്ക് ഒരു സംഗീതജ്ഞന്‍ കൂടിയാണ് </font><br/> <font  style='font-size:12pt; color:#000000'></font><br/>2  <font  style='font-size:12pt; color:#000000'>എസ്.എല്‍.പുരം അവാര്‍ഡ് കെ.ടി.മുഹമ്മദിന് </font><br/> <font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എസ്.എല്‍.പുരം സദാനന്ദന്‍ അവാര്‍ഡിന് കെ.ടി. മുഹമ്മദിനെ തിരഞ്ഞെടുത്തു. നാടക രംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണിത്. രാജ്യത്തെ ഏറ്റവും വലിയ നാടക അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജൂലായ് 21ന് അവാര്‍ഡ് കോഴിക്കോട്ട് കെ.ടി.മുഹമ്മദിന്‍റെ വീട്ടിലെത്തി  സാംസ്കാരിക മന്ത്രി എം.എ.ബേബി അവാര്‍ഡ് സമ്മാനിച്ചു . 1929ല്‍ കളത്തിങ്കല്‍ തൊടികയില്‍ കുഞ്ഞറമുവിന്‍റെയും ഫാത്തിമക്കുട്ടിയുടെയും മകനായി മഞ്ചേരിയിലെ ഏറനാട്ടില്‍ കെ.ടി.മുഹമ്മദ് ജനിച്ചു. എട്ടാം ക്ലാസു വരെയാണ് വിദ്യാഭ്യാസം. 1946ല്‍ തപാല്‍ വകുപ്പിലെ അഖിലേന്ത്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.ടിയെ പോസ്റ്റ്മാന്‍ പദവിയില്‍ നിന്ന് പിരിച്ചു വിട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് ഭൂമിയാണ്, കറവറ്റ പശു, കാഫര്‍, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കടല്‍പ്പാലം, ദീപ സ്തംഭം മഹാശ്ചര്യം,സൃഷ്ടി സ്ഥിതി സംഹാരം തുടങ്ങി 40 ലേറെ നാടകങ്ങളും കളിയും കാര്യവും,ശബ്ദങ്ങളുടെ ലോകം എന്നീ ചെറുകഥാ സമാഹാരങ്ങളും മാസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളും തിരക്കഥകളും കെ.ടി.രചിച്ചിട്ടുണ്ട്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>3  <font  style='font-size:12pt; color:#000000'>സുഗത കുമാരിക്ക് വിജയദശമി പുരസ്‌കാരം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ ഈ വര്‍ഷത്തെ വിജയദശമി പുരസ്‌കാരം കവി ബി.സുഗത കുമാരിക്ക് ലഭിച്ചു. 1934 ലാണ് ജനുവരിയിലാണ് സുഗതകുമാരി ജനിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പാതിരാപ്പൂക്കള്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച രാത്രിമഴ, ഓടക്കുഴല്‍ അവാര്‍ഡ് ആശാന്‍ പ്രൈസും വയലാര്‍ അവാര്‍ഡും കിട്ടിയ അമ്പലമണി, ആശാന്‍ സ്‌മാരക സമിതി അവാര്‍ഡ് നേടിയ കുറിഞ്ഞിപ്പൂക്കള്‍ എന്നിവയാണ് മുഖ്യ കവിതാ സമാഹാരങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടാതെ സാമൂഹ്യ സേവനത്തിനുള്ള ഭാട്ടിയ അവാര്‍ഡും സേക്രട്ട് ഹാര്‍ഡ് സോള്‍ അന്തര്‍ദേശീയ പുരസ്‌കാരവും പ്രകൃതി സംരക്ഷണ യത്നങ്ങള്‍ക്കുള്ള ഇന്ത്യാ ഗവണ്‍‌മെന്‍റിന്‍റെ ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡും സാമൂഹികസേവനത്തിനുള്ള ‘ജെംസെര്‍വ്’ അവാര്‍ഡും സുഗതകുമാരിക്ക് ലഭിച്ചിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'>എം. മുകുന്ദന് മാതൃഭൂമി പുരസ്‌കാരം</font><br/><font  style='font-size:12pt; color:#000000'></font><br/>2006 <font  style='font-size:12pt; color:#000000'>ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എം.മുകുന്ദന് ലഭിച്ചു. രണ്ടു ലക്ഷം രൂപയും ശില്‍‌പ്പവും ഫലകവുമാണ് അവാര്‍ഡ്.കേരള സാഹിത്യ അക്കാദമി ചെയര്‍മാനാണ് മുകുന്ദന്‍. 1960 കളിലും 70 കളിലും പുറത്തുവന്ന മുകുന്ദന്‍റെ രചനകള്‍ മലയാള ഭാവുകത്വത്തെ നവീകരിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചവയാണ്. അടിസ്ഥാനപരമായി ദുരന്താധിഷ്‌ഠിതമായ ഒരു ജീവിത വീക്ഷണമാണു മുകുന്ദന്‍റേത്.  </font><br/><font  style='font-size:12pt; color:#000000'></font><br/>1942 <font  style='font-size:12pt; color:#000000'>ല്‍ ഫ്രഞ്ച് അധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1961ല്‍ ആദ്യ കഥ വെളിച്ചം കണ്ടു. ഈ ലോകം അതിലൊരു മനുഷ്യന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി പോള്‍ അവാര്‍ഡും മുട്ടത്തു വര്‍ക്കി അവാര്‍ഡും ദൈവത്തിന്‍റെ വികൃതികള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എന്‍.വി. പുരസ്‌കാരവും നേടി. </font><br/><font  style='font-size:12pt; color:#000000'></font><br/>5 <font  style='font-size:12pt; color:#000000'>രാമനുണ്ണിക്ക് ഭാരതീയ ഭാഷാ പരിഷത്ത് പുരസ്‌കാരം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന്(രാഷ്‌ട്രീയ സാഹിത്യക് അവാര്‍ഡ്)കെ.പി രാമനുണ്ണിയുടെ ‘ജീവിതത്തിന്‍റെ പുസ്തകം’ അര്‍ഹമായി. 51000 രൂപയും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.</font><br/><font  style='font-size:12pt; color:#000000'></font><br/>6  <font  style='font-size:12pt; color:#000000'>ചെറുകാട് അവാര്‍ഡ് ഡോക്‍ടര്‍ പി.കെ.വാര്യര്‍ക്ക്</font><br/><font  style='font-size:12pt; color:#000000'></font><br/> 2007 <font  style='font-size:12pt; color:#000000'>ലെ ചെറുകാട് അവാര്‍ഡ് ഡോക്‍ടര്‍ പി.കെ.വാര്യരുടെ ആത്മകഥയായ ‘സ്‌മൃതിപര്‍വ’ത്തിന് ലഭിച്ചു. ചെറുകാടിന്‍റെ പേരിലുള്ള അവാര്‍ഡ് ആത്മകഥ- ജീവചരിത്ര ശാഖകളിലുള്ള കൃതികള്‍ക്ക് നല്‍കുന്നത് ആദ്യമായിട്ടാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>7 <font  style='font-size:12pt; color:#000000'>സഞ്‌ജയന്‍ പുരസ്‌കാരം സി.രാധാകൃഷ്‌ണന്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തപസ്യ കലാ സാഹിത്യവേദിയുടെ 2007 ലെ സഞ്‌ജയന്‍ പുരസ്‌കാരത്തിന് പ്രശസ്‌ത നോവലിസ്റ്റ് സി.രാധാകൃഷ്‌ണന്‍ അര്‍ഹനായി. ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന നോവലാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അമ്പതിനായിരത്തിയൊന്നു രൂപയും സരസ്വതിയുടെ വെങ്കല ശില്‍‌പ്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.</font><br/><font  style='font-size:12pt; color:#000000'></font><br/>8 <font  style='font-size:12pt; color:#000000'>ഭീമ പുരസ്‌കാരം പ്രിയക്ക് </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനേഴാമത് ഭീമാ ബാല സാഹിത്യ പുരസ്‌കാരം എ.എസ് പ്രിയക്ക് ഡി.സി. ബുക്‍സ് പ്രസിദ്ധീകരിച്ച പ്രിയയുടെ ‘ചിത്രശലഭങ്ങളുള്ള വീട്‘ എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്. എ.എസ്.പ്രിയക്ക് 44 444 രൂപയും ശ്രീ  കാനായി രൂപ കല്‍പ്പന ചെയ്‌ത ശില്‍‌പവും പ്രശസ്തി പത്രവും നല്‍കും.</font><br/><font  style='font-size:12pt; color:#000000'></font><br/>9 <font  style='font-size:12pt; color:#000000'>വേലായുധന്‍ പണിക്കശ്ശേരിക്കും ആലുവ അന്ധവിലായത്തിനും അവാര്‍ഡ് </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പി.എ.സെയ്തുമുഹമ്മദിന്‍റെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ചരിത്ര-സാഹിത്യ അവാര്‍ഡ് വേലായുധന്‍ പണിക്കശ്ശേരിക്കും സാമൂഹിക സേവന അവാര്‍ഡും ആലുവ അന്ധവിദ്യാലയത്തിനും നല്‍കാന്‍ പി.എ.സെയ്തുമുഹമ്മദ് ഫൌണ്ടേഷന്‍ ട്രസ്റ്റ് തീരുമാനിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഓരോ അവാര്‍ഡും.    </font><br/><font  style='font-size:12pt; color:#000000'></font><br/>10  <font  style='font-size:12pt; color:#000000'>ആന്‍ റൈറ്റിന് ബുക്കര്‍ പ്രൈസ് </font><br/>     <font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഐറിഷ് എഴുത്തുകാരി ആനി എന്‍‌റൈറ്റിന് ഇത്തവണത്തെ ബുക്കര്‍ പ്രൈസ് ലഭിച്ചു. ഉപന്യാസങ്ങള്‍, ചെറുകഥകള്‍, നോവലുകള്‍ എന്നിവ ആന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനിന്‍റെ ഗാതറിംഗ് എന്ന നോവലിനാണ് പുരസ്‌കാരം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാനഡയിലെ ട്രിനിറ്റി കോളേജ്,യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ഏജ്ഞലിയ എന്നിവിടങ്ങളിലാണ് ആന്‍ പഠനം നടത്തിയത്. ആറു വര്‍ഷത്തോളം ഡ്യുബിലിനില്‍ ടെലിവിഷന്‍ സംവിധായകയായും പ്രൊഡ്യുസറായും പ്രവര്‍ത്തിച്ചു. 1993 ലാണ് ഇവര്‍ സജീവമായി എഴുത്തിലേക്ക് തിരിയുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ന്യൂയോര്‍ക്ക് ടൈംസ്, ദി പാരീസ് റിവ്യു ,ഗ്രാന്തഎന്നീ മാഗസിനുകള്‍ക്ക് വേണ്ടി ആന്‍ എഴുതിയിരുന്നു. ഈ ലേഖനങ്ങളുടെ സമാഹാരണത്തിന് 1991 ലെ ഐറിഷ് സാഹിത്യ പുരസ്‌കാരമായ റൂണി ലഭിച്ചിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാട്ട് ആര്‍ യൂ ലൈക്ക്?, ദി വിഗ് മൈ ഫാദര്‍ വോര്‍ എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നോണ്‍ ഫിക്‍ഷന്‍ വിഭാഗത്തിലെ മദര്‍ ഹുഡ്, മേക്കിംഗ് ബേബീസ് എന്നീ പുസ്തകങ്ങള്‍ 2005 ല്‍ പുറത്തിറങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/>11 <font  style='font-size:12pt; color:#000000'>വള്ളത്തോള്‍ പുരസ്‌കാരം അഴീക്കോടിന്</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ വള്ളത്തോള്‍ പുരസ്കാരം ഡോക്‍ടര്‍ സുകുമാര്‍ അഴീക്കോടിന് ലഭിച്ചു .1 11 111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് ഈ ബഹുമതി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനും പ്രൊഫസര്‍ സി.ജി.രാജഗോപാല്‍,ഡോക്‍ടര്‍ എം.ജി. ശശിഭൂഷന്‍,ഡോക്‍ടര്‍ എ.എം.വാസുദേവന്‍ പിള്ള,ഡോക്‍ടര്‍ ടി.പി.ശങ്കരന്‍ കുട്ടിനായന്‍,ഡോക്‍ടര്‍ ലതിക നായര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയുമാണ് ജേതാവിനെ തെരഞ്ഞെടുത്തത്.</font><br/><font  style='font-size:12pt; color:#000000'></font><br/>12 <font  style='font-size:12pt; color:#000000'>ഡൊറിസ് ലെസിങ്ങിന് നോബല്‍ സമ്മാനം</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഒരിക്കല്‍ നോബല്‍ കമ്മിറ്റി എഴുത്തുകാരിയായ ഡൊറിസ് ലെസിങ്ങിനെ അപമാനിച്ചിരുന്നു. നോബല്‍ സമ്മാനം നല്‍കുവാന്‍ മാത്രമുള്ള യോഗ്യത അവര്‍ക്കില്ലെന്ന് പറഞ്ഞ്. എന്നാല്‍, കാലം അവരുടെ കൃതികള്‍ക്ക് തിളക്കം കൂട്ടിയപ്പോള്‍ ഡൊറിസിന് നോബല്‍ സമ്മാനം നല്‍കുവാന്‍ നോബല്‍ കമ്മിറ്റി നിര്‍ബന്ധിതരായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈയിടെ അന്തരിച്ച സിനിമ സംവിധായകരായ ബെര്‍ഗ്‌മാന്‍,അന്തോണിയോണി എന്നിവരുമായി ആശയ സമാനതകള്‍ പുലര്‍ത്തുന്ന എഴുത്തുകാരിയാണ് ഇവര്‍.