<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[ചലച്ചിത്രമേള]]></title>
    <link>https://malayalam.webdunia.com/iffk-special-2007</link>
    <description><![CDATA[Webdunia Special , The Special way of Celebrating]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Tue, 09 Jun 2026 14:37:36 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>ചലച്ചിത്രമേള</title>
      <url>https://malayalam.webdunia.com/iffk-special-2007</url>
      <link>https://malayalam.webdunia.com/iffk-special-2007</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/iffk-special-2007-1020112.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[മേളയില്‍ ഗൌരവ സമീപനം: മനോജ്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഗൌരവ-സമീപനം-മനോജ്-107121500034_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഗൌരവ-സമീപനം-മനോജ്-107121500034_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[യുവപ്രേക്ഷകരുടെ സാന്നിധ്യവും സിനിമയോടുള്ള ഗൗരവപൂര്‍വ്വമുള്ള സമീപനവുമാണ്‌ പന്ത്രണ്ടാമത്‌ ചലച്ചിത്രമേളയുടെ പ്രത്യേകതയെന്ന്‌ മാധ്യമപ്രവര്‍ത്തകനായ മനോജ്‌ പുതിയവിള]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/15/images/img1071215034_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>യുവപ്രേക്ഷകരുടെ സാന്നിധ്യവും സിനിമയോടുള്ള ഗൗരവപൂര്‍വ്വമുള്ള സമീപനവുമാണ്‌ പന്ത്രണ്ടാമത്‌ ചലച്ചിത്രമേളയുടെ പ്രത്യേകതയെന്ന്‌ മാധ്യമപ്രവര്‍ത്തകനായ മനോജ്‌ പുതിയവിള.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചലച്ചിത്രമേളക്ക്‌ ബുദ്ധിജീവികളുടെ വാര്‍ഷിക കൂട്ടായ്മ എന്നൊരു വിളിപ്പേര്‌ വീണിട്ടുണ്ടെങ്കിലും ഈ സ്വഭാവത്തില്‍ നിന്നും മേള ക്രമേണ മാറുന്നതാണ്‌ കഴിഞ്ഞ മേളകളിലെ പ്രധാന സവിശേഷതയെന്ന്‌ ചലച്ചിത്രമേളകളിലെ സ്ഥിരം സാന്നിധ്യമായ പുതിയവിള നിരീക്ഷിക്കുന്നു. കൈരളി തിയേറ്ററിന്‌ പുറത്തിരുന്ന്‌ സിനിമയെ കുറിച്ച്‌ വാചാലരാകുന്നവരുടെ സംഘം കേരളത്തിന്‍റെ ആദ്യ മേളകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ഓപ്പണ്‍ ഫോറങ്ങള്‍ കലാപവേദികളായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ തുടങ്ങുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പേ തിയേറ്ററിനുള്ളില്‍ പ്രേക്ഷകര്‍ കയറി കാത്തിരിക്കുന്നതാണ്‌ പുതിയ കാഴ്ച. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ സിനിമയും കാണണമെന്ന്‌ അത്യാഗ്രഹപൂര്‍വ്വമായ ഒരു സമീപനം പ്രേക്ഷകരില്‍ ഉണ്ടായിരിക്കുന്നത്‌ നല്ല മാറ്റമാണ്‌. എന്നാല്‍ ചലച്ചിത്രമേളകളില്‍ സിനിമ കാണുന്നതിന്‌ ഒപ്പം പരസ്പരം ആശയകൈമാറ്റവും പ്രധാനമാണ്‌.കണ്ട സിനമയെ കുറിച്ച്‌ പരസ്പരം സംസാരിക്കുമ്പോള്‍ ഒരോരുത്തരും സിനിമ കണ്ട പുതിയ രീതി വെളിപ്പെടാറുണ്ട്‌. എന്തായാലും ചലച്ചിത്രമേളകളിലെ പ്രധാന ദൗത്യം സിനിമ കാണുക എന്നത്‌ തന്നെയാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ മുക്കിലും മൂലയിലുമുള്ള മാധ്യമപഠന വിദ്യാര്‍ത്ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മേളയെ സമീപിച്ചതും പുതിയ അനുഭവമായി. ഒരേ വിഷയങ്ങള്‍ പല സംവിധായകര്‍ ചിത്രീകരിച്ച ആന്തോളജി പാക്കേജ്‌ കാണാന്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളാണ്‌ പ്രധാനമായും എത്തിയത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ലാസിക്‌ സിനിമകള്‍ കാണാനും വിദ്യാര്‍ത്ഥികള്‍ സമയം കണ്ടെത്തിയത്‌ സിനിമയൊടുള്ള അവരുടെ സമീപനം ഗൗരവമുള്ളതാണെന്ന്‌ വെളിവാക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചലച്ചിത്രമേളയില്‍ കാണുന്ന ചിത്രങ്ങളൊന്നും നിരാശപ്പെടുത്തുന്നില്ല എന്നതാണ്‌ വാസ്തവം. പുതിയ കഥപറച്ചില്‍ രീതി, പുതിയ ക്രാഫ്ട്‌, പുതിയ പശ്ചാത്തലം എല്ലാം പരിചയപ്പെടാനുള്ള അവസരമാണ്‌ മേളകള്‍, ഒരു സിനിമ നന്നായില്ല, അല്ലെങ്കില്‍ മേളയുടെ നിലവാരം കുറഞ്ഞു പോയി എന്ന്‌ പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരോ ചിത്രവും ഓരോ രാജ്യങ്ങളിലെ സംസ്കാരിങ്ങളിലേക്കും ഉപസംസ്കാരങ്ങളിലേക്കും തുറന്നുവച്ച വാതിലുകളാണ്‌. ആ ആര്‍ത്ഥത്തില്‍ കേരളത്തിന്‍റെ പന്ത്രണ്ടാം ചലച്ചിത്രമേളയും സാര്‍ത്ഥകമാകുന്നു എന്ന്‌ മനോജ്‌ പുതിയവിള ചൂണ്ടികാട്ടുന്നു</font>]]></content:encoded>
      <pubDate>Sat, 15 Dec 2007 11:59:17 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സുവര്‍ണ ചകോരം രണ്ടു ചിത്രങ്ങള്‍ക്ക്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സുവര്‍ണ-ചകോരം-രണ്ടു-ചിത്രങ്ങള്‍ക്ക്-107121500007_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സുവര്‍ണ-ചകോരം-രണ്ടു-ചിത്രങ്ങള്‍ക്ക്-107121500007_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള  സുവര്‍ണ ചകോരം പുരസ്ക്കാരം അര്‍ജന്‍റീനിയന്‍ ചിത്രമായ  എക്സ്‌ എക്സ്‌ വൈയും ഇറാനിയന്‍ ചിത്രമായ ടെന്‍ പ്ലസ് ഫോറും പങ്കിട്ടു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/14/images/img1071214105_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള  സുവര്‍ണ ചകോരം പുരസ്ക്കാരം അര്‍ജന്‍റീനിയന്‍ ചിത്രമായ എക്സ്‌ എക്സ്‌ വൈയും ഇറാനിയന്‍ ചിത്രമായ ടെന്‍ പ്ലസ് ഫോറും പങ്കിട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മികച്ച സംവിധാനത്തിനുള്ള രജത ചകോരം ടെന്‍ പ്ലസ് ഫോര്‍ സംവിധാനം ചെയ്ത മാനിയ അക്ബാരി നേടി. നവാഗത സംവിധാന പ്രതിഭക്കുള്ള രജത ചകോരം എക്സ് എക്സ് വൈയുടെ സംവിധായിക ലൂഷ്യ പൂവാന്‍സോ സ്വന്തമാക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരം ചൈനയില്‍ നിന്നുള്ള ഗെറ്റിംങ് ഹോമിനു ലഭിച്ചു. യാങ് ഴാങാണ് ഗെറ്റിംങ് ഹോം സംവിധാനം ചെയ്തത്. മികച്ച മലയാള ചിത്രമായി നെറ്റ്പാക് തെരഞ്ഞെടുത്തത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടലിനെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്ക്കാരം ലഭിച്ചത് മൊസാമ്പിക് ചിത്രമായ സ്ലീപ് വോക്കിംങ് ലാന്‍റിനാണ്. തെരേസ പ്രാറ്റയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്ക്കാരവും ഒരേ കടല്‍ നേടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏറ്റവും മികച്ച ചിത്രമായി പ്രേക്ഷകര്‍ തെരഞ്ഞെടുത്തത് ചൈനീസ് ചിത്രമായ ഗെറ്റിംങ് ഹോമിനെയാണ്. മുപ്പത്തിനാലു ശതമാനം വോ‍ട്ട് നേടിയാണ് ഗെറ്റിംങ് ഹോം ഈ പുരസ്ക്കാരം നേടിയത്.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അബ്ദുള്ള ഓഗസ് സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ ബ്ലിസിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sat, 15 Dec 2007 09:56:01 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:42:17 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[തീയേറ്റര്‍ അതുല്യ അനുഭവം നല്‍കുന്നുവെന്ന്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/തീയേറ്റര്‍-അതുല്യ-അനുഭവം-നല്‍കുന്നുവെന്ന്-107121400104_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/തീയേറ്റര്‍-അതുല്യ-അനുഭവം-നല്‍കുന്നുവെന്ന്-107121400104_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അത് നല്‍കുന്ന അനുഭവം അതുല്യമാണേന്ന് ദൂരദര്‍ശന്‍ അസിസ്റ്റന്‍റ്  ഡയറക്‍ടറും  ഡോക്യുമെന്‍ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍ വെബ്‌ദുനിയയോട് പറഞ്ഞു]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/14/images/img1071214104_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സിനിമാ തീയേറ്ററില്‍ സിനിമ കാണുമ്പോള്‍ അത് നല്‍കുന്ന അനുഭവം അതുല്യമാണേന്ന് ദൂരദര്‍ശന്‍ അസിസ്റ്റന്‍റ്  ഡയറക്‍ടറും  ഡോക്യുമെന്‍ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍ വെബ്‌ദുനിയയോട് പറഞ്ഞു. അദ്ദേഹവുമായി വെബ്‌ദുനിയ നടത്തിയ  അഭിമുഖത്തില്‍ നിന്ന്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>അല്‍മദോവറിന്‍റെ വോള്‍വര്‍ പോലുള്ള സിനിമകളുടെ ഡിവിഡികള്‍ ഇവിടെ സുലഭമാണ്. പിന്നെ മേളയില്‍ ഈ സിനിമ  പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമുണ്ടാ‍യിരുന്നോ?.</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമ ഒരു മാസ് മീഡിയയമാണ്. ഒറ്റക്ക് ഇരുന്ന് സിനിമ  കാണുമ്പോള്‍ ലഭിക്കുന്ന അനുഭവമല്ല  തീയേറ്ററില്‍ ഒരു  കൂട്ടത്തിന്‍റെ കൂടെയിരുന്ന് സിനിമ കാണുമ്പോള്‍ ലഭിക്കുന്നത്.  ഇതിനു പുറമെ ആരോഗ്യപരമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികമാണെന്ന് പ്രശസ്തയായ ഒരു സ്‌ത്രീപക്ഷ ചിന്തക അഭിപ്രായപ്പെടുകയുണ്ടായി. ഇതിനെക്കുറിച്ച്</i></font><br/><font  style='font-size:12pt; color:#000000'></font><br/>25 <font  style='font-size:12pt; color:#000000'>വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോണ്‍  എബ്രഹാം,സത്യജിത്ത് റായ് തുടങ്ങിയവരുടേ സിനിമകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അവരുടേതായ  മുദ്രകള്‍ അവര്‍ അവരുടെ സിനിമകളില്‍ പതിപ്പിച്ചിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>മലയാള സിനിമകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന വാദത്തെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്‍റര്‍നാഷണല്‍ സമൂഹത്തെ മുന്‍ നിറുത്തിയാണ് ഇവിടെ സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ സിനിമകള്‍  ആസ്വാദകര്‍ക്കായി കാണുന്നതിനായി പ്രത്യേക മേളകള്‍ നടത്തുന്നത് നന്നായിരിക്കും. രാത്രിമഴ, ഒരേ കടല്‍ തുടങ്ങിയ  സിനിമകള്‍ കാണുന്നതിന് നമ്മുക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. എന്നാല്‍,  മീ മൈ സെല്‍‌ഫ്, ബുദ്ധ കൊളാസ്പഡ്  തുടങ്ങിയ ചിത്രങ്ങള്‍ കാണുന്നതിന് നമ്മുക്ക് വളരെക്കുറച്ച് അവസരങ്ങളേയുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>യുവജനപങ്കാളിത്തത്തെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വളരെ സന്തോഷം നല്‍കുന്നു. 1997 ല്‍  മേളയില്‍ ‘ഫയര്‍‘ പ്രദര്‍ശിപ്പിച്ചപ്പോള്‍ ബഹളമയമായിരുന്നു. എന്നാല്‍, ഇന്ന് നിശബ്‌ദരായിരുന്ന് സിനിമ ആസ്വദിച്ച് യുവജനങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>മലയാളസിനിമയായ ‘നോട്ട്‌ബുക്കി‘നെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊളംബിയന്‍ ചിത്രമായ 4 മന്ത്‌സ്, 3 വീക്സ് ആന്‍ഡ് 2 ഡേയ്സ് എന്ന സിനിമയിലെ പ്രമേയം കൂട്ടുകാരിയുടെ ഗര്‍ഭഛിദ്രം  നടത്തുന്നതിന് നായിക നടത്തുന്ന ശ്രമങ്ങളാണ്. ‘നോട്ട്‌ബുക്കി‘ന്‍റേ പ്രധാന പ്രമേയവും ഇതു തന്നെ. ലോകത്തിന്‍റേ രണ്ട്  കോണുകളിലായി കിടക്കുന്ന രണ്ട് സംവിധായകരുടെ ചിന്തകള്‍ തമ്മിലുള്ള സമാനത നോക്കൂ. ഇത് തന്നെയാണ് സിനിമയുടെ സൌന്ദര്യവും.</font>]]></content:encoded>
      <pubDate>Fri, 14 Dec 2007 19:30:03 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയ്ക്ക്-ഇന്ന്-തിരശ്ശീല-വീഴുന്നു-107121400047_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയ്ക്ക്-ഇന്ന്-തിരശ്ശീല-വീഴുന്നു-107121400047_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മികച്ച നിലവാരമുള്ള 250ഓളം ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും സംഘാടനത്തിലെ ചില പാളിച്ചകളാണ് മേളയുടെ നിറം‌കെടുത്തിയതെന്നാണ് പ്രേക്ഷകരില്‍ പലര്‍ക്കും പറയുവാനുള്ളത്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/14/images/img1071214047_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പന്ത്രണ്ടാമത് അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന്  തിരശ്ശീല വീഴുകയാണ്. പരാതികളും പരിമിതികളും മേളയെ ബാധിച്ചുവെന്ന ആരോപണമുയര്‍ന്നിട്ടുണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>. <font  style='font-size:12pt; color:#000000'>മികച്ച നിലവാരമുള്ള 250ഓളം ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും സംഘാടനത്തിലെ ചില പാളിച്ചകളാണ് മേളയുടെ നിറം‌കെടുത്തിയതെന്നാണ് പ്രേക്ഷകരില്‍ പലര്‍ക്കും പറയുവാനുള്ളത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തീയറ്ററുകളുടെ എണ്ണം മുന്‍‌ വര്‍ഷത്തേതില്‍ നിന്നും മൂന്നെണ്ണം കൂടി വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും അത് കാര്യമായ ഗുണം ചെയ്തില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മിക്ക തീയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ സീറ്റുകള്‍ നിറഞ്ഞു കവിയുന്ന കാഴ്ചയാണ് കാണാനായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പലപ്പോഴും ഒരു തീയറ്ററിലെ ചിത്രം കണ്ട് അടുത്ത തീയറ്ററില്‍ എത്തി സീറ്റ് നേടാന്‍ കഴിയാതെ വന്നതിനാല്‍ നല്ല ചിത്രങ്ങള്‍ പലര്‍ക്കും നഷ്ടപ്പെടുത്തേണ്ടി വന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടാതെ ഒരു തീയറ്ററില്‍ നിന്ന് അടുത്ത തീയറ്ററിലേക്ക് എത്തുവാന്‍ ഓട്ടോറിക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലപ്പോഴും ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമായിരുന്നില്ലെന്നും പരാതിയുണ്ട്. ചിലപ്പോള്‍ യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ വാക്കുതര്‍ക്കങ്ങളും ഉണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിഗ്നേച്ചര്‍ ചിത്രം കാണികളുടെ കൂവല്‍ ഏറ്റുവാങ്ങിയതിലൂടെയാണ് ശ്രദ്ധേയമായത്. മേളയുടെ ആദ്യദിനം മുതല്‍ തുടങ്ങിയ കൂവല്‍ ഏഴാം ദിവസം വരെയും തുടര്‍ന്നു. മത്സര വിഭാഗ ചിത്രങ്ങള്‍ പരമ്പരാഗത ശൈലിയിലുള്ള ചിത്രങ്ങള്‍ മാത്രമായി പോയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള സിനിമയുമായി അടുത്തു നില്‍ക്കുന്നവയായിരുന്നു മേളയിലെ ചിത്രങ്ങളെന്നും വേറിട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ വ്യത്യസ്ത അവതരന ശൈലി അവലംബിക്കുന്നതോ ആയിട്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിരുന്നുവെന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും അഭിപ്രായമുയര്‍ന്നിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യത്യസ്ത സിനിമ കാ‍ണാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം പാഴായ അനുഭവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. കൂട്ടത്തില്‍ പെഡ്രോ അല്‍‌മോദോവര്‍ക്ക് അമിത പ്രാധാന്യം നല്‍കിയതിനേയും ചിലര്‍ വിമര്‍ശിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കൊമേഴ്സ്യല്‍ ടച്ചുള്ള ചിത്രങ്ങളുടെ സംവിധായകന് ഇത്രയധികം പ്രാധാന്യം നല്‍കേണ്ടിയിരുന്നില്ലെന്നാണ് ഇവരുടെ പക്ഷം. മാത്രമല്ല, റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നാല് മികച്ച സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സംഘാടകര്‍ അല്‍മൊദോവറിന് മാത്രം പ്രത്യേക പരിഗണന നല്‍കിയത് ശരിയായില്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.</font>]]></content:encoded>
      <pubDate>Fri, 14 Dec 2007 17:54:57 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിനിമയുടെ കരുത്ത് സത്യാത്മകത കെ ജി ജോര്‍ജ്ജ്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിനിമയുടെ-കരുത്ത്-സത്യാത്മകത-കെ-ജി-ജോര്‍ജ്ജ്-107121400100_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിനിമയുടെ-കരുത്ത്-സത്യാത്മകത-കെ-ജി-ജോര്‍ജ്ജ്-107121400100_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്ത്യയോട്  സാദൃശ്യമുള്ള വികസ്വരരാജ്യങ്ങളുടെ ചിത്രങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു  അതില്‍ എടുത്ത് പറയേണ്ടത് ലളിതമനോഹരങ്ങളായ ചൈനീസ് ചിത്രങ്ങളായിരുന്നു. ജോര്‍ജ് അഭിപ്രായപ്പെട്ടു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദൃശ്യാവിഷ്കാരമായ സിനിമയുടെ കരുത്ത് സത്യത്മകതയാണെന്ന് അനന്തപുരിയിലെ രാജ്യാന്തര ചലചിത്രമേള സാക്ഷ്യപ്പെടുത്തുന്നതായി സംവിധായകന്‍ കെ.ജി. ജോര്‍ജ് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വ്യത്യസ്തമായ  രൂപവും ഭാവവും നല്‍കുതിന് അനന്തപുരിക്ക് കഴിഞ്ഞു: ആദ്യവര്‍ഷങ്ങളിലെ വേദി മാറ്റം മേളയുടെ സ്വഭാവത്തെ കാര്യമായി ബാധിച്ചിരുന്നു.സ്ഥിരം വേദി ഗുണം ചെയ്തു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയോട്  സാദൃശ്യമുള്ള വികസ്വരരാജ്യങ്ങളുടെ ചിത്രങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു  അതില്‍ എടുത്ത് പറയേണ്ടത് ലളിതമനോഹരങ്ങളായ ചൈനീസ് ചിത്രങ്ങളായിരുന്നു. ജോര്‍ജ് അഭിപ്രായപ്പെട്ടു. ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ മൃതദേഹവുമായി ചൈനയിലുടനീളം സഞ്ചരിക്കു ഒരു മനുഷ്യനെ "ഗെറ്റിംഗ് ഹോമില്‍' കാണുവാന്‍ സാധിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ചൈനീസ് സമൂഹത്തിന് കഴിഞ്ഞ കുറച്ച് കാലങ്ങളിലുണ്ടായ വന്‍ പരിവര്‍ത്തനങ്ങളെ മനസ്സിലാക്കുവാന്‍ ഈ ചിത്രത്തിലൂടെ സാധിക്ക്കും  ഇന്ത്യയുടെതില്‍ നിന്ന്  വ്യത്യസ്തമായി ചൈനയിലെ ചിത്രങ്ങളുടെ നിര്‍മ്മാണച്ചെലവിന്‍റെ നല്ലൊരുപങ്ക് വഹിക്കുത് ചൈനീസ് സര്‍ക്കാരാണ്.  അതുകൊണ്ട് തെ ചൈനീസ് സര്‍ക്കാരിന്‍റെ പല നയങ്ങളും സിനിമകളില്‍ പ്രതിഫലിക്കുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലയിലും സാഹിത്യത്തിലും വളരെ സന്പുഷ്ടമായ  പാരന്പര്യമുള്ള ലാറ്റിന്‍ അമേരിക്കയിലെ ചിത്രങ്ങള്‍ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ എന്നും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കും, സ്പാനിഷിന്‍റെയും ഡച്ചിന്‍റെയും അധിനിവേശത്തിന്‍റെ ബാക്കിപത്രമാവാം ഇത് . </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പിനോഷെയുടെ നീചമായ പട്ടാളഭരണത്തിനെതിരെ നിശ്ചലച്ചിത്രങ്ങളുമായി പടപൊരുതിയ ചിലിയിലെ ഫോട്ടോേഗ്രാഫര്‍മാരുടെ നേര്‍ക്കാഴ്ചയുമായി എത്തിയ സിറ്റി ഓഫ് ഫോട്ടോേഗ്രാഫേഴ്സ് എന്ന ഡോക്യുമെന്‍ററി ഭാവിയില്‍ മാധ്യമങ്ങള്‍ക്ക് പല വിസ്ഫോടനങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെ് പ്രവചിക്കുതാണെന്ന്‌   ജോര്‍ജ് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>	</font><font  style='font-size:12pt; color:#000000'>വര്‍ണ്ണവൈവിധ്യത്തിലും ഛായാഗ്രഹണഭംഗിയിലും ഒരുപടി മുില്‍ നില്‍ക്കുത് ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്.  ലാറ്റിനമേരിക്കയിലെ ഗ്രാമങ്ങളില്‍ നിന്നുമുള്ള ജനജീവിതത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങള്‍ സ്യൂലി ഇന്‍ ദി സ്കൈ യില്‍  കാണാന്‍ കഴിയൂം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യാഥാര്‍ത്ഥ്യങ്ങളെ മായം ചേര്‍ക്കാതെ അവതരിപ്പിക്കുന്ന ആഫ്രിക്കന്‍ ചിത്രങ്ങള്‍ ചരിത്രത്തിന്‍റെ പരിണാമത്തെയും ഭാവിയിലെ വെല്ലുവിളികളേയും സൂചിപ്പിക്ക്കുന്നു. ഇന്ത്യയില്‍ കലകള്‍ ആഘോഷങ്ങളുടെ ഭാഗം മാത്രമായി ഒതുങ്ങുന്നു. നമ്മുടെ സംസ്കാരം കലകള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം നാം വിസ്മരിക്കുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമ ഇവിടെ ലളിതമായ  വിനോദ ഉപാധി മാത്രമാണ്.  വളരെക്കുറച്ചുകാലത്തെ ആയുസ്സ് മാത്രമേ നമ്മുടെ സിനിമകള്‍ക്കുള്ളുവെ് അദ്ദേഹം പറഞ്ഞു. 19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രൂപം കൊണ്ട സിനിമ എന്ന കലാരൂപം 1950 നും 1980 നും മധ്യത്തിലാണ് അതിന്‍റെ ഏറ്റവും വലിയ വളര്‍ച്ച നേടിയത്.  21-ാം നൂറ്റാണ്ടില്‍ സിനിമ അവസാനിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമയുടെ അന്തസത്തയെ മനസ്സിലാക്കുതില്‍ പുതു തലമുറ സദ്ധമാകുകയാണെങ്കില്‍ തുടര്‍ും നല്ല സിനിമകള്‍ ഉണ്ടാകും. സ്ത്രീകള്‍ മുന്‍ വര്‍ഷത്തേക്കാളും മേളയില്‍ സജീവമായിരുന്നുവെന്നും  അദ്ദേഹം അഭിപ്രായപ്പെ'ു.  പുതിയ ചിത്രങ്ങള്‍ നല്ലൊത്ധശതമാനം ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ചിത്രങ്ങള്‍ക്ക്  ജനസമ്മതി ഒട്ടും  കുറഞ്ഞിട്ടില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവിധ രാജ്യങ്ങളില്‍ നിുള്ള 300 ചിത്രങ്ങള്‍ തിരഞ്ഞെടുക്കു കമ്മിറ്റിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷിക്കുതായി കെ. ജി. ജോര്‍ജ് പറഞ്ഞു.</font>]]></content:encoded>
      <pubDate>Fri, 14 Dec 2007 16:55:25 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചലച്ചിത്ര മേള ഫലിതങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്ര-മേള-ഫലിതങ്ങള്‍-107121400063_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്ര-മേള-ഫലിതങ്ങള്‍-107121400063_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മൂന്നു പേരുടെയും മുഖം കാണുവാന്‍ ആ മഹാന്‍ പലവിധ ശ്രമങ്ങളും നടത്തി. മുടി നീട്ടി വളര്‍ത്തിയവരില്‍ ഒരുവന്‍ മൊബൈല്‍ വെളിച്ചം മുഖത്തേക്ക് ആക്കി പല്ലു കടിച്ച് വിളിച്ചു പറഞ്ഞു;‘ എടാ നിന്‍റേ കഥകളി കാണുവാനല്ല ഞങ്ങള്‍ ഇവിടെയെത്തിരിക്കുന്നത്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/>1  <font  style='font-size:12pt; color:#000000'>പ്രശസ്തയായ ഒരു നടി  ചലച്ചിത്ര മേളയില്‍ എത്തിയിരിക്കുന്നു. ഒരു ലേഖകന് ആ നടിയെ ഇന്‍റര്‍വ്യൂ ചെയ്യണം. ബന്ധു കൂടിയായ ചലച്ചിത്ര മേള സംഘാടകനോട് സഹായം ചോദിച്ചു. ‘നിനക്ക് വേണമെങ്കില്‍ തിരുവനന്തപുരം മൃഗശാലയിലെ പെണ്‍സിംഹവുമായി ഇന്‍റര്‍വ്യൂ നടത്തുവാന്‍ അവസരം ഉണ്ടാക്കി തരാം.  പക്ഷെ അവരോട് വല്ലതും ചോദിക്കുവാന്‍ ചെറിയൊരു പേടി’-സംഘാടകന്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>2  <font  style='font-size:12pt; color:#000000'>സ്ഥലം കൈരളി തീയേറ്റര്‍. മീ മൈസെല്‍ഫ് തുടങ്ങിയിരിക്കുന്നു. ഇരുട്ടില്‍ മുടി നീട്ടിവളര്‍ത്തിയ മൂന്ന് രൂപങ്ങള്‍ തീയേറ്ററിലെ ഇരുട്ടിലേക്ക് വന്നു. മൊബൈല്‍ വെളീച്ചത്തില്‍  നീങ്ങി അവര്‍ മുന്‍ സീറ്റുകളീല്‍ ഇരുന്നു. ഇവര്‍ പെണ്‍ ‘ബുജി’കളാണെന്ന് കരുതി ഒരു പാട് പ്രതീക്ഷയോടെ ഒരു മഹാന്‍ ഇവര്‍ക്ക് പിറകിലുള്ള സീറ്റില്‍ പോയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂന്നു പേരുടെയും മുഖം കാണുവാന്‍ ആ മഹാന്‍ പലവിധ ശ്രമങ്ങളും നടത്തി. മുടി നീട്ടി വളര്‍ത്തിയവരില്‍ ഒരുവന്‍ മൊബൈല്‍ വെളിച്ചം മുഖത്തേക്ക് ആക്കി പല്ലു കടിച്ച് വിളിച്ചു പറഞ്ഞു;‘ എടാ നിന്‍റേ കഥകളി കാണുവാനല്ല ഞങ്ങള്‍ ഇവിടെയെത്തിരിക്കുന്നത്. സിനിമ കാണുവാനാ....#@=‘’‘’ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>3 <font  style='font-size:12pt; color:#000000'>ഒരു മാധ്യമ സ്ഥാപനത്തിലെ ലേഖകന്‍ പ്രശസ്തനായ ഒരു സിനിമാ നടനോട്. ‘സര്‍ ഇന്ന് പ്രദര്‍ശിപ്പിച്ച അനന്തഭദ്രം എങ്ങനെയുണ്ടായിരുന്നു’. നടന്‍ ആകെ ഞെട്ടി. ‘അനന്തഭഭ്രമോ?’; നടന്‍ ചോദിച്ചു.(കൈരളിയില്‍ കാലങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ച ‘അനന്തഭദ്രം‘ എന്ന സിനിമയുടെ ബാനര്‍ അഴിക്കാതെ കെട്ടീയിരുന്നു. ലേഖകന്‍ അത് കണ്ടിട്ട് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയാണെന്ന് തെറ്റിധരിച്ചു)</font><br/><font  style='font-size:12pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'>കൈരളിയില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ഒരു ഹ്രസ്വ ചിത്രം പ്രദര്‍ശീപ്പിക്കും. ഇതില്‍ മുഖത്ത് ചായം തേച്ച് ഭീകരരൂപിണിയായ ഒരു രൂപം കണ്ടിട്ട് ഒരു പ്രേഷകന്‍;‘ഇത്  നമ്മുടെ പ്രശസ്തയായ ....എഡിറ്ററല്ലേ എന്നു  സംശയം’.</font><br/><font  style='font-size:12pt; color:#000000'></font><br/>5 <font  style='font-size:12pt; color:#000000'>സിനിമകള്‍ തുടങ്ങുവാന്‍ പോകുന്നതിന് മുമ്പ് സുന്ദരികളായ യുവതികള്‍ സ്‌ക്രീനിന് മുമ്പിലിരുന്ന് പറഞ്ഞു;‘നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യുക’.  പെട്ടെന്ന് ഇത് പറഞ്ഞ യുവതിയുടെ ഫോണ്‍ ചിലച്ചു;‘എനി ബഡി ഹീയര്‍’. തീയേറ്ററില്‍ കൂട്ടച്ചിരി.</font><br/><font  style='font-size:12pt; color:#000000'></font><br/>6  <font  style='font-size:12pt; color:#000000'>പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞുക്കുട്ടന്‍ തീയേറ്ററീന് മുമ്പില്‍ നില്‍ക്കുന്നു. ഒരു ചാനല്‍ ലേഖിക ചാടി വീണു.’ സിനിമകള്‍ വളരെ ശ്രദ്ധാപൂര്‍വം ആസ്വദിക്കുന്നതു കണ്ടൂ. സിനിമകളിലെ ആത്മീയമായ തലങ്ങളേക്കുറീച്ച്?. ‘ക്ഷമിക്കണം ഞാന്‍ ഇതുവരെ ഒരു സിനിമയും കണ്ടില്ല. ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുകയാണ്‘-മാടമ്പ് ഇത് പറഞ്ഞപ്പോള്‍ ലേഖികയുടെ മുഖം ആസിഡീല്‍ മുക്കിയ പോലെ!  </font>]]></content:encoded>
      <pubDate>Fri, 14 Dec 2007 13:52:15 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിനിമ: സംയുക്ത നിര്‍മ്മാണം ഗുണകരം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിനിമ-സംയുക്ത-നിര്‍മ്മാണം-ഗുണകരം-107121400061_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിനിമ-സംയുക്ത-നിര്‍മ്മാണം-ഗുണകരം-107121400061_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേളകള്‍ ആശയവിനിമയത്തിനുള്ള  പുതിയ വാതായനമാണെന്ന്‌ ലോഡ് ലെറ്റ് ദ ഡെവിള്‍ സ്റ്റീല്‍ മൈ സോള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഗ്നിദേവ് ചാറ്റര്‍ജി പറഞ്ഞു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംയുക്ത നിര്‍മ്മാണവും രാജ്യാന്തര നിര്‍മ്മാണവും സിനിമയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന്‌  മത്സരവിഭാഗം സംവിധായകര്‍ വ്യക്തമാക്കി. ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിതരുന്നു  അവര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളകള്‍ ആശയവിനിമയത്തിനുള്ള  പുതിയ വാതായനമാണെന്ന്‌ ലോഡ് ലെറ്റ് ദ ഡെവിള്‍ സ്റ്റീല്‍ മൈ സോള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഗ്നിദേവ് ചാറ്റര്‍ജി പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ടീത്ത് ഓഫ് ലൗവിന്‍റെ സംവിധായകന്‍ സുയാങ്ങ് യുക്സിന്‍, കാസ്ക്കറ്റ് ഫോര്‍ ഹയറിന്‍റെ സംവിധായകന്‍ നീല്‍ ബുബോയ്, സ്ളീപ് വാക്കിംഗ്  ലാന്‍റിന്‍റെ സംവിധായിക തെരേസ പ്രാറ്റ, എക്സ എക്സ വൈ എ ചിത്രത്തിന്‍റെ ഛായാഗ്രാഹികയായ നതാഷ ബ്രയര്‍  എന്നിവര്‍ പങ്കെടുത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓരോ രാജ്യത്തെയും സിനിമകളുടെ വെല്ലുവിളികളെക്കുറിച്ച് സംവിധായകര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചു. നതാഷ ബ്രയറിന്‍റെ അഭിപ്രായത്തില്‍ അര്‍ജന്‍റീന സിനിമകളുടെ ഏറ്റവും വലിയ വെല്ലുവിളി സാന്പത്തിക സഹായത്തിന്‍ടെ അപര്യാപ്തതയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനുള്ള പരിഹാരമായി  പുത്തന്‍ ആശയം അവര്‍ മുന്നോട്ടു വച്ചു. ''നിങ്ങള്‍ക്ക്ആശയവും നിശ്ഛയദാര്‍ഢ്യവുമുണ്ടെങ്കില്‍ സിനിമയുടെ പകുതിഭാഗം കഴിഞ്ഞു. നിങ്ങള്‍ക്ക് മൊബെയില്‍ ക്യാമറ ഉപയോഗിച്ചും ചിത്രം നിര്‍മ്മിക്കാം.'' എക്സ് എക്സ് വൈ  എ ചിത്രം പുരുഷന്‍റെയും സ്ത്രീയുടെയും ജനിതക സ്വഭാവത്തിലുള്ള പതിനഞ്ചുകാരന്‍റെ മാനസിക വൈഷമ്യങ്ങള്‍ എടുത്തു കാട്ടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തെരേസ പ്രാറ്റക്ക് ചിത്രീകരണവേളയില്‍ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി നല്ല അഭിനേതാക്കളുടെ ദൗര്‍ലഭ്യമായിരുന്നു. ഏകദേശം രണ്ട് മാസത്തോളം കഥാപാത്രങ്ങള്‍ക്കനുയോജ്യമായ അഭിനേതാക്കാള്‍ കാത്തിരുന്നതായി അവര്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വതന്ത്ര സാന്പത്തിക വ്യവസ്ഥ ഫിലിപ്പെയിന്‍‌സ്  സിനിമാവ്യവസായത്തെ സഹായിക്കുതായി സംവിധായകന്‍ നീല്‍ ബുബോയ് അഭിപ്രായപ്പെട്ടു. വളരെയധികം സിനിമാനിര്‍മ്മാതാക്കള്‍ പണ സന്പാദത്തിനായി ഈ മേഖലയിലേക്ക് വരുന്നുണ്ട് .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാങ്കേതിക മികവിലും മുതല്‍മുടക്കിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹോളിവുഡ് സിനിമകള്‍ ചൈനീസ് സിനിമാവ്യവസായത്തെ സ്വാധീനിക്കുന്നു. ഇത്തരം സിനിമകളാണ് ചൈനീസ് സിനിമകള്‍ക്കുള്ള വെല്ലുവിളിയെന്ന്‌ സുയാങ്ങ് യുക്സിന്‍ അഭിപ്രായപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹാരി പോട്ടറും ജെയിംസ് ബോണ്ടും ചൈനയില്‍ വളരെ ശ്രദ്ധനേടി. വന്‍ മുതല്‍മുടക്കുള്ള ചിത്രങ്ങള്‍ നല്ല ചിത്രങ്ങളാണെന്ന  തെറ്റിദ്ധാരണ അവിടെയുള്ളതായി അദ്ദേഹം പറഞ്ഞു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയില്‍ സുവര്‍ണചകോരം ലഭിക്കുതിനുള്ള സാധ്യതകളെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല സാധ്യതയുണ്ടെ് സംവിധായകര്‍ അറിയിച്ചു. </font>]]></content:encoded>
      <pubDate>Fri, 14 Dec 2007 13:45:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബഹുസ്വരതയുടെ ആഴങ്ങള്‍ തേടിയ 
 പകലിരവുകള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ബഹുസ്വരതയുടെ-ആഴങ്ങള്‍-തേടിയ-പകലിരവുകള്‍-107121400057_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ബഹുസ്വരതയുടെ-ആഴങ്ങള്‍-തേടിയ-പകലിരവുകള്‍-107121400057_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കോളനിവല്‍ക്കരിക്കപ്പെടു ജനതയുടെ പ്രതിരോധങ്ങള്‍ .. യുദ്ധത്തിന്‍റേയും അധിനിവേശത്തിന്‍റെയും ആസക്തികള്‍. വിശപ്പിന്‍റേയും കലാപങ്ങളുടേയും പകലിരവുകള്‍ .....]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോളനിവല്‍ക്കരിക്കപ്പെടു ജനതയുടെ പ്രതിരോധങ്ങള്‍ .. യുദ്ധത്തിന്‍റേയും അധിനിവേശത്തിന്‍റെയും ആസക്തികള്‍. വിശപ്പിന്‍റേയും കലാപങ്ങളുടേയും പകലിരവുകള്‍ ..... ഹൃദയമിഴിയില്‍ കാഴ്ചയുടെ തീവ്രാനുഭവങ്ങള്‍ കോറിയിട്ട് 12-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 'ഫെയ്ഡ് ഔട്ട്" ആകുകയായി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈചിത്രത്തിന്‍റേയും ലിംഗഭേദത്തിന്‍റേയും ആകുലതകളെ തീക്ഷണതയോടെ ആവിഷ്കരിച്ച് ലൂസിയ ഭുവന്‍സോയുടെ എക്സ്.എക്സ്.വൈ , സൂഹൃത്തായ ലിയുവിന്‍റെ മൃതദേഹവും വഹിച്ചുള്ള സാവോയുടെ യാത്രയിലൂടെ വര്‍ത്തമാനകാല ചൈനീസ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ വിസ്മകയകരമായ കൈയ്യൊതുക്കത്തോടെ ഒതരുക്കിയ യംഗ് ഴാങ്ങിന്‍റെ ഗെറ്റിംഗ് ഹോം മേളയിലെ ജനപ്രിയ ചിത്രമായി മാറി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റിയാലിറ്റിയും ഇല്യൂഷനും വിസ്മയകരമാക്കുംവിധം സമരസപ്പെടുത്തി ജീവന്‍റെയും ആത്മാവിന്‍റേയും ആന്തരിക സംഘര്‍ഷങ്ങള്‍ ആവിഷ്കരിച്ച മൈക്കലോ മഞ്ഞ്വേവ് സ്ക്കിയുടെ ഷാഡോസ്, ദൃശ്യസാധ്യതയുടേയും സംഗീതത്തിന്‍റേയും ശില്‍പചാതുര്യത്തിന്‍റേയും അപാരസാധ്യകതള്‍ ലോകസിനിമയ്ക്കായി കാഴ്ചവെയക്കു കിം കി ഡുക്കിന്‍റെ ടൈം മനസ്സിന്‍റെ ഇഴയടുപ്പങ്ങളുടെ തീവ്ര അനുഭവങ്ങളും പ്രണയത്തിന്‍റേയും രതിയുടേയും പുതിയ കാലമാണ് നമുക്ക് മുില്‍ തുറന്നിട്ടത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>'<font  style='font-size:12pt; color:#000000'>ശബ്ദമില്ലാത്തപ്പോഴും സംവേദിക്കാനില്ലാത്തപ്പോഴും വാക്കുകളാണ് നിങ്ങള്‍ക്കുവേണ്ടത്" എന്നു പറഞ്ഞ പെദ്രോ അല്‍മദോവറിന്‍റെ ആത്മഭാഷണം പോലെ തെ ഉറവയുള്ള ദൃശ്യ പ്രപഞ്ചമായിരുന്നു വോള്‍വര്‍', ആള്‍ എബൗട്ട് മൈ മദര്‍, ബാഡ് എഡ്യൂക്കേഷന്‍ തുടങ്ങിയ ചലച്ചിത്രാനുഭവങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെക്കോസ്ളോവാക്യന്‍ ചലച്ചിത്ര ചരിത്രത്തിലെ പ്രകാശ ഗോപുരമായ "ജിറി മെന്‍സിലിന്‍റെ യുദ്ധത്തിന്‍റേയും പൗര സ്വാതന്ത്യത്തിന്‍റേയും ലാര്‍ക്ക് ഓന്‍ എ സ്ട്രിംഗിലെ തടവറയ്ക്ക് ലോഹകൂന്പാര ചിന്തകള്‍, ചലച്ചിത്ര ദൃശ്യ വ്യാകരണത്തിന്‍റെ പുതിയ പാഠഭേദങ്ങളായിരുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>മനുഷ്യജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് ബ്രൂട്ട് ലൈറ്റുകള്‍ തെളിച്ച് മെറ്റാഫിസിക്കല്‍ ആയ പുനര്‍ നിര്‍മ്മിതിയിലൂടെ ചലച്ചിത്ര ഭാഷയുടെ പരിമിതികള്‍ മറികടടന്ന  ബര്‍ഗ്മാന്‍ ചിത്രങ്ങള്‍ ദൃശ്യഭാഷയുടെ വേരുറപ്പുള്ള അവലംബങ്ങളെ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓര്‍മ്മകളെക്കുറിച്ചും ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും മലയാളത്തിന്‍റെ 'നിറവും മണവുമുള്ള ചിത്രങ്ങളരുക്കിയ കാലം മറക്കരുതാത്ത സര്‍ഗ്ഗ സാിധ്യങ്ങളായ പി.ഭാസ്കരന്‍ മാഷും സി.വി. ശ്രീരാമനും മേളയില്‍ അനശ്വരതയുടെ അടയാളങ്ങളായി വീണ്ടും എത്തിയപ്പോള്‍ വര്‍ഷാന്തരങ്ങള്‍ എത്ര കഴിഞ്ഞാലും ജ്വലിച്ചു നില്‍ക്കു സര്‍ഗ്ഗാത്മകതയുടെ വഴിവെളിച്ചങ്ങളാണ് ഈ ചിത്രങ്ങളെന്ന് സംഘാടകര്‍  ചലച്ചിത്രാസ്വാദകരെ നീതിപൂര്‍വം ഓര്‍മ്മപ്പെടുത്തി.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചലച്ചിത്രകലയുടെ നന്മകള്‍ സ്വാംഗീകരിക്കാനെത്തിച്ചര്‍ ആസ്വാദകര്‍ക്ക് വിഷയ വൈവിധ്യമുള്ള, ലോക സിനിമയുടെ വര്‍ത്തമാനത്തെ ബോധ്യപ്പെടുത്തു മികച്ച പാക്കേജുകള്‍ ഒത്ധക്കുതില്‍ കേരള ചലച്ചിത്ര അക്കാദമി ലക്ഷ്യബോധത്തോടെ മുന്നേറിയിട്ടുണ്ട്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഭ്യന്തര കലഹത്തിന്‍റേയും വംശീയതയുടേയും ദുരന്തങ്ങള്‍ ജീവിതത്തിന്‍റെ തത്വശാസ്ത്രങ്ങളിലും കാവ്യാത്മകമായ ബിംബങ്ങളിലും ചാലിച്ച് തെരേസ പ്രത സ്ളീപ് വാക്കിംഗ് ലാന്‍റിലൂടെ ഒരുക്കിയെടുത്ത് മാനുഷികതയുടെ പ്രത്യയശാസ്ത്രവും കാഴ്ചയുടെ അനുഭവ സ്പര്‍ശവും ആയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമകാലിക ലോകജീവിതത്തിന്‍റെ ബഹുസ്വരതകളും വിഭി സംസ്കാരത്തിന്‍റെ ആഴങ്ങളും നിറഞ്ഞ ദര്‍ശനങ്ങളായിത്ധു മേളയിലെ ചിത്രങ്ങളേറെയും  പ്രേക്ഷകത്ധടെ പുതിയ ദൃശ്യബോധങ്ങളെ വീണ്ടും വിളിച്ചുണര്‍ത്താന്‍ പന്ത്രണ്ടാമത് അന്താരാഷ്ട്ര മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട</font><font style='font-size:11pt;'>്</font><br/></font>]]></content:encoded>
      <pubDate>Fri, 14 Dec 2007 13:18:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘അല്‍മദോവര്‍ പൂജ കൂടിപ്പോയി’]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘അല്‍മദോവര്‍-പൂജ-കൂടിപ്പോയി’-107121200074_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘അല്‍മദോവര്‍-പൂജ-കൂടിപ്പോയി’-107121200074_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പന്ത്രെണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ‘അല്‍മദോവര്‍ പൂജ അല്‍പ്പം കൂടിപ്പോയെന്ന് സിനിമനിരൂപകനായ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212074_1_1.jpg' Alt='Almedovar film' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പന്ത്രെണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ‘അല്‍മദോവര്‍ പൂജ അല്‍പ്പം കൂടിപ്പോയെന്ന് സിനിമാനിരൂപകനായ  വിജയകൃഷ്‌ണന്‍ വെബ്‌ദുനിയയോട് പറഞ്ഞു. വിജയകൃഷ്‌ണനുമായി വെബ്‌ദുനിയ നടത്തിയ അഭിമുഖത്തില്‍ നിന്ന്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>മേളയെക്കുറിച്ച് മൊത്തത്തിലുള്ള അഭിപ്രായം?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയില്‍ ഒരു ഉത്സവപ്രതീതി കാണുവാന്‍ കഴിയുന്നുണ്ട്. സിനിമാ ചര്‍ച്ചകള്‍, സംവിധാകരെയും അഭിനേതാക്കളെയും  പരിചയപ്പെടല്‍... അങ്ങനെ മൊത്തത്തില്‍ നിലനില്‍ക്കുന്ന പ്രസന്നത സന്തോഷം നല്‍കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>എന്തെങ്കിലും അപാകത?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയില്‍ ‘അല്‍‌മദോവര്‍ പൂജ’ അല്‍പ്പം കൂടിപ്പോയെന്ന് തോന്നുന്നു. സ്പാനിഷ് സംവിധായകനായ അല്‍‌മദോവറിന്‍റെ  വോള്‍‌വല്‍ പോലുള്ള ചിത്രങ്ങളുടെ സി.ഡികള്‍ കേരളത്തില്‍ സുലഭമാണ്. ഞാന്‍  അദ്ദേഹത്തെ ഒരു  വാണിജ്യസംവിധായകനായിട്ടാണ്  പരിഗണിക്കുന്നത്.  അര്‍ഹിച്ചതിലും കൂടുതല്‍ പരിഗണന അദ്ദേഹത്തിന് മേള  നല്‍കിയെന്നാണ് എനിക്ക് തോന്നുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ഈ മേളയില്‍ യുവാക്കളുടെ സജീവ സാന്നിദ്ധ്യം കാണുവാന്‍ കഴിയും. ഇതിനെക്കുറിച്ച്?<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Right><tr><td valign='top'><img src='/ml/articles/0712/12/images/img1071212074_1_2.jpg' Alt='vijayakrishnan  film critic' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> </i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാങ്കേതികത വളര്‍ന്ന് വികസിച്ചപ്പോള്‍ സാധാരണക്കാരന് വളരെ എളുപ്പത്തില്‍ സിനിമയെടുക്കാമെന്നായി. രാജ്യത്ത്  നിരവധി ഫിലിം ഇന്‍സ്റ്റിറ്റൂട്ടുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സിനിമയെ കൂടുതല്‍ അറിയണമെന്ന ലക്‍ഷ്യത്തോടെയാണ് ഭൂരിഭാഗം  യുവാക്കളും ചലച്ചിത്രമേളക്ക് എത്തുന്നത്.  സിനിമയുടെ ആസ്വാദക ഭാവി സുരക്ഷിതമാണെന്ന് ഇതില്‍ നിന്ന് വിലയിരുത്താം.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>മത്സരവിഭാഗത്തിലെ ചിത്രങ്ങളെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഗെറ്റിങ്ങ് ഹോം’  മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രമാണ്. ബാക്കിയുള്ള  ചിത്രങ്ങളെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ലോകസിനിമാ വിഭാഗത്തെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മീ മൈ സെല്‍‌ഫ് , ടൈം തുടങ്ങിയ ചിത്രങ്ങള്‍ നല്ല നിലവാരമുള്ളവയായിരുന്നു. മനുഷ്യ ജീവിതത്തെക്കുറിച്ച് കൂടുതല്‍  ആഴത്തില്‍ ചിന്തിക്കുവാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയൂ. പിന്നെ മൊത്തത്തില്‍   ലോകസിനിമയില്‍ മനുഷ്യ നന്‌മയുടെ സാന്നിദ്ധ്യം കാണാം. ‘ലാര്‍ക്ക് ഫാറം‘ പോലുള്ള ചിത്രങ്ങളില്‍ ഇത് ദൃശ്യമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>മേളയുമായി ബന്ധമില്ലാത്തതും അതേസമയം സിനിമയുമായി ബന്ധമുള്ളതുമായ ഒരു  ചോദ്യം ചോദിക്കുവാന്‍  ആഗ്രഹിക്കുന്നു. ഇത്രയും കാലം മലയാളി തങ്ങളുടെ സിനിമകളില്‍ കണ്ടത് മലയാളിയെ തന്നെയാണോ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു ചോദ്യം ഞാന്‍ അങ്ങോട്ട് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സങ്കല്‍പ്പത്തിലുള്ള മലയാളിയാണോ എന്‍റെ  സങ്കല്‍പ്പത്തിലുള്ള മലയാളി. കേരളത്തിലെ മൂന്ന് കോടി ജനങ്ങള്‍ക്കും വ്യത്യസ്തമായ മലയാളി സങ്കല്‍പ്പങ്ങള്‍  ഉണ്ടായിരിക്കും. അതിനാല്‍ ഓരോ സംവിധായകനും വ്യത്യസ്ത മലയാ‌ളിയെ വരച്ചുകാട്ടുന്നു.</font>]]></content:encoded>
