<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[കഥ]]></title>
    <link>https://malayalam.webdunia.com/stories-in-malayalam</link>
    <description><![CDATA[സാഹിത്യലോകം പുതിയപ്രവണതകള്‍ പുസ്തകങ്ങള്‍ എഴുത്തുകാര്‍]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Tue, 14 Jul 2026 04:39:12 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>കഥ</title>
      <url>https://malayalam.webdunia.com/stories-in-malayalam</url>
      <link>https://malayalam.webdunia.com/stories-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/stories-in-malayalam-1020706.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA['ജോണ്‍ ദി ഫോളോവര്‍' കഥ-സ്മിത ഗിരീഷ്]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/john-the-follower-malayalam-story-by-smitha-girish-121051500048_1.html</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/john-the-follower-malayalam-story-by-smitha-girish-121051500048_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1561114852-879.jpg</image>
      <description><![CDATA[ഫ്‌ളൈറ്റ് യാത്ര വല്ലപ്പോഴുമേ ഉണ്ടാകാറുള്ളു. അപ്പോഴൊക്കെ ഫോര്‍മാലിറ്റീസ് കഴിഞ്ഞ് ഫ്‌ളൈറ്റില്‍ കയറുമ്പോള്‍ അടുത്ത സീറ്റില്‍ ആരായിരിക്കും എന്ന ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. കാരണം, ആദ്യ വിദേശ യാത്ര ഒറ്റയ്ക്കായിരുന്നു. അപ്പോള്‍ സീറ്റിനപ്പുറവും കൈയ്യും കാലും ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/full/1561114852-879.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="600" />
		<p style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:600px;">
			അനുബന്ധ ചിത്രം</p>
	</p>
	<br />
	ഫ്‌ളൈറ്റ് യാത്ര വല്ലപ്പോഴുമേ ഉണ്ടാകാറുള്ളു. അപ്പോഴൊക്കെ ഫോര്‍മാലിറ്റീസ് കഴിഞ്ഞ് ഫ്‌ളൈറ്റില്‍ കയറുമ്പോള്‍ അടുത്ത സീറ്റില്‍ ആരായിരിക്കും എന്ന ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. കാരണം, ആദ്യ വിദേശ യാത്ര ഒറ്റയ്ക്കായിരുന്നു. അപ്പോള്‍ സീറ്റിനപ്പുറവും കൈയ്യും കാലും നീട്ടിവെച്ച് വിശാലനായിരുന്ന്, ഇടക്കൊക്കെ മുട്ടിയുരുമ്മാന്‍ ശ്രമിച്ച ഒരു സഹയാത്രികന്‍ കുളമാക്കിയ യാത്രയുടെ ഓര്‍മ്മ തന്ന കരുതലാണത്. ഈ യാത്ര ഷാര്‍ജയില്‍ നിന്നും കൊച്ചിയ്ക്കാണ്. ഫ്‌ളൈറ്റ് എയര്‍ അറേബ്യയാണ്. എന്റെയൊപ്പം കുട്ടിയുമുണ്ട്. വിന്‍ഡോ സീറ്റില്‍ കുട്ടിയെ ഇരുത്തി, നടുക്ക് ഞാനിരുന്നാല്‍, അതിനടുത്ത് വരാന്‍ പോകുന്നയാള്‍ പുരുഷനാണോ സ്ത്രീയാണോ മുട്ടിയിരിക്കാന്‍ നോക്കുന്നവരാണോ, അല്ലയോ, എന്നൊന്നും ഒരുറപ്പുമില്ല.</p>
<p>
	 </p>
<p>
