<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[വാര്‍ത്താലോകം]]></title>
    <link>https://malayalam.webdunia.com/news-world-in-malayalam</link>
    <description><![CDATA[Stay up-to-date with the latest news Malayalam headlines and live updates from Webdunia Malayalam . Read top breaking news, political updates.Malayalam News, Malayalam Headlines, News Live Updates, Latest News Updates, Malayalam Breaking News, Top ...]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Sat, 20 Jun 2026 08:36:21 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>വാര്‍ത്താലോകം</title>
      <url>https://malayalam.webdunia.com/news-world-in-malayalam</url>
      <link>https://malayalam.webdunia.com/news-world-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/news-world-in-malayalam-101.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[കസേര ഒഴിഞ്ഞുകൊടുക്കാന്‍ ഡോ. മീനാക്ഷി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡിഎച്ച്എസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/dramatic-scenes-unfold-at-dhs-after-dr-meenakshi-refuses-to-vacate-chair-126061900025_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/dramatic-scenes-unfold-at-dhs-after-dr-meenakshi-refuses-to-vacate-chair-126061900025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-11/02/thumb/1_1/1572674418-3041.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-11/02/thumb/1_1/1572674418-3041.jpg</image>
      <description><![CDATA[റീനയ്ക്ക് ചുമതല കൈമാറാന്‍ ഡോ. വി. മീനാക്ഷി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ (ഡിഎച്ച്എസ്) നാടകീയ രംഗങ്ങള്‍ അരങ്ങേറി. സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ മാത്രമേ കസേര ഒഴിയുകയുള്ളൂവെന്ന് ഡോ. മീനാക്ഷി അറിയിച്ചു. തര്‍ക്കത്തെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-11/02/full/1572674418-3041.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവിനെത്തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ ഡോ. കെ.ജെ. റീനയ്ക്ക് ചുമതല കൈമാറാന്‍ ഡോ. വി. മീനാക്ഷി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ (ഡിഎച്ച്എസ്) നാടകീയ രംഗങ്ങള്‍ അരങ്ങേറി. സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ മാത്രമേ കസേര ഒഴിയുകയുള്ളൂവെന്ന് ഡോ. മീനാക്ഷി അറിയിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.</p>
<p>
	 </p>
<p>
	ഡോ. റീനയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അധികാര തര്‍ക്കമുള്ളതിനാല്‍ സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി സ്റ്റേ ഓര്‍ഡര്‍ നേടാനാണ് സര്‍ക്കാരിന്റെ നീക്കം. അതുകൊണ്ടാണ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ ഡോ. മീനാക്ഷി ശ്രമിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് ഉണ്ടായാല്‍ പകരം ഉത്തരവ് പുറപ്പെടുവിക്കേണ്ടത് സര്‍ക്കാരാണെന്നാണ് ഡോ. മീനാക്ഷിയുടെ നിലപാട്.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 18:50:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 18:53:25 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനോടുളള ആദരവ്; കേരള ബജറ്റില്‍ റാഗിംഗ് വിരുദ്ധ ആപ്പും നിയമവും]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/tribute-to-veterinary-student-siddharth-126061900024_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/tribute-to-veterinary-student-siddharth-126061900024_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-03/02/thumb/1_1/1709349876-765.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-03/02/thumb/1_1/1709349876-765.jpg</image>
      <description><![CDATA[രണ്ട് വര്‍ഷം മുമ്പ് വയനാട്ടിലെ കോളേജ് ഹോസ്റ്റലില്‍ സഹപാഠികളുടെ റാഗിംഗിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 20 വയസ്സുള്ള വെറ്ററിനറി വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥനെ ആദരിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയുന്നതിനുള്ള  ആപ്പും നിയമവും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Siddharth" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-03/02/full/1709349876-765.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Siddharth" width="595" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:595px;">
			Siddharth</p>
	</p>
</p>
<p>
	തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് വയനാട്ടിലെ കോളേജ് ഹോസ്റ്റലില്‍ സഹപാഠികളുടെ റാഗിംഗിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 20 വയസ്സുള്ള വെറ്ററിനറി വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥനെ ആദരിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയുന്നതിനുള്ള  ആപ്പും നിയമവും അവതരിപ്പിച്ചു. പുതിയ കേരള ബജറ്റിലാണ് പ്രഖ്യാപനം.</p>
<p>
	 </p>
<p>
	&#39;കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയുന്നതിനായി &#39;സിദ്ധാര്‍ത്ഥന്‍ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്&#39; അവതരിപ്പിക്കും. റാഗിംഗ് തടയുന്നതിനും വിദ്യാര്‍ത്ഥി ക്ഷേമം ഉറപ്പാക്കുന്നതിനുമായി &#39;സിദ്ധാര്‍ത്ഥന്‍ ആന്റി-റാഗിംഗ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട്&#39; നടപ്പിലാക്കും,&#39; മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.</p>
<p>
	 </p>
<p>
	വയനാടിലെ പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ 2024 ഫെബ്രുവരി 18 നാണ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐ(എം) പ്രവര്‍ത്തകര്‍ റാഗിംഗില്‍ പങ്കാളികളാണെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചതോടെ അദ്ദേഹത്തിന്റെ മരണം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധത്തിനും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനും കാരണമായിരുന്നു.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 18:20:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 18:22:47 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[മലബാറിലെ ട്രെയിൻ യാത്രയ്ക്ക് വേഗം കൂടുന്നു, ഷൊർണൂർ- മംഗളുരു പാതയിലെ വേഗത 130 കിലോമീറ്ററാക്കാൻ റെയിൽവേ]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/palakkad-railway-division-shoranur-mangaluru-track-speed-update-126061900023_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/palakkad-railway-division-shoranur-mangaluru-track-speed-update-126061900023_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/23/thumb/1_1/1766493829-1069.png"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/23/thumb/1_1/1766493829-1069.png</image>
      <description><![CDATA[ഷൊര്‍ണ്ണൂര്‍ -മംഗളുരു പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത നിലവിലെ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്താനുള്ള നടപടികളുമായി പാലക്കാട് ഡിവിഷന്‍ മുന്നോട്ട് പോവുകയാണ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Indian Railway" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-12/23/full/1766493829-1069.png" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Indian Railway" width="1200" /></p>
	കേരളത്തിലെ ഏറ്റവും തിരക്കേറിയ വടക്കന്‍ റെയില്‍ കോറിഡോറിലെ ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ വേഗമേറിയതാകുന്നു. ഷൊര്‍ണ്ണൂര്‍ -മംഗളുരു പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത നിലവിലെ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്താനുള്ള നടപടികളുമായി പാലക്കാട് ഡിവിഷന്‍ മുന്നോട്ട് പോവുകയാണ്. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.</p>
<p>
	 </p>
<p>
	 ഒരേസമയം ഒന്നിലധികം ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ ക്രോസിങ് സൗകര്യം ഒരുക്കുക. പുതിയ ലൂപ്പ് ലൈനുകള്‍,ഹോള്‍ഡിങ് യാര്‍ഡുകള്‍ എന്നിവയാണ് പുതുതായി നടപ്പിലാക്കുന്നത്. ഈ കാര്യങ്ങളിലൂടെ പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത 130 കിലോമീറ്ററായി ഉയര്‍ത്തും. ലൂപ്പ് ലൈനുകള്‍ക്ക് പുറമെ ഇരട്ട ദൂര സിഗ്‌നലിങ് സംവിധാനവും അപകട സാധ്യതയുള്ള പാതകളില്‍ പ്രത്യേക സുരക്ഷാവേലികള്‍ ഒരുക്കുന്നതും റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇതിനൊപ്പം മേല്‍പ്പാലങ്ങളുടെ നവീകരണവും നടക്കുന്നുണ്ട്. 2027 അവസാനത്തോടെ പാത പുതിയ വേഗത പരിശോധിക്കാനുള്ള ട്രയലിന് സജ്ജമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 18:06:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 16:54:15 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ആളുകളെ കൊന്നുതീർത്തല്ല പ്രശ്നത്തിന് പരിഹാരം കാണേണ്ടത്, ഇസ്രായേൽ യാഥാർഥ്യം തിരിച്ചറിയണമെന്ന് ജെ ഡി വാൻസ്]]></title>
      <link>https://malayalam.webdunia.com/article/international-news-in-malayalam/us-vice-president-jd-vance-slams-israeli-government-over-iran-deal-stance-126061900021_1.html</link>
      <guid>https://malayalam.webdunia.com/article/international-news-in-malayalam/us-vice-president-jd-vance-slams-israeli-government-over-iran-deal-stance-126061900021_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-04/11/thumb/1_1/1775885803-1091.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2026-04/11/thumb/1_1/1775885803-1091.jpg</image>
      <description><![CDATA[എല്ലാ ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും ആളുകളെ കൊന്നുതീര്‍ത്ത് പരിഹരിക്കാമെന്ന് ഇസ്രായേല്‍ കരുതരുതെന്ന് വാന്‍സ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇസ്രായേലിനുള്ള യുഎസിന്റെ 2 സന്ദേശങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="us vice president jd vance" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-04/11/full/1775885803-1091.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="us vice president jd vance" width="1200" /></p>
	ഇറാനുമായുള്ള യുഎസ് സമാധാനക്കരാറിനെ വിമര്‍ശിച്ച ഇസ്രായേലിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റായ ജെ ഡി വാന്‍സ്. എല്ലാ ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും ആളുകളെ കൊന്നുതീര്‍ത്ത് പരിഹരിക്കാമെന്ന് ഇസ്രായേല്‍ കരുതരുതെന്ന് വാന്‍സ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇസ്രായേലിനുള്ള യുഎസിന്റെ 2 സന്ദേശങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.</p>
<p>
	 </p>
<p>