      <pubDate>Fri, 14 Dec 2007 12:48:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രവചനാതീതമായി മത്സര ചിത്രങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പ്രവചനാതീതമായി-മത്സര-ചിത്രങ്ങള്‍-107121400045_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പ്രവചനാതീതമായി-മത്സര-ചിത്രങ്ങള്‍-107121400045_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ചിത്രങ്ങള്‍ എല്ലാം‌തന്നെ മികച്ചുനിന്നതിനാല്‍ ഒരു സാധ്യത പോലും പറയുവാനാകാത്ത സ്ഥിതിയാണുള്ളത്. പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ മുന്നില്‍ നിന്നത് അബ്ദുള്ള ഓഗുസ് സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ ‘ബ്ലിസ്’ ആയിരുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം വ്യാഴാഴ്ച അവസാ‍നിച്ചപ്പോള്‍ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു എന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/>14 <font  style='font-size:12pt; color:#000000'>ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മത്സര ചിത്രങ്ങളുടെ മൂന്നാംവട്ട പ്രദര്‍ശനങ്ങള്‍ക്ക് പോലും പ്രേക്ഷകരുടെ തിരക്ക് വന്‍‌തോതില്‍ ദൃശ്യമായിരുന്നു. ഇനി മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് മുഴങ്ങി കേള്‍ക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രങ്ങള്‍ എല്ലാം‌തന്നെ മികച്ചുനിന്നതിനാല്‍ ഒരു സാധ്യത പോലും പറയുവാനാകാത്ത സ്ഥിതിയാണുള്ളത്. പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ മുന്നില്‍ നിന്നത് അബ്ദുള്ള ഓഗുസ് സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ ‘ബ്ലിസ്’ ആയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ബലാത്സംഗത്തിന് ഇരയായ പതിനേഴുകാരിയായ മെറിയം എന്ന പെണ്‍കുട്ടിയുടെയും അവളെ കൊല്ലുവാന്‍ നിയോഗിക്കപ്പെട്ട കെമാല്‍ എന്ന ചെറുപ്പക്കാരന്‍റെയും കഥ പറയുന്ന ചിത്രത്തിന് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന പരിഗണന ലഭിച്ചു എന്നുതന്നെ പറയേണ്ടതുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അഭിനയ മികവ്, കലാമൂല്യം, സാ‍ങ്കേതിക മേന്‍‌മ എന്നിവകൊണ്ട് സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ചിത്രമായിരുന്നു ബ്ലിസ്. പ്രണയം, പ്രണയിനിയോടുള്ള സ്വാര്‍ത്ഥത, ബന്ധങ്ങളുടെ തീവ്രത എന്നിവ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഛായാഗ്രഹണം, സംവിധാന മികവ്, സംഭാഷണ ശൈലി എന്നിവയിലും ബ്ലിസ് മികവ് പുലര്‍ത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യാങ് ഴാങ് ഒരുക്കിയ ‘ഗെറ്റിങ്ങ് ഹോം’ എന്ന ചൈനീസ് ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തന്‍റെ സുഹൃത്തിന്‍റെ മൃതദേഹം വീട്ടിലെത്തിക്കുവാന്‍ ചൈനയുടെ ഒരു അറ്റത്തുനിന്നും മറ്റേയറ്റം വരെ യാത്ര ചെയ്യുന്ന സാവോ എന്നയാളുടെ കഥ പറയുന്ന ചിത്രത്തിനെ കുറിച്ചും പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. മികച്ച അഭിപ്രായങ്ങള്‍ മാത്രമാ‍ണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൊസാമ്പിക് എന്ന രാജ്യത്തെ ആഭ്യന്തര യുദ്ധവും അത് പകര്‍ന്ന വേദനകളുടെയും നേര്‍ക്കാഴ്ചകള്‍ ഒരുക്കിയ ‘സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്’ എന്ന ചിത്രവും കലാമൂല്യം കൊണ്ടും സാങ്കേതിക മികവു കൊണ്ടും മികച്ചു നിന്ന ചിത്രമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂടാതെ ചിലിയന്‍ ചിത്രമായ ‘ദ് കിംഗ് ഓഫ് സാന്‍ ഗ്രെഗോറിയോ’, ചൈനീസ് ചിത്രം ‘ടീത്ത് ഓഫ് ലൌ’ എന്നിവയും മികച്ച നിലവാരത്തിലൂടെ ശദ്ധ നേടിയ ചിത്രങ്ങളാണ്. </font>]]></content:encoded>
      <pubDate>Fri, 14 Dec 2007 12:27:57 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വ്യത്യസ്ത വിഷയവുമായി എക്സ് എക്സ് വൈ]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/വ്യത്യസ്ത-വിഷയവുമായി-എക്സ്-എക്സ്-വൈ-107121400043_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/വ്യത്യസ്ത-വിഷയവുമായി-എക്സ്-എക്സ്-വൈ-107121400043_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഒരേസമയം പുരുഷന്‍റെയും സ്ത്രീയുടെയും ലൈംഗിക അവയവങ്ങളുമായി ജീവിക്കുന്ന പതിനഞ്ചുകാരിയായ അലക്സി എന്ന പെണ്‍കുട്ടിയുടെ ആത്മസംഘര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അര്‍ജന്‍റീനിയന്‍ ചിത്രമായ എക്സ് എക്സ് വൈ വ്യത്യസ്തമായ ഒരു വിഷയമാണ് കൈകര്യം ചെയ്തത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരേസമയം പുരുഷന്‍റെയും സ്ത്രീയുടെയും ലൈംഗിക അവയവങ്ങളുമായി ജീവിക്കുന്ന പതിനഞ്ചുകാരിയായ അലക്സി എന്ന പെണ്‍കുട്ടിയുടെ ആത്മസംഘര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അലക്സിയുടെ കുടുംബം അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂനെസ് അയേഴ്സില്‍ നിന്ന് വളരെ ദൂരെ ഉറുഗ്വേയുടെ തീരത്ത് താമസമാക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അലക്സിയുടെ പിതാവിന്‍റെ സുഹൃത്തായ പ്ലാ‍സ്റ്റിക് സര്‍ജനും അദ്ദേഹത്തിന്‍റെ മകന്‍ അല്‍‌വാരോയും ഒഴിവുദിനം ചെലവഴിക്കാനായി അലക്സിയുടെ വീട്ടിലേക്ക് എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. അല്‍‌വാരോയുമായി പെട്ടന്ന് അടുക്കുന്ന അലക്സി അവനുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് യാദൃശ്ചികമായി കാണാനിടയാകുന്ന അലക്സിയുടെ പിതാവ് തന്‍റെ മകള്‍ക്ക് പുരുഷന്‍‌മാരുടെ ലൈഗിംകാവയവും ഉണ്ടെന്ന സത്യം അറിയുന്നു. തുടര്‍ന്ന് അച്ഛനും മകളും നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ മനോഹരമായി പകര്‍ത്തിയിരിക്കുകയാണ് ചിത്രത്തില്‍. സാങ്കേതിക മികവ് ചിത്രത്തെ മികവുറ്റതാക്കുന്നു. ഛായഗ്രഹണവും സംവിധാനവും മികവുറ്റതാണ്.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Fri, 14 Dec 2007 12:23:10 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചോര പടര്‍ത്താത്ത യുദ്ധ സിനിമ]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചോര-പടര്‍ത്താത്ത-യുദ്ധ-സിനിമ-107121400026_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചോര-പടര്‍ത്താത്ത-യുദ്ധ-സിനിമ-107121400026_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വെള്ളിത്തിരയില്‍ ചോര പടര്‍ത്താത്ത യുദ്ധ സിനിമയാണ്‌ അലക്സാഡ്ര. വെടിയൊച്ചയില്ല, സേനാമുന്നേറ്റങ്ങളില്ല, ശത്രുക്കളില്ല , ഒരു തുള്ളി ചോര പോലും വീഴുന്നില്ല]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/14/images/img1071214026_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വെള്ളിത്തിരയില്‍ ചോര പടര്‍ത്താത്ത യുദ്ധ സിനിമയാണ്‌ അലക്സാഡ്ര. വെടിയൊച്ചയില്ല, സേനാമുന്നേറ്റങ്ങളില്ല, ശത്രുക്കളില്ല , ഒരു തുള്ളി ചോര പോലും വീഴുന്നില്ല എങ്കിലും ലോകത്തെ ഏറ്റവും മികച്ച യുദ്ധസിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിത്രമാണ്‌ കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച അലക്സാണ്ടര്‍ സുകുറോവിന്‍റെ അലക്സാഡ്ര.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുരുതിക്കളമായി മാറിയ ലോകസാഹചര്യങ്ങളിലേക്ക്‌ ക്യാമറ തിരിച്ച്‌ യുദ്ധം ഏത്രമേല്‍ തീവ്രമായ അനുഭവമാണെന്ന്‌ വിളിച്ചു പറയുന്ന ഹോളീവുഡ്‌ ചിത്രങ്ങള്‍ നിരവധിയുണ്ട്‌. എന്നാല്‍ പട്ടാള ക്യാമ്പിനുള്ളില്‍ മാത്രം ഒതുങ്ങുന്ന ചിത്രം പുറത്തു നടക്കുന്ന യുദ്ധത്തിന്‍റെ വിങ്ങല്‍ വെളിവാക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുദ്ധക്കളത്തിലേക്ക്‌ പോകുന്ന കൊച്ചുമകനെ കാണാന്‍ ഒരു മുത്തശി എത്തുന്നു. സഹജമായ കൗതുകത്തോടെയും തിരിച്ചറിവുകളോടെയും അവര്‍ പട്ടാളക്യാമ്പില്‍ ചുറ്റി നടക്കുന്നു. ചെച്നിയയിലെ റഷ്യന്‍ യുദ്ധക്യാമ്പിലാണ്‌ ക്യാപ്റ്റന്‍ റാങ്കുള്ള കൊച്ചുമകനെ കാണാന്‍ എണ്‍പതുകള്‍ കഴിഞ്ഞ അലക്സാഡ്ര നികോലേവ്ന എത്തുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുദ്ധഭൂമിയിലേക്ക്‌ പോകുന്നവരില്‍ ആരെല്ലാം മടങ്ങി വരുമെന്ന്‌ ഉറപ്പില്ലെങ്കിലും കൊച്ചുമകനെ സന്തോഷത്തോടെ തന്നെ ആ അമ്മൂമ്മ ഒരോ തവണയും കൈവീശി യാത്രയാക്കുന്നു. കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട്‌ ഉള്ളിലേക്ക്‌ വലിഞ്ഞു പോയവരാണ്‌ ക്യാമ്പിലെ പട്ടാളക്കാരിലേറെയും. വൈകാരികതയെ വലിയ സൈനിക ഉപകരണങ്ങളെ മറയാക്കി അവര്‍ ഒതുക്കി വച്ചിരിക്കുകയാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുദ്ധമെന്ന യാഥാര്‍ത്ഥ്യത്തെ നേരിട്ട്‌ അറിയുമ്പോഴും പ്രതീക്ഷയോടെ ജീവിതത്തെ സമീപിക്കുന്നത്‌ സ്ത്രീകളാണെന്ന്‌ സുകൊറോവ്‌ സിനിമയില്‍ കാട്ടിത്തെരുന്നു. സൈനിക ക്യാമ്പിന്‌ വെളിയില്‍ സാധാരണക്കാരായ സ്ത്രീകളുമായി അലക്സാഡ്രക്ക്‌ ഹൃദയബന്ധം ഉണ്ടാകുന്നത്‌ സൗമ്യമായാണ്‌ സുകൊറോവ്‌ കാട്ടിത്തെരുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭര്‍ത്താവിനൊപ്പം ജീവിച്ച ഭൂതകാലത്തെ പീഢനമെന്ന്‌ ഓര്‍ക്കുന്ന അലക്സാഡ്ര അദ്ദേഹത്തിന്‍റെ മരണശേഷമാണ്‌ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചത്‌. ആരുടേയും സഹായമില്ലാതെ സൈനിക ക്യാമ്പിലെ പുതിയ കാഴ്ചകള്‍ കാണ്ടു നടക്കുകയാണ്‌ അവര്‍. അലക്സാഡ്രയുടെ വരവ്‌ പട്ടാളക്യാമ്പിന്‌ അപരിചതമായ വൈകാരിക ഭാവം നല്‍കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനായി കൊച്ചുമകന്‍ പോകുമ്പോള്‍ പുതിയ കാഴ്ചകള്‍ കണ്ടു തീര്‍ത്ത്‌ അലക്സാഡ്രയും മടങ്ങുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അലക്സാഡ്രയെ അവതരിപ്പിച്ച നടി ഗലിന വിഷ്‌നെവ്സ്ക്യയുടെ പ്രകടനമാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്‌. ഓപ്പറ രംഗത്തെ ഏക്കാലത്തേയും മികച്ച പ്രതിഭയായ ഗലീന അലക്സാഡ്രയുടെ ഭാവങ്ങളെ അനശ്വരമാക്കിയിരിക്കുന്നു.</font>]]></content:encoded>
      <pubDate>Fri, 14 Dec 2007 11:15:12 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയില്‍ മലയാളത്തിന്‌ അവഗണന:ലെനിന്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-മലയാളത്തിന്‌-അവഗണന-ലെനിന്‍-107121400021_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-മലയാളത്തിന്‌-അവഗണന-ലെനിന്‍-107121400021_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരളത്തിന്‍റെ ചലച്ചിത്രമേളകളില്‍ മലയാള സിനിമകള്‍ക്ക്‌ പ്രാധാന്യം നഷ്ടപ്പെടുന്നതിനെതിരെ മലയാളത്തി‍ന്‍റെ പ്രിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ രംഗത്തെത്തി. വിദേശ സിനിമകള്‍ കാണാനുള്ള ഒരു വേദിയായി മാത്രം]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/14/images/img1071214021_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ ചലച്ചിത്രമേളകളില്‍ മലയാള സിനിമകള്‍ക്ക്‌ പ്രാധാന്യം നഷ്ടപ്പെടുന്നതിനെതിരെ മലയാളത്തി‍ന്‍റെ പ്രിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ രംഗത്തെത്തി. വിദേശ സിനിമകള്‍ കാണാനുള്ള ഒരു വേദിയായി മാത്രം ഐ എഫ്‌ എഫ്‌ കെ മാറിയെന്നും മലയാള സിനിമകള്‍ വേണ്ട വിധത്തില്‍ രാജ്യാന്തരതലത്തില്‍ പരിഗണിക്കപ്പെടാന്‍ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്നോ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നോ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാളി എല്ലാകാലവും ഓര്‍ക്കുന്ന ഒരു പിടി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ലെനിന്‍ രാജേന്ദ്രന്‌ ഏറ്റവും പുതിയ ചിത്രമായ രാത്രിമഴ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചതിന്‌ ശേഷവും തിയേറ്ററുകളില്‍ എത്തി‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രത്തെ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ മടിച്ചു നില്‍കുന്നു. ചില്ല്‌, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, വചനം, ദൈവത്തിന്‍റെ വികൃതികള്‍, കുലം, മഴ തുടങ്ങിയ ചിത്രങ്ങള്‍ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ മുന്നി‍ലേക്ക്‌ രാത്രിമഴ എത്തിക്കാന്‍ വിഘാതമാകുന്നത്‌ മലയാള സിനിമയിലെ പുതിയ സാഹചര്യങ്ങള്‍ തന്നെയാണ്‌. ഐ എഫ്‌ എഫ്‌ ഐയില്‍ മത്സരവിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട രാത്രിമഴ, പക്ഷെ കേരളത്തിന്‍റെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ നിന്നും തഴയപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടതുപക്ഷ അനുഭാവിയായ ലെനിന്‍ രാജേന്ദ്രന്‍ ഇടതു സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ മലയാള സിനിമകള്‍ തഴയപ്പെടുന്നതിനെതിരെ വേദനയോടെ മനസ്‌ തുറക്കുന്നു...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യം:കേരളത്തിന്‍റെ ചലച്ചിത്രമേളകൊണ്ട്‌ മലയാള സിനിമക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല എന്ന്‌ അഭിപ്രായമുണ്ടോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: രാജ്യാന്തര ചലച്ചിത്രമേളകള്‍ ഒരു കൊടുക്കല്‍ വാങ്ങലിന്‍റെ വേദിയാകണം. നാം നിരവധി വിദേശ ചിത്രങ്ങള്‍ ആഘോഷമായി മേളയില്‍ എത്തിക്കുന്നു. എന്നാല്‍ കേരളത്തിന്‌ എന്താണ്‌ നല്‍കാനാകുന്നത്‌. മലയാള സിനിമകള്‍ കാണാന്‍ മേളയില്‍ ഞാനടക്കമുള്ള പ്രതിനിധികള്‍ക്ക്‌ താത്പര്യം കുറവാണ്‌. വിദേശ ചിത്രങ്ങള്‍ കാണാനാണ്‌ താത്പര്യം.മലയാള സിനിമകള്‍ പിന്നീട്‌ കാണാമെന്നാണ്‌ ന്യായം. എന്നാല്‍ പിന്നീട്‌ എവിടെയും കാണാന്‍ പറ്റാത്ത മലയാള ചിത്രങ്ങളും ഉണ്ട്‌. നോട്ട്‌ബുക്കും, ഒരേ കടലും നിങ്ങള്‍ക്ക്‌ പിന്നീട്‌ കാണാന്‍ കഴിഞ്ഞേക്കും എന്നാല്‍ രാത്രിമഴയും തനിയേയും ഒന്നും പിന്നീട്‌ എവിടെയും കാണീക്കാന്‍ അവസരമുണ്ടാകുന്നില്ല. വിദേശചിത്രങ്ങള്‍ കാണാനുള്ള വേദി എന്ന നിലയില്‍ നിന്ന്‌ ചലച്ചിത്രമേള മാറണമെന്ന്‌ ആവശ്യമുയരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ചോദ്യം: ചലച്ചിത്രമേളകൊണ്ട്‌ മലയാളത്തിന്‌ എന്ത്‌ പ്രയോജനമാണ്‌ ഉണ്ടാകേണ്ടത്‌?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: ഇത്തരം വേദികളില്‍ സിനിമകളുടെ താരതമ്യത്തിന്‌ അവസരമുണ്ട്‌.ലോക സിനിമ എന്താണ്‌ എന്ന്‌ അറിയുന്നതിനൊപ്പം എന്താണ്‌ മലയാള സിനിമ എന്ന്‌ ലോകത്തെ അറിയിക്കാനുള്ള അവസരം കൂടി ഉണ്ടാ‍കണം. ആ അര്‍ത്ഥത്തില്‍ മേളയില്‍ മലയാള സിനിമക്ക്‌ പ്രാധാന്യം കുറവാണ്‌. വിദേശ സിനിമകള്‍ കേരളത്തില്‍ എത്തിക്കുന്നവര്‍ കേരളത്തിന്‍റെ സിനിമകള്‍ വിദേശമേളകള്‍ക്ക്‌ എത്തിക്കാനുള്ള ബാധ്യതയും ഏറ്റെടുക്കണം. അടൂര്‍ഗോപാലകൃഷ്ണനെ പോലുള്ളവര്‍ക്ക്‌ വിദേശ മേളകളില്‍ സ്വീകരണം ലഭിക്കാറുണ്ട്‌. എന്നാല്‍ മറ്റ്‌ സംവിധായകരുടെ സിനിമകള്‍ക്ക്‌ ഒരു കൈത്താങ്ങ്‌ ഉണ്ടെങ്കിലേ വിദേശ മേളകളില്‍ എത്താ‍നാകു.</font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'><i>ചോദ്യം: മലയാള സിനിമയിലും ഒരു പാര്‍ശ്വവത്കരണം ഉണ്ടെന്നാണോ പറയുന്നത്‌?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: അതേ, നല്ല സിനിമകള്‍ക്ക്‌ വിതരണക്കാരെ കിട്ടാതായാല്‍ അവര്‍ ചിത്രം എങ്ങനെ ജനങ്ങളിലെത്തിക്കും, അത്തരക്കാര്‍ക്കുള്ള വേദികള്‍ ഇത്തരം മേളകളാണ്‌. വിദേശ രാജ്യങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ക്ക്‌ വേദി ലഭിക്കാന്‍ സര്‍ക്കാരിന്‌ ചിലത്‌ ചെയ്യാനാകും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ചോദ്യം: സാംസ്കാരിക വകുപ്പില്‍ നിന്ന്‌ അത്തരം ഒരു സമീപനം ഉണ്ടാകുന്നില്ലേ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: സംസ്കാരം ഉള്ളവര്‍ തന്നെയാണ്‌ സാംസ്കാരിക വകുപ്പിലിരിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രശ്നങ്ങല്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. വിദേശ ചിത്രങ്ങള്‍ പ്രോഗ്രമര്‍മാരെന്ന ഇടനിലക്കാര്‍ വഴിയാണ്‌ കേരളത്തില്‍ എത്തുന്നത്‌. ഇത്തരം ഇടനിലക്കാര്‍ ഇവിടെ സര്‍ക്കാരിന്‍റെ അതിഥിയാണ്‌. ഇടനിലക്കാര്‍ നിര്‍മ്മതാവില്‍ നിന്ന്‌ കമ്മീഷന്‍ പറ്റിയാണ്‌ സിനിമ നമ്മുടെ മേളയില്‍ എത്തിക്കുന്നത്‌. സിനിമകളുടെ ഓരോ പാക്കേജുകള്‍ ഉണ്ടാക്കി നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ്‌ ഇത്തരം പ്രോഗ്രാമര്‍മാരുടേത്‌. മലയാള സിനിമയെ പ്രമോട്ട്‌ ചെയ്യാന്‍ അത്തരം പ്രോഗ്രമര്‍മാരുണ്ടോ എന്നതാണ്‌ ചോദ്യം. ആ റോള്‍ ഏറ്റെടുക്കാന്‍ ആര്‌ തയ്യാറാകും?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ചോദ്യം: സര്‍ക്കാരിനും ചലച്ചിത്ര അക്കാദമിക്കും ഇക്കാര്യത്തില്‍ എന്താണ്‌ ചെയ്യാനാകുക?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: മേളകളില്‍ ഇത്തരം പ്രോഗ്രാമര്‍മാരോട്‌ വിലപേശാന്‍ സംഘാടകര്‍ക്ക്‌ കഴിയണം. നിര്‍മ്മാതാക്കളില്‍ നിന്ന്‌ കമ്മീഷന്‍ പറ്റി ഇവിടെ സിനിമയുമായി എത്തിയവരെ നമ്മള്‍ ആ നിലക്ക്‌ മാത്രം പരിഗണിച്ചാല്‍ മതി. അവരുടെ ചിത്രങ്ങല്‍ ഇവിടെ കാണിക്കണമെങ്കില്‍ നമ്മുടെ ചിത്രങ്ങള്‍ അവിടെയും കാണിക്കണം എന്ന്‌ പറയാനുള്ള ചങ്കൂറ്റം കാണിക്കണം. ഇക്കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും ഉദാരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. മലയാള സിനിമ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടാനായി വിലപേശാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുകയാണ്‌ വേണ്ടത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ചോദ്യം: രാത്രിമഴക്ക്‌ സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു, ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടു, എന്നാല്‍ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: കേരളത്തിന്‍റെ സവിശേഷ സിനിമ സാഹചര്യമാണത്‌. വിപണനത്തിന്‍റെ ചില ഫോര്‍മുലകളില്‍ പെടാന്‍ രാത്രിമഴക്ക്‌ കഴിഞ്ഞിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ചോദ്യം:പുരസ്കാരങ്ങള്‍ ലഭിച്ചതിനാലാണോ വിതരണക്കാര്‍ അകന്നു നില്‍ക്കുന്നത്‌?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: അങ്ങനെയും പറയേണ്ടി വരും. വിതരണക്കാര്‍ക്ക്‌ ലാഭമാണ്‌ വേണ്ടത്‌. അതിനായി അവര്‍ക്ക്‌ ചില സൂത്രവാക്യങ്ങള്‍ ഉണ്ട്‌. അതിലൊതുങ്ങാത്ത ചിത്രങ്ങളെ അവര്‍ നിരാകരിക്കും. ചിലപ്പോഴെല്ലാം അവര്‍ക്ക്‌ തെറ്റു പറ്റും. രാത്രിമഴയുടെ കാര്യത്തില്‍ അവര്‍ക്ക്‌ തെറ്റു പറ്റി. എന്തായാലും ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. അല്ലാതെ പറ്റില്ല. ഞാന്‍ തന്നെയാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാതാവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>ചോദ്യം: സിനിമ ഇതിനോടകം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു, എന്തായിരുന്നു ലഭിച്ച പ്രതികരണം?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്തരം: അത്‌ സിനിമ കണ്ടവരോടാണ്‌ ചോദിക്കേണ്ടത്‌, എന്‍റെ സിനമയെ പറ്റി ഞാന്‍ തന്നെ പറയുന്നത്‌ നന്നല്ല. സിനിമ കണ്ടിറങ്ങിയവരില്‍ ചിലര്‍ നന്നായി എന്ന്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.</font>]]></content:encoded>
      <pubDate>Fri, 14 Dec 2007 10:57:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികം‍: ദേവിക]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/അടൂര്‍-ചിത്രങ്ങള്‍-യാന്ത്രികം‍-ദേവിക-107121400007_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/അടൂര്‍-ചിത്രങ്ങള്‍-യാന്ത്രികം‍-ദേവിക-107121400007_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പണ്ട് സില്‍ക്ക് സ്‌മിതയെ പോലുള്ള നടികള്‍ക്ക് സ്‌ക്രീനില്‍ വന്ന് നിന്നാല്‍ മാത്രം മതിയായിരുന്നു. പ്രത്യേക ശരീര ഭാഗങ്ങള്‍ എടുത്ത് കാണിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. എന്നാല്‍, നാലു പെണ്ണുങ്ങളില്‍ നായികമാരുടെ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213059_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികമാണെന്ന് പ്രശസ്ത സ്‌ത്രീപക്ഷ ചിന്തക ജെ.ദേവിക വെബ്‌ദുനിയയോട് പറഞ്ഞു. ദേവികയുമായി  വെബ്‌ദുനിയ നടത്തിയ അഭിമുഖത്തിലേക്ക്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘<i>നാലു പെണ്ണുങ്ങളെ‘ക്കുറിച്ച് ?<b></i></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എനിക്ക് അടൂരിന്‍റെ ചിത്രങ്ങള്‍ അത്ര ഇഷ്‌ടമല്ല. വളരെ യാന്ത്രികമായ അനുഭവമാണ് അടൂരിന്‍റെ സിനിമകള്‍ നല്‍കുന്നത്.  എനിക്ക് അടൂരിന്‍റെ വിഭക്തിയേക്കാള്‍ അരവിന്ദന്‍റെ ഭക്തിയോടാണ് പ്രിയം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പണ്ട് സില്‍ക്ക് സ്‌മിതയെ പോലുള്ള നടികള്‍ക്ക് സ്‌ക്രീനില്‍ വന്ന് നിന്നാല്‍ മാത്രം മതിയായിരുന്നു. പ്രത്യേക ശരീര ഭാഗങ്ങള്‍ എടുത്ത് കാണിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. എന്നാല്‍, നാലു പെണ്ണുങ്ങളില്‍ നായികമാരുടെ നിതംബം, പൊക്കിള്‍ എന്നിവ പ്രത്യേകം എടുത്തു കാണിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നയന്‍ താര നെഞ്ച് മുന്നോട്ട് തള്ളിച്ച് സിനിമ പോസ്റ്ററില്‍ നില്‍ക്കുന്നത് കണ്ടിട്ടില്ലേ?. അവര്‍ക്ക് തന്നെ അവരുടെ  സെക്സ്പ്പീലില്‍ ആത്മവിശ്വാസം ഇല്ലാത്തതു പോലെ. സിഡിഎസിലെ  കുട്ടികള്‍ അടൂരിന്‍റെ നിതംബ പടമാണെന്നാണ് ഈ ചിത്രത്തിനെ വിളിക്കുന്നത്. പിന്നെ ഇതിലെ നായകന്‍‌മാര്‍ കാരിക്കേച്ചറുകളാ‍ണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>മേളയെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു ഉത്സവത്തിന്‍റെ പ്രതീതി അനുഭവപ്പെടുന്നു.  2003 മുതലുള്ള എല്ലാ മേളകളിലും ഞാന്‍ പങ്കെടുത്തു വരുന്നു. അന്നൊക്കെ  ലൈംഗികത കാണുവാന്‍ വേണ്ടിയിട്ട് മാത്രമായിരുന്നു ഭൂരിഭാഗം പ്രേഷകരും മേളയില്‍ എത്തുന്നത്. പക്ഷെ ഇന്ന്  ലൈംഗികത ആസ്വദിക്കുവാന്‍  ഇന്‍റര്‍നെറ്റ് പോലുള്ള ഒരു പാട് മാര്‍ഗങ്ങളുണ്ട്.  അതിനാല്‍ സിനിമ ആസ്വദിക്കണമെന്ന  ആഗ്രഹം ഒന്നുക്കൊണ്ടു മാത്രമാണ് ഇത്രയുമധികം ആസ്വാദകര്‍ മേളക്ക് എത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രം?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെര്‍ബിയന്‍ സിനിമയായ കുക്കുമി. ആ ചിത്രത്തിലെ ഓരോ ഫ്രെയിമും എത്ര മനോഹരമാണ്.  അതു പോലെ അതിലെ  സംഗീതവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>സിഗനേറ്റര്‍ സിനിമകളെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടക്കത്തില്‍ കൂവലുകള്‍ ഉണ്ടായെങ്കിലും പിന്നീട് ഇപ്പോള്‍ കൈയ്യടീ ലഭിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കൂവുന്നതിനെതിനെ  വിമര്‍‌ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. നല്ലത് എവിടെയായാലും അംഗീകരിക്കപ്പെടും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>സാധാരണഗതിയില്‍ തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ലൈംഗിക രംഗങ്ങള്‍ കണ്ടാല്‍ യുവാക്കള്‍ ചില  കമന്‍റുകളൊക്കെ പറയാറുണ്ട്. പക്ഷെ ഇവിടെ, ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ യുവാക്കള്‍ നിശബ്‌ദരാണ്. ഇത്  ബുദ്ധി ജീവി ജാഡയാണോ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ പറയുവാന്‍ കഴിയില്ല. ക്യാമറ ആംഗിളുകളെക്കുറിച്ച്, എഡിറ്റിങ്ങിനെക്കുറിച്ച് എല്ലാം വിശദമായ ചര്‍ച്ചകള്‍  യുവാക്കള്‍ നടത്തുന്നുണ്ട്. ഇതു പോലെ ലൈംഗികതയെക്കുറിച്ചും ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകും. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 14 Dec 2007 09:58:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ടോറോ തീര്‍ത്ത ഭ്രമാത്മക പൂരം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ടോറോ-തീര്‍ത്ത-ഭ്രമാത്മക-പൂരം-107121300058_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ടോറോ-തീര്‍ത്ത-ഭ്രമാത്മക-പൂരം-107121300058_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഗുല്ലുറിമോ ഡെല്‍ ടോറോ സംവിധാനം ചെ‌യ്‌ത  പാന്‍സ് ലാബറിന്തില്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഗുല്ലുറിമോ ഡെല്‍ ടോറോ സംവിധാനം ചെ‌യ്‌ത  പാന്‍സ് ലാബറിന്തില്‍ ആസ്വാദകന് മികച്ച ഭ്രമാത്മക അനുഭൂതിയാണ്  പ്രദാനം ചെയ്‌തത്. ഇവാനോ ബൊക്കാരോയാണ് ഈ സിനിമയിലെ നായികയായ ബാലിക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബുധനാഴ്‌ച പ്രദര്‍ശിപ്പിച്ച ഷാഡോസില്‍ മരണത്തേക്കാള്‍ മികച്ചത് ജീവിതത്തിന്‍റെ മനോഹാരിതയാണെന്നാണെ സന്ദേശം നല്‍കുന്നു. അതേസമയം  പാന്‍സ് ലാബറിന്ത് ഭൂമിയിലെ ജീവിതം നരക തുല്യമാണെന്ന സന്ദേശം നല്‍കുന്നുണ്ട്. മുക്തി നേടുന്നതിന് ശ്രമിക്കണമെന്ന  സന്ദേശവും ഈ സിനിമ നല്‍കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫാസിസ്റ്റ് സെപ്‌യിനിലെ 1944 കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു ബാലികയിലൂടെയാണ് സിനിമ പുരോഗതി പ്രാപിക്കുന്നത്.  ഒതുക്കവും, പക്വമായതുമായ വിവരണ രീതിയാണ് ഈ സിനിമയുടേത്. അതേസമയം ഭീകരതയും നാടകീയതയും  ആസ്വാദകനിലേക്ക് എത്തിക്കുവാനും സംവിധായകന് കഴിഞ്ഞിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുദ്ധത്തിന്‍റെയും സ്വാര്‍ത്ഥതകള്‍ക്കിടയിലും ഇതിലെ നായിക നന്മ കാത്തു സൂക്ഷിക്കുന്നു.  സഹോദരനു പകരം അവള്‍  സ്വന്തം ജീവന്‍ ബലി നല്‍കി മുക്തി നേടുന്നു.  മുക്തിയേക്കാള്‍ ഉപരി അവള്‍ക്ക് സ്വന്തം സഹോദരന്‍റെ ജീവനാണ് വലുത്.  ‘ഐ‘(ഞാന്‍) എന്ന ചിന്തയെ ഇല്ലാതാക്കുന്നതാണ് കുരിശ് എന്നൊരു വാദമുണ്ട്. ഈ സിനിമയിലെ നായിക തന്‍റെ  ജീവനേക്കാളും സഹോദരന്‍റെ ജീവന് പ്രാധാന്യം നല്‍കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘അഹം ബ്രഹ്‌മസാമി‘യെന്നാണ് ഭാരതീയ ആത്മീയത പറയുന്നത്.  ഞാനാകുന്ന ബ്രഹ്‌മത്തിന്‍റേ സുഗന്ധം മറ്റുള്ളവരിലേക്കും  എത്തിക്കണമെന്നും ഇത് അര്‍ത്ഥമാക്കുന്നുണ്ട്. നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കുവാന്‍ ബൈബിള്‍ പറയുന്നു.   അടിമുടീ നിറഞ്ഞു നില്‍ക്കുന്ന  യോഗാത്മകത്വം ഈ സിനിമക്ക് മൌലികമായ സ്ഥാനം നല്‍കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഷാ‍ഡോസിലും  പാന്‍സ് ലാബറിന്തിലും ദര്‍ശിക്കാവുന്ന മറ്റൊരു പ്രത്യേകത ആത്മീയമായ ദൌത്യങ്ങള്‍ സാധാരണ  മനുഷ്യരാണ് ചെയ്യുന്നത് എന്നാണ്. പുരോഹിതര്‍ക്ക് ഈ സിനിമകളീല്‍  യാതൊരു സ്ഥാനവുമില്ല. ഷാഡോസിലെ നായകനായ  ഡോക്ടറാണ് ശാന്തി നഷ്‌ടപ്പെട്ട മനസ്സുകള്‍ക്ക് മുക്തി നല്‍കുന്നത്.  പാന്‍സ് ലാബറിന്തിലെ നായികയായ ബാലികയും ആത്മീയ മുക്തിക്കായി പുരോഹിതരെ കാണുന്നില്ല.  </font>]]></content:encoded>
      <pubDate>Thu, 13 Dec 2007 19:23:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേള അരവിന്ദനെ അനുസ്മരിച്ചു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേള-അരവിന്ദനെ-അനുസ്മരിച്ചു-107121300088_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേള-അരവിന്ദനെ-അനുസ്മരിച്ചു-107121300088_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്ത്യന്‍ സിനിമയെയും സംസ്കാരത്തേയും ലോകസിനിമാ വേദിയുടെ മുന്നിലെത്തിച്ച പ്രതിഭാശാലിയാണ്‌ ജി അരവിന്ദനെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകനും ഗവേഷകനുമായ മാധവ്‌ പ്രസാദ്‌]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമയെയും സംസ്കാരത്തേയും ലോകസിനിമാ വേദിയുടെ മുന്നിലെത്തിച്ച പ്രതിഭാശാലിയാണ്‌ ജി അരവിന്ദനെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകനും ഗവേഷകനുമായ മാധവ്‌ പ്രസാദ്‌. എന്നാല്‍ പുതിയ തലമുറയ്ക്ക്‌ ജി അരവിന്ദനെ പോലുള്ളവരെ ആഴത്തില്‍ പഠിക്കുവാന്‍ സാധിക്കുന്നില്ല. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ നടന്ന ജി അരവിന്ദന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു‍ അദ്ദേഹം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ദേഹത്തിന്‍റെ സംഭാവനകള്‍ അടുത്തറിയാന്‍ യുവതലമുറ മുന്നോട്ട്‌ വരണം. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ വ്യഥകളും വിഹ്വലതകളുമാണ്‌ അരവിന്ദന്‍ തന്‍റെ ചിത്രങ്ങളുടെ പ്രമേയമാക്കിയത്‌. അതുകൊണ്ട്‌ അവ സമൂഹത്തിന്‍റെ സ്പന്ദനങ്ങളുടെ പ്രതിഫലനമായി മാറി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമയില്‍ ഹോളിവുഡ്‌ സിനിമകളുടെ അനുകരണം വര്‍ദ്ധിച്ചുവരികയാണ്‌. കേവല അനുകരണത്തിലുപരി പുതിയ പാതകള്‍ വെട്ടി‍തുറക്കുന്ന ചലച്ചിത്രങ്ങള്‍ കുറഞ്ഞുവരികയാണ്‌. അതേസമയം ആഗോളവല്‍ക്കരണഫലമായി അന്തര്‍ദ്ദേശീയ തലത്തില്‍ രൂപപ്പെട്ടിട്ടു‍ള്ള കൂട്ടാ‍യ്മ ഇന്ത്യന്‍ ചലച്ചിത്രരംഗത്തും ചില സത്ഫലങ്ങള്‍ക്കിടയാക്കിയിട്ടു‍ണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘രംഗ്‌ ദേ ബസന്തിയെ’ പോലുള്ള സിനിമകള്‍ ഇതിനുദാഹരണമാണ്‌. ലോകസിനിമയില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്നത് ഹോളിവുഡ്‌ ചിത്രങ്ങളാണ്‌. ആവിഷ്കാരത്തിലെ പുതുമയാണ്‌ ഹോളിവുഡ്‌ ചിത്രങ്ങളെ ലോകസിനിമയുടെ മുന്‍നിരയിലെത്തിച്ചത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജി അരവിന്ദന്‍ രൂപകല്‍പന ചെയ്ത ചലച്ചിത്രമേളയുടെ ലോഗോ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ചടങ്ങില്‍ ചലച്ചിത്ര അക്കാദമിക്ക്‌ കൈമാറി. അക്കാദമി ചെയര്‍മാന്‍ കെ സി മോഹനന്‍ ഏറ്റുവാങ്ങി.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 17:40:15 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിനിമയുടെ പ്രതിസന്ധി പണം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിനിമയുടെ-പ്രതിസന്ധി-പണം-107121300064_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിനിമയുടെ-പ്രതിസന്ധി-പണം-107121300064_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ലോകസിനിമ ‍ നേരിട്ടു‍കൊണ്ടിരിക്കുന്ന വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണെന്ന്‌ പ്രമുഖ ഗ്രീക്ക്‌ സംവിധായകനായ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ലോകസിനിമ ‍ നേരിട്ടു‍കൊണ്ടിരിക്കുന്ന വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണെന്ന്‌ പ്രമുഖ ഗ്രീക്ക്‌ സംവിധായകനായ തോഫിലോസ്‌ പാപ്പാസ്തിലിനോസ്സും  ഡിമിത്രിസ്‌ അപ്പോസ്തലോവും അഭിപ്രായപ്പെട്ടു‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമകളുടെ പ്രചാരണത്തിന്‌ ഏറ്റവുമധികം സഹായകമാകുന്നത്‌ രാജ്യാന്തര ചലച്ചിത്രമേളകളാണ് ഡിജിറ്റില്‍ സിനിമ ചിലവു കുറഞ്ഞതാണെങ്കിലും ഫിലിമിലെടുക്കുന്ന ചലച്ചിത്രങ്ങളോടാണ്‌ തനിക്ക്‌ പ്രിയമെന്ന് തോഫിലോസ്‌ പറഞ്ഞു. സിനിമ ഇന്ത്യയില്‍ വന്‍കിട വ്യവസായമായിക്കൊണ്ടിരിക്കുകയാണ്‌. ഇതിന്‌ സഹായകരമാകുത്‌ ഇന്ത്യയിലെ സര്‍ക്കാര്‍ നയമാണ്‌. ഗ്രീക്ക്‌ സിനിമകള്‍ക്ക്‌ തങ്ങളുടെ സര്‍ക്കാരില്‍ നിന്നു‍ വളരെ ചെറിയ പരിഗണന മാത്രമേ ലഭിക്കാറുള്ളു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമാ സംവിധാനം തന്‍റെ ആത്മസംതൃപ്തിക്ക്‌ വേണ്ടിയാണെന്നും അതിലൂടെയാണ്‌ സമൂഹത്തോടുളള ധര്‍മ്മം തനിക്ക്‌ പൂര്‍ത്തികരിക്കാന്‍ കഴിയുതെന്നും ഡിമിത്രിസ്‌ പറഞ്ഞു. സിനിമാ നിര്‍മ്മാണം ഒരു ആഗോള വിപണിയായി ഗ്രീസില്‍ ഇനിയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവിധ രാജ്യങ്ങള്‍ ചേര്‍ു‍ള്ള ചലച്ചിത്ര നിര്‍മ്മാണം ഗ്രീക്ക്‌ സിനിമകളുടെ വളര്‍ച്ചയ്ക്ക്‌ വളരെയധികം സഹായകരമാകുമെന്ന് ഡിമിത്രിസ്‌ പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമാ നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കാന്‍ പലവാതിലുകളും മുട്ടേണ്ടി വന്നതായി ദൂസറ എന്ന തന്‍റെ കന്നിച്ചിത്രവുമായി ചലച്ചിത്രമേളയ്ക്കെത്തിയ ആനന്ദ്‌ സുബ്രമണ്യം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഈ ചിത്രത്തിന്‍റെ ആശയം ഉള്‍ക്കൊള്ളുതിനുവേണ്ടിയാണ്‌ ചിത്രം ഹിന്ദിയില്‍ നിര്‍മ്മിച്ചത്.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 15:39:21 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘ഓള്‍ഡ് ഗാര്‍ഡന്‍’ പ്രണയവും പോരാട്ടവും]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘ഓള്‍ഡ്-ഗാര്‍ഡന്‍’-പ്രണയവും-പോരാട്ടവും-107121300048_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘ഓള്‍ഡ്-ഗാര്‍ഡന്‍’-പ്രണയവും-പോരാട്ടവും-107121300048_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പ്രണയം, പോരാട്ടം, കാത്തിരിപ്പ്, ആഭ്യന്തര പ്രശ്‌നങ്ങള്‍, സമൂഹത്തിന്‍റെ മാറുന്ന കാഴ്ചപ്പാടുകള്‍. എല്ലാത്തിനും പ്രാധാന്യം നല്‍കി പറയുന്ന ‘ഓള്‍ഡ് ഗാര്‍ഡന്‍’ നല്‍കുന്നത് മികച്ച അനുഭവമാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213048_1_1.jpg' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പ്രണയം, പോരാട്ടം, കാത്തിരിപ്പ്, ആഭ്യന്തര പ്രശ്‌നങ്ങള്‍, സമൂഹത്തിന്‍റെ മാറുന്ന കാഴ്ചപ്പാടുകള്‍. എല്ലാത്തിനും പ്രാധാന്യം നല്‍കി പറയുന്ന ‘ഓള്‍ഡ് ഗാര്‍ഡന്‍’ നല്‍കുന്നത് മികച്ച അനുഭവമാണ്. എന്നാല്‍ തീയറ്റര്‍ വിട്ടു പോകുമ്പോഴും ഈ കൊറിയന്‍ ചിത്രത്തിലെ പ്രണയവും കാത്തിരിപ്പും തന്നെ പ്രേക്ഷകനെ പിന്തുടരുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഐ എഫ് എഫ് കെ ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലാണ് ഇം സാംഗ് സൂ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിച്ചത്. വിദേശാധിപത്യത്തിനു കീഴില്‍ മുറിഞ്ഞു പോയ കൊറിയകളുടെ വേദനയും പോരാട്ടങ്ങളും ആഭ്യന്തര യുദ്ധത്തിന്‍റെ ദാരുണമുഖവും ബന്ധങ്ങളും ബന്ധനങ്ങളുമെല്ലാം ഒറ്റച്ചിത്രത്തില്‍ സമ്മേളിപ്പിച്ചിരിക്കുകയാണ് ഇം സാംഗ് സൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുതിയ നൂറ്റാണ്ടില്‍ ജയില്‍ മോചിതനാകുകയാണ് ഓഹ് ഹ്യൂണ്‍ വ്യൂ. രണ്ടു പതിറ്റാണ്ടുകളായി ജയിലിലായിരുന്ന അയാള്‍ ഊര്‍ജ്വസ്വലനായ ഒരു വിപ്ലവകാരിയായിരുന്നു.  സമൂഹത്തില്‍ വന്ന പരിഷ്‌ക്കാരങ്ങളിലും മാറ്റങ്ങളിലും അത്‌ഭുതപ്പെടുന്ന ഹ്യൂണിന് സ്വന്തം സഖാക്കളിലും കുടുംബത്തില്‍ ഉള്ളവരുടെ മാറ്റം പോലും ഉള്‍ക്കൊള്ളാനാകുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ പത്തു വര്‍ഷം മുമ്പ് മരിച്ച അയാളുടെ കാമുകി പുതിയ കൊറിയയുമായി പൊരുത്തപ്പെടാനാകാതെ നിര്‍ത്തുന്ന ചില കാര്യങ്ങള്‍ ബാക്കി വച്ചിട്ടാണ് കടന്നു പോയത്. 1980 ല്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ ഗ്വാങ്ഗു കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊറിയന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട  മറ്റു പല കാര്യങ്ങളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഹ്യൂണിന്‍റെ സ്മരണകളിലൂടെ ഇഴപിരിയുന്ന പ്രണയത്തിനു തന്നെയാണ് അല്പം മുന്‍‌തൂക്കം. പ്രത്യേകിച്ചും പുതിയ യുഗവും ഫ്ലാഷ്ബാക്കും ഇടകലര്‍ത്തുമ്പോള്‍ പ്രേക്ഷകരില്‍ ഒരു മാന്ത്രികത അനുഭവേദ്യമാകുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി വരുന്ന പെയിന്‍റിംഗുകള്‍ നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്. കൊറിയന്‍ ജനതയുടെ പോരാട്ടത്തിന്‍റെ വൈകാരികതയ്‌ക്കും അതിന്‍റേതായ പ്രാധാന്യം സംവിധായകന്‍ നല്‍കിയിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മത്സര വിഭാഗത്തിലെ ചിത്രങ്ങളോടുള്ള പ്രതീക്ഷ വലുതാണെന്ന് ഇത്തവണയും പ്രേക്ഷകര്‍ കാട്ടിത്തന്നു. മത്സര ചിത്രങ്ങള്‍ നടക്കുന്ന തീയറ്ററുകള്‍ ചിത്രം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് പോലും നിറയുന്നതിനാല്‍ തറയില്‍ ഇരുന്നുവരെ കാണാന്‍ പ്രേക്ഷകര്‍ തയ്യാറാകുകയാണ്. രണ്ടാം തവണ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കു പോലും തിരക്കേറുന്നു.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 15:38:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/റിപ്പോര്‍ട്ടിങ്ങ്-നിലവാരം-താഴ്ന്നു-107121300060_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/റിപ്പോര്‍ട്ടിങ്ങ്-നിലവാരം-താഴ്ന്നു-107121300060_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ചലച്ചിത്ര മേളയുടെ റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നതായി മേളയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന ഓപ്പ ഫോറം അഭിപ്രായപ്പെട്ടു‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213060_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചലച്ചിത്ര മേളയുടെ റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നതായി മേളയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന ഓപ്പ ഫോറം അഭിപ്രായപ്പെട്ടു‍. ചാനലുകളുടെ അതിപ്രസരവും വാര്‍ത്തകള്‍ക്ക്‌ വേണ്ടിയുളള പരക്കം പാച്ചിലുമാണ്‌ ഇതിനു കാരണം. മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ പങ്കെടുത്ത ഫോറത്തില്‍ ജി പി രാമചന്ദ്രന്‍ മോഡറേറ്റര്‍ ആയിരുന്നു‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുവമാധ്യമപ്രവര്‍ത്തകര്‍ കഴിവുള്ളവരാണെങ്കിലും 'ഡെഡ് ലൈനു'കള്‍ വാര്‍ത്തയുടെ ഉള്ളറയിലേക്ക്‌ കടക്കുവാന്‍ അവരെ അനുവദിക്കുന്നി‍ല്ലെന്ന്‌ അമൃത ടി വി  ചീഫ്‌ എക്സിക്യൂട്ടീ‍വ്‌ നീലന്‍ പറഞ്ഞു. ലേഖകരുടെ ജോലിയിലെ സമ്മര്‍ദ്ദം അംഗീകരിച്ച കേരള കൗമുദി ലേഖകന്‍ വി എസ്‌ രാജേഷ്‌ സ്പോര്‍ട്സ്‌ പോലെ സിനിമ റിപ്പോര്‍ട്ടിഗിന്‌ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുതിന്‌ മാധ്യമങ്ങള്‍ ഏറെക്കുറെ പരാജയപ്പെട്ടിരിക്കുകയാണ്‌. പ്രേക്ഷകന്‍റെ നിലവാരത്തെ കുറച്ച്‌ കാണുതും മാധ്യമങ്ങളുടെ തെറ്റാണ്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ നിന്നും അകു പോയതായി കൈരളി ടി വി ന്യൂസ്‌ എഡിറ്റര്‍ പ്രഭാ വര്‍മ്മ പറഞ്ഞു. ഗൗരവമുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നി‍ല്ല.