	തല്‍ക്കാലം കുട്ടിയെ നടുവിലിരുത്തി ഞാന്‍ വിന്‍ഡോ സീറ്റിലിരുന്നു. ഞങ്ങളുടെ ഇടതുവശത്ത് വന്നിരുന്നയാള്‍ ചെറുപ്പക്കാരനായിരുന്നു. അയാള്‍ ചാരനിറമുള്ള  പാന്റും വെളളയില്‍ ഗ്രേചെക്ക് ഡിസൈനുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. ലേശം നരച്ച താടിയും ചിരി പടരുന്ന ഭാവവുമാണ്. മുപ്പത്തഞ്ച് വയസിനപ്പുറം പ്രായമുണ്ടാവില്ല. എന്റെ വികൃതിക്കുട്ടി അയാളേയും കടന്ന് സീറ്റിന് പുറത്തേക്ക് പോകാന്‍ കുതിക്കയാണ്. ഒതുക്കിയിരുത്താന്‍ ഞാന്‍ ബദ്ധപ്പെട്ടു. ഫ്‌ളൈറ്റ് പുറപ്പെടാറായി. ഇന്‍സ്ട്രക്ഷനുകളുമായി എയര്‍ഹോസ്റ്റസും ക്യാബിന്‍ ക്രൂവും വരിയിലുണ്ട്.</p>
<p>
	 </p>
<p>
	&#39;ചേച്ചി ബുദ്ധിമുട്ടണ്ട, ഞാന്‍ വിന്‍ഡോ സീറ്റിലിരുന്നു കൊള്ളാം, കൊച്ചിനെ നടുവിലിരുത്തി ചേച്ചി ഈ സീറ്റിലിരുന്നോളു,&#39; പിടിച്ചാല്‍ നില്‍ക്കാന്‍ കൂട്ടാക്കാത്ത വികൃതിയെ മാനേജ് ചെയ്യാനുള്ള എന്റെ പെടാപ്പാട് കണ്ട് അയാള്‍ സൗഹൃദപൂര്‍വം പറഞ്ഞു, ആശ്വാസമായി. ഞാന്‍ കുട്ടിയെ നടുവിലിരുത്തി. അയാള്‍ വിന്‍ഡോ സീറ്റിലേക്ക്  മാറിയിരുന്ന് അഡ്ജസ്റ്റ് ചെയ്തു.</p>
<p>
	 </p>
<p>
	ഫ്‌ളൈറ്റ് പുറപ്പെടാന്‍ അനൗണ്‍സ്‌മെന്റ് വന്നു. ഞങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി. വിമാനം സ്വപ്നത്തിന്റെ പാതയിലേക്കെന്ന പോലെ ആകാശത്തേയ്ക്ക് പൊങ്ങിപ്പറന്നു തുടങ്ങി. മേഘങ്ങളുടെ ആഴങ്ങളുടേയും ഉയരങ്ങളുടേയുമിടയിലൂടെ അത് ഒഴുകിക്കൊണ്ടിരുന്നു. ഭൂമി, അതിന്റെ തുടിപ്പുകള്‍, മരങ്ങളുടെ പച്ചപ്പ്, വീടുകള്‍, നഗരങ്ങള്‍, മനുഷ്യര്‍ ഒക്കെയും എത്ര അനായാസേനയാണ് ഉയരം താഴേക്ക് താഴേക്ക് എറിഞ്ഞു  കളയുന്നത്.</p>
<p>
	 </p>
<p>
	കുട്ടിക്ക് ചെവിയടവ് വരികയോ കരയുകയോ ഉണ്ടായില്ല ഭാഗ്യം. അത് വികൃതി കാണിക്കുകയും അടുത്തിരിക്കുന്ന ആളുടെ മടിയില്‍ ഇരിക്കാന്‍ ശ്രമിക്കുകയും പോക്കറ്റില്‍ നിന്നും പേന എടുക്കാന്‍ നോക്കുകയുമൊക്കെ ചെയ്യുന്നു. ഇടയ്ക്ക് ഷൂവിട്ട കാലുകൊണ്ട് അയാളുടെ പാന്റില്‍ ചവിട്ടുന്നുമുണ്ട്. അയാളാവട്ടെ, ചെറുചിരിയോടെ കുട്ടിയെ കളിപ്പിക്കുന്നു. എങ്കിലും ഞാന്‍ ക്ഷമ ചോദിച്ചപ്പോള്‍ &#39;സാരമില്ല, കുട്ടികള്‍ ഇങ്ങനെ വേണ്ടേ,&#39; എന്നയാള്‍ എന്നെ സമാധാനിപ്പിച്ചു.</p>
<p>
	 </p>
<p>
	അയാള്‍ വായിക്കാന്‍ കൈയ്യിലെടുത്തു പിടിച്ചിരുന്ന പുസ്തകം ഞാന്‍ ശ്രദ്ധിച്ചു. കുട്ടി അയാളെ വായിക്കാന്‍ സമ്മതിക്കുന്നുമില്ലല്ലോ. അത് ബ്രയാന്‍ എല്‍വീസിന്റെ &#39;Many lives Many Masters&#39; എന്ന പുസ്തകമായിരുന്നു. &#39;ഈ പുസ്തകം ക്യൂരിയസാണ്. വിശ്വാസമൊന്നുമില്ല. മനുഷ്യന്റെ പല ജന്മങ്ങളില്‍. എന്നാലും വായന രസം തോന്നുന്നതാണ്,&#39; ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ടാവും അയാള്‍ പറഞ്ഞു.</p>
<p>
	 </p>
<p>
	ഞങ്ങള്‍ പരിചയപ്പെട്ടു. തന്റെ പേര് ജോണ്‍ എന്നാണെന്നും, പത്തനംതിട്ട കുമ്പഴയിലാണ് വീടെന്നും അയാള്‍ പറഞ്ഞു. ഷാര്‍ജയില്‍  ബിസിനസാണ്. നാട്ടിലേക്ക് പോവുകയാണ്. ജോണിന്റെ കണ്ണുകള്‍ ഇടയിലെപ്പോഴോ ഞാന്‍ ശ്രദ്ധിച്ചു. ആ കണ്ണുകളില്‍ സൂര്യനെ മൂടിവെച്ചിരുന്നത് പോലെ തോന്നി. അത്തരം കണ്ണുകളുള്ള ഒരാളെ ഞാന്‍ എപ്പോഴോ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്ന് കുഴങ്ങി. ആരാണെന്നോ, എവിടെയാണന്നോ തിട്ടമില്ല. അതൊരു സ്ത്രീയുടെ കണ്ണുകളെന്നോ പുരുഷന്റേതെന്നോ എന്നു പോലും...!</p>