ഈ രണ്ടു സംവിധായകര്‍ പുലര്‍ത്തുന്ന ലൈംഗിക, മനശാസ്‌ത്രജ്ഞ,സാമൂഹിക വീക്ഷണങ്ങളാണ് ഡൊറിസും പുലര്‍ത്തുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/>1962 <font  style='font-size:12pt; color:#000000'>ല്‍ പുറത്തുവന്ന ‘ദ ഗോള്‍ഡന്‍ നോട്ട്‌ബുക്ക്’ ഒരു ഫെമിനിസ്റ്റ് കൃതിയായിരുന്നു. അതേസമയം ഒരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്: ‘വനിതകളെ അപേക്ഷിച്ച് പുരുഷ‌‌ന്‍‌മാരെയാണ് എനിക്ക് ഇഷ്‌ടം. അവര്‍ എല്ലായ്‌പ്പോഴും സാഹസികതയും പുതുമയും ഇഷ്‌ടപ്പെടുന്നുവെന്നതാണ് ഇതിനു കാരണം.'</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂച്ചകളെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഡൊറിസ്. ഇവര്‍ 1967 ല്‍ പൂച്ചകളെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി-; ‘പെര്‍ട്ടിക്കുലറി ക്യാറ്റ്സ് ആന്‍‌ഡ് റൂഫൂസ്’ ‌. ഈ പുസ്തകത്തില്‍ പൂച്ചയേക്കാള്‍ വലുതായിട്ട് മനുഷ്യന്‍ വളര്‍ന്നിട്ടില്ലെന്ന് ഡൊറിസ് പറയുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മതയാഥാസ്ഥികതയുടെ ഇറാനില്‍ ജനിച്ച് നിഗൂഡതയുടെ ആഫ്രിക്കയില്‍ വളര്‍ന്ന് സ്വാതന്ത്ര്യത്തിന്‍റെ ബ്രിട്ടണിലേക്ക് കുടിയേറിയ സാഹിത്യക്കാരിയാണ് ഡൊറിസ്. നിരന്തരം പരിണാമത്തിന് വിധേയമായ ജീവിത സാഹചര്യമായിരിക്കാം ഒരു പക്ഷെ ഫെമിനിസം, കമ്മ്യൂണിസം,സൂഫിസം എന്നീ വൈവിദ്ധ്യ മേഖലകളിലൂടെ സഞ്ചരിക്കുവാന്‍ ഡൊറിസിനെ പ്രേരിപ്പിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നോബല്‍ പുരസ്കാരം നേടുന്ന പതിനൊന്നാമത്തെ വനിതയാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ രചനകള്‍ക്കായി സ്വീകരിച്ചിട്ടുള്ള ലെസിങ്ങിന്‍റെ ഏറ്റവും അറിയപ്പെടുന്ന കൃതി 1962 ല്‍ പുറത്തുവന്ന ‘ദ ഗോള്‍ഡന്‍ നോട്ട്‌ബുക്ക്’ആണ്. ഇപ്പോള്‍ ഇറാനിലുള്ള ഖെര്‍‌മാന്‍‌ഷായില്‍ 1919 ഒ-ക്‍ടോബര്‍ 22 നാണ് ലെസിങ്ങ് ജനിച്ചത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യ നോവല്‍ ‘ദ ഗ്രാസ് ഈസ് സിങ്ങിങ്ങ്’1950 ല്‍ പ്രസിദ്ധീകരിച്ചു. തന്‍റെ രാഷ്‌ട്രീയ ചായ്‌വുകള്‍ അവരെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു. തന്‍റെ രാഷ്‌ട്രീയ ചായ്‌വുകള്‍ അവരെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, ഹംഗേറിയന്‍ ചെറുത്തുനില്‍പ്പിന്‍റെ സമയത്ത് 1956 ല്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.ആത്മകഥയുടെ ആദ്യഭാഗമായ ‘അണ്ടര്‍ മൈ സ്കിന്‍’ 1994 ല്‍ പ്രസിദ്ധീകരിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒട്ടേറെ സയന്‍സ് ഫിക്‍ഷന്‍ കൃതികള്‍ രചിച്ച ലെസിങ്ങ് എണ്‍പത്തിയെട്ടം വയസ്സിലും എഴുത്തില്‍ സജീവമാണ്.’ ദ ക്ലെഫ്‌ട്’(2007) ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃതി</font><br/><font  style='font-size:12pt; color:#000000'></font><br/>1939 <font  style='font-size:12pt; color:#000000'>ല്‍ വിസ്‌ദമിനെ ലെസിങ്ങ് വിവാഹം ചെയ്തു. 43 വരെ നീണ്ടു ആ ദാമ്പത്യത്തില്‍ രണ്ട് കുട്ടികളുണ്ടായി. ആ ബന്ധം വേര്‍പെട്ട ശേഷം ജര്‍മന്‍ ഇടതുപക്ഷ പ്രവര്‍ത്തകന്‍ ഗോട്ട്‌ഫ്രൈഡ് ലെസിങ്ങിനെ വിവാഹം ചെയ്തു.1949 അതും അവസാനിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ ബന്ധത്തിലുണ്ടായ മകനെയും കൂട്ടി തന്‍റെ ആദ്യ നോവലിന്‍റെ കൈയെഴുത്തു പ്രതിയുമായി ബ്രിട്ടണിലെത്തിയെ ലെസിങ്ങ് ഇപ്പോഴും അവിടത്തന്നെയാണ് താ‍മസിക്കുന്നത് </font>]]></content:encoded>
      <pubDate>Wed, 26 Dec 2007 15:19:40 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തരൂര്‍ ശ്രദ്ധിക്കപ്പെട്ടു]]></title>
      <link>https://malayalam.webdunia.com/article/retro-2007/തരൂര്‍-ശ്രദ്ധിക്കപ്പെട്ടു-107122600073_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/തരൂര്‍-ശ്രദ്ധിക്കപ്പെട്ടു-107122600073_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പോയ വര്‍ഷം രാജ്യാന്തര തലത്തില്‍ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളി ശശി തരൂരിന്‍റേത്. കേരളത്തിലെ  പാലക്കാട് ജില്ലക്കാരനാണ് അദ്ദേഹം. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം  രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226073_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top' align='right'>PRD</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>പോയ വര്‍ഷം രാജ്യാന്തര തലത്തില്‍ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളി ശശി തരൂരിന്‍റേത്. കേരളത്തിലെ  പാലക്കാട് ജില്ലക്കാരനാണ് അദ്ദേഹം. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം  രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നിന്ന് ബാന്‍ കി മൂണ്‍ വിരമിക്കുന്ന ഒഴിവില്‍ ഇന്ത്യയുടെ  സ്ഥാനാര്‍ത്ഥിയായിരുന്നു തരൂര്‍. എന്നാല്‍, ദക്ഷിണ കൊറിയയുടെ ബാന്‍ കി മൂണിന് പിന്നില്‍ രണ്ടാം  സ്ഥാനത്തെത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/>1959 <font  style='font-size:12pt; color:#000000'>മാര്‍ച്ച് ഒന്‍പതിന് ലണ്ടനിലാണ് തരൂര്‍ ജനിച്ചത്. 2002 മുതല്‍ 2007 വരെ യു എന്നിന്‍റെ വാര്‍ത്താ  വിതരണ പൊതു വിവര അണ്ടര്‍ സെക്രട്ടറിയായിരുന്നു തരൂര്‍. ഇതിന് പുറമെ അദ്ദേഹം സാഹിത്യകാരനും  പത്രപ്രവര്‍ത്തകനും ഒക്കെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ യെര്‍ക്കാടിലെ മോണ്ട് ഫോര്‍ട്ട് സ്കൂളിലാണ് തരൂര്‍ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മുംബൈയിലെ  ബോംബെ സ്കോട്ടിഷ് സ്കൂള്‍, കാമ്പിയന്‍ സ്കൂള്‍ എന്നിവിടങ്ങളിലും പഠനം നടത്തി. കൊല്‍ക്കത്തയിലെ  സേവിയേഴ്സ് കൊളീജിയേറ്റ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. ഡല്‍‌ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളേജ്  കോലേജില്‍ നിന്ന് ബിരുദമെടുത്തു. മസാച്ചുസെട്സിലെ ടുഫ്ട്സ് സര്‍വകാലാശാലയില്‍ നിന്ന് രണ്ട് ബിരുദാനന്തര  ബിരുദങ്ങളും ഡോക്ടറേറ്റും അദ്ദേഹം നേടുകയുണ്ടായി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യു എന്‍ സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകാതെ പോയതിനെ തുടര്‍ന്ന് തരൂരിനെ കേന്ദ്ര  മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് 2007 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പിന്നീട്  ഇതേക്കുറിച്ച് വാര്‍ത്തകളൊന്നും ഉണ്ടായില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആംഗലേയ ഭാഷയില്‍ നിരവധി പുസ്തകങ്ങള്‍ തരൂരിന്‍റേതായി ഉണ്ട്.‘ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’‍,  ‘ഷോ ബിസിനസ്‘  എന്നിവ പ്രശ്സതമായ രചനകളാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങളില്‍ അദ്ദേഹം  കോളമെഴുതിയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയില്‍ പല വ്യവസായ പദ്ധതികളും തനിക്കുള്ളതായി തരൂര്‍ വെളിപ്പെടുത്തി. ഇതില്‍ ഒരെണ്ണം  തിരുവനതപുരത്തെ ടെക്നോപാര്‍ക്കിലായിരിക്കും തുടങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.</font>]]></content:encoded>
      <pubDate>Wed, 26 Dec 2007 15:07:25 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പാകിസ്ഥാന്‍: അടിയന്തരാവസ്ഥയ്ക്ക് പിന്നില്‍]]></title>
      <link>https://malayalam.webdunia.com/article/retro-2007/പാകിസ്ഥാന്‍-അടിയന്തരാവസ്ഥയ്ക്ക്-പിന്നില്‍-107122600070_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/പാകിസ്ഥാന്‍-അടിയന്തരാവസ്ഥയ്ക്ക്-പിന്നില്‍-107122600070_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പാകിസ്ഥാനില്‍ നവംബര്‍ മൂന്നിന് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്  അപ്രതീക്ഷിതമായിരുന്നില്ല. തന്‍റെ നിലനില്പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിന്  അദ്ദേഹം മുതിര്‍ന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226070_1_1.jpg' Alt='' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>പാകിസ്ഥാനില്‍ നവംബര്‍ മൂന്നിന് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്  അപ്രതീക്ഷിതമായിരുന്നില്ല. തന്‍റെ നിലനില്പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിന്  അദ്ദേഹം മുതിര്‍ന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പട്ടാള മേധാവി സ്ഥാനവും പ്രസിഡന്‍റ് പദവും ഒരുമിച്ച് വഹിക്കുന്നതിനെതിരെ രാജ്യത്തിനകത്തും പുറത്തും നിന്ന്  സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇസ്ലാമബാദിലെ ലാല്‍ മസ്ജിദിലെ തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചത് മൂലം മുസ്ലീം  പുരോഹിതരും മുഷറഫിനെ എതിര്‍ക്കാന്‍ തുടങ്ങിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സൈനിക മേധാവി സ്ഥാനവും പാക് പ്രസിഡന്‍റ് സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിന് സ്പ്രീം കോടതി ചീഫ് ജസ്റ്റിസ്  ആയിരുന്ന ഇഫ്തിക്കര്‍ മൊഹമ്മദ് ചൌധരി വിലങ്ങ് തടിയാകുമെന്ന് കണ്ട മുഷറഫ് അദ്ദേഹത്തെ  പുറത്താക്കുകയുണ്ടായി.  എന്നാല്‍, ചൌധരിയെ പുറത്താക്കിയത് സുപ്രീം കോടതി അസാധുവാക്കിയത് മുഷറഫിന്  തിരിച്ചടിയായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്നാണ് രാജ്യത്ത് തന്‍റെ പിടി അയയുന്നെന്ന് തോന്നിയപ്പോള്‍ മുഷറഫ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്.  രാജ്യത്ത് ഭീകരപ്രവര്‍ത്തനം വര്‍ദ്ധിക്കുന്നുവെന്ന വാദത്തില്‍ പിടിച്ചാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതും. അതു  വഴി തനിക്കെതിരായിട്ടുള്ള സുപ്രീം കോടതി ജഡ്ജിമാരെ അദ്ദേഹം പുറത്താക്കി. തന്നെ അനുകൂലിക്കുന്നവരെ ആ  സ്ഥാനത്ത് പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>ഈ ജഡ്ജിമാര്‍ അധികാരമേറ്റതോടെ മുഷറഫിന് എതിരായി സമര്‍പ്പിക്കപ്പെട്ടിരുന്ന കേസുകള്‍ തള്ളി. പട്ടാള മേധാവി  പദവി വഹിച്ചു കൊണ്ടു തന്നെ അദ്ദേഹം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തു.  എന്നാല്‍, നേരത്തേ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നതു പോലെ സിവിലിയന്‍ പ്രസിഡന്‍റായി സത്യപ്രതിഞ  ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം സൈനിക വേഷം അഴിച്ച് വയ്ക്കുകയും ചെയ്തു.              </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന്  ഡിസംബര്‍ 15ന് മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ  പിന്‍‌വലിക്കുകയും ചെയ്തു. ജനുവരി എട്ടിന് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്  സ്വതന്ത്രവും </font><br/><font  style='font-size:12pt; color:#000000'>നീതിപൂര്‍വകവും ആയി നടക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. </font><br/></font>]]></content:encoded>