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 13 Dec 2007 15:09:52 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പാളിച്ചയില്ല: കെ ആര്‍ മോഹനന്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പാളിച്ചയില്ല-കെ-ആര്‍-മോഹനന്‍-107121300057_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പാളിച്ചയില്ല-കെ-ആര്‍-മോഹനന്‍-107121300057_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്ര മേളയെക്കുറിച്ച്‌ ഉയര്‍ന്നു ‍വന്നിട്ടു‍ള്ള പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരവും ഖേദകരവുമാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ പറഞ്ഞു]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213057_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്ര മേളയെക്കുറിച്ച്‌ ഉയര്‍ന്നു ‍വന്നിട്ടു‍ള്ള പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരവും ഖേദകരവുമാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ പറഞ്ഞു. ജൂറി അംഗങ്ങള്‍ക്കായി നൂറിലധികം സീറ്റുകള്‍ റിസര്‍വ്വ്‌ ചെയ്യുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജൂറി അംഗങ്ങള്‍ ആറ്‌ പേരല്ലെന്നും പതിനൊന്നു‍ പേരുണ്ടെന്നും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്‌. അക്കാദമി ക്ഷണിച്ചിട്ടു‍ള്ള ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍, പ്രോഗ്രാമര്‍മാര്‍ തുടങ്ങിയവര്‍ക്ക്‌ കൈരളി തിയേറ്റില്‍ 19 സീറ്റും മറ്റു തീയേറ്ററുകളില്‍ പത്തിന്‌ താഴെ സീറ്റുകളും മാത്രമാണ്‌ നീക്കി വെച്ചിട്ടു‍ള്ളത്‌. ആ സീറ്റുകളില്‍ വോളണ്ടിയര്‍മാര്‍ ഇരിക്കാറില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വോളണ്ടിയര്‍മാര്‍ക്ക്‌ 200 രൂപ വീതം നല്‍കുന്നുവെന്ന വാര്‍ത്തയും തെറ്റാണ്‌. രാവിലെ 8 മുതല്‍ രാത്രി 12 വരെ അര്‍പ്പണബോധത്തോടെ ഫെസ്റ്റിവലിനെ സഹായിക്കാന്‍ നിയോഗിച്ചിട്ടു‍ള്ള വോളണ്ടിയര്‍മാര്‍ക്ക്‌ ഭക്ഷണച്ചിലവായി 75 രൂപയാണ്‌ നല്‍കുത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിഗ്നേച്ചര്‍ ഫിലിമിനെക്കുറിച്ചുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്‌. ഇതിന്‌ മുമ്പ്‌ ഒരിക്കലും കെ എസ്‌ എഫ്‌ സി ഡി സിഗ്നേച്ചര്‍ ഫിലിം ചെയ്തിട്ടില്ല. ഷാജി എന്‍ കരുണ്, ലെനിന്‍ രാജേന്ദ്രന്‍, വി കെ പ്രകാശ്‌, രാജീവ്‌ മേനോന്‍ തുടങ്ങിയവരാണ്‌ മുന്‍പ്‌ സിഗ്നേച്ചര്‍ ഫിലിം ചെയ്തിട്ടു‍ള്ളത്‌. ഈ വര്‍ഷത്തേത്‌ ചെയ്ത വിപിന്‍ വിജയ്‌, നിരവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ വാങ്ങിയിട്ടുള്ള യുവ ചലച്ചിത്രകാരനാണ്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞ ചിലവിലാണ്‌ ഇത്തവണ സിഗ്നേച്ചര്‍ ഫിലിം നിര്‍വ്വഹിച്ചിരിക്കുത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആകെ പത്ത്‌ ഓട്ടോ‍റിക്ഷകളാണ്‌ ഡെലിഗേറ്റുകളുടെ സൗജന്യ യാത്രക്കായി ഒരുക്കിയിട്ടു‍ള്ളത്‌. അത്‌ മുഴുവന്‍ ഓരോ തിയേറ്ററില്‍ നിന്ന് മറ്റൊന്നി‍ലേക്ക്‌ യാത്ര ചെയ്യാനുള്ളതാണ്‌. അത്‌ എപ്പോഴും ഒരു സ്ഥലത്ത്‌ തന്നെ‍ കാണാതിരിക്കുതുകൊണ്ട്‌ അപ്രത്യക്ഷമായി എന്ന് പറയുന്നത് യുക്തിരഹിതമാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 15:04:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘ഖുദാ കേലിയേ’ ഷൊയബിനു പറയാനുണ്ട്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘ഖുദാ-കേലിയേ’-ഷൊയബിനു-പറയാനുണ്ട്-107121300043_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘ഖുദാ-കേലിയേ’-ഷൊയബിനു-പറയാനുണ്ട്-107121300043_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഐ എഫ് എഫ് കെ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ പാകിസ്ഥാന്‍ ചലച്ചിത്രം ‘ഖുദാ കേലിയേ’ ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെയാണ് ക്യാമറ തിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213043_1_1.jpg' Alt='khuda keliye' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഷൊയബ് മന്‍സൂര്‍ എന്ന പാകിസ്ഥാന്‍ ചലച്ചിത്രകാരന് ചിലത് പറയാനുണ്ട്. നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഇതൊന്നു കേള്‍ക്കുക. ഐ എഫ് എഫ് കെ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ പാകിസ്ഥാന്‍ ചലച്ചിത്രം ‘ഖുദാ കേലിയേ’ ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെയാണ് ക്യാമറ തിരിക്കുന്നത്. എന്നാല്‍ മൂന്നു മണിക്കൂറില്‍ എല്ലാം പറയാനാകുന്നില്ലെന്നു മാത്രം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇസ്ലാമിക രാഷ്ട്രം എന്ന നിലയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു പോയ പാകിസ്ഥാന്‍ മുസ്ലീംങ്ങളിലേക്കാണ് ഷൊയബ് മന്‍സൂര്‍  ക്യാമറ തിരിക്കുന്നത്. ഇസ്ലാമിക തത്വദര്‍ശനങ്ങളും ജീവിത രീതികളും പ്രാകൃതവും സങ്കുചിതവുമാണെന്ന പൊതു കാഴ്ചപ്പാടുകള്‍ തെറ്റാണെന്ന് ആത്മീയ ദര്‍ശനങ്ങളെ തന്നെ കൂട്ടുപിടിച്ച് ഷൊയബ് തുറന്നു കാട്ടുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മത തീവ്രവാദത്തിന്‍റെ പേരില്‍ ലോകത്തുടനീളമുള്ള മുസ്ലീങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ അവരിലെ നന്‍‌മയും നല്ല വശങ്ങളും കാണാതെ പോകുന്നതും വംശീയതയുടെ പേരില്‍ മറുനാട്ടിലെ മുസ്ലീങ്ങള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ക്കു നേരെയും ഷൊയബ് സത്യസന്ധമായി കടന്നു ചെല്ലുന്നുണ്ട്. അക്കാദമിക്കലായോ സാങ്കേതികമായോ ചിത്രം മുന്നിലല്ലെന്നു തോന്നാമെങ്കിലും പ്രമേയത്തിന്‍റെ കാലിക പ്രാധാന്യം തന്നെയാണ് പ്രത്യേകത. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംഗീത കുടുംബത്തിലെ പാട്ടുകാരായ സഹോദരങ്ങള്‍ക്കിടയില്‍ ഒരാള്‍ ഇസ്ലാമിക മതാന്ധതയിലേക്കു കൂപ്പു കുത്തുകയാണ്. സഹോദരന്‍റെ വഴി തെറ്റാണെന്നു തിരിച്ചറിയുന്നുണ്ടെങ്കിലും അയാള്‍ക്ക് അനുജനെ തിരുത്താനാകുന്നില്ല. സംഗീത പഠനത്തിനായി വിദേശത്തേക്കു പോകുന്ന മൂത്തയാള്‍ ഒരു യുവതിയുമായി പ്രണയത്തില്‍ അകപ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിരുന്നാലും അവളുടെ അന്യ മതത്തെയും സംസ്ക്കാരത്തെയും തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള സന്‍‌മനസ്സ് അവനുണ്ട്. എന്നാല്‍ സെപ്തം‌ബര്‍ 11 ന് നടക്കുന്ന ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ ഭരണ വര്‍ഗ്ഗത്തില്‍ നിന്നും നേരിടേണ്ടി വരുന്നത് കടുത്ത തെറ്റിദ്ധാരണകളും വംശീയാക്ഷേപവും പീഡനങ്ങളുമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജിഹാദ് എന്ന ആശയത്തിനു വ്യത്യസ്തമായി സമാധാനം ആഗ്രഹിക്കുകയും അന്യ മതത്തെയും സംസ്ക്കാരത്തെയും സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യാനുതകുന്ന മനുഷ്യത്വമുള്ള മുസ്ലീങ്ങളുണ്ടെന്നും മന്‍സൂര്‍ സ്വന്തം ചിത്രത്തിലൂടെ പറയുന്നു. ഒപ്പം തന്നെ ഇസ്ലാമിക ദര്‍ശനങ്ങള്‍ നന്‍മയിലേക്ക് നയിക്കുന്നതാണെന്നും വ്യക്തമാക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കടുത്ത നിലപാടുകാരായ ഇസ്ലാമികളുടെ ഇടയിലെ സ്ത്രീകളുടെ അവസ്ഥയേയും ഇന്ത്യയെ കുറിച്ചുള്ള പാകിസ്ഥാനികളുടെ സങ്കല്‍പ്പങ്ങളെയും ഷൊയബ് തുറന്നു വയ്‌ക്കുന്നു. സിനിമ എന്ന വലിയ മാധ്യമത്തിലൂടെ ജനങ്ങളിലേക്ക് നല്ല സന്ദേശത്തെ പകരുക എന്ന 80 കളിലെ തത്വത്തെയാണ് ഷൊയബ് ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് കോടതി വ്യവഹാരങ്ങളിലെ ചില ദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രത്തേക്കുറിച്ച് അഭിപ്രായമറിഞ്ഞ് എത്തിയ പ്രേക്ഷകരായിരുന്നു ഭൂരിഭാഗവും. അക്കാദമിക ചിത്രങ്ങളുടെ തള്ളില്‍ പെട്ടു പോയ ഈ കൊച്ചു ചിത്രത്തിനു വേണ്ട ശ്രദ്ധ ലഭിച്ചില്ല. അതുകൊണ്ട് തന്നെ രണ്ടാം വട്ട പ്രദര്‍ശനത്തിനു പോലും കാര്യമായ പ്രേക്ഷകരില്ലായിരുന്നു. എന്നിരുന്നാലും ചിത്രം കണ്ടിറങ്ങുന്നവരിലെ സംതൃപ്തി അവയൊക്കെ മറികടക്കും.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 13:31:10 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[രണ്ടാം‌വട്ടവും പ്രേക്ഷകരുടെ തിരക്ക്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/രണ്ടാം‌വട്ടവും-പ്രേക്ഷകരുടെ-തിരക്ക്-107121300007_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/രണ്ടാം‌വട്ടവും-പ്രേക്ഷകരുടെ-തിരക്ക്-107121300007_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിനമായ ബുധനാഴ്ച മത്സര വിഭാഗ ചിത്രങ്ങളുടെ രണ്ടാം‌വട്ട പ്രദര്‍ശനങ്ങളായിരുന്നു നടന്നത്. എങ്കിലും മിക്ക ചിത്രങ്ങള്‍ക്കും ആസ്വാദകരുടെ തിരക്ക് ഒട്ടും‌തന്നെ കുറവില്ലായിരുന്നു]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213007_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിനമായ ബുധനാഴ്ച മത്സര വിഭാഗ ചിത്രങ്ങളുടെ രണ്ടാം‌വട്ട പ്രദര്‍ശനങ്ങളായിരുന്നു നടന്നത്. എങ്കിലും മിക്ക ചിത്രങ്ങള്‍ക്കും ആസ്വാദകരുടെ തിരക്കിന് ഒട്ടും‌തന്നെ കുറവില്ലായിരുന്നു. കൈരളിയില്‍ പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് ചിത്രം ‘കാസ്കെറ്റ് ഫോര്‍ ഹയര്‍’ കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യ പ്രദര്‍ശമായിരുന്ന ‘ഷാഡോസ്’ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം കഴിയുന്നതിന് മുമ്പ് തന്നെ പ്രേക്ഷകര്‍ തീയറ്ററിലേക്ക് എത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിയുവാന്‍ പതിവിലും കൂടുതല്‍ സമയമെടുത്തതോടെ അക്ഷമരായ പ്രേക്ഷകര്‍ തീയറ്ററിലേക്ക് പ്രവേശിച്ച് തുടങ്ങിയത് ചെറിയ തോതിലുള്ള ഉന്തിനും തള്ളിനും ഇടയാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രം കാണാനെത്തിയ മലയാള സിനിമാ രംഗട്ടെത്തെ പ്രമുഖരായ സംവിധായകന്‍ ഷാജി കൈലാസ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടന്‍ നന്ദു തുടങ്ങിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇടിച്ചുതള്ളിയാണ് അകത്ത് പ്രവേശിക്കാനായത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പ്രദര്‍ശിപ്പിച്ച ‘സ്വേലി ഇന്‍ ദ് സ്കൈ’ എന്ന ചിത്രത്തിന് അത്രതന്നെ തിരക്കുണ്ടായിരുന്നില്ല. മത്സരേതര വിഭാഗത്തിലുള്ള ചിത്രങ്ങള്‍ക്കും തിരക്കുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയുടെ നാലാം ദിവസം പ്രേക്ഷകരുടെ മനം കവര്‍ന്ന ‘ബ്ലിസ്’ എന്ന തുര്‍ക്കിഷ് ചിത്രത്തിന് രണ്ടാം പ്രദര്‍ശനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. നിറഞ്ഞ സദസിലാണ് രണ്ടാം പ്രദര്‍ശനവും നടന്നത്. ‘ഷാഡോസ്’, ‘ടൈം’, ‘ബാള്‍‌റൂം ഡാന്‍സിങ്ങ്’ എന്നീ ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഒഴുക്ക് ദൃശ്യമായിരുന്നു. പല തീയറ്ററുകളിലും സീറ്റ് ലഭിക്കാക്കാത്തതിനെ തുടര്‍ന്ന് നിന്നുകൊണ്ടാണ് പലര്‍ക്കും ചിത്രം കാണാനായത്.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 10:11:46 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചേരി നിവാസികളുടെ ജീവിതവുമായി ‘കാസ്കെറ്റ് ഫോര്‍ ഹയര്‍’]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചേരി-നിവാസികളുടെ-ജീവിതവുമായി-‘കാസ്കെറ്റ്-ഫോര്‍-ഹയര്‍’-107121300006_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചേരി-നിവാസികളുടെ-ജീവിതവുമായി-‘കാസ്കെറ്റ്-ഫോര്‍-ഹയര്‍’-107121300006_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിനം പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് ചിത്രമായ ‘കാസ്കെറ്റ് ഫോര്‍ ഹയര്‍’, വ്യത്യസ്ത വിഷയം കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ പിടിച്ചുപറ്റി]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/13/images/img1071213006_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിനം പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് ചിത്രമായ ‘കാസ്കെറ്റ് ഫോര്‍ ഹയര്‍’, വ്യത്യസ്ത വിഷയം കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. നീല്‍ ബുബോയ് ടാന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഫിലിപ്പീന്‍സിലെ ഒരു ചേരിയില്‍ താമസിക്കുന്ന ഒരുപറ്റം ജനങ്ങളുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചേരി നിവാസികള്‍ക്കിടയിലെ ഭൌതിക ബന്ധങ്ങളാണ് ഇതിവൃത്തം. സ്നേഹശൂ‍ന്യതയും മരണവും അത് പകരുന്ന വ്യത്യസ്ത പ്രതികരണങ്ങളും ചിത്രത്തെ ശ്രദ്ധേമാക്കുന്നുവെങ്കിലും പലയിടത്തും ഇഴഞ്ഞുനീങ്ങുന്ന അനുഭവമുണ്ടാകുന്നുണ്ട്.  പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ശവപ്പെട്ടികള്‍ വാടകയ്ക്ക് നല്‍കുന്ന ഗിഡോ എന്നയാളാണ് കേന്ദ്രകഥാപാത്രം. ഗിഡോയുടെ ഭാര്യ ഒരു ബ്യൂട്ടീഷ്യനാണ്. പണം മുഖ്യ ആവശ്യമായ ഒരു ചേരിയിലാണ് ഇരുവരുടെയും താമസം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മരണത്തെ ഭീതിയോടെ കാണുന്ന ഗിഡോ പക്ഷെ, തന്‍റെ മരണത്തെ കുറിച്ച് ഇടയ്ക്കിടെ കാണുന്ന സ്വപ്നങ്ങളിലൂടെ ചിത്രത്തില്‍ മുഴുനീളം അസ്വസ്ഥനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മുഖ്യധാരാ സമൂഹത്തിന്‍റെ മറുപുറത്തേക്കാണ് ചിത്രം ആസ്വാദകനെ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടെ പണത്തിന് വേണ്ടി എന്തു കുറ്റകൃത്യവും ചെയ്യുന്ന ഒരു കൂട്ടം ആളുകളാണ് താമസിക്കുന്നത്. സ്നേഹശൂന്യമായ ജീവിതത്തിന്‍റെ നിരര്‍ത്ഥകതയാണ് ആദ്യാവസാനം കാണാനാകുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊലീസിനോ അധികാരികള്‍ക്കോ കടന്നു ചെല്ലാനാന്‍ കഴിയാത്ത ചേരി ഒഴിപ്പിക്കാന്‍ അധികാരികള്‍ തീരുമാനിക്കുകയും ഒടുവില്‍ ചേരി നിവാസികളെ പല സ്ഥലങ്ങളിലേക്ക് ഓടിക്കുകയും ചെയ്യുന്നു. ഒഴിപ്പിക്കലിനിടെ ചിലര്‍ കൊല്ലപ്പെടുന്നു. ചിലര്‍ വീണ്ടും ഒന്നു ചേരുന്നു. വേശ്യകളും, മോഷ്ടാക്കളും, മയക്കുമരുന്ന് കള്ളക്കടത്തുകാരും അവരുടെ ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍ തുറന്നുകാട്ടുകയാണ് ഇവിടെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരിച്ചു പോകാനാവാതെ തെറ്റുകളുടെ ലോകത്ത് തുടരേണ്ടി വരുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ മിതത്വവും കൃത്യതയും പാലിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ചതിയുടെയും വഞ്ചനയുടെയും ഇടയില്‍ പോലും മനസിലാക്കലുകളുടെയും പ്രണയത്തിന്‍റെയും ചില അനുഭവങ്ങളും ചിത്രം നല്‍കുന്നുണ്ട്.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 10:05:32 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സംഘാടനം മെച്ചപ്പെടണം: ബീനാ പോള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സംഘാടനം-മെച്ചപ്പെടണം-ബീനാ-പോള്‍-107121200107_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സംഘാടനം-മെച്ചപ്പെടണം-ബീനാ-പോള്‍-107121200107_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഒരു ഫെസ്റ്റിവല്‍ എന്ന രീതിയിലാണ് ആളുകള്‍ സിനിമ കാണാന്‍ എത്തുന്നതെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. ഇത്തരം മേളകളില്‍ മാത്രമേ പല ലോകസിനിമകളും നമുക്ക് കാണാനാകൂ.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ചിത്രങ്ങളെല്ലാം തന്നെ നിലവാരം പുലര്‍ത്തുന്നവയാണെന്ന് പ്രശസ്ത ചലച്ചിത്ര ചിത്രസംയോജക ബീനാ പോള്‍. മേളയ്ക്കിടെ ‘വെബ്‌‌ദുനിയയുമായി സംസാരിക്കവേയാണ് ബീന ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്നാല്‍ ആസ്വാദകരുടെ എണ്ണത്തിന് അനുസരിച്ച് തീയറ്ററുകള്‍ ഇല്ലാത്തത് മേളയെ ബാധിച്ചിട്ടുണ്ടെന്നും ബീന പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തീയറ്ററുകളുടെ എണ്ണം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. സംഘാടനത്തില്‍ ചില പോരായ്മകളുണ്ട്. അവ പരിഹരിക്കപ്പെടേണ്ടതാണ്. സംഘാടനം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ കഴിയുമെന്ന് പ്രതീ‍ക്ഷിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഒരു ഫെസ്റ്റിവല്‍ എന്ന രീതിയിലാണ് ആളുകള്‍ സിനിമ കാണാന്‍ എത്തുന്നതെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. ഇത്തരം മേളകളില്‍ മാത്രമേ പല ലോകസിനിമകളും നമുക്ക് കാണാനാകൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമാണ് പ്രേക്ഷകര്‍ എത്തുന്നതെന്ന വാദം ശരിയല്ല. പുറത്ത് പ്രദര്‍ശിപ്പിച്ചാലും ആളുകള്‍ കാണാനെത്തും. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന ഗണത്തില്‍ പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും ബീന പറഞ്ഞ</font><font style='font-size:11pt;'>ു.</font>]]></content:encoded>
      <pubDate>Thu, 13 Dec 2007 09:48:53 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വ്യത്യസ്ത അനുഭവം പകര്‍ന്ന് സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/വ്യത്യസ്ത-അനുഭവം-പകര്‍ന്ന്-സ്ലീപ്-വാക്കിങ്ങ്-ലാന്‍ഡ്-107121200002_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/വ്യത്യസ്ത-അനുഭവം-പകര്‍ന്ന്-സ്ലീപ്-വാക്കിങ്ങ്-ലാന്‍ഡ്-107121200002_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കലാമൂല്യമുള്ള സിനിമകള്‍ കൊണ്ടു ശ്രദ്ധേയമായിരുന്നു ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. കൈരളി തീയറ്ററില്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212002_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കലാമൂല്യമുള്ള സിനിമകള്‍ കൊണ്ടു ശ്രദ്ധേയമായിരുന്നു ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. കൈരളി തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച മൊസാമ്പിക് ചിത്രമായ സ്ലീപ് വാള്‍ക്കിംഗ് ലാന്‍ഡും അര്‍ജന്‍റീനിയന്‍ ചിത്രമായ എക്സ്‌ എക്സ് വൈയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. പ്രമേയത്തിന്‍റെ വ്യത്യസ്തയും കലാമൂല്യവും സാങ്കേതിക മികവും ഈ ചിത്രങ്ങളെ മികവുറ്റതാ‍ക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുദ്ധക്കെടുതികളുടെ നേര്‍ക്കാഴ്ചകള്‍ പകര്‍ന്ന് നല്‍കിയ സിനിമയായിരുന്നു മൊസാമ്പിക് ചിത്രമായ സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്. മൊസാമ്പിക്കിലെ ആഭ്യന്തരയുദ്ധതിന്‍റെ പശ്താത്തലത്തില്‍ മിയോ കൂട്ടോ എഴുതിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ്, തെരേസ പ്രാട്ട തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം.  ആഭ്യന്തരയുദ്ധത്തില്‍ വലയുന്ന മൊസാമ്പിക്കില്‍ നിലനില്‍‌പിന് വേണ്ടി യാത്ര തുടരുന്ന മുയിഡിംഗ എന്ന ബാലന്‍റെയും തൌഹീര്‍ എന്ന മദ്ധ്യ വയസ്കന്‍റെയും കഥ പറയുന്ന ചിത്രമാണ് സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൂതകാലം മറന്നു പോയ ബാലനാണ് മുയിഡിംഗ. കലാപഭൂമിയില്‍ എവിടെയോ വച്ച് മുയിഡിംഗയെ തൌഹീര്‍ ഒപ്പം കൂട്ടുകയായിരുന്നു. അവന് മുയിഡിംഗ എന്ന പേരും അയാള്‍ നല്‍കുന്നു. കലാപകാരികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ വേണ്ടി തൌഹീറും മുയിഡിംഗയും തീവച്ച് നശിപ്പിക്കപ്പെട്ട ഒരു ബസില്‍ അഭയം പ്രാപിക്കുന്നു. കത്തിച്ചാമ്പലാക്കപ്പെട്ട ബസിലെ മൃതദേഹങ്ങള്‍ നീക്കി താമസസ്ഥലം ഒരുക്കുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തുന്ന പെട്ടിയില്‍ നിന്നും അവര്‍ക്ക് ഒരു ഡയറിക്കുറിപ്പ് ലഭിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുയിഡിംഗ തൌഹീറിനെ ഈ ഡയറിക്കുറിപ്പുകള്‍ വായിച്ചു കേള്‍പ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കാന്‍സുവിന്‍റെ ഡയറിക്കുറിപ്പായിരുന്നു അത്. കലാപത്തില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെടുന്ന കാന്‍സു നാട് ഉപേക്ഷിച്ച് ഒരു ബോട്ടില്‍ എങ്ങോട്ടിന്നില്ലാതെ യാത്രയാകുന്നു. യാത്രക്കിടയില്‍ ഒരു കപ്പലില്‍ ഒറ്റയ്ക്ക് കഴിയുന്ന ഫരീദയെന്ന സ്ത്രീയെ കാന്‍സു കണ്ടുമുട്ടുന്നു. കലാപത്തിനിടയില്‍ നഷ്ടപ്പെട്ടു പോയ പന്ത്രണ്ടു വയസുകാരനായ സ്വന്തം മകന്‍ ഗാസ്പറിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഫരീദ. കാന്‍സു ഫരീദയുടെ മകനെ കണ്ടെത്തുന്നതിനുള്ള ദൌത്യം ഏറ്റെടുക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലാപഭൂമിയിലൂടെ ഗാസ്പറിനെ കണ്ടെത്താനായി അലയുന്ന കാന്‍സു കലാപകാരികളുടെ വെടിയേറ്റ് മരിക്കുന്നു. എന്നാല്‍ വെടിയേറ്റ് മരണത്തോട് മല്ലടിക്കുന്നതിനിടെ കാന്‍സു മുയിഡിംഗയെന്ന ഗാസ്പറിനെയും തൌഹീറിനേയും കാണുന്നുണ്ടെങ്കിലും അവര്‍ അരികിലെത്തുന്നുന്നതിന് മുമ്പുതന്നെ കാന്‍സു മരണത്തിന് കീഴടങ്ങുന്നു. ഡയറിക്കുറിപ്പുകള്‍ വായിച്ചതിന് ശേഷം അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്ന മുയിഡിംഗ തന്‍റെ സത്വം തേടിയുള്ള യാത്ര ആരംഭിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'>സ്നേഹത്തിനും പ്രതീക്ഷകള്‍ക്കും ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തമായ ചിഹ്നങ്ങള്‍ വേറിട്ട അനുഭവമാണ് ആസ്വാദകന് നല്‍കുന്നത്. മികച്ച ഷോട്ടുകളും സംഭാഷങ്ങളിലെ കൃത്യതയുമാണ് ചിത്രത്തിന്‍റെ പ്രത്യേകതകള്‍. കലാമൂല്യവും സാങ്കേതിക മേന്‍‌മയുമുള്ള ചിത്രങ്ങളുടെ പട്ടികയില്‍ സ്ലീപ് വാക്കിങ്ങ് ലാന്‍ഡിനേയും നിസ്സംശയം ഉള്‍പ്പെടുത്താം.</font>]]></content:encoded>
      <pubDate>Wed, 12 Dec 2007 19:10:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേള നിലവാരമുയര്‍ത്തുന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേള-നിലവാരമുയര്‍ത്തുന്നു-107121200003_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേള-നിലവാരമുയര്‍ത്തുന്നു-107121200003_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അന്താരാഷ്ട്ര ചലച്ചിത്രോത്സവം അഞ്ച് ദിവസം പിന്നിടുമ്പോള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ എല്ലാംതന്നെ നിവാരമുള്ളവയാണെന്നാണ് ചലച്ചിത്ര ആസ്വാദകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അന്താരാഷ്ട്ര ചലച്ചിത്രോത്സവം അഞ്ച് ദിവസം പിന്നിടുമ്പോള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ എല്ലാംതന്നെ നിവാരമുള്ളവയാണെന്നാണ് ചലച്ചിത്ര ആസ്വാദകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. മത്സരവിഭാഗ ചിത്രങ്ങള്‍ മിക്കവയും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം നടത്തിവരുന്നത്. മത്സര വിഭാഗ ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനത്തിന് പോലും തീയറ്ററുകള്‍ ഹൌസ് ഫുള്‍ ആകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച കാണാനായത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൊസാമ്പിക്കിലെ ആഭ്യന്തര കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തെരേസ പ്രാട്ട സംവിധാ‍നം ചെയ്ത സ്ലീപ് വാക്കിങ്ങ് ലാന്‍ഡ് എന്ന ചിത്രത്തിന്‍റെ രണ്ടാം പ്രദര്‍ശനമാണ് ചൊവ്വാഴ്ച നടന്നതെങ്കിലും ചിത്രം തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ തീയറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. സിനിമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ചിത്രത്തിന്‍റെ പ്രദര്‍ശം ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത ഹിന്ദി സിനിമാതാരം നസറുദ്ദീന്‍ ഷാ, പ്രമുഖ സംവിധായകരായ കമല്‍, ഷാജി കൈലാസ്, പി ടി കുഞ്ഞുമുഹമ്മദ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, നടന്‍ നന്ദു തുടങ്ങി പ്രമുഖരുടെ ഒരു നീണ്ടനിര തന്നെ ചിത്രം കാണാന്‍ എത്തിയിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രം തുടങ്ങുന്നതിന് മുമ്പ് സംവിധായിക പ്രാട്ടയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര അക്കാഡമി സമര്‍പ്പിക്കുന്ന ഉപഹാരം ചടങ്ങില്‍ വച്ച് അവര്‍ക്ക് കൈമാറി. കൈരളിയില്‍ ഉച്ചയ്ക്ക് ശേഷം പ്രദര്‍ശിപ്പിക്കപ്പെട്ട എക്സ് എക്സ് വൈ എന്ന അര്‍ജന്‍റീനിയന്‍ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഇതിനും എത്തിയിരുന്നു.</font>]]></content:encoded>
      <pubDate>Wed, 12 Dec 2007 19:10:11 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിനിമ നല്ലത് തന്നെ: പന്ന്യന്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിനിമ-നല്ലത്-തന്നെ-പന്ന്യന്‍-107121200103_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിനിമ-നല്ലത്-തന്നെ-പന്ന്യന്‍-107121200103_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സാധാരണ ആസ്വാദകനുമായി ആശയവിനിമയം നടത്തുന്ന രീതിയിലുള്ള മാറ്റം ശ്രദ്ധേയമാണ്. ഇവിടെ സംഭാഷണങ്ങള്‍ക്ക് മിതത്വം പാലിക്കപ്പെടുന്നു. പകരം ഭാവപ്രകടനങ്ങളിലൂടെയും വികാര പ്രകടനങ്ങളിലൂടെയുമാണ്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212103_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അന്താരാഷ്ട്ര ചലച്ചിത്രമേളയിലൂടെ സിനിമയെ കുറിച്ചുള്ള പൊതുധാരണകള്‍ മാറുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയുടെ ആറാം ദിനം രാവിലെ ശ്രീ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ‘ലോസ്റ്റ് ഇന്‍ ബീജിങ്ങ്’ എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം ‘വെബ്‌ദുനിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാധാരണ ആസ്വാദകനുമായി ആശയവിനിമയം നടത്തുന്ന രീതിയിലുള്ള മാറ്റം ശ്രദ്ധേയമാണ്. ഇവിടെ സംഭാഷണങ്ങള്‍ക്ക് മിതത്വം പാലിക്കപ്പെടുന്നു. പകരം ഭാവപ്രകടനങ്ങളിലൂടെയും വികാര പ്രകടനങ്ങളിലൂടെയുമാണ് ആശയ വിനിമയം നടക്കുന്നത്. ഇത് ആസ്വാദകന് പുതിയ ഒരു അനുഭവമാണ് നല്‍കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത്തരത്തിലുള്ള പുതിയ അനുഭവങ്ങള്‍ പ്രേക്ഷകന് ആസ്വാദനം നല്‍കുകയും ഒപ്പം സ്വാധീനിക്കുകയും ചെയ്യുന്നു. മാത്രമല്ല, ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള സംസ്കാരത്തെയും ജീവിതരീതികളേയും കുറിച്ചു അറിയുവാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ലോകസിനിമകളിലൂടെ കഴിയുന്നു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കണ്ടത് ഒരു ചൈനീസ് ചിത്രമാണെന്ന് പറഞ്ഞ പന്ന്യന്‍ അതിന്‍റെ അനുഭവതലത്തിലേക്ക് കടന്നു. വ്യത്യമായ അനുഭവം പകരുന്ന ഒരു ചിത്രമായിരുന്നു അത് - പന്ന്യന്‍ പറഞ്ഞു. ഓരോ വര്‍ഷവും മേളയുടെ നിറം വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തവണ പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത് വളരെനല്ല സിനിമകളാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിനിമകളുടെ നിലവാരത്തെ കുറിച്ചും അദ്ദേഹത്തിന് പറയാനുള്ളത് നല്ല അഭിപ്രായം തന്നെ.</font>]]></content:encoded>
      <pubDate>Wed, 12 Dec 2007 18:56:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘കോലാഹലങ്ങള്‍ ഇല്ലാത്ത ഒരു പ്രേതസിനിമ’]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘കോലാഹലങ്ങള്‍-ഇല്ലാത്ത-ഒരു-പ്രേതസിനിമ’-107121200072_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘കോലാഹലങ്ങള്‍-ഇല്ലാത്ത-ഒരു-പ്രേതസിനിമ’-107121200072_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കാതുകള്‍ അടപ്പിക്കുന്ന ശബ്‌ദ കോലാഹലങ്ങള്‍, കൂര്‍ത്ത പല്ലുകളുള്ള ഭയാനക രൂപങ്ങളുടെ പൊട്ടിച്ചിരികള്‍..  ഹോളിവുഡിലെയും മലയാളത്തിലെയും പ്രേതസിനിമകള്‍ ഇങ്ങനെയൊക്കെയാണ്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212072_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കാതുകള്‍ അടപ്പിക്കുന്ന ശബ്‌ദ കോലാഹലങ്ങള്‍, കൂര്‍ത്ത പല്ലുകളുള്ള ഭയാനക രൂപങ്ങളുടെ പൊട്ടിച്ചിരികള്‍..  ഹോളിവുഡിലെയും മലയാളത്തിലെയും പ്രേതസിനിമകള്‍ ഇങ്ങനെയൊക്കെയാണ്. പ്രേഷകരായ നമ്മളെ പേടിപ്പിക്കുവാന്‍  സിനിമയിലെ അഭിനേതാക്കള്‍ നടത്തുന്ന ചില ശ്രമങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് പലപ്പോഴും ഉണ്ടാകാറ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതേസമയം കൈരളി തീയേറ്റ‌റില്‍ ബുധനാഴ്‌ച പ്രദര്‍ശിപ്പിച്ച ‘ഷാഡോസെ‘ന്ന  ഗ്രീസില്‍ നിന്നുള്ള പ്രേതസിനിമ ഇതില്‍  നിന്നൊക്കെ വ്യത്യസ്തമായിരുന്നു. എന്നാല്‍, തുടക്കം മുതല്‍ അവസാനം വരെ ആസ്വാദകരെ പിടിച്ചിരുത്തിയ  സിനിമയായിരുന്നു ഷാഡോസ്. സംവിധായകനായ മിലാക്കോ മഞ്ചവസ്‌കിയുടെ കൈയ്യടക്കമാണ് ഈ സിനിമക്ക്  കെട്ടുറപ്പുള്ള ചട്ടക്കൂട് നല്‍കിയത്. നിഗൂഡതയുടെ സൌന്ദര്യം ഈ സിനിമയില്‍ ദര്‍ശിക്കാമായിരുന്നു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആധുനിക ലോകത്ത് യുക്തിക്ക് അതീതമായി നിലനില്‍ക്കുന്നവയെക്കുറിച്ച് നിരവധി സംവിധായകര്‍ സിനിമകള്‍  എടുത്തിട്ടുണ്ടെങ്കിലും ആസ്വാദകനെ അടിമുടി കോരി തരിപ്പിച്ച് ആസ്വദിക്കുവാന്‍ സിനിമ നല്‍കിയ ഒരു സംവിധായകന്‍  ഇന്ത്യക്കാരനായ മനോജ് നൈറ്റ് ശ്യാമളനാണ്.  ‘സിക്സത് സെന്‍സ്‘, ‘സൈന്‍സ്‘, ‘വില്ലേജ്‘ തുടങ്ങിയ സിനിമകള്‍ നിഗൂഡമായ സസ്‌പെന്‍സ് ആനന്ദം ആസ്വാദകന് നല്‍കിയവയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത്തരത്തിലുള്ള അനുഭവം സംവിധായകനായ മഞ്ചവസ്‌കിക്ക് നല്‍കുവാന്‍ കഴിഞ്ഞിരിക്കുന്നു. നായകനായ ഡോക്‍ടര്‍  ലക്കിക്ക് ഒരു കാറപകടം സംഭവിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ഒരു വര്‍ഷത്തിനു ശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ്  സിനിമയുടെ കേന്ദ്ര പ്രമേയം. അപകടത്തിനു ശേഷം ഒരു വൃദ്ധ, ഒരു യുവതി, ഒരു വൃദ്ധനും ഒരു കുഞ്ഞും ലക്കിയുടെ ജീവിതത്തിലേക്ക് കടന്നു  വരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്ന് ലക്കി നടത്തുന്ന അന്വേഷണത്തിലൂടെ സിനിമ പുരോഗമിക്കുന്നു. അടുത്ത ഓരൊ നിമിഷവും എന്തു സംഭവിക്കും എന്ന  ആകാംഷയോടെയാണ് ആസ്വാദകര്‍ ഈ സിനിമ ആസ്വദിച്ചത്. ചില സമയങ്ങളില്‍ തങ്ങള്‍ സ്വപ്‌നം കാണുകയാണോയെന്ന്  തോന്നുന്ന അവസ്ഥയിലേക്കും പ്രേഷകര്‍ എത്തുന്നു.  സാങ്കേതികയുടെ അതിപ്രസരം ഉപയോഗിച്ച് ആസ്വാദകന്‍റെ  കണ്ണുകളെയും മനസ്സിനെയും പറ്റിക്കുന്ന തരികിട പരിപാടികള്‍ക്കൊന്നും ഈ സിനിമയുടെ സംവിധായകന്‍ മുതിര്‍ന്നിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ സിനിമയിലെ പ്രേതങ്ങള്‍ സാധാരണ മനുഷ്യരെ പോലെയുള്ളവരാണ്. കുഴിമാടത്തില്‍ നിന്ന് അവരുടെ ഭൌതിക  അവശിഷ്‌ടങ്ങള്‍ പുറത്തെടുത്തപ്പോള്‍ അവര്‍ക്ക് ശാന്തി നഷ്‌ടപ്പെടുന്നു. തുടര്‍ന്ന് ശാന്തിയില്ലാതെ അലയുന്ന പ്രേതങ്ങള്‍  ഡോക്‍ടര്‍ ലക്കിയു‌ടെ സമാധാനം നഷ്‌ടപ്പെടുത്തുന്നു. യുക്തിയും അയുക്തിയും തമ്മില്‍ നടക്കുന്ന സംഘര്‍ഷം സിനിമക്ക്  പിരിമുറുക്കം നല്‍കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനോജ് നൈറ്റ് ശ്യാമളന്‍റെ ‘സൈന്‍‌സില്‍‘ യുക്തിയും അയുക്‍തിയും തമ്മിലുള്ള പോരാട്ടം കേന്ദ്രപ്രമേയമായിട്ടുള്ള  സിനിമയാണ്. സിനിമയുടെ അവസാനത്തില്‍ യുക്തി അതീതമായി പലതും ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നായകന്‍  ദൈവമാര്‍ഗത്തിലേക്ക് തിരിയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഷാഡോസി‘ല്‍ തന്‍റെ വീട്ടിലെത്തിയ ശരീര അവശിഷ്‌ടങ്ങള്‍ മറവ് ചെയ്‌ത് നായകന്‍ നാല് ആത്മാക്കള്‍ക്ക് ശാന്തി നല്‍കുന്നു.  ഇതിലെ ഒരു ആത്മാവുമായി നായകന്‍ അടുക്കുന്നു. മണ്ണില്‍ അടിയുന്നതിനു മുമ്പ് ഈ പെണ്‍ ആത്മാവ് നായകനെ തങ്ങളുടെ  ലോകത്തേക്ക് വിളിക്കുന്നുണ്ടെങ്കിലും നായകന്‍ പോകുവാന്‍ തയ്യാറാവുന്നില്ല; മരണം സത്യമാണെങ്കിലും  ജീവിതത്തിന്‍റെ   മനോഹാരിത ഒരു പാട് മനുഷ്യന്‍ ഇഷ്‌ടപ്പെടുന്നതുക്കൊണ്ട്.</font>]]></content:encoded>
      <pubDate>Wed, 12 Dec 2007 17:28:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വ്യഥകളുടെ ‘എക്‍സ് എക്സ് വൈ’]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/വ്യഥകളുടെ-‘എക്‍സ്-എക്സ്-വൈ’-107121200063_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/വ്യഥകളുടെ-‘എക്‍സ്-എക്സ്-വൈ’-107121200063_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അര്‍ജന്‍റീനയിലെ പ്രതിഭാധനനായ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ലൂയിസ് പുവന്‍സോയുടെ പുത്രി എന്ന നിലയില്‍ തന്നെ സംവിധായിക ലൂസിയാ പുവെന്‍‌സോ പ്രസിദ്ധയാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212063_1_1.jpg' Alt='xxy' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അര്‍ജന്‍റീനയിലെ പ്രതിഭാധനനായ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ലൂയിസ് പുവന്‍സോയുടെ പുത്രി എന്ന നിലയില്‍ തന്നെ സംവിധായിക ലൂസിയാ പുവന്‍‌സോ പ്രസിദ്ധയാണ്. തിരക്കഥാകൃത്തായിരുന്ന അവര്‍ ആദ്യ ചിത്രമായ എക്‍സ് എക്സ് വൈയ്യിലൂടെ നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ പ്രശംസകള്‍ക്കും പുരസ്ക്കാരങ്ങള്‍ക്കും പാത്രമാകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മറ്റു മേളകളിലെ പോലെ തന്നെ അവരുടെ ആദ്യ ചിത്രത്തിന് ഐ എഫ് എഫ് കെയിലും ഗംഭീര സ്വീകരണമായിരുന്നു. വ്യക്തികളിലെ മാനസീകാവസ്ഥകളെ സ്പഷ്ടമായി അവതരിപ്പിക്കുന്നതില്‍ ആദ്യ ചിത്രത്തില്‍ തന്നെ ലൂസിയാ പുവെന്‍സോ വിജയിച്ചിരിക്കുന്നു. മനശ്ശാസ്ത്ര സമീപനത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ക്രോമസോമുകളില്‍ നേരിയ വ്യതിയാനം മൂലം വിവേചനത്തില്‍ സ്ത്രീയുടെയോ പുരുഷന്‍റെയോ ഇനത്തില്‍ പെടാനാകാതെ പോയ ഒരു വ്യക്തിയുടെയും അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റുള്ളവരുടെയും വ്യഥകളിലൂടെയാണ് കടന്നു പോകുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മക്കളിലെ മൂത്തയാള്‍ പതിനഞ്ചുകാരിയായ അലക്‍സ് ആണിലും പെണ്ണിലും പെടില്ല എന്ന രഹസ്യം ഒളിപ്പിക്കുന്നതിനായിട്ടാണ് ക്രാക്കനും കുടുംബവും ബ്യൂണസ് ഐറിസില്‍ നിന്നും ഉറുഗ്വേയുടെ അതിര്‍ത്തിയിലെ ഒരു തീരപ്രദേശത്തിലേക്ക് വന്നു താമസിക്കുന്നത്. പെണ്‍കുട്ടിയായിട്ടാണ് വളര്‍ത്തുന്നതെങ്കിലും പക്വതയെത്തുമ്പോള്‍ അവള്‍ക്ക്  അനുകൂലമായ ഒരു തീരുമാനത്തില്‍ എത്തിക്കാനാണ് അലക്സിന്‍റെ മാതാപിതാക്കളുടെ താല്പര്യം. അതിന് മാനസികമായി തയ്യാറെടുക്കുകയാണ് അവര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ക്രാക്കന്‍റെ സുഹൃത്ത് പ്ലാസ്റ്റിക്ക് സര്‍ജന്‍ റാമിറോ അലക്സിന്‍റെ കുടുംബത്തെ കാണാന്‍ വരുന്നത് ഭാര്യയോടും മകന്‍ അല്‍‌വാരോയുമൊത്താണ്. സുഹൃത്തും കുടുംബവും എത്തുന്നതോടെ അലക്‍സിയുടെ മാതാപിതാക്കള്‍ മകളുടെ രഹസ്യം മറച്ചുവയ്‌ക്കാനും ഒരു തീരുമാനമെടുക്കാനും കഴിയാതെ പാടുപെടുന്നു. അല്‍വാരോയും അലക്സും പ്രണയത്തില്‍ അകപ്പെടുകയും ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതോടെ മറച്ചു വച്ചിരുന്ന സത്യങ്ങള്‍ വെളിവാകുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അലക്സിന്‍റെയും മാതാപിതാക്കളുടെയും മാനസിക വ്യഥകളെയും പ്രണയത്തെയും സൌഹൃദത്തെയുമെല്ലാം ഭംഗിയായിട്ട് ഇഴ ചേര്‍ത്തിരിക്കുകയാണ് ലൂസിയാന. പുറമേ കൌമാരക്കാരുടെ ലൈംഗികതയും സദാചാരങ്ങളുമെല്ലാം ചിത്രം പ്രമേയമാക്കുന്നു. ചലച്ചിത്രമേളയിലെ മത്സര ചിത്രമായതിനാലും ചിത്രം നേരത്തേ പ്രദര്‍ശിപ്പിച്ചതിന്‍റെ അഭിപ്രായം കേട്ടറിഞ്ഞതിനാലും പ്രേക്ഷകര്‍ തീയറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു.  സീറ്റു കിട്ടാത്തവര്‍ തറയിലിരുന്നു വരെ ചിത്രം കാണാനും ആസ്വദിക്കാനും തയ്യാറായി.</font>]]></content:encoded>
      <pubDate>Wed, 12 Dec 2007 13:54:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലഘുചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ലഘുചിത്രങ്ങള്‍-ശ്രദ്ധിക്കപ്പെടുന്നു-107121200058_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ലഘുചിത്രങ്ങള്‍-ശ്രദ്ധിക്കപ്പെടുന്നു-107121200058_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മുഴുനീള സിനിമകള്‍ക്ക് ഒപ്പം ലഘുചിത്രങ്ങളും രാജ്യാന്തരമേളയില്‍ ശ്രദ്ധിക്കപ്പെടുന്നു. 'ബിഫോര്‍ ആന്‍റ് ആഫ്റ്റര്‍ കിസ്സിംഗ്‌ മറിയ' എന്ന റമോസ്‌ അലോസിന്‍റെ ഹൃസ്വ ചിത്രം പ്രേക്ഷകരെ]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മുഴുനീള സിനിമകള്‍ക്ക് ഒപ്പം ലഘുചിത്രങ്ങളും രാജ്യാന്തരമേളയില്‍ ശ്രദ്ധിക്കപ്പെടുന്നു. 'ബിഫോര്‍ ആന്‍റ് ആഫ്റ്റര്‍ കിസ്സിംഗ്‌ മറിയ' എന്ന റമോസ്‌ അലോസിന്‍റെ ഹൃസ്വ ചിത്രം പ്രേക്ഷകരെ ഏറെ സ്പര്‍ശിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒമ്പതു വയസ്സുകാരന്‍ ഒരു പെകുട്ടിയെ ഉമ്മ വെയ്ക്കാനുള്ള നിഷ്ക്കളങ്കമായ മോഹമാണ്‌ വിഷയം. ചെറിയ ചെറിയ കാരണങ്ങളാല്‍ അവനത്‌ കഴിയുന്നി‍ല്ല. കഴിയുതാകട്ടെ മൃതദേഹത്തിലെ അവസാന ചുംബനമായാണുതാനും.എത്ര ചെറിയ കഥയും അതു പറയു ശൈലിയാണ്‌ അതിന്‌ മേന്മയുണ്ടാക്കുതെ്‌ റമോസ്‌ അലോസ്‌ കാട്ടി‍ തരുന്നു‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജനകീയ പ്രതിരോധത്തിന്‌ ഫോട്ടോ‍ഗ്രാഫി ആയുധമാക്കിയ സിറ്റി ഓഫ്‌ ഫോട്ടോ‍ഗ്രാഫേഴ്സ്‌ ചരിത്രവും രാഷ്ട്രീയവും ഇടകലരുന്ന ഡോക്യൂമെന്‍ററിയാണ്‌. ചിലിയന്‍ ഏകാധിപതിയായിരുന്ന പിനോഷെയുടെ ഭരണത്തിന്‍കീഴില്‍ ഫോട്ടോ‍ഗ്രാഫര്‍മാരുടെ ജീവിതമാണഅ പ്രമേയം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കളിക്കളമൊരുക്കാന്‍ കുട്ടി‍കള്‍ നടത്തുന്ന ശ്രമങ്ങളാണ് സുനില്‍ സംവിധാനം ചെയ്ത കളിയൊരുക്കത്തിന്‍റെ പ്രമേയം. പിഗ്‌ ആന്റ്‌ ഷേക്സിയര്‍ എ കിം ജിയോണിന്‍റെ ഹൃസ്വചിത്രം നാടക കമ്പക്കാരായ കൃഷിക്കാരന്‍റെ കഥയാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ഗ്രീസില്‍ നിന്നു‍ള്ള ഷോ ടൈം ശ്രദ്ധ പിടിച്ചു പറ്റി. ടെലിവിഷന്‍ ഷോ ടൈം തന്നെയാണ്‌ വിഷയം. മെക്സിക്കന്‍ ചിത്രമായ ഡിസ്റ്റിങ്ങുഷിംഗ്‌ ഫീച്ചേഴ്സില്‍ ഒരു പൈലറ്റാകണം ഒരേയൊരു സ്വപ്നവുമായി കഴിയുന്ന ചേരിയില്‍ താമസിക്കു അമോണ്ടി എന്ന ബാലനാണ്‌ കഥാപാത്രം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 12 Dec 2007 13:04:34 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മനംകവരാന്‍ ബാല്‍ക്കന്‍ ചിത്രങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മനംകവരാന്‍-ബാല്‍ക്കന്‍-ചിത്രങ്ങള്‍-107121200057_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മനംകവരാന്‍-ബാല്‍ക്കന്‍-ചിത്രങ്ങള്‍-107121200057_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മേളയുടെ ആറാം ദിനം ബാല്‍ക്കന്‍ ചിത്രങ്ങളുടേതാണ്. ഈ വിഭാഗത്തിലെ വിഖ്യാതമായ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212057_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മേളയുടെ ആറാം ദിനം ബാല്‍ക്കന്‍ ചിത്രങ്ങളുടേതാണ്. ഈ വിഭാഗത്തിലെ വിഖ്യാതമായ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജര്‍മ്മനി 1943 - ല്‍ ഇറ്റലിയെ കീഴടക്കിയപ്പോള്‍ ഹറൂ എന്ന വ്യാപാരി വീട്ടില്‍ മൂന്നു‍പേരെ ഒളിവില്‍ താമസിപ്പിക്കുന്നു‍. തുടര്‍ന്ന് ഹാരു നാസികളുമായി വിലപേശുന്നു‍. ശത്രു തങ്ങളുടെ ഒളിത്താവളത്തിനടുത്തെത്തുമ്പോള്‍ ഇവര്‍ നേരിടുന്ന സംഘര്‍ഷവും പുറം ലോകത്തെക്കുറിച്ചുള്ള വ്യാകുലതകളും ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ്‌ കസുവാനി സംവിധാനം ചെയ്ത ‘ഡീയര്‍ എനിമി’യില്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആന്‍ഡ്രിയാ സ്റ്റാക്കയുടെ ‘ദാസ്‌ ഫ്രൗലിന്‍’ ദേശീയതയുടേയും പാലായനത്തിന്‍റെയും തലമുറകളുടെ അന്തരത്തിന്‍റെയും കഥയാണ്‌. സൂറിച്ചില്‍ ജീവിക്കു സെര്‍ബിയയില്‍ നിന്നു‍ള്ള മൂന്ന് സ്ത്രീകളിലൂടെ പ്രമേയം വികസിക്കുത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാ ബാല്‍ക്കന്‍ രാജ്യങ്ങളിലും ദേശസ്നേഹത്തിന്‌ കാരണമാകുന്ന ഒരു പാട്ടിന്‍റെ ഉത്ഭവ ദേശം കണ്ടെത്താന്‍ സംവിധായക ക്യാമറയുമായി നടത്തുന്ന യാത്രയാണ്‌ അഡെല പീവയുടെ ‘ഹൂസ്‌ ഈസ്‌ ദിസ്‌ സോങ്ങ്‌’.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോക സിനിമ വിഭാഗത്തില്‍ ശ്രദ്ധിക്കപ്പെട്ട അലക്സാണ്ടര്‍ സുകുറോവിന്‍റെ അലക്സാണ്ട്രയും ആറാം ദിനത്തില്‍ തിയേറ്റടുകളിലെത്തും.കിം കിം ഡുക്കിന്‍റെ ടൈം, ക്ലൗഡിയോ അന്റോണിനിയുടെ ബാള്‍റൂം ഡാന്‍സിംഗ്‌, ചൈനീസ്‌ സിനിമയായ കഴ്സ്‌ ഓഫ്‌ ദി ഗോള്‍ഡന്‍ ഫ്ലവര്‍, പോങ്ങ്പാറ്റിന്‍റെ മീ മൈ സെല്‍ഫ്‌, ബെലാ ടാറിന്‍റെ മാന്‍ ഫ്രം ലണ്ടന്‍, ഇറാക്കി ചിത്രമായ ക്രോസിംഗ്‌ ദി ഡസ്റ്റ്‌, ലീ യൂവിന്‍റെ ലോസ്റ്റ്‌ ഇന്‍ ബീജിംഗ്‌, ഫ്രഞ്ച്‌ സിനിമ ഗ്രോസേഴ്സ്‌ എന്നി‍വയാണ്‌ ലോക സിനിമാ വിഭാഗത്തില്‍ ഉള്ളത്.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലാറ്റിന്‍ അമേരിക്കന്‍ സ്ത്രീ വിഭാഗത്തില്‍ ഇസബെല്ല കോയിക്സ്റ്റിന്‍റെ മൈ ലൈഫ്‌ വിത്തൗട്ട്‌ മി മരണത്തെ നേരിടാന്‍ തയ്യാറെടുക്കുന്ന യുവതിയുടെ കഥ പറയുന്നു‍. കാന്‍സര്‍ രോഗിയായ താന്‍ രണ്ടു മാസം കൂടിയെ ജീവിച്ചിരിക്കൂ എന്നറിയുമ്പോള്‍ ഭര്‍ത്താവിനോടും രണ്ടു കുഞ്ഞുങ്ങളോടുമൊപ്പം ജീവിക്കുന്ന ആന്‍ പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹങ്ങളുടെ പട്ടി‍ക തയ്യാറാക്കുന്നു‍. ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള ആന്‍റെ ശ്രമങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്‌ മൈ ലൈഫ്‌ വിത്തൗട്ട്‌ മി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നീല്‍ ബുബോയ്‌ ടാന്‍ സംവിധാനം ചെയ്ത ഫിലിപ്പൈന്‍ ചിത്രം കാസ്ക്കറ്റ്‌ ഫോര്‍ ഹയര്‍ ചേരിയില്‍ താമസിക്കു ശവപ്പെട്ടികച്ചവടക്കാരന്‍റെയും ബ്യുട്ടീ‍ഷ്യനായ ഭാര്യയുടെയും കഥ പറയുന്നു‍. പരദൂഷണക്കാരും ചൂതാട്ടക്കാരും മദ്യപന്മാരും മയക്കുമരുന്നി‍നടിമപ്പെട്ടവരും കുറ്റവാളികളും വേശ്യകളും പിടിച്ചുപറിക്കാരും തിങ്ങിപ്പാര്‍ക്കു ചേരിയിലെ പ്രശ്നങ്ങളും അവ അധികാരികളും സമൂഹവുമെങ്ങനെ തരണം ചെയ്യുന്ന‍വെതുമാണ്‌ പ്രമേയം. </font>]]></content:encoded>