<p>
	 </p>
<p>
	കുട്ടിയുടെ വികൃതികളൊക്കെ ജോണ്‍ ഹൃദ്യമായി ആസ്വദിച്ചതു പോലെ തോന്നി. ഇതിനിടയില്‍ ഭക്ഷണം വന്നു. എയര്‍ അറേബ്യയില്‍ സാധാരണ ഭക്ഷണം നമ്മള്‍ പേ ചെയ്യണം. ഞാന്‍ സാന്‍ഡ് വിച്ചും, ചായയും ഓര്‍ഡര്‍ ചെയ്തു. കുട്ടിക്ക് ചോക്ലേറ്റും ബിസ്‌ക്കറ്റും വാങ്ങി. ജോണ്‍ കോളയും, കട്‌ലറ്റും കഴിച്ചു.</p>
<p>
	 </p>
<p>
	ജോണ്‍  ഇടവിടാതെ സംസാരിച്ചുകൊണ്ടിരുന്നു. ഫ്‌ളൈറ്റ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തത് അറിഞ്ഞതേയില്ല. അപരിചിതരോട് അത്ര പെട്ടന്ന് സംസാരിക്കാന്‍ വിമുഖതയുള്ളത് കൊണ്ടു കൂടി ജോണിന്റെ വിവരങ്ങളൊക്കെ അധികം ചോദിച്ചറിഞ്ഞതുമില്ല. പക്ഷേ ജോണിനെ  കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു.</p>
<p>
	 </p>
<p>
	കുമ്പഴയിലെ വീട്, ജോണിന്റെ മാതാപിതാക്കള്‍, അധ്യാപകരായിരുന്ന ഉമ്മന്‍ സാറും, മാമി ടീച്ചറും, ബാങ്കില്‍ ജോലിയുള്ള ചേച്ചി ജെസീന്ത...,എല്ലാവരെപ്പറ്റിയും ജോണ്‍ പറഞ്ഞു. ഉമ്മന്‍ സാര്‍ ജോണിന് പത്തു വയസുള്ളപ്പോള്‍ അറ്റാക്ക് വന്നു മരിച്ചു. മഠത്തില്‍ പോകാനിരുന്ന ജെസീന്ത ചേച്ചിക്കന്ന് ജോണിനേക്കാള്‍ എട്ടൊമ്പത് വയസ് മൂപ്പുണ്ട്. ചേച്ചി പോയില്ല. കല്യാണം കഴിച്ചതുമില്ല. ജോണിനും അതുകൊണ്ട് കല്യാണം കഴിക്കാന്‍ തോന്നിയില്ല. ജോണ്‍ പാടും, തബല വായിക്കും, ക്രിക്കറ്റ് കളിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജില്ലാ ക്രിക്കറ്റ് ടീമിലെ മെമ്പറായിരുന്നു. കൃഷിയില്‍ താത്പര്യമുണ്ട്. ഐടിഐ തോറ്റിരുന്നപ്പോള്‍ വീടിനു ചുറ്റും നട്ട പ്ലാവും മാവുമൊക്കെ ഇപ്പോള്‍ വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞിട്ടുണ്ട്</p>
<p>
	 </p>
<p>
	&#39;ചേച്ചി വീട്ടിലെത്തിയാല്‍ വിളിക്കണം കേട്ടോ. ചേട്ടനുമായി ഒരിക്കല്‍ വാ ഞങ്ങടെ പത്തനംതിട്ടയ്ക്ക്. വീട് നല്ല രസവാ. കൊച്ചിന് ഓടിക്കളിക്കാന്‍ വെല്യ മിറ്റവൊക്കെയാ,&#39; ജോണ്‍ നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഞാന്‍ ഫോണെടുത്ത് ജോണ്‍ തന്ന നമ്പര്‍ ഡയല്‍ ചെയ്ത് സേവ് ചെയ്തു. എന്റെ നമ്പര്‍ ജോണും വാങ്ങി.</p>
<p>
	 </p>
<p>
	&#39;ഈ മാമി ടീച്ചറൊണ്ടല്ലോ ചേച്ചി..ഒരു പെണ്‍പുലിയാ! ഏഡ്മിസ്ട്രസായാ പെന്‍ഷനായെ..ഞാന്‍ മാമി ടീച്ചറേന്നാ വിളിക്കുന്നെ..പുള്ളിക്കാരത്തി ഒണ്ടാക്കുന്ന തീയലിന്റെം മീങ്കറിടേം ടേസ്റ്റ് ഒണ്ടല്ലോ...എന്നാ സംഭവാന്നോ.. ഇപ്പോ പ്രായം കൊറേയായി. എന്നാലും നല്ല സ്മാര്‍ട്ടാ എല്ലാ കാര്യത്തിനും. വൈകിട്ട് ഏഴു മണി മുതല് വീട്ടുമുറ്റത്ത് നാടകഗാനം കേട്ട് ഒരു മണിക്കൂറ് നടക്കും. പുള്ളിക്കാരത്തി കെഎസ് ജോര്‍ജ്ജിന്റെ ഫാനാ. ഞായറാഴ്ച പള്ളിപ്പോകും. വീട്ടിലാ നാട്ടിലെ കുടുംബശ്രീ പെണ്ണുങ്ങടെ മീറ്റിങ്ങും കാര്യങ്ങളുവൊക്കെ. ആള് സ്ട്രിക്ടാണേലും നല്ല സോഷ്യലാ. നാട്ടുകാര്‍ക്കൊക്കെ വെല്യ കാര്യവാ..,&#39; ജോണ്‍ കുട്ടിയെ മുകളിലേക്ക് ഉയര്‍ത്തി.</p>