      <pubDate>Wed, 26 Dec 2007 14:58:00 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[2007 ന്‍റെ  പുസ്തകങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/retro-2007/2007-ന്‍റെ-പുസ്തകങ്ങള്‍-107122600068_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/2007-ന്‍റെ-പുസ്തകങ്ങള്‍-107122600068_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വായന ഇപ്പോഴും ജീവിക്കുന്നു. ശമ്പളം ലഭിച്ചാല്‍ പുസ്തക]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വായന ഇപ്പോഴും ജീവിക്കുന്നു. ശമ്പളം ലഭിച്ചാല്‍ പുസ്തക കടകളിലേക്ക് പോകുന്നവരിലൂടെ, സന്ധ്യക്ക് കൂട്ടമായിരുന്ന് മാര്‍ക്വേസിനെയും പാമുക്കിനെയും ചര്‍ച്ച ചെയ്യുന്നവരിലൂടെ. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്.</font><br/> <font  style='font-size:12pt; color:#000000'></font><br/>1<font  style='font-size:12pt; color:#000000'>‘ വെറുതെയല്ല ഈ ജീവിതം’</font><br/>  <font  style='font-size:12pt; color:#000000'>എന്‍.പി വിജയകൃഷ്‌ണന്‍,ഡി.സി. ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഗോളവല്‍ക്കരണ കാലത്ത് പാര്‍ശ്വവല്‍കരിക്കപ്പെട്ടവനെക്കുറിച്ച് അറിയുവാന്‍ വായനക്കാര്‍ കൂടുതല്‍ ആഗ്രഹിക്കുന്നുവെന്നത് അദ്‌ഭുതപ്പെടുത്തിയേക്കാം. നെയ്ത്തുകാരിയായ മീനാക്ഷിയമ്മാള്‍, തുന്നല്‍‌ക്കാരനായ മാധവമോനോന്‍..ഇവര്‍ സാധാരണക്കാരില്‍ല്‍ സാധാരണക്കാരാണ്. പുതു തലമുറക്ക് അദ്‌ഭുതവും ആദരവും ഇവരോട് ജീവിതത്തോട് തോന്നിയില്ലെങ്കില്‍ മാത്രമേ അദ്‌ഭുതപ്പെടേണ്ടതുണ്ട് ഉള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'>സംസാരിക്കുന്ന ആപ്പിള്‍ മരം</font><br/><font  style='font-size:12pt; color:#000000'>സിപ്പി പള്ളിപ്പുറം, മാതൃഭൂമി ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാലമാസികകളിലെ കഥാപാത്രങ്ങളെ സ്‌നേഹിക്കുന്നതു പോലെ ഈ ബാല സാഹിത്യക്കാരനെ കുട്ടികള്‍ സ്‌നേഹിക്കുന്നു. കുട്ടികളെ ഭാവനയുടെയും ന‌ന്മയുടെയും ലോകത്തേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട് ഇദ്ദേഹം. അദ്ദേഹത്തിന്‍റെ ഇരുപത് കഥകളുടെ സമാഹാരമാണ് ഈ പുസ്തകത്തിലുള്ളത്. സംസാരിക്കുന്ന ആപ്പിള്‍ മരം, പാച്ചിയമ്മുമ്മയും മാന്ത്രിക മത്തങ്ങയും, പാ‍വകളുടെ ജൈത്രയാത്ര തുടങ്ങി കുഞ്ഞു മനസ്സുകളെ ആനന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കഥകള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/>3 <font  style='font-size:12pt; color:#000000'>മലയാളത്തിന്‍റെ സുവര്‍ണ കഥകള്‍</font><br/><font  style='font-size:12pt; color:#000000'>നന്തനാര്‍, ഗ്രീന്‍ ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു പാട് കഥകള്‍ പറയാനുണ്ടായിരുന്നു നന്തനാര്‍ക്ക്. പക്ഷെ, മരണം മാടി വിളിച്ചപ്പോള്‍ അദ്ദേഹം എല്ലാം ഉപേക്ഷിച്ച് പോയി. പട്ടാള ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായിരിക്കും നന്തനാര്‍ക്ക് കഥകള്‍ രചിക്കുവാന്‍  പ്രചോദനമേകിയത്. സന്ധ്യയുടെ വിഷാദഭാവം നിറഞ്ഞു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്‍റെ കഥകള്‍. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന തുടങ്ങിയ കഥകളില്‍ ജീവിതത്തിലെ ദാരുണത വരച്ചു കാട്ടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'>ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍</font><br/>   <font  style='font-size:12pt; color:#000000'>ഇന്ദു മേനോന്‍, ഡി.സി. ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാളിയുടെ കപട സദാചാരത്തിന്‍റെ നെഞ്ചിലേക്ക് ആദ്യത്തെ ആണിയടിച്ചത് വനിത എഴുത്തുകാരി മാധവിക്കുട്ടിയായിരുന്നു. സാറാ ജോസഫ്, സി.എസ്.ചന്ദ്രിക.. ഇപ്പോള്‍ ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് ഇന്ദു മോനോനാണ്. ഇന്ദുവിന്‍റെ ഒരു ലെസ്‌ബിയന്‍ പശു നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. സക്കറിയ പോലുള്ളവര്‍ ലെസ്‌ബിയന്‍ പശുവിനെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.  ഇന്ദുവിന്‍റെ മറ്റൊരു കഥാ സമാഹാരമായ  സംഘപരിവാര്‍ മനസ്സില്‍ ഒരു പാട് അസ്വസ്ഥതയുണ്ടാക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവരുടെ പുതിയ കഥാ സമാഹാരമാണ് ഹിന്ദു ഛായയുള്ള പുരുഷന്‍. സര്‍പ്പിണി, ഡോബിച്ചി, ഹിജഡയുടെ കുട്ടി മുതലായ കഥകള്‍ രൂപത്തിലും ഭാവത്തിലും പുതിയ അനുഭവതലങ്ങള്‍ പ്രദാനം ചെയ്യും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>5    <font  style='font-size:12pt; color:#000000'>ഒത്തിരി സ്‌നേഹമുണ്ടോ സിറിഞ്ചില്‍</font><br/>    <font  style='font-size:12pt; color:#000000'>കുരീപ്പുഴ ശ്രീകുമാര്‍, മൈത്രി ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യവസ്ഥയോട് കലഹിക്കുന്ന കവിതകള്‍ കൊണ്ട് ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയ കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. മനുഷ്യന് ഉപരിയായി മതത്തിന് സ്ഥാനമൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ കവിതകള്‍ നമ്മളോട് പറയുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്തിരി സ്‌നേഹമുണ്ടോ സിറിഞ്ചില്‍ ഉള്ളത്. ലോകത്തിന്‍റെ കപടസദാചാരങ്ങള്‍ക്കു നേരെയുള്ള നിഷ്‌കപട പ്രതികരണങ്ങളാണിവ. തന്‍റെ മനസ്സിനെ സ്പര്‍ശിച്ച വ്യക്തികളും സംഭവങ്ങളും മതങ്ങള്‍ക്കു ഉപരി മനുഷ്യ നന്മയ്ക്കു നല്‍കുന്ന പരിഗണനയുമൊക്കെ ഈ കുറിപ്പുകള്‍ക്ക് വിഷയമാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>6 <font  style='font-size:12pt; color:#000000'>നീലനിറമുള്ള തോട്ടം</font><br/> <font  style='font-size:12pt; color:#000000'>പുനത്തില്‍ കുഞ്ഞബ്‌ദുള്ള, ഡി.സി.ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജീവിതത്തെ കീറിമുറിച്ച് വിശകലന വിധേയമാക്കുവാന്‍ കഴിയുന്ന എഴുത്തുകാരനാണ് ഡോക്‍ടര്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ള. അദ്ദേഹത്തിന്‍റെ രതിക്കഥകളുടെ സമാഹാരമാണ് നീല നിറമുള്ള തോട്ടം. രതിയുടെ രാഷ്‌ട്രീയത്തെ അന്വേഷിക്കുന്ന കഥകളാണിവ. പട്ടാളക്കാരന്‍റെ പ്രേമഭാജനം, അഭിസാരിക രേഖകള്‍, അനാട്ടമി തുടങ്ങിയവ വായനക്കാരെ തൃപ്തിപ്പെടുത്തും. </font><br/><font  style='font-size:12pt; color:#000000'></font><br/>7 <font  style='font-size:12pt; color:#000000'>ഇടപ്പള്ളിയുടെ സമ്പൂര്‍ണ കൃതികള്‍</font><br/>  <font  style='font-size:12pt; color:#000000'>മെലിന്‍ഡ ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബംഗാളിക്ക് പ്രണയ ദുരന്തത്തിന്‍റെ പ്രതീകം ദേവദാസായിരുന്നുവെങ്കില്‍ മലയാളിക്ക് അത് രമണന്‍. രമണന്‍ എഴുതുവാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കിയത് ഇടപ്പള്ളിയാണ്. പ്രണയത്തിനായി സ്വന്തം ജീവിതം ബലി അര്‍പ്പിച്ച കവിയാണ് അദ്ദേഹം. മനസ്സുകളില്‍ നേര്‍ത്ത   മുറിവുകള്‍ കോറിയിടുന്നു അദ്ദേഹത്തിന്‍റെ കവിതകള്‍. വസന്ത കാ‍ലത്ത് പാടുവാനായി ഭൂമിയിലെത്തിയ വാനമ്പാടിയാണ് ഇടപ്പള്ളി. അദ്ദേഹത്തിന്‍റെ സമ്പൂര്‍ണ കൃതികള്‍ തലമുറകളിലേക്ക് കൈമാറണ്ടതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>8 <font  style='font-size:12pt; color:#000000'>ഗാന്ധി സന്ദേശം</font><br/> <font  style='font-size:12pt; color:#000000'>സി. കൃഷ്ണന്‍ മൂസ്സ്, പൂര്‍ണോദയ ബുക് ട്രസ്റ്റ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഹാത്മഗാന്ധിയുടെ മഹത്തായ ജീവിതത്തെ ബാലഹൃദയങ്ങളില്‍ പ്രതിഷ്‌ഠിക്കുവാന്‍ തക്ക വിധം ലളിത സുന്ദരമായ ഭാഷയില്‍ രചിച്ച ഈ പുസ്തകത്തില്‍ ബാല്യകാലം മുതല്‍ അഹിംസോ പരമോ ധര്‍മ: എന്നുവരെ 13 അദ്ധ്യായങ്ങള്‍ ആസ്വദിക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/>9  <font  style='font-size:12pt; color:#000000'>കര്‍ണ്ണാടക സംഗീത മാലിക</font><br/>    <font  style='font-size:12pt; color:#000000'>എ.ഡി. മാധവന്‍, ഡി.സി. ബുക്‍സ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാരതീയ സംസ്‌കൃതിക്ക് ചൈതന്യമേകുവാന്‍ കര്‍ണ്ണാടക സംഗീതം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് സംഗീത അദ്ധ്യാപന രംഗത്ത് പഠിതാക്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വൈഷമ്യങ്ങളിലൊന്ന് സംഗീത കൃതികളുടെ ശരിയായ പാഠവും അര്‍ത്ഥവും മനസ്സിലാക്കുവാന്‍ പറ്റായ്‌കയാണ്. എല്ലാ കൃതികളിലും കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി മുതലായ ഭാഷകളിലായതിനാലാണ് ഇതു സംഭവിക്കുന്നത്. സംഗീതാസ്വാദകര്‍ക്കും പഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമൊക്കെ ആശ്രയദീപമായിത്തീരുന്ന ഒരു ഗ്രന്ഥമാണ് കര്‍ണ്ണാടക സംഗീതമാലിക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>10 <font  style='font-size:12pt; color:#000000'>രാഷ്‌ട്രവിഭാവനം:സാങ്കേതിക വിദ്യയിലൂടെ സാമൂഹിക പരിവര്‍ത്തനം</font><br/>      <font  style='font-size:12pt; color:#000000'>എ.പി.ജെ അബ്ദുള്‍ കലാം, എ.ശിവതാണു പിള്ള</font><br/><font  style='font-size:12pt; color:#000000'>സാങ്കേതിക വിദ്യ,  കൃഷിയിലെ മൂല്യ വര്‍ധന, ആരോഗ്യരക്ഷാ വിപ്ലവം, തന്ത്രപ്രധാന മേഖലയിലെ മുന്നേറ്റങ്ങള്‍ എന്നീ 8 അധ്യായങ്ങളിലായി രാഷ്‌ട്രത്തിന്‍റെ വികസനത്തിനാവശ്യമായ കൃത്യമായ ദര്‍ശനവും രൂപരേഖയും രാഷ്‌ട്രവിഭാവനം എന്ന ഗ്രന്ഥത്തില്‍ കലാം വ്യക്തമാക്കുന്നു.. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കുക എന്ന പൊതു ലക്‌ഷ്യത്തിലേക്ക് നൂറു കോടി മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും സംയോജിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം.</font>]]></content:encoded>