	ഒന്നാമതായി ഇസ്രായേലിനോട് അനുഭാവമുള്ള ഒരേയൊരു രാഷ്ട്രത്തലവന്‍ ഡൊണാള്‍ഡ് ട്രംപാണെന്നുള്ളതാണ്. ഞാന്‍ ഇസ്രായേല്‍ ക്യാബിനറ്റിലെ അംഗമായിരുന്നെങ്കില്‍ ലോകത്ത് എനിക്ക് അവശേഷിക്കുന്ന ഒരേയൊരു ശക്തനായ സഖ്യകക്ഷിയെ ആക്രമിക്കാന്‍ മുതിരില്ലായിരുന്നു. ഇസ്രായേല്‍ ഉപയോഗിക്കുന്ന പ്രതിരോധ ആയുധങ്ങളില്‍ മൂന്നില്‍ രണ്ടും നിര്‍മിച്ചത് അമേരിക്കയാണ്.തങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം യുഎസ് പ്രസിഡന്റാണെന്ന് ചിന്തിക്കുന്ന ആരെങ്കിലും ഇസ്രായേലിലുണ്ടെങ്കില്‍ അവര്‍ യാഥാര്‍ഥ്യം മനസിലാക്കണം.നിങ്ങള്‍ 90 ലക്ഷം ജനങ്ങളുള്ള ചെറിയൊരു രാജ്യമാണ്. നിങ്ങളുടെ മുന്നിലുള്ള എല്ലാ ദേശീയ സുരക്ഷാപ്രശ്‌നങ്ങളും ആളുകളെ കൊന്നൊടുക്കികൊണ്ട് പരിഹരിക്കാമെന്ന് കരുതരുത്. വാന്‍സ് തുറന്നടിച്ചു.<strong>ALSO READ: <a href="https://malayalam.webdunia.com/article/national-news-in-malayalam/ships-waiting-to-go-to-india-via-the-strait-of-hormuz-126061900010_1.html" target="_blank">ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകള്‍; ആദ്യം എത്തുന്നത് എല്‍പിജി വഹിക്കുന്ന കപ്പലുകള്‍</a></strong></p>
<p>
	 </p>
<p>
	ഇറാന്റെ മിസൈല്‍ പദ്ധതികളെ നിയന്ത്രിക്കുന്നതില്‍ കരാര്‍ പരാജയപ്പെട്ടുവെന്നും ആണവ നിലയങ്ങള്‍ തകര്‍ക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ കരാറില്ലെന്നും ചൂണ്ടിക്കാട്ടി യുഎസിലെയും ഇസ്രായേലിലെയും പ്രതിപക്ഷം സമാധാനക്കരാറിനെതിരെ രംഗത്ത് വന്നിരുന്നു. ലബനനിലെ ഹുസ്ബുള്ള ഭീകരര്‍ക്കെതിരായ യുദ്ധത്തില്‍ കരാര്‍ ഇസ്രായേലിന് തിരിച്ചടിയാകുമെന്നാണ് ഇസ്രായേല്‍ വാദം. ഇതിനെല്ലാം പ്രതിരോധം തീര്‍ത്തുകൊണ്ടാണ് ജെ ഡി വാന്‍സിന്റെ വിമര്‍ശനം.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 16:39:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 15:35:22 +0530</updatedDate>
      <category><![CDATA[International News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിലില്ല, പ്രതിദിനം 6000 രൂപ വരെ നഷ്ടമെന്ന് സ്വകാര്യ ബസുടമകൾ]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/private-bus-owners-not-happy-with-vd-satheesan-govt-first-budget-126061900018_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/private-bus-owners-not-happy-with-vd-satheesan-govt-first-budget-126061900018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781170054-5159.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/thumb/1_1/1781170054-5159.jpg</image>
      <description><![CDATA[വിഡി സതീശന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം സ്വകാര്യ ബസുടമകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രാപ്തമല്ലെന്ന് സ്വകാര്യ ബസുടമകള്‍. പ്രൈവറ്റ് ബസുകള്‍ക്ക് 50 ശതമാനം നികുതിയിളവ് കൊണ്ടുവന്നതുകൊണ്ട് ഗുണമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Private Bus owners, KSRTC,Bus Strike,Priyadarshini schema" class="imgCont" height="941" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/11/full/1781170054-5159.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Free travel for women on KSRTC buses Private bus owners to go in strike" width="1672" /></p>
	വിഡി സതീശന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം സ്വകാര്യ ബസുടമകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പ്രാപ്തമല്ലെന്ന് സ്വകാര്യ ബസുടമകള്‍. പ്രൈവറ്റ് ബസുകള്‍ക്ക് 50 ശതമാനം നികുതിയിളവ് കൊണ്ടുവന്നതുകൊണ്ട് ഗുണമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പ്രതികരിച്ചത്. നികുതി കുറച്ചത് കൊണ്ട് 106- 142 രൂപ മാത്രമാണ് നിത്യേനയുള്ള ചിലവില്‍ നിന്നും കുറയുന്നത്. പ്രിയദര്‍ശിനി സര്‍വീസ് കാരണം സ്വകാര്യ ബസുടമകള്‍ക്ക് 1000 രൂപ മുതല്‍ 6000 രൂപ വരെയാണ് പ്രതിദിനം നഷ്ടമുള്ളതെന്നും ടി ഗോപിനാഥന്‍ പറഞ്ഞു.</p>
<p>
	 </p>
<p>
	 സ്ത്രീ യാത്രക്കാര്‍ വളരെ കുറഞ്ഞു. പലരും സര്‍വീസുകള്‍ നിര്‍ത്തുന്നതിനെ പറ്റിയാണ് ആലോചിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഓടാന്‍ കഴിയാത്ത അവസ്ഥ വരും. സ്വകാര്യ ബസിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കണം. അതിന്റെ പണം സര്‍ക്കാര്‍ നല്‍കണം. അല്ലെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ നിശ്ചലമാകും. ജൂണ്‍ 30 ഓടെ മിക്ക ബസുകളും കട്ടപ്പുറത്ത് ഇടേണ്ട അവസ്ഥയാണ്. പ്രിയദര്‍ശിനി സര്‍വീസ് സ്വകാര്യ ബസ് മേഖലയെ തകര്‍ത്തെന്നും നികുതി പൂര്‍ണമായി ഒഴിവാക്കിയാല്‍ തന്നെ രക്ഷപ്പെടാനാവാത്ത അവസ്ഥയിലാണെന്നും ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/tax-relief-for-private-buses-in-kerala-budget-2026-126061900015_1.html" target="_blank">സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്</a></strong></p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 19 Jun 2026 14:24:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 14:20:54 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/tax-relief-for-private-buses-in-kerala-budget-2026-126061900015_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/tax-relief-for-private-buses-in-kerala-budget-2026-126061900015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/07/thumb/1_1/1751882751-2442.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/07/thumb/1_1/1751882751-2442.jpg</image>
      <description><![CDATA[പ്രിയദര്‍ശിനി സൗജന്യ യാത്ര മൂലം സ്വകാര്യമേഖലയ്ക്കുണ്ടായ തിരിച്ചടി മറികടക്കുന്നതിനായി സ്റ്റേറ്റ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസല്‍ വില വര്‍ധനയും പ്രിയദര്‍ശിനി സൗജന്യയാത്രയും മൂലമുള്ള പ്രതിസന്ധി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Private Buses" class="imgCont" height="592" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/07/full/1751882751-2442.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Private Buses" width="740" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:740px;">
			Private Bus Strike</p>
	</p>
	പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ബജറ്റില്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രിയദര്‍ശിനി സൗജന്യ യാത്ര മൂലം സ്വകാര്യമേഖലയ്ക്കുണ്ടായ തിരിച്ചടി മറികടക്കുന്നതിനായി സ്റ്റേറ്റ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസല്‍ വില വര്‍ധനയും പ്രിയദര്‍ശിനി സൗജന്യയാത്രയും മൂലമുള്ള പ്രതിസന്ധി ഇതിലൂടെ മറികടക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>
	 </p>
<p>
	സ്റ്റേറ്റ് ക്യാരേജ് ബസുകള്‍ക്ക് നല്‍കിയ ഇളവുകള്‍ക്ക് പുറമെ കേരളത്തിലേക്ക് രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്ര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ത്രൈമാസ നികുതിയായ സീറ്റൊന്നിന് 2000 രൂപയെന്നത് 900 രൂപയായും സ്ലീപ്പര്‍ ബര്‍ത്തിന് 3000 രൂപയെന്നത് 1500 രൂപയായും കുറയും. ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്കിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരിക്കുന്നത്.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/kerala-aviation-logistics-hub-plan-126061900008_1.html" target="_blank">കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി</a></strong></p>]]></content:encoded>
      <pubDate>Fri, 19 Jun 2026 12:22:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 12:24:44 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[കൊച്ചി കപ്പല്‍ശാലയിലേക്ക് കൊണ്ടുവന്ന കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍' സന്ദേശം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/love-pakistan-message-found-on-ship-brought-to-cochin-shipyard-126061900011_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/love-pakistan-message-found-on-ship-brought-to-cochin-shipyard-126061900011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/12/thumb/1_1/1720792824-6741.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/12/thumb/1_1/1720792824-6741.jpg</image>
      <description><![CDATA[ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ഉടന്‍ തന്നെ കേസ് ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സംഭവ ദിവസം കപ്പലില്‍ കയറിയ ആളുകളില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും. സ്ഥിരം ജീവനക്കാരെയും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vizhinjam port" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-07/12/full/1720792824-6741.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vizhinjam port" width="682" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:682px;">
			port</p>
	</p>
</p>
<p>
	കൊച്ചി: കൊച്ചി കപ്പല്‍ശാലയിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന കപ്പലില്‍ &#39;ഐ ലവ് പാക്കിസ്ഥാന്‍&#39; എന്ന് എഴുതിയിരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. കപ്പല്‍ശാല ആദ്യം ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് വിവരങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്തു. ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ഉടന്‍ തന്നെ കേസ് ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സംഭവ ദിവസം കപ്പലില്‍ കയറിയ ആളുകളില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും. സ്ഥിരം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പ്രത്യേകം ചോദ്യം ചെയ്യും.</p>
<p>
	 </p>
<p>
	വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കപ്പലില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 8,000 ജീവനക്കാര്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്നു. സംഭവത്തിന് ശേഷം ഇവരില്‍ ആരാണ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. </p>
<p>
	 </p>
<p>
	2019-ല്‍ ഐഎന്‍എസ് വിക്രാന്തില്‍ നിര്‍മ്മാണത്തിനിടെ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിക്കപ്പെട്ട സംഭവം ഉള്‍പ്പെടെയുള്ള മുന്‍ സുരക്ഷാ അന്വേഷണങ്ങളുമായി പോലീസ് കേസിനെ താരതമ്യം ചെയ്യുന്നു. നാവികസേനയുടെ കപ്പലുകള്‍ ഉള്‍പ്പെടെ 12-ലധികം കപ്പലുകള്‍ നിലവില്‍ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 11:41:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 10:45:53 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് പവന് 2680 രൂപ]]></title>
      <link>https://malayalam.webdunia.com/article/stock-market-news-malayalam/gold-prices-crash-again-updates-126061900012_1.html</link>
      <guid>https://malayalam.webdunia.com/article/stock-market-news-malayalam/gold-prices-crash-again-updates-126061900012_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/07/thumb/1_1/1770446450-4263.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/07/thumb/1_1/1770446450-4263.jpg</image>