<p>
	 </p>
<p>
	&#39;പിന്നയീ മാമി ടീച്ചറെ കണ്ടാല് പഴയ ഗസല്‍ സിങ്ങര്‍ ബീഗം അഖ് തറുടെ പോലാ...ചേച്ചി ബീഗം അഖ്തറുടെ പാട്ട് കേട്ടിട്ടുണ്ടോ? നമ്മടെ പിടിവിട്ടു പോകും. അവരടെ പാട്ട് ഉണ്ടല്ലോ!!! ഹൊ എന്നാ ഒരു ഫീലാന്നോ..Wojo hum mein tum....,&#39; ജോണ്‍ ബീഗം അഖ്തറെ മൂളിത്തുടങ്ങി. എനിക്ക് കൃത്യമായി തിരിഞ്ഞില്ല. പക്ഷെ പാടുന്ന ജോണിന്റെ കണ്ണില്‍ നിന്നുമൊരു നനഞ്ഞ സൂര്യനെ ഞാന്‍ മുങ്ങിയെടുത്തു. നാല്‍പ്പതിലേറെ വര്‍ഷം ജീവിച്ചിട്ടും ബീഗം അഖ്തറുടെ പാട്ടുകള്‍ ഇതുവരെ കേള്‍ക്കാത്തതില്‍ എനിക്ക് ഖേദം തോന്നി. നമ്മള്‍ കേള്‍ക്കാതെ പോകുന്ന പാട്ടുകള്‍, കാണാതെ പോകുന്ന പൂക്കള്‍, വായിക്കാതെ പോകുന്ന പുസ്തകങ്ങള്‍, അറിയാതെ പോകുന്ന നെഞ്ചിന്‍ മിടിപ്പുകള്‍... എന്റെ മനസ് എന്തിനോ വേദനിച്ച് അതിന്റെ തല താഴ്ത്തി.</p>
<p>
	 </p>
<p>
	നാട്ടിലെത്തിയിട്ടും എന്തിനോ ഇടയ്‌ക്കൊക്കെ ജോണിനെ ഓര്‍ത്തു. സൂര്യനെ മൂടി വെച്ച കണ്ണുകള്‍. എങ്കിലും ജോണ്‍ തന്ന നമ്പരില്‍ വിളിക്കാന്‍ തോന്നിയത് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ്. കാരണം, പഴയ ഹിന്ദുസ്ഥാനി ഗായകരെക്കുറിച്ച് ഒരു വായനയില്‍ ബീഗം അഖ്തര്‍ വന്നു. അവരുടെ പാട്ടുകള്‍ ചിലത് തേടിപ്പിടിച്ച് കേട്ടു. കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കാന്‍ തോന്നി. തീവ്രമായ സങ്കടം സ്ഫുരിക്കുന്ന ആഴമുള്ള, തുറന്ന ശബ്ദം. രാജ്യവും പ്രണയവും നഷ്ടപ്പെട്ട രാജകുമാരി പാടുകയാണ്.</p>
<p>
	 </p>
<p>
	&#39;Aai mohabet tere anzam pe Rona Aaya</p>
<p>
	Jane kyu aaj tere  naam .... Rona Aaya,&#39;</p>
<p>
	 </p>
<p>
	&#39;പ്രണയമേ, നീ തന്നത് കണ്ണീരാണ്</p>
<p>
	നിന്നെ ഓര്‍ത്ത് ഇന്ന് ഞാന്‍ കരയുന്നു,&#39;<br />
	<br />
	 </p>
<p>
	 </p>
<p>
	<iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/Uzq1rpuFMig" title="YouTube video player" width="560"></iframe><br />
	<br />
	എനിക്ക് ജോണിനോട് സംസാരിക്കാന്‍ തോന്നി. ജോണ്‍ തന്ന നമ്പരില്‍ വിളിക്കണം. നോക്കിയപ്പോള്‍ നാട്ടിലെ നമ്പരാണ്. ജോണ്‍ തിരിച്ചുപോയിക്കാണുമല്ലോ? വീട്ടുകാരോട് ജോണിന്റെ വിദേശത്തെ നമ്പര്‍ വാങ്ങി, ബീഗം അഖ്തറെപ്പറ്റി സംസാരിക്കണം. ഒരു പാട് എന്തൊക്കെയോ പറയണം.</p>
<p>
	 </p>
<p>
	ഫോണ്‍ എടുത്തത്, ഒരു സ്ത്രീയാണ്. ജോണ്‍ ഉണ്ടോ എന്ന ചോദ്യം അവരെ കുഴക്കിയ പോലെ തോന്നി. &#39;ജോണിന്റെ വീടല്ലേ,&#39; എന്ന് അന്വേഷിച്ചപ്പോള്‍ ഒന്ന് സന്ദേഹിച്ച് &#39;അതെ... ആരാണ്&#39; എന്ന് തിരിച്ചു മറുപടി വന്നു. &#39;ജോണിന്റെ സുഹൃത്താണ്, ഒന്നു കിട്ടുമോ,&#39;എന്ന് വീണ്ടും ആരാഞ്ഞപ്പോള്‍ &#39;ജോണ്‍ ഇവിടെയില്ല&#39;എന്നതായിരുന്നു ഉത്തരം. ഇരുഭാഗവും പതറിപ്പതറിയുള്ള ആ ആശയ വിനിമയം കുറച്ചു നേരം നീണ്ടു. ഞാനെന്നെ പരിചയപ്പെടുത്തി. ജോണുമായി പരിചയപ്പെട്ട സാഹചര്യങ്ങള്‍, വിളിക്കാനിടയായ കാരണം എന്നിവ  അവരെ ബോധ്യപ്പെടുത്തി. ആ സ്ത്രീ മറുപടിയൊന്നും പറയാതെ ഫോണ്‍ വെച്ചു പോയി. എനിക്ക് വല്ലാത്തൊരു അപമാനം തോന്നി. ജോണിനെ അന്വേഷിച്ചത് അവര്‍ക്കിഷ്ടമായില്ലേ?</p>