      <pubDate>Wed, 12 Dec 2007 13:02:33 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[മേളയില്‍ മുരളി സജീവം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-മുരളി-സജീവം-107121200053_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-മുരളി-സജീവം-107121200053_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ലോകത്തെ കൂടുതല്‍ അറിയാനും വ്യത്യസ്ത ജീവിതസാഹചര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കാനുമാണ്‌ താന്‍ മേളയില്‍ എത്തിയതെന്ന് നടന്‍ ഭരത്‌ മുരളി പറഞ്ഞു‍.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212053_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ലോകത്തെ കൂടുതല്‍ അറിയാനും വ്യത്യസ്ത ജീവിതസാഹചര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കാനുമാണ്‌ താന്‍ മേളയില്‍ എത്തിയതെന്ന് നടന്‍ ഭരത്‌ മുരളി പറഞ്ഞു‍. തെന്നിന്ത്യയിലെ സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് മുരളി കേരളത്തിന്‍റെ മേളക്ക് എത്തിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോക സിനിമയിലെ പുതിയ സാങ്കേതികമാറ്റങ്ങള്‍ മനസ്സിലാക്കാനാണ്‌ മേള സഹായിക്കുന്നത്‌ എന്ന് അദ്ദേഹം പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘കേരളത്തിന്‍റെ മേള ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. നല്ല ചലച്ചിത്ര സംവിധായകരും പ്രവര്‍ത്തകരും പങ്കെടുക്കുന്നു‍ എത്‌ നമ്മുടെ മേളയുടെ പ്രത്യേകതയാണ്‌’</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമ ലോകത്തിന്‍റെ കലയാണെങ്കിലും നാടകരംഗത്ത്‌ കൂടുതല്‍ ശ്രദ്ധിക്കാനാണ്‌ തനിക്ക്‌ താല്‍പര്യമെന്നും മുരളി മനസ് തുറന്നു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 12 Dec 2007 12:56:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പ്രേക്ഷകര്‍ക്ക്-വോട്ട്-ചെയ്യാം-107121200052_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പ്രേക്ഷകര്‍ക്ക്-വോട്ട്-ചെയ്യാം-107121200052_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്ക്കാരത്തിനുള്ള വോട്ടി‍ങ്ങ്‌ ഡിസംബര്‍ 13,14 തീയതികളില്‍ നടക്കും. 13 ന്‌ രാവിലെ 9 മുതല്‍ രാത്രി 9 വരെയും 14 ന്‌ 9 മുതല്‍ വൈകിട്ട് മൂന്നു‍ മണിവരെയുമാണ്‌]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212052_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്ക്കാരത്തിനുള്ള വോട്ടി‍ങ്ങ്‌ ഡിസംബര്‍ 13,14 തീയതികളില്‍ നടക്കും. 13 ന്‌ രാവിലെ 9 മുതല്‍ രാത്രി 9 വരെയും 14 ന്‌ 9 മുതല്‍ വൈകിട്ട് മൂന്നു‍ മണിവരെയുമാണ്‌ വോട്ടി‍ങ്ങ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൈരളി, ശ്രീ, ന്യൂ തീയേറ്റര്‍ എന്നിവിടങ്ങളിലും ധന്യ-രമ്യ തീയേറ്ററുകള്‍ക്ക്‌ പൊതുവായും ഓരോ വോട്ടി‍ങ്ങ്‌ കൗണ്ടറുകളാണ്‌ സജ്ജമാക്കുത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മത്സര വിഭാഗത്തിലെ 14 ചിത്രങ്ങള്‍ക്കും പ്രത്യേക നമ്പര്‍ നല്‍കിയിട്ടു‍ണ്ട്‌. ഈ നമ്പറാണ്‌ ഇലക്ട്രോണിക്‌ വോട്ടി‍ങ്ങിന്‌ രേഖപ്പെടുത്തുക. ഒരു ലക്ഷം രൂപയാണ്‌ അവാര്‍ഡ്‌ തുക.</font>]]></content:encoded>
      <pubDate>Wed, 12 Dec 2007 12:44:47 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചിത്രകലയുടെ കുലപതി ഡോക്യുമെന്‍ററിയില്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചിത്രകലയുടെ-കുലപതി-ഡോക്യുമെന്‍ററിയില്‍-107121200049_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചിത്രകലയുടെ-കുലപതി-ഡോക്യുമെന്‍ററിയില്‍-107121200049_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ചിത്രകലയുടെ കുലപതി രവിവര്‍മ്മയ്ക്ക്‌ ചലച്ചിത്രവുമായുണ്ടായിരു ബന്ധം വെളിപ്പെടുത്തുതായിരുന്നു‍ മേളയില്‍ പ്രദര്‍ശിപ്പിച്ച വിനോദ്‌ മങ്കരയുടെ 'ബിഫോര്‍ ദ ബ്രഷ്‌ ഡ്രോപ്പ്ഡ്‌']]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ചിത്രകലയുടെ കുലപതി രവിവര്‍മ്മയ്ക്ക്‌ ചലച്ചിത്രവുമായുണ്ടായിരു ബന്ധം വെളിപ്പെടുത്തുതായിരുന്നു‍ മേളയില്‍ പ്രദര്‍ശിപ്പിച്ച വിനോദ്‌ മങ്കരയുടെ 'ബിഫോര്‍ ദ ബ്രഷ്‌ ഡ്രോപ്പ്ഡ്‌' എന്ന ഡോക്യുമെന്‍ററി. നിരവധി അവാര്‍ഡുകള്‍ നേടിയ വിനോദ്‌ മങ്കരയുടെ 619-‍മത്തെ ഡോക്യുമെന്‍ററിയാണിത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമയുടെ പിതാവ്‌ ദാദാസാഹിബ്‌ ഫാല്‍ക്കെയുടെ ആദ്യചിത്രമായ രാജാഹരിശ്ചന്ദ്രയുടെ കലാസംവിധായകന്‍ രവിവര്‍മ്മയായിരുന്നു.എന്നാല്‍ ടൈറ്റില്‍ കാര്‍ഡില്‍ രവിവര്‍മ്മയുടെ പേരു വച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രവിവര്‍മ്മയുടെ ലിത്തോഗ്രാഫിക്‌ പ്രസ്സിലെ ജീവനക്കാരനായിരുന്നു‍ ഫാല്‍ക്കെ. ചിക്കാഗോയില്‍ നടന്ന സര്‍വ്വമതസമ്മേളനത്തില്‍ സ്വാമിവിവേകാനന്ദന്‍റെ പ്രസംഗം പോലെതന്നെ‍ രവിവര്‍മ്മ ചിത്രങ്ങളും പ്രസിദ്ധി നേടിയിരുതായും രവിവര്‍മ്മയ്ക്ക്‌ ഇതുവരെ സമുചിതമായ സ്മാരകം ഉണ്ടാകാത്തത്‌  പോരായ്മയായും ഡോക്യുമെന്‍ററി ചുണ്ടിക്കാട്ടുന്നു‍</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 12 Dec 2007 12:35:59 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നിശ്ചല ചിത്രങ്ങളുടെ പോരാട്ടം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/നിശ്ചല-ചിത്രങ്ങളുടെ-പോരാട്ടം-107121200047_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/നിശ്ചല-ചിത്രങ്ങളുടെ-പോരാട്ടം-107121200047_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[നിശ്ചല ചിത്രങ്ങളെ ജനപക്ഷത്തിന്‍റെ ആയുധമാക്കിയ ഒരുപറ്റം ചിലിയന്‍ ഫോട്ടോ‍ഗ്രാഫര്‍മാരുടെ പോരാട്ടമാണ്‌ സിറ്റി ഓഫ്‌ ഫോട്ടോഗ്രാഫേഴ്സ്‌ എന്നഡോക്യുമെന്‍ററി]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212047_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>നിശ്ചല ചിത്രങ്ങളെ ജനപക്ഷത്തിന്‍റെ ആയുധമാക്കിയ ഒരുപറ്റം ചിലിയന്‍ ഫോട്ടോ‍ഗ്രാഫര്‍മാരുടെ പോരാട്ടമാണ്‌ സിറ്റി ഓഫ്‌ ഫോട്ടോഗ്രാഫേഴ്സ്‌ എന്നഡോക്യുമെന്‍ററി. ചിലിയന്‍ ജനത നേരിട്ട പീഡനത്തിന്‍റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും നേര്‍ക്കാഴ്ചയാണ്‌ ഇവരുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫോട്ടോഗ്രാഫി എന്ന കല രാഷ്ട്രീയമായും സാമൂഹികമായും ചെലുത്തിയ സ്വാധീനങ്ങളെ വരച്ചു കാട്ടു‍കയാണ്‌ ഈ ചിത്രം. മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോ‍ഗ്രാഫര്‍മാരെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അഗസ്റ്റോ പിനോഷ്യയുടെ  പട്ടാളത്തിനെ കൂട്ടമായി പ്രതിരോധിക്കു ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ പല വെല്ലുവിളികളും നേരിടേണ്ടിവരുന്നു‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭര്‍ത്താക്കന്‍മാരെയും ആണ്‍‌മക്കളെയും നഷ്ടപ്പെട്ട സ്ത്രീകളുടെ വിലാപങ്ങളുടെ ചിത്രങ്ങള്‍ പ്രേക്ഷക മനസ്സിനെ വേദനിപ്പിക്കുതാണ്‌. അലന്റേ എന്ന യുവ ഫോട്ടോ‍ഗ്രാഫറിന്‍റെ മരണം ഫോട്ടോ‍ഗ്രാഫര്‍മാര്‍ക്കിടയില്‍ വലിയ വിസ്ഫോടനങ്ങള്‍ക്ക്‌ വഴിവെയ്ക്കുന്നു‍. ഒരുമിച്ചു നിന്ന് ‍ ക്യാമറ കൊണ്ട്‌ പട്ടാ‍ളക്കാരെ നേരിടുന്ന ഫോട്ടോ‍ഗ്രാഫര്‍മാരുടെ നിശ്ചയദാര്‍ഢ്യം ചരിത്രത്തിന്‍റെ ഭാഗമാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാമൂഹികധര്‍മ്മത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിലിയന്‍ ഫോട്ടോ‍ഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം പിനോഷെയുടെ പട്ടാ‍ള ഭരണകൂടത്തിന്‌ വന്‍തിരിച്ചടിയാകുന്നു‍. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 12 Dec 2007 12:33:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മലയാള സിനിമ വിദേശത്തേക്ക്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മലയാള-സിനിമ-വിദേശത്തേക്ക്-107121200046_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മലയാള-സിനിമ-വിദേശത്തേക്ക്-107121200046_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വിദേശ ചലച്ചിത്രമേളകള്‍ക്കായ്  മലയാളം ചിത്രങ്ങളുടെ പാക്കേജുകള്‍ ഉണ്ടാക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി തയ്യാറെടുക്കുന്നു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212046_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വിദേശ ചലച്ചിത്രമേളകള്‍ക്കായ്  മലയാളം ചിത്രങ്ങളുടെ പാക്കേജുകള്‍ ഉണ്ടാക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി തയ്യാറെടുക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിദേശചലച്ചിത്ര മേളകളില്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുതിനായി പ്രത്യേക പാക്കേജ് ഉണ്ടാക്കുമെന്ന്  അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ അറിയിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>“നമ്മുടെ നാഴികക്കല്ലുകളായ ചലച്ചിത്രങ്ങളും പുതിയ ചിത്രങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തും. പല വിദേശ മേളകളും ഓരോ വിഷയത്തെ അധികരിച്ചുളളവയാണ്‌. അത്തരത്തില്‍ പ്രമേയം അടിസ്ഥാനമാക്കിയാവും ചിത്രങ്ങളുടെ പാക്കേജുകള്‍ തയ്യാറാക്കുക.” </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യ ഘട്ടമെ നിലയില്‍ സ്പാനിഷ്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ ഭാഷകളില്‍ സബ്ടൈറ്റില്‍ മലയാള ചിത്രങ്ങള്‍ ചെയ്യണം. ഇതിനായി ചിത്രങ്ങള്‍ സമാഹരിക്കാനുള്ള നടപടി ആരംഭിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള ചിത്രങ്ങള്‍ക്ക്‌ ആഗോള വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കെ ആര്‍ മോഹനന്‍ വ്യക്തമാക്കി. </font>]]></content:encoded>
      <pubDate>Wed, 12 Dec 2007 12:30:53 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അടൂരിനെന്താ കൊമ്പുണ്ടോ?]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/അടൂരിനെന്താ-കൊമ്പുണ്ടോ-107121200027_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/അടൂരിനെന്താ-കൊമ്പുണ്ടോ-107121200027_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മലയാള സിനിമയെ കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ മത്സരവിഭാഗം ചിത്രങ്ങള്‍ തെരഞ്ഞടുത്ത സമിതിയില്‍ അംഗമായിരുന്ന കെ ജി ജോര്‍ജിനോട്‌ ഒരു ചോദ്യമുയര്‍ന്നു. അടൂര്‍ഗോപാലകൃഷ്ണന്‍റെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/12/images/img1071212027_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മലയാള സിനിമയെ കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ മത്സരവിഭാഗം ചിത്രങ്ങള്‍ തെരഞ്ഞടുത്ത സമിതിയില്‍ അംഗമായിരുന്ന കെ ജി ജോര്‍ജിനോട്‌ ഒരു ചോദ്യമുയര്‍ന്നു. അടൂര്‍ഗോപാലകൃഷ്ണന്‍റെ ‘നാലുപെണ്ണുങ്ങളേ’ക്കാള്‍ നല്ല ചിത്രമാണ്‌ ശ്യാമപ്രസാദിന്‍റെ ‘ഒരേ കടലും’ അവിരാ റബേക്കയുടെ ‘തകരച്ചെണ്ടയും’ എന്തുകൊണ്ട്‌ ഈ ചിത്രങ്ങള്‍ മത്സരിച്ചില്ല?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓപ്പണ്‍ ഫോറത്തിലേത്തിയ പ്രതിനിധികള്‍ ഒന്നടങ്കം ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ കെ ജി ജോര്‍ജ്‌ ഒടുവില്‍ തന്‍റെ നിസ്സഹായത വെളിപ്പെടുത്തി. “ഞങ്ങളെ നിയമിക്കുന്നത്‌ സര്‍ക്കാരാണ്‌ ഞങ്ങള്‍ക്ക്‌ ചില പരിമിതികള്‍ ഉണ്ട്‌.” മലയാള സിനിമ രംഗത്ത്‌ നിലനില്‍ക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധി വിളിച്ചു പറയുകയായിരുന്നു ഓപ്പണ്‍ ഫോറം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത സംവിധായന്‍റേതായതിനാല്‍ സിനിമ നേരിട്ട്‌ മത്സരിക്കാനെത്തുന്നതിനെ പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.“അടൂരിനെന്താ കൊമ്പുണ്ടോ” എന്ന നിലപാടിലായിരുന്നു ചില പ്രതിനിധികള്‍. അതേസമയം, അടൂരിനെതിരായ ചില പരാമര്‍ശങ്ങള്‍ ആസൂത്രിതമല്ലേ എന്നും ചില പ്രതിനിധികള്‍ സംശയം പ്രകടിപ്പിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയിലെ മത്സരവിഭാഗം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെതിരെ സംവിധായകന്‍ അവിര റബേക്ക പൊട്ടിത്തെറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമിതിയുടെ ആധികാരികതെയെ കുറിച്ചാണ് അദ്ദേഹം സംശയം ഉന്നയിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഒരേ കടലിലും’ ‘നോട്ട്‌ ബുക്കിലും’ സ്ത്രീകളെ പെട്ടെന്ന്‌ വഴങ്ങുന്നവളായി ചിത്രീകരിച്ചിരിക്കുകയാണെന്ന്‌ ചില വനിത പ്രതിനിധികളില്‍ നിന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ശ്യാമപ്രസാദിനും റോഷന്‍ ആന്‍ഡ്രൂസിനും എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഴയകാല ചിത്രങ്ങള്‍ സമൂഹത്തിലെ പ്രശ്നങ്ങളെയും മാറ്റങ്ങളെയും കൈകാര്യം ചെയ്തിരുതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു‍. എന്നാ‍ല്‍ ഇപ്പോഴത്തെ സിനിമകളില്‍ ആഗോളവല്‍ക്കരണത്തിന്‍റെ സ്വാധീനം ഉണ്ട്‌. വ്യക്തികളിലേയ്ക്ക്‌ ഒതുങ്ങുന്ന അവസ്ഥ സമൂഹത്തിലെപോലെ സിനിമയിലും കാണുന്നു‍. നമ്മുടെ നായകന്‍മാര്‍ വില്ലന്‍മാരും റൗഡികളുമായാണ്‌ ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്. </font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'><b>മലയാളത്തിന് പുതിയ പ്രതിസന്ധി</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രശസ്ത സിനിമാതാരങ്ങളുടെ അതിപ്രസരമാണ്‌ മലയാള സിനിമ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന്‌ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ജി ജോര്‍ജ്ജ്‌ പറഞ്ഞു‍.  കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച്‌ ചിത്രമെടുക്കാന്‍ നമ്മുടെ സംവിധായകര്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വരുന്ന അഞ്ച്‌ വര്‍ഷത്തില്‍ മലയാള സിനിമാ രംഗത്ത്‌ പുത്തന്‍ മാറ്റങ്ങള്‍ സംഭവിക്കും. ‘മള്‍ട്ടി പ്ലക്സ്’ എന്ന പുതിയ പ്രദര്‍ശന സംവിധാനം നിലവില്‍ വരും. മള്‍ട്ടി പ്ലക്സില്‍ വളരെ കുറച്ച്‌ പേര്‍ വളരെ കൂടുതല്‍ പണം മുടക്കി സിനിമ കാണേണ്ട അവസ്ഥാവിശേഷം സംജാതമാകും. പ്രേക്ഷകരുടെ എണ്ണത്തില്‍ വരുന്ന കുറവാണ്‌ ഇതിന്‌ കാരണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രേക്ഷകരുടെ ആസ്വാദനക്ഷമതയ്ക്കനുസരിച്ച്‌ സിനിമയുടെ സ്വഭാവം മാറ്റേണ്ടിവരുതായി 'ഒരേ കടലി'ന്‍റെ സംവിധായകന്‍ ശ്യാമ പ്രസാദ്‌ പറഞ്ഞു. സിനിമയുടെ ചുറ്റുപാടുകള്‍ക്കല്ല, അത്‌ വിനോദപ്രദമാണോ എന്നാ‍ണ്‌ പ്രേക്ഷകര്‍ നോക്കുത്‌. സിനിമാ സംവിധായകര്‍ കൂടുതല്‍ പേരെ കൂടുതല്‍ രസിപ്പിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ ചേര്‍ത്തുവേണം സിനിമകള്‍ നിര്‍മ്മിക്കേണ്ടത്‌. ഇത്‌ ആധുനിക സംവിധായകര്‍ നേരിടു കടുത്ത വെല്ലുവിളിയാണ്‌. </font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 12 Dec 2007 11:05:14 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘മേളക്ക് കണ്ണ് പറ്റാതിരിക്കുവാന്‍ ഒരു സിനിമ‘]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘മേളക്ക്-കണ്ണ്-പറ്റാതിരിക്കുവാന്‍-ഒരു-സിനിമ‘-107121100044_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘മേളക്ക്-കണ്ണ്-പറ്റാതിരിക്കുവാന്‍-ഒരു-സിനിമ‘-107121100044_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ബുദ്ധ കൊളാസ്‌പഡ് ഔട്ട് ഓഫ് ഷെയിം, മീ മൈ സെല്‍‌ഫ്, ക്രിസ്, ബികോസ് ഓഫ്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ബുദ്ധ കൊളാസ്‌പഡ് ഔട്ട് ഓഫ് ഷെയിം, മീ മൈ സെല്‍‌ഫ്, ക്രിസ്, ബികോസ് ഓഫ് ലവ് തുടങ്ങി മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ജീവിതത്തിന്‍റെ  വിവിധ അര്‍ത്ഥ  തലങ്ങള്‍ അന്വേഷിക്കുന്നവയാണ്. നിശബ്‌ദരായിരുന്ന് നമ്മളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നവയുമാണിവ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിലുപരി മനുഷ്യനെന്ന നിലയില്‍ നമ്മുടെ നിസാരത മനസ്സിലാക്കിപ്പിച്ച് തലകുനിപ്പിക്കുന്നവയുമാണ്.  എന്നാല്‍, മേളയില്‍  ചൊവ്വാഴ്‌ച പ്രദര്‍ശിപ്പിച്ച ‘അവ ആന്‍‌ഡ് ഗബ്രിയേല്‍: എ ലവ് സ്റ്റോറി’ ഒരു തരത്തിലുള്ള വികാരവും മനസ്സില്‍  ഉണ്ടാക്കിയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു നാടകം പോലത്തെ നെതര്‍ലാന്‍റ് സിനിമയാണ് ഇതെന്ന് പറയാം. കൃത്രിമമായി അഭിനയിക്കുന്ന അഭിനേതാക്കളാണ്  ഈ  സിനിമയെ ഇത്രയും പരാജയമാക്കിയത്.  കൊളോണീയല്‍ ക്രൂരതയെ വേണ്ടവിധത്തില്‍ ആവാഹിക്കുവാന്‍  സംവിധായകനായ ഫ്ലെകിസ് ഡീ റൂയിക്ക് കഴിഞ്ഞിട്ടില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിലെ പ്രമേയം ചിലപ്പോള്‍ കോമഡി സ്വഭാവവും മറ്റു ചിലപ്പോള്‍ മെലോ ഡ്രാമസ്വഭാവവും  പ്രകടിപ്പിക്കുന്നു.  ഈ സിനിമക്കായി ചെലവഴിച്ച സമയവും ആസ്വാദകന് നഷ്‌ടം മാത്രമാണ് നല്‍കിയത്. 1948ല്‍  കുറാക്കോവില്‍ നിലനിന്നിരുന്ന കൊളോണിയല്‍ വ്യവസ്ഥയെ പ്രതിപാദിക്കുന്നതാണ് ഈ സിനിമ. തൂ ബോര്‍മെന്‍‌സിന്‍റെ  നായകകഥാപാത്രം ശരാശരി നിലവാരമാണ് പുലര്‍ത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ സിനിമയിലൂടെ  സംവിധായകന്‍ പറയുവാന്‍ ആഗ്രഹിച്ചതൊന്നും അദ്ദേഹത്തിന് പറയുവാന്‍ കഴിഞ്ഞിട്ടില്ല.  കൊളോണിയല്‍ ഭീകരതയെക്കുറിച്ച് വ്യക്തമാക്കുവാന്‍ പുറത്തിറങ്ങിയിട്ടുള്ള ബോളിവുഡ് മസാലകളുടെ നിലവാരം  പോലും ഈ സിനിമ പുലര്‍ത്തുന്നില്ല. ഒന്നിലേറെ പ്രമേയം കുത്തിനിറച്ച് പറയുവാന്‍ ശ്രമിച്ചതാണ് ഈ സിനിമയെ ഇത്രയും  വലിയ ദുരന്തമാക്കി മാറ്റിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നായികയായ അവയെ വിശുദ്ധകന്യകയായി കരുതി ജനങ്ങള്‍ ആരാധിക്കുന്നത്, വെളുത്തവന്‍റെ മുതുകത്തേക്ക് കുതിരക്കേറുവാന്‍  ശ്രമിക്കുന്ന വെള്ളക്കാരന്‍ അങ്ങനെ ആവര്‍ത്തിച്ച് ഒരു പാട് പേര്‍ ചവച്ച് കുപ്പതൊട്ടിയിലേക്ക് കളഞ്ഞ ഒരു പാട്  പ്രമേയങ്ങള്‍ കുത്തി നിറച്ച ഈ സിനിമ അനുഭവിക്കേണ്ടി വന്നതിന്‍റെ ശോകം സിനിമ വിട്ടിറങ്ങിയ ആസ്വാദകരുടെ  മുഖത്തുണ്ടായിരുന്നു.</font>]]></content:encoded>
      <pubDate>Tue, 11 Dec 2007 17:42:35 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ടെന്നിന് അനുബന്ധമായി ടെന്‍ പ്ലസ് ഫോര്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ടെന്നിന്-അനുബന്ധമായി-ടെന്‍-പ്ലസ്-ഫോര്‍-107121100073_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ടെന്നിന്-അനുബന്ധമായി-ടെന്‍-പ്ലസ്-ഫോര്‍-107121100073_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ്കിരോസ്താമിയുടെ ടെന്‍ എന്ന ചിത്രത്തിന്‌ ഒരു അനുബന്ധമാണ്‌ ഇത്തവണ മേളയില്‍ എത്തുന്ന ടെന്‍ പ്ലസ്‌ ഫോര്‍. രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കിരോസ്താമിയുടെ ടെന്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/11/images/img1071211073_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ്കിരോസ്താമിയുടെ ടെന്‍ എന്ന ചിത്രത്തിന്‌ ഒരു അനുബന്ധമാണ്‌ ഇത്തവണ മേളയില്‍ എത്തുന്ന ടെന്‍ പ്ലസ്‌ ഫോര്‍. രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കിരോസ്താമിയുടെ ടെന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നായിക കാറോടിച്ചുകൊണ്ട്‌ ജീവിതത്തിന്‍റെ വിവിധ നിര്‍ണയ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായിരുന്നു ടെന്നില്‍ കണ്ടത്‌. വീട്ടുകാരോടും സുഹൃത്തുക്കളോടുമുള്ള സംസാരത്തിനിടെ സിനിമയുടെ ഇതളുകള്‍ വിരിയിക്കുന്ന കിരോസ്താമിയുടെ പ്രത്യേക കഥപറച്ചില്‍ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ മാനിയ അക്ബാരിയുടെ ടെന്‍ പ്ലസ്‌ ഫോറില്‍ നായിക അര്‍ബ്ബുദ രോഗിയാണ്‌. അസുഖം കൂടിയതിനാല്‍ അവളല്ല കാറോടിക്കുന്നത്‌. കാറിന്‍റെ പിന്‍സീറ്റിലിരുന്ന്‌ അവര്‍ കഥയെ നയിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തില്‍ കഥാപാത്രത്തെ ക്യാമറയാണ്‌ പിന്തുടരുന്നത്‌. കിരോസ്താമിയുടെ ചിത്രത്തില്‍ ക്യാമായെ പിന്തുടരുന്നത്‌ പ്രധാനകഥാപാത്രമായ കാറായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലളിതമായ ഇതിവൃത്തങ്ങള്‍ അതീവ ലളിതവും സ്വാഭാവികവുമായി അവതരിപ്പിക്കുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ക്ക്‌ മറ്റൊരു ഉദാഹരണമാണ്‌ ടെന്‍ പ്ലസ്‌ ഫോര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജ്യാന്തരമേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം തന്നെ നിറഞ്ഞസദസിലായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Dec 2007 16:59:32 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മതവൈരവുമായി ‘ലാസ്റ്റ് മൂണ്‍’                       ’]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മതവൈരവുമായി-‘ലാസ്റ്റ്-മൂണ്‍’-’-107121100078_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മതവൈരവുമായി-‘ലാസ്റ്റ്-മൂണ്‍’-’-107121100078_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വാഗ്ദത്ത ഭുമിയില്‍ ചോര ഒഴുക്കുന്ന മതവൈരത്തിന്‍റെ കഥയാണ് വിഖ്യാത ചിലിയന്‍ സംവിധായകന്‍  മിഗ്വില്‍ ലിറ്റിന്‍റെ ‘ദ ലാസ്റ്റ്‌ മൂണ്‍’‍. 1914 ലെ കഥയാണ്‌ ലിറ്റിന്‍ പറയുന്നതെങ്കിലും സിനിമയിലെ ഓരോ വെടിയൊച്ചയും മുഴങ്ങുന്നത്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/11/images/img1071211078_1_1.jpg' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>IFM</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>വാഗ്ദത്ത ഭുമിയില്‍ ചോര ഒഴുക്കുന്ന മതവൈരത്തിന്‍റെ കഥയാണ് വിഖ്യാത ചിലിയന്‍ സംവിധായകന്‍  മിഗ്വില്‍ ലിറ്റിന്‍റെ ‘ദ ലാസ്റ്റ്‌ മൂണ്‍’‍. 1914 ലെ കഥയാണ്‌ ലിറ്റിന്‍ പറയുന്നതെങ്കിലും സിനിമയിലെ ഓരോ വെടിയൊച്ചയും മുഴങ്ങുന്നത് ഇന്നത്തെ പാലസ്തീനില്‍ നിന്നുതന്നെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാലസ്തീനില്‍ ജൂതന്‍മാരും അറബികളും ക്രിസ്ത്യാനികളും പടവെട്ടുന്ന‍തിന്‍റെ ചരിത്രം ലോകത്തിന്‍റെ ഉറക്കംകെടുത്തുതാണ്. എന്നാല്‍ കലാപത്തിന്‍റെ വിത്തുകള്‍ വിതച്ച ഇംഗ്ലീഷ്‌ അധിനിവേശത്തിന്‍റെ കഥയാണ് കേരളത്തിന്‍റെ പന്ത്രണ്ടാമത് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ദ ലാസ്റ്റ്‌ മൂണ്‍’‍ പറയുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാനവികതയുടെയും ചലച്ചിത്രകഥയുടെയും കരുത്തിലുള്ള ഒടുങ്ങാത്ത വിശ്വാസമാണ്‌ തന്‍റെ സിനിമയുടെ അടിസ്ഥാനമെന്ന് മിഗ്വില്‍ ലിറ്റിന്‍ പറഞ്ഞിട്ടുണ്ട്. പാലസ്തീന്‍കാരും അറബികളും ഒന്നി‍ച്ചു ജീവിക്കുന്ന  കാലം വിദൂരമല്ലെന്ന് അദ്ദേഹം പറയുന്നു. കാരണം, സമാധാനമായി ജീവിക്കുക എതാണ്‌ മാനവരാശിയുടെ നിയോഗം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സോളമന്‍ എന്ന യാഥാസ്ഥിതിക ക്രിസ്ത്യാനിയുടെയും യാക്കൂബ്‌ എന്ന അര്‍ജന്റീനിയക്കാരന്‍ യഹൂദന്‍റെയും അവിശ്വസനീയമായ സ്നേഹത്തിന്‍റെ കഥയാണ്‌ ലിറ്റിന്‍ പറയുത്‌. സോളമന്‍റെ സ്ഥലം യാക്കൂബ്‌ വാങ്ങുതില്‍ സംശയിക്കുകയാണ്‌ തദ്ദേശവാസികള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീ‍ട്‌ ഓട്ടോ‍മാന്‍ പ്രഭുക്കളും തുടര്‍ന്ന് അധിനിവേശക്കാരായ ബ്രിട്ടീ‍ഷുകാരും ഈ ബന്ധത്തെ തകര്‍ക്കുകയാണ്‌. പീരങ്കിയുടെ അകമ്പടിയോടെ ഇരുകൂട്ടര്‍ക്കുമിടയില്‍ അവര്‍ മുള്ളുവേലി  തീര്‍ക്കുന്നു. ദുഷ്ടമൃഗത്തെ തുരത്തിയില്ലെങ്കില്‍, ഇതാവും ഒടുവിലത്തെ ചന്ദ്രന്‍ എന്ന പഴമൊഴിയില്‍ നിന്നും‍ കടംകൊണ്ടാണ്‌ ലിറ്റിന്‍ സിനിമയ്ക്കു പേര് നല്‍കിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാലസ്തീനില്‍ കടുകൂട്ടിയിരിക്കുന്ന ദുഷ്ടമൃഗത്തെ പുറത്താക്കുതോടെ വാഗ്ദത്ത ഭൂമിയില്‍ ശ്വശ്വത ശാന്തി പുലരുമെന്ന പ്രതീക്ഷാനിര്‍ഭരമായ സന്ദേശമാണ്‌ ചലച്ചിത്രം നല്‍കുന്നത്‌. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Dec 2007 16:44:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലിറ്റിന്‍ മടങ്ങി]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ലിറ്റിന്‍-മടങ്ങി-107121100074_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ലിറ്റിന്‍-മടങ്ങി-107121100074_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരളത്തിന്‍റെ ചലച്ചിത്രോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ വിഖ്യാത ചിലിയന്‍ ചലച്ചിത്രകാരന്‍ മിഗ്വല്‍ ലിറ്റിന്‍ മടങ്ങി വരുമെന്ന് ഉറപ്പു നല്‍കി ജന്മനാട്ടിലേക്ക് മടങ്ങി. സിനിമ ക്ലാസിക്കുകളായ തന്‍റെ നാലു ചിത്രങ്ങളുടെ ഡിവിഡികള്‍ കേരള ചലച്ചിത്ര]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ ചലച്ചിത്രോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ വിഖ്യാത ചിലിയന്‍ ചലച്ചിത്രകാരന്‍ മിഗ്വല്‍ ലിറ്റിന്‍ മടങ്ങി വരുമെന്ന് ഉറപ്പു നല്‍കി ജന്മനാട്ടിലേക്ക് മടങ്ങി. സിനിമ ക്ലാസിക്കുകളായ തന്‍റെ നാലു ചിത്രങ്ങളുടെ ഡിവിഡികള്‍ കേരള ചലച്ചിത്ര അക്കാദമിക്കു നല്‍കിയാണ് മിഗ്വല്‍ ലിറ്റിന്‍ മടങ്ങിയത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുതിന്‌ രാജ്യങ്ങള്‍ ചേര്‍ന്നു‍ള്ള സംയുക്ത സംരഭങ്ങള്‍ സഹായകരമാണെന്ന്‌ മിഗ്വല്‍ ലിറ്റിന് പറഞ്ഞു‍.സിനിമ എന്ന കലാരൂപം മറ്റു കലകളെപ്പോലെ എല്ലാ ജനങ്ങളിലേക്കും എത്തേണ്ടതാണ്‌, അതിനനുസൃതമായ ആവിഷ്കരണ രീതിയാണ്‌ കൈക്കൊള്ളേണ്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിലിയന്‍ സിനിമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ ആയിരം സിനിമകള്‍ ഇറങ്ങുമ്പോള്‍ ചിലിയില്‍ വെറും നാല്‌ സിനിമകള്‍ മാത്രമാണ്‌ പ്രദര്‍ശനത്തിനെത്തുന്നത്.‌ വാണിജ്യ സിനിമകള്‍ പ്രേക്ഷകരുടെ സിനിമകളാണ് കലാമൂല്യമുള്ള ചിത്രങ്ങളെ ജനങ്ങള്‍ കൂടുതല്‍ അംഗീകരിക്കുന്നി‍ല്ലെന്നും ലിറ്റിന്‍ചൂണ്ടികാട്ടി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യാഥാര്‍ത്ഥ്യങ്ങളോട്‌ കൂടുതല്‍ അടുത്തു കിടക്കുന്നത്‌ കലാമൂല്യമുള്ള സിനിമകളാണ്‌.സ്വതന്ത്ര വ്യാപാരം എന്ന അടിസ്ഥാന തത്വം സിനിമകളിലേക്കു വ്യാപിപ്പിക്കണമെന്ന് ലിറ്റിന്‍ പറഞ്ഞു. </font>]]></content:encoded>
      <pubDate>Tue, 11 Dec 2007 16:41:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പരദേശിയുടെ സംവിധായകന്‍ സംസാരിക്കുന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പരദേശിയുടെ-സംവിധായകന്‍-സംസാരിക്കുന്നു-107121100045_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പരദേശിയുടെ-സംവിധായകന്‍-സംസാരിക്കുന്നു-107121100045_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഈ നാടാണ് ഇവരെ പോറ്റി വളര്‍ത്തിയതെങ്കിലും അവര്‍ ഈ നാട്ടില്‍ അന്യരാണ്. ഭരണകൂടത്തിനും സമൂഹത്തിനും മുന്നില്‍  അവര്‍  വിദേശ ചാരന്‍‌മാര്‍ .  അവരുടെ വേദനയും കണ്ണുനീരും ഒപ്പിയെടുത്ത]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/11/images/img1071211045_1_1.jpg' Alt='kunju mohammed' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>KBJ</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഈ നാടാണ് ഇവരെ പോറ്റി വളര്‍ത്തിയതെങ്കിലും അവര്‍ ഈ നാട്ടില്‍ അന്യരാണ്. ഭരണകൂടത്തിനും സമൂഹത്തിനും മുന്നില്‍  അവര്‍  വിദേശ ചാരന്‍‌മാര്‍ .  അവരുടെ വേദനയും കണ്ണുനീരും ഒപ്പിയെടുത്ത കഥയാണ് പി.ടി. കുഞ്ഞിമുഹമ്മദ്  ‘പരദേശികളി‘ല്‍ പറഞ്ഞത്. പി.ടി. കുഞ്ഞുമുഹമ്മദുമായി വെബ്‌ദുനിയ നടത്തിയ അഭിമുഖത്തില്‍ നിന്ന്.</font><br/><font  style='font-size:12pt; color:#000000'></font><br/>1 <font  style='font-size:12pt; color:#000000'>പരദേശിക്ക് ലഭിച്ച പ്രതികരണങ്ങളില്‍  മനസ്സില്‍ തങ്ങി നില്‍കുന്നത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അത് മുഴുവന്‍ പറയണമെങ്കില്‍ ഒരു ദിവസം വേണ്ടി വരും(ചിരിക്കുന്നു). പലരും വിളിച്ചു പറഞ്ഞു;‘ഇത് എന്‍റെ  ബാപ്പയുടെ കഥയാണ്’, ‘ഇങ്ങനെയാണ് ബാപ്പയെ ഓടിപ്പിച്ചത്’. കെ.എന്‍. പണിക്കര്‍, യു.കെ.കുമാരന്‍ അങ്ങനെ നിരവധി  പേര്‍ അഭിനന്ദനം അറിയിച്ചു. പലരും പറഞ്ഞു;‘വളരെ നാളുകള്‍ക്ക് മലയാളത്തിന് ലഭിച്ച നല്ലൊരു രാഷ്‌ട്രീയ ചിത്രമാണിത്’.</font><br/><font  style='font-size:12pt; color:#000000'></font><br/>2  <font  style='font-size:12pt; color:#000000'>സംവിധായകനായ കെ.ജി.ജോര്‍ജ് ഒരു ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ ക്ലാസ് എടുക്കുന്നതില്‍ന്‍റെ ഭാഗമായി ‘ബാറ്റില്‍ ഷിപ്പ്  പൊട്ടം‌കിന്‍’ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി പറയുകയുണ്ടായി;‘ഇത് ഒരു രസവുമില്ലാത്ത പടമാണെന്ന്’. എന്നാല്‍,  ഈ ചലച്ചിത്രമേളയില്‍ യുവാക്കളുടെയും യുവതികളുടെയും സജീവസാന്നിദ്ധ്യം കാണാം. ഇതിനെക്കുറിച്ച്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു ചോദ്യം ഞാന്‍ അങ്ങോട്ട് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു.’ചലച്ചിത്രമേളയിലെ ഏതെങ്കിലും ഒരു സിനിമ വേറെ  ഏതെങ്കിലും തീയേറ്ററില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചാല്‍ ഇതിലെ അഞ്ചു ശതമാനം ആളുകള്‍ പോലും കാണുവാന്‍  ഉണ്ടാകുമോ?.</font><br/><font  style='font-size:12pt; color:#000000'></font><br/>3 <font  style='font-size:12pt; color:#000000'>ജാഡക്കു വേണ്ടിയാണ് കാണികള്‍ സിനിമ കാണുവാന്‍ വരുന്നതെന്ന് താങ്കള്‍  ഉദേശിക്കുന്നുണ്ടോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ ഞാന്‍ പറയില്ല. ഒരു ഉത്സവം നടക്കുമ്പോള്‍ അതില്‍ ഭാഗമാകാന്‍ ഒരു പാട് പേര്‍ ആഗ്രഹിക്കുന്നുണ്ടാകും.</font><br/><font  style='font-size:12pt; color:#000000'></font><br/>4  <font  style='font-size:12pt; color:#000000'>യാതൊരു വികസനവും ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു പോലും മികച്ച സാങ്കേതിക നിലവാരമുള്ള സിനിമകള്‍ എത്തുന്നു.  എന്നിട്ടും സാങ്കേതികതയുടെ കാര്യത്തില്‍ മലയാള സിനിമകള്‍ സാങ്കേതികതയുടെ കാര്യത്തില്‍ വളരെ പിറകിലാണ്`</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നോക്കൂ, ഇന്ന് സിനിമാ നിര്‍മ്മാണം വളരെ ചിലവു കുറഞ്ഞ ഒന്നായി മാറി കൊണ്ടിരിക്കുകയാണ് ഇതു മൂലം സിനിമാ  നിര്‍മ്മാണം കൂടുതല്‍ ജനകീയമായി. മലയാളത്തിലെ കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>5  <font  style='font-size:12pt; color:#000000'>വിദേശചിത്രങ്ങളെക്കുറിച്ച്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹോളിവുഡ് സിനിമകളുടെ അധിനിവേശക്കാലത്ത് ശക്തമായ പ്രമേയങ്ങളുള്ള സിനിമകള്‍ വിദേശങ്ങളില്‍ നിന്ന്  പുറത്തിറങ്ങുന്നത് സന്തോഷം പകരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>6  <font  style='font-size:12pt; color:#000000'>ചലച്ചിത്രമേള സംഘാടകര്‍ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേള കേരളത്തിന്‍റെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്.  കൂലി പണി വേണ്ടെന്ന് വെച്ച്, ഓട്ടോ ഓട്ടം  വേണ്ടെന്ന് വെച്ച് സിനിമ ആസ്വദിക്കുവാന്‍ വരുന്നവരോട് സംഘാടകര്‍ ചെയ്യേണ്ട കടമയാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/>7 <font  style='font-size:12pt; color:#000000'>സിനിമകളെക്കുറിച്ച് മൊത്തത്തിലുള്ള അഭിപ്രായം?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അത് മേള കഴിഞ്ഞിട്ടേ പറയുവാന്‍ കഴിയുകയുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Dec 2007 16:15:19 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിനിമ ദൈര്‍ഘ്യം കുറയണം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിനിമ-ദൈര്‍ഘ്യം-കുറയണം-107121100039_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിനിമ-ദൈര്‍ഘ്യം-കുറയണം-107121100039_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്ത്യന്‍ സിനിമകള്‍ക്ക്‌ വന്‍ ആഗോള വിപണന സാധ്യതയുണ്ടന്നും അതു പ്രയോജനപ്പെടത്തുതിന്‌ ആഗോള നിലവാരമുള്ള സിനിമകള്‍ ഉണ്ടാകണമെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച 'സിനിമാ വിപണനം ഇന്ന്‌' എന്ന സെമിനാറില്‍  അഭിപ്രായമുയര്‍ന്നു‍.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/11/images/img1071211039_1_1.jpg' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമകള്‍ക്ക്‌ വന്‍ ആഗോള വിപണന സാധ്യതയുണ്ടന്നും അതു പ്രയോജനപ്പെടത്തുതിന്‌ ആഗോള നിലവാരമുള്ള സിനിമകള്‍ ഉണ്ടാകണമെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച 'സിനിമാ വിപണനം ഇന്ന്‌' എന്ന സെമിനാറില്‍  അഭിപ്രായമുയര്‍ന്നു‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വടക്കേ അമേരിക്കയിലെയും യൂറോപ്പിലേയും ഇന്ത്യന്‍ സമൂഹം കച്ചവടസിനിമകളേക്കാള്‍ നിലവാരമുള്ള മദ്ധ്യദൂര സിനിമകളെയാണ്‌ കൂടുതലായി സ്വീകരിക്കുതെന്ന് ബാബാ ഡിജിറ്റല്‍ മീഡിയായുടെ ജെയ്‌ ബജാജ്‌ പറഞ്ഞു‍. പക്ഷെ ഇന്ത്യന്‍ സിനിമകള്‍ സമയദൈര്‍ഘ്യം കുറയ്ക്കണം - അദ്ദേഹം നിര്‍ദ്ദേശിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകവിപണിയില്‍ ചലച്ചിത്ര മേളകള്‍ തന്നെ‍ ഒന്നാം തരം വിപണിയായിരിക്കുകയാണെന്ന് മേളകളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ്‌ ലോസാഞ്ജലോസിന്‍റെ സംഘാടകരിലൊരാളും ബോളിവുഡ്‌ ആസ്ഥാനമായ ആര്‍ക്ലൈറ്റ്‌ ഡയറക്ടറുമായ ക്രിസ്റ്റീന മെറൂസ്‌ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിയേറ്ററുകള്‍ക്കുപരി ടെലിവിഷനുകളും ഇന്‍റര്‍നെറ്റും  നിലവാരമുള്ള സിനിമകളുടെ വിതരണ മാധ്യമമായി മാറിയിട്ടു‍ണ്ടന്നും അവ ഉപയോഗപ്പെടുത്താവുതാണെന്ന് ഭാരത്‌ ബാല പ്രൊഡക്ഷന്‍റെ മനസ്‌ മല്‍ഹോത്ര പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈല്‍ഡ്‌ ബഞ്ച്‌ കമ്പനിയുടെ എസ്തേല്‍ ദേവോസ്‌, സെല്ലുലോയ്ഡ്‌ ഡ്രീംസിന്‍റെ ചിന്‍ലിന്‍, അലജാന്‍ഡ്രോ രാജ, അലയന്‍സ്‌ നിര്‍മ്മാണ വിതരണ കമ്പനിയുടെ സുനില്‍ ദോഷി, എംകെ2 ന്‍റെ മാറ്റില്‍ഡെ ‌, സോണി പിക്ചേഴ്സിന്‍റെ ഷാരോ തോമസ്‌, കേരള ഫിലിം പ്രൊഡക്ഷന്‍ അസോസിയേഷന്‍റെ ഉണ്ണികൃഷ്ണന്‍, മാക്ടയുടെ രാമചന്ദ്ര ബാബു, ബെയ്ജിങ്ങിലെ നിന്നു‍ള്ള നിര്‍മ്മാണ - സംവിധായകന്‍ ഷുവാങ്ങ്‌ യൂസിന്‍ എന്നി‍വര്‍ സംസാരിച്ചു. </font><br/></font>]]></content:encoded>
      <pubDate>Tue, 11 Dec 2007 15:49:03 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിനിമ ആയുധമാക്കണം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിനിമ-ആയുധമാക്കണം-107121100040_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിനിമ-ആയുധമാക്കണം-107121100040_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വംശീയന്യൂനപക്ഷങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുതില്‍ ചലച്ചിത്രം മുഖ്യപങ്ക്‌ വഹിക്കുന്നു‍ണ്ടന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സിനിമാ പ്രവര്‍ത്തകര്‍ ചലച്ചിത്രമേളയുടെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/11/images/img1071211040_1_1.jpg' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRD</td><td valign='top'>PRD</td><td width='8'></td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>വംശീയന്യൂനപക്ഷങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുതില്‍ ചലച്ചിത്രം മുഖ്യപങ്ക്‌ വഹിക്കുന്നു‍ണ്ടന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സിനിമാ പ്രവര്‍ത്തകര്‍ ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍  അഭിപ്രായപ്പെട്ടു‍.വംശീയ വേര്‍തിരിവുകള്‍ക്ക്‌ അതീതമായി മാനവരാശിയെ ഒന്നി‍പ്പിക്കുന്ന കലയാണ്‌ സിനിമ.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ബഹുസ്വര സമൂഹത്തിന്‍റെ നിലനില്‍പ്പാണ്‌ സിനിമകളില്‍ ലക്‍ഷ്യമിടുതെന്ന് വംശീയ അതിക്രമങ്ങളുടെ നെരിപ്പോടായിരുന്ന ബോസ്നിയ ഹെര്‍സഗോവ്നിയയില്‍ നിന്നു‍ള്ള സംവിധായകനും അഭിനേതാവുമായ നെഡ്സാദ്‌ ബെഗോവിച്ച്‌ പറഞ്ഞു. അദ്ദേഹത്തിന്‍റെ ‘ടോട്ടലീ പേഴ്സണല്‍’ എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു‍ണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുസ്ലിംകളും കത്തോലിക്കരും സെര്‍ബുകളും പ്രോട്ടസ്ന്റുകളുമടങ്ങിയ ബോസ്നിയില്‍ ഏതെങ്കിലുമൊരു വംശീയ വിഭാഗത്തിന്‍റെ മാത്രം പ്രശ്നങ്ങളല്ല താന്‍ അഭിമുഖീകരിക്കാന്‍ ഉദ്ദേശിക്കുത്‌. ആയിരക്കണക്കിന്‌ പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്ത ബോസ്നിയന്‍ കലാപം ഒരു പിതാവും ഭര്‍ത്താവുമെന്ന നിലയില്‍ തന്നെ‍ ഭയപ്പെടുത്തിയപ്പോള്‍ ഒരു കലാകരനെ നിലയില്‍ അതെന്നെ‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കിയതാക്കി അദ്ദേഹം പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താന്‍ ജീവിക്കുന്ന ചുറ്റുപാടുകളും ഇടപെടുന്ന ജനങ്ങളുമാണ്‌ സിനിമയുടെയും ആശയങ്ങളുടെയും അസംസ്കൃത വസ്തുവെന്ന്‌ വിഖ്യാത ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ ജാഫര്‍ പനാഹി പറഞ്ഞു. ‘ഓഫ്‌ സൈഡ്‌’ എന്ന ചിത്രം സ്വന്തം മകളുടെ അനുഭവത്തില്‍ നിന്നാ‍ണ്‌ രൂപംകൊണ്ടത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്ത്രീകള്‍ക്ക്‌ ഫുട്ബോള്‍ കളി കാണാന്‍ വിലക്കുള്ള ഇറാനില്‍ തന്‍റെ മകള്‍ കളി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു ഫുട്ബോള്‍ ഗ്രൗണ്ടില്‍ അവള്‍ക്കുണ്ടായ അനുഭവം ആറു വര്‍ഷം മനസില്‍ കൊണ്ടുനടന്ന ശേഷമാണ്‌ ചലച്ചിത്രത്തിനുള്ള ആശയമായി മാറിയതെന്ന്‌ അദ്ദേഹം പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുര്‍ദു വംശീയ ന്യൂനപക്ഷത്തിന്‍റെ പ്രശ്നങ്ങള്‍ പല തുര്‍ക്കി സിനമയിലും ഇതിവൃത്തമായതായി തുര്‍ക്കി എഴുത്തുകാരിയും സിനിമാ നിരൂപകയുമായ ഗോനുല്‍ ഡോമസ്‌ കോളിന്‍ പറഞ്ഞു. എന്നാല്‍ പലപ്പോഴും കുര്‍ദുകളല്ല ഈ വിഷയങ്ങള്‍ ചിത്രമാക്കുന്നത്‌. തുര്‍ക്കിക്കു പുറത്തുള്ള സംവിധായകരും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Tue, 11 Dec 2007 13:32:13 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രണയത്തിന്‍റെ പല്ല്‌]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പ്രണയത്തിന്‍റെ-പല്ല്‌-107120800042_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പ്രണയത്തിന്‍റെ-പല്ല്‌-107120800042_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഒരു പെണ്‍കുട്ടിയുടെ പ്രണയത്തിന്‍റെ വേദനകളാണ്‌ ചൈനീസ്‌ ചിത്രം‘ടീത്ത്‌ ഓഫ്‌ ലൗ’( പ്രണയത്തിന്‍റെ പല്ല്‌) പറയുന്നത്‌. വേദനയല്ലാതെ പ്രണയത്തിന്‌ കുറുക്കുവഴികളില്ലെന്ന്‌ ചിത്രം അടിവരയിടുന്നു. കേരളത്തിന്‍റെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/08/images/img1071208042_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഒരു പെണ്‍കുട്ടിയുടെ പ്രണയത്തിന്‍റെ വേദനകളാണ്‌ ചൈനീസ്‌ ചിത്രം‘ടീത്ത്‌ ഓഫ്‌ ലൗ’( പ്രണയത്തിന്‍റെ പല്ല്‌) പറയുന്നത്‌. വേദനയല്ലാതെ പ്രണയത്തിന്‌ കുറുക്കുവഴികളില്ലെന്ന്‌ ചിത്രം അടിവരയിടുന്നു. കേരളത്തിന്‍റെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ഈ സുയാങ്ങ്‌ യുക്സിന്‍ ചിത്രം ഇതിനോടകം തന്നെ ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിയാങ്ങ്‌ യേ ഹോങ്ങ്‌ (യാന്‍ ബിന്‍ഗ്യാന്‍) എന്ന യുവതിയുടെ മൂന്ന്‌ ജീവിത കാലഘട്ടത്തിലെ മൂന്ന്‌ പ്രണയങ്ങളാണ്‌ സംവിധായകന്‍ പറയുന്നത്‌. അതിലൂടെ ചൈനയുടെ പോയ ദശകങ്ങളിലും സാമൂഹികവും രാഷ്ട്രീയവുമായ മാറ്റവും രേഖപ്പെടുത്തപ്പെടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശരീരത്തിലും മനസിലും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിപ്പിച്ചാണ്‌ അവളുടെ ഓരോ പ്രണയവും തകരുന്നത്‌. ബെയ്ജിങ്ങിലെ കൗമാര കാലത്ത്‌ അവള്‍ക്ക്‌ ഒരു കൂട്ടുകാരനെ കിട്ടുന്നു.രാഷ്ട്രീയവും അവരുടെ വേര്‍തിരിവിന്‌ കാരണമാകുന്നു.അവന്‍ എന്നേക്കുമായ് അപ്രത്യക്ഷമായിട്ടും അവളുടെ ശരീരത്തില്‍ അവന്‍ അവശേഷിപ്പിച്ച വേദന മാറുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീട്‌ അവള്‍ ഡോക്ടറായി ജോലി ചെയ്യുന്നു. കല്യാണം കഴിച്ച പുരുഷനാണ്‌ അപ്പോള്‍ അവളുടെ ജീവിത്തില്‍ എത്തുന്നത്‌. ഗര്‍ഭഛിദ്രത്തിന്‍റെ വേദനയോടെയാണ്‌ ആ ബന്ധം വേര്‍പിരിയുന്നത്‌. അയാളെ രക്ഷിക്കാനായ് എല്ലാ തെറ്റും സ്വയം ഏറ്റെടുത്ത് അവള്‍ ശിക്ഷ എറ്റുവാങ്ങുന്നു.</font><font  style='font-size:12pt; color:#000000'>രാജ്യത്ത്‌ സംഭവിക്കുന്ന നാടകീയ മാറ്റങ്ങള്‍ക്ക്‌ ഒടുവില്‍ ഒരു കശാപ്പ്‌ശാലയില്‍ ജോലിക്ക്‌ എത്തുന്ന അവള്‍ സ്നേഹിക്കാന്‍ കഴിയാത്ത ആളെയാണ്‌ കല്യാണം കഴിക്കുന്നത്‌. അവനില്‍ നിന്ന്‌ വിവാഹമോചനം തേടുമ്പോള്‍ തന്‍റെ പ്രണയത്തിന്‍റെ സമ്മാനമായി അവന്‍ സ്വന്തം കോന്ത്രപല്ല് സമ്മാനമായി നല്‍കുന്നു. വേദന സഹിച്ചു കൊണ്ടു തന്നെ സ്വന്തം പല്ല് പറിച്ച് അവന് നല്‍കാന്‍ അവള്‍ ദന്തിസ്റ്റിനെ സമീപിക്കുന്നു, കാരണം ഓരോ പ്രണയത്തിന്‍റേയും ഓര്‍മ്മക്ക് അവള്‍ക്ക് ഓരോ വേദന വേണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്നേഹം സമ്മാനിച്ച മുറിവുകള്‍ താലോലിച്ച്‌ ഭൂതകാല പ്രണയങ്ങളില്‍ അഭിരമിക്കുകയാണ്‌ അവള്‍. പ്രണയത്തിന്‍റെ കുറുക്ക്‌ വഴി വേദനയാണെന്ന്‌ അവള്‍ തിരിച്ചറിയുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബിജിങ്ങ്‌ ഫിലിം അക്കാദമിയിലെ അധ്യാപകനും ചൈനയിലെ ടെലിവിഷന്‍ തിരക്കഥാകൃത്തുമായ സുയാങ്ങ്‌ യുക്സിന്‍ പത്തുവര്‍ഷത്തെ പരിശ്രമത്തിലൂടെയാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കിയത്‌ എന്ന്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിരവധി രാജ്യാന്തരമേളകളില്‍ ഇതിനോടകം ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌.ഡുവില്ലെ ഏഷ്യന്‍ ചലച്ചിത്രമേളയില്‍ ചിത്രം മികച്ച കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.</font>]]></content:encoded>