      <description><![CDATA[ഇന്നലെ രാവിലെ കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം പവന് 1160 രൂപ കുറഞ്ഞ് 1,09,640 രൂപയിലെത്തിയിരുന്നു. ഇന്ന് 22 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 335 രൂപയാണ് കുറഞ്ഞത്. പവന് 2680 രൂപ കുറഞ്ഞ് 1,06,960 എന്ന നിരക്കിലാണ് വ്യാപാരം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Gold Rate, gold, gold price, gold rate kerala, സ്വർണ്ണ നിരക്ക്, സ്വർണ്ണം, സ്വർണ്ണ വില, കേരള സ്വർണ്ണ നിരക്ക്" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/07/full/1770446450-4263.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Gold Price" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Gold Rate</p>
	</p>
	രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്നലെ രാവിലെ കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം പവന് 1160 രൂപ കുറഞ്ഞ് 1,09,640 രൂപയിലെത്തിയിരുന്നു. ഇന്ന് 22 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 335 രൂപയാണ് കുറഞ്ഞത്. പവന് 2680 രൂപ കുറഞ്ഞ് 1,06,960 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ആദ്യയോഗത്തിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.</p>
<p>
	 </p>
<p>
	യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഈ വര്‍ഷം നിരക്ക് വര്‍ധിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഒക്ടോബറില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ യുഎസ് ട്രഷറി യീല്‍ഡിനെയും ഡോളറിനെയും ശക്തിപ്പെടുത്തി. ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ സ്വര്‍ണവില താഴേക്ക് പോയി.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 10:55:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 10:57:25 +0530</updatedDate>
      <category><![CDATA[Stock Market News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകള്‍; ആദ്യം എത്തുന്നത് എല്‍പിജി വഹിക്കുന്ന കപ്പലുകള്‍]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/ships-waiting-to-go-to-india-via-the-strait-of-hormuz-126061900010_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/ships-waiting-to-go-to-india-via-the-strait-of-hormuz-126061900010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/16/thumb/1_1/1776313779-4119.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/16/thumb/1_1/1776313779-4119.jpg</image>
      <description><![CDATA[ഇതില്‍ ഏറ്റവും അടിയന്തിരമായി കാത്തിരിക്കുന്നത് ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകളല്ല മറിച്ച് കോടിക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനമായ ദ്രവീകൃത പെട്രോളിയം വാതകം അല്ലെങ്കില്‍ എല്‍പിജി വഹിക്കുന്ന കപ്പലുകളാണ്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Hormus" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/16/full/1776313779-4119.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Hormus" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Hormus</p>
	</p>
</p>
<p>
	ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകളാണ്. ഇതില്‍ ഏറ്റവും അടിയന്തിരമായി കാത്തിരിക്കുന്നത് ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകളല്ല മറിച്ച് കോടിക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനമായ ദ്രവീകൃത പെട്രോളിയം വാതകം അല്ലെങ്കില്‍ എല്‍പിജി വഹിക്കുന്ന കപ്പലുകളാണ്.</p>
<p>
	 </p>
<p>
	യുദ്ധം എല്‍പിജിയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്ത്യന്‍ എല്‍പിജി ഇറക്കുമതി യുദ്ധത്തിനു മുമ്പുള്ള നിലവാരത്തിന്റെ ഏകദേശം 51 ശതമാനമായി കുറഞ്ഞു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് സാധാരണയായി ഹോര്‍മുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. </p>
<p>
	 </p>
<p>
	അതേസമയം ഇറാന്‍ കരാറിനെ ഇസ്രായേല്‍ വിമര്‍ശിക്കുന്നതിനെതിരെ വ്യാഴാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ആഞ്ഞടിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ലഭിക്കുന്ന കോടിക്കണക്കിന് യുഎസ് പ്രതിരോധ സഹായത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 10:33:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 10:35:31 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-aviation-logistics-hub-plan-126061900008_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/kerala-aviation-logistics-hub-plan-126061900008_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/04/thumb/1_1/1780553812-5436.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/04/thumb/1_1/1780553812-5436.jpg</image>
      <description><![CDATA[നിലവില്‍ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകള്‍, ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാരമേഖലയിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് പദ്ധതി. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 200 കോടി രൂപ വകയിരുത്തിയതായി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Kerala Budget" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/04/full/1780553812-5436.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Kerala Budget" width="1025" /></p>
	കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍. നിലവില്‍ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകള്‍, ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാരമേഖലയിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് പദ്ധതി. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 200 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.</p>
<p>
	 </p>
<p>
	സേവന മേഖലകള്‍, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാരസേവന മേഖലകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് എയ്‌റോ സിറ്റി പദ്ധതികളും ഇതിന്റെ ഭാഗമായി യാഥാര്‍ഥ്യമാകും.  ഡിജിസിഐ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനിയറിങ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 19 Jun 2026 10:16:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 10:18:40 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ സതീശന്റെ ബജറ്റ്; പെൻഷൻ വർധിപ്പിക്കില്ല]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/vd-satheesan-budget-no-pension-increase-126061900013_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/vd-satheesan-budget-no-pension-increase-126061900013_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780036089-121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780036089-121.jpg</image>
      <description><![CDATA[സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. കേന്ദ്രത്തിനെതിരെ ബജറ്റിൽ ഒരുവാക്ക് പോലുമില്ല. സംസ്ഥാനത്തിനു അർഹതപ്പെട്ട ഫണ്ടുകൾ അടക്കം കേന്ദ്രം തടഞ്ഞുവയ്ക്കുകയാണ്. എന്നിട്ടും മോദി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="VD Satheesan" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/full/1780036089-121.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="VD Satheesan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			VD Satheesan</p>
	</p>
	<br />
	സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. കേന്ദ്രത്തിനെതിരെ ബജറ്റിൽ ഒരുവാക്ക് പോലുമില്ല. സംസ്ഥാനത്തിനു അർഹതപ്പെട്ട ഫണ്ടുകൾ അടക്കം കേന്ദ്രം തടഞ്ഞുവയ്ക്കുകയാണ്. എന്നിട്ടും മോദി സർക്കാരിനെതിരെ ബജറ്റിൽ മിണ്ടാട്ടമില്ല. </p>
<p>
	 </p>
<p>
	മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച എല്ലാ ബജറ്റുകളിലും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ ശക്തമായി വിമർശിച്ചിരുന്നു. സതീശൻ സർക്കാരിനു ബിജെപി അനുഭാവമുണ്ടെന്ന വിമർശനങ്ങൾ ശക്തിപ്പെടുത്തുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ്. </p>
<p>
	 </p>
<p>
	അതേസമയം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ക്ഷേമ പെൻഷനെ കുറിച്ചും ബജറ്റിൽ പരാമർശമില്ല. അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ 3,000 രൂപയാക്കുമെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലും ഇന്ന് അവതരിപ്പിച്ച ആദ്യ ബജറ്റിലും ക്ഷേമ പെൻഷൻ വർധനവില്ല.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 10:03:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 11:08:06 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല: ഉറച്ച നിലപാടുമായി വിജയ് സര്‍ക്കാര്‍]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/no-new-dam-will-be-allowed-in-mullaperiyar-126061900007_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/no-new-dam-will-be-allowed-in-mullaperiyar-126061900007_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-10/27/thumb/1_1/1635347808-0435.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2021-10/27/thumb/1_1/1635347808-0435.jpg</image>
      <description><![CDATA[തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് വ്യാഴാഴ്ച നിയമസഭയില്‍ നയ പ്രഖ്യാപന പ്രസംഗം വായിച്ചത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="407" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-10/27/full/1635347808-0435.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Mullapperiyar" width="600" /></p>
</p>
<p>
	മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ ആദ്യ നയപ്രഖ്യാപനത്തിലാണ് വിജയ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് വ്യാഴാഴ്ച നിയമസഭയില്‍ നയ പ്രഖ്യാപന പ്രസംഗം വായിച്ചത്.</p>
<p>
	 </p>
<p>
	കൂടാതെ തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളുടെ ജനങ്ങളുടെ ജീവനാഡിയായ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ജലനിരപ്പ് ഉയര്‍ത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുമെന്നും നയ പ്രഖ്യാപനത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം കാവേരി നദിയില്‍ മേക്കേതാട്ടു അണക്കെട്ട് നിര്‍മ്മിക്കാനുള്ള കര്‍ണാടകത്തിന്റെ നീക്കവും ചെറുക്കുമെന്നും നയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.</p>
<p>
	 </p>
<p>