<p>
	 </p>
<p>
	കുറച്ച് കഴിഞ്ഞ് അവര്‍ തിരിച്ചുവിളിച്ചു. അത്  ജോണിന്റെ ചേച്ചി ജസീക്കയായിരുന്നു. ജസീന്ത എന്നാണ് ഞാന്‍ കരുതിയത്. ജോണ്‍ പറഞ്ഞപ്പോള്‍ എനിക്ക് തിരിഞ്ഞത് അങ്ങനെയാവാം. ജസീക്ക ചേച്ചി പറഞ്ഞ കാര്യങ്ങള്‍ സത്യത്തില്‍ എന്നെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കി, സംഭ്രമപ്പെടുത്തി. ആ കാര്യങ്ങള്‍ ഇവയൊക്കെയാണ്.</p>
<p>
	 </p>
<p>
	ജോണ്‍ തന്ന ഫോണ്‍നമ്പര്‍, മാമി ടീച്ചറുടെയാണ്. എന്നു വെച്ചാല്‍ ജോണിന്റെയും ജസീക്ക ചേച്ചിയുടേയും മമ്മി. പതിനഞ്ച് വര്‍ഷത്തിലേറെയായി വീട്ടില്‍ നിന്നും കാണാതായ  ഒരാളാണ് ജോണ്‍. ആ ജോണിന് ജിയോസിമ്മുള്ള മമ്മിയുടെ നമ്പര്‍ എങ്ങനെ കിട്ടി?</p>
<p>
	 </p>
<p>
	ജോണിന് വീട്ടില്‍ നിന്നും പോകേണ്ട കാര്യമേയുണ്ടായിരുന്നില്ല. ഐടിഐ തോറ്റ ശേഷം ഒരു വര്‍ഷം വീട്ടിലിരുന്നിട്ടുണ്ട്. പിന്നീട് കംപ്യൂട്ടര്‍ പഠിച്ചു. അധികമാരോടും സംസാരിക്കുന്ന പ്രകൃതമല്ല. അസലായി പാടും. ക്രിക്കറ്റ് കളിക്കും തബല വായിക്കും. കൃഷിയില്‍ താത്പര്യമുണ്ട്. എല്ലാവരോടും സൗമ്യതയോടെ ഇടപെടും. എല്ലാത്തിനോടും സ്‌നേഹമാണ്.</p>
<p>
	 </p>
<p>
	ജോണിന് പത്തനംതിട്ട ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ജോലിയും തരപ്പെട്ടു. വീട്ടില്‍ ഇഷ്ടം പോലെ ആസ്തിയുണ്ട്. പെണ്ണുകെട്ടിക്കാന്‍ മാമി ടീച്ചര്‍ തിരക്കുകൂട്ടി. ജോണിന് ആരേയും വിവാഹം കഴിക്കാന്‍ താത്പര്യമില്ലായിരുന്നു. അങ്ങനൊരു ദിവസമാണ് കാണാതാവുന്നത്. പൊലീസില്‍ പരാതി കൊടുത്തു. പല തരത്തില്‍ മുടങ്ങാതെ അന്വേഷിച്ചു. ജോണ്‍ എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. മാമി ടീച്ചര്‍ക്ക് നല്ല മനക്കരുത്താണ്, എന്നെങ്കിലും തിരികെ മകന്‍ വരുമെന്നവര്‍ വിശ്വസിക്കുന്നു. പക്ഷേ പ്രായാധിക്യ പ്രശ്‌നങ്ങള്‍, ഹൃദയത്തിന് തകരാറ് ഒക്കെയുണ്ട്. ഞാന്‍ ജോണിനെ പറ്റിപറഞ്ഞ വിവരം അതുകൊണ്ടുതന്നെ ജസീക്ക ചേച്ചി മമ്മിയെ ഇതുവരെ അറിയിച്ചിട്ടില്ല...!</p>
<p>
	  </p>
<p>
	ജെസിക്ക ചേച്ചി ചോദിച്ച പല ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം കൊടുക്കാനും പറ്റിയില്ല. സംഭവത്തിന് ശേഷം ഒരു വര്‍ഷമായി. ഇനി ജോണ്‍ എന്നയാള്‍ എന്റെ തോന്നലാണോ? അങ്ങനെയെങ്കില്‍, അയാള്‍ തന്ന ഫോണ്‍ നമ്പറില്‍ അയാളുടെ ചേച്ചി പ്രതികരിക്കില്ലല്ലോ? ഫ്‌ളൈറ്റില്‍ നിന്നിറങ്ങിയ ശേഷം ജോണിനെ ഞാന്‍ ശ്രദ്ധിച്ചില്ല. കുട്ടി മൂത്രമൊഴിച്ച ഉടുപ്പ് മാറ്റാന്‍ എയര്‍പോര്‍ട്ടിലെ വാഷ് റൂമിലേക്ക് ഓടുകയാണ് ചെയ്തത്. ജോണ്‍ എങ്ങോട്ട് പോയി എന്ന് ഞാന്‍ കണ്ടില്ല. വീട്ടില്‍ ചെല്ലാതെ അയാള്‍ എങ്ങോട്ടാവും പോയത്? എന്തിനാണ് വീട്ടിലെ നമ്പര്‍ കൃത്യമായി എനിക്ക് തന്നത്? പതിനഞ്ച് വര്‍ഷത്തിലേറെയായി നാട്ടിലില്ലാത്ത, വീടുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെങ്ങനെ മാമി ടീച്ചറുടെ ഏഴു മണി നടത്തം വരെ അറിഞ്ഞു? അതിനര്‍ത്ഥം വീടറിയാതെ ജോണ്‍ വീട്ടുകാരെ ഒളിച്ചുശ്രദ്ധിക്കുന്നു എന്നല്ലേ? എങ്കിലയാള്‍ എന്തിനാണ് അവരെ വിഷമിപ്പിക്കുന്നതും മാറി നില്‍ക്കുന്നതും? വീട്ടിലേക്ക് തിരിച്ചു ചെന്നു കൂടെ??</p>