      <pubDate>Tue, 11 Dec 2007 12:50:20 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയില്‍ ചൈനീസ് പ്രണയം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ചൈനീസ്-പ്രണയം-107121100037_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ചൈനീസ്-പ്രണയം-107121100037_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വേദനകളല്ലാതെ പ്രണയത്തിന് മറ്റ്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/11/images/img1071211037_1_1.jpg' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>വേദനകളല്ലാതെ പ്രണയത്തിന് മറ്റ് സ്മരണികകളൊന്നുമില്ലെന്ന് പറഞ്ഞ ‘പ്രണയത്തിന്‍റെ പല്ലിന്‍റെ’ സംവിധായകന് ദൈവത്തിന്‍റെ സ്വന്തം നാട് ഏറെ ഇഷ്ടപ്പെട്ടു. ചൈനീസ്‌ സമൂഹവും രാഷ്ട്രീയവും പശ്ചാത്തലമാകുന്ന ചിത്രത്തിലൂടെ  ലളിതമായ പ്രണയകഥയാണ് ചൈനീസ് സംവിധായകന്‍ ഷുവാങ്ങ്‌ യുക്സിന്‍ പറയുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബെയ്ജിങ്‌ ഫിലിം അക്കാദമി പ്രൊഫസറായ യുക്സിന്‍റെ അദ്യ സിനിമയാണിത്‍. ഫ്രാന്‍സിലെ ദേവ്‌ വില്ലി ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ചിയാങ്ങ്‌ യെ ഹോങ്ങ്‌ എന്ന പെണ്ണിന്‍റെ ജീവിതത്തില്‍പത്തു വര്‍ഷങ്ങള്‍ക്കിടെ വരുന്ന മൂന്ന് പുരുഷന്മാരെ കുറിച്ചുള്ള കഥയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചൈനയിലെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങളെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് കേരളത്തിന്‍റെ മേളക്ക് എത്തിയ യുക്സിന്‍ പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളത്തില്‍ തുടര്‍ന്നും വരാന്‍ താന്‍ ആഗ്രഹിക്കുതായും ഇവിടുത്തെ ജനങ്ങളുടെ സ്നേഹമാണ്‌ ഇതിനെ ശരിക്കും ദൈവത്തിന്‍റെ സ്വന്തം നാടാക്കുന്നതെന്നും യുക്സിന്‍ പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചൈനയുടെ സാമ്പത്തിക മേഖല വന്‍ മുന്നേറ്റം കൈവരിച്ചതായി യുക്സിന്‍ അഭിപ്രായപ്പെട്ടു‍. വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‍കി സാമൂഹിക ഉന്നമനം നേടാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. വിനോദ സഞ്ചാരമേഖലയിലും ചൈന മികച്ച നേട്ടം പ്രതീക്ഷിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകത്തിലെ ഏതൊരാള്‍ക്കും മനസ്സിലാകുന്ന വിധം ജീവിതഗന്ധിയായവയാണ്‌ ചൈനീസ്‌ സിനിമകള്‍.ചൈനീസ്‌ ജീവിതം ലളിതമായും ആത്മാര്‍ത്ഥതയോടും പകര്‍ത്താനാണ്‌ താന്‍ ശ്രമിച്ചതെന്നും‌ അദ്ദേഹം പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബെയ്ജിങ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള മേളയില്‍ മികച്ച ചിത്രമെന്ന ബഹുമതിയും ഈ ചിത്രത്തിന്‌ കിട്ടിയിരുന്നു‍. 2007-ലെ ഫ്രാന്‍സിലെ ദേവ്‌വില്ലി ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ നേടിയ ചിത്രം ബെയ്ജിംഗിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചലച്ചിത്ര മത്സരത്തില്‍ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.</font><br/> </font>]]></content:encoded>
      <pubDate>Tue, 11 Dec 2007 12:22:54 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേള അഞ്ചാം ദിനത്തില്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേള-അഞ്ചാം-ദിനത്തില്‍-107121100036_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേള-അഞ്ചാം-ദിനത്തില്‍-107121100036_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അഞ്ചാം ദിവസം മത്സരവിഭാഗത്തില്‍ ഏട്ട് ‍ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുക. മിയാ ക്യൂട്ടോ‍യുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമായ ‘സ്ലീപ്‌ വാക്കിംഗ്‌ ലാന്‍റ്’ മൊസാംബികിനെ ഏറെനാള്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/11/images/img1071211036_1_1.jpg' Alt='iffk' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PTI</td><td valign='top'>PTI</td><td width='8'></td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അഞ്ചാം ദിവസം മത്സരവിഭാഗത്തില്‍ ഏട്ട് ‍ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുക. മിയാ ക്യൂട്ടോ‍യുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമായ ‘സ്ലീപ്‌ വാക്കിംഗ്‌ ലാന്‍റ്’ മൊസാംബികിനെ ഏറെനാള്‍ വേട്ടയാടിയ ആഭ്യന്തര യുദ്ധത്തിന്‍റെ ശേഷിപ്പുകളുടെ കഥ പറയുന്നു‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാന്‍സ്‌ ഇന്റര്‍നാഷണല്‍ ക്രിട്ടി‍ക്സ്‌ വീക്ക്‌ ഗ്രാന്റ്‌ പുരസ്കാരം ലഭിച്ച അര്‍ജന്റീനിയന്‍ സംവിധായകന്‍ ലൂസി പൂയെന്‍സോയുടെ എക്സ്‌.എക്സ്‌.വൈ ലിംഗഭേദങ്ങള്‍ കുടുംബ ന്ധങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളവതരിപ്പിക്കുന്നു‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാന്‍സര്‍ ബാധിച്ച നായികയുടെ കാര്‍ യാത്രയിലൂടെയുള്ള അഭിമുഖവും സംഭാഷണവുമൊക്കെ ഡോക്യുമെന്ററി ശൈലിയില്‍ രചിച്ച ചലച്ചിത്ര കാവ്യമാണ്‌ മനിയ അക്ബരിയുടെ 10+4. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊറിയന്‍ ചിത്രമായ ഓള്‍ഡ്‌ ഗാര്‍ഡന്‍, ചിലിയന്‍ ചിത്രം ദി കിംഗ്‌ ഓഫ്‌ ഗ്രിഗോറിയോ, ഷുവാങ്ങ്‌ യുക്സിന്‍റെ ചൈനീസ്‌ ചിത്രമായ റ്റീത്ത്‌ ഓഫ്‌ ലവ്‌ എന്നി‍വയാണ്‌ മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്തുഷ്ടരായ യുവമിഥുനങ്ങളുടെ കഥയിലൂടെ ദക്ഷിണ കൊറിയയിലെ പട്ടാള ഭരണത്തിന്‍റെ കറുത്ത ചരിത്രവും സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളും വിവരിക്കുകയാണ്‌ ഇം സാംഗ്‌ സൂവിന്‍റെ ‘ദി ഓള്‍ഡ്‌ ഗാര്‍ഡന്‍’</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശാരീരികവും മാനസികവുമായ വൈകല്യമുള്ളവരുടെ പരിചരണ കേന്ദ്രത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ച സംവിധായകന്‍ അല്‍ഫോസോ ഗാസിറ്റുവയുടെ സ്വാനുഭവങ്ങള്‍ സുന്ദരമായ പ്രണയകഥയിലൂടെ ആവിഷ്കരിക്കുകയാണ്‌ ദി കിംഗ്‌ ഓഫ്‌ സാന്‍ ഗ്രിഗ്രോറിയോയെന്ന ചിലിയന്‍ ചിത്രത്തില്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബീജിംഗ്‌ സുറ്റുഡന്‍റ് ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ്‌ ലഭിച്ച ചിത്രമാണ്‌ ഷൂവ്ങ്ങ്‌ യുക്സിന്‍റെ ‘റ്റീത്ത്‌ ഓഫ്‌ ലവ്’‌. മേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷാങ്ങ്‌ യാങ്ങിന്‍റെ ഗെറ്റിംഗ്‌ ഹോം വീണ്ടും പ്രദര്‍ശിപ്പിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മത്സരവിഭാഗത്തിലെ മലയാള ചിത്രമായ പി ടി കുഞ്ഞുമുഹമ്മദിന്‍റെ 'പരദേശി'  വീണ്ടും പ്രദര്‍ശിപ്പിക്കുന്നു‍. ടി വിചന്ദ്രന്‍റെ പൊന്തന്‍മാട പി.ഭാസ്കരന്‍റെ ഇരുട്ടി‍ന്‍റെ ആത്മാവ്‌, അവിര റെബേക്കയുടെ തകരച്ചെണ്ട, രഞ്ജിത്തിന്‍റെ കയ്യൊപ്പ്‌ എന്നിവയാണ്‌ മേളയില്‍ അഞ്ചാം ദിനം പ്രദര്‍ശിപ്പിക്കുന്ന മറ്റു മലയാള ചിത്രങ്ങള്‍. </font><br/></font>]]></content:encoded>
      <pubDate>Tue, 11 Dec 2007 12:18:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രേക്ഷകമനം കവര്‍ന്ന് ബ്ലിസ്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പ്രേക്ഷകമനം-കവര്‍ന്ന്-ബ്ലിസ്-107121000096_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പ്രേക്ഷകമനം-കവര്‍ന്ന്-ബ്ലിസ്-107121000096_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മത്സര വിഭാഗത്തിലെ സിനിമകളെല്ലാംതന്നെ ശ്രദ്ധയാകര്‍ഷിച്ച ദിനമായിരുന്നു ചലത്രമേളയുടെ നാലാം ദിവസം. തുര്‍ക്കിഷ് ചിത്രമായ ‘ബ്ലിസ്‘ ആണ് എടുത്ത പറയേണ്ട ചിത്രം. അഭിനയ മികവ്, കലാമൂല്യം, സാ‍ങ്കേതിക മേന്‍‌മ എന്നിവകൊണ്ട് സിനിമാ പ്രേമികളുടെ മനം]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>മത്സര വിഭാഗത്തിലെ സിനിമകളെല്ലാംതന്നെ ശ്രദ്ധയാകര്‍ഷിച്ച ദിനമായിരുന്നു ചലത്രമേളയുടെ നാലാം ദിവസം. തുര്‍ക്കിഷ് ചിത്രമായ ‘ബ്ലിസ്‘ ആണ് എടുത്ത പറയേണ്ട ചിത്രം. അഭിനയ മികവ്, കലാമൂല്യം, സാ‍ങ്കേതിക മേന്‍‌മ എന്നിവകൊണ്ട് സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ചിത്രമായി ബ്ലിസ്. സിനിമ തുടങ്ങുന്നതിന് മുമ്പതന്നെ, അഭിപ്രായ രൂപീകരണം തുടങ്ങിയിരുന്നതിനാല്‍ ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് തന്നെ തിയറ്ററിലേക്ക് പ്രേക്ഷകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിശബ്ദമായ ഒരു പ്രണയ കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബ്ലിസ് എന്ന ചിത്രത്തില്‍. ബലാത്സംഗത്തിനിരയാകുന്ന മെറിയം എന്ന ഗ്രാമീണ പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കളങ്കിതയായ മെറിയത്തോട് ബലാത്സംഗത്തിന് ഉത്തരവാദി ആരാണെന്ന് ചോദിക്കുന്നുവെങ്കിലും പേര് വെളിപ്പെടുത്താന്‍ അവള്‍ തയാറാവുന്നില്ല. തുടര്‍ന്ന് ഗ്രാമം അവള്‍ക്ക് വധശിക്ഷ വിധിക്കുന്നു. ശിക്ഷ നടപ്പാക്കാന്‍ തെരഞ്ഞെടുക്കുന്നത് മെറിയത്തിന്‍റെ പിതാവിന്‍റെ അര്‍ദ്ധ സഹോദരപുത്രനും പട്ടാള ഉദ്യോഗസ്ഥനുമായ കെമാലിനെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശിക്ഷ നടപ്പാക്കാന്‍ കെമാല്‍ മെറിയത്തെ ഇസ്താംബൂളിലേക്ക് കൊണ്ടുപോകുന്നു. വഴിക്ക് മെറിയത്തെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും കെമാലിന് അതിന് കഴിയുന്നില്ല. ഇസ്താബൂളില്‍ എത്തിയതിന് ശേഷവും ഒരിക്കല്‍ കൂടി അതിന് ശ്രമിക്കുന്നുവെങ്കിലും അവിടെയും കെമാല്‍ പരാ‍ജയപ്പെടുന്നു. പിന്നീട് മെറിയവുമാ‍യി ഒരു ബോട്ടുയാത്ര പുറപ്പെടുന്ന കെമാല്‍ അവിടെ വച്ച് ഇര്‍ഫാന്‍ എന്ന പ്രൊഫസറെ പരിചയപ്പെടുന്നു. മെറിയത്തെ തന്‍റെ മകളുടെ സ്ഥാനത്ത് കാണുന്ന ഇര്‍ഫാന്‍റെ ബന്ധത്തില്‍ കെമാലിന് സംശയം തോന്നുകയും ഇര്‍ഫാനെ കൊലപ്പെടുത്താനുള്ള ശ്രമത്തിലേക്ക് വരെ കെമാലിന്‍റെ രോഷം ഉയരുകയും ചെയ്യുന്നു. എന്നാല്‍ അതില്‍ നിന്ന് കെമാലിന് പിന്‍‌മാറേണ്ടി വരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കെമാലിന് മെറിയത്തോടുള്ളത് പ്രണയം എന്ന വികാരമാണ് എന്ന തിരിച്ചറിവ് പിന്നീട് കെമാലിന് മനസിലാക്കിക്കൊടുക്കുന്നത് ഇര്‍ഫാന്‍ ആണ്. അപ്പോഴേക്കും ഇരുവരേയും തെരഞ്ഞെത്തുന്ന കെമാലിന്‍റെ പിതാവും സംഘവും മെറിയത്തെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും ഇര്‍ഫാനും കെമാലും ചേര്‍ന്ന് അവളെ രക്ഷപെടുത്തുന്നു. തുടര്‍ന്ന് തന്‍റെ പിതാവാണ് മെറിയത്തെ കളങ്കിതയാക്കിയതെന്ന സത്യം കെമാല്‍ മനസിലാക്കുന്നു. യുദ്ധമുഖത്ത് നിരവധി പോരാളികളെ കൊന്നുവീഴ്ത്തിയിട്ടുള്ള കെമാല്‍ പിതാവിന് നേരെ നിറയൊഴിക്കാന്‍ തുനിയുന്നുവെങ്കിലും ആത്മബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും മുന്നില്‍ കീഴടങ്ങുന്നു. മെറിയത്തെ കെമാല്‍ സ്വീകരിക്കുന്നതോടെ ചിത്രത്തിന് ശുഭാന്ത്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വാഭാ‍വിക വെളിച്ചത്തില്‍ പകര്‍ത്തിയിരിക്കുന്ന ചില ഷോട്ടുകള്‍ ഛായാഗ്രഹണത്തെ മികവുറ്റതാക്കുന്നു. സ്വീക്വന്‍സ് കൃത്യമായി ചേര്‍ത്തുവച്ച് കോര്‍ത്തിണക്കിയ ചിത്രം ആസ്വാദകര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ചിത്രം കണ്ടിറങ്ങിയവര്‍ക്ക് പറായുനുണ്ടായിരുന്നതും അനുകൂല അഭിപ്രായങ്ങള്‍ മാത്രമായിരുന്നു. ബ്ലിസിന് മലയാളി പ്രേക്ഷകരുടെ മനോനിലവാരത്തോട് ഏറെ അടുത്തു നില്‍ക്കുന്ന ചിത്രം എന്ന വിശേഷണം നല്‍കിയാല്‍ തെറ്റുപറയാനാകില്ല.</font>]]></content:encoded>
      <pubDate>Mon, 10 Dec 2007 20:42:50 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[വിധി വൈരുദ്ധ്യത്തിന്‍റെ ‘ബ്ലിസ്‘]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/വിധി-വൈരുദ്ധ്യത്തിന്‍റെ-‘ബ്ലിസ്‘-107121000063_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/വിധി-വൈരുദ്ധ്യത്തിന്‍റെ-‘ബ്ലിസ്‘-107121000063_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കൊലയാളിയാകേണ്ടവന്‍ രക്ഷകനായാല്‍ എങ്ങനെയിരിക്കും?. ആ കഥയാണ് ‘ബ്ലിസ്‘ പറയുന്നത്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210063_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കൊലയാളിയാകേണ്ടവന്‍ രക്ഷകനായാല്‍ എങ്ങനെയിരിക്കും? ആ കഥയാണ് ‘ബ്ലിസ്‘ പറയുന്നത്. മെറിയം എന്ന യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുന്നു. ഗ്രാമത്തിലെ രീതിയനുസരിച്ച്  അവളെ കൊന്നുകളഞ്ഞാല്‍ മാത്രമേ കുടുംബത്തിന്‍റെ നാണക്കേട് ഒഴിവാകൂ. ഈ ക്രൂരകൃത്യം ചെയ്യുവാന്‍ കെമാലെന്ന യുവാവിനെ ഏല്‍പ്പിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, അവസാന നിമിഷമയാള്‍ അവളെയും കൊണ്ട് കെമാല്‍ നാടു വിടുന്നു. പക്ഷേ ഗ്രാമത്തിലെ ഗുണ്ടകള്‍ അവരെ കൊല്ലാന്‍ പിന്തുടരുന്നു. ബോട്ടു യാത്രക്കിടയില്‍ ഇവര്‍ ഇര്‍ഫാനെന്ന വ്യക്തിയെ പരിചയപ്പെടുന്നു. അവരൊന്നിച്ച് മൂവരുടെയും ജീവിതങ്ങളയാകെ മാറ്റി മറിക്കുന്ന നീണ്ട യാത്ര തുടങ്ങുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യൂറോപ്പിന്‍റെ രോഗിയെന്ന് അറിയപ്പെടുന്ന തുര്‍ക്കിയില്‍ നിന്നുള്ളതാണ് ഈ ചിത്രം. അബ്‌ദുള്ള ഓഗസാണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ടാലറ്റ് ബുലുവത്ത്, ഓസ്‌ഗു നാമല്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. </font>]]></content:encoded>
      <pubDate>Mon, 10 Dec 2007 15:55:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘ബിക്കോസ് ഓഫ് ലവെ‘ന്ന കവിത]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘ബിക്കോസ്-ഓഫ്-ലവെ‘ന്ന-കവിത-107121000050_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘ബിക്കോസ്-ഓഫ്-ലവെ‘ന്ന-കവിത-107121000050_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പ്രണയം. മുന്‍‌വിധികള്‍ക്കും നിര്‍വചനങ്ങള്‍ക്കും വഴങ്ങാത്ത മഹത്തായ വികാരം. ഹൃദയത്തില്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210050_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പ്രണയം. മുന്‍‌വിധികള്‍ക്കും നിര്‍വചനങ്ങള്‍ക്കും വഴങ്ങാത്ത മഹത്തായ വികാരം. ഹൃദയത്തില്‍ പ്രണയം കോറി വരയ്‌ക്കുന്ന ഓരോ വേദനയും അനുഭൂതിയാണ് പ്രദാനം ചെയ്യുക. നിഗൂഡതയും ആത്മീയതയും പ്രണയത്തിനേകുന്ന സുഗന്ധം അനുപമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ബിക്കോസ് ഓഫ് ലവ്‘ കണ്ട് പുറത്തിറങ്ങിയ പ്രേഷകരില്‍ നല്ലൊരു പ്രണയ കാവ്യം  ആസ്വദിച്ചതിന്‍റെ സംതൃപ്തി മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. ‘പാശ്ചാത്യ ലോകത്ത് നിന്ന് ഇത്തരത്തിലുള്ള പ്രണയകഥകള്‍ അപൂര്‍വമാ‍യിട്ടേ ഞാന്‍  കണ്ടീട്ടുള്ളൂ‌‌- ചലച്ചിത്ര മേള കാണുവാന്‍ തൃശൂരില്‍ നിന്നെത്തിയ നിയമവിദ്യാര്‍ത്ഥി അനൂപ് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പോളണ്ട് ശൈത്യത്തിന്‍റെ  മനോഹാരിത ആസ്വാദകന് പകര്‍ന്നു നല്‍കുന്നവയായിരുന്നു ഈ സിനിമയിലെ ഓരോ ഫ്രെയിമുകളും.  നായിക കഥാപാത്രമായ റോസിയുടെ പരകായപ്രവേശമാണ് സിനിമയുടെ മറ്റൊരു സവിശേഷത പോളണ്ടിലെ ചേരിയിലെ ജീവിതവും കന്യാസ്‌ത്രീ ജീവിതവും ആത്മീയതയും ഭൌതികജീവിതവും തമ്മിലുള്ള സംഘര്‍ഷവും മനോഹരമായി നായിക അവതരിപ്പിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജാക്ക് റോസനക്കിന്‍റെ നായകകഥാപാത്രവും വളരെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. രണ്ട് പെണ്‍‌മക്കളുടെ പിതാവായ നായകന്‍ ചേരിയില്‍ നിന്ന് നായികയെ തന്‍റെ വീട്ടിലേക്ക് കൊണ്ടു വരുന്നു. ഇതുവരെ ലഭിക്കാത്ത സ്‌നേഹം ലഭിക്കുമ്പോള്‍ അവള്‍ നായകനിലേക്ക് ചായുന്നു. നായകന്‍റെ ഭാര്യക്ക് ഇത് അംഗീകരിക്കുവാനാകുന്നില്ല. തുടര്‍ന്ന് നായകനും നായികയും ആത്മീയതയിലേക്ക് തിരിയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍,  പ്രണയമേകുന്ന സംഘര്‍ഷം ഇരുവരെയും തളര്‍ത്തുന്നു. മാംസനിബിദ്ധമല്ല ഇവിടെ പ്രണയം. പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ തായ്‌വാന്‍ പ്രണയ സിനിമയായ ‘മീ മൈ സെല്‍‌ഫി‘ല്‍ തികച്ചും വ്യത്യസ്തമായ ചിത്രം. ‘മീ മൈ സെല്‍‌ഫി‘ല്‍  സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് യാഥാര്‍ത്ഥ്യം നായകന്‍ തിരിച്ചറിയുമ്പോള്‍ പ്രണയത്തിലൂടെയുള്ള ആത്മീയത വിളിച്ചറിയിച്ചാണ് ‘ബിക്കോസ് ഓഫ് ലവ്’ അവസാനിക്കുന്നത്. </font>]]></content:encoded>
      <pubDate>Mon, 10 Dec 2007 14:49:06 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചുമര്‍ചിത്രോപഹാരം ശ്രദ്ധേയമായി]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചുമര്‍ചിത്രോപഹാരം-ശ്രദ്ധേയമായി-107121000053_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചുമര്‍ചിത്രോപഹാരം-ശ്രദ്ധേയമായി-107121000053_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേളയുടെ വിശിഷ്ടാതിഥികള്‍ക്കു ഉപഹാരമായി നല്‍കുന്ന ചുമര്‍ ചിത്രങ്ങളുടെ ഫോട്ടോ ശേഖരം വിദേശ പ്രതിനിധികള്‍ക്കു കൗതുകമായി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210053_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളയുടെ വിശിഷ്ടാതിഥികള്‍ക്കു ഉപഹാരമായി നല്‍കുന്ന ചുമര്‍ ചിത്രങ്ങളുടെ ഫോട്ടോ ശേഖരം വിദേശ പ്രതിനിധികള്‍ക്കു കൗതുകമായി. പലരും മേള കഴിഞ്ഞാല്‍ ചുമര്‍ ചിത്രങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉഷാ ഭാട്ടി‍യ എഡിറ്റു ചെയ്ത്‌ കേന്ദ്ര ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച ഈ സചിത്ര വിവരണം വ്യത്യസ്തതയാര്ന്ന ശ്രദ്ധേയമായ ഉപഹാരമാണ്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേന്ദ്ര ലളിതകലാ അക്കാദമി തയ്യാറാക്കിയ ഫോട്ടോ‍ ശേഖരത്തില്‍ പന്ത്രണ്ടോളം ചിത്രങ്ങളാണുള്ളത്‌. ക്ഷേത്രകലയുടെ ചരിത്രവും, തയ്യാറാക്കുന്ന രീതിയും മറ്റു വിവരങ്ങളും അടങ്ങിയ വിജ്ഞാനപ്രദമായ ഉപഹാരം കേരളീയ ചിത്രകലയ്ക്കുള്ള മേളയുടെ പ്രണാമമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മട്ടാഞ്ചേരി, പത്മനാഭപുരം, കൃഷ്ണപുരം കൊട്ടാ‍രങ്ങളിലെ 12 ചിത്രങ്ങളാണ്‌ ഇതിലുള്‍പ്പെടുത്തിയിരിക്കുത്‌. രാമായണത്തിലെയും മഹാഭാരതത്തിലെയും ധന്യ മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കു ചിത്രങ്ങളാണിവ. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 10 Dec 2007 13:53:34 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്ത്രീ പ്രമേയങ്ങളുമായ് മത്സര ചിത്രങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സ്ത്രീ-പ്രമേയങ്ങളുമായ്-മത്സര-ചിത്രങ്ങള്‍-107121000052_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സ്ത്രീ-പ്രമേയങ്ങളുമായ്-മത്സര-ചിത്രങ്ങള്‍-107121000052_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേള ആദ്യ ദിനങ്ങള്‍ പിന്നിടുമ്പോള്‍  മത്സര വിഭാഗം ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. ഇത്തവണത്തെ മത്സര വിഭാഗം ചിത്രങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നു‍ള്ള ഏറ്റവും മികച്ചവയാണെന്ന്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210052_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേള ആദ്യ ദിനങ്ങള്‍ പിന്നിടുമ്പോള്‍  മത്സര വിഭാഗം ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. ഇത്തവണത്തെ മത്സര വിഭാഗം ചിത്രങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നു‍ള്ള ഏറ്റവും മികച്ചവയാണെന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുതിനുള്ള സമിതി അംഗമായിരുന്ന സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം മാത്രമല്ല ലോകത്തെങ്ങും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് മിക്ക ചിത്രങ്ങളുടേയും പൊതു പ്രമേയമെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയില്‍ പങ്കെടുക്കാന്‍ എത്തിയതില്‍  പകുതിയോളം ചിത്രങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവയായിരുന്നു‍. ഇതില്‍ നിന്നും മത്സരത്തിനുള്ളവ തെരഞ്ഞെടുക്കുക ദുഷ്കരമായിരുന്നു‍. 25 ചിത്രങ്ങള്‍ ഏറ്റവും മികച്ചത്‌ എന്ന പറയാവുവയായിരുന്നു‍.</font><br/><font  style='font-size:12pt; color:#000000'></font><br/>10 <font  style='font-size:12pt; color:#000000'>വര്‍ഷം മുമ്പ്‌ ഇറാന്‍ സിനിമയെക്കുറിച്ച്‌ പറഞ്ഞതുപോലെ ഇപ്പോള്‍‌ ചൈനയില്‍ നടക്കുന്ന സാമൂഹിക സാമ്പത്തിക മേഖലകളിലെ മാറ്റങ്ങള്‍ ചിത്രങ്ങളില്‍ നന്നായി പ്രതിഫലിക്കുന്നു‍ണ്ട്‌. സിനിമയുടെ മേഖലയില്‍ ചൈനയില്‍ വന്‍മാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചിരിക്കുന്നു.ഇതില്‍ ഏറ്റവും വലിയ ഉദാഹരണമാണ്‌ ചൈനയില്‍ നിന്ന് തെരഞ്ഞെടുത്ത ടീത്ത്‌ ഓഫ്‌ ലവ്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിയാന്‍ യേ ഹോങ്ങ്‌ എ സ്ത്രീയുടെ ജീവിതത്തിലൂടെ കടുപോകു മൂന്നു‍ പുരുഷന്മാരിലൂടെ അവരുടെ ജീവിതത്തിലെ മൂന്നു‍ ഖണ്ഡങ്ങളെയാണ്‌ ഇതില്‍ ചിത്രീകരിക്കുത്‌. 70 മുതല്‍ 95 വരെയുള്ള മൂന്നു‍ പതിറ്റാണ്ട്‌ ചൈനയില്‍ ഉണ്ടായ മാറ്റങ്ങളാണ്‌ ഇതില്‍ പ്രതിഫലിക്കുത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുര്‍ക്കിയുടെ ബ്ലി‍സ്സ്‌ എന്ന സിനിമയും സ്ത്രീ പ്രശ്നം തന്നെയൊണ്‌ കൈകാര്യം ചെയ്യുത്‌. മെറിയം എന്ന കൗമാരക്കാരി ബലാത്സംഗം ചെയ്യപ്പെടുന്നിടത്തു നിന്നാ‍ണ്‌ സിനിമ തുടങ്ങുത്‌. ആചാരമനുസരിച്ച്‌ അവളെ കൊല്ലണം. അതിന്‌ നിയോഗിക്കപ്പെട്ടവന്‍ അവളുടെ രക്ഷകനാവുതാണ്‌ സിനിമയുടെ പ്രമേയം. ടര്‍ക്കി സിനിമയും ലോക സിനിമയില്‍ ഇടം നേടിയിരിക്കുന്നു‍ എതിന്‍റെ തെളിവാണ്‌ അബ്ദുള്ള ഓഗുസിന്‍റെ ഈ ചിത്രം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അസാധാരണവും അവിസ്മരണീയവുമായ ചലച്ചിത്രാനുഭവമാണ്‌ സ്യൂലി ഇന്‍ ദി സ്കൈ നല്‍കുക. കരീം അയ്നസ്സിന്‍റെ ബ്രസീലിയന്‍ ചിത്രം കലാപരമായും കൈയ്യൊതുക്കത്തോടെയും ആണ്‌ കഥ അനാവരണം ചെയ്യുത്‌. ഒരു സ്ത്രീയുടെ നിതാന്തമായ കാത്തിരിപ്പിന്‍റെയും അനിവാര്യമായ അന്ത്യത്തിന്‍റെയും ചാരുത പ്രേക്ഷകമനസ്സുകളില്‍ നിലനില്‍ക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഊബിയന്‍ ഇമാസ്‌ സംവിധാനം ചെയ്ത ദി ഓള്‍ഡ്‌ ഗാര്‍ഡന്‍ എ കൊറിയന്‍ ചിത്രം പ്രേക്ഷകരില്‍ ഒരു പുതിയ ചലച്ചിത്ര അവബോധം സൃഷ്ടിക്കും‌. ആധുനിക കൊറിയയിലുണ്ടായ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്‌. രണ്ടു പതിറ്റാണ്ടിനുശേഷം ജയില്‍ മോചിതനാകുന്ന ഓഹ്‌ ഹ്യൂ എന്നവിപ്ലകാരിയുടെ കാഴ്ചപ്പാടിലാണ്‌ ചിത്രം വളരുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലൂസിയ പ്യൂ സോയുടെ അര്‍ജന്റീനന്‍ ചിത്രം എക്സ്‌ എക്സ്‌ വൈ പേരു പോലെ അസാധാരണമായ ചിത്രമാണ്‌. പ്രത്യക്ഷത്തില്‍ ഒരു കൗമാരപ്രണയമെന്ന്‍ തോന്നു‍മെങ്കിലും കഥയുടെ ഘടനയിലും അവതരണത്തിലുമുള്ള മികവ്‌ വേറിട്ടതലത്തിലേയ്ക്ക്‌ ചിത്രത്തെ ഉയര്‍ത്തുന്നു‍. പ്രമേയത്തിന്‌ അവിഭാജ്യമായിരിക്കുന്ന രതി സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്നു‍. അവസാനംവരെ സൂക്ഷിച്ച ഞെട്ടി‍പ്പിക്കുന്ന സത്യം ചിത്രാന്ത്യത്തില്‍ അനാവരണം ചെയ്യുന്നത് അസാധാരണമായ പാടവത്തോടെയാണ്.</font>]]></content:encoded>
      <pubDate>Mon, 10 Dec 2007 13:50:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രാദേശിക സിനിമയ്ക്കായ് മുറവിളി]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പ്രാദേശിക-സിനിമയ്ക്കായ്-മുറവിളി-107121000049_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പ്രാദേശിക-സിനിമയ്ക്കായ്-മുറവിളി-107121000049_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ്‌ ചിത്രങ്ങളാണെന്ന ധാരണയെ പൊളിച്ചെഴുതണമെന്ന് കേരളത്തിന്‍റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ ചലച്ചിത്രപ്രവര്‍ത്തകര്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210049_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ്‌ ചിത്രങ്ങളാണെന്ന ധാരണയെ പൊളിച്ചെഴുതണമെന്ന് കേരളത്തിന്‍റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ ചലച്ചിത്രപ്രവര്‍ത്തകര്‍. പ്രാദേശിക ഭാഷയില്‍ ഉണ്ടാകുന്ന മികച്ച ചിത്രങ്ങള്‍ക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ എന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചലച്ചിത്ര പ്രതിഭകള്‍ക്ക് പരാതിയുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാദേശിക സിനിമ മുഖ്യധാരയില്‍ നിന്നും തുടച്ചു നീക്കപ്പെടുകയാണെന്ന് ജൂറി അംഗമായ വിഖ്യാത നടന്‍ നാസറുദ്ദീന്‍ ഷാ പറഞ്ഞു. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ്‌ ചിത്രങ്ങളാണെ ധാരണ ശരിയായ ദിശയിലേക്കല്ല കൊണ്ടുപോകുന്നത്. ഇന്ത്യ എന്ന ഭാവം നമ്മുടെ സിനിമയ്ക്ക്‌ കൈമോശം വന്നിരിക്കുന്നു‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രാദേശികമായത്‌ മോശമാണെ സമീപനം നമ്മുടെ ചിത്രങ്ങള്‍ ആഗോള തലത്തിലെത്തിക്കുത്‌ തടസ്സമാകുന്നെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. എന്നാ‍ല്‍ പ്രാദേശികതയാണ്‌ സിനിമയ്ക്ക്‌ കരുത്ത്‌ നല്‍കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യയുടെ ജീവിതസത്ത വേണം നമ്മുടെ സിനിമയിലുണ്ടാവേണ്ടതെന്നാണ് ചലച്ചിത്രകാരന്‍ ജബ്ബാര്‍ പട്ടേലിന്‍റെ  അഭിപ്രായം‍.നവതരംഗത്തിന്‍റെ ഭാഗമായി വളര്‍ത്തികൊണ്ടുവന്ന സമാന്തര സിനിമ സമദൂര സിനിമ എന്ന നിലയില്‍ നിലനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  മുഖ്യധാരാ സിനിമയ്ക്ക്‌ സമാന്തരമായി അര്‍ത്ഥവത്തായ സിനിമ നിര്‍മ്മിക്കേണ്ട വെല്ലുവിളി പുതുതലമുറ ഏറ്റെടുക്കണം‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലൈംഗീക സദാചാരങ്ങള്‍ തകര്‍ക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ചങ്കുറപ്പ്‌ ചലച്ചിത്രകാരന്മാര്‍ കാണിക്കാത്തതിനെ ശ്രീധര്‍ രംഗയന്‍ വിമര്‍ശിച്ചു.</font>]]></content:encoded>
      <pubDate>Mon, 10 Dec 2007 13:43:26 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിനിമ കെട്ടുപാടുകള്‍ തകര്‍ക്കണം: ലിറ്റിന്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിനിമ-കെട്ടുപാടുകള്‍-തകര്‍ക്കണം-ലിറ്റിന്‍-107121000048_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിനിമ-കെട്ടുപാടുകള്‍-തകര്‍ക്കണം-ലിറ്റിന്‍-107121000048_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ചിലി, ഉറുഗ്വേ മറ്റ്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നി‍വിടങ്ങളില്‍ സിനിമാ നിര്‍മ്മാണം ദുഷ്കരമാണെന്ന് ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍ പറഞ്ഞു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210048_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചിലി, ഉറുഗ്വേ മറ്റ്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നി‍വിടങ്ങളില്‍ സിനിമാ നിര്‍മ്മാണം ദുഷ്കരമാണെന്ന് ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബ്രസില്‍, മെക്സിക്കോ, അര്‍ജ്ജന്റന എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 30-40 ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു‍ണ്ടെങ്കിലും ഈ മേഖലയിലെ മറ്റ്‌ രാജ്യങ്ങളില്‍ രണ്ടോ മൂന്നോ ചിത്രങ്ങളാണ്‌ പുറത്തിറങ്ങുത്‌. ചിത്ര രചനയും, സംഗീതവും പോലെ സിനിമയും കെട്ടു‍പാടുകളില്‍ നിന്നും മുക്തമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വ്യാപാരമൂല്യങ്ങളെക്കാള്‍ മനുഷ്യ വികാരങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രാധാന്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സിനിമയും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു‍ അദ്ദേഹം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദുര്‍ബലമായി ആവര്‍ത്തിക്കപ്പെടുന്നപ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യധാര സിനിമ എപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് സെമിനാറില്‍ പങ്കെടുത്ത സംവിധായകന്‍ ശ്രീധര്‍ രംഗയന്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മതത്തിനുമേലെ ഭൂമിയും ഭാഷയും മേല്‍ക്കൈ നേടിയയിടങ്ങളില്‍ സംസ്കാരം വെളിപ്പെടുത്താനുള്ള വേദിയാണ്‌ സിനിമയെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ അഭിപ്രായപ്പെട്ടു‍. സിനിമയെ ആഗോളമായും ദേശീയമായും പ്രാദേശികമായും വേര്‍തിരിക്കുതുകൊണ്ട്‌ സിനിമയ്ക്ക്‌ പ്രാധാന്യം നഷ്ടപ്പെടുന്നുവെന്ന് പ്രശസ്ത സിനിമാ നിരൂപകമായ വി സി ഹാരിസ്‌ ചൂണ്ടികാട്ടി.</font>]]></content:encoded>
      <pubDate>Mon, 10 Dec 2007 13:40:45 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയില്‍ ഭാസ്ക്കരന്‍റെ കലയും ജീവിതവും]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഭാസ്ക്കരന്‍റെ-കലയും-ജീവിതവും-107121000044_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഭാസ്ക്കരന്‍റെ-കലയും-ജീവിതവും-107121000044_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് ‘പി ഭാസ്ക്കരന്‍റെ കലയും ജീവിതവും’എന്ന പ്രദര്‍ശനം ശ്രദ്ധിക്കപ്പെടുന്നു.മലയാള സിനിമയുടെ അനര്‍ഘനിമിഷങ്ങള്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210044_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് ‘പി ഭാസ്ക്കരന്‍റെ കലയും ജീവിതവും’എന്ന പ്രദര്‍ശനം ശ്രദ്ധിക്കപ്പെടുന്നു.മലയാള സിനിമയുടെ അനര്‍ഘനിമിഷങ്ങള്‍ യുവ ജനങ്ങള്‍ക്ക് കറുപ്പും വെളുപ്പും ചിത്രങ്ങളിലൂടെ കാണുവാനുള്ള അവസരമായി പ്രദര്‍ശനം മാറി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള സിനിമയുടെ സുവര്‍ണ കാലത്തിന്‍റെ സ്മരണകളിരമ്പുതാണ്‌ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌  ആരംഭിച്ച ഫോട്ടോ‍ പ്രദര്‍ശനം. ഭാസ്ക്കരന്‍ മാഷിന്‍റെ വ്യക്തിമുദ്ര പതിഞ്ഞ 45-ഓളം സിനിമകളിലെ വിലപ്പെട്ട നിമിഷങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ മലയാള സിനിമാചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞു നോട്ടമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാസ്ക്കരന്‍ മാഷ്‌ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍</font><br/><font  style='font-size:12pt; color:#000000'>ജവഹര്‍ലാല്‍ നെഹ്രു, നീലംസഞ്ജീവറെഡി തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍, കുടുംബചിത്രം എന്നി‍വയുള്‍പ്പെട്ട അപൂര്‍വ്വ ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിലൂണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്‍പതോളം കറുപ്പും വെളുപ്പും ചിത്രങ്ങളുടെ പ്രദര്‍ശനം  സംവിധായകന്‍ കമല്‍ കൈരളി തിയേറ്റര്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു.</font>]]></content:encoded>
      <pubDate>Mon, 10 Dec 2007 13:14:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഗാന്ധിജി ചോദ്യം ചെയ്യപ്പെടുന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ഗാന്ധിജി-ചോദ്യം-ചെയ്യപ്പെടുന്നു-107121000043_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ഗാന്ധിജി-ചോദ്യം-ചെയ്യപ്പെടുന്നു-107121000043_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഗാന്ധിജിയുടെ മഹത്വത്തെ സ്മരിച്ചുകൊണ്ട്‌ തന്നെ ‍യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാനാണ്‌ ‘ഗാന്ധി മൈ ഫാദര്‍’ എന്ന ശ്രമിച്ചതെന്ന്‌ സംവിധായകന്‍ ഫിറോസ്‌ ഖാന്‍ അഭിപ്രായപ്പെട്ടു‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210043_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഗാന്ധിജിയുടെ മഹത്വത്തെ സ്മരിച്ചുകൊണ്ട്‌ തന്നെ ‍ യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാനാണ്‌ ‘ഗാന്ധി മൈ ഫാദര്‍’ എന്ന ശ്രമിച്ചതെന്ന്‌ സംവിധായകന്‍ ഫിറോസ്‌ ഖാന്‍ അഭിപ്രായപ്പെട്ടു‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഗാന്ധിജി തന്‍റെ രാജ്യത്തിനും സമൂഹത്തിനും പ്രാധാന്യം കൊടുത്തതിനുശേഷമാണ്‌ കുടുംബത്തിന്‌ പ്രാധാന്യം നല്‍കിയത്‌. ഗാന്ധിജിയുടെ കുടുംബ ജീവിതത്തില്‍ മകനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗാന്ധിജിയുടേയും മകന്‍ ഹരിലാലിന്‍റെയും ആത്മ സംഘര്‍ഷത്തിന്‍റെ കഥയാണ്‌ ‘ഗാന്ധി മൈ ഫാദര്‍’.പ്രമേയത്തിലുള്ള വൈവിധ്യവും തിരക്കഥ എഴുതിയതിലുള്ള ലാളിത്യവും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് തന്നെ സഹായിച്ചുവെന്ന്‌ നടന്‍ അനില്‍ കപൂര്‍ പറഞ്ഞു.ഒരു നിര്‍മ്മാതാവ്‌ വിചാരിച്ചാല്‍ സിനിമ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയും. അനില്‍ കപൂറിന്‍റെ പൂര്‍ണ്ണ സഹകരണമാണ്‌ ചിത്രത്തെ വിജയകരമാക്കാന്‍ സഹായിച്ചതെന്ന്‌ സംവിധായകന്‍ അറിയിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗാന്ധിജിയെ കേന്ദ്രകഥാപാത്രമാക്കി നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടു‍ണ്ട്‌. റിച്ചാര്‍ഡ്‌ ആറ്റന്‍ ബറോയുടെ 'ഗാന്ധി' എന്ന സിനിമ ഗാന്ധിജിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും 'മേക്കിംഗ്‌ ഓഫ്‌ മഹാത്മ' ഗാന്ധിജിയുടെ രാഷ്ട്രീയം സാഹചര്യങ്ങളെക്കുറിച്ചും 'ലഗേര ഹോ മുന്നാ‍ ഭായ്‌' ഗാന്ധിയന്‍ ആദര്‍ശങ്ങളെയുമാണ്‌ ഉയര്‍ത്തി കാട്ടാ‍ന്‍ ശ്രമിച്ചത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാ‍ല്‍ ഗാന്ധി മൈ ഫാദര്‍ പൂര്‍ണ്ണമായും ഗാന്ധിജിയുടെ സ്വകാര്യ ജീവിതത്തിനാണ്‌ പ്രാധാന്യം കൊടുത്തിരിക്കുത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച അക്ഷയ്‌ ഖയും ഷെഫാലി ഷായും അഭിനേതാവ്‌ എന്നതിനേക്കാള്‍ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുവരായാണ്‌ ആദ്യ ഷോട്ടു‍ മുതല്‍ അവസാന ഷോട്ടു‍വരെ പ്രവര്‍ത്തിച്ചത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മികച്ച ചിത്രത്തിനുള്ള ഏഷ്യ പാസഫിക്‌ അവാര്‍ഡും മൂന്ന്‌ ഫ്രഞ്ച്‌ അവാര്‍ഡും ചിത്രം കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ ഭരണ നേതാക്കള്‍ക്കു മുന്നി‍ല്‍ ഈ ചിത്രം പ്രദര്‍ശിപ്പച്ചപ്പോള്‍ മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്നും അനില്‍ കപൂര്‍ പറഞ്ഞു. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Mon, 10 Dec 2007 13:08:53 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘ജനറല്‍‌സ് സണ്‍’ കൊറിയ പോരാടുന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘ജനറല്‍‌സ്-സണ്‍’-കൊറിയ-പോരാടുന്നു-107121000039_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘ജനറല്‍‌സ്-സണ്‍’-കൊറിയ-പോരാടുന്നു-107121000039_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സമകാലീനമായ എട്ടു സിനിമകളാണ് കൊറിയന്‍ സിനിമാ സംവിധായകനായ ഇം ക്വോണ്‍ തയേക്കിന്‍റേതായി ചലച്ചിത്രമേളയില്‍ എത്തിയിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210039_1_1.jpg' Alt='general's son' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സമകാലീനമായ എട്ടു സിനിമകളാണ് കൊറിയന്‍ സിനിമാ സംവിധായകനായ ഇം ക്വോണ്‍ തായേക്കിന്‍റേതായി ചലച്ചിത്രമേളയില്‍ എത്തിയിരിക്കുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്നവരും തായേക്കിലെ സംവിധായക പ്രതിഭയേ തിരിച്ചറിയുന്നവരും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുക തന്നെ ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജപ്പാന്‍ കോളനിവത്ക്കരണത്തിലെ കൊറിയന്‍ ദേശീയത പ്രതിപാദിക്കുന്ന അദ്ദേഹത്തിന്‍റെ ‘ജനറല്‍‌സ് സണ്‍’ പരമ്പരയിലെ  ആദ്യ ചിത്രം അക്കാദമിക താല്പര്യമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നില്ലായിരിക്കാം. സംഭാഷണങ്ങള്‍ കുറച്ചു മാത്രം ഉപയോഗിച്ചു കഥ പറയുന്ന കലാമൂല്യമുള്ള സിനിമകളുടെ പതിവ് സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി 80 കളിലെ ആക്ഷന്‍ സിനിമകളുടെ മൂഡ് ഉണര്‍ത്തുന്ന ചിത്രം വാണിജ്യ ചിത്രങ്ങളുടെ പിന്തുടരലാണ് നല്‍കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തെരുവില്‍ വളരേണ്ടി വരുന്ന കിം ഡു ഹാന്‍ ജോംഗ്രോ തെരുവുകള്‍ കയ്യടക്കാനുള്ള ജാപ്പനീസ് യാക്കൂബാക്കാക്കാരുടെ പോരാട്ടത്തെ ചെറുത്തു തോല്‍പ്പിക്കുന്നതും ജോംഗ്രോ ഗ്യാംഗിന്‍റെ തലവനായി തീരുന്നതുമാണ് പരമ്പരയിലെ ആദ്യ ചിത്രം പറയുന്നത്. തന്‍റെ പിതാവ് ജാപ്പനീസ് സൈന്യത്തിനെതിരെ പോരാടിയ ധീരനായ ഒരു ജനറലായിരുന്നെന്ന തിരിച്ചറിവാണ് അവനെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് തെരുവിലെ കൊറിയന്‍ ജനതയുടെ സംരകഷണ ചുമതലയിലേക്കും തെരുവിന്‍റെ നായക സ്ഥാനത്തേക്കും ഈ പോരാട്ടവീര്യം അവനെ എത്തിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊറിയന്‍ പൈതൃകങ്ങള്‍, ബുദ്ധമത തത്വ ചിന്ത, ജപ്പാന്‍റെ കോളനി വത്‌ക്കരണത്തിലെ കൊറിയന്‍ ജനതയുടെ ധര്‍മ്മ സങ്കടങ്ങള്‍ ദേശീയതയ്‌ക്കുമേലുള്ള ജപ്പാന്‍റെകടന്നു കയറ്റത്തിലെ അമര്‍ഷം ചിത്രത്തിലൂടെ തായേക്ക് പറയാന്‍ ശ്രമിക്കുന്നത് ഇവയൊക്കെയാണ്. കിം ഡൂ ഹാന്‍റെ ജൈത്രയാത്ര പറയുന്ന ജനറല്‍‌സ്‌ സണ്‍ പരമ്പരയിലെ രണ്ടാം ഭാഗവും മേളയ്‌ക്കുണ്ട്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊറിയന്‍ ദേശീയതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ചിത്രം അക്കാദമിക തലത്തില്‍ കാണുന്ന പ്രേക്ഷകന്‍റെ മനശാസ്ത്രവുമായി സമരസപ്പെട്ടു പോകുന്നില്ലായിരിക്കാം. എന്നാല്‍ കൊറിയന്‍ ചലച്ചിത്ര രംഗത്ത് ജനകീയ സിനിമകളുടെ പ്രതിനിധിയായി ഒരു ദശകം പിന്നിട്ട ശേഷമായിരുന്നു കാലാമൂല്യമുള്ള സിനിമകളിലേക്ക് തായെക്ക് തിരിയുന്നത്. ഈ മാറ്റങ്ങളുടെ ആദ്യകാല ചിത്രങ്ങളില്‍ പെടുന്ന ഒന്നാണിതെന്ന് തിരിച്ചറിവ് ഈ ഇഛാഭംഗം മറികടക്കാന്‍ സഹായിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാണിജ്യ സിനിമയുടെ ഒരു അനുഭവം പ്രേക്ഷകരില്‍ ഉളവാക്കുന്നതാകാം ചിത്രത്തിനിടയില്‍ പ്രേക്ഷകര്‍ തീയറ്റര്‍ വിട്ടു പോകുന്ന കാഴ്ചകളും സജീവമായിരുന്നു. എന്നാല്‍ നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കൊറിയന്‍ സംവിധായകനായ ഇം ക്വോണ്‍ തയേക്കിന്‍റെ ചിത്രങ്ങള്‍ മലയാളിക്ക്‌ നേരിട്ട്‌ ഏറെ പരിയമില്ലെങ്കിലും എണ്‍പതുകള്‍ മുതല്‍ തയേക്കിന്‍റെ ചിത്രങ്ങളുടെ സ്വാധീനം മലയാളത്തിലും ഉണ്ടായിട്ടുണ്ട്‌. . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊറിയന്‍ ജനതയുടെ നഷ്ടപ്പെടലുകളും വീണ്ടെടുക്കലും പ്രതിപാദിക്കുന്ന തായേക്കിന്‍റെ ചിത്രങ്ങളില്‍ കൊറിയയുടെ രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹ്യ വിഷങ്ങളുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തുറക്കുന്നുണ്ട്. കോളനിവത്ക്കരണത്തിന്‍റെ ഫലമായി വിദേശ സ്വാധീനം വീണു പോയ കൊറിയന്‍ സിനിമയെ ദേശീയതയിലേക്ക് കൈപിടിച്ചു നടത്താന്‍ തായേക്ക് നടത്തിയ സംഭാവനകളാണ് ലോക സിനിമയും കൊറിയന്‍ സിനിമയും മാനിക്കുന്നത്. </font>]]></content:encoded>