	ഈ വിഷയങ്ങളില്‍ തമിഴ്‌നാട്ടിലെ മുന്‍ സര്‍ക്കാരുകളുടെ നിലപാട് തന്നെയാണ് ടിവികെയുടെതെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 09:51:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 09:57:08 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ചട്ടങ്ങൾ ലംഘിച്ച ഗവർണറുടെ നടപടി; മുഖ്യമന്ത്രി അറിഞ്ഞില്ല, ഗുരുതര വിഷയം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവ്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/vd-satheesan-pinarayi-vijayan-governor-bjp-126061900006_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/vd-satheesan-pinarayi-vijayan-governor-bjp-126061900006_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/31/thumb/1_1/1774933623-186.png"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/31/thumb/1_1/1774933623-186.png</image>
      <description><![CDATA[ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചട്ടങ്ങൾ ലംഘിച്ച് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തിൽ. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിച്ച് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഗവർണർക്കു അനുവാദമുള്ളൂ. ഭരണഘടനാപരമായി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Pinarayi Vijayan" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/31/full/1774933623-186.png" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Pinarayi Vijayan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Pinarayi Vijayan</p>
	</p>
	<br />
	ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചട്ടങ്ങൾ ലംഘിച്ച് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തിൽ. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിച്ച് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഗവർണർക്കു അനുവാദമുള്ളൂ. ഭരണഘടനാപരമായി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ ഗവർണർക്കു അധികാരമില്ല. എന്നാൽ ഇതൊന്നും താൻ അറിഞ്ഞിട്ടില്ലെന്ന വിചിത്രന്യായീകരണമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയത്. </p>
<p>
	 </p>
<p>
	കേരളത്തിൽ കാവിവത്കരണത്തിനു യുഡിഎഫ് സർക്കാർ മൗനാനുവാദം നൽകുകയാണെന്നാണ് ആരോപണം. ഇത്രയും ഗുരുതരമായ ഒരു കാര്യം നടന്നിട്ടും വകുപ്പുകളുടെ ഏകോപന ചുമതലയുള്ള, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നു പറയുമ്പോൾ പ്രശ്‌നം സങ്കീർണമാകുന്നു. </p>
<p>
	 </p>
<p>
	അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെന്ന പേരിലാണ് ഗവർണർ വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തത്. ചൊവ്വാഴ്ച നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആണ് ഇക്കാര്യം കേരളത്തെ അറിയിച്ചത്. പ്രതിപക്ഷ നേതാവ് അറിഞ്ഞ കാര്യം, എല്ലാ വകുപ്പുകളുടെയും ഏകീകരണ ചുമതലയുള്ള, സർക്കാരിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുമ്പോൾ ഗവർണറുടെ തിട്ടൂരത്തിനു സംസ്ഥാനം വഴങ്ങുകയാണോയെന്ന വിമർശനവുമുണ്ട്. </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 19 Jun 2026 09:23:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 09:27:05 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/dry-day-to-be-observed-in-the-state-for-three-days-starting-today-126061900005_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/dry-day-to-be-observed-in-the-state-for-three-days-starting-today-126061900005_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/20/thumb/1_1/1779272933-5859.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/20/thumb/1_1/1779272933-5859.jpg</image>
      <description><![CDATA[അതേസമയം  ദക്ഷിണ സുഡാനില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഒരു സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇബോള പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Mosquito Bite, Health, Monsoon Health, Kerala" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/20/full/1779272933-5859.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="5 Things to do if you get bitten by a mosquito during rainy season" width="1201" /></p>
</p>
<p>
	പകര്‍ച്ചവ്യാധി പ്രതിരോധം സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. ഇന്ന് സ്‌കൂളുകളിലും നാളെ ഓഫീസുകളിലും  ഡ്രൈ ഡേ ആചരിക്കും. അതേസമയം  ദക്ഷിണ സുഡാനില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഒരു സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇബോള പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. </p>
<p>
	 </p>
<p>
	ബുധനാഴ്ച പനി ബാധിച്ച് യുവതി ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള അവരുടെ സമീപകാല യാത്രാ ചരിത്രം കണക്കിലെടുത്ത് ആശുപത്രി സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ വിലയിരുത്തലിനും പരിശോധനയ്ക്കുമായി അവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേരള ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. </p>
<p>
	 </p>
<p>
	മുന്‍കരുതല്‍ നടപടിയായി ആരോഗ്യ അധികൃതര്‍ ഒരു സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും നിരീക്ഷണ പ്രോട്ടോക്കോളുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 09:09:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 09:11:47 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ഇറാന്‍ കരാറില്‍ ഇസ്രായേലിന് ജെഡി വാന്‍സിന്റെ മുന്നറിയിപ്പ്: ട്രംപ് മാത്രമാണ് നിങ്ങളുടെ ഏക സഖ്യകക്ഷി]]></title>
      <link>https://malayalam.webdunia.com/article/international-news-in-malayalam/jd-vance-s-warning-to-israel-on-iran-deal-126061900004_1.html</link>
      <guid>https://malayalam.webdunia.com/article/international-news-in-malayalam/jd-vance-s-warning-to-israel-on-iran-deal-126061900004_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/29/thumb/1_1/1777446754-4319.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/29/thumb/1_1/1777446754-4319.jpg</image>
      <description><![CDATA[ഇറാന്‍ കരാറിനെ ഇസ്രായേല്‍ വിമര്‍ശിക്കുന്നതിനെതിരെ വ്യാഴാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ആഞ്ഞടിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ലഭിക്കുന്ന കോടിക്കണക്കിന് യുഎസ് പ്രതിരോധ സഹായത്തെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="J D Vance, Donald Trump,Pentagon, War Expense, War claims, USA - Iran" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-04/29/full/1777446754-4319.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Deep Divisions in US Administration JD Vance casts doubt on Trump's war claims" width="1200" /></p>
</p>
<p>
	ഇറാന്‍ കരാറിനെ ഇസ്രായേല്‍ വിമര്‍ശിക്കുന്നതിനെതിരെ വ്യാഴാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ആഞ്ഞടിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ലഭിക്കുന്ന കോടിക്കണക്കിന് യുഎസ് പ്രതിരോധ സഹായത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.</p>
<p>
	 </p>
<p>
	ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഈ ആഴ്ച ഉണ്ടാക്കിയ കരാറിനെ വാന്‍സ് ന്യായീകരിക്കുകയായിരുന്നു. ഇറാന്റെ മിസൈല്‍ പദ്ധതി തടയുന്നതില്‍ പരാജയപ്പെട്ടതിനും അതിന്റെ ആണവ കേന്ദ്രങ്ങള്‍ പൊളിക്കുന്നതിന് വ്യക്തമായ മാര്‍ഗം നല്‍കാത്തതിനും ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുമായുള്ള യുദ്ധത്തില്‍ ഇസ്രായേലിനെ നിയന്ത്രിക്കുന്നതിനും യുഎസിലെയും ഇസ്രായേലിലെയും വിമര്‍ശകര്‍ വിമര്‍ശിച്ചിരുന്നു.</p>
<p>
	 </p>
<p>
	ട്രംപ് തന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ ഇസ്രായേലിനെ ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്. ഇറാനെ ആക്രമിക്കാന്‍ ഇരു രാജ്യങ്ങളും പങ്കാളികളായതിന് ഏകദേശം നാല് മാസത്തിന് ശേഷം സംഘര്‍ഷം രൂക്ഷമാക്കി. നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വിതരണ പാത അടച്ചുകൊണ്ട് ടെഹ്റാന്‍ പ്രതികരിച്ചതോടെ യുദ്ധം വിപണികളെയും ആഗോള എണ്ണ വിതരണത്തെയും ബാധിച്ചു.</p>
<p>
	 </p>
<p>
	കരാറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രോഷാകുലനാണെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം നേരിട്ട വാന്‍സ് നെതന്യാഹുവില്‍ നിന്ന് അത്തരം പരാമര്‍ശങ്ങള്‍ കേട്ടിട്ടില്ലെന്നും എന്നാല്‍ കരാറിനെ ആക്രമിച്ച് ട്രംപിനെ വ്യക്തിപരമായി ആക്രമിച്ച ഇസ്രായേല്‍ മന്ത്രിസഭയിലെ അംഗങ്ങളെ വിമര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 08:55:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 08:56:43 +0530</updatedDate>
      <category><![CDATA[International News]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[300 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ തട്ടിപ്പ്: ദിവ്യ എസ് അയ്യരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചു, മലപ്പുറം സ്വദേശി ഒളിവില്‍]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/divya-s-iyer-s-forged-signature-used-126061900003_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/divya-s-iyer-s-forged-signature-used-126061900003_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/06/thumb/1_1/1736167231-2038.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/06/thumb/1_1/1736167231-2038.jpg</image>
      <description><![CDATA[വിഴിഞ്ഞത്തിന്റെ പേരില്‍ പണമടച്ചവര്‍ ഉടന്‍ തന്നെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സിറ്റി പോലീസ് അറിയിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Vizhinjam Port" class="imgCont" height="455" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-01/06/full/1736167231-2038.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Vizhinjam Port" width="701" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:701px;">
			Vizhinjam Port</p>
	</p>
</p>
<p>
	തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് സിഇഒയുടെ പരാതിയില്‍ മലപ്പുറം താഴത്തങ്ങാടി സ്വദേശി പി.ടി. സല്‍മാനുല്‍ ഫാരിസിനെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തു. പ്രതി ഇപ്പോള്‍ ഒളിവിലാണ്. വിഴിഞ്ഞത്തിന്റെ പേരില്‍ പണമടച്ചവര്‍ ഉടന്‍ തന്നെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സിറ്റി പോലീസ് അറിയിച്ചു.</p>
<p>
	 </p>
<p>
	വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട 300 കോടി രൂപയുടെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിയുടെ ടെന്‍ഡര്‍ താന്‍ നേടിയെന്നും അത് സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണെന്നും പറഞ്ഞ് പ്രതി നിരവധി നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ രേഖകളില്‍ വിഐഎസ്എല്ലിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ദിവ്യ എസ് അയ്യറുടെ വ്യാജ ഒപ്പ് ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള ഒരു സിനിമാ നടിയും ഇരകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. </p>