      <pubDate>Wed, 26 Dec 2007 14:55:19 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നന്ദിഗ്രാം ഇന്ത്യയെ ഞെട്ടിച്ചപ്പോള്‍]]></title>
      <link>https://malayalam.webdunia.com/article/retro-2007/നന്ദിഗ്രാം-ഇന്ത്യയെ-ഞെട്ടിച്ചപ്പോള്‍-107122600062_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/നന്ദിഗ്രാം-ഇന്ത്യയെ-ഞെട്ടിച്ചപ്പോള്‍-107122600062_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യത്തിന്‍റെ പുരോഗതിക്കു വേണ്ടിയുള്ളതാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍. പരിഷ്കാരങ്ങള്‍ ജനതയ്ക്ക് നന്‍‌മയും ശാപവുമായി മാറുന്ന കാഴ്ചയ്ക്കും 2007 സാക്‍ഷ്യം]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226062_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യത്തിന്‍റെ പുരോഗതിക്കു വേണ്ടിയുള്ളതാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍. പരിഷ്കാരങ്ങള്‍ ജനതയ്ക്ക് നന്‍‌മയും ശാപവുമായി മാറുന്ന കാഴ്ചയ്ക്കും 2007 സാക്‍ഷ്യം വഹിച്ചു. നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കെതിരെ ഗ്രാമീണര്‍ നടത്തിയ പ്രതിഷേധം വെടിവയ്പിലും മരണങ്ങളിലും കലാശിച്ചതു കണ്ട് ഇന്ത്യ ഞെട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പശ്ചിമബംഗാളിന് പുതു ജീവന്‍ നല്‍കുവാന്‍ ‘തുറന്ന വാതില്‍ നയ‘മല്ലാതെ  വേറെ ഒരു വഴിയും ബുദ്ധദേവിനില്ലായിരുന്നു. അദ്ദേഹം സലിംഗ്രൂ‍പ്പിനും ടാറ്റ കമ്പനിക്കും സ്ഥലം കൈമാറുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍, ഭൂമി വിട്ടു കൊടുക്കുവാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നന്ദിഗ്രാമില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 2007 മാര്‍ച്ച് 14 ന് പതിനാലു പേര്‍ വെടിയേറ്റു മരിച്ചു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഈ സംഘര്‍ഷം ഏറ്റെടുത്തു. ഭൂമി ഒഴിപ്പിക്കല്‍ പ്രതിരോധ സമിതി പ്രവര്‍ത്തകരും സി.പി.ഐ (എം)പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായി. തുടര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരെ പറ്റി വ്യക്തമായ വിവരങ്ങള്‍ ഇല്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുതിര്‍ന്ന സി.പി.ഐ(എം) നേതാവായ ജ്യോതിബസുവിന് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനോട് ആദ്യം യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നയത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നു. കേന്ദ്രത്തില്‍ ഇടതുപക്ഷം പിന്തുണ നല്‍കുന്നതില്‍ എവിടെയും തൊടാതെയുള്ള മറുപടികളും നടപടികളുമാണ് കേന്ദ്രം ഈ വിഷയത്തില്‍ സ്വീകരിച്ചത്.  നന്ദിഗ്രാം വിഷയത്തെ തുടര്‍ന്ന് സിപി‌എമ്മിന്‍റെ ജനകീയതയ്ക്ക് കാര്യമായ ഇടിവു തട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ ആവശ്യത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാന്‍ കേന്ദ്രം നന്ദിഗ്രാമിലേക്ക് സി.ആര്‍.പി.എഫിനെ അയച്ചു. എന്നാല്‍. സി.ആര്‍.പി.എഫിന് ആവശ്യമായ പിന്തുണ ബംഗാള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഓരോ ദിവസവും പുതിയ ശവക്കുഴികള്‍ സി.ബി.ഐയും സി.ആര്‍.പി.എഫും കണ്ടെത്തി കൊണ്ടിരിക്കുകയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 2007 ഡിസംബര്‍ 26 ന് നന്ദിഗ്രാം ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബംഗാളില്‍ 2008 ല്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് കരുതുന്നവരുമുണ്ട്. ഇടതുപക്ഷത്തിന്‍റെ ചുവപ്പ് കോട്ടയില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരിക്കുന്നുവെന്നത് സത്യമാണ്. </font>]]></content:encoded>
      <pubDate>Wed, 26 Dec 2007 14:28:13 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പച്ചൌരി, ഇന്ത്യയുടെ സമാധാന മുഖം]]></title>
      <link>https://malayalam.webdunia.com/article/retro-2007/പച്ചൌരി-ഇന്ത്യയുടെ-സമാധാന-മുഖം-107122600060_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/പച്ചൌരി-ഇന്ത്യയുടെ-സമാധാന-മുഖം-107122600060_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ വ്യക്തിത്വങ്ങള്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു 2007.  സമാധാനത്തിന്‍റെ നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാരനായ ഡോ.രാജേന്ദ്ര പച്ചൌരി രാജ്യത്തിന്‍റെ]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226060_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ വ്യക്തിത്വങ്ങള്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു 2007.  സമാധാനത്തിന്‍റെ നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാരനായ ഡോ.രാജേന്ദ്ര പച്ചൌരി രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമാധാനത്തിന്‍റെ നോബല്‍ സമ്മാനം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അല്‍ ഗോറും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ കാര്യ സമിതിയായ ഐപിസിസിയുമാണ് പങ്കിട്ടത്. ഐപിസിസിയുടെ അധ്യക്ഷന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ രാജേന്ദ്ര പച്ചൌരിയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യ ചെയ്തികള്‍ മൂലം കാലാവസ്ഥയ്ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിനാണ് ഐപിസിസി അംഗീകരിക്കപ്പെട്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഇന്ത്യക്കാരനായ രാജേന്ദ്ര പച്ചൌരി. പച്ചൌരിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ അതീവ ശ്രദ്ധയോടെയാണ് ലോകം നോക്കി കാണുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോ. രാജേന്ദ്ര പച്ചൌരി 2002 ലാണ് ഐ പി സി സിയുടെ അധ്യക്ഷനായത്. രാജേന്ദ്ര പച്ചൌരിക്ക് 2001 ല്‍ പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ജി ആന്‍റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലും നിരവധി ഇന്ത്യന്‍ പൊതുമേഖല കമ്പനികളുടെ ഭരണ സമിതികളില്‍ അംഗവുമാണ് ഡോ.രാജേന്ദ്ര പച്ചൌരി. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 26 Dec 2007 14:23:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[എങ്ങുമെത്താതെ 123; കാരാട്ട് മുന്നോട്ട്]]></title>
      <link>https://malayalam.webdunia.com/article/retro-2007/എങ്ങുമെത്താതെ-123-കാരാട്ട്-മുന്നോട്ട്-107122600055_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/എങ്ങുമെത്താതെ-123-കാരാട്ട്-മുന്നോട്ട്-107122600055_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യത്തെ തൃപ്തിപ്പെടുത്താനായി യുപി‌എ സര്‍ക്കാര്‍ നടത്തിയ 123 ആണവ സഹകരാര്‍ സഫലീകരിക്കാനുള്ള ശ്രമം സര്‍ക്കാരിനെ പലപ്പോഴും ഞാണിന്‍‌മേല്‍ നിര്‍ത്തിയ]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226055_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PTI</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യത്തെ തൃപ്തിപ്പെടുത്താനായി യുപി‌എ സര്‍ക്കാര്‍ നടത്തിയ 123 ആണവ സഹകരാര്‍ സഫലീകരിക്കാനുള്ള ശ്രമം സര്‍ക്കാരിനെ പലപ്പോഴും ഞാണിന്‍‌മേല്‍ നിര്‍ത്തിയ കാഴ്ച 2007 ലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കാണാന്‍ കഴിയും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആണവ കരാറിനെതിരെ വിമര്‍ശനവും അതേസമയം മിതത്വവും പാലിക്കാനായിരുന്നു ബിജെ‌പി നയിക്കുന്ന പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍, കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ യുപി‌എയുടെ ഇടത് സഖ്യകക്ഷികള്‍ സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകരായി മാറുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയുടെ രാഷ്ട്ര താല്‍‌പര്യം സംരക്ഷിക്കാത്ത രീതിയിലുള്ള കരാര്‍ തുടര്‍ന്നാല്‍ സര്‍ക്കാരിന് നല്‍കി വരുന്ന പിന്തുണ പിന്‍‌വലിക്കുമെന്ന് സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് മുന്നോട്ട് പോവുന്നത് ദുര്‍ഘടമായി. തുടര്‍ന്ന് കാരാട്ടിന്‍റെ നേതൃത്വത്തില്‍ ആണവ വിമര്‍ശനം സജീവമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് ‘ആവശ്യമുള്ളവര്‍ക്ക് പിന്തുണ പിന്‍‌വലിക്കാം’ എന്നും ആണവ കരാറുമായി മുന്നോട്ട് പോവുമെന്നും തുറന്നടിച്ചത് ഇടത് സഖ്യത്തെ ഞെട്ടിച്ചു. തുടര്‍ന്ന് സോണിയ ഗാന്ധി ‘കൂട്ടുകക്ഷി ധര്‍മ്മ’ത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകളാണ് ഇടതുപക്ഷത്തെ തണുപ്പിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കരാറിനെ കുറിച്ച് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. കരാറിനെ കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുന്ന കീഴ്വഴക്കം ഇല്ലെന്ന് ന്യായ വാദം ഉന്നയിച്ച് യുപി‌എ സര്‍ക്കാര്‍ ഈ ആവശ്യത്തെ പ്രതിരോധിച്ചു. എന്നാല്‍, പിന്നീട് കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ഇടതു കക്ഷികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയ്ക്ക് വഴങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആണവ ചര്‍ച്ചയില്‍ കേന്ദ്രം പാര്‍ലമെന്‍റില്‍ ഒറ്റപ്പെടുന്ന കാഴ്ചയ്ക്കും 2007 സാക്‍ഷ്യം വഹിച്ചു. അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായി തുടര്‍ ചര്‍ച്ച നടത്താം എന്നാല്‍ ഉടമ്പടികളില്‍ ഒപ്പ് വയ്ക്കരുത് എന്ന ഇടത് തന്ത്രത്തിനും യുപി‌എ സമ്മതം മൂളി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടത് സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ യുപി‌എ സര്‍ക്കാരിന് ആണവ കരാറുമായി സ്വതന്ത്രമായി മുന്നോട്ടു പോവാന്‍ പറ്റാത്ത അവസ്ഥയിലായി. അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ പ്രകാശ് കാരാട്ടിന് പ്രാമുഖ്യം നല്‍കിയ വര്‍ഷമായിരുന്നു ഇത്.</font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 26 Dec 2007 13:49:19 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[കലാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടലായി]]></title>