      <pubDate>Mon, 10 Dec 2007 12:54:03 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നാലാം ദിനത്തില്‍ എട്ട് മത്സര ചിത്രങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/നാലാം-ദിനത്തില്‍-എട്ട്-മത്സര-ചിത്രങ്ങള്‍-107121000013_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/നാലാം-ദിനത്തില്‍-എട്ട്-മത്സര-ചിത്രങ്ങള്‍-107121000013_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനത്തില്‍ (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍ എട്ട് ചിത്രങ്ങളുടെ പ്രദര്‍ശനമുണ്ട്‌]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/10/images/img1071210013_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനത്തില്‍ (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍ എട്ട് ചിത്രങ്ങളുടെ പ്രദര്‍ശനമുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുര്‍ക്കിയില്‍ നിന്ന് അബ്ദുള്ള ഓഗൂസിന്‍റെ ബ്ലിസ്സ്‌, യുവാങ്ങ്‌ യുക്സിന്‍റെ ടീത്ത്‌ ഓഫ്‌ ലൗ (ചൈന) കരീം ഐനോസിന്‍റെ ബ്രസീല്‍ ചിത്രം സ്യൂലി ഇന്‍ ദി സ്കൈ, അര്‍ജന്റീനയുടെ ലൂസിയ പ്യൂസോയുടെ എക്സ്‌ എക്സ്‌ വൈ, ഇം സാങ്ങ്‌ സോയുടെ കൊറിയന്‍ ചിത്രം ഓള്‍ഡ്‌ ഗാര്‍ഡന്‍ എന്നി‍വയ്ക്കുപുറമെ അടൂര്‍ ഗോപാലകൃഷ്ണന്‍റെ നാലു പെണ്ണുങ്ങളുടെയും ആദ്യപ്രദര്‍ശനം ഉണ്ടാവും. ടാര്‍ട്ടി‍ല്‍ ഫാമിലിയുടെ പുന:പ്രദര്‍ശനവുമുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളീയ പ്രേക്ഷകര്‍ കൈനീട്ടി‍ സ്വീകരിച്ച സ്പ്രിങ്‌ സമ്മര്‍ ഓഫ് വിന്‍റര്‍ ആന്‍റ് സ്പ്രിംഗ്‌ സംവിധാനം ചെയ്ത കിം കി ഡുക്കിന്‍റെ ടൈം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംവിധായക ദ്വയങ്ങളായ പാവ്ലൊ തവിയാനി, വിക്ടോറിയോ തവിയാന്‍ എന്നി‍വര്‍ ഒരുക്കിയ ലാര്‍ക്‌ ഫാം എന്നി‍വയുടെ പ്രദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ്‌ കാത്തിരിക്കുത്‌. മായതര്‍പ്പ എന്ന ചിത്രത്തിലൂടെ നവതരംഗ സിനിമയ്ക്ക്‌ തുടക്കമിട്ടവരില്‍ പ്രമുഖനായ കൂമാര്‍ സാഹ്നിയുടെ ഖയല്‍ ഗാഥ ‌ പ്രദര്‍ശിപ്പിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹംഗറിയിലെ ചലച്ചിത്ര ആചാര്യനായ ഇസ്തവാന്‍ ഗാളിന്‍റെ ഫാള്‍ക്കന്‍സ്‌, ഇം ക്വോ ടീക്കിന്‍റെ ജനറല്‍ സണ്ണിന്‍റെ രണ്ടാം ഭാഗം, മിഗ്വല്‍ ലിറ്റിന്‍റെ ലാസ്റ്റ്‌ മൂ എന്ന പ്രസിദ്ധമായ ചിത്രം, അല്‍മദൊവറിന്‍റെ ലൈവ്‌ ഫ്ലഷ്‌ എന്നി‍വയുടെ പ്രദര്‍ശനവും ഉണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാന്‍ ഫെസ്റ്റിവലിന്‍റെ അറുപതാം വാര്‍ഷികത്തിന്‌ ലോക പ്രസിദ്ധരായ 35 ചലച്ചിത്രകാരന്മാര്‍ സ്വന്തം ചിത്രങ്ങളും പ്രേക്ഷകരും എന്ന പ്രമേയത്തില്‍ തയ്യാറാക്കിയിരിക്കു ചിത്ര പരമ്പര കലാഭാവനില്‍ ഉച്ച കഴിഞ്ഞ്‌ പ്രദര്‍ശിപ്പിക്കും. ഒരേ പ്രമേയം എങ്ങനെ വ്യത്യസ്തമായി ചെയ്യാന്‍ കഴിയുമെതിന്‍റെ ഉത്തമോദാഹണമാണ്‌ ഈ ആന്തോളജി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള സിനിമാ വിഭാഗത്തില്‍ ലെനിന്‍ രാജേന്ദ്രന്‍റെ രാത്രി മഴയും രഞ്ജിത്തിന്‍റെ കൈയ്യൊപ്പും പ്രദര്‍ശിപ്പിക്കും. ഷാജി എന്‍ കരുണിന്‍റെ എ കെ ജിയും മുരളി നായരുടെ ഫ്രഞ്ച്‌ ഇന്ത്യന്‍ സംരംഭമായ ഉണ്ണിയും നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുന്നു‍ണ്ട്.</font>]]></content:encoded>
      <pubDate>Mon, 10 Dec 2007 10:33:34 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയില്‍ ഓട്ടോ കൌതുകവും]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഓട്ടോ-കൌതുകവും-107120900031_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഓട്ടോ-കൌതുകവും-107120900031_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിയേറ്ററുകളില്‍ നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങള്‍ അരങ്ങ് തിമര്‍ക്കുമ്പോള്‍ പുറത്ത് സാധാരണക്കാരന്‍റെ വാഹനമായ ‘ചലച്ചിത്രമേള]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിയേറ്ററുകളില്‍ നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങള്‍ അരങ്ങ് തിമര്‍ക്കുമ്പോള്‍ പുറത്ത് സാധാരണക്കാരന്‍റെ വാഹനമായ ‘ചലച്ചിത്രമേള ഓട്ടോറിക്ഷകള്‍’ കൌതുകമാവുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയ്ക്കെത്തു പ്രതിനിധികള്‍ക്കായാണ് ഫെസ്റ്റിവല്‍ കമ്മറ്റി സൌജന്യ ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിനിധികള്‍ക്ക്‌ ഒരു തീയേറ്ററില്‍ നിന്നും മറ്റൊരു തീയേറ്ററില്‍ പോകാനാണ്‌ ഈ സൗകര്യം. ഇതിന്‌ പ്രതിനിധികള്‍ വാടക കൊടുക്കേണ്ടതില്ല. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ്‌ ഈ സേവനം ലഭിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സവാരി ഓടുന്നതാണ്‌ ലാഭമെങ്കിലും മേളയോടുളള താല്‍പര്യമാണ്‌ ഇപ്രാവശ്യവും മേളയുടെ ഭാഗമാകാന്‍ പ്രേരിപ്പിക്കുതെന്നാണ് ഓട്ടോ‌ ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പ്രതിനിധികള്‍ക്കുള്ള 10 ഓട്ടോ‍കളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു ഓട്ടോ‍യും സേവന സന്നദ്ധമായി നിര്‍ത്തിയിരിക്കുന്നു ‌.കരമന, കൈതമുക്ക്‌ സ്റ്റാന്‍ഡുകളിലെ ഓട്ടോ‍കളാണ്‌ മേളയ്ക്കായി എത്തിയിരിക്കുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 09 Dec 2007 16:26:02 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[മനസ്സിനെ ശൂന്യമാക്കിയ ‘ക്രിസ്‘]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മനസ്സിനെ-ശൂന്യമാക്കിയ-‘ക്രിസ്‘-107120900017_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മനസ്സിനെ-ശൂന്യമാക്കിയ-‘ക്രിസ്‘-107120900017_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പ്രതീക്ഷകളും സ്വപ്‌നങ്ങളും തകര്‍ത്താണ് മരണം കടന്നുവരിക. മരണത്തേക്കാള്‍ ഭീകരമാണ് അത് പ്രതീക്ഷിച്ചുക്കൊണ്ടുള്ള  കിടപ്പ്. മരണം ഉറപ്പാകുമ്പോഴാണ് ജീവിതം അതിമനോഹരമാണെന്ന തോന്നല്‍ നമ്മളിലുണ്ടാകുക. അന്താരാഷ്‌ട്ര   ചലച്ചിത്രമേള]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പ്രതീക്ഷകളും സ്വപ്‌നങ്ങളും തകര്‍ത്താണ് മരണം കടന്നുവരിക. മരണത്തേക്കാള്‍ ഭീകരമാണ് അത് പ്രതീക്ഷിച്ചുക്കൊണ്ടുള്ള  കിടപ്പ്. മരണം ഉറപ്പാകുമ്പോഴാണ് ജീവിതം അതിമനോഹരമാണെന്ന തോന്നല്‍ നമ്മളിലുണ്ടാകുക. അന്താരാഷ്‌ട്ര   ചലച്ചിത്രമേളയില്‍ കൈരളി തീയേറ്ററില്‍ ഞായറാഴ്‌ച പ്രദര്‍ശിപ്പിച്ച ‘ക്രിസ്‘ എന്ന  സ്വിറ്റ്‌സര്‍ലന്‍റ് സിനിമ മരണം പ്രതീക്ഷിച്ചു കിടക്കുന്ന ക്രിഗുവെന്ന   അര്‍ബുദ രോഗിയുടെ കഥയാണ് പറയുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താന്‍ ഈ ലോകത്തില്‍ ജീവിച്ചുവെന്നതിന് തെളിവായി രോഗബാധിതനായ ശേഷം ക്രിഗു തന്‍റെ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നു. ഇന്ത്യയിലെ നടത്തിയ സന്ദര്‍ശനവും ക്രിഗു ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. നായകന്‍ നടത്തുന്ന ആത്മഭാഷണം ആസ്വാദകര ഒരു പാട് ആകര്‍ഷിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹൃദയത്തിലേക്ക് ഒരു സൂചി കുത്തിയിറക്കുന്ന അനുഭവമാണ് ഈ സിനിമ ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കിയത്.  ജാന്‍  ഗാസ്‌മാന്‍റേന്ന സംവിധായക മികവാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തിന്‍റെ   മനോഹാരിതക്കിടയിലും മരണത്തിന്‍റെ യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ക്രിഗു യുവാവ് അനുഭവിക്കുന്ന സംഘര്‍ഷം  മനോഹരമായി സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘മരണമെന്ന യാഥാര്‍ത്ഥ്യം അടുത്തേക്ക് വരുമ്പോള്‍ മനുഷ്യന്‍ നിസഹായനാകുന്ന അവസ്ഥ വ്യക്തമാക്കുന്ന ചിത്രമാണ് ക്രിസ് ` ’-സിനിമ  നിരൂപകനായ ഷണ്‍‌മുഖദാസ് പറഞ്ഞു. സിനിമയുടെ ഇടക്ക് കുറച്ച് ആസ്വാദകര്‍ എഴുന്നേറ്റ് പോയിരുന്നുവെങ്കിലും ഭൂരിഭാഗം  ആളുകളും സിനിമ ശ്രദ്ധയോടെ വീക്ഷിക്കുന്നത് കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  മേളയുടെ സംഘാടന വൈഭവത്തെ അഭിനന്ദിക്കുവാനും  അദ്ദേഹം മറന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മദ്യപിച്ച് ആടി ഉലഞ്ഞ് സിനിമ ആസ്വദിക്കുവാന്‍ ചെറുതല്ലാത്ത ആസ്വാദകര്‍ എത്തുന്നുണ്ട്. ‘തര്‍ക്കോവസ്‌കിയുടെ  സിനിമകളെക്കുറിച്ച് എനിക്ക് സാറുമായി ചര്‍ച്ച നടത്തണം’- പ്രശസ്‌തനായ ഒരു സിനിമ നിരൂപകനോട് മദ്യപിച്ച്  ആടിയുലഞ്ഞ ഒരു യുവാവ് പറയുന്നത് കേള്‍ക്കാമായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരം സ്വദേശിയാണ് ദിനേശന്‍. മേളയില്‍ പ്രദര്‍ശിപ്പിച്ച മേഴ്‌സി, ഫാദര്‍, ബുദ്ധ കൊളോസാപഡ് തുടങ്ങിയ  ചിത്രങ്ങള്‍ കണ്ടിട്ടാണ് അദ്ദേഹം ‘ക്രിസ്‘ ആസ്വദിക്കുവാന്‍ കൈരളിയില്‍ എത്തിയത്. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യക്കും  പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ മക്കള്‍ക്കും  ചലച്ചിത്ര മേളക്ക് വരണമെന്നുണ്ട്. ‘ഭാര്യക്ക് ലീവില്ല, മക്കളുടെ പഠനം  മുടങ്ങുമെന്നതിനാല്‍ വരുവാനും കഴിയില്ല. അതുക്കൊണ്ട് സിനിമകള്‍ കണ്ട് അവയെക്കുറിച്ച് ഭാര്യക്കും മക്കള്‍ക്കും  പറഞ്ഞു കൊടുക്കും’-ദിനേശന്‍ പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘മൊബൈല്‍ ഫോണുകള്‍ തീയേറ്ററുകള്‍ക്കുള്ളില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിരവധിയാളുകള്‍ തീയേറ്ററിനുള്ളില്‍ അവ ഉപയോഗിക്കുന്നത് സിനിമയുടെ രസച്ചരട് മുറിയുന്നതിന് പല്ലപ്പോഴും കാരണമായി’-പ്രശസ്ത ഗാനരചയിതാവായ  ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സംഘാടകരുടെ അടുത്ത് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തീയേറ്ററിനുള്ളില്‍ മൊബൈല്‍  ഫോണുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിലപാട് എടുക്കുമെന്ന് അറിയിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയില്‍ രാഷ്‌ട്രീയ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍.  നീലകണ്‌ഠന്‍ പറഞ്ഞു. ‘ എന്നാലും  കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കൊല്ലം കൂടുതല്‍ നല്ല ചിത്രങ്ങളാണ്  എത്തിയിട്ടുള്ളത്. രാഷ്‌ട്രീയ പോരാട്ടങ്ങള്‍  അടുത്തറിയുക വഴി നമ്മുടെ ജനങ്ങളുടെ പ്രതികരണ ശേഷി വര്‍ദ്ധിക്കും’-  നീലകണ്‌ഠന്‍ പറഞ്ഞു. </font>]]></content:encoded>
      <pubDate>Sun, 09 Dec 2007 15:24:39 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘ടോര്‍ട്ടുഗ കുടുംബ‘ത്തിന്‍റെ കഥ]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘ടോര്‍ട്ടുഗ-കുടുംബ‘ത്തിന്‍റെ-കഥ-107120900006_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘ടോര്‍ട്ടുഗ-കുടുംബ‘ത്തിന്‍റെ-കഥ-107120900006_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ടോര്‍ട്ടുഗ കുടുംബത്തിന്‍റെ കഥ‘ ഞായറാഴ്‌ച വൈകീട്ട് 6.30 ന് കൈരളി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.  കൌമാരക്കാരായ രണ്ട് ആണ്‍‌കുട്ടികളും ജോലിയില്ലാത്ത അവരുടെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/09/images/img1071209006_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>‘ടോര്‍ട്ടുഗ കുടുംബത്തിന്‍റെ കഥ‘- ടര്‍ട്ടില്‍ ഫാമിലി, ഞായറാഴ്‌ച വൈകിട്ട് 6.30 ന് കൈരളി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. കൌമാരക്കാരായ രണ്ട് ആണ്‍‌കുട്ടികളും ജോലിയില്ലാത്ത അവരുടെ പിതാവും അമ്മാവനും അടങ്ങുന്നതാണ് ടോര്‍ട്ടുഗ കുടുംബം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അകാലത്തില്‍ വിട്ടു പോയ അമ്മയുടെ ഓര്‍‌മ്മ ഒരു കാര്‍മേഘം പോലെ ഈ കുടുംബത്തിനു മേല്‍ നിഴല്‍ വിരിക്കുന്നു. അമ്മയുടെ ചരമ വാര്‍ഷികത്തിന്‍റെ തലേ ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമക്ക് ആധാരം. മാനുവലെന്ന അമ്മാവന്‍ കുടുംബത്തിന് താങ്ങും തണലുമായി എത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>റുബന്‍ ഇമാസാണ് ഈ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.  സ്പാനിഷ്, മെക്‍സികോ ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍  ലോസ് ഏഞ്ജല്‍ ബിച്ചിയര്‍, ലൂസിയ പാരഡോ, മാനുവല്‍ പ്ലാറ്റോ ലോപ്പസ് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/>2007 <font  style='font-size:12pt; color:#000000'>ലെ ടൊളാസോ ലാറ്റിന്‍ അമേരിക്കന്‍ ഫിലിം ഫെസ്റ്റിവെലില്‍ ഈ സിനിമക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. 2006 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഗാലോ ഡുരാന്‍റെ പശ്ചാത്തല സംഗീതം നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്.</font>]]></content:encoded>
      <pubDate>Sun, 09 Dec 2007 10:26:53 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയില്‍ ഞായറാഴ്ച]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഞായറാഴ്ച-107120800101_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഞായറാഴ്ച-107120800101_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കൈരളി : 9 - ലോക സിനിമ- ക്രിസ്‌ (ടര്‍ക്കി/87 മി),
സംവിധാനം - ജാന്‍ ഗാസ്മാന്‍
11.30 - മത്സര വിഭാഗം - പരദേശി (ഇന്ത്യ/134 മി)
സംവിധാനം - പി.ടി. കുഞ്ഞുമുഹമ്മദ്‌
3 - ഗാന്ധി മൈ ഫാദര്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'><b>കൈരളി : 9 - </b>ലോക സിനിമ- ക്രിസ്‌ (ടര്‍ക്കി/87 മി),</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ജാന്‍ ഗാസ്മാന്‍</font><br/>11.30 - <font  style='font-size:12pt; color:#000000'>മത്സര വിഭാഗം - പരദേശി (ഇന്ത്യ/134 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പി.ടി. കുഞ്ഞുമുഹമ്മദ്‌</font><br/>3 - <font  style='font-size:12pt; color:#000000'>ഗാന്ധി മൈ ഫാദര്‍ (ഇന്ത്യ/122 മി) </font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഫിറോസ്‌ ഗാന്ധി</font><br/>6.30 - <font  style='font-size:12pt; color:#000000'>മത്സര വിഭാഗം - ടര്‍ട്ടില്‍ ഫാമിലി (മെക്സിക്കോ/136 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - റൂബന്‍ ഇമാസ്‌</font><br/>9.15 <font  style='font-size:12pt; color:#000000'>ജൂറി ഫിലിം -സര്‍ക്കിള്‍ (ഇറാന്‍/90 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ജാഫര്‍ ഫനാഹി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ശ്രീ : 9 - </b>റിട്രോ - ക്ലോസ്ലി ഗാര്‍ഡഡ്‌ ട്രെയിന്‍ </font><br/>(<font  style='font-size:12pt; color:#000000'>ചെക്കോസ്ലോവാക്യ/93 മി), സംവിധാനം - ജിറി മെന്‍സില്‍</font><br/>11.30 -<font  style='font-size:12pt; color:#000000'>പുതിയ മലയാള സിനിമ- ഇ.കെ.ജി. (ഇന്ത്യ/70 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഷാജി എന്‍. കരു</font><br/><font  style='font-size:12pt; color:#000000'>ഡോക്യുമെന്ററി - നൊമാഡ്സ്‌ റ്റി.എക്സ്‌ (സ്പെയിന്‍/86 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - രാഹുല്‍ ഡി ലാ ഫ്യൂണ്ടെ</font><br/>3 - <font  style='font-size:12pt; color:#000000'>റിട്രോ - ലാബരിന്ത്‌ ഓഫ്‌ പാഷന്‍ (സ്പെയിന്‍/100 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രോ അല്‍മദൊവര്‍</font><br/>6.30 - <font  style='font-size:12pt; color:#000000'>ഹോമേജ്‌- നീലക്കുയില്‍ (ഇന്ത്യ/183 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പി. ഭാസ്ക്കരന്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കലാഭവന്‍ : 9 - </b>അന്തോളജി - 18 ജെ (അര്‍ജന്റീന/100 മി)</font><br/>11.30 - <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമ- 68 പേജസ്‌ (ഇന്ത്യ/92 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ശ്രീധര്‍ രംഗായന്‍</font><br/>3 - <font  style='font-size:12pt; color:#000000'>ഫ്രഞ്ച്‌- വോസിന്‍ വോസീന (ഫ്രാന്‍സ്‌/95 മി) </font><br/><font  style='font-size:12pt; color:#000000'>സംവിധാനം - മാലിക്‌ ചിബാനെ</font><br/>6.30- <font  style='font-size:12pt; color:#000000'>റിട്രോ - ജനറല്‍സ്‌ സ വ (സൗത്ത്‌ കൊറിയ/108 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇം ക്വോ ടീക്‌</font><br/>9.15 - <font  style='font-size:12pt; color:#000000'>കരീബിയന്‍ പാക്കേജ്‌ - ഹാര്‍ഡര്‍ ദേ കം (ജമൈക്ക/103 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെറി ഹെന്‍സല്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ന്യൂ തീയേറ്റര്‍ : 9 - </b>ബാള്‍ക്ക -ബോര്‍ഡര്‍ പോസ്റ്റ്‌ (സെര്‍ബിയ/94 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - രാജ്കോ ഗിര്‍ലിക്‌</font><br/>11.30 - <font  style='font-size:12pt; color:#000000'>റിട്രോ - ടോക്‌ ടു ഹര്‍ (സ്പെയിന്‍/112 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രോ അല്‍മദൊവര്‍</font><br/>3 - <font  style='font-size:12pt; color:#000000'>ബാള്‍ക്ക - മിറാഷ്‌ (ഓസ്ര്ടിയ/104 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - സെറ്റോസര്‍ റിറ്റോസ്കി</font><br/>6.30 - <font  style='font-size:12pt; color:#000000'>ഹൃസ്വചിത്രം- ഐ വാണ്ട്‌ ടു ബി എ പെയിലറ്റ്‌ (സ്പെയിന്‍/</font><br/>12 <font  style='font-size:12pt; color:#000000'>മി) സംവിധാനം - ഡീഗോ ക്യുമെഡ ഡൈസ്‌</font><br/><font  style='font-size:12pt; color:#000000'>ലോക സിനിമ - നൈറ്റ്‌ ഡ്രെയിന്‍ (ചൈന/94 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഡിയൊ ഇ നാന്‍</font><br/>9.15- <font  style='font-size:12pt; color:#000000'>റിട്രോ - വോള്‍വര്‍ (സ്പെയിന്‍/121 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രൊ അല്‍മദൊവര്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കൃപ : 9 -</b>ലോക സിനിമ - മങ്കീസ്‌ ഇന്‍ വിന്റര്‍ (ബള്‍ഗേറിയ/111 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - മിലേന അന്റനോവ </font><br/>11.30 - <font  style='font-size:12pt; color:#000000'>ഹൃസ്വചിത്രം - കോഫി ബ്രേക്ക്‌ (ഡെന്മാര്‍ക്ക്‌/10 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ജോഹസ്‌ പിക്കോ ഗീര്‍ഡ്സെന്‍</font><br/><font  style='font-size:12pt; color:#000000'>റിട്രോ - ഫെസ്റ്റിവല്‍ - (സൗത്ത്‌ കൊറിയ/102 മി) </font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇം ക്വോ ടീക്‌</font><br/>3 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ഇന്റര്‍നാഷണല്‍ (ടര്‍ക്കി/106 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - സുരേച്ച ഒണ്ടര്‍ ആന്റ്‌ മുഹരം മുള്‍മെസ്‌</font><br/>6.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ട്രെസെറ്റ (ബ്രിട്ടി‍സ്ലൊവ്യ/112 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഡ്രാര്‍സന്‍ സര്‍കോവിക്‌, പവോ മരങ്കോവിക്‌</font><br/>9.15 - <font  style='font-size:12pt; color:#000000'>ലോക സിനിമ - കാള്‍ സാന്ത ഫെ (ചിലി/163 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - കാര്‍മന്‍ കാസ്റ്റിലൊ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>അജന്ത : 9- </b>ലോക സിനിമ - റിന്‍റ് (സ്പെയിന്‍/105 മി) </font><br/><font  style='font-size:12pt; color:#000000'>സംവിധാനം - കാര്‍ലോസ്‌ അമേഗ്ലിയോ</font><br/>11.30 - <font  style='font-size:12pt; color:#000000'>ഉദ്ഘാടന ചിത്രം - ബുദ്ധ കൊളാപ്സ്ഡ്‌ ഔട്ട്‌ ഓഫ്‌ ഷെയിം (ഇറാന്‍/81 മി) സംവിധാനം : ഹന മഖബല്‍ ബഫ്‌</font><br/>3 - <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമ -പെരിയാര്‍ (ഇന്ത്യ/142 മി)- </font><br/><font  style='font-size:12pt; color:#000000'>സംവിധാനം (ജ്ഞാന രാജശേഖരന്‍)</font><br/>6.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - കാലിഫോര്‍ണിയ ഡ്രീമിംഗ്‌ </font><br/>(<font  style='font-size:12pt; color:#000000'>റുമേനിയ/155 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ക്രിസ്റ്റ്യന്‍ നെയിംസ്ക്യു</font><br/>9.15 - <font  style='font-size:12pt; color:#000000'>ഹൃസ്വ ചിത്രം - ഒര്‍ലോജ്‌ (സ്വിറ്റ്സര്‍ലന്റ്‌/14 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ജീന്‍ റെക്ര്ടോറിക്‌</font><br/><font  style='font-size:12pt; color:#000000'>ലോക സിനിമ - ഫോറിനര്‍ (അര്‍ജന്റീന/80 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇനസ്‌ ഡി ഒളിവേറ സീസര്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ധന്യ : 9- </b>ലോക സിനിമ - സിന്‍ഡ്രോംസ്‌ ആന്റ്‌ എ സെഞ്ച്വറി (തായ്‌ലന്റ്‌/105 മി) </font><br/><font  style='font-size:12pt; color:#000000'>സംവിധാനം - അപ്പിചാറ്റ്‌ പോങ്ങ്‌ വീരസെത്താകുള്‍</font><br/>11.30- <font  style='font-size:12pt; color:#000000'>ലോക സിനിമ - പാന്‍സ്‌ ലാബരിന്ത്‌ (മെക്സിക്കൊ/110 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഗുലര്‍മൊ ടെല്‍ ടോറൊ</font><br/>3 - <font  style='font-size:12pt; color:#000000'>മത്സര വിഭാഗം - ഗെറ്റിംഗ്‌ ഹോം (ചൈന/97 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഷാങ്ങ്‌ യാങ്ങ്‌ ഹോങ്കോങ്ങ്‌</font><br/>6.30 - <font  style='font-size:12pt; color:#000000'>മത്സര വിഭാഗം - സ്ലീപ്‌ വാക്കിംഗ്‌ ലാന്റ്‌ </font><br/>(<font  style='font-size:12pt; color:#000000'>മൊസാമ്പിക്‌/103 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - തെരേസ പ്യൂസൊ</font><br/>9.15 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ഗുഡ്ബൈ ബഫാന </font><br/>(<font  style='font-size:12pt; color:#000000'>ഫിലിപ്പൈന്‍സ്‌/140 മി), സംവിധാനം - വില്ലെ അഗസ്റ്റെ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>രമ്യ : 9- </b>ലോക സിനിമ - ഫ്ലൈറ്റ്‌ ഓഫ്‌ ദ്‌ റെഡ്‌ ബലൂ </font><br/>(<font  style='font-size:12pt; color:#000000'>ഫ്രാന്‍സ്‌/133 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഹൊ സിയൊ സിയെന്‍</font><br/>11.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ഐ വാസ്‌ എ സ്വിസ്‌ ബാങ്കര്‍ </font><br/>(<font  style='font-size:12pt; color:#000000'>സ്വിറ്റ്സര്‍ലന്റ്‌/75 മി), സംവിധാനം - തോമസ്‌ ഇംപാച്ച്‌</font><br/>3 - <font  style='font-size:12pt; color:#000000'>ലോക സിനിമ - കഴ്സ്‌ ഓഫ്‌ ദ്‌ ഗോള്‍ഡന്‍ ഫ്ലവര്‍ (ചൈന/114 മി) സംവിധാനം - സാങ്ങ്‌ യൂമോവ്‌</font><br/>6.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ലൈവ്സ്‌ ഓഫ്‌ അതേഴ്സ്‌ </font><br/>(<font  style='font-size:12pt; color:#000000'>ജര്‍മ്മനി/137 മി), സംവിധാനം - ഫ്ലോറിയന്‍ ഹെങ്കല്‍ </font><br/>9.15 - <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമ - സീറോ സോ (ഇന്ത്യ/101 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം- അരുന്ധന്‍ മിത്ര</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>നിശാഗന്ധി : 7 - </b>മലയാളം സിനിമ - തനിയെ (ഇന്ത്യ/120 മി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ബാബു തിരുമല</font>]]></content:encoded>
      <pubDate>Sat, 08 Dec 2007 19:08:46 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പൊതുജനങ്ങള്‍ക്കായി-പ്രദര്‍ശനം-107120800100_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പൊതുജനങ്ങള്‍ക്കായി-പ്രദര്‍ശനം-107120800100_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി പൊതുജനങ്ങള്‍ക്കായി നഗരത്തിന്‍റെ വിവിധ  ഭാഗങ്ങളില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഡിസംബര്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി പൊതുജനങ്ങള്‍ക്കായി നഗരത്തിന്‍റെ വിവിധ  ഭാഗങ്ങളില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഡിസംബര്‍ 9 ന് ശംഖുമുഖം, 10 കോളേജ് ജംഗ്ഷന്‍, 11 ന് പൂജപ്പുര  മണ്ഡപം, 12 ന് വഞ്ചിയൂര്‍ എന്നീ സ്ഥലങ്ങളിലാണ് പ്രദര്‍ശനം നടത്തുക.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിമൂന്നാം തിയതി മണ്ണാമ്മൂല വിവേകാന്ദപുരം റസിഡന്‍റ് അസോസിയേഷനില്‍ വൈകുന്നേരം 6.30 ന് ഇറാനിയന്‍ ചിത്രമായ  ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍ പ്രദര്‍ശിപ്പിക്കും.</font>]]></content:encoded>
      <pubDate>Sat, 08 Dec 2007 18:43:33 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>M. RAJU</authorname>
    </item>
    <item>
      <title><![CDATA[പി ഭാസ്ക്കരന്‍ ഫോട്ടോ പ്രദര്‍ശനം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/പി-ഭാസ്ക്കരന്‍-ഫോട്ടോ-പ്രദര്‍ശനം-107120800099_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/പി-ഭാസ്ക്കരന്‍-ഫോട്ടോ-പ്രദര്‍ശനം-107120800099_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്രകാരന്‍ പി ഭാസ്ക്കാരന്‍റെ ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന കലയും ജീവിതവും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്രകാരന്‍ പി ഭാസ്ക്കാരന്‍റെ ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന കലയും ജീവിതവും എന്ന ഫോട്ടോ പ്രദര്‍ശനം കൈരളി തിയേറ്ററില്‍ ഡിസംബര്‍ 9 ന് ആരംഭിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാസ്ക്കരന്‍ മാസ്റ്റര്‍ ഗാനരചന, സംവിധാനം തുടങ്ങിയവ നിര്‍വ്വഹിച്ച ചിത്രങ്ങളുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് നിശ്ചല ദൃശ്യങ്ങളാണ്  പ്രദര്‍ശനത്തില്‍ ഉണ്ടാവുക.</font>]]></content:encoded>
      <pubDate>Sat, 08 Dec 2007 18:41:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഫിലിം പ്രൊഡ്യൂസേഴ്സ് ഫെസ്റ്റിവല്‍ സെന്‍റര്‍ തുറന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ഫിലിം-പ്രൊഡ്യൂസേഴ്സ്-ഫെസ്റ്റിവല്‍-സെന്‍റര്‍-തുറന്നു-107120800098_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ഫിലിം-പ്രൊഡ്യൂസേഴ്സ്-ഫെസ്റ്റിവല്‍-സെന്‍റര്‍-തുറന്നു-107120800098_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൈരളി തിയേറ്ററില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഫെസ്റ്റിവല്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൈരളി തിയേറ്ററില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഫെസ്റ്റിവല്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാ നിര്‍മ്മാതാവായ അരോമ മണിയാണ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രൊഡക്ഷന്‍ ഏജന്‍‌സികള്‍ക്കും പ്രേക്ഷകര്‍ക്കും സിനിമയുടെ മാര്‍ക്കറ്റിംങിനെ കുറിച്ചുള്ള പുത്തന്‍ ആശയങ്ങള്‍ കൈമാറുകയാണ് സെന്‍ററിന്‍റെ ലക്‍ഷ്യം. ഡിസംബര്‍ ഒമ്പതു മുതല്‍ തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ മാര്‍ക്കറ്റിംങിനായി ഡി വി ഡി പ്രദര്‍ശനം നടത്തുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംവിധായകരായ കമല്‍, ഷാജി കൈലാസ്, പ്രമുഖ നിര്‍മ്മാതാക്കള്‍ സിനിമാ താരങ്ങള്‍ തുടങ്ങിയവക് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.</font>]]></content:encoded>
      <pubDate>Sat, 08 Dec 2007 18:28:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബുദ്ധനെ നാണിപ്പിച്ച പെണ്‍കുട്ടി]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ബുദ്ധനെ-നാണിപ്പിച്ച-പെണ്‍കുട്ടി-107120800082_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ബുദ്ധനെ-നാണിപ്പിച്ച-പെണ്‍കുട്ടി-107120800082_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അച്ഛന്‍ ,മക്മല്‍ ബഫിന്‍റെ അതേ സിനിമ സങ്കേതങ്ങളിലൂടെ യുദ്ധവും പലായനവും നിത്യസംഭവമായി മാറിയ നാട്ടിലെ കുട്ടികളുടെ ജീവിതമാണ്‌  ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനില്‍‍’ ഹന മക്മല്‍ ബഫ്  എന്ന പത്തൊന്‍പത്കാരി പറയുന്നത്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/08/images/img1071208082_1_1.jpg' Alt='Budha' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:11pt; color:#000000'>അച്ഛന്‍ ,മക്മല്‍ ബഫിന്‍റെ അതേ സിനിമ സങ്കേതങ്ങളിലൂടെ യുദ്ധവും പലായനവും നിത്യസംഭവമായി മാറിയ നാട്ടിലെ കുട്ടികളുടെ ജീവിതമാണ്‌  ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനില്‍‍’ ഹന മക്മല്‍ ബഫ്  എന്ന പത്തൊന്‍പത്കാരി പറയുന്നത്.ചലച്ചിത്രസങ്കേതത്തിലും ഹന ‘ബഫ്‌ ശൈലി’ പിന്തുടരുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കേരളത്തിന്‌ ഏറെ പ്രിയപ്പെട്ട ചലച്ചിത്രകാരനായ മക്മല്‍ബഫിന്‍റെ കുടുംബത്തിലെ ഏറ്റവും ഇളയവളായ ഹന ശിലയെ പോലും നാണിപ്പിക്കുന്ന അഫ്ഗാന്‍ യാഥാര്‍ത്ഥ്യങ്ങളാണ്‌ ലോകത്തോട് പറയുന്നത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സിനിമക്ക്‌ കടുത്ത വിലക്കുകള്‍ ഉള്ള ഇറാനില്‍ നിന്നും വരുന്ന ബഫിന്‍റെ നിയോ റിയലിസ്റ്റിക്‌ ശൈലിയിലുള്ളചിത്രങ്ങല്‍ ലോകം ഏറെ കൗതകത്തോടെയാണ്‌ സ്വീകരിച്ചത്‌. ചെറിയ സംഭവങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളായിരുന്നു ബഫ്‌ കുടുംബത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പ്രത്യേകത.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒരിടത്തും സ്ഥിരമായി ഉറപ്പിച്ച്‌ വയ്ക്കാതെ കഥാപാത്രങ്ങള്‍ക്ക്‌ ഒപ്പം സഞ്ചരിക്കുന്ന ഹാന്‍റ്‌ഹെല്‍ഡ്‌ ക്യാമറ, സംഭവങ്ങളുടെ സ്വാഭാവികമായ അവതരണം, നടന്മാരല്ലാത്തവര്‍ തന്നെ പ്രധാന വേഷങ്ങളില്‍ എത്തുന്നു, ഒരോ വാചകത്തിലും സന്ദര്‍ഭത്തിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന രാഷ്ട്രീയം തുടങ്ങിയ ‘ബഫ്‌ ശൈലി’കളെല്ലാം ഹനയും കന്നിചിത്രത്തില്‍ സ്വാംശീകരിച്ചിരിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഈ ദശകത്തില്‍ മധ്യേഷ്യയില്‍ സംഭവിക്കുന്ന കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ പറയാതെ പറയുകയാണ്‌ ചിത്രം. രസകരമായ കഥകള്‍ വായിക്കാനുള്ള മോഹവുമായി അക്ഷരം പഠിക്കാന്‍ വിദ്യാലയത്തിലേക്ക്‌ ഇറങ്ങി പുറപ്പെടുന്ന ചെറിയ പെണ്‍കുട്ടിയുടെ യാത്രയുടെ മാത്രം കഥയല്ല സിനിമ. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>താലിബാന്‍റെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്‍ കീഴില്‍ ആ പ്രദേശത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ആത്മവേദനയുടെ തുറന്നു കാട്ടല്‍ കൂടിയാണ്‌. വലിയവരെ കണ്ട്‌ കുട്ടികള്‍ യുദ്ധം കളിക്കുന്നതും വരുതിയില്‍ വരാത്ത പെണ്ണിനെ ശിക്ഷിക്കാനും അമേരിക്കയെ വെറുക്കാനും ദൈവനാമത്തില്‍ സ്വയം വിധികള്‍ നടപ്പാക്കാനും ആണ്‍കുട്ടികള്‍ പഠിച്ചത്‌ ആവിടുത്തെ മുതിര്‍ന്നവരില്‍ നിന്നാണ്‌. </font><font  style='font-size:11pt; color:#000000'>അയല്‍വീട്ടിലെ പയ്യന്‍ വായിക്കുന്നത്‌ പോലെ പുസ്തകം വായിക്കണമെന്ന മോഹവുമായി ബക്തെ എന്ന ചെറിയ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയാണ്‌.മുട്ട വിറ്റ്‌ പുസ്തകം വാങ്ങി, ദൂരങ്ങള്‍ താണ്ടി അവള്‍ സ്കൂളിലെത്തുന്നു. അമൂല്യമായി അവള്‍ കരുതിയ നോട്ട്‌ ബുക്കിലെ പേപ്പറുകള്‍ വഴിമധ്യേ ഓരോന്നായി നഷ്ടപ്പെട്ട്‌ ഒടുവില്‍ പൂര്‍ണമായും ഇല്ലാതാകുന്നു. ആണ്‍കുട്ടികള്‍ യുദ്ധം കളിക്കുമ്പോള്‍ അവള്‍ ഇരയാകുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>താലിബാന്‍ മാതൃകയില്‍ വഴിതെറ്റിയ പെണ്ണിനെ അവര്‍ ശിക്ഷിക്കുകയും തട്ടികൊണ്ട്‌ പോകുകയും അമേരിക്കന്‍ വിമാനങ്ങളെ അക്രമിക്കുകയും ചെയ്യുന്നു. അവരുടെ വെടിയേറ്റ്‌ മരിച്ചു വീഴുന്നതായി അഭിനയിച്ച്‌ കൂട്ടുകാരന്‍ യുദ്ധക്കളിയില്‍ നിന്ന്‌ രക്ഷപ്പെടുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>“മരിച്ചാല്‍ മാത്രമേ നീ സ്വതന്ത്രയാകു”  എന്ന്‌ കൂട്ടുകാരന്‍ വിളിച്ചു പറയുമ്പോള്‍ അവളും താലിബന്‍ കുട്ടി പോരാളികള്‍ക്കു മുന്നില്‍ മരിക്കാന്‍ തയ്യാറാകുന്നു. കുട്ടികളിലേക്ക് പോലും പടരുന്ന മൌലികവാദ യുദ്ധകൊതി കണ്ട് ലജ്ജയാല്‍ ബുദ്ധന്‍ തകരുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുട്ടി അഭിനേതാക്കളും ഹന കൈകാര്യം ചെയ്യുന്ന രീതിയാണ്‌ ചിത്രം കാണുന്നവരെ ഏറെ ആകര്‍ഷിക്കുക. അങ്ങേയറ്റം സ്വാഭാവികമായ പ്രതികരണമാണ്‌ കുട്ടികളില്‍ നിന്നും ഹന്നയിലെ സംവിധായിക നേടി എടുക്കുന്നത്‌. ബഫ്‌ ചിത്രങ്ങളുടെ പ്രിയ പ്രദേശമായ്‌ അഫ്ഗാന്‍ ഏറെ കാലമായി മാറിയിട്ടുണ്ട്‌. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഹനയുടെ ചിത്രം താലിബാന്‍റെ ക്രൂരതയെ കുറിച്ച്‌ ആത്മരോഷത്തോടെ സംസാരിക്കുന്നു, എന്നാല്‍ അമേരിക്ക അഫ്ഗാനില്‍ ചെയ്യുന്നതിനെ കുറിച്ച്‌ വലിയ മൗനം പാലിക്കുന്നു. </font>]]></content:encoded>
      <pubDate>Sat, 08 Dec 2007 15:53:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘മീ മൈ സെല്‍‌ഫ് നിരാശപ്പെടുത്തിയില്ല‘]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/‘മീ-മൈ-സെല്‍‌ഫ്-നിരാശപ്പെടുത്തിയില്ല‘-107120800062_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/‘മീ-മൈ-സെല്‍‌ഫ്-നിരാശപ്പെടുത്തിയില്ല‘-107120800062_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[നായകനായ ടാന്‍ ഭൂതകാലത്ത് ഒരു സ്വവര്‍ഗഭോഗിയായിരുന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കും. നായകന്‍ നൃത്തം ചെയ്‌തിരുന്ന ഹോട്ടലിലെ അവന്‍റെ കൂട്ടുകാര്‍ അവനെ തേടിവരുന്നു. അങ്ങനെ നായികയായ  ഓമിനെയും അവളുടെ അനന്തരവനെയും ഉപേക്ഷിച്ച് നായകന്‍ യാത്രയാവുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>നമ്മുടെ ജീവിതം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം നമ്മള്‍ക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന സിനിമ‘- ‘മീ മൈ സെല്‍‌ഫ്‘ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പ്രശസ്ത സിനിമസംവിധാനയകന്‍ പ്രിയനന്ദനന്‍ വെബ്‌ദുനിയക്ക് ഈ ഉത്തരമാണ് നല്‍കിയത്.  അപകടത്തില്‍ നായകന്  ഓര്‍മ്മ നശിച്ചപ്പോള്‍ തിയേറ്ററില്‍ മുറുമുറുപ്പ് ഉയര്‍ന്നു;‘ഇത് എത്ര കണ്ടതാണ്’. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, നായകനായ ടാന്‍ ഭൂതകാലത്ത് ഒരു സ്വവര്‍ഗഭോഗിയായിരുന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കും. നായകന്‍ നൃത്തം ചെയ്‌തിരുന്ന ഹോട്ടലിലെ അവന്‍റെ കൂട്ടുകാര്‍ അവനെ തേടിവരുന്നു. അങ്ങനെ നായികയായ  ഓമിനെയും അവളുടെ അനന്തരവനെയും ഉപേക്ഷിച്ച് നായകന്‍ യാത്രയാവുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നായിക അപ്പോഴേക്കും നായകനുമായ അകലാന്‍ കഴിയാത്ത വിധം അടുത്തിരുന്നു. തന്‍റെ പഴയ കാമുകന്‍ നഷ്‌ടപ്പെട്ട ദു:ഖം മൂലം ജീവിതത്തോട് വിരക്തി തോന്നിയ ഓമിന് ടാന്നിന്‍റെ സാന്നിദ്ധ്യം ജീവിതത്തില്‍ സന്തോഷം നല്‍കുവാന്‍ തുടങ്ങിയപ്പോഴായിരുന്നു ടാമിന്‍റെ ഈ തിരിച്ചുപ്പോക്ക്. എന്നാല്‍, സിനിമയുടെ അന്ത്യത്തില്‍ നായികയും നായകനും ഒന്നിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതേസമയം തീരുമാനങ്ങള്‍ എടുക്കുന്നതിനായി നായകനും നായികയും അനുഭവിക്കുന്ന സംഘര്‍ഷം സംവിധായകനായ പോങ്ങ്‌പാത്ത് വാച്ചിര്‍ അബുജോനങ്ങിന് മനോഹരമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹാന മക്‍ബാല്‍‌ഹഫിന്‍റെ  ‘ബുദ്ധകൊളോസ്‌പഡ്‘ കാണുവാനായി മാത്രം എത്തിയ ആസ്വാദകരുമുണ്ട്.  പ്രശസ്ത നാടക നടനായ കണ്ണൂര്‍ വാസൂട്ടി ഈ ഗണത്തില്‍ പെടുന്ന ആസ്വാദകനാണ്. ‘നാടകത്തിന്‍റെ തിരക്കുണ്ട്. എന്നാലും, ഈ സിനിമ കാണണമെന്ന് കുറച്ചു നാളായി ആഗ്രഹിക്കുന്നു’-കണ്ണൂര്‍ വാസൂട്ടി പറഞ്ഞു.  നാടകത്തിന്‍റെ തിരക്കു കാരണം മേളയിലെ ബാക്കിയുള്ള സിനിമകള്‍ കാണുവാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നല്ല സിനിമകളെ സ്‌നേഹിക്കുന്നവരാണ് ഈ ചലച്ചിത്ര മേളയെ ഇത്രയും വിജയകരമാക്കി മാറ്റിയതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹന്‍ വെബ്‌ദുനിയോട് പറഞ്ഞു. സിനിമ കാണുന്നതിനുള്ള പാസുകളുടെ വിതരണം കഴിഞ്ഞിട്ടും ഇപ്പോഴും പാസിനായി അക്കാദമിയെ നിരവധി പേര്‍ സമീ‍പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുവാക്കളുടെ സാന്നിദ്ധ്യമാണ് മേളയിലെ മറ്റൊരു പ്രത്യേകത. ‘മീ മൈ സെല്‍‌ഫ്’ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൈരളി തീയേറ്ററിന് മുമ്പില്‍  നിരവധി യുവാക്കള്‍   തടിച്ചു കൂടിയിരുന്നു. ചര്‍ച്ചകളില്‍ ‘ബുദ്ധ കൊളാസ്‌പഡ് , കമലഹാസന്‍, തെയ്യം എന്നിവയാണ് പ്രധാന വിഷയങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>യുവതലമുറക്ക് നല്ല ചിത്രങ്ങള്‍ ആസ്വദിക്കുവാന്‍ താല്‍പ്പര്യമുണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്ന് സിനിമനിരൂപകനായ ഗോപിനാഥ് പറഞ്ഞു. ‘ മറ്റുള്ള മനുഷ്യരുടെ വികാര വിചാരങ്ങളും അറിയുവാന്‍  പുതു തലമുറ  ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് ഇത്’-ഗോപിനാഥ് പറഞ്ഞു.</font>]]></content:encoded>
      <pubDate>Sat, 08 Dec 2007 14:53:17 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ഓപ്പണ്‍-ഫോറം-ശനിയാഴ്ച-മുതല്‍-107120800052_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ഓപ്പണ്‍-ഫോറം-ശനിയാഴ്ച-മുതല്‍-107120800052_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[രാജ്യാന്തര ചലച്ചിത്രമേള 2007 ലെ ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍ തുടങ്ങും. 