<p>
	 </p>
<p>
	ഇനി, ജസീക്ക ചേച്ചി നുണ പറയുകയാണോ? ജോണും, ജസീക്ക ചേച്ചി എന്നു പരിചയപ്പെടുത്തിയ ആ സ്ത്രീയും ഒക്കെ നുണക്കഥ പറഞ്ഞ് എന്നെ കബളിപ്പിക്കയാണോ? ജോണിനെപ്പറ്റി ഒരു വിവരവും ഞാന്‍ കൃത്യമായി ചോദിച്ചതുമില്ല. ജോണിന്റെ ഷാര്‍ജ നമ്പര്‍ അറിയില്ല. ജോണതിന് അവസരം തന്നില്ല എന്നതാണ് ശരി. അന്ന് കുട്ടിയെ ചേര്‍ത്തു പിടിച്ച് ജോണ്‍, ഫോണില്‍ സെല്‍ഫി എടുത്തിരുന്നു. അത് ജോണിന്റെ ഫോണിലാണ്. എന്റെ പക്കലില്ല താനും. ഒരാള്‍ എന്നെ വിഡ്ഢിയാക്കിയിരിക്കുന്നു. എന്റെയാരുമല്ലാത്ത ഒരാള്‍...! എന്തൊരു ദുരന്തമാണിത്!</p>
<p>
	 </p>
<p>
	സത്യത്തില്‍ ഇനി ജോണിന് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ? ബൈപോളാറോ, മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി പ്രോബ്‌ളമോ അങ്ങനെയെന്തെങ്കിലും? അത്തരമെന്തെങ്കിലുമോ മറ്റെന്തെങ്കിലും വിചിത്ര മാനസിക പ്രശ്‌നങ്ങളും ഉണ്ടായിട്ടാവുമോ, അയാള്‍ നാടുവിട്ടത്..? അത്തരക്കാര്‍ പലരും തങ്ങളില്‍ നിന്നു പോലും ഒളിച്ചോട്ടക്കാരാണ്. അവരുടെ ഇടപഴകലുകളില്‍ നിന്നും വളരെ അടുപ്പമുള്ളവര്‍ക്കു പോലും മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഡ്യുവല്‍ പേഴ്‌സണാലിറ്റിയാണവര്‍ക്ക്. ആരിലും നില്‍ക്കില്ല. ആരേയും വിശ്വസിക്കയുമില്ല. ഒരാളില്‍ പലര്‍. സ്വയം പൊരുതുന്ന ഹതഭാഗ്യര്‍. അന്ന് സൗഹാര്‍ദ്ദപൂര്‍വം സംസാരിച്ച ജോണ്‍ അത്തരമൊരു മാനസിക പ്രശ്‌നത്തിന് ഇരയെങ്കില്‍ ഇനിയെന്നെ കണ്ടാല്‍ അങ്ങനെയാവണമെന്നുമില്ല..പക്ഷേ!!! അവര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് തിരിച്ചു വരാതെയും വയ്യ.</p>
<p>
	 </p>
<p>
	ജോണ്‍ എന്നെങ്കിലും വീട്ടിലേക്ക് തിരിച്ചു വന്നേക്കുമെന്നും എനിക്കു തോന്നി. ഭൂമി ഉരുണ്ടതാണ്. അപ്രത്യക്ഷരായ മനുഷ്യരും വസ്തുക്കളും നമ്മള്‍ക്ക് മുന്നില്‍ ദൃശ്യവും അദൃശ്യവുമായി കറങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കും. ചിലപ്പോള്‍ തടഞ്ഞു നില്‍ക്കും. പക്ഷേ, ജോണ്‍ തിരോധനത്തിന് പിന്നില്‍ എന്തോ രഹസ്യമുണ്ട്. സത്യമായും വീട്ടുകാര്‍ക്ക് അറിവില്ലാത്തത്. എനിക്ക് എന്തു ചെയ്യണമെന്നറിയില്ല. ജസീക്ക ചേച്ചിയുടെ ഇടറിയ ശബ്ദം ഫോണിനപ്പുറം നിശ്ശബ്ദമായത് ഞാനറിഞ്ഞില്ല. അവര്‍ ഇനിയും വിളിച്ചേക്കും എന്നുറപ്പാണ്. അവരുടെ നിരാശയുടെ ഇരുട്ടിലേക്ക് അറിയാതെ ഞാനൊരു തിരി കൊളുത്തുകയാണ് ചെയ്തത്.</p>
<p>
	 </p>
<p>
	പക്ഷേ, ജോണ്‍ എന്ന ഒരാള്‍ സത്യത്തില്‍ ഞാന്‍ കണ്ടയാളാണോ?  അയാളെക്കുറിച്ച് വ്യക്തിപരമായ എന്തു തെളിവാണ് എനിക്ക് നിരത്താനുള്ളത്? ആ ദിവസം ഫ്‌ളൈറ്റ് ഡീറ്റെയല്‍സ് തിരഞ്ഞാല്‍ അവര്‍ക്ക് എന്തെങ്കിലും വിവരം അധികൃതര്‍ മുഖേന കണ്ടെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ ഞാന്‍ കണ്ട ജോണ്‍ സത്യമായിരുന്നോ അതോ എന്റെ ഇന്ദ്രിയങ്ങളുടെ സൃഷ്ടിയോ?</p>