<p>
	 </p>
<p>
	വ്യാജ രേഖകളില്‍ ചിലത് പോലീസ് കണ്ടെടുത്തു.ജൂണ്‍ 5 ന് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷം മാത്രമേ തട്ടിപ്പിന്റെ പൂര്‍ണ്ണ വിവരങ്ങളും ആകെ ഇരകളുടെ എണ്ണവും വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിപ്പില്‍ വലിയൊരു സംഘം ഉള്‍പ്പെട്ടിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. വ്യാജ രേഖകള്‍ തയ്യാറാക്കാന്‍ സഹായിച്ചവരെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു. വികസന പദ്ധതികളുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.</p>]]></content:encoded>
      <pubDate>Fri, 19 Jun 2026 08:41:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 08:43:58 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[കോണ്‍ഗ്രസിന്റെ ദേശീയനയത്തില്‍ നിന്നും വ്യതിചലിച്ചോ?, പി എം ശ്രീ വിഷയത്തില്‍ വിഡി സതീശന്റെ നില പരുങ്ങലില്‍]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/pm-shri-controversy-v-d-satheesan-govt-have-to-clarify-in-national-level-126061900002_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/pm-shri-controversy-v-d-satheesan-govt-have-to-clarify-in-national-level-126061900002_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780036089-121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780036089-121.jpg</image>
      <description><![CDATA[ദേശീയ വിദ്യഭ്യാസ നയത്തിലും പിഎം ശ്രീ പദ്ധതിയിലും സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ മാറ്റമാണ് വിഡി സര്‍ക്കാര്‍ കേരളത്തില്‍ വരുത്തിയിട്ടുള്ളത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="VD Satheesan" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/full/1780036089-121.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="VD Satheesan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			VD Satheesan</p>
	</p>
	പിഎം ശ്രീയില്‍ വാക്ക് മാറ്റിയതിന് പുറമെ കോണ്‍ഗ്രസിന്റെ ദേശീയ നിലപാടില്‍ നിന്നും വ്യതിചലിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. ദേശീയ വിദ്യഭ്യാസ നയത്തിലും പിഎം ശ്രീ പദ്ധതിയിലും സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ മാറ്റമാണ് വിഡി സര്‍ക്കാര്‍ കേരളത്തില്‍ വരുത്തിയിട്ടുള്ളത്.</p>
<p>
	 </p>
<p>
	കേന്ദ്രവുമായി കേരളം നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും തിടുക്കപ്പെട്ട് പിന്മാറാനാകില്ലെന്നുമാണ് വി ഡി സതീശന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിസഭ പി എം ശ്രീയുമായി സഹകരിക്കുമ്പോള്‍ ദേശീയ തലത്തില്‍ അത് ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. നേരത്തെ ദേശീയ വിദ്യഭ്യാസനയം,പി എം ശ്രീ എന്നിവയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ് തങ്ങളുടെ മുഖമാസികയായ സന്ദേശിലടക്കം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. </p>
<p>
	 </p>
<p>
	ദേശീയ വിദ്യഭ്യാസ നയത്തിലെ വിവാദ വിഷയങ്ങളെപറ്റി ഒരിക്കല്‍ പോലും കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തിയിട്ടില്ലെന്നും സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് പിഎം ശ്രീ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിഎം ശ്രീയുമായി സഹകരിക്കുന്ന നിലപാട് എടുത്തിരിക്കുന്നത്.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/modi-satheesan-meeting-on-tuesday-126052500014_1.html" target="_blank">മോദി-സതീശന്‍ കൂടിക്കാഴ്ച ചൊവ്വാഴ്ച; ജിഎസ്ടി, പി എം ശ്രീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത</a></strong></p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Fri, 19 Jun 2026 08:33:00 +0530</pubDate>
      <updatedDate>Fri, 19 Jun 2026 08:35:38 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവ് സ്റ്റേ ചെയ്തു]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/transfer-of-health-department-director-126061800029_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/transfer-of-health-department-director-126061800029_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/18/thumb/1_1/1779072312-479.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/18/thumb/1_1/1779072312-479.jpg</image>
      <description><![CDATA[നീതി നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന നല്‍കിയ പരാതിയിലാണ് നടപടി. വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഡോ. റീണയ്ക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Team VD Satheesan, K Muraleedharan, Health Minister, Kerala Politics,Kerala News" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/18/full/1779072312-479.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="K Muraleedharan will grant health and devaswom in VD Satheesan Cabinet" width="1198" /></p>
</p>
<p>
	തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. നീതി നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന നല്‍കിയ പരാതിയിലാണ് നടപടി. വ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഡോ. റീണയ്ക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.</p>
<p>
	 </p>
<p>
	സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് ഡോ. റീന പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യ വകുപ്പ് ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അവരെ ഡയറക്ടറായി നിയമിച്ചത്. ഡയറക്ടറുടെ സ്ഥലംമാറ്റം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.</p>]]></content:encoded>
      <pubDate>Thu, 18 Jun 2026 19:29:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 19:31:51 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ബുള്ളറ്റിനില്‍ കൊലപാതകക്കേസ് പ്രതിയുടെ ചിത്രം; ഒടുവില്‍ തെറ്റ് സമ്മതിച്ച് പിഎസ്സി]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/picture-of-murder-suspect-in-bulletin-126061800028_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/picture-of-murder-suspect-in-bulletin-126061800028_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/20/thumb/1_1/1584690197-452.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/20/thumb/1_1/1584690197-452.jpg</image>
      <description><![CDATA[മെയ് 15 ന് പിഎസ്സി പ്രസിദ്ധീകരിച്ച ബുള്ളറ്റിനിന്റെ അവസാന പേജിലെ കുറിപ്പിലാണ് ഗുരുതരമായ തെറ്റ് ശ്രദ്ധയില്‍പ്പെട്ടത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-03/20/full/1584690197-452.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	തിരുവനന്തപുരത്ത്: കൊലപാതകക്കേസ് പ്രതിയുടെ ചിത്രം ബുള്ളറ്റിനില്‍ നല്‍കിയതില്‍ തെറ്റുണ്ടെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) സമ്മതിച്ചു. ഷുഹൈബ് വധക്കേസിലെ പ്രതിയും മുന്‍ സിപിഎം പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരിയുടെ ചിത്രം തെറ്റായി ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു. മെയ് 15 ന് പിഎസ്സി പ്രസിദ്ധീകരിച്ച ബുള്ളറ്റിനിന്റെ അവസാന പേജിലെ കുറിപ്പിലാണ് ഗുരുതരമായ തെറ്റ് ശ്രദ്ധയില്‍പ്പെട്ടത്.</p>
<p>
	 </p>
<p>
	49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളുടെ വിവരണത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് പിഎസ്സി നല്‍കിയത്. ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത &#39;എ പ്രഗ്‌നന്റ് വിഡോ&#39; എന്ന സിനിമയുടെ തിരക്കഥ എഴുതിയതിനാണ് രാജേഷിന് അവാര്‍ഡ് ലഭിച്ചത്. അതേസമയം തെറ്റ് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പിഎസ്സി വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.</p>]]></content:encoded>
      <pubDate>Thu, 18 Jun 2026 19:26:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 19:28:36 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[നിയന്ത്രണം വിട്ട കാര്‍ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് ഇടിച്ചുകയറി; രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/two-policemen-seriously-injured-after-car-crashes-into-highway-patrol-vehicle-126061800027_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/two-policemen-seriously-injured-after-car-crashes-into-highway-patrol-vehicle-126061800027_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/30/thumb/1_1/1753852941-139.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/30/thumb/1_1/1753852941-139.jpg</image>
      <description><![CDATA[അപകടത്തില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍മാരായ (സിപിഒ) സൂരജും അലോഷിയും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="police" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-07/30/full/1753852941-139.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="police" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			police</p>
	</p>
</p>
<p>
	കാസര്‍ഗോഡ്: വ്യാഴാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാടിന് സമീപം ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അപകടത്തില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍മാരായ (സിപിഒ) സൂരജും അലോഷിയും പതിവ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു.</p>
<p>
	 </p>
<p>
	അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരിക്കേറ്റു. സിപിഒ സൂരജിന്റെ കാലിന് പരിക്കേറ്റു. സിപിഒ അലോഷിക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.സംഭവത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റ ഉദ്യോഗസ്ഥരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നിരുന്നാലും അവരുടെ നില വഷളായതിനാല്‍ പിന്നീട് അവരെ മംഗളൂരുവിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.</p>]]></content:encoded>
      <pubDate>Thu, 18 Jun 2026 19:12:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 19:19:16 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ദക്ഷിണ സുഡാന്‍ യാത്രയെ തുടര്‍ന്ന് എബോള ബാധയുണ്ടെന്ന് സംശയം; യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചെയ്തു]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/suspected-of-having-ebola-following-trip-to-south-sudan-126061800026_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/suspected-of-having-ebola-following-trip-to-south-sudan-126061800026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/01/thumb/1_1/1604210908-291.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/01/thumb/1_1/1604210908-291.jpg</image>