മേളയിലെ മുഖ്യാതിഥിയായിരുന്ന ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേള 2007 ലെ ഓപ്പണ്‍ ഫോറം ശനിയാഴ്ച മുതല്‍ തുടങ്ങും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയിലെ മുഖ്യാതിഥിയായിരുന്ന ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍ ഉദ്ഘാടനം നിവ്വഹിക്കും. ഡോ. വി.സി ഹാരീസ് ആയിരിക്കും മോഡറേറ്റര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ന്യൂ തിയേറ്ററിലെ എ കെ ഹമീദ് പവലിയനിലായിരിക്കും ഓപ്പണ്‍ ഫോറം നടക്കുന്നത്.</font>]]></content:encoded>
      <pubDate>Sat, 08 Dec 2007 12:59:27 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയില്‍ ഇന്ന് ‘ഭൂവന്‍ ഷോം']]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഇന്ന്-‘ഭൂവന്‍-ഷോം-107120800050_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയില്‍-ഇന്ന്-‘ഭൂവന്‍-ഷോം-107120800050_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മൃണാള്‍ സെന്നിന്‍റെ 'ഭൂവന്‍ ഷോം' ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച‌ (08 ഡിസംബര്‍) ശ്രീ തിയേറ്ററില്‍ മൂന്നുമണിക്ക് പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ നവസിനിമയുടെ ആരംഭത്തിനും]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഛായാഗ്രാഹകനായിരു കെ.കെ.മഹാജന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹം ക്യാമറ ചലിപ്പിച്ച മൃണാള്‍ സെന്നിന്‍റെ 'ഭൂവന്‍ ഷോം' ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച‌ (08 ഡിസംബര്‍) ശ്രീ തിയേറ്ററില്‍ മൂന്നുമണിക്ക് പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ നവസിനിമയുടെ ആരംഭത്തിനും വളര്‍ച്ചയ്ക്കും ഒപ്പം നട അദ്ദേഹത്തിന്റെ ചിത്രത്തോടെയാണ്‌ മേളയിലെ ഹോമേജ്‌ വിഭാഗം തുടങ്ങുത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ വച്ച്‌ കുമാര്‍ സാഹ്നിയും മൃണാല്‍ എന്നും തമ്മിലുള്ള പരിചയമാണ്‌ സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനത്തിന്‌ കാരണമായത്‌. പഠനകാലത്ത്‌ ആദ്യമായി ക്യാമറ ചലിപ്പിക്കുത്‌ മൃണാള്‍ സെന്നിനു വേണ്ടിയായിരുന്നു‍. ആദ്യ സംരഭത്തില്‍ തന്നെ‍ കെ.കെ.യിലെ ഛായാഗ്രാഹകനെ മനസ്സിലാക്കിയ മൃണാള്‍ സെന്‍ എത്ര മോശമായ സാഹചര്യത്തിലും വളരെ വൈദഗ്ധ്യപൂര്‍വം ക്യാമറ ചലിപ്പിക്കാന്‍ കെ.കെ.യ്ക്ക്‌ കഴിയുമെന്ന്  അഭിപ്രായപ്പെട്ടു‍. </font><br/><font  style='font-size:12pt; color:#000000'></font><br/>1969 <font  style='font-size:12pt; color:#000000'>ല്‍ ഇറങ്ങിയ 'ഭൂവന്‍ ഷോം' പ്രശസ്ത ബംഗാളി സംവിധായകനായ മൃണാള്‍ സെന്നിന്‍റെ ചിത്രമാണ്‌. ചെലവു കുറഞ്ഞ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്‍. ഈ ചിത്രം തികച്ചും വ്യതൃസ്തമായൊരു മാറ്റം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രമേയം വളരെ ലളിതമാണെങ്കിലും കഥ പറയുത്‌ തികച്ചും വ്യതൃസ്തമായ രീതിയിലാണ്‌. കെ.കെ.മഹാജന്‍ പുതിയ ക്യാമറാ ടെക്നിക്കുകള്‍ ഈ സിനിമിയില്‍ കൊണ്ടുവന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലൈറ്റും, ക്യാമറാ ട്രോളിയും റിഫ്ലക്ടേഴ്സും ലൈറ്റും ഇല്ലാതെ സിനിമയ്ക്ക്‌ ക്യാമറ ചെയ്യുവാനുള്ള മൃണാള്‍ സെന്നിന്‍റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ്‌ കെ.കെ. ഈ സിനിമയില്‍ പ്രവര്‍ത്തിച്ചത്‌. മുപ്പതു വര്‍ഷത്തോളം തുടര്‍ന്ന ഛായഗ്രാഹ സപര്യയില്‍ എന്നും ഇതേ വെല്ലുവിളികള്‍ ഏറ്റെടുത്താണ് അദ്ദേഹം ചെലവ്‌ കുറഞ്ഞ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചത്‌.</font>]]></content:encoded>
      <pubDate>Sat, 08 Dec 2007 12:58:50 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചലച്ചിത്ര മേളയ്ക്ക് നിറമാര്‍ന്ന തുടക്കം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്ര-മേളയ്ക്ക്-നിറമാര്‍ന്ന-തുടക്കം-107120700100_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്ര-മേളയ്ക്ക്-നിറമാര്‍ന്ന-തുടക്കം-107120700100_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരളത്തിന്‍റെ പന്ത്രണടാമത് രാജ്യാന്തര ചലചിത്ര മേളയക്ക് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചലചിത്രകാരന്‍ കമലഹാസന്‍ ദീപം തെളിച്ചതാടെയാണ് എട്ടു രാവും പകലും]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/07/images/img1071207100_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>KBJ</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയക്ക് നിറമാര്‍ന്ന തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചലചിത്ര നടന്‍ കമലഹാസന്‍ ദീപം തെളിച്ചതോടെയാണ് എട്ടു രാവും പകലും നീളുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തന്‍റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് കമല്‍ഹാസന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. തന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ ആദ്യ നാളുകള്‍ ചിലവഴിച്ച നാട്ടില്‍ ഇത്തരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത്തില്‍ സന്തോഷമുണ്ടെന്നും കമല്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രശസ്ത ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റില്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മേളയുടെ കാറ്റലോഗ് നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു കെ എസ് എഫ് ഡി സി ചെയര്‍മാന്‍ കെ ജി ജോര്‍ജ് ആദ്യപ്രതി ഏറ്റുവാങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള ചലചിത്ര രംഗത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ പത്ത് മുതിര്‍ന്ന ചലചിത്ര പ്രവര്‍ത്തകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്കാ‍രിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ എം പി, തിരുവനന്തപുരം മേയര്‍ സി ജയന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.  ചലചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷണന്‍, നസറുദ്ദിന്‍ ഷാ തുടങ്ങിയവര്‍ സദസ്സില്‍ സന്നിഹിതരായിരുന്നു.</font>]]></content:encoded>
      <pubDate>Fri, 07 Dec 2007 20:23:21 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയിലെ ചിത്രങ്ങള്‍-ശനിയാഴ്ച]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയിലെ-ചിത്രങ്ങള്‍-ശനിയാഴ്ച-107120700099_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയിലെ-ചിത്രങ്ങള്‍-ശനിയാഴ്ച-107120700099_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കൈരളി : 9 - ലോക സിനിമ- മീ മൈസെല്‍ഫ്‌ (തായ്‌ലന്‍‌റ്‌),
സംവിധാനം - പോങ്ങ്പാറ്റ്‌ വാച്ചിറബെന്‍ ജോ
11.30 - മത്സര വിഭാഗം - എല്‍ റേ ഡെ സാന്‍ 
ഗ്രിഗറിയോ (ചിലി)]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രമേള 08.12.2007 ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കൈരളി : 9 - </b>ലോക സിനിമ- മീ മൈസെല്‍ഫ്‌ (തായ്‌ലന്‍‌റ്‌),</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പോങ്ങ്പാറ്റ്‌ വാച്ചിറബെന്‍ ജോ</font><br/>11.30 - <font  style='font-size:12pt; color:#000000'>മത്സര വിഭാഗം - എല്‍ റേ ഡെ സാന്‍ </font><br/><font  style='font-size:12pt; color:#000000'>ഗ്രിഗറിയോ (ചിലി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - അല്‍ഫോസൊ ഗസിറ്റോ</font><br/>3 -00 <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ സിനിമ ഉദ്ഘാടനം സീറോ സോ (ഇന്ത്യ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം അരിന്തം മിത്ര</font><br/>6.30 - <font  style='font-size:12pt; color:#000000'>മലയാളം സിനിമ ഉദ്ഘാടനം - തനിയെ (ഇന്ത്യ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ബാബു തിരുവല്ല</font><br/>9.15 <font  style='font-size:12pt; color:#000000'>ജൂറി ഫിലിം -കുദാ കെ ലിയേ (പാകിസ്താന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഷോയ്ബ്‌ മന്‍സൂര്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ശ്രീ : 9 - </b>ക്രൈസ്‌ ആന്‍ വിസ്പേര്‍സ്‌ (സുഡാന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇഗ്മര്‍ ബര്‍ഗ്മാന്‍</font><br/>11.30 -<font  style='font-size:12pt; color:#000000'>അന്തോളജി വിഭാഗം- എയ്ഡ്സ്‌ ജാഗോ (ക്യാനഡ)</font><br/>3 - <font  style='font-size:12pt; color:#000000'>ഭൂവ ഷോം (ഇന്ത്യ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - മൃണാല്‍ സെന്‍</font><br/>6.30 - <font  style='font-size:12pt; color:#000000'>റിട്രോ - ബാഡ്‌ എഡ്യൂക്കേഷന്‍ (സ്പെയിന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രോ അല്‍മദൊവര്‍</font><br/>9.15 <font  style='font-size:12pt; color:#000000'>രാരിച്ചെനെന്ന പൗരന്‍ (ഇന്ത്യന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഭാസ്ക്കരന്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കലാഭവന്‍ : 9 - </b>റിട്രോ - സ്നോട്രോപ്‌ ഫെസ്റ്റിവല്‍ (ചെക്കോസ്ലോവാക്യ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ജിറി മെന്‍സില്‍</font><br/>11.30 - <font  style='font-size:12pt; color:#000000'>റിട്രോ- ആള്‍ എബൗട്ട്‌ മൈ മദര്‍ (ഫ്രാന്‍സ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രോ അല്‍മദൊവര്‍</font><br/>3 - <font  style='font-size:12pt; color:#000000'>ലോക സിനിമ -ആര്ട്ട്‌ ഓഫ്‌ ക്രൈം (ഡെന്‍മാര്‍ക്ക്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പീറ്റര്‍ ഷൊനാവൊ</font><br/>6.30- <font  style='font-size:12pt; color:#000000'>പ്ലേയിങ്‌ എവേ- (യു.കെ.)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഹോറെസ്‌ ഓവ</font><br/>9.15 - <font  style='font-size:12pt; color:#000000'>റിട്രോ - ടെ ബ്ലാ‍ക്‌ മൗണ്ടന്‍സ്‌ (സൗത്ത്‌ കൊറിയ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇം ടീക്‌ കോ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ന്യൂ തീയേറ്റര്‍ : 9 - </b>ലോകസിനിമ - ലാര്‍ക്‌ ഫാം (സ്പെയിന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പാലോ ടാവിയാനി ആന്റ്‌ </font><br/><font  style='font-size:12pt; color:#000000'>വിക്ടോറിയോ ടാവിയാന്‍</font><br/>11.30 - <font  style='font-size:12pt; color:#000000'>ടോ'ലി പേഴ്സണല്‍ (ബോസ്നിയ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - നെഡ്സാദ്‌ ബിഗോവിക്‌</font><br/>3 - <font  style='font-size:12pt; color:#000000'>റിട്രോ - കിക (ഫ്രാന്‍സ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രോ അല്‍മദൊവര്‍</font><br/>6.30 - <font  style='font-size:12pt; color:#000000'>വിവ്‌റേ ഫ്രാന്‍സ്‌ - ക്വാണ്ട്‌ ടു ഡിസണ്ട്രാസ്‌ ഡു സീല്‍ (ഫ്രാന്‍സ്‌) സംവിധാനം - എറിക്‌ ഗ്യുറാഡൊ</font><br/>9.15- <font  style='font-size:12pt; color:#000000'>റിട്രോ- ഫ്ലവേഴ്സ്‌ ഓഫ്‌ മൈ സീക്രട്ട് (സ്പെയിന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രൊ അല്‍മദൊവര്‍</font><font  style='font-size:12pt; color:#000000'><b>കൃപ : 9 -</b>ഹൃസ്വചിത്രം - നസീജ (സ്പെയിന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഗ്യുലേര്‍മോ റിയോസ്‌ ബോര്‍ഡ</font><br/><font  style='font-size:12pt; color:#000000'>ലോക സിനിമ - ഫ്ലാണ്ടെഴ്സ്‌ (ഫ്രാന്‍സ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ബ്രുണോ ഡ്യൂമണ്ട്‌</font><br/>11.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ഇമോഷണല്‍ അരിത്തമെറ്റിക്‌ (ക്യാനഡ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പാലോ ബര്‍സാന്‍</font><br/>3 - <font  style='font-size:12pt; color:#000000'>ലോക സിനിമ - പാന്‍സ്‌ ലെബ്രിന്ത്‌ (മെക്സിക്കോ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഗ്വയ്‌ലര്‍മൊ ടെല്‍ ടൊറൊ</font><br/>6.30 - <font  style='font-size:12pt; color:#000000'>ഹ്വസ്വ ചിത്രം - ഇന്‍ ദ്‌ ഷാഡോസ്‌ (ഗ്രീസ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഡിമിട്രിസ്‌ അപ്പസ്റ്റൊളൊവ്‌ </font><br/><font  style='font-size:12pt; color:#000000'>ലോക സിനിമ നൈറ്റ്‌ ട്രെയിന്‍ (യു.എസ്‌.എ.)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഡിയോ യി നാന്‍</font><br/>9.15 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ലീവ്സ്‌ ഓഫ്‌ അതേര്‍സ്‌ (ജര്‍മ്മനി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഫ്ലോറിയേന്‍ ഹെന്‍സ്കെല്‍ വോ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>അജന്ത : 9- </b>ഫെസ്റ്റിവല്‍ (സൗത്ത്‌ കൊറിയ) </font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇം കോ ടെക്‌</font><br/>11.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ഫോര്‍ മംത്സ്‌ ത്രീ വീക്സ്‌ ആന്റ്‌ ടു ടേയ്സ്‌ (കൊളംബിയ) സംവിധാനം - ക്രിസ്റ്റ്യന്‍ മംഗ്യു</font><br/>3 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ആഫ്റ്റര്‍ ദ്‌ വെഡ്ഡിംഗ്‌ (റെഷ്യ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം (സൊാസ്ന്‍ ബീയര്‍)</font><br/>6.30 - <font  style='font-size:12pt; color:#000000'>ഹൃസ്വ ചിത്രം - ഈല്‍സ്‌ (ജര്‍മ്മനി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - മാര്‍ട്ടി‍ന്‍ റെഹ്മോള്‍വ്‌</font><br/><font  style='font-size:12pt; color:#000000'>ലോക സിനിമ - ഫാദര്‍ (റഷ്യ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇവാന്‍ സൊളൊവ്‌</font><br/>9.15 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ചാഒസ്‌ (ഈജിപ്ത്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - യൂസഫ്‌ ചാഹിനെ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ധന്യ : 9- </b>റെഡ്‌ ഡെസര്ട്ട്‌ (ഇറ്റലി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - അന്‍റോണിയോണി</font><br/>11.30- <font  style='font-size:12pt; color:#000000'>അന്തോളജി വിഭാഗം - പാരിസ്‌ ജെറ്റ്‌ എയ്മി (ഫ്രാന്‍സ്‌)</font><br/>3 - <font  style='font-size:12pt; color:#000000'>ലോക സിനിമ - റോഡ്‌ ടു ഗൗണ്ടനാമൊ (യു.കെ.)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - മാറ്റ്‌ വൈറ്റ്‌ ക്രോസ്സ്‌ ആന്റ്‌ മൈക്കിള്‍ വിന്റര്‍ ബോ'ം</font><br/>6.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - റിന്റ്‌ (അര്‍ജന്റീന)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - കാര്‍ലോസ്‌ അമേഗിലോ</font><br/>9.15 - <font  style='font-size:12pt; color:#000000'>ലോക സിനിമ - മാരി അന്റോണിയേറ്റ്‌ (യു.എസ്‌.എ.)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - സോഫിയാ കൊപ്പൊള</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>രമ്യ : 9- </b>റിട്രോ - വോള്‍വര്‍ (പെദ്രോ അല്‍മദൊവര്‍)</font><br/>11.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - കല്ലെ സന്റാ ഫെ (ഫ്രാന്‍സ്‌)</font><br/><font  style='font-size:12pt; color:#000000'>കാര്‍മന്‍ കസ്റ്റിലൊ</font><br/>3 - <font  style='font-size:12pt; color:#000000'>ലോക സിനിമ - മരോവ (സ്പെയിന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - സോള്‍വിഗ്‌ ഹൂജിസ്റ്റിന്‍</font><br/>6.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ചെയ്ഞ്ച്‌ ഓഫ്‌ അഡ്രസ്സ്‌ (ഫ്രാന്‍സ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇമാനുവേല്‍ മോറെറ്റ്‌</font><br/>9.15 <font  style='font-size:12pt; color:#000000'>ഡാസ്‌ ഫ്രാളിന്‍ (ജര്‍മ്മനി)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ആണ്ട്രിയ സ്റ്റാക</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>നിശാഗന്ധി : 7 - </b>മലയാളം സിനിമ - നോട്ട്‌ ബുക്ക്‌ (ഇന്ത്യ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - റോഷിന്‍ ആന്‍ഡ്രൂസ്‌</font>]]></content:encoded>
      <pubDate>Fri, 07 Dec 2007 18:59:25 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[കൊറിയന്‍ കാഴ്ചകളുമായ് ഇം ക്വോണ്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/കൊറിയന്‍-കാഴ്ചകളുമായ്-ഇം-ക്വോണ്‍-107120700097_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/കൊറിയന്‍-കാഴ്ചകളുമായ്-ഇം-ക്വോണ്‍-107120700097_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരളത്തിന്‍റെ പന്ത്രണ്ടാം ചലച്ചിത്രോത്സവത്തില്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്‌ കൊറിയന്‍ സംവിധായകനായ ഇം ക്വോണ്‍ തയേക്കിന്‍റെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/07/images/img1071207097_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേരളത്തിന്‍റെ പന്ത്രണ്ടാം ചലച്ചിത്രോത്സവത്തില്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്‌ കൊറിയന്‍ സംവിധായകനായ ഇം ക്വോണ്‍ തയേക്കിന്‍റെ ചിത്രങ്ങള്‍. കൊറിയന്‍ ദേശീയ സിനിമയുടെ കരുത്തരായ സൃഷ്ടാക്കളില്‍ ഒരാളായ തയേക്കിന്‍റെ സമകാലീനമായ എട്ട്‌ സിനിമകള്‍ മേളയിലുണ്ട്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനെ മലയാളിക്ക്‌ നേരിട്ട്‌ ഏറെ പരിയമില്ലെങ്കിലും എണ്‍പതുകള്‍ മുതല്‍ തയേക്കിന്‍റെ ചിത്രങ്ങളുടെ സ്വാധീനം മലയാളത്തിലും ഉണ്ടായിട്ടുണ്ട്‌. പവിത്രന്‍റെ ‘ഉപ്പ്‌’ എന്ന ചിത്രം തയേക്കിന്‍റെ ' സരോഗേറ്റ്‌ വുമണ്‍'എന്ന ചിത്രത്തിന്‍റെ സ്വാധീനത്തില്‍ നിന്ന്‌ രൂപപ്പെട്ടതാണ്‌. ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്തി കേരളത്തിലെത്തിയ ചിത്രത്തിന്‌ അക്കാലത്ത്‌ വന്‍ സ്വീകരണം ലഭിച്ചിരുന്നതായി പ്രമുഖ സിനിമ ചരിത്രകാരന്‍ പി കെ നായര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊറിയയില്‍ സിനിമയെന്ന കലയെ പ്രചരിപ്പിച്ചതില്‍ വലിയ പങ്ക്‌ വഹിച്ച സംവിധായകനാണ്‌ ഇം ക്വോണ്‍ തയേക്ക്‌. കച്ചവട സിനിമയില്‍ നിന്നും നവസിനിമയിലെത്തിയ തയേക്ക്‌ എണ്‍പതുകള്‍ക്ക്‌ ശേഷം എടുത്ത ചിത്രങ്ങളെല്ലാം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോളനിവത്കരണം രണ്ടായി വിഭജിച്ച കൊറിയയുടെ ആത്മസംഘര്‍ഷങ്ങളും ബുദ്ധമതത്തിന്‍റെ സ്വാധീനവും അമേരിക്കന്‍ വിരോധവും എല്ലാം ഇം ക്വോണ്‍ തയേക്കിന്‍റെ ചിത്രങ്ങളില്‍ മുഖ്യ വിഷയമാകാറുണ്ട്‌. കോളനി രാജ്യമെന്ന നിലയില്‍ ഇന്ത്യ നേരിട്ടതില്‍ നിന്ന്‌ വ്യത്യസ്തമായ അനുഭവങ്ങളുള്ള കൊറിയയുടെ വേദനകളാണ്‌ മേളയിലെത്തുന്ന ചിത്രങ്ങളുടെ പൊതുഭാവം. സ്വന്തം സിനിമകളിലൂടെ ഈ അനുഭവങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാനായി എന്നതാണ്‌ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഇമ്മിന്‍റെ പ്രസക്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാന്‍ മേളയില്‍ ചലച്ചിത്രമേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സ്ട്രോക്സ്‌ ഓഫ്‌ ഫയര്‍ ഇക്കുറി മേളയില്‍ എത്തുന്നു.മിക്ക രാജ്യാന്തര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചുന്യാങ്ങ്‌, കൊറിയന്‍ എഴുത്തുകാരന്‍റെ വൈയക്തിയ പ്രതിസന്ധികളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ഫെസ്റ്റിവല്‍, കൊറിയന്‍ ആഭ്യന്തരയുദ്ധകാലത്തെ ദുരിതാവസ്ഥകളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന സ്പയോന്‍ജി, കോളിനി ആധിപത്യമുണ്ടാക്കിയ വ്യക്തിബന്ധങ്ങളെ രേഖപ്പെടുത്തുന്ന ജനറല്‍സ്‌ സണ്‍, ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം തുടങ്ങിയ ചിത്രങ്ങളാണ്‌ മേളയിലുള്ളത്‌</font>]]></content:encoded>
      <pubDate>Fri, 07 Dec 2007 17:34:07 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലജ്ജയാല്‍ തകര്‍ന്ന ബുദ്ധ’നിലൂടെ തുടക്കം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ലജ്ജയാല്‍-തകര്‍ന്ന-ബുദ്ധ’നിലൂടെ-തുടക്കം-107120700092_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ലജ്ജയാല്‍-തകര്‍ന്ന-ബുദ്ധ’നിലൂടെ-തുടക്കം-107120700092_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സ്ത്രീകള്‍ക്ക്‌ വിലക്കുകള്‍ കല്‍പ്പിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍ അക്ഷരം പഠിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ്  ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനില്‍’ഇറാനിയന്‍ യുവ സംവിധായിക ഹനാ മക്‍ബല്‍ ബഫ്‌ ചിത്രീകരിക്കുന്നത്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/07/images/img1071207092_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സ്ത്രീകള്‍ക്ക്‌ വിലക്കുകള്‍ കല്‍പ്പിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍ അക്ഷരം പഠിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ്  ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനില്‍’ഇറാനിയന്‍ യുവ സംവിധായിക ഹനാ മക്‍ബല്‍ ബഫ്‌ ചിത്രീകരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രശസ്ത സംവിധായകനായ മക്‍ബല്‍ ബഫിന്‍റെ മകളും, സമീറാ മക്‍ബല്‍ബഫിന്‍റെ സഹോദരിയുമായ ഹനക്ക് ‘ബുദ്ധാ കൊളാപ്സ്ഡ്‌ ഔട്ട് ഓഫ്‌ ഷെയിം’ (ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍) എന്ന ചിത്രത്തിലൂടെ മോട്രിയന്‍ നവ സിനിമാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. വരണ്ട പശ്ചാത്തലത്തില്‍ ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ്‌  ഈ പത്തൊന്‍പതുകാരി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്‍റെ പ്രതിസന്ധിയിലൂടെ കടുന്നു പോകുകയാണ്‌ ഹന. ചെറു പ്രമേയങ്ങളില്‍ ആശയ സമ്പുഷ്ടമായ കഥകള്‍ പറയുന്ന ഇറാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക്‌ ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ പുതിയ അനുഭവമാകും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തകര്‍ക്കപ്പെട്ടബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന്‍ ജനതയിലെ ഇളം തലമുറയിലേക്കാണ്‌ സംവിധായിക ശ്രദ്ധ ക്ഷണിക്കുത്‌. അയല്‍പക്കത്തുള്ള ആണ്‍ കുട്ടി‍ പുസ്തകം വായിക്കുത്‌ ബക്ത എന്ന ആറു വയസ്സുകാരിയില്‍ പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിധിപോലെ വാങ്ങിയ ഒരു നോട്ട്‌ബുബുക്കും പെന്‍സിലിനും പകരം അമ്മയുടെ ലിപ്സ്റ്റിക്കും കൈയ്യിലേന്തി സ്കൂളില്‍ ചേരാന്‍ ഇറങ്ങിതിരിക്കുന്ന അവള്‍ക്ക്‌ മാര്‍ഗ്ഗമദ്ധ്യേ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്.താലിബാന്‍റെ ഭീകരമായ അക്രമങ്ങള്‍ക്ക്‌ ദൃക്‌സാക്ഷികളായ കുട്ടികള്‍ പരസ്പരം വെടിയുതിര്‍ത്തും പെകുട്ടി‍കളെ കല്ലെറിഞ്ഞും പാദങ്ങള്‍ക്കിടയില്‍ മൈനുകള്‍ തിരുകിവെച്ചും മുതിര്‍വരെ അനുകരിച്ച്‌ യുദ്ധം കളിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബക്തയെ അവര്‍ യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്തു കാണുന്നു‍. ഇവരെ ഒഴിവാക്കി മുന്നോട്ട് പോകുന്ന ബക്ത സ്കൂളുകളില്‍ ലിംഗ വിവേചനം നേരിടുന്നു‍വെങ്കിലും എല്ലാ ക്ലേശങ്ങളും മറികടന്ന് ബക്ത സ്കൂളില്‍ പ്രവേശനം നേടുന്നു‍. </font>]]></content:encoded>
      <pubDate>Fri, 07 Dec 2007 16:54:59 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചലച്ചിത്രമേളയില്‍ 60 ലോകസിനിമകള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്രമേളയില്‍-60-ലോകസിനിമകള്‍-107120700083_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്രമേളയില്‍-60-ലോകസിനിമകള്‍-107120700083_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരള രാജ്യാന്തര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 50 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ 56 ഉം ഏറ്റവും പുതിയ ചിത്രങ്ങളാണ്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/07/images/img1071207083_1_1.jpg' Alt='iffk logo' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കേരള രാജ്യാന്തര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 50 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ 56 ഉം ഏറ്റവും പുതിയ ചിത്രങ്ങളാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്ത് ചിത്രങ്ങളുടെ ഇന്ത്യയിലെയും രണ്ട് ചിത്രങ്ങളുടെ ഏഷ്യയിലെയും തന്നെ ആദ്യപ്രദര്‍ശനം കൂടിയാണ്. വിവിധ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് 20 ചിത്രങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കാലിഫോര്‍ണിയ ഡ്രീമിങ്ങ്: </b>ഒരു ചൈനീസ് കുടുംബം കാലിഫോര്‍ണിയാ ബീച്ചില്‍ ഒരുദിവസം ചെലവിടണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ നിമെസ്കുവിന്‍റെ കാലിഫോര്‍ണിയ ഡ്രീമിങ്ങ്,</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>കാലെസാന്‍റ ഫേ : </b>കാര്‍മന്‍ കാസ്റ്റിലോയുടെ ചിലിയന്‍ ചിത്രമായ കാലെസാന്‍റ ഫേ   ആക്രമിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്കുള്ള യാത്രയാണ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ക്രോസിങ്ങ് ദി ഡസ്റ്റ് : </b>സദ്ദാം ഹുസൈന്‍റെ പതനത്തെ തുടര്‍ന്ന് ഇറാഖിലെ ജനജീവിതം ചിത്രീകരിക്കുന്ന ഈ സിനിമ  ഷൗക്കത്ത് അമീന്‍ കോര്‍ക്കിയുടേതാണ് </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഡ്രൈ സീസണ്‍ : </b>കൊലയാളിയും കൊലക്കിരയാവേണ്ടവനും  തമ്മില്‍ വളര്‍ന്നുവരുന്ന സ്നേഹത്തിന്‍റെ കഥയാണ്  മഹമത് സലേഹ് ഹറോണിന്‍റെ  ഈ ചിത്രം ‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഫാദര്‍ :  </b>യുദ്ധഭൂമിയില്‍ നിന്ന് മടങ്ങുന്ന ഭടന്‍റെ കുടുംബത്തെക്കുറിച്ചുള്ള ആശങ്കകളും മകന് പിതാവിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്  ഇവാന്‍ സൊളോവോവിന്‍റെ  ഈ റഷ്യന്‍ സിനിമയില്‍ ,</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഗാരേജ് : </b>ലെന്നി എബ്രഹാംസണ്‍ സംവിധാനം ചെയ്ത അയര്‍ലണ്ട് ചിത്രം </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ബാള്‍ റൂം ഡാന്‍സ്:  </b>സ്വഭാവദൂഷ്യമുള്ള യുവാവിന്‍റെ ഒപ്പം ചേര്‍ന്ന് ജീവിതം താറുമാറായ പാട്ടുകാരിയായ അമ്മയോടൊപ്പം കഴിയുന്ന 12 വയസ്സുകാരന്‍റെ കഥ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ദ ഇന്‍റര്‍നാഷണല്‍ :  </b>നിരോധനം മൂലം പൊറുതിമുട്ടുന്ന പാട്ടുകാരുടെ കഥ ,</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>മൈ ബ്രദര്‍ ഈസ് ആന്‍ ഒണ്‍ലി ചെയില്‍ഡ് : </b>പ്രശ്നകലുഷിതമായ  ഇറ്റലിയില്‍ വിഭജിക്കപ്പെട്ടുപോയ കുടുംബത്തിന്‍റെ കഥ </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b>ബ്ളൈന്‍റ്  : </b>കാഴ്ച നഷ്ടപ്പെട്ട യുവാവും അല്‍ബിനോ യുവതിയും തമ്മിലുള്ള പ്രണയത്തിന്‍റെ ആവിഷ്കാരമാണ്  തമര്‍ വാന്‍ ഡെന്‍ ഡോപിന്‍റെ ഈ സിനിമ ,</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>അസൂര്‍ ആന്‍റ് അസ്മറില്‍ മൈക്കിള്‍ ഓസിലിറ്റ്:  </b>ചെറുപ്പത്തില്‍ കളിച്ച് വളര്‍ന്ന കുട്ടികള്‍ വിട്ടുവീഴ്ച ഇല്ലാത്ത എതിരാളികളായ കഥ പറയുന്നു ഈ  ചിത്രം  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഗുഡ്ബൈ ബഫാന : </b>ജയിലില്‍ നെല്‍സണ്‍ മണ്ടേലയുടെ കാവല്‍ക്കാരനായി വരുന്ന വെള്ളക്കാരന്‍റെ വികാരങ്ങളിലൂടെ  ബില്ലി അഗസ്റ്റി  വര്‍ണ വിവേചനത്തിന്‍റെ മാനുഷിക പ്രശ്നങ്ങളെ എടുത്തുകാട്ടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ലോസ്റ്റ് ഇന്‍ ബീജിംഗ് : </b>ബലാല്‍സംഗത്തിനിരയായ  യുവതിയും  പീഡിപ്പിച്ചവനും തമ്മിലും  അവരുടെ കുടുംബങ്ങള്‍ തമ്മിലും വളരുന്ന ബന്ധത്തിന്‍റെ കഥപറയുന്നു ചൈനീസ് സംവിധായകന്‍ ലീയു  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ബുദ്ധ കൊലാപ്സ്ഡ് ഇന്‍ ഷെയിം :  </b>അഫ്ഗാന്‍ ജനതയുടെ നിസ്സഹായവസ്ഥ വ്യക്തമാക്കുന്ന ഹന മക്ബല്‍ ബഫിന്‍റെ സിനിമ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>മങ്കീസ് ഇന്‍വിന്‍റര്‍  : </b>ആഭ്യന്തര പ്രശ്നങ്ങളില്‍ ഉഴറുന്ന ബള്‍ഗേറിയയില്‍ മാതൃത്വത്തിന്‍റെ ശക്തികൊണ്ട് മുന്നോട്ട് പോകുന്ന മൂന്ന് സ്ത്രീകളുടെ ചിത്രീകരണണ് മിലെന അന്‍റനോവ നടത്തുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഡ്രാസന്‍ സാര്‍കോവിക്: </b>ചീട്ടുകളിക്കാരനായി പങ്കാളിയെ തേടുന്നതിലൂടെ ഒരുദ്വീപിന്‍റെ കഥ പറയുന്ന  ചിത്രം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ട്രീസ്റ്റ : </b>പോവോ മരിങ്കോവിക് എന്നിവര്‍ സംവിധാനം ചെയ്ത സിനിമ  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>വെന്‍ഐനോ എബൗട്ട് ലോല  :</b>ഒരാള്‍ക്ക് സമീപവാസിയായ യുവതിയോട് തോന്നുന്ന അടുപ്പത്തിന്‍റെ കഥ പറയുന്ന  എന്ന സ്പാനിഷ് ചിത്രം .സംവിധായകന്‍-‌:ജാവിയര്‍ റിബോളോ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തുടങ്ങിയവയാണ് മേളയില്‍ ഇടംതേടുന്ന ലോക സിനിമകലില്‍ പ്രധാനം </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവിധ സംസ്കാരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നിസ്സഹായതയുടെയും കഥകളാണ് മിക്ക ചിത്രങ്ങളുടെയും പ്രമേയം.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 07 Dec 2007 16:15:20 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഗുണനിലവാരം മുന്നില്‍ : അടൂര്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ഗുണനിലവാരം-മുന്നില്‍-അടൂര്‍-107120700069_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ഗുണനിലവാരം-മുന്നില്‍-അടൂര്‍-107120700069_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ചിത്രങ്ങളുടെ ഗുണനിലവാരത്തിന്‍റെയും അതു പ്രയോജനപ്പെടുത്തുന്നതിന്‍റെയും കാര്യത്തില്‍ കേരള ഫെസ്റ്റിവല്‍  മുന്നിലാണെന്ന്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രങ്ങളുടെ ഗുണനിലവാരത്തിന്‍റെയും അതു പ്രയോജനപ്പെടുത്തുന്നതിന്‍റെയും കാര്യത്തില്‍ കേരള ഫെസ്റ്റിവല്‍  മുന്നിലാണെന്ന്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏതു ചിത്രവും ആസ്വദിക്കണമെങ്കില്‍ ദൃശ്യത്തിന്‍റെയും  ശബ്ദത്തിന്‍റെയും സൗന്ദര്യം സംവിധായകര്‍ ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ ലഭ്യമാക്കണം. ഇതിനുള്ള സാങ്കേതിക  വിദ്യകളുള്ള പ്രദര്‍ശന സൗകര്യമില്ലാത്തത്‌ തിരുവനന്തപുരം ചലച്ചിത്രമേളയുടെ മുഖ്യ ദൗര്‍ബല്യമാണെന്ന്‌ അദ്ദേഹം  പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തീയേറ്ററിലെ തിരക്കു നിയന്ത്രിക്കുതിന്‌ പാസ്‌ സൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ അടൂര്‍ അഭിപ്രായപ്പെട്ടു. കാണേണ്ട  ചിത്രങ്ങള്‍ മുന്‍കൂട്ടി‍ നിശ്ചയിച്ച്‌ പാസ്‌ എടുക്കുകയാണെങ്കില്‍ അസൗകര്യങ്ങള്‍ ഒഴിവാക്കാനാകും. പുതുമയുള്ള  ആശയങ്ങള്‍ ലോക സിനിമകളില്‍ കാണുവാന്‍ കഴിയും. ലോകോത്തര നിലവാരമുള്ള ചിത്രങ്ങളാണ്‌ രാജ്യാന്തര  ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളോടാണ്‌ പ്രേക്ഷകര്‍ക്ക്‌ താത്പര്യം ജനങ്ങളുടെ സിനിമാ  സങ്കല്‍പമാണ്‌ അതിന്‌ കാരണമെന്ന് അടൂര്‍ പറഞ്ഞു. വിനോദം ഒരു രീതിയിലും ജീവിത്തെ ബാധിക്കാത്ത  അര്‍ത്ഥശൂന്യമായ കോപ്രായങ്ങളാണെ ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 07 Dec 2007 14:06:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍ ഉദ്ഘാടന സിനിമ]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ലജ്ജയാല്‍-തകര്‍ന്ന-ബുദ്ധന്‍-ഉദ്ഘാടന-സിനിമ-107120700044_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ലജ്ജയാല്‍-തകര്‍ന്ന-ബുദ്ധന്‍-ഉദ്ഘാടന-സിനിമ-107120700044_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ് തന്‍റെ ആദ്യ കഥാചിത്രത്തിലൂടെ ഈ പത്തൊന്‍പതുകാരി. ലോക പ്രശസ്ത സംവിധായകനായ മഖ്ബല്‍ ബഫിന്‍റെ മകളും, സമീറാ ബഖ്ഫലിന്‍റെ സഹോദരിയുമാണ് ഈ ചലച്ചിത്ര പ്രതിഭ.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/07/images/img1071207044_1_1.jpg' Alt='budha collapsed in shame  film' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പത്തൊമ്പതുകാരിയായ ഹനയുടെ ആവിഷ്കാര തീവ്രമായ സിനിമ ‘ബുദ്ധ  കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം ‘എന്ന ചിത്രമാണ് ആണ് തിരുവനത്തപുരം രാജ്യാന്തര ചലചിത്രമേളയിലെ ഉദ്ഘാടന  പ്രദര്‍ശനത്തിനെത്തുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍ എന്നാണ് മലയാളത്തില്‍ ഇതിനിട്ട പേര്‍`? ലജ്ജയണോ അതോ നാണക്കേടാണോ എന്നു സംശയം. ചിത്രത്തിന്‍റെ പ്രദര്‍ശനം ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം നിശാഗന്ധിയില്‍ നടക്കും. 2007 ലെ മോട്രിയന്‍ നവ സിനിമാ പുരസ്ക്കാരം നേടിയ ഈ ചിത്രത്തിന്‍റെ സംവിധായിക ഇറാന്‍കാരിയായ ഹനാ മഖ്ബല്‍ ബഫ് ആണ</font><font style='font-size:12pt;'>്<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Right><tr><td valign='top'><img src='/ml/articles/0712/07/images/img1071207044_1_2.jpg' Alt='Hana makhamal buf' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> . </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ് തന്‍റെ ആദ്യ കഥാചിത്രത്തിലൂടെ ഈ പത്തൊന്‍പതുകാരി. ലോക പ്രശസ്ത സംവിധായകനായ മഖ്ബല്‍ ബഫിന്‍റെ മകളും, സമീറാ ബഖ്ഫലിന്‍റെ സഹോദരിയുമാണ് ഈ ചലച്ചിത്ര പ്രതിഭ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മതാന്ധതയാല്‍ തകര്‍ക്കപ്പെട്ട ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന്‍ ജനതയിലെ ഇളം തലമുറയിലേക്കാണ് സംവിധായിക പ്രേക്ഷകന്‍റെ ശ്രദ്ധ ക്ഷണിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അധിനിവേശ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലുകള്‍ അഫ്ഗാനിസ്ഥാന്‍റെ സംസ്ക്കാരത്തില്‍ അവശേഷിപ്പിക്കുന്നത് മൗനത്തിലേയ്ക്ക് ഉള്‍വലിഞ്ഞ ജനതയെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/07/images/img1071207044_2_1.jpg' Alt='budha collapsed in shame  film' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സ്ത്രീകള്‍ക്ക് ഏറെ വിലക്കുകള്‍ കല്‍പ്പിച്ചിരിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍, അയല്‍പക്കത്തുള്ള ആണ്‍കുട്ടി പുസ്തകം വായിക്കുത് ബക്ത എന്ന ആറു വയസ്സുകാരിയില്‍ പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതാണ് കഥാബീജം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിധിപോലെ വാങ്ങിയ നോട്ടൂബുക്കും പെന്‍സിലിനു പകരം അമ്മയുടെ ലിപ്സ്റ്റിക്കും കൈയ്യിലേന്തി സ്കൂളില്‍ ചേരാന്‍ ഇറങ്ങിതിരിക്കുന്ന അവള്‍ക്ക് മാര്‍ഗ്ഗമഖ്യേ നേരിടേണ്ടി വന്നത് കൂട്ടം ആണ്‍ കുട്ടികളെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ചുറ്റുമുള്ള താലിബാന്‍റെ ഭീകരമായ അക്രമങ്ങള്‍ക്ക് ദൃക്സാക്ഷികളായ അവര്‍ പരസ്പരം വെടിയുതിര്‍ത്തും പെണ്‍ കുട്ടികളെ കല്ലെറിഞ്ഞും പാദങ്ങള്‍ക്കിടയില്‍ മൈനുകള്‍ തിരുകിവെച്ചും മുതിര്‍വരെ അനുകരിച്ച് യുദ്ധം കളിക്കുകയായിതരുന്നു. ബക്തയെ അവര്‍ യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്തു കാണുന്നൂ. <!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Right><tr><td valign='top'><img src='/ml/articles/0712/07/images/img1071207044_2_2.jpg' Alt='scene from Budha collapsed in shame' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവരെ ഒഴിവാക്കി മുന്നോട്ടു പോകുന്ന ബക്ത സ്കൂളുകളില്‍ ലിംഗ വിവേചനം നേരിടുന്നൂവെങ്കിലും എല്ലാ ക്ളേശങ്ങളും മറികടക്കുന്ന ബക്ത ഒടുവില്‍ ഒരു സ്കൂളില്‍ പ്രവേശനം നേടുന്നൂ. നീണ്ട യാത്രക്കൊടുവില്‍ വീട്ടീലേയ്ക്ക് മടങ്ങി വരുന്പോള്‍ ആദ്യം താലിബാനായി സ്വയം ചിത്രീകരിച്ചിരുന്ന കുട്ടീകള്‍ക്ക് അമേരിക്കക്കാരായി വേഷ പകര്‍ച്ച സംഭവിച്ചിരുന്നു..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വളരെ ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്‍റെ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ഹന മഖ?ല്‍ ബഫ്. വരണ്ട പശ്ഛാത്തലത്തില്‍ ആശയ സന്പുഷ്ടമായ കഥകള്‍ പറയു ഇറാന്‍ സിനിമകള്‍ ഇഷ്ടപ്പെടു പ്രേക്ഷകര്‍ക്ക് ഈ ചിത്രവും ആസ്വാദ്യമാവും.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 07 Dec 2007 13:15:03 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചലച്ചിത്രമേളയില്‍ ഇന്ന്]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്രമേളയില്‍-ഇന്ന്-107120700047_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്രമേളയില്‍-ഇന്ന്-107120700047_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കേരള രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിക്കുകയാണ്. വൈകുന്നേരം ആറു മണിക്കാണ് മേളയുടെ ഉദ്ഘാടനമെങ്കിലും രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരള രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിക്കുകയാണ്. വൈകുന്നേരം ആറു മണിക്കാണ് മേളയുടെ ഉദ്ഘാടനമെങ്കിലും രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. എട്ടു തിയേറ്ററുകളിലായാണ് ഇത്തവണ മേള നടക്കുന്നത്. ആദ്യദിനമായ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍:-</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൈരളി : 11.30 - സാമിയ (ഫ്രാന്‍സ്‌), സംവിധാനം - ഫിലിപ്പി ഫൗക്ക.</font><br/>3.00 - <font  style='font-size:12pt; color:#000000'>ലോക സിനിമ - ഫാദര്‍ (റഷ്യ) സംവിധാനം - ഇവാന്‍ സൊളോവൊ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശ്രീ : 11.30 - അന്തോളജി വിഭാഗം - പാരിസ്‌ ജെറ്റ്‌ എയ്മി (ഫ്രാന്‍സ്‌),</font><br/>3.00 - <font  style='font-size:12pt; color:#000000'>ഡോക്യുമെന്‍ററി - നൊമാഡ്സ്‌ റ്റി.എക്സ്‌ (സ്പെയിന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - റൗള്‍ ഡെ ലാ ഫ്യൂണ്ടെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലാഭവന്‍ : 9.00 - ഡോക്യുമെന്‍ററി- ഏ സോങ്ങ്‌ ഫോര്‍ ആര്‍ഗ്രിസ്‌ (സ്വിറ്റ്സര്‍ലന്‍റ്‌‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - സ്റ്റീഫന്‍ ഹാപ്റ്റ്‌ </font><br/>11.30 - <font  style='font-size:12pt; color:#000000'>ലോക സിനിമ - മീസി (സൗത്ത്‌ ആഫ്രിക്ക)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഡാരിയല്‍ റൂഡ്റ്റ്‌</font><br/>3.00 - <font  style='font-size:12pt; color:#000000'>റിട്രോസ്പെക്ടീവ് - സോപിയോഞ്ചി (സൗത്ത്‌ കൊറിയ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇം കോ ടോക്‌</font><br/>6.00 - <font  style='font-size:12pt; color:#000000'>ഡോക്യുമെന്‍ററി - പൊട്ടോ‍സി ദ്‌ ജേര്‍ണി (ഫ്രാന്‍സ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - റോ ഹാവ്‌ലിയോ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ന്യൂ തീയേറ്റര്‍ : 3.00 - റിട്രോസ്പെക്ടീവ് - ഡാര്‍ക്‌ ഹാബിറ്റ്സ്‌ (സ്പെയിന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പെദ്രോ അല്‍മദൊവര്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൃപ : 3.00 - ലോക സിനിമ - ഫോറിനര്‍ (അര്‍ജിന്‍റീന)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഇനസ്‌ ഡി ഒലിവേറ സീസര്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അജന്ത : 3.00 - ലോക സിനിമ - ബ്ലന്‍റ്‌ (ഗ്രീസ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - തമര്‍ വാന്‍ ഡെന്‍ ഡോപ്‌</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ധന്യ : 3.00 - ലോക സിനിമ - മങ്കീസ്‌ ഇന്‍ വിന്‍റര്‍ (ബള്‍ഗേറിയ)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - മിലേന അന്‍റനോവ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രമ്യ : 3.00 - ലോക സിനിമ - ബ്രൈറ്റ്സ്‌ (ഗ്രീസ്‌)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - പന്‍റേലിസ്‌ വോള്‍ഗാറിസ്‌</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിശാഗന്ധി : 6.00 - ചലച്ചിത്രമേള ഉദ്ഘാടനം</font><br/><font  style='font-size:12pt; color:#000000'>തുടര്‍ന്ന് - ബുദ്ധ കൊളാപ്സ്ഡ്‌ ഔട്ട്‌ ഓഫ്‌ ഷെയിം (ഇറാന്‍)</font><br/><font  style='font-size:12pt; color:#000000'>സംവിധാനം - ഹന്ന മഖ്മല്‍ ബഫ്‌</font><font style='font-size:11pt;'></font><br/> </font>]]></content:encoded>
      <pubDate>Fri, 07 Dec 2007 12:02:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:51:51 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സിഗ്നേച്ചര്‍ ഫിലിം അനാവരണം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/സിഗ്നേച്ചര്‍-ഫിലിം-അനാവരണം-107120700028_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/സിഗ്നേച്ചര്‍-ഫിലിം-അനാവരണം-107120700028_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സിനിമാ സാങ്കേതികതയുടെയും നവീന ആശയങ്ങളുടേയും കലാപരമായ സമന്വയമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സിനിമാ സാങ്കേതികതയുടെയും നവീന ആശയങ്ങളുടേയും കലാപരമായ സമന്വയമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം. വര്‍ണ്ണശബളമായ ഉദ്ഘാടന ചടങ്ങില്‍ വച്ച് വെള്ളിയാഴ്ച ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം അനാവരണം ചെയ്യും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>“വ്യവസായ വിപ്ളവത്തില്‍ വിരിഞ്ഞ ഏറ്റവും മനോഹരമായ പുഷ്പമാണ് സിനിമ.ഇതിനെ വിടര്‍ന്ന കണ്ണുകളോടെയാണ് നോക്കിക്കാണേണ്ടത്,” സിഗ്നേച്ചര്‍ ഫിലിം രചിച്ച വിപിന്‍ വിജയ് പറയുന്നു.  52 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് സിഗ്നേച്ചര്‍</font><br/><font  style='font-size:12pt; color:#000000'>ഫിലിം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്രിയാത്മക സാങ്കേതിക വിദ്യയുടെ മനോഹാരിത അനിമേഷനിലൂടെ അനാവരണം ചെയ്യുന്ന ഈ സിഗ്നേച്ചര്‍ ചിത്രം സമകാലീന സിനിമയുടെ ആത്മാവും ഹൃദയവും ഉള്‍ക്കൊള്ളുന്ന ദൃശ്യാനുഭവം നല്‍കുന്നതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒറ്റ ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വിപിന്‍ വിജയിനെ കൂടാതെ, ക്യാമറാമാന്‍ അലന്‍ ദത്ത, സുബദീപ്, എഡിറ്റര്‍ ദേവ് കമല്‍ എന്നിവരാണ് മറ്റ് അണിയറശില്‍പികള്‍.</font>]]></content:encoded>
      <pubDate>Fri, 07 Dec 2007 10:43:47 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
    <item>