      <link>https://malayalam.webdunia.com/article/retro-2007/കലാമിന്‍റെ-വെളിപ്പെടുത്തല്‍-ഞെട്ടലായി-107122600039_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/കലാമിന്‍റെ-വെളിപ്പെടുത്തല്‍-ഞെട്ടലായി-107122600039_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാഷ്ട്രപതി സ്ഥാനത്തു നിന്നും പടിയിറങ്ങിയ ശേഷം പാര്‍ലമെന്‍റ് ആക്രമണ കേസിനെ കുറിച്ച് കലാം നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സത്യാസത്യങ്ങളിലേക്ക്]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/26/images/img1071226039_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാഷ്ട്രപതി സ്ഥാനത്തു നിന്നും പടിയിറങ്ങിയ ശേഷം പാര്‍ലമെന്‍റ് ആക്രമണ കേസിനെ കുറിച്ച് കലാം നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സത്യാസത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാര്‍ലമെന്‍റ് ആക്രമണ കേസിലെ മുഖ്യ പ്രതിയായ അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയിന്‍‌മേല്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ താമസിക്കുന്നു എന്ന മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയുടെ ആരോപണം നില നില്‍ക്കവെയാണ് കലാം ഒരു അഭിമുഖത്തില്‍ ഭൂതത്തെ കുടം തുറന്നു വിട്ടത്. ഇത് കലാമിന്‍റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാവുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഫ്സല്‍ ഗുരുവിന്‍റെ വധ ശിക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം അറിയിക്കാത്തതാണ് രാഷ്ട്രപതിയുടെ തീരുമാനം വൈകിക്കുന്നതെന്നായിരുന്നു കലാം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരും രാഷ്ട്രപതിയുടെ ഓഫീസും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലായിരുന്നോ എന്നു കൂടി സംശയം ഉളവാക്കുന്ന രീതിയിലായിരുന്നു ഈ വെളിപ്പെടുത്തല്‍.</font><br/><font  style='font-size:12pt; color:#000000'></font><br/>2001 <font  style='font-size:12pt; color:#000000'>ലെ പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന് 2006 ഒക്ടോബര്‍ 20 ന് വധശിക്ഷ നല്‍കാന്‍ കോടതി വിധിച്ചു. ഈ അവസരത്തില്‍ രാഷ്ട്രപതിക്ക് നല്‍കിയ മാപ്പപേക്ഷ അഫ്സലിന്‍റെ ശിക്ഷയ്ക്ക് താല്‍ക്കാലിക വിരാമമാവുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യന്‍ നിയമം അനുശാസിക്കുന്നത് പ്രകാരം രാഷ്ട്രപതിക്ക് ഫയല്‍ ചെയ്യുന്ന ദയാഹര്‍ജി ആദ്യം ആഭ്യന്തര മന്ത്രാലയത്തിനും പിന്നീട് കാബിനറ്റിനും നല്‍കുന്നു. കാബിനറ്റ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതികരണം അറിഞ്ഞ ശേഷം തീരുമാനം രാഷ്ട്രപതിയെ അറിയിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാബിനറ്റ് തീരുമാനം രാഷ്ട്രപതി അനുസരിക്കണമെന്നില്ല. എന്നാല്‍, ഈ തീരുമാനം അറിയാതെ രാഷ്ട്രപതിക്ക് പ്രവര്‍ത്തിക്കാനും സാധ്യമല്ല. </font>]]></content:encoded>
      <pubDate>Wed, 26 Dec 2007 11:59:38 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ പ്രതിഭ]]></title>
      <link>https://malayalam.webdunia.com/article/retro-2007/ഇന്ത്യന്‍-രാഷ്ട്രീയ-ചരിത്രത്തിലെ-പ്രതിഭ-107122500038_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/ഇന്ത്യന്‍-രാഷ്ട്രീയ-ചരിത്രത്തിലെ-പ്രതിഭ-107122500038_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാഷ്ട്രപതിയായി ഉയര്‍ന്നു വന്നതിന് 2007 സാക്‍ഷ്യം വഹിച്ചു. ഒരു വനിത രാഷ്ട്രപതിയായതിനൊപ്പം രാഷ്ട്രപതി]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/25/images/img1071225038_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാഷ്ട്രപതിയായി ഉയര്‍ന്നു വന്നതിന് 2007 സാക്‍ഷ്യം വഹിച്ചു. ഒരു വനിത രാഷ്ട്രപതിയായതിനൊപ്പം രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വാശിയേറിയ മത്സരവും ഈ വര്‍ഷത്തിന്‍റെ പ്രത്യേകതയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിന് വീണ്ടും ഒരു അവസരം നല്‍കണമെന്ന വാദമുഖവുമായി മൂന്നാം മുന്നണി (യു എന്‍ പി എ) മുന്നിട്ടറങ്ങിയതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൂടും ചൂരും നല്‍കിയത്. എന്നാല്‍, അഭിപ്രായ സമന്വയമുണ്ടെങ്കില്‍  ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു കലാമിന്‍റെ അഭിപ്രായം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, ഈ അവസരത്തില്‍ പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സോണിയ ഗാന്ധിയുടെ നയതന്ത്രതയ്ക്കായിരുന്നു മുന്‍‌തൂക്കം. കോണ്‍ഗ്രസ്സ് കലാമിന് പിന്തുണ നല്‍കില്ല എന്ന് വ്യക്തമാക്ക്കി. ഒപ്പം ഒരു വനിതയ്ക്ക് രാഷ്ട്രപതിയാവാനുള്ള ചരിത്രപരമായ അവസരം ഒരുക്കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമന്വയമില്ല എങ്കില്‍ കലാമിന് പിന്തുണ ഇല്ല എന്നായിരുന്നു ബിജെ‌പി നയിക്കുന്ന എന്‍ഡി‌എയുടെ നിലപാട്. കോണ്‍ഗ്രസ്സ് പിന്തുണ നല്‍കാത്ത അവസരത്തില്‍ അവര്‍ മുന്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശേഖാവത്ത് തന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചു. ഇതോടെ മത്സരത്തിന് കളമൊരുങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി രൂപം കൊണ്ടപോലെ മൂന്നാം മുന്നണി തല്ലിപ്പിരിഞ്ഞു. പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപരിചിതമായ ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു നടന്നത്. പ്രചാരണ വേളയിലെവിടെയോ ബിജെ‌പിയുടെ ദീര്‍ഘകാല ബന്ധുവായ ശിവസേനയും മഹാരാഷ്ട്ര വാദത്തില്‍ കുരുങ്ങി പ്രതിഭയ്ക്ക് അനുകൂലമായതും ശ്രദ്ധേയമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു പഞ്ചസാര ഫാക്ടറിയിലും സഹകരണ ബാങ്കിലും നടന്ന അഴിമതികളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രതിഭയ്ക്കെതിരെ ഉയര്‍ന്നു. പ്രതിഭയുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0712/25/images/img1071225038_1_2.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> 2007 <font  style='font-size:12pt; color:#000000'>ജൂലൈ 19 ന് നടന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രതിഭ പാട്ടീല്‍ വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഭൈറോണ്‍ സിംഗ് ശേഖാവത്തായിരുന്നു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ത്ഥി. ജൂലൈ 25, 2007  ന് പ്രതിഭാ പാട്ടീല്‍ ഭാരതത്തിലെ ആദ്യ വനിതാ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Tue, 25 Dec 2007 18:13:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[പിടിപ്പുകേട്: കുട്ടിച്ചോറായ ശബരിമല ഭരണം]]></title>
      <link>https://malayalam.webdunia.com/article/retro-2007/പിടിപ്പുകേട്-കുട്ടിച്ചോറായ-ശബരിമല-ഭരണം-107122400079_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/പിടിപ്പുകേട്-കുട്ടിച്ചോറായ-ശബരിമല-ഭരണം-107122400079_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ദക്ഷിണേന്ത്യയിലെ സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള കയ്പേറിയ അനുഭവങ്ങളാണ് 2007ലെ മണ്ഡലകാലം സമ്മാനിച്ചത്.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/24/images/img1071224079_1_1.jpg' Alt='Sabarimala' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ദക്ഷിണേന്ത്യയിലെ സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള കയ്പേറിയ അനുഭവങ്ങളാണ് 2007ലെ മണ്ഡലകാലം സമ്മാനിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കല്ലും മുള്ളും ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തുന്നതിനേക്കാള്‍ കടുത്ത പീഡനങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഭക്തര്‍ അനുഭവിച്ചത്. എല്ലാ മേഖലയിലും തീര്‍ത്ഥാടര്‍ക്ക് അവജ്ഞയും അവഗണനയുമാണ് നേരിടേണ്ടി വന്നത്. പൊരി വെയിലത്ത് മല കയറുന്ന ഭക്തര്‍ക്ക് അല്പം നേരം ഇരുന്ന് വിശ്രമിക്കാനുള്ള കേന്ദ്രങ്ങള്‍ വളരെ കുറവായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടയ്ക്ക് അല്പം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ആശ്രയിക്കാന്‍ ഡോക്ടര്‍മാരുമില്ല. ഇതെല്ലാം സഹിച്ച് മലകയറി ശരം കുത്തിയിലെത്തിക്കഴിഞ്ഞാല്‍ അനന്തമായ കാത്തു നില്‍പ്പാണ്. ആറും ഏഴും മണിക്കൂര്‍ നേരം കാത്തു നിന്നതിന് ശേഷമാണ് അയ്യപ്പദര്‍ശനത്തിന് സാധ്യമാവുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാത്ത് നില്‍പ്പിനിടയില്‍ അല്‍പ്പം ഒന്ന് ഇരിക്കാമെന്ന് വച്ചാ‍ല്‍ അതിനും സൌകര്യം ഇല്ല. എല്ലാം സഹിച്ച് അയ്യപ്പദര്‍ശനവും കഴിഞ്ഞാല്‍ പിന്നീട് അരവണ പ്രസാദം വാങ്ങാനുള്ള തിരക്കാണ്. അന്തമില്ലാതെ നീളുന്ന ക്യൂവില്‍ ആറും ഏഴും മണിക്കൂര്‍ കാത്ത് നിന്നാല്‍ ഒന്നോ രണ്ടോ ടിന്‍ അരവണ കിട്ടും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പലപ്പോഴും അരവണ വിതരണം നിലയ്ക്കുകയും ചെയ്തു. ഇത്തവണ ഭക്തര്‍ കൊണ്ടു വന്ന പാത്രങ്ങളിലും അരവണ വിതരണം ചെയ്തു. 12 മണിക്കൂറുകളോളം ക്യൂവില്‍ നിന്നിട്ടും അരവണ ലഭിക്കാതെ മടങ്ങിപ്പോയവരും നിരവധി. ചിലര്‍ സന്നിധാനത്ത് അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളികള്‍ മുഴക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അരവണക്ഷാമം തുടരുകയാണെങ്കില്‍ രൂക്ഷമായ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പും ഉണ്ടായി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇക്കുറി ശബരിമല തീ‍ര്‍ത്ഥാടനത്തെ ഏറെ ദുഷ്കരമാക്കിയത്. ദേവസ്വം ബോര്‍ഡും വകുപ്പ് മന്ത്രിയും തമ്മിലുള്ള തര്‍ക്കവും ഒരു കാരണമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏതായാലും മണ്ഡലകാലം അവസാനിക്കാറായപ്പോള്‍ അരവണ ക്ഷാമം പരിഹരിക്കാനായി അരവണ ഉത്പാദനം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് അയ്യപ്പ ഭക്തര്‍ക്ക് ആശ്വാസമായി.</font>]]></content:encoded>