      <description><![CDATA[ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള അവരുടെ സമീപകാല യാത്രാ ചരിത്രം കണക്കിലെടുത്ത് ആശുപത്രി സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2020-11/01/full/1604210908-291.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" /></p>
</p>
<p>
	കോട്ടയം: ദക്ഷിണ സുഡാനില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഒരു സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇബോള പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച പനി ബാധിച്ച് യുവതി ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള അവരുടെ സമീപകാല യാത്രാ ചരിത്രം കണക്കിലെടുത്ത് ആശുപത്രി സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു. </p>
<p>
	 </p>
<p>
	തുടര്‍ന്ന് കൂടുതല്‍ വിലയിരുത്തലിനും പരിശോധനയ്ക്കുമായി അവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേരള ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയായി ആരോഗ്യ അധികൃതര്‍ ഒരു സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും നിരീക്ഷണ പ്രോട്ടോക്കോളുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.</p>]]></content:encoded>
      <pubDate>Thu, 18 Jun 2026 18:55:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 19:02:49 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കുക; ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ്]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/pinarayi-vijayan-asks-to-avoid-power-cut-126061800025_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/pinarayi-vijayan-asks-to-avoid-power-cut-126061800025_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/16/thumb/1_1/1755334031-3245.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/16/thumb/1_1/1755334031-3245.jpg</image>
      <description><![CDATA[ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടു. ഫുട്‌ബോൾ ആരാധകരുടെ പൊതുവികാരം മനസിലാക്കി സർക്കാർ പ്രവർത്തിക്കണമെന്ന് പിണറായി പറഞ്ഞു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Pinarayi Vijayan" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-08/16/full/1755334031-3245.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Pinarayi Vijayan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			Pinarayi Vijayan</p>
	</p>
	<br />
	ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെട്ടു. ഫുട്‌ബോൾ ആരാധകരുടെ പൊതുവികാരം മനസിലാക്കി സർക്കാർ പ്രവർത്തിക്കണമെന്ന് പിണറായി പറഞ്ഞു.</p>
<p>
	 </p>
<p>
	&#39; ലോകകപ്പ് നടക്കുന്ന സമയമാണ്. ഈ സമയത്തെ വൈദ്യുതി നിയന്ത്രണം വലിയ പ്രയാസമുണ്ടാക്കും. പൊതുവികാരം മനസിലാക്കാൻ സർക്കാർ തയ്യാറാകണം. ഈ ഘട്ടത്തിലെങ്കിലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന് സർക്കാരിനോടു ആവശ്യപ്പെടുകയാണ്,&#39; പിണറായി പറഞ്ഞു. </p>
<p>
	 </p>
<p>
	ജൂൺ 30 വരെ വൈകിട്ട് 6.30 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ലോകകപ്പിലെ 9.30, 10.30 സമയങ്ങളിലെ മത്സരങ്ങൾ നടക്കുമ്പോൾ പവർകട്ട് ഉണ്ടാകുന്നത് ഫുട്ബോൾ പ്രേമികളെ നിരാശരാക്കുകയാണ്. ഇന്നലെ പോർച്ചുഗൽ - കോംഗോ മത്സരം നടക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപകമായി അരമണിക്കൂർ പവർകട്ട് ഉണ്ടായി. ഇതേ തുടർന്ന് ഫുട്ബോൾ പ്രേമികൾ കെ.എസ്.ഇ.ബി ഓഫീസിലേക്കു വിളിച്ചു പരാതിപ്പെടുകയായിരുന്നു. </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 18 Jun 2026 17:31:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 17:37:17 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പുതിയ ഡാം അനുവദിക്കില്ലെന്ന് വിജയ്, മുല്ലപ്പെരിയാറിൽ കേരളത്തിനെതിരെ വിമർശനം]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/tvk-criticizes-kerala-on-mullaperiyar-dam-126061800019_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/tvk-criticizes-kerala-on-mullaperiyar-dam-126061800019_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/12/thumb/1_1/1778559509-426.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/12/thumb/1_1/1778559509-426.jpg</image>
      <description><![CDATA[തിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്നും തമിഴ്നാട് വ്യക്തമാക്കി. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്നും വിജയ് വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്താവന.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Tamilnadu CM Vijay" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/12/full/1778559509-426.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Tamilnadu CM Vijay" width="1044" /></p>
	മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വിമര്‍ശിച്ച് ടിവികെ സര്‍ക്കാര്‍. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്നും തമിഴ്നാട് വ്യക്തമാക്കി. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്നും വിജയ് വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്താവന. </p>
<p>
	 </p>
<p>
	 പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാര്‍ട്ടിയാണെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പെരിയാര്‍, അണ്ണാദുരെ, അംബേദ്കര്‍ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു. ഡിഎംകെയ്‌ക്കെതിരെ ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കുറ്റകൃത്യങ്ങള്‍ ഉയരാന്‍ കാരണം ലഹരിയൊഴിക്കാണന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ദ്വിഭാഷ നയം തുടരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.</p>
<p>
	 </p>
<p>
	 ദേശീയ വിദ്യഭ്യാസ നയത്തെ ശക്തമായി എതിര്‍ക്കും. ത്രിഭാഷ നയവുമായി കേന്ദ്രവിഹിതത്തെ അംഗീകരിക്കില്ലെന്ന രാഷ്ട്രീയനയം അംഗീകരിക്കില്ലെന്ന് വിജയ് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ദ്രാവിഡ പാര്‍ട്ടികളുടെ നിലപാട് തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.</p>]]></content:encoded>
      <pubDate>Thu, 18 Jun 2026 14:08:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 14:10:50 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[പ്രസംഗത്തിൽ പലതും പറയും പിഎം ശ്രീ കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? : കെ എം ഷാജി]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/minister-km-shaji-changes-his-previous-stance-on-the-pm-shri-scheme-126061800018_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/minister-km-shaji-changes-his-previous-stance-on-the-pm-shri-scheme-126061800018_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/thumb/1_1/1781767178-992.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/thumb/1_1/1781767178-992.jpg</image>
      <description><![CDATA[പ്രസംഗത്തില്‍ പലതും പറയുമെന്നും അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണെന്നും കെ എം ഷാജി പറഞ്ഞു. പ്രസംഗത്തിലെ വാക്കുകളെടുത്ത് വിവാദമാക്കേണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യബോധ്യമുള്ളവര്‍ക്ക് അത് മനസിലാകുമെന്നും കെ എം ഷാജി]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="KM Shaji, PM Shri Scheme, Kerala News, Kerala Politics" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/full/1781767178-992.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Minister KM Shaji changes his previous stance on the PM Shri Scheme" width="1074" /></p>
	</p>
	പിഎം ശ്രീ പദ്ധതിയില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി മന്ത്രി കെ എം ഷാജി. കരാര്‍ അറബിക്കടലില്‍ തള്ളുമെന്ന് പ്രസംഗങ്ങളില്‍ കെ എം ഷാജി പറഞ്ഞിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോൾ പ്രസംഗത്തില്‍ പലതും പറയുമെന്നും അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണെന്നും കെ എം ഷാജി പറഞ്ഞു. പ്രസംഗത്തിലെ വാക്കുകളെടുത്ത് വിവാദമാക്കേണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യബോധ്യമുള്ളവര്‍ക്ക് അത് മനസിലാകുമെന്നും കെ എം ഷാജി പറഞ്ഞു.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/km-shaji-supports-pm-shri-126061800012_1.html" target="_blank">&#39;പിഎം ശ്രീ ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെ.എം.ഷാജി എവിടെ&#39;; ലീഗിന്റെ ബിജെപി വിധേയത്വത്തിൽ വിമർശനം</a></strong></p>
<p>
	 </p>
<p>
	കരാര്‍ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ട് പോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വി ഡി സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് അവരുടേതല്ല. സംസ്ഥാനത്തിന്റെ ഒപ്പാണ്. സംസ്ഥാനം ഒപ്പിട്ട കരാറില്‍ നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപോരാന്‍ ആര്‍ക്കും പറ്റില്ലെന്ന് കെ എം ഷാജി പറയുന്നു.</p>
<p>
	 </p>
<p>
	കേരളത്തിലെ പാഠ്യപദ്ധതികള്‍ക്ക് അനുസൃതമായി വരാവുന്നത് മാത്രമെ സിലബസില്‍ അംഗീകരിക്കുകയുള്ളു. അല്ലാത്തവ അംഗീകരിക്കില്ല. പ്രസംഗത്തില്‍ പലതും പറയും. അത് പ്രസംഗത്തിലെ പ്രയോഗങ്ങളാണ്. പി എം ശ്രീ പദ്ധതിയുടെ കരാര്‍ അങ്ങനെ അറബിക്കടലില്‍ കൊണ്ടുപോയി എറിയാനാകുമോ?, അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തെ എതിര്‍ക്കേണ്ടത് അവര്‍ ചെയ്യേണ്ട രാഷ്ട്രീയ ധര്‍മമാണ്. അതിന് കൃത്യമായി മറുപടി പറയുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. അങ്ങനെ കറക്റ്റ് ചെയ്തുകൊണ്ടുപോകേണ്ടതാണ് രാഷ്ട്രീയമെന്നും മന്ത്രി പറഞ്ഞു.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/pm-shri-vd-satheesan-lies-126061800016_1.html" target="_blank">മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും</a></strong></p>]]></content:encoded>
      <pubDate>Thu, 18 Jun 2026 12:50:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 12:49:50 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/thiruvananthapuram-metro-final-dpr-to-be-submit-next-week-126061800017_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/thiruvananthapuram-metro-final-dpr-to-be-submit-next-week-126061800017_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/08/thumb/1_1/1762581769-3424.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/08/thumb/1_1/1762581769-3424.jpg</image>