      <title><![CDATA[ലോകസിനിമ’ ശ്രദ്ധേയമാകും:കെ ആര്‍ മോഹനന്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ലോകസിനിമ’-ശ്രദ്ധേയമാകും-കെ-ആര്‍-മോഹനന്‍-107120600098_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ലോകസിനിമ’-ശ്രദ്ധേയമാകും-കെ-ആര്‍-മോഹനന്‍-107120600098_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പതിനൊന്നാം രാജ്യാന്തരമേള സംഘടിപ്പിച്ചതിന്‍റെ അനുഭവ പരിചയവുമായാണ്‌ മോഹനന്‍ പുതിയ മേള ഒരുക്കുന്നത്‌. ഗൗരവമുള്ള സിനിമകളെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/06/images/img1071206098_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്ക്‌ കാഴ്ചക്കാരെ ഒരുക്കുന്നതില്‍ കേരളത്തിന്‍റെ പാരമ്പര്യം ഒരു വ്യാഴവട്ടത്തിലേക്ക്‌ കടക്കുന്നു. പന്ത്രണ്ടാമത്‌ ചലച്ചിത്രമേളക്ക്‌ അനന്തപുരി ഒരുങ്ങി കഴിഞ്ഞു. ഗൗരവമുള്ള സിനിമകള്‍ മാത്രം എടുത്ത്‌ മലയാള സിനിമയില്‍ വ്യത്യസ്തമായ സാന്നിധ്യം അറിയിച്ച സംവിധായകന്‍ കെ ആര്‍ മോഹനന്‍ ആണ്‌ ഇത്തവണയും മേളക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ പതിനൊന്നാം രാജ്യാന്തരമേള സംഘടിപ്പിച്ചതിന്‍റെ അനുഭവ പരിചയവുമായാണ്‌ മോഹനന്‍ പുതിയ മേള ഒരുക്കുന്നത്‌. ഗൗരവമുള്ള സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന്‍ എന്ന നിലയിലും അശ്വത്ഥാമാവ്‌, പുരുഷാര്‍ത്ഥം, സ്വരൂപം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയിലും അദ്ദേഹത്തിന്‌ പുതിയ മേളയെ കുറിച്ച്‌ പ്രതീക്ഷകള്‍ ഏറെ. സിനിമയുടെ ഉത്സവത്തിന്‌ കൊടി ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മേളയെ കുറിച്ച്‌ മോഹനന്‍ സംസാരിക്കുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b><i>ചോദ്യം: പന്ത്രണ്ടാമത്‌ ചലച്ചിത്രമേളയുടെ പുതുമകള്‍ എന്തെല്ലാമായിരിക്കും?</i></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം: </b>വ്യത്യസ്തമായ പാക്കേജുകളാണ്‌ ഇത്തവണത്തെ മേളക്ക്‌ ഒരുക്കിയിരിക്കുന്നത്‌. കേരളത്തില്‍ ഇതിന്‌ മുമ്പ്‌ എത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍. ലോകത്തെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച്‌ തിരിച്ചറിവുകള്‍ നല്‍കുന്ന ചിത്രങ്ങള്‍, മഹാന്മാരായ സിനിമക്കാരുടെ സ്മൃതിവിഭാഗങ്ങള്‍, ഇത്തവണ ലോക സിനിമ വിഭാഗത്തില്‍ മിക്കവയും പുതിയ ചിത്രങ്ങളാണ്‌.ഇന്ത്യയിലും ഏഷ്യയില്‍ പോലും ആദ്യമായി എത്തുന്ന ചിത്രങ്ങള്‍ നമ്മുടെ മേളയില്‍ എത്തുന്നുണ്ട്‌</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ചോദ്യം: ശ്രദ്ധേയമായ പാക്കേജുകള്‍?</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം: </b>ബാല്‍ക്കണ്‍ ചിത്രങ്ങളുടെ പാക്കേജ്‌ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ബാള്‍ട്ടിക്‌ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ വളരെ നാളായി രാജ്യാന്തതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ട്‌. വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക്‌ കൃത്യമായ രാഷ്ട്രീയ പ്രാധാന്യമുണ്ടാകും. പലരാജ്യങ്ങളായി പിരിഞ്ഞതിന്‌ ശേഷം ഈ രാജ്യങ്ങളില്‍ ഉണ്ടായ പുതിയ രാഷ്ട്രീയ കാലാവസ്ഥകളെ അടുത്തറിയാനുള്ള അവസരമായിരിക്കും ഈ ചിത്രങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'><b><i>ചോദ്യം:കരീബിയിന്‍ ചിത്രങ്ങളുടെ പ്രത്യേക പാക്കേജും പുതുമയല്ലേ?</b></i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം: </b>ആഫ്രിക്കയില്‍ നിന്നുള്ള ശക്തമായ ചില ചിത്രങ്ങളും ഇത്തവണ മേളയില്‍ ഉണ്ട്‌. ശക്തമായ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഈ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്‌, കൊളോണിയല്‍ ലെഗസീസ്‌ എന്ന പേരിലാണ്‌ ഈ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b><i>ചോദ്യം: കഴിഞ്ഞ രണ്ടു മേളകളിലും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച സംവിധായകനായിരുന്നും കിം കി ദുക്‌, ഇത്തവണ അദ്ദേഹത്തിന്‍റെ ചിത്രമുണ്ടാകുമോ?</b></i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം: </b>അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം മേളയില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b><i>ചോദ്യം: കിം കി ദുകിനെ പോലെ ഇത്തവണ മേളയിലെ താരമാകാന്‍ സാധ്യതയുള്ള ചലച്ചിത്രകാരന്‍ ആരായിരിക്കും?</b></i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം:</b>സ്പാനിഷ്‌ ചലച്ചിത്രകാരന്‍ പെദ്രോ അല്‍മദൊവാറിന്‍റെ പ്രത്യേക പാക്കേജ്‌ ഇത്തവണ ശ്രദ്ധിക്കപ്പെട്ടേക്കും. പതിമൂന്ന്‌ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജാണ്‌ മേളയില്‍ എത്തുന്നത്‌.അദ്ദേഹത്തിന്‍റെ വോള്‍വര്‍ കഴിഞ്ഞ തവണ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മേളയിലെ സ്ഥിരം പ്രതിനിധികള്‍ ഇത്തവണ നോട്ടമിടുക അല്‍മദൊവാറിനെ ആയിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b><i>ചോദ്യം: വര്‍ഷങ്ങള്‍ കഴിയും തോറും മേളയില്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കൂടി വരികയാണല്ലോ?</b></i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം: </b>ഇത്തവണ വിറ്റഴിക്കപ്പെട്ട ഡെലിഗേറ്റ്‌ പാസുകളില്‍ 25 ശതമാനവും വിദ്യാര്‍ത്ഥികളാണ്‌ വാങ്ങിയിരിക്കുന്നത്‌. കൂടുതലും മീഡിയ രംഗങ്ങളിലുള്ളവരാണ്‌. സ്ഥിരമായി മേളയില്‍ വിദ്യാര്‍ത്ഥി സാന്നിധ്യം ഏറി വരികയാണ്‌</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b><i>ചോദ്യം:പുതുതായി മേളയില്‍ എത്തുന്ന ഈ വിദ്യാര്‍ത്ഥികള്‍ ഏത്‌ ചിത്രങ്ങളാണ്‌ തെരഞ്ഞെടുക്കേണ്ടത്‌?</b></i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം: </b>അങ്ങനെ ഒരു മുന്‍വിധി നല്‍കേണ്ടതില്ല. അഭിരുചിക്ക്‌ അനുസരിച്ച്‌ ഒരോരുത്തര്‍ക്കും ചിത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്‌. ക്ലാസിക്‌ സിനിമകള്‍ കാണാനുള്ള അവസരവും മേളയില്‍ ഉണ്ട്‌.ലോകത്ത്‌ എന്ത്‌ നടക്കുന്നു എന്നറിയാന്‍ ലോക സിനിമ സെക്ഷന്‌ പ്രത്യേക പ്രാധാന്യം നല്‍കുന്നത്‌ നന്നായിരിക്കും. ലോക സിനിമവിഭാഗത്തില്‍ മിക്കവയും പുതിയ ചിത്രങ്ങളാണ്‌ മേളയില്‍ എത്തിയിരിക്കുന്നത്‌</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b><i>ചോദ്യം: എത്രയാണ്‌ ഈ മേളയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌?</b></i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഉത്തരം: </b>ഏകദേശം ഒന്നരകോടിയാണ്‌ ഈ മേളക്ക്‌ ചെലവ്‌ വരുക. സര്‍ക്കാരിന്‍റെ സഹായമാണ്‌ പ്രധാനമായും. മറ്റ്‌ വഴികളില്‍ നിന്നും പണം കണ്ടെത്തുന്നുണ്ട്‌. </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 06 Dec 2007 17:39:47 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അസ്വസ്ഥത ഉണ്ടാക്കുവാന്‍ ബഫാന]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/അസ്വസ്ഥത-ഉണ്ടാക്കുവാന്‍-ബഫാന-107120500091_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/അസ്വസ്ഥത-ഉണ്ടാക്കുവാന്‍-ബഫാന-107120500091_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ദയയും ദാക്ഷിണ്യവും വര്‍ണവിവേചനത്തിനില്ല. വിചാരത്തിലുപരി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ദയയും ദാക്ഷിണ്യവും വര്‍ണവിവേചനത്തിനില്ല. വിചാരത്തിലുപരി വികാരമാണ് അതിനെ ഭരിക്കുന്നത്.  ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന കേരള രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഗുഡ്‌ബൈ ബഫാ‍ന  കാണികളെ വര്‍ണ  വിവേചനത്തിന്‍റെ തീക്ഷ്‌ണത അറിയിച്ച് അസ്വസ്ഥരാക്കുമെന്ന കാര്യം ഉറപ്പാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോക സിനിമ വിഭാഗത്തിലാണ് ബില്ലി അഗസ്റ്റിയുടെ ഈ സിനിമ പ്രദര്‍ശിപ്പിക്കുക. അമ്മ മറ്റൊരു യുവാവിന്‍റെ ഒപ്പം  ചേര്‍ന്ന് ജീവിതം ആരംഭിച്ചപ്പോള്‍ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്‌നത്തിലായ 12 വയസ്സുക്കാരന്‍റെ കഥ പറയുന്ന ബാള്‍ റൂം  ഡാന്‍‌സാണ് മനസ്സില്‍ സംഘര്‍ഷമുണ്ടാക്കുന്ന മറ്റൊരു ചിത്രം. ‘ ഇരയുടെയും വേട്ടക്കാര‘ന്‍റെയും(ബലാത്സംഗം ചെയ്‌ത  വ്യക്തിയുടെയും ബലാത്സംഗത്തിന് ഇരയായ യുവതിയുടെയും) കഥ പറയുന്ന ചൈനീസ് സംവിധായകന്‍ ലീയുവിന്‍റെ ലോസ്റ്റ്  ഇന്‍ ബീജിങ്ങ്,  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രണയത്തിന്‍റെ തീക്ഷ്‌ണതക്ക് മുമ്പില്‍ കാമുകന്‍റെ അന്ധത ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന തമര്‍ വാന്‍ ഡെന്‍ഡോപിന്‍റെ  ബ്ലൈന്‍ഡ്, ബാല്യത്തിലെ സൌഹൃദം വളര്‍ന്നപ്പോള്‍ ശത്രുതയായി മാറിയ കഥയായ അസൂര്‍  ആന്‍ഡ് അസ്‌മറില്‍ മൈക്കിള്‍ ഓസിലിറ്റ് തുടങ്ങി മനുഷ്യ മനസ്സിന്‍റെ സങ്കീര്‍ണതയിലൂടെ സഞ്ചാരം നടത്തുന്ന 60 ലോക  സിനിമകളായിരിക്കും മേളയില്‍ പ്രദര്‍ശിപ്പിക്കുക.</font><br/><font  style='font-size:12pt; color:#000000'></font><br/>50 <font  style='font-size:12pt; color:#000000'>രാജ്യങ്ങളില്‍ നിന്നായിരിക്കും ഇത്രയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇവയില്‍ 56 ഉം ഏറ്റവും പുതിയ ചിത്രങ്ങളാണ്.  പത്ത് ചിത്രങ്ങളുടെ ഇന്ത്യയിലെയും രണ്ട് ചിത്രങ്ങളുടെ ഏഷ്യയിലെയും തന്നെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. വിവിധ  രാജ്യങ്ങളുടെ സംയുക്ത സംരഭമാണ് 20 ചിത്രങ്ങള്‍.</font>]]></content:encoded>
      <pubDate>Wed, 05 Dec 2007 19:41:53 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഓപ്പണ്‍ ഫോറം തിയേറ്ററുകള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ഓപ്പണ്‍-ഫോറം-തിയേറ്ററുകള്‍-107120500107_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ഓപ്പണ്‍-ഫോറം-തിയേറ്ററുകള്‍-107120500107_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സ്മൃതി ചിത്ര വിഭാഗത്തില്‍ 19 ഉം ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ആറും മലയാള സിനിമയില്‍ എട്ടും, ഫ്രഞ്ച് ഫോക്കസ് വിഭാഗത്തില്‍ ആറും ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നിലെത്തും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>രാജ്യാന്തര ചലചിത്രമേളയുടെ ഓപ്പണ്‍ ഫോറം ന്യൂ തീയേറ്റര്‍ അങ്കണത്തിലായിരിക്കും. മുഖാമുഖവും മറ്റു ചര്‍ച്ചകളും ശ്രീ തിയേറ്ററിലും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കുറി ഫെസ്റ്റിവല്‍ പ്രതിനിധികള്‍ക്ക് 8  തിയേറ്ററുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3 തിയേറ്ററുകള്‍ ഈ വര്‍ഷം അധികമായുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>അജന്താ, </font><br/>  <font  style='font-size:12pt; color:#000000'>ന്യൂ, </font><br/>  <font  style='font-size:12pt; color:#000000'>കലാഭവന്‍, </font><br/>  <font  style='font-size:12pt; color:#000000'>കൈരളി</font><br/>  <font  style='font-size:12pt; color:#000000'>ധന്യ, </font><br/>  <font  style='font-size:12pt; color:#000000'>രമ്യ</font><br/><font  style='font-size:12pt; color:#000000'>എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൊതുജനങ്ങള്‍ക്കായി പതിവുപോലെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ ദിവസവും പ്രദര്‍ശനമുണ്ടാകും. "മലയാള സിനിമ ഇന്ന്' വിഭാഗമാണ് ഇവിടെ.</font><br/><font  style='font-size:12pt; color:#000000'>	</font><br/><font  style='font-size:12pt; color:#000000'>റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഇം ക്വേ ടെക്, പെദ്രോ അല്‍മദോവര്‍, ജിറി മെന്‍സില്‍ എിവരുടെ 28 ഉം ബാള്‍ക്കന്‍ 10 ഉം കരീബിയന്‍ വിഭാഗത്തില്‍ 10 വീതവും ലാറ്റിന്‍ അമേരിക്കന്‍ വനിതാ സംവിധായകരുടെ അഞ്ചും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്മൃതി ചിത്ര വിഭാഗത്തില്‍ 19 ഉം ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ആറും മലയാള സിനിമയില്‍ എട്ടും, ഫ്രഞ്ച് ഫോക്കസ് വിഭാഗത്തില്‍ ആറും ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നിലെത്തും.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മേളയുടെ മുഖ്യാതിഥിതിയായ മിഗ്വില്‍ ലിറ്റിലിന്‍റെ ലാസ്റ്റ് മൂ എ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനമുണ്ടാവും.  ജൂറി ചിത്രങ്ങളുടെ വിഭാഗത്തില്‍ 11 ചിത്രങ്ങളാണുള്ളത്. </font>]]></content:encoded>
      <pubDate>Wed, 05 Dec 2007 19:41:43 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA['ആന്തോളജി" വിഭാഗം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ആന്തോളജി-വിഭാഗം-107120500106_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ആന്തോളജി-വിഭാഗം-107120500106_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഒരേ വിഷയത്തില്‍ വിവിധ സംവിധായകര്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ അഞ്ച് ആന്തോളജി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 60 സിനിമയില്‍ 56 എണ്ണം  പുതിയ ചിത്രങ്ങളാണ്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ കൗതുകകരമാകാവുന്ന 'ആന്തോളജി" വിഭാഗം ഇന്ത്യന്‍ മേളകളില്‍ ആദ്യമായാണ് പരിചയപ്പെടുത്തുത്.  ഒരേ വിഷയത്തില്‍ വിവിധ സംവിധായകര്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ അഞ്ച് ആന്തോളജി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതില്‍ കാന്‍ മേളയുടെ അറുപതാം വാര്‍ഷികം വിഷയമാക്കിയ വിശ്വപ്രസിദ്ധരായ 35 ചലച്ചിത്രകാരന്‍മാരുടെ രചനകളും ഉള്‍പ്പെടും.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തീക്ഷ്ണമായ പ്രമേയങ്ങള്‍ കൊണ്ട് വ്യത്യസ്തമായ 12 ഡോക്യൂമെന്‍ററികളും രചനാരീതികൊണ്ട് വൈവിധ്യമാര്‍ 28 ഹ്രസ്വചിത്രങ്ങളും ഫിലിം ഇന്‍സ്റ്റിറ്റിയൂ'് വിദ്യാര്‍ത്ഥികളുടെ എ"് ചിത്രങ്ങളും പ്രത്യേക വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷണമായ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്നു.  മലയാളത്തില്‍ നിന്ന്‌ അടൂര്‍ ഗോപലാകൃഷ്ണന്‍റെ നാലുപെണ്ണുങ്ങള്‍, പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ പരദേശി എിവ മത്സരത്തിനുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> 44 <font  style='font-size:12pt; color:#000000'>രാജ്യങ്ങളില്‍ നിുള്ള 450 സിനിമകളില്‍ നിന്നാണ് മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>സെമിനാറുകള്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കുറി മേളയോടനുബന്ധിച്ച് നാലു സെമിനാറുകള്‍ സംഘടിപ്പിക്കുുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#000000'>ചലച്ചിത്രങ്ങളുടെ  വിപണനം  ഇന്ന്</font><br/>  <font  style='font-size:12pt; color:#000000'>ചലച്ചിത്രമാധ്യമത്തിലൂടെ പ്രതിരോധം സാധ്യമാണോ?</font><br/>  <font  style='font-size:12pt; color:#000000'>ചലച്ചിത്ര നിര്‍മ്മാണത്തിലെ ഡിജിറ്റല്‍ പ്രവണതകള്‍, </font><br/>  <font  style='font-size:12pt; color:#000000'>പാര്‍ശ്വവല്‍ക്കൃതരെക്കുറിച്ചുള്ള സിനിമ നിര്‍മ്മാണം നേരിടു പ്രശ്നങ്ങള്‍ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡിസംബര്‍ 12 ന് വൈകിട്ട് ആറിന് ശ്രീ തിയേറ്ററില്‍ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടക്കും.  ചലച്ചിത്രഗവേഷകനും ചലച്ചിത്ര നിരൂപകനുമായ മാധവ് പ്രസാദ് സ്മാരക പ്രഭാഷണം നടത്തും.  </font>]]></content:encoded>
      <pubDate>Wed, 05 Dec 2007 19:33:59 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മേളയിലെ അനുസ്മരണം,പാക്കേജുകള്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/മേളയിലെ-അനുസ്മരണം-പാക്കേജുകള്‍-107120500105_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/മേളയിലെ-അനുസ്മരണം-പാക്കേജുകള്‍-107120500105_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മലയാളികളുടെ പ്രിയങ്കരരായിരുന്ന പി.ഭാസ്കരന്‍, കഥാകൃത്ത് സി.വി.ശ്രീരാമന്‍ എിവരെ സ്മരിക്കുതിനായി പ്രത്യേക വിഭാഗമുണ്ട്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തിരുവനന്തപുരത്ത</font><font style='font-size:12pt;'>് </font><font style='font-size:12pt;'>നടക്കുന്</font><font style='font-size:12pt;'>ന </font><font style='font-size:12pt;'>രജ്യാന്ത</font><font style='font-size:12pt;'>ര </font><font style='font-size:12pt;'>ചലച്ചിത്രമേളയില</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>ഇക്കൊല്ല</font><font style='font-size:12pt;'>ം 7000 </font><font style='font-size:12pt;'>പ്രതിനിധികള</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>മേളയില</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>പങ്കെടുക്കുന്ന</font><font style='font-size:12pt;'>ു. ഈ </font><font style='font-size:12pt;'>വര</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>ഷ</font><font style='font-size:12pt;'>ം </font><font style='font-size:12pt;'>അന്തരിച്</font><font style='font-size:12pt;'>ച </font><font style='font-size:12pt;'>ചലച്ചിത്</font><font style='font-size:12pt;'>ര </font><font style='font-size:12pt;'>പ്രതിഭകളാ</font><font style='font-size:12pt;'>യ </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	ഇഗ്മര</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>ബര്‍ഗ്‌മാന്‍, </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	മൈക്കലാഞ്ചല</font><font style='font-size:12pt;'>ോ </font><font style='font-size:12pt;'>അന</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>റോണിയോണ</font><font style='font-size:12pt;'>ി, </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	പ</font><font style='font-size:12pt;'>ി.</font><font style='font-size:12pt;'>ഭാസ്കരന</font><font style='font-size:12pt;'>്‍, </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	ക</font><font style='font-size:12pt;'>െ.</font><font style='font-size:12pt;'>ക</font><font style='font-size:12pt;'>െ. </font><font style='font-size:12pt;'>മഹാജന</font><font style='font-size:12pt;'>്‍, </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	എഡ്വേര</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>ഡ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>യാങ്ങ</font><font style='font-size:12pt;'>്,</font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	 </font><font style='font-size:12pt;'>ഒസ്മാന</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>സെബീന</font><font style='font-size:12pt;'>്‍ </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിവര</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>മേ</font><font style='font-size:12pt;'>ള </font><font style='font-size:12pt;'>അനുസ്മരിക്കു</font><font style='font-size:12pt;'>ം. </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാളികളുട</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>പ്രിയങ്കരരായിരുന്</font><font style='font-size:12pt;'>ന </font><font style='font-size:12pt;'>പ</font><font style='font-size:12pt;'>ി.</font><font style='font-size:12pt;'>ഭാസ്കരന</font><font style='font-size:12pt;'>്‍, </font><font style='font-size:12pt;'>കഥാകൃത്ത</font><font style='font-size:12pt;'>് </font><font style='font-size:12pt;'>സ</font><font style='font-size:12pt;'>ി.</font><font style='font-size:12pt;'>വ</font><font style='font-size:12pt;'>ി.</font><font style='font-size:12pt;'>ശ്രീരാമന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>എിവര</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>സ്മരിക്കുതിനായ</font><font style='font-size:12pt;'>ി </font><font style='font-size:12pt;'>പ്രത്യേ</font><font style='font-size:12pt;'>ക </font><font style='font-size:12pt;'>വിഭാഗമുണ്ട</font><font style='font-size:12pt;'>്.  </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാക്കേജുകള്‍</font><br/><font  style='font-size:12pt; color:#000000'>രാജ്യത്തിതുവര</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>പ്രദര</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>ശിപ്പിച്ചിട്ടില്ലാത്</font><font style='font-size:12pt;'>ത </font><font style='font-size:12pt;'>പാക്കേജുകളാണ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>ഇക്കൊല്ലത്ത</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>മേളയ</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>വ്യതൃസ്തമാക്കു</font><font style='font-size:12pt;'>ക.  </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	കൊറിയന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>മാസ്റ്റര</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>ആ</font><font style='font-size:12pt;'>യ </font><font style='font-size:12pt;'>ഇ</font><font style='font-size:12pt;'>ം </font><font style='font-size:12pt;'>ക്വ</font><font style='font-size:12pt;'>ോ-</font><font style='font-size:12pt;'>ടെക</font><font style='font-size:12pt;'>്, </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	സ്പാനിഷ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>സംവിധായകന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>പെദ്ര</font><font style='font-size:12pt;'>ോ </font><font style='font-size:12pt;'>അല</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>മദോവര്‍ </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	ചെക</font><font style='font-size:12pt;'>് </font><font style='font-size:12pt;'>സംവിധായകന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>ജിറ</font><font style='font-size:12pt;'>ി </font><font style='font-size:12pt;'>മെന</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>സില</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>എിവരുട</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>ചിത്രങ്ങള</font><font style='font-size:12pt;'>്‍, </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	പഴ</font><font style='font-size:12pt;'>യ </font><font style='font-size:12pt;'>യുഗോസ്ളാവിയന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>രാജ്യത്തില</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>നിുള്</font><font style='font-size:12pt;'>ള </font><font style='font-size:12pt;'>ബാള</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>ക്കന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>ചിത്രങ്ങള</font><font style='font-size:12pt;'>്‍,</font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	കരീബിയന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>രാജ്യങ്ങളുട</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>കൊളോണിയല</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>ലെഗസീസ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>ചിത്</font><font style='font-size:12pt;'>ര </font><font style='font-size:12pt;'>പരന്പ</font><font style='font-size:12pt;'>ര,</font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'>·</font><font style='font-size:12pt;'>	ലാറ്റിനമേരിക്കന</font><font style='font-size:12pt;'>്‍ </font><font style='font-size:12pt;'>വനിത</font><font style='font-size:12pt;'>ാ </font><font style='font-size:12pt;'>സംവിധായകരുട</font><font style='font-size:12pt;'>െ </font><font style='font-size:12pt;'>വിഭാഗ</font><font style='font-size:12pt;'>ം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിവയാണ</font><font style='font-size:12pt;'>് </font><font style='font-size:12pt;'>പുതുമയാര</font><font style='font-size:12pt;'>്‍</font><font style='font-size:12pt;'>ന്</font><font style='font-size:12pt;'>ന </font><font style='font-size:12pt;'>പാക്കേജുകള്‍  </font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 05 Dec 2007 19:28:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഫെസ്റ്റിവല്‍ ഓഫീസും മീഡിയാ സെന്‍ററും തുറന്നു]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ഫെസ്റ്റിവല്‍-ഓഫീസും-മീഡിയാ-സെന്‍ററും-തുറന്നു-107120500100_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ഫെസ്റ്റിവല്‍-ഓഫീസും-മീഡിയാ-സെന്‍ററും-തുറന്നു-107120500100_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഈ മേള പുതുമകള്‍ കൊണ്ടും വൈവിദ്ധ്യം കൊണ്ടും ചലച്ചിത്ര പ്രേമികള്‍ക്കും സാംസ്കാരിക ലോകത്തിനും വലിയ വിരുന്നായിരിക്കുമന്ന് മന്ത്രി അഭിപ്രായപ്പെട്ടു.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/05/images/img1071205100_1_1.jpg' Alt='film festival office inauguration' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഫെസ്റ്റിവല്‍ ഓഫീസ് കൈരളി തീയേറ്റര്‍ അങ്കണത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം സാംസ്കാരിക മന്ത്രി എം.എ. ബേബി നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ വെബൈസൈറ്റ്  ആയ </font><font style='font-size:14pt; color:#0000FF;'><u>www.iffk.keralafilm.com <http://www.iffk.keralafilm.com>   </font><font style='font-size:12pt; color:#000000;'></u>ന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഈ മേള പുതുമകള്‍ കൊണ്ടും വൈവിദ്ധ്യം കൊണ്ടും ചലച്ചിത്ര പ്രേമികള്‍ക്കും സാംസ്കാരിക ലോകത്തിനും വലിയ വിരുന്നായിരിക്കുമന്ന് മന്ത്രി അഭിപ്രായപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മേളയുടെ മീഡിയാ സെന്‍ററിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ സി. ജയന്‍ ബാബു നിര്‍വ്വഹിച്ചു. എം.എല്‍.എ വി. ശിവന്‍കുട്ടി ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍റെ ഓഫീസും ഉദ്ഘാടനം ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചടങ്ങില്‍ പ്രസ് ക്ളബ്ബ് പ്രസിഡണ്ട് കെ. ശ്രീകണ്ഠന്‍ അദ്ധ്യക്ഷനായിരുന്നു. പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ പി. വേണുഗോപാല്‍ സ്വാഗതവും പ്രസ് ക്ളബ്ബ് സെക്രട്ടറി ബി.എസ്. പ്രസന്നന്‍ നന്ദിയും പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏഴാം തീയതി വൈകിട്ട് ആറിന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കു ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം കമല്‍ഹാസന്‍ ഭദ്രദീപം തെളിയിക്കും. ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍ ആയിരിക്കും മുഖ്യാതിഥി. മന്ത്രി എം.എ. ബേബി അദ്ധ്യക്ഷനായിരിക്കും. </font>]]></content:encoded>
      <pubDate>Wed, 05 Dec 2007 17:18:46 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[താരമാകാന്‍ അല്‍മദൊര്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/താരമാകാന്‍-അല്‍മദൊര്‍-107120500089_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/താരമാകാന്‍-അല്‍മദൊര്‍-107120500089_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അല്‍മദവൊറിന്‍റെ പതിമൂന്ന്‌ സിനിമകളായിരിക്കും ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണം. സങ്കീര്‍ണമായ ആഖ്യാനം, സ്വയം കാണംകെടുത്തുന്ന തമാശകള്‍, കടുത്ത വര്‍ണ്ണങ്ങള്‍, കുടുംബബന്ധങ്ങള്‍, എല്ലാമടങ്ങുന്നതാണ്‌ അല്‍മദവൊര്‍ ചിത്രങ്ങള്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/05/images/img1071205089_1_1.jpg' Alt='almador with Penellope cruz' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>സ്പെയിനിന്‍റെ ചലച്ചിത്രകാരന്‍ പെദ്രോ അല്‍മദവൊര്‍ ആയിരിക്കും ഇക്കുറി മേളയുടെ താരമാകുക. സ്വവര്‍ഗാനുരാഗിയാണെന്ന്‌ സ്വയം പ്രഖ്യാപിക്കാന്‍ മടികാണിച്ചിട്ടില്ലാത്ത അല്‍മദവൊര്‍, പക്ഷെ തന്‍റെ ചിത്രങ്ങളെ അങ്ങനെ വര്‍ഗീകരിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തന്‍റെ ലൈംഗികചുവയും സിനിമയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ അല്‍മദവൊര്‍ എല്ലായ്പ്പോഴും എതിര്‍ത്തിരുന്നു. രാജ്യന്തരതലത്തിള്ല്‍  ശ്രദ്ധിക്കപ്പെട്ട ആദ്യകാലഘട്ടത്തില്‍ അല്‍മദവൊറിനെ ‘ഗേ ചിലച്ചിത്രകാരന്‍’ എന്ന നിലയില്‍ കാണാന്‍ ശ്രമം ഉണ്ടായെങ്കിലും അത്തരം ചട്ടക്കൂടുകള്‍ തകര്‍ത്ത്‌ സ്പെയിനിലെ മികച്ച ചലച്ചിത്രകാരനായി വളരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിനൊന്നാം മേളയില്‍ ‘വോള്‍വര്‍’ എന്ന അല്‍മദവൊര്‍ ചിത്രത്തിനായി പ്രതിനിധികള്‍ കാത്തിരിക്കുകയായിരുന്നു. അല്‍മദവൊറിന്‍റെ പതിമൂന്ന്‌ സിനിമകളായിരിക്കും ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണം. സങ്കീര്‍ണമായ ആഖ്യാനം, സ്വയം കാണംകെടുത്തുന്ന തമാശകള്‍, കടുത്ത വര്‍ണ്ണങ്ങള്‍, കുടുംബബന്ധങ്ങള്‍, എല്ലാമടങ്ങുന്നതാണ്‌ അല്‍മദവൊര്‍ ചിത്രങ്ങള്‍. <!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Right><tr><td valign='top'><img src='/ml/articles/0712/05/images/img1071205089_1_2.jpg' Alt='perdos film' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ഏറ്റവും പ്രധാനം സ്ത്രീകളാണ്‌. സ്ത്രീകളുടെ ജീവിതമാണ്‌ ആത്യന്തികമായി എല്ലാ അല്‍മദവൊര്‍ ചിത്രങ്ങളും.‘അല്‍മദൊറിന്‍റെ പെണ്ണുങ്ങള്‍’ എന്ന പ്രയോഗം തന്നെ ലോകസിനിമസാഹിത്യകാരന്മാര്‍ ഉപയോഗിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/05/images/img1071205089_2_1.jpg' Alt='pedro film' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRO</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>വിഭ്രാന്തിയുടെ വക്കിലെത്തിയ പെണ്ണുങ്ങള്‍</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാജ്യാന്തരതലത്തിലേക്ക്‌ അല്‍മദവൊറിന്‍റെ വരവ്‌ അറിയിച്ച ചിത്രമായിരുന്നു ‘വുമണ്‍ ഓണ്‍ ദ വെര്‍ജ്‌ ഓഫ്‌ എ നേര്‍വ്വസ്‌ ബ്രേക്ക്ഡൗണ്‍’( വിഭ്രാന്തിയുടെ വക്കിലെത്തിയ പെണ്ണുങ്ങള്‍). മധ്യവയസിലെത്തിയ ഡബ്ബിങ്ങ്‌ ജോലിക്കാരിയും നടിയുമായ പെപയുടേയും മറ്റ്‌ കുറേ പെണ്ണുങ്ങളുടേയും സങ്കീര്‍ണമായ 48 മണിക്കൂര്‍ ജീവിതമാണ്‌ സിനിമയുടെ പ്രമേയം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്പതുകളിലെ ഹോളീവുഡ്‌ കോമഡി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പുരുഷന്‍റെ കളിപ്പാട്ടങ്ങളായ ചില സ്ത്രീകളെ പരിചയപ്പെടുത്തുകയാണ്‌ അല്‍മദവൊര്‍.മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച ഈ ചിത്രവും ഇക്കുറി മേളയില്‍ എത്തുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അല്‍മദവൊര്‍ തന്നെ തിരക്കഥ എഴുതി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്ത ചിത്രത്തില്‍ പെപയെ അവതരിപ്പിക്കുന്ന കാര്‍മെന്‍ മൗറയുടേയും പില്‍ക്കാലത്ത്‌ ഹോളീവുഡ്‌ സിനിമയുടെ ഹീറോ ആയ അന്‍റോണിയോ ബന്റാറസിന്‍റേയും മികച്ച പ്രകടനം ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>പെപയുടെ രഹസ്യം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സഹപ്രവര്‍ത്തകനായ കാമുകന്‍ ഇവാനോട് ഒരു മുഖ്യവിവരം പറയാനുള്ള അലച്ചിലാണ്‌ പെപ. അയാളെ തേടി ഭൂതാവിഷ്ടയായ അയാളുടെ ഭാര്യയെ പോലും പെപ ഫോണ്‍ ചെയ്യുന്നു. കാമുകന്‍ മറ്റൊരു പെണ്ണുമായി യാത്രപുറപ്പെടാനുള്ള തെരക്കിലാണെന്ന്‌ അവള്‍ മനസിലാക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാമുകന്‍ തീവ്രവാദിയാണെന്ന്‌ അറിഞ്ഞ്‌ പൊലീസില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്‌ പെപയുടെ കൂട്ടുകാരി കാന്‍ഡെല്ല. ഇവാന്‍റെ മകന്‍ കാര്‍ലോസിനും അച്ഛന്‍റെ അതേ പാതയിലാണ്‌. ഭാര്യ അടുത്ത മുറിയില്‍ ഉറങ്ങികിടക്കുമ്പോഴും കാന്‍ഡെല്ലെയെ ചുംബിക്കാനാണ്‌ അയാള്‍ക്ക്‌ താത്പര്യം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുതിയ കാമുകിയുമായി യാത്രക്കിറങ്ങിയ ഇവാനെ കൊല്ലാന്‍ തന്നെ ഭാര്യ തീരുമാനിക്കുന്നു. പിന്തുടര്‍ന്നു ചെയ്യുന്ന പെപ അയാളെ രക്ഷിക്കുന്നു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അയാളെ അറിയിക്കാതെ തന്നെ പെപ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേക്ക്‌ മടങ്ങുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/05/images/img1071205089_3_1.jpg' Alt='peenelop cruz' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top'>PRD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'><b>അല്‍മദൊവറിന്‍റെ പെണ്ണുങ്ങള്‍ </b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രേക്ഷക മനസ്സുകളെ പ്രക്ഷുബ്ധമായ അനുഭവതലങ്ങളിലേയ്ക്ക്‌ നയിക്കുകയും വിശ്വാസങ്ങളോട്‌ കലമ്പുകയും ചെയ്യുന്ന ചിത്രങ്ങളാണിവ. വര്‍ണ്ണവും ശബ്ദവും സംഗീതവും അര്‍ത്ഥവത്തായി സിനിമയില്‍ സിവേശിപ്പിച്ച്‌ ലോകത്തിന്‌ മാതൃക സൃഷ്ടിച്ച പ്രതിഭയാണ്‌ അല്‍മദൊവര്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമേരിക്കയില്‍ വന്‍വിവാദങ്ങള്‍ക്ക്‌ വഴിവെച്ച കിക, സ്പെയിനിലെ അടിയന്തരാവസ്ഥയുടെ ഭീകരമുഖങ്ങള്‍ സ്വാംശീകരിച്ച ചിത്രമാണ്‌ ലൈവ്‌ ഫ്ലെഷ്‌, സ്പാനിഷ്‌ മതസ്ഥാപനങ്ങള്‍ക്കെതിരെ കലഹിക്കുന്ന ‘ഡാര്‍ക്‌ ഹാബിറ്റ്സ്‌’മകന്‍റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ശ്രമിക്കു അമ്മയുടെ യാത്രയാണ്‌ ‘ആള്‍ എബൗട്ട്‌ മൈ മദര്‍’,  രക്തബന്ധത്തിന്‍റെ കഥപറയുന്ന ‘ഹായ്‌ ഹീല്‍സ്’ എന്നിവ മേളയിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംവിധാന ജീവിതത്തിലെ നാഴികക്കല്ലെന്ന്‌ അല്‍മദൊവര്‍ സ്വയം വിശേഷിപ്പിക്കുന്ന ‘ലോ ഓഫ്‌ ഡിസയര്‍ ’, ‘ലാബിറിന്ത്‌ ഓഫ്‌ പാഷന്‍സ്‌’ ,‘ ടോക്‌ ടു ഹര്‍’ , ‘ഫ്ലവര്‍ ഓഫ്‌ മൈ സീക്രട്ട്’ ,‘വാട്ട്‌സ്‌ ഐ ഹാവ്‌ ഡു ടു ഡിസര്‍വ്‌ ദിസ്‌?’ , ‘ബാഡ്‌ എഡ്യൂക്കേഷന്‍’ എന്നീ‍ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്‌.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 05 Dec 2007 16:53:11 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചലച്ചിത്രമേളയിലെ ജൂറിമാര്‍]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്രമേളയിലെ-ജൂറിമാര്‍-107120500087_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ചലച്ചിത്രമേളയിലെ-ജൂറിമാര്‍-107120500087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[തിരുവനതപുരത്ത് ഡിസംബര്‍ 7 ന് ആരംഭിക്കുന്ന് അ അന്താരാഷ്ട്ര ചലച്ചിത്ര മേലയില്‍ മൂന്നു വിഭാങ്ങളിലായി പ്രത്യേകം ജൂറി ഉണ്ട്.മ്മത്സര സിനിമ, നാറ്റ്പക്ക് സിനിമ ,ഫിപ്രസി അവാഡിനുല്ല സിനിമ എന്നിങ്ങനെയണ് വിഭാഗങ്ങള്‍]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>തിരുവനതപുരത്ത് ഡിസംബര്‍ 7 ന് ആരംഭിക്കുന്ന് അ അന്താരാഷ്ട്ര ചലച്ചിത്ര മേലയില്‍ മൂന്നു വിഭാങ്ങളിലായി പ്രത്യേകം ജൂറി ഉണ്ട്.മ്മത്സര സിനിമ, നാറ്റ്പക്ക് സിനിമ ,ഫിപ്രസി അവാഡിനുല്ല സിനിമ എന്നിങ്ങനെയണ് വിഭാഗങ്ങള്‍<b></b></font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b>മത്സര സിനിമജൂറി അംഗങ്ങള്‍</b></font><br/><font  style='font-size:12pt; color:#000000'>	</font><br/><font  style='font-size:12pt; color:#000000'>പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ ഫനാഹി  അദ്ധ്യക്ഷനായ  സമിതി ആയിരിക്കും പുരസ്കാരങ്ങള്‍ നിശ്ചയിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>*പ്രശസ്ത ആഫ്രിക്കന്‍ നടിയും സംവിധായികയുമായ നാക്കി സി സാവ്നേ</font><br/><font  style='font-size:12pt; color:#000000'>*പോളണ്ട് തിരക്കഥാകൃത്ത് അഗ്നേഷ്ക ഹോളണ്ട് </font><br/><font  style='font-size:12pt; color:#000000'>*ഇന്ത്യന്‍ നടനും നിര്‍മ്മാതാവുമായ നസറുദ്ദീന്‍ ഷാ </font><br/><font  style='font-size:12pt; color:#000000'>*സംവിധായകനും ക്യൂബന്‍ ഫിലിം അക്കാദമി ഡയറക്ടറുമായ റിഗോബര്‍ട്ടോ ലോപസ് </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിവരാണ് ജൂറി  അംഗങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>നാറ്റ്പാക് ജൂറി</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏഷ്യന്‍ സിനിമയുടെ പ്രേത്സാഹനത്തിനുള്ള നെറ്റ്വര്‍ക്ക് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമയുടെ (നാറ്റ്പാക്) അവാര്‍ഡ് ജൂറി അദ്ധ്യക്ഷ ബ്രിസ്ബെന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സ്ഥാപക എക്സിക്യുട്ടീവ് ഡയറക്ടര്‍ ആന്‍ ഡെം ജെറോ ആണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലെബനന്‍ ചലച്ചിത്രകാരിയും നിരൂപകയുമായ ജോസ്ളിന്‍  സാബ് ,</font><br/> <font  style='font-size:12pt; color:#000000'>സംവിധായകന്‍ കെ. ഹരിഹരന്‍ എിവരാണ് അംഗങ്ങള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഫിപ്രസി ജൂറി</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സിനിമാ പത്രപ്രവര്‍ത്തക ഷെയ്ല ജോസ്റ്റ അദ്ധ്യക്ഷയായ ഫിപ്രസി ജൂറിയില്‍ </font><br/><font  style='font-size:12pt; color:#000000'>ടര്‍ക്കിഷ് നിരൂപകന്‍ കയറ്റ് സെബിനോയ </font><br/><font  style='font-size:12pt; color:#000000'>ഇന്ത്യന്‍ ഡോക്യുമെന്‍ററി സംവിധായകന്‍ വരല ആനന്ദ്  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിവരാണ് അംഗങ്ങള്‍. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>	.  </font>]]></content:encoded>
      <pubDate>Wed, 05 Dec 2007 16:07:34 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[രാജ്യാന്തര ചലച്ചിത്രമേളക്ക് ഇനി രണ്ട് ദിവസം]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/രാജ്യാന്തര-ചലച്ചിത്രമേളക്ക്-ഇനി-രണ്ട്-ദിവസം-107120500085_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/രാജ്യാന്തര-ചലച്ചിത്രമേളക്ക്-ഇനി-രണ്ട്-ദിവസം-107120500085_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 10 ലക്ഷം രൂപയും ലഭിക്കും.   ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിന് രജത ചകോരവും 3 ലക്ഷം രൂപയും പുതുമുഖ സംവിധായകന് രജത ചകോരവും 2 ലക്ഷം രൂപയും ആണ് പുരസ്കാരം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന മേളയില്‍ 54 രാജ്യങ്ങളിലെ 231 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതിഥികളായി  വിദേശികള്‍ ഉള്‍പ്പൈടെ 133 ചലച്ചിത്ര പ്രതിഭകളെത്തും.   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മത്സര വിഭാഗം ഉള്‍പ്പെടെ 13 വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുത്. മലയാള ചിത്രങ്ങള്‍ക്ക് വിപണി ഒരുക്ക്കാന്‍  ലോകത്തെ അഞ്ച് പ്രധാന നിര്‍മ്മാണ-വിതരണ കന്പനികള്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുമായി ആശയ വിനിമയം നടത്തും.  ഇപ്രാവശ്യത്തെ മേളയുടെ എടുത്തുപറയത്തക്ക പ്രത്യേകതയാണ് ഇത് .   </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡിസംബര്‍ ഏഴിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ കമലഹാസന്‍ മേളയ്ക്ക് തിരിതെളിക്കും.  ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റില്‍ മുഖ്യാതിഥിയായിരിക്കും.  സാംസ്കാരിക മന്ത്രി എം.എ.ബേബി അദ്ധ്യക്ഷനായിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് 1960കളില്‍ ഏറെ സംഭാവന നല്‍കിയ 12 ചലച്ചിത്രപ്രതിഭകളെ വേദിയില്‍ ആദരിക്കും.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിര്‍മ്മാതാക്കളായ എം.ഒ.ജോസഫ്, കെ.എന്‍.രവീന്ദ്രനാഥന്‍ നായര്‍, ആര്‍.എസ്.പ്രഭു,  നിരൂപകനും ഫിലിം ആര്‍ക്കൈവ്‌സ് മുന്‍ ഡയറക്ടറുമായ പി.കെ.നായര്‍,  സംഗീത സംവിധായകരായ എം.എസ്.വിശ്വനാഥന്‍, എം.കെ. അര്‍ജുനന്‍, ഗായിക എസ്.ജാനകി, കലാ സംവിധായകന്‍ എസ്. കൊന്നനാട്ട് ,നടിമാരായ കെ.പി.എ.സി. ലളിത, കെ.ആര്‍.വിജയ, ടി.ആര്‍.ഓമന, ശാന്താദേവി, മേക്കപ്മാന്‍ കെ ന്വേലപ്പന്‍ എന്നിവരെയാണ് ആദരിക്കുക</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 10 ലക്ഷം രൂപയും ലഭിക്കും.   ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിന് രജത ചകോരവും 3 ലക്ഷം രൂപയും പുതുമുഖ സംവിധായകന് രജത ചകോരവും 2 ലക്ഷം രൂപയും ആണ് പുരസ്കാരം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനു പുറമെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കു ഏറ്റവും നല്ല ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ഏഷ്യന്‍ ചിത്രത്തിന് നാറ്റ്പാക് പ്രത്യേക പുരസ്കാരം നല്‍കും.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മികച്ച മലയാള ചിത്രത്തിന് ഫിപ്രസിയും നാറ്റ്പാക്  പ്രത്യേക പുരസ്കാരങ്ങളും നല്‍കും.  ഇവ പുതുതായി ഏര്‍പ്പെടുത്തിയതാണ്.  രാജ്യാന്തര ചലച്ചിത്ര മേള സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിന് ഇക്കൊല്ലവും പ്രത്യേക അവാര്‍ഡ് നല്‍കും.  പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് വെവ്വേറെ അവാര്‍ഡാണ് നല്‍കുത്.  5000 രൂപയാണ് അവാര്‍ഡ്</font>]]></content:encoded>
      <pubDate>Wed, 05 Dec 2007 15:57:47 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബെയ്നല്‍മിലല്‍-കോമഡിയും ട്രാജഡിയും]]></title>
      <link>https://malayalam.webdunia.com/article/iffk-special-2007/ബെയ്നല്‍മിലല്‍-കോമഡിയും-ട്രാജഡിയും-107120500025_1.htm</link>
      <guid>https://malayalam.webdunia.com/article/iffk-special-2007/ബെയ്നല്‍മിലല്‍-കോമഡിയും-ട്രാജഡിയും-107120500025_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കഥ നടക്കുന്നത് 1982 ല്‍ തുര്‍ക്കിയില്‍. പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം സൈനിക നിയമത്തിന്‍റെ പിടിമുറുക്കത്തിലാവുന്നു. എല്ലായിടത്തും എല്ലാം നിഷേധിക്കപ്പെടുന്നു. നെമ്രൂട്ട് പര്‍വതത്തിനു മുകളില്‍]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/05/images/img1071205025_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കഥ നടക്കുന്നത് 1982 ല്‍ തുര്‍ക്കിയില്‍. പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം സൈനിക നിയമത്തിന്‍റെ പിടിമുറുക്കത്തിലാവുന്നു. എല്ലായിടത്തും എല്ലാം നിഷേധിക്കപ്പെടുന്നു. നെമ്രൂട്ട് പര്‍വതത്തിനു മുകളില്‍ ഉള്ള ആ പട്ടണത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാലും ഇവിടെ ഇപ്പോഴും സൈനിക നിയമങ്ങള്‍ മറികടക്കുന്ന ചിലകൂട്ടരുണ്ട്. അവരുടെ ‘മൊബൈല്‍ നൈറ്റ് ക്ലബ്ബ്’ ഇപ്പോഴും ആള്‍ക്കാരെ രസിപ്പിക്കുന്നു- പ്രാദേശിക ഗായകരായിരുന്നു അവര്‍. ഗായകരെ കൂടാതെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സൈനിക നിയമങ്ങള്‍ ലംഘിക്കാന്‍ കിട്ടുന്ന അവസരം വെറുതെ കളയാറില്ല. അവര്‍ മിലിറ്ററി കൌന്‍സിലെനെതിരെ പ്രതിഷേധ ശബ്ദവും ഉയര്‍ത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Right><tr><td valign='top'><img src='/ml/articles/0712/05/images/img1071205025_1_2.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പ്രാദേശിക ഗായ സംഘമായ മോഡേണ്‍ ഓര്‍ക്കസ്ട്രയിലെ പ്രധാനിയുടെ മകള്‍ ഗുലന്‍ദാം അറസ്റ്റിലാവുന്നു...വിപ്ലവകാരിയായ ഹൈദര്‍ ഇവളുടെ ഹൃദയം കവരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മനുഷ്യ ജീവിതം പോലെ തന്നെ കോമഡിയും ട്രാജഡിയും ഇടകലര്‍ന്ന രീതിയിലാണ് സിനിമ മുന്നേറുന്നത്. ചിത്രത്തില്‍ ഏറ്റവും ചിരിപ്പിക്കുന്ന രംഗം സെമിത്തേരിയില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അവസാന രംഗം ട്രാജഡിയിലേക്കും വഴുതി വീഴുന്നു. ക്ലാസിക് ഫിലിം എന്ന് അവകാശപ്പെടാനാവില്ല എങ്കിലും കണ്ടിരിക്കേണ്ട, ഉപേക്ഷിക്കാനാവത്ത ഒരു ചിത്രം തന്നെയാണിത്.</font><br/><font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0712/05/images/img1071205025_1_3.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മുഹറം ഗുല്‍മേസ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 2006 ലാണ് ബെയ്നല്‍മിലല്‍ റിലീസ് ചെയ്തത്. ‘ദ ഒഡീസ്സി (അസി ലൊക്കേഷന്‍ മാനേജര്‍), ‘ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ്’ (അസി. ഡയറക്ടര്‍), ‘ഹെഡ് ഓണ്‍’ (പ്രൊഡക്ഷന്‍ മാനേജര്‍) എന്നീ ചിത്രങ്ങള്‍ക്കായും ഗുല്‍മേസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.</font>]]></content:encoded>
      <pubDate>Wed, 05 Dec 2007 11:14:57 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[IFFK Special]]></category>
      <authorname>PRATHAPA CHANDRAN</authorname>
    </item>
  </channel>
</rss>