      <pubDate>Mon, 24 Dec 2007 17:21:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[സര്‍ക്കാരിനു കളങ്കമായി ഡോക്ടര്‍മാരുടെ നീണ്ട സമരം]]></title>
      <link>https://malayalam.webdunia.com/article/retro-2007/സര്‍ക്കാരിനു-കളങ്കമായി-ഡോക്ടര്‍മാരുടെ-നീണ്ട-സമരം-107122400077_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/സര്‍ക്കാരിനു-കളങ്കമായി-ഡോക്ടര്‍മാരുടെ-നീണ്ട-സമരം-107122400077_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സര്‍ക്കാരുമായി ഇടഞ്ഞ് ഡോക്ടര്‍മാ‍ര്‍ നടത്തിയ സമരമാണ് 2007ല്‍ ഏറ്റവും ശ്രദ്ദ്ധ നേടിയ സമരം . ഇരു കൂട്ടരുടെയും പിടിവാശി മൂലം ആരോഗ്യവകുപ്പിന്‍റെ പല പദ്ധതികളും നടപ്പായില്ല.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/24/images/img1071224077_1_1.jpg' Alt='Stethescope' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സര്‍ക്കാരുമായി ഇടഞ്ഞ് ഡോക്ടര്‍മാ‍ര്‍ നടത്തിയ സമരമാണ് 2007ല്‍ ഏറ്റവും ശ്രദ്ധ നേടിയ സമരം . ഇരു കൂട്ടരുടെയും പിടിവാശി മൂലം ആരോഗ്യവകുപ്പിന്‍റെ പല പദ്ധതികളും നടപ്പായില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശമ്പളപരിഷക്കരണം നടപ്പാക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതാണ് ഡോക്ടര്‍മാരെ സമരത്തിന് പ്രേരിപ്പിച്ചത്. ശബള പരിഷക്കരണത്തിനായി നിയോഗിച്ച കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഇവര്‍ നിസഹകരണ സമരവും ആരംഭിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശബരിമല ഡ്യൂട്ടിയും നാഷണല്‍ റൂ‍റല്‍ ഹെല്‍ത്ത് മിഷന്‍റെ ഭാഗമായി ചെയ്ത് വന്നിരുന്ന അധിക ജോലിയും ഡോക്ടര്‍മാര്‍ പൂര്‍ണമായും ബഹിഷ്ക്കരിച്ചു. പലതവണ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ശമ്പള കമ്മീഷനെ മറികടന്ന് ശമ്പളം വര്‍ദ്ധിപ്പിക്കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നത് ഡോക്ടര്‍മാരെ കൂടുതല്‍ പ്രകോപിപ്പിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പേവാ‍ര്‍ഡ് ഡ്യുട്ടി വരെ ബഹിഷ്ക്കരിച്ച ഡോക്ടര്‍മാര്‍ വി.ആര്‍.എസിനും അപേക്ഷ നല്‍കി. 77 സീനിയര്‍ ഡോക്ടര്‍മാരാണ് വി.ആര്‍.എസിന്‌ അപേക്ഷ നല്‍കിയത്. കൂടാതെ 168 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജി സന്നദ്ധതയും പ്രഖ്യാപിച്ചു. എന്നാല്‍ രാജിക്കത്ത് സ്വീകരിക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.എന്നാല്‍ രോഗികളെ നോക്കുന്നതില്‍ നിന്നും ഡൊക്ടര്‍മാര്‍ പിന്മാറിയില്ല</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമരം നീണ്ടതോടെ ഒത്തു തീര്‍പ്പിനായി സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ചു. ശബളസ്കെയില്‍ പരിഷ്ക്കരിക്കാതെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. എന്‍‌ട്രി കേഡറില്‍ ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ ശമ്പളം ലഭിക്കുന്ന പാക്കേജിന്  ധന, ആരോഗ്യമന്ത്രാലയം രൂപം നല്‍കിയെങ്കിലും അത് അംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനിടെ ശബരിമല ഡ്യൂട്ടിക്കെത്താത്ത മുപ്പത് ഡോക്ടര്‍മാരെ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. സര്‍ക്കാരും ഡോക്ടര്‍മാരും തമ്മിലുള്ള തര്‍ക്കം നീണ്ടതോടെ ഹൈക്കോടതിയും പ്രശ്നത്തില്‍ ഇടപെട്ടു. എത്രയും പെട്ടെന്ന് സമരം പിന്‍‌വലിക്കണമെന്ന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതേ തുടര്‍ന്ന് രണ്ട് ഉപാധികള്‍ ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ട് വച്ചു. സമരം നടത്തിയതുമൂലം സസ്പെന്‍ഷനിലായ എല്ലാ ഡോക്ടര്‍മാരുടെയും സസ്പെന്‍ഷന്‍ റദ്ദാക്കുക, ഡോക്ടര്‍മാരുടെ ശമ്പളം കൂട്ടുക എന്നീ രണ്ട് കാര്യങ്ങളാണ് സംഘടന വച്ചത്. ഇതില്‍ സസ്പെന്‍ഷന്‍ പിന്‍‌വലിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശമ്പള വര്‍ദ്ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ സമരം പിന്‍‌വലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പില്‍ നിന്നു പിന്നോട്ടു പോയാല്‍ സമരം വീണ്ടും  ഉണ്ടാവും എന്നതാണ് സ്ഥിതി.</font>]]></content:encoded>
      <pubDate>Mon, 24 Dec 2007 17:21:46 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[ചിക്കുന്‍‌ ഗുനിയയും പകര്‍ച്ചപ്പനിയും പിന്നെ....]]></title>
      <link>https://malayalam.webdunia.com/article/retro-2007/ചിക്കുന്‍‌-ഗുനിയയും-പകര്‍ച്ചപ്പനിയും-പിന്നെ-107122400074_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/ചിക്കുന്‍‌-ഗുനിയയും-പകര്‍ച്ചപ്പനിയും-പിന്നെ-107122400074_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പകര്‍ച്ചപ്പനിയും ചിക്കുന്‍‌ഗുനിയയും മൂലം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിച്ച വര്‍ഷമായിരുന്നു 2007. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഈ രോഗം ബാധിച്ചിരുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/24/images/img1071224074_1_1.jpg' Alt='Mosquito' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പകര്‍ച്ചപ്പനിയും ചിക്കുന്‍‌ഗുനിയയും മൂലം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിച്ച വര്‍ഷമായിരുന്നു 2007. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഈ രോഗം ബാധിച്ചിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പനിക്കാരെക്കൊണ്ട് സംസ്ഥാ‍നത്തെ എല്ലാ ആശുപത്രികളും തിങ്ങിനിറഞ്ഞു. പനിബാധിച്ച് മരിക്കുന്നവരുടെയും എണ്ണം ദിനം‌പ്രതി കൂടിവന്നു. പനിപിടിച്ചവരില്‍ 80 ശതമാനം പേരിലും ചിക്കുന്‍‌ഗുനിയ രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായിട്ടും പലര്‍ക്കും മാസങ്ങളോളം ശാരീരിക അവശതകള്‍ അനുഭവിക്കേണ്ടിയും വന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്തനംതിട്ട ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ പനിബാധിതര്‍ . ഇവിടുങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി  ജില്ലയിലെ ഒരോ വാര്‍ഡിനും 5000 രൂപ വീതം അനുവദിച്ചെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസംഘം പലതവണ കേരളത്തില്‍ എത്തിയെങ്കിലും വ്യക്തമായ ഒരു കാരണം കണ്ടെത്താനായില്ല. കൊതുകുകള്‍ മൂലമാണ് പനി പടരുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സംസ്ഥാ‍ന വ്യാപകമായി കൊതുകു നശീ‍കരണം പ്രവര്‍ത്തനങ്ങളും നടത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനായി പട്ടാളം തന്നെ രംഗത്തിറങ്ങുകയും ചെയ്തു. പനിയോടൊപ്പം ശരീരം നിറയെ വ്രണങ്ങളും പ്രത്യക്ഷപ്പെട്ടത് ഏറെ ആശങ്കയുണ്ടാക്കി. ചിക്കുന്‍‌ഗുനിയ വൈറസിന് ജനിതക പരിണാമം ഉണ്ടായതായതാണ് ഇതിന് കാരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,എറണാകുളം ജില്ലകളിലെ ഒരു ലക്ഷത്തോളം പനിബാധിതരിലാണ് ഐ.എം.എ പഠനം നടത്തിയത്. ഇവരില്‍ 60 ശതമാനം പേരിലും ചിക്കുന്‍‌ഗുനിയ രോഗം സ്ഥിരീകരിച്ചു. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് തീവ്രമായ രോഗലക്ഷണങ്ങളോടെയാണ് 2007ല്‍ പനി പ്രത്യക്ഷപ്പെട്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്ധിവേദന, ശരീരം തളര്‍ച്ച, ചൊറിച്ചില്‍, വ്രണങ്ങള്‍ എന്നിവ മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്ന കാഴ്ചയും കാണാമായിരുന്നു. വൈറസ് തലച്ചോറിനെ ബാധിക്കുന്നതായും കണ്ടെത്തി. ചിക്കുന്‍‌ഗുനിയ രോഗം കണ്ടെത്തിയ്‌വരുടെ ജനനേന്ദ്രിയങ്ങളിലും കൂടുതലായി വ്രണങ്ങള്‍ കണ്ടെത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതേസമയം കേരളത്തില്‍ കണ്ടെത്തിയ ചിക്കുന്‍‌ഗുനിയ രോഗികളുടെ മരണകാരണമായിട്ടില്ലെന്നും പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. </font>]]></content:encoded>
      <pubDate>Mon, 24 Dec 2007 17:21:32 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[മുന്നാര്‍ ഒഴിപ്പിക്കല്‍: ഒരു ഫ്ലാഷ്ബാക്ക്]]></title>
      <link>https://malayalam.webdunia.com/article/retro-2007/മുന്നാര്‍-ഒഴിപ്പിക്കല്‍-ഒരു-ഫ്ലാഷ്ബാക്ക്-107122400072_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/മുന്നാര്‍-ഒഴിപ്പിക്കല്‍-ഒരു-ഫ്ലാഷ്ബാക്ക്-107122400072_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വി. എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന് 2007 ല്‍ ഏറ്റവും കൂടുതല്‍ ജനപ്രീ‍തി നേടിക്കൊടുത്ത സംഭവമായിരുന്നു മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/24/images/img1071224072_1_1.jpg' Alt='Munnar' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വി. എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന് 2007 ല്‍ ഏറ്റവും കൂടുതല്‍ ജനപ്രീ‍തി നേടിക്കൊടുത്ത സംഭവമായിരുന്നു മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ ഒഴിപ്പിക്കല്‍ ഇപ്പോഴും തുടങ്ങിയയിടത്ത് തന്നെ നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടിയാണ് മുന്നാറില്‍ വ്യാപകമായി ഭൂമി കയ്യേറ്റം നടക്കുന്നുവെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഒരു ദൌത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കെ.സുരേഷ്കുമാര്‍ ഐ.എ.എസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഐ.ജി. ഋഷിരാജ് സിംഗ്, കളക്ടര്‍ രാജു നാരായണ സ്വാമി എന്നിവരായിരുന്നു മറ്റംഗങ്ങള്‍. മുഖം നോക്കാതെ നടപടിയെടുക്കുന്ന ഈ മൂന്ന് ഉദ്യോഗസ്ഥരെയും പാര്‍ട്ടിയിലെയും മുന്നണിയിലെയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് മുഖ്യമന്ത്രി നിയമിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വന്‍‌കിട കയ്യേറ്റക്കാരെ ഒഴിപ്പിച്ചത് തുടങ്ങിയതോടെ വി.എസിന്‍റെ ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്തു.ഇതിന്‍റെ ആവേശത്തില്‍ പൂച്ചയുടെ നിറം ഏതായാലും എലിയെ പിടിക്കുന്നുണ്ടൊ എന്ന് മാത്രമാണ് താന്‍ നോക്കുന്നതെന്ന് മുഖ്യമന്തി പറഞ്ഞതും മാധ്യമങ്ങള്‍ ആഘോഷമാക്കി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ തന്‍റെ പൂച്ചകള്‍ എലികളെ വിഴുങ്ങുന്നതിന്‍റെ സന്തോഷം അധികകാലം നിലനിര്‍ത്താന്‍ വിഎസ്സിനായില്ല. മൂന്നാര്‍ ടൌണില്‍ സ്ഥിതി ചെയ്യുന്ന സി. പി. ഐയുടെ പാര്‍ട്ടി ഓഫീസിലെ അനധികൃത നിര്‍മ്മാണത്തില്‍ ദൌത്യ സംഘം ബുള്‍ഡോസര്‍ വെച്ചതോടെയാണ് ചിത്രം മാറിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതോടെ സി. പി. ഐ. നേതാക്കളായ കെ. ഇ. ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് എതിരെ പോലെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തി. ദൌത്യസംഘത്തലവന്‍ സുരേഷ്കുമാര്‍ അഹങ്കാരിയാണെന്നും ഇയാളെ ഉടന്‍ സ്ഥലം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കാര്യത്തില്‍ ആദ്യം മൌനം പാലിച്ച വിഎസിന് പിന്നീട് സിപിഐക്ക് മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. ഇതിനിടയില്‍ അഡ്വക്കേറ്റ് രാംകുമാറിന്‍റെ ഭാര്യയുടെയും മകളുടെയും പേരിലുള്ള ധന്യശ്രീ‍ റിസോര്‍ട്ട് പൊളിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയായി. ഒഴിപ്പിക്കലിനെതിരെ റിസോര്‍ട്ട് ഉടമകള്‍ കോടതിയില്‍ പോവുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്റ്റേ വക വയ്ക്കാതെ കെട്ടിടം പൊളിക്കാന്‍ ശ്രമിച്ച സുരേഷ്കുമാറിനെ കോടതി ശാസിക്കുകയും സര്‍ക്കാര്‍ ചെലവില്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ സുരേഷ്കുമാര്‍ നിരുപാധികം മപ്പപേക്ഷിക്കുകയും ചെയ്തു. ഇതോടെ ദൌത്യസംഘത്തെ പൂര്‍ണമായും പിന്‍‌വലിക്കാന്‍ സര്‍ക്കാര്‍ തയാറായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്ന് സ്പെഷ്യല്‍ ഓഫീസര്‍ ഗോപാലകൃഷ്ണമേനോന്‍റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ അവിടെ നിയമിച്ചെങ്കിലും അദ്ദേഹം ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് ഇതില്‍ നിന്ന് പിന്‍മാറി.തുടര്‍ന്ന് ഡോ. രാമാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിലവില്‍ വന്നെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ ഒന്നു രണ്ട് ചര്‍ച്ചകളും ചെറുകിട ഒഴിപ്പിക്കലുമല്ലാതെ കാര്യമായ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. </font>]]></content:encoded>
      <pubDate>Mon, 24 Dec 2007 17:21:15 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[മുകേഷ്അംബാനി ഏറ്റവുംവലിയ പണക്കാരനായി]]></title>
      <link>https://malayalam.webdunia.com/article/retro-2007/മുകേഷ്അംബാനി-ഏറ്റവുംവലിയ-പണക്കാരനായി-107122400075_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/മുകേഷ്അംബാനി-ഏറ്റവുംവലിയ-പണക്കാരനായി-107122400075_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ഖ്യാതി ഒരു ഇന്ത്യക്കാരന് ലഭിച്ചു എന്നതാണ് 2007 ലെ ധനകാര്യ ഓഹരി വിപണി മേഖലയിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/24/images/img1071224075_1_1.jpg' Alt='Mukesh Ambani' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ഖ്യാതി ഒരു ഇന്ത്യക്കാരന് ലഭിച്ചു എന്നതാണ് 2007 ലെ ധനകാര്യ ഓഹരി വിപണി മേഖലയിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന്. ഈ നേട്ടം ഒക്‍ടോബര്‍ 29 ന് വിപണിയിലുണ്ടായ മാറ്റം കൊണ്ട് കൈവന്ന താത്കാലിക നേട്ടമായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓഹരി വിപണിയിലെ വന്‍ മുന്നേറ്റമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന നിലയിലേക്ക് എത്തിച്ചത്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സിനെയാണ് മുകേഷ് അംബാനി പിറകിലാക്കിയത് എന്നത് മറ്റൊരു കാര്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കൂട്ടത്തില്‍ മെക്സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിം, പ്രമുഖ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് എന്നിവരും മുകേഷിനു പിന്നിലായി. ആഭ്യന്തര ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ കുതിച്ചുകയറ്റമാണ് മുകേഷ് അംബാനിയുടെ ആസ്തി ഗണ്യമായി ഉയരാനിടയാക്കിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/>2007 <font  style='font-size:12pt; color:#000000'>ഒക്‍ടോബര്‍ 29 തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ ഉണ്ടായ ഉയര്‍ച്ച അനുസരിച്ച് മുകേഷിന്‍റെ ആസ്തി 63.2 ബില്യന്‍ ഡോളര്‍ അഥവാ 2,49,108 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം ബില്‍ ഗേറ്റ്‌സിന്‍റെ ആസ്തിയാവട്ടെ 62.29 ബില്യന്‍ ഡോളറായിരുന്നു </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓഹരി വിപണിയിലെ ഉയര്‍ച്ച കാര്‍ലോസ് സ്ലിമ്മിനെ ലോക പണക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. നേരിയ വ്യത്യാസത്തിലാണ് കാര്‍ലോസ് ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയിരിക്കുന്നത്. അതേ സമയം ഒരു സമയത്ത് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ഖ്യാതി നേടിയിട്ടുള്ള വാറന്‍ ബഫറ്റിന്‍റെ ആസ്തി 56 ബില്യന്‍ ഡോളറായി കുറയുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുകേഷിന്‍റെ ആകെ ആസ്തി 2,49,000 കോടി രൂപയാണ്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മുകേഷിനുള്ള 50.98 ശതമാനം ഓഹരിയും (2,10,000 കോടി രൂപ) ഉള്‍പ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനൊപ്പം മുകേഷിന്‍റെ സഹോദരന്‍ അനില്‍ അംബാനിയുടെ ആസ്തിയും വന്‍ തോതില്‍ ഉയര്‍ന്നു എന്നതാണ് വാസ്തവം. ധിരുബായി അംബാനിയുടെ ഇരു പുത്രന്മാരുടെയും ആസ്തി ഒന്നിച്ച് പറയുകയാണെങ്കില്‍ ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ ധനിക കുടുംബം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കാലത്ത് ഇന്ത്യയിലെ പണക്കാരില്‍ ഏറ്റവും വലിയത് ടാറ്റയോ ബിര്‍ളയോ വലുത് എന്ന് ചോദിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ ഒരേ ഒരു ഉത്തരമേയുള്ളു - മുകേഷ് അംബാനിയും അനില്‍ അംബാനിയും ചേര്‍ന്ന  അംബാനി കുടുംബം. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമേരിക്കന്‍ വാണിജ്യ മാസികയായ ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന ഖ്യാതി നേടിയ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിനെ സെപ്തംബര്‍ 26 ന് മുകേഷ് അംബാനി പിന്തള്ളിയിരുന്നു. ലോക പണക്കാരില്‍ അഞ്ചാം സ്ഥാനമുള്ള ലക്ഷ്മി മിത്തലിന്‍റെ ആസ്തി 50.9 ബില്യന്‍ ഡോളറാണ്. </font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Mon, 24 Dec 2007 16:56:57 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് 2007 ല്‍]]></title>
      <link>https://malayalam.webdunia.com/article/retro-2007/ഓഹരി-ചരിത്രത്തിലെ-ഏറ്റവും-വലിയ-ഇടിവ്-2007-ല്‍-107122400073_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/ഓഹരി-ചരിത്രത്തിലെ-ഏറ്റവും-വലിയ-ഇടിവ്-2007-ല്‍-107122400073_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന വിപണിയായ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 2007 ല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിന് ഇരയായി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന വിപണിയായ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 2007 ല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിന് ഇരയായി. 2007 ഒക്‍ടോബര്‍ 17 നായിരുന്നു ഈ സംഭവം.  1700 പോയിന്‍റിന്‍റെ ഇടിവാണ് ഇടവേളയില്‍ ഉണ്ടായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുപോലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 20,000 എന്ന കടമ്പ കടന്നതും ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 6,000 കടന്നതും 2007 ല്‍ തന്നെയാണ്. പല ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും സാക്ഷിയായി എന്നതാണ് വിപണിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ഒന്ന്. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഭ്യന്തര ഓഹരി വിപണിയില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ചയും താഴ്ചയും അടിക്കടി  ഉണ്ടാകും എങ്കിലും വന്‍ ഇടിവുകള്‍ വളരെ ചുരുക്കമായേ ഉണ്ടാവാറുള്ളൂ. അതിനു വിവിധ  കാരണങ്ങള്‍ കാണാമെങ്കിലും ഇത്തരം സന്ദര്‍ഭങ്ങള്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുമാറി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ ആഭ്യന്തര ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയും പെട്ടന്നു തന്നെ പിന്‍‌വലിക്കുകയും ചെയ്യുന്നു എന്ന കാരണത്താല്‍ വിപണിയുടെ നിയന്ത്രണം തന്നെ അവരുടെ കൈയില്‍ പെട്ടിരിക്കുകയാണെന്ന് ആരോപണവും ഈ വര്‍ഷം ഉണ്ടായി. ഇതിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിലവന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുപോലെ തന്നെ ആഗോള ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആഭ്യന്തര ഓഹരി വിപണിയിലും പ്രതിഫലിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇതിനനുസരിച്ച് വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടാവുകയും ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത്തരത്തില്‍ ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന വിപണികളില്‍ ഒന്നായ മുംബൈ ഓഹരി വിപണിയില്‍  ബുധനാഴ്ച 2007 ഒക്‍ടോബര്‍ പതിനേഴിന് വിപണിയുടെ ഇടവേളയില്‍  ഉണ്ടായ കനത്ത ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ  ഏറ്റവും വലുതാണെന്നാണ് ഓഹരി വൃത്തങ്ങള്‍ പറയുന്നത്. ഏകദേശം 1,700 പോയിന്‍റിന്‍റെ ഇടിവാണ്  2007 ഒക്‍ടോബര്‍ 17 നുണ്ടായത്. ഈ ദിവസം വിപണിയുടെ നിശ്ചിത ശതമാനത്തിലേറെ ഇടിവുണ്ടായതിനാല്‍ ഒരു മണിക്കൂറോളം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയും ഉണ്ടായി.