      <description><![CDATA[പദ്ധതിയുടെ നിര്‍മാണ ചെലവുള്‍പ്പടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന പൂര്‍ണമായ ഡിപിആറാണ് കെഎംആര്‍എല്‍(കൊച്ചി മെട്രോ റെയില്‍  ലിമിറ്റഡ്) മന്ത്രിസഭയുടെ അനുമതിക്കായി നല്‍കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="metro" class="imgCont" height="800" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2025-11/08/full/1762581769-3424.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="metro" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			metro</p>
	</p>
	തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മെട്രോ ട്രെയ്ന്‍ പദ്ധതി കൊണ്ടുവരുന്നതിനുള്ള അന്തിമ ഡിപിആര്‍ അടുത്തയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. പദ്ധതിയുടെ നിര്‍മാണ ചെലവുള്‍പ്പടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന പൂര്‍ണമായ ഡിപിആറാണ് കെഎംആര്‍എല്‍(കൊച്ചി മെട്രോ റെയില്‍  ലിമിറ്റഡ്) മന്ത്രിസഭയുടെ അനുമതിക്കായി നല്‍കുന്നത്.</p>
<p>
	 </p>
<p>
	മന്ത്രിസഭയുടെ അനുമതിലഭിച്ചാല്‍ ഡീപിആര്‍ കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കും. കേന്ദ്ര അനുമതി ലഭിച്ചാല്‍ 6 മാസത്തിനകം നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. പാപ്പനംകോട്ടുനിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂര്‍,സെക്രട്ടറിയേറ്റ്,പാളയം,പട്ടം,മെഡിക്കല്‍ കോളേജ്,ഉള്ളൂര്‍,കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്‌നോപാര്‍ക്ക്, ആക്കുളം,ചാക്ക വഴി ഈഞ്ചയ്ക്കല്‍ വരെയുമെത്തുന്ന 31 കിലോമീറ്ററിലാണ് അലൈന്മെന്റ് തയ്യാറാക്കിയിരിക്കുന്നത്.</p>
<p>
	 </p>
<p>
	 കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ അലൈന്മെന്റിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥലമേറ്റെടുക്കല്‍,പദ്ധതിചെലവ് ഉള്‍പ്പടെ വിശദമായ ഡിപിആര്‍ തയ്യാറാക്കാനും സര്‍ക്കാര്‍ കെഎംആര്‍എല്ലിനോട് ആവശ്യപ്പെട്ടത്.പൂര്‍ണമായും എലിവേറ്റഡ് ആയ നിര്‍മാണ് രീതിയാണ് ഡിപിആറിലുള്ളതെന്നാണ് സൂചന. ഇതിനായി 10,000 കോടി രൂപ ചെലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചി മെട്രോയുടെ മാതൃകയില്‍ 60 ശതമാനം വായ്പയായും 20 ശതമാനം വീതം സംസ്ഥാന, കേന്ദ്ര വിഹിതമായും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.</p>]]></content:encoded>
      <pubDate>Thu, 18 Jun 2026 12:20:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 12:21:57 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/pm-shri-vd-satheesan-lies-126061800016_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/pm-shri-vd-satheesan-lies-126061800016_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780036089-121.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/thumb/1_1/1780036089-121.jpg</image>
      <description><![CDATA[പിഎം ശ്രീയുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ മറ്റൊരു നുണ കൂടി പൊളിഞ്ഞു. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പിന്നീട് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോയതായി കേന്ദ്ര സർക്കാർ. ഭിന്നശേഷി അധ്യാപകരുടെ നിയമനവുമായി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="VD Satheesan" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-05/29/full/1780036089-121.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="VD Satheesan" width="1200" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;">
			VD Satheesan</p>
	</p>
	<br />
	പിഎം ശ്രീയുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ മറ്റൊരു നുണ കൂടി പൊളിഞ്ഞു. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പിന്നീട് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോയതായി കേന്ദ്ര സർക്കാർ. ഭിന്നശേഷി അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള കേസിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. </p>
<p>
	 </p>
<p>
	ധാരണാപത്രം ഒപ്പിട്ടെങ്കിലും എൽഡിഎഫ് സർക്കാർ പിന്നീട് പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകുകയായിരുന്നു. പദ്ധതി നടപ്പിലാക്കാൻ താൽപര്യം കാണിച്ചിട്ടില്ല. പിഎം ശ്രീ നടപ്പിലാക്കേണ്ട സ്‌കൂളുകളുടെ പട്ടിക കേരളം നൽകിയിട്ടില്ലെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. </p>
<p>
	 </p>
<p>
	എൽഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയതുകൊണ്ടാണ് തങ്ങളുടെ സർക്കാർ പിഎം ശ്രീ നടപ്പിലാക്കാൻ ഇപ്പോൾ നിർബന്ധിതരായതെന്നാണ് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മാത്രമല്ല പിഎം ശ്രീയിൽ നിന്ന് പിന്മാറുകയാമെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും സതീശൻ നുണ പറഞ്ഞിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം നവംബർ 12 ന് കേന്ദ്രത്തിനു അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. ഈ കത്തിൽ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് സംസ്ഥാനം പറഞ്ഞിരിക്കുന്നത്. കത്തിന്റെ പകർപ്പ് പൊതുമധ്യത്തിൽ ലഭിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട നുണ ആവർത്തിക്കുകയാണ് സതീശൻ. </p>]]></content:encoded>
      <pubDate>Thu, 18 Jun 2026 11:31:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 11:39:36 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/nipah-update-in-kozhikode-two-contact-cases-test-negative-one-more-discharged-infected-patient-remains-on-ventilator-support-126061800015_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/nipah-update-in-kozhikode-two-contact-cases-test-negative-one-more-discharged-infected-patient-remains-on-ventilator-support-126061800015_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/thumb/1_1/1781762075-3373.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/thumb/1_1/1781762075-3373.jpg</image>
      <description><![CDATA[കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരില്‍ ഒരാളെ കൂടി രോഗലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 9 പേരില്‍ ആകെ 5 പേര്‍ ആശുപത്രി ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="Nipah Virus Kozhikode,Nipah Negative Results,Kozhikode Medical College Hospital,Nipah Contact List Quarantine,High-Risk Category" class="imgCont" height="676" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-06/18/full/1781762075-3373.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Nipah Update in Kozhikode: Two Contact Cases Test Negative, One More Discharged; Infected Patient Remains on Ventilator Support" width="1210" /></p>
	</p>
	കോഴിക്കോട്: ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ ആശ്വാസവാര്‍ത്ത. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരില്‍ ഒരാളെ കൂടി രോഗലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 9 പേരില്‍ ആകെ 5 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 4 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. അതേസമയം, നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.</p>
<p>
	 </p>
<p>
	104 പേരാണ് രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരെ റിസ്‌ക് സാധ്യതകളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ചിട്ടുണ്ട്. 4 പേരാണ് വളരെ ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയിലുള്ളത്. 14 പേര്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലും 86 പേര്‍ കുറഞ്ഞ റിസ്‌ക് വിഭാഗത്തിലുമാണ്. സമ്പര്‍ക്കപട്ടികയിലെ 104 പേരും നിലവില്‍ ക്വാറന്റൈനിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിപ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം ,സമീപത്തെ വവ്വാലുകളുടെ താവളങ്ങളില്‍ നിന്ന് ശേഖരിച്ച കാഷ്ടത്തിന്റെ സാമ്പിളുകളും ഭോപ്പാലിലെ &#39;നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ്&#39; ലാബിലേക്ക് അയച്ചിട്ടുണ്ട്.</p>
<p>
	 </p>
<p>
	 രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 75 വീടുകളില്‍ കൂടി ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനായി സമ്പര്‍ക്കപ്പട്ടികയിലുള്ള 95 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് പൊതുജനങ്ങളില്‍ നിന്നുള്ള ഒരു കോള്‍ ആണ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. ഇതുവരെ ആകെ 87 കോളുകള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിട്ടുണ്ട്.ഇതിനുപുറമേ, ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി കൗണ്‍സലിങ്ങും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.<strong>ALSO READ: <a href="https://malayalam.webdunia.com/article/kerala-news-in-malayalam/relief-from-nipah-scare-126061300021_1.html" target="_blank">നിപ്പ ഭീതിയില്‍ നിന്ന് മോചനം; രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്</a></strong></p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 18 Jun 2026 11:27:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 11:24:47 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA[ഇന്ത്യയിലെ 12 സംസ്ഥാനങ്ങളെ എല്‍ നിനോ ബാധിക്കാന്‍ സാധ്യതയുണ്ട്; ഐഎംഡി പ്രവചനം ഇതാണ്]]></title>
      <link>https://malayalam.webdunia.com/article/national-news-in-malayalam/el-nino-likely-to-affect-12-states-in-india-126061800011_1.html</link>
      <guid>https://malayalam.webdunia.com/article/national-news-in-malayalam/el-nino-likely-to-affect-12-states-in-india-126061800011_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/11/thumb/1_1/1770790715-8757.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/11/thumb/1_1/1770790715-8757.jpg</image>
      <description><![CDATA[ഇതിന് മറുപടിയായി, ഖാരിഫ് വിളകളെ സംരക്ഷിക്കുന്നതിനും സാധ്യമായ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര കൃഷി മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="Heat Stroke, Kerala Weather, Heat Alert" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/11/full/1770790715-8757.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Temperature in kerala on rise Heatwave alert" width="1012" /></p>
</p>
<p>
	എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ഉത്തര്‍പ്രദേശ് മുതല്‍ മഹാരാഷ്ട്ര വരെയുള്ള 12 സംസ്ഥാനങ്ങള്‍ ഏറ്റവും വലിയ അപകടസാധ്യത നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് മറുപടിയായി, ഖാരിഫ് വിളകളെ സംരക്ഷിക്കുന്നതിനും സാധ്യമായ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര കൃഷി മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.</p>
<p>
	 </p>
<p>