<p>
	 </p>
<p>
	എത്രയോ തിരക്കിട്ട ജീവിതത്തില്‍ നിന്നും ഉറപ്പില്ലാത്ത ഒരു കാര്യം, കണ്ടോ എന്നുറപ്പില്ലാത്ത ഒരു മനുഷ്യന്‍ ഞാന്‍ എങ്ങനെ കൃത്യമായി ഉറപ്പിക്കും? എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ജസീക്ക ചേച്ചിയെ വിളിച്ച, മാമി ടീച്ചറുടെ നമ്പര്‍ ഞാന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു. വാട്‌സാപ്പില്‍ മാമി ടീച്ചറുടെ ഡിപിയുണ്ട്. കൊളുത്തി വെച്ച മെഴുകുതിരികള്‍. ഞാനതും ഊതിക്കൊടുത്തി. മാമി ടീച്ചറുടെ നമ്പരാണ് അത്. ജെസീക്ക ചേച്ചി സ്വന്തം നമ്പരില്‍ നിന്നും വിളിച്ചേക്കാം. എന്തെങ്കിലുമാവട്ടെ. അപ്പോള്‍ നോക്കാം.</p>
<p>
	 </p>
<p>
	ജോണ്‍ സത്യത്തില്‍ എന്തിനാണ് എനിക്ക് നമ്പര്‍ തന്നത്? വീട്ടുകാര്‍ അറിയണം അയാള്‍ സുരക്ഷിതനായി ഉണ്ടെന്ന്. അതവരെ ബോധിപ്പിക്കാനാവണം. ഇതിന് മുന്നെ മറ്റാര്‍ക്കും അതയാള്‍ കൊടുത്തിട്ടുമുണ്ടാവില്ല. ഉണ്ടെങ്കില്‍ ജെസീക്ക ചേച്ചി പറഞ്ഞിരുന്നേനേ..</p>
<p>
	 </p>
<p>
	ഇതെഴുമ്പോഴും എനിക്കുറപ്പുണ്ട്, ഞാനെഴുതുന്ന ജോണിന്റെ കഥ, ജോണ്‍ വായിച്ചേക്കും. കാരണം ജോണിന് എന്നെ കാണാന്‍ പറ്റും. എന്റെ ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് ഐഡി, ജോലി, വീട് ഒക്കെ അയാള്‍ക്കറിയാം അല്ലെങ്കില്‍ അയാള്‍ തപ്പിയെടുക്കും. മറ്റൊരു പേരില്‍ എന്റെ സുഹൃത് വലയത്തിലും കണ്ടേക്കും. അയാള്‍ എന്നെയും അജ്ഞാതനായിരുന്ന് അദൃശ്യനായി, പിന്തുടരുമെന്ന് എനിക്കുറപ്പുണ്ട്. എന്തെന്നാല്‍ അയാള്‍ സൂര്യനെ മൂടി വെച്ച കണ്ണുകളുള്ളവനാണ്, ജോണ്‍ സര്‍വവ്യാപിയാണ്. </p>
<p>
	 </p>
<p>
	വാട്‌സാപ്പ് എബൗട്ടില്‍ എപ്പോഴെങ്കിലും എന്നെ തിരയുമ്പോള്‍  ജോണ്‍ കാണുവാന്‍ വേണ്ടി ചുള്ളിക്കാടിന്റെ  കവിതയുടെ വരികള്‍ ഞാന്‍ വെറുതെ പകര്‍ത്തിവെച്ചു.</p>
<p>
	 </p>
<p>
	&#39;എവിടെ ജോണ്‍...</p>
<p>
	മേല്‍വിലാസവും നിഴലുമില്ലാത്തവന്‍</p>
<p>
	വിശക്കാത്തവന്‍</p>
<p>
	എവിടെ ജോണ്‍....?&#39;<br />
	<br />
	<p>
		-സ്മിത ഗിരീഷ്‌-</p>
	<p>
		 </p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="526" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2021-05/15/full/1621079554-282.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Smitha Girish" width="400" /></p>
	</p>
</p>
<p>
	 </p>]]></content:encoded>
      <pubDate>Sat, 15 May 2021 17:12:00 +0530</pubDate>
      <updatedDate>Sat, 15 May 2021 17:27:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>നെല്‍വിന്‍ വില്‍സണ്‍</authorname>
    </item>
    <item>
      <title><![CDATA[അച്ഛന്‍]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/അച്ഛന്‍-108072400064_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/അച്ഛന്‍-108072400064_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1561114852-879.jpg</image>