</font><br/><font  style='font-size:12pt; color:#FF0000'></font><br/><font  style='font-size:12pt; color:#FF0000'>പ്രധാന വിപണി ഇടിവുകള്‍ </font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/>2006 <font  style='font-size:12pt; color:#000000'>മേയ് 18     : 826 പോയിന്‍റ് നഷ്ടപ്പെട്ട് 11,391 ലെത്തി</font><br/>2007 <font  style='font-size:12pt; color:#000000'>ഒക്‍ടോ.18 : 717 പോയിന്‍റ് നഷ്ടപ്പെട്ട് 17,998. ലെത്തി</font><br/>1992 <font  style='font-size:12pt; color:#000000'>ഏപ്രില്‍ 28  : 570 പോയിന്‍റ് നഷ്ടപ്പെട്ട് 3,870 ലെത്തി</font><br/>2004 <font  style='font-size:12pt; color:#000000'>മേയ് 17     : 565 പോയിന്‍റ് നഷ്ടപ്പെട്ട് 4,505 ലെത്തി</font><br/>2006 <font  style='font-size:12pt; color:#000000'>മേയ് 15     : 463 പോയിന്‍റ് നഷ്ടപ്പെട്ട് 11,822 ലെത്തി</font><br/>2006 <font  style='font-size:12pt; color:#000000'>മേയ് 22     : 457 പോയിന്‍റ് നഷ്ടപ്പെട്ട് 10,482 ലെത്തി</font><br/>2006 <font  style='font-size:12pt; color:#000000'>മേയ് 19     : 453 പോയിന്‍റ് നഷ്ടപ്പെട്ട് 10,939 ലെത്തി</font><br/>2000 <font  style='font-size:12pt; color:#000000'>ഏപ്രില്‍4    : 361 പോയിന്‍റ് നഷ്ടപ്പെട്ട് 4,691 ലെത്തി</font><br/>1992 <font  style='font-size:12pt; color:#000000'>മേയ് 12     : 334 പോയിന്‍റ് നഷ്ടപ്പെട്ട് 3,086 ലെത്തി</font><br/>2004 <font  style='font-size:12pt; color:#000000'>മേയ് 14     : 330 പോയിന്‍റ് നഷ്ടപ്പെട്ട് 5,070 ലെത്തി</font><br/>1992 <font  style='font-size:12pt; color:#000000'>മേയ് 6      : 327 പോയിന്‍റ് നഷ്ടപ്പെട്ട് 3,561 ലെത്തി</font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Mon, 24 Dec 2007 16:53:32 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[2007 - കമ്പനി ഏറ്റെടുക്കലുകളുടെ വര്‍ഷം]]></title>
      <link>https://malayalam.webdunia.com/article/retro-2007/2007-കമ്പനി-ഏറ്റെടുക്കലുകളുടെ-വര്‍ഷം-107122400071_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/2007-കമ്പനി-ഏറ്റെടുക്കലുകളുടെ-വര്‍ഷം-107122400071_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്ത്യന്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതില്‍ 2007 ല്‍ നടന്ന സംഭവങ്ങള്‍ ഏറെയാണ്.  രാജ്യത്തെ വന്‍ വ്യസായികളിലൊന്നായ ടാറ്റാ ഗ്രൂപ്പ് യൂറോപ്പിലെ കോറസ് സ്റ്റീല്‍ കമ്പനി ഏറ്റെടുത്തതാണ് ഈ രംഗത്ത് പ്രധാനപ്പെട്ട ഒന്ന്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0712/24/images/img1071224071_1_1.jpg' Alt='Tata group' Border=3  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതില്‍ 2007 ല്‍ നടന്ന സംഭവങ്ങള്‍ ഏറെയാണ്.  രാജ്യത്തെ വന്‍ വ്യസായികളിലൊന്നായ ടാറ്റാ ഗ്രൂപ്പ് യൂറോപ്പിലെ കോറസ് സ്റ്റീല്‍ കമ്പനി ഏറ്റെടുത്തതാണ് ഈ രംഗത്ത് പ്രധാനപ്പെട്ട ഒന്ന്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോറസ് സ്റ്റീല്‍ കമ്പനി ഏറ്റെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഒട്ടേറെ സ്ഥാപനങ്ങളോടെ വന്‍ മത്സരമാണ് നടത്തേണ്ടി വന്നത്.  കോറസ് ഏറ്റെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് നല്‍കേണ്ടിവന്നത് കോടിക്കണക്കിന് ഡോളറാണെന്നാണ് കണക്കാക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും കോറസ് സ്റ്റീല്‍ ഏറ്റെടുത്തതോടെ ടാറ്റയുടെ മൊത്തം വരുമാനം 44.2 ശതമാനം കണ്ട് വര്‍ദ്ധിച്ചു. 2007-08 ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസ കാലയളവില്‍ കമ്പനിയുടെ മൊത്തം വിറ്റുവരവ്‌ 31155 കോടി രൂപയായി ഉയര്‍ന്നു. ഇതോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന ലാഭം 186 ശതമാനം ഉയര്‍ന്ന്‌ 4904 കോടി രൂപയായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുപോലെ നികുതിക്കു മുമ്പുള്ള അറ്റാദായം 111 ശതമാനം ഉയര്‍ന്ന്‌ 3157 കോടി രൂപയായിട്ടുമുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'>അതെ സമയം ഇക്കാലയളവിലെ കമ്പനിയുടെ പലിശച്ചെലവ്‌ 892 കോടി രൂപയാണ്‌. ഇതില്‍ 725 കോടി രൂപ കോറസ്‌ ഏറ്റെടുക്കാന്‍ എടുത്ത വായ്പയുടെ പലിശയാണ്‌ എന്നതാണ്‌ മറ്റൊരു ശ്രദ്ധേയമായ കാര്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനു സമാനമായ മറ്റൊരു ഏറ്റെടുക്കലാണ് വിദേശ ഇന്ത്യക്കാരനും ലണ്ടനിലെ ഏറ്റവും വലിയ പണക്കാരനുമായ ലക്ഷ്മി മിത്തല്‍ ലക്സംബര്‍ഗ്ഗിലെ ആര്‍സീലര്‍ സ്റ്റീല്‍ കമ്പനി ഏറ്റെടുത്ത സംഭവം.  വന്‍ തുക നല്‍കിയാണ് മിത്തല്‍ ഗ്രൂപ്പ് ആര്‍സീലര്‍ സ്വന്തമാക്കിയത്.  ഇതിനായി മിത്തല്‍ ഗ്രൂപ് ഏറേ പണം ചെലവാക്കേണ്ടി വനു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും ഏറ്റെടുക്കലിലൂടെ  മിത്തല്‍ കമ്പനിയുടെ വരുമാനം 2006-07 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍, അതായത്, 2007 ജനുവരി- മാര്‍ച്ച് കാലത്ത്, കമ്പനിയുടെ അറ്റാദായം 230 കോടി ഡോളറായി ഉയര്‍ന്നു. അതേ സമയം 2005-06 സമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 160 കോടി ഡോളറായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കമ്പനിയുടെ ഇക്കാലയളവിലെ മൊത്തം വിറ്റുവരവ് 2450 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്. അതുപോലെ ഇക്കാലയളവിലെ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 350 കോടി ഡോളറായും ഉയര്‍ന്നു എന്ന് മിത്തല്‍ കൂട്ടിച്ചേര്‍ത്തു.  </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 24 Dec 2007 16:48:48 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അവിസ്മരണീയമായ ട്വന്‍റി ലോകകപ്പ്]]></title>
      <link>https://malayalam.webdunia.com/article/retro-2007/അവിസ്മരണീയമായ-ട്വന്‍റി-ലോകകപ്പ്-107122300052_1.htm</link>
      <guid>https://malayalam.webdunia.com/article/retro-2007/അവിസ്മരണീയമായ-ട്വന്‍റി-ലോകകപ്പ്-107122300052_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കൊളോണിയല്‍ രാജ്യങ്ങളുടെ മാത്രം ആവേശമായ ക്രിക്കറ്റിനു വിവിധ രൂപങ്ങള്‍ വന്നത് 100 വര്‍ഷം കൊണ്ടാണ്. ദിവസങ്ങോളം നീണ്ടു നില്‍ക്കുന്ന വിരസമായ ടെസ്റ്റ് രൂപത്തിനെ ആറ്റി കുറുക്കി ഏകദിന ക്രിക്കറ്റ് രൂപമെടുത്തു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കൊളോണിയല്‍ രാജ്യങ്ങളുടെ മാത്രം ആവേശമായ ക്രിക്കറ്റിനു വിവിധ രൂപങ്ങള്‍ വന്നത് 100 വര്‍ഷം കൊണ്ടാണ്. ദിവസങ്ങോളം നീണ്ടു നില്‍ക്കുന്ന വിരസമായ ടെസ്റ്റ് രൂപത്തിനെ ആറ്റി കുറുക്കി ഏകദിന ക്രിക്കറ്റ് രൂപമെടുത്തു.  ഏകദിനത്തിനെ പിന്നെയും ചുരുക്കി ട്വന്‍റി20 ക്രിക്കറ്റും. നാലു മണിക്കൂറില്‍ കളി തീരുമാനമാകുന്നു എന്നതാണ് ട്വന്‍റി ക്രിക്കറ്റിന്‍റെ പ്രത്യേകത. ട്വന്‍റി ആവേശമാകുന്നതാണ് 2007 ല്‍ കണ്ടത്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനു ലഭിച്ച വരവേല്‍പ്പ് നാളത്തെ ക്രിക്കറ്റ് ഇതാകുമെന്ന പ്രവചനത്തിലേക്കാണ് വിദഗ്ദരെ കൊണ്ടെത്തിച്ചത്. ഏകദിനത്തിന്‍റെ ജനകീയത നഷ്ടമാകുമെന്നു മനസ്സിലാക്കിയ ഐ സി സി ആകട്ടെ മത്സരങ്ങളുടെ എണ്ണം കുറച്ച് ട്വന്‍റി ക്രിക്കറ്റിന്‍റെ പ്രചാരത്തെ നിയന്ത്രിച്ചു.  ഇംഗ്ലീഷ് കൌണ്ടി ടീമുകളായ മിഡിലെക്‍സും സറേയുമായിരുന്നു ആദ്യം ട്വന്‍റി കളിച്ചവര്‍ 2004 ല്‍ ജൂലായ് 15 ന് ഇംഗ്ലീഷ് വെയ്‌‌ത്സ് ക്രിക്കറ്റ് ബോര്‍ഡായിരുന്നു സംഘാടകര്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജ്യാന്തര തലത്തിലേക്ക് ട്വന്‍റി എത്താന്‍ പിന്നെയും വൈകി. 2005 ഫെബ്രുവരി 17 നു കിവീസും ഓസീസും തമ്മിലായിരുന്നു രാജ്യാന്തര തലത്തിലെ ആദ്യ മത്സരം.  ഈ ക്രിക്കറ്റ് ക്യാപ്സൂളിനു ലോക മത്സരങ്ങള്‍ എന്ന മുഖം കൈവന്നതാകട്ടെ 2007 ലും. ലോകകപ്പ് വെര്‍ഷനിലെ ആദ്യ മത്സരത്തില്‍ കരീബിയന്‍ ടീമായ വിന്‍ഡീസിനെ പരാജയപ്പെടുത്തി ആതിഥേയരായ ദക്ഷിണാഫ്രിക്കയായിരുന്നു ആദ്യ ജയം കുറിച്ചത്. ഫൈനലില്‍ അഞ്ചു റണ്‍സിനു പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ കിരീടവും സ്വന്തമാക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രഥമ ട്വന്‍റി ലോകകപ്പ് എന്ന നിലയില്‍ എല്ലാകാര്യങ്ങളും റെക്കോഡിലേയ്‌ക്ക് പോയ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മാത്യൂ ഹെയ്ഡനായിരുന്നു. 263 റണ്‍സ് ഈ ഓസ്ട്രേലിയന്‍ ഓപ്പണര്‍ നേടിയപ്പോള്‍ പാകിസ്ഥാന്‍ ബൌളര്‍ ഉമര്‍ ഗുല്‍ 13 വിക്കറ്റ് നേടി കൂടുതല്‍ വിക്കറ്റ് നേട്ടക്കാരനായി.  അഫ്രീദി ആദ്യ ലോകകപ്പിലെ താരമായി. ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു ആദ്യ ജയം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജോഹന്നാസ് ബര്‍ഗില്‍ നടന്ന മത്സരത്തില്‍ കരീബിയന്‍ ടീമായ വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.205 റണ്‍സിനു മറുപടി പറയാന്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 208 അടിച്ചതോടെ ആദ്യം 400 റണ്‍സ് കടന്ന മത്സരമായി ഇത് മാറി. അതിനു ശേഷം 400 കടന്ന മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യ സെഞ്ച്വറി വിന്‍ഡീസിന്‍റെ ഗെയില്‍ കണ്ടെത്തി. 57 പന്തില്‍ 10 സിക്‍സറുകളുമായി 117 റണ്‍സായിരുന്നു ഗെയില്‍ നേടിയത്. മത്സരത്തില്‍ ഗെയ്‌‌ല്‍ അടിച്ചു കൂട്ടിയത് പത്തു സിക്സറുകള്‍. ഹര്‍ഷല്‍ ഗിബ്‌സ് 14 ഫോറുകളുമായി ആദ്യ ട്വന്‍റി ലോകകപ്പ് അര്‍ദ്ധ ശതകത്തിനും ഉടമയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബ്രോഡിന്‍റെ പത്തൊമ്പതാം ഓവറില്‍ ആറു പന്തും തൂക്കി യുവരാജ് ട്വന്‍റിയില്‍ ഒരോവറിലെ കൂടുതല്‍ സിക്സറടിക്കുന്ന ആദ്യ താരമായി. കൂട്ടത്തില്‍ വേഗമേറിയ അര്‍ദ്ധ ശതകത്തിനു കൂടി പാത്രമാകുകയായിരുന്നു യുവി.സിക്സറുകളിലൂടെ റണ്‍സ് ഒഴുകിയപ്പോള്‍ 12 പന്തുകളില്‍ 50 കടന്ന് എറ്റവും വേഗമേറിയ അര്‍ദ്ധ ശതകം പിറന്നു. മൊത്തം 16 പന്തില്‍ 58 റണ്‍സാണ് യുവരാജ് സിംഗ് അടിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോക ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ഇന്ത്യന്‍ യുവനിരയുടെ പട്ടാഭിഷേകം. പ്രഥമ ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെതിരെ തെല്ലൊന്നു കാലിടറിയെങ്കിലും തകര്‍പ്പന്‍ പോരാട്ടവുമായി തുടങ്ങിയ ഇന്ത്യ കലാശക്കൊട്ട് വിജയത്തോടെ തന്നെ ആടിത്തിത്തീര്‍ത്തു. ഫൈനലില്‍ അയല്‍ക്കാരായ പാകിസ്ഥാനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 23 Dec 2007 18:32:20 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[Retro 07]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