	എല്‍ നിനോയുടെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള 12 കാര്‍ഷിക സംസ്ഥാനങ്ങളെ കൃഷി മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയാണ് സംസ്ഥാനങ്ങള്‍: ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിവയാണ്. ഈ സംസ്ഥാനങ്ങളില്‍ 326 ജില്ലകളെ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.</p>
<p>
	 </p>
<p>
	മഴയുടെ സാധ്യതയുള്ള ക്ഷാമം നേരിടുന്നതിനായി ജില്ലാതല അടിയന്തര പദ്ധതികള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് കൃഷി സെക്രട്ടറി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രൈലാന്‍ഡ് അഗ്രികള്‍ച്ചര്‍, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയുടെ പിന്തുണയോടെ പദ്ധതികള്‍ പരിഷ്‌കരിക്കുന്നു.</p>]]></content:encoded>
      <pubDate>Thu, 18 Jun 2026 10:37:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 10:41:14 +0530</updatedDate>
      <category><![CDATA[national news]]></category>
      <authorname>ശ്രീനു എസ്</authorname>
    </item>
    <item>
      <title><![CDATA[ഇറാന്‍- യുഎസ് സമാധാനക്കരാര്‍ പ്രാബല്യത്തില്‍, എവിടെയാണ് മരവിപ്പിച്ച ഇറാന്റെ ശതകോടികള്‍?]]></title>
      <link>https://malayalam.webdunia.com/article/international-news-in-malayalam/where-are-iran-s-frozen-assets-held-a-look-at-the-multi-billion-dollar-banking-tracker-amid-nuclear-diplomacy-126061800010_1.html</link>
      <guid>https://malayalam.webdunia.com/article/international-news-in-malayalam/where-are-iran-s-frozen-assets-held-a-look-at-the-multi-billion-dollar-banking-tracker-amid-nuclear-diplomacy-126061800010_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-04/22/thumb/1_1/1776825771-1037.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/hi/img/article/2026-04/22/thumb/1_1/1776825771-1037.jpg</image>
      <description><![CDATA[കരാര്‍ നിലവില്‍ വരുന്നതോടെ ഇറാന്‍ ഉല്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ ഉപരോധം യുഎസ് ഇളവ് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ലോകമെങ്ങും മരവിപ്പിക്കപ്പെട്ട ഇറാന്റെ ശതകോടികളും വിട്ടുനല്‍കും.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="US Iran ceasefire and strait of hormuz" class="imgCont" height="675" src="https://nonprod-media.webdunia.com/public_html/_media/hi/img/article/2026-04/22/full/1776825771-1037.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="US Iran ceasefire and strait of hormuz" width="1200" /></p>
	അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാര്‍ ഒപ്പുവെച്ചതോടെ വലിയ ആശ്വാസത്തിലാണ് ലോകം. എണ്ണവ്യാപാരം പഴയരീതിയിലേക്ക് മാറുന്നതോടെ വിലക്കയറ്റം അടക്കമുള്ള പ്രതിസന്ധിക്ക് വിരാമമാകും എന്നാണ് ഇതിന് കാരണം. കരാര്‍ നിലവില്‍ വരുന്നതോടെ ഇറാന്‍ ഉല്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ ഉപരോധം യുഎസ് ഇളവ് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ലോകമെങ്ങും മരവിപ്പിക്കപ്പെട്ട ഇറാന്റെ ശതകോടികളും വിട്ടുനല്‍കും.  വിവിധ അന്താരാഷ്ട്ര ബാങ്കിംഗ് ട്രാക്കര്‍മാരുടെയും മാധ്യമങ്ങളുടെയും കണക്കനുസരിച്ച് ഏകദേശം 100 ബില്യണ്‍ മുതല്‍ 120 ബില്യണ്‍ ഡോളര്‍ വരെയുള്ള ഇറാന്റെ പണമാണ് വിദേശ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. ഇത് ഇറാന് വലിയ രീതിയിലുള്ള നേട്ടമാണുണ്ടാക്കുക.</p>
<p>
	 </p>
<p>
	അമേരിക്ക ഏര്‍പ്പെടുത്തിയ ദ്വിതീയ ഉപരോധങ്ങള്‍  ഭയന്ന്, ഇറാനില്‍ നിന്നും എണ്ണയും പ്രകൃതിവാതകവും വാങ്ങിയ മൂന്നാം രാജ്യങ്ങള്‍ ഇറാന് നല്‍കാനുള്ള പണം അവരുടെ ബാങ്കുകളില്‍ തന്നെ തടഞ്ഞുവെച്ചതാണ് ഈ ഭീമമായ തുക കുമിഞ്ഞുകൂടാന്‍ കാരണം. ഈ ഫണ്ടുകള്‍ എവിടെയെല്ലാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ നോക്കാം.</p>
<p>
	 </p>
<p>
	അമേരിക്ക ഏര്‍പ്പെടുത്തിയ ദ്വിതീയ ഉപരോധങ്ങള്‍ (Secondary Sanctions) ഭയന്ന്, ഇറാനില്‍ നിന്നും എണ്ണയും പ്രകൃതിവാതകവും വാങ്ങിയ മൂന്നാം രാജ്യങ്ങള്‍ ഇറാന് നല്‍കാനുള്ള പണം അവരുടെ ബാങ്കുകളില്‍ തന്നെ തടഞ്ഞുവെച്ചതാണ് ഈ ഭീമമായ തുക കുമിഞ്ഞുകൂടാന്‍ കാരണം. ഈ ഫണ്ടുകള്‍ എവിടെയൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.</p>
<p>
	 </p>
<p>
	ചൈന: ഇറാന്റെ ഏറ്റവും വലിയ ഇന്ധന ഉപഭോക്താക്കളായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. ചൈനീസ് ബാങ്കുകളില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിലധികം ഇറാന്റെ പണം ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഉഭയകക്ഷി വ്യാപാരങ്ങള്‍ക്കായി ഈ പണം ഭാഗികമായി ഉപയോഗിക്കാറുള്ളതിനാല്‍ ഇറാന്‍ ഇതിനെ പൂര്‍ണ്ണമായും &#39;ബ്ലോക്ക് ചെയ്യപ്പെട്ട ഫണ്ട്&#39; ആയി കണക്കാക്കുന്നില്ല.</p>
<p>
	 </p>
<p>
	ഖത്തര്‍: നിലവിലെ സമാധാന ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ഖത്തര്‍. 2023-ലെ തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ നിന്നും ഖത്തറിലേക്ക് മാറ്റിയ 6 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ ആകെ 12 ബില്യണ്‍ ഡോളറാണ് ഖത്തറിലെ ഇറാന്റെ അക്കൗണ്ടുകളിലുള്ളത്. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഈ ഫണ്ട് ഉപയോഗിക്കുന്നതിന് അമേരിക്ക വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.</p>
<p>
	 </p>
<p>
	ഇന്ത്യ: ഇറാന്റെ എണ്ണ ഇറക്കുമതി ഇനത്തില്‍ ഇന്ത്യയിലെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് ഏകദേശം 7 ബില്യണ്‍ ഡോളറാണ് (ഏകദേശം 58,000 കോടിയിലധികം രൂപ). യുഎസ് ഉപരോധം കാരണം ഈ തുക കൈമാറാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.</p>
<p>
	 </p>
<p>
	ഇറാഖ്: ഇറാഖ് ഇറാനില്‍ നിന്നും വാങ്ങിയ പ്രകൃതിവാതകം, വൈദ്യുതി എന്നിവയുടെ കുടിശ്ശികയിനത്തില്‍ ഏകദേശം 6 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയുള്ള തുക ഇറാഖിലെ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നു. മാനുഷിക ആവശ്യങ്ങള്‍ക്കായി ഇതില്‍ ചെറിയൊരു ഭാഗം ഉപയോഗിക്കാന്‍ യുഎസ് മുന്‍പ് അനുമതി നല്‍കിയിരുന്നു.</p>
<p>
	 </p>
<p>
	യൂറോപ്പും ജപ്പാനും: യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി (പ്രത്യേകിച്ച് ലക്‌സംബര്‍ഗിലെ സെന്‍ട്രല്‍ ബാങ്ക് അക്കൗണ്ടുകളില്‍) രണ്ട് ബില്യണ്‍ ഡോളറോളം തടഞ്ഞുവെച്ചിട്ടുണ്ട്. ഇതിന് പുറമെ ജപ്പാനിലും ഒരു ബില്യണ്‍ ഡോളറിലധികം ഇറാന്റെ ഫണ്ട് മരവിപ്പിച്ച നിലയിലുണ്ട്.</p>
<p>
	 </p>
<p>
	നിലവിലെ താല്‍ക്കാലിക കരാര്‍ പ്രകാരം തങ്ങളുടെ മരവിപ്പിച്ച ഫണ്ടുകളില്‍ നിന്നും കുറഞ്ഞത് 24 ബില്യണ്‍ ഡോളറെങ്കിലും ഉടനടി വിട്ടുനല്‍കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.കരാറിന്റെ പുറത്തുവന്ന 11-ാം വകുപ്പ് പ്രകാരം, ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്തിക്കൊണ്ട് ഇറാന്റെ സെന്‍ട്രല്‍ ബാങ്കിന് ആവശ്യാനുസരണം ഉപയോഗിക്കാന്‍ തക്കവണ്ണം ഈ ഫണ്ടുകള്‍ ഘട്ടങ്ങളായി റിലീസ് ചെയ്യാന്‍ അമേരിക്ക അനുമതി നല്‍കേണ്ടി വരും. കടുത്ത പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാനിയന്‍ ഭരണകൂടത്തിന് ഈ പണം തിരികെ ലഭിക്കുന്നത് വലിയൊരു ജീവശ്വാസമായിരിക്കും.<strong>ALSO READ: <a href="https://malayalam.webdunia.com/article/international-news-in-malayalam/trump-officially-confirms-us-iran-deal-has-come-into-effect-126061800009_1.html" target="_blank">അമേരിക്ക -ഇറാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്</a></strong></p>]]></content:encoded>
      <pubDate>Thu, 18 Jun 2026 10:27:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 10:31:32 +0530</updatedDate>
      <category><![CDATA[International News]]></category>
      <authorname>ജിതിൻരാജ് കെ വി</authorname>
    </item>
    <item>
      <title><![CDATA['പിഎം ശ്രീ ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെ.എം.ഷാജി എവിടെ'; ലീഗിന്റെ ബിജെപി വിധേയത്വത്തിൽ വിമർശനം]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/km-shaji-supports-pm-shri-126061800012_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/km-shaji-supports-pm-shri-126061800012_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/16/thumb/1_1/1773656575-8527.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/16/thumb/1_1/1773656575-8527.jpg</image>
      <description><![CDATA[മുസ്ലിം ലീഗ് പൂർണമായി ബിജെപിക്കു വിധേയപ്പെടുമ്പോൾ മന്ത്രി കെ.എം.ഷാജി അടക്കമുള്ള ലീഗ് നേതാക്കൾക്കു രൂക്ഷ വിമർശനം. സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കാൻ പോകുന്നതാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നത്.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="PK Kunhalikkutty, Malappuram, KM Shaji, Muslim league" class="imgCont" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-03/16/full/1773656575-8527.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="PK Kunhalikkutty to contest from malappuram KM shaji in Vengara" width="1200" /></p>
	<br />
	മുസ്ലിം ലീഗ് പൂർണമായി ബിജെപിക്കു വിധേയപ്പെടുമ്പോൾ മന്ത്രി കെ.എം.ഷാജി അടക്കമുള്ള ലീഗ് നേതാക്കൾക്കു രൂക്ഷ വിമർശനം. സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കാൻ പോകുന്നതാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നത്. </p>
<p>
	 </p>
<p>
	യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ ചവറ്റുകൊട്ടയിലേക്ക് എറിയുമെന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ കെ.എം.ഷാജി പറഞ്ഞിട്ടുണ്ട്. ഇന്ന് വി.ഡി.സതീശൻ മന്ത്രിസഭയിൽ അംഗം കൂടിയാണ് ഷാജി. പിഎം ശ്രീ മന്ത്രിസഭായോഗത്തിൽ ചർച്ചയായപ്പോൾ ഷാജി അതിനെ പിന്തുണയ്ക്കുകയായിരുന്നു. വാക്കിനു വ്യവസ്ഥയില്ലാത്ത മന്ത്രിയാണ് ഷാജിയെന്ന് ഇതോടെ വിമർശനം ശക്തമായി. </p>
<p>
	 </p>
<p>
	കെ.എം.ഷാജി പിഎം ശ്രീയ്ക്കെതിരെ അന്ന് നടത്തിയ പ്രസംഗം ഇങ്ങനെയാണ്:</p>
<p>
	 </p>
<p>
	&#39; നിങ്ങൾ എനിക്ക് വോട്ട് തന്ന് വിജയിപ്പിച്ചാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഗാന്ധിജിയെ തള്ളിപ്പറയുന്ന, നെഹ്റുവിനെ താഴെയിറക്കുന്ന പാഠപുസ്തകങ്ങളിലേക്ക് ഗാന്ധിയും നെഹ്റുവും കയറിവരും. പിഎം ശ്രീ എന്ന പദ്ധതി വലിച്ചു ചവറ്റുകൊട്ടയിലേക്ക് ഞങ്ങൾ എറിയും,&#39;</p>
<p>
	 </p>
<p>
	നാല് വോട്ടിനു വേണ്ടി എന്തും വിളിച്ചുകൂവുകയും ജയിച്ചുകഴിഞ്ഞാൽ അതൊന്നും നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നയാളാണ് ഷാജിയെന്നാണ് പരിഹാസം. പിഎം ശ്രീ പദ്ധതി മന്ത്രിസഭയുടെ പരിഗണനയിൽ വന്നപ്പോൾ അഞ്ച് ലീഗ് മന്ത്രിമാരും അതിനെ അനുകൂലിച്ചെന്നാണ് നിലപാട്. </p>]]></content:encoded>
      <pubDate>Thu, 18 Jun 2026 10:24:00 +0530</pubDate>
      <updatedDate>Thu, 18 Jun 2026 10:46:23 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