      <description><![CDATA[നിലത്ത്‌ വെള്ള പുതപ്പിച്ചു കിടത്തിയിരുന്ന ആ ശരീരത്തിനോട്‌ അവന്‌ അപരിചിതത്വം തോന്നി

ഈ മനുഷ്യനായിരുന്നു തന്‍റെ ജനയിതാവ്‌ എന്ന്‌ വിശ്വസിക്കാന്‍ അവന്‍ വിഷമപ്പെട്ടു.

ഇയാളെ അച്ഛാ എന്നു വിളിക്കുമ്പോള്‍ താന്‍ അപമാനം അനുഭവിച്ചിരുന്നുവെന്ന്‌ അവന്‌ തോന്നി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>നിലത്ത്‌ വെള്ള പുതപ്പിച്ചു കിടത്തിയിരുന്ന ആ ശരീരത്തിനോട്‌ അവന്‌ അപരിചിതത്വം തോന്നി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ മനുഷ്യനായിരുന്നു തന്‍റെ ജനയിതാവ്‌ എന്ന്‌ വിശ്വസിക്കാന്‍ അവന്‍ വിഷമപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇയാളെ അച്ഛാ എന്നു വിളിക്കുമ്പോള്‍ താന്‍ അപമാനം അനുഭവിച്ചിരുന്നുവെന്ന്‌ അവന്‌ തോന്നി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മരിച്ചുമഞ്ഞച്ച ആ മുഖം നോക്കി നില്‍ക്കെ അവനില്‍ വെറുപ്പ്‌ നുരഞ്ഞ്‌ പൊന്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ മനുഷ്യന്‍റെ മുന്‍കോപം , ജുഗുപ്‌സാവഹമായ ഭാവ ഹാവാദികളും കുരച്ചുചാട്ടങ്ങളും ,....</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദര്‍ശഭ്രാന്ത്‌...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുചേലനെ ഓര്‍മ്മിപ്പിക്കുന്ന ആ ദൈന്യം. ആരും വെറുത്തു പോകുന്ന ഒരുതരം മന്ദന്‍ നിഷ്‌കളങ്കത.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാരമ്പര്യമായി തനിക്ക്‌ പകര്‍ന്നു കിട്ടിയ അയാളുടെ ഞരമ്പുരോഗവും ഹെമറോയിഡ്‌സും...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവന്‌ ഓക്കാനം വന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>00000<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0807/24/images/img1080724064_1_1.jpg' Alt='നടരാജന്‍ ബോണക്കാട്‌' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തിനാണവന്‍ അച്ഛന്‍റെ മുറിയിലേക്ക്‌ കടന്നത്‌? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചറുപിറുന്നനെയുള്ള വര്‍ത്തമാനം ക്ഷണം നിര്‍ത്തിയ പൊടിയുടെ നോട്ടങ്ങള്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവന്‍ എന്തിനോ അച്ഛന്‍റെ പ്രിയപ്പെട്ട സ്റ്റീരിയോയില്‍ തൊട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>“മക്കളേ...!”</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാത്സല്യത്തിന്‍റെ മധുരം പിടയുന്ന അച്ഛന്‍റെ വിളി ഒരുടര്‍ന്ന വീണാനാദം പോലെ മുഴങ്ങിക്കേട്ട്‌ പെട്ടെന്നവന്‍ തിരിഞ്ഞു നോക്കി.</font><br/></font>]]></content:encoded>
      <pubDate>Thu, 24 Jul 2008 15:28:10 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:55:50 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കുട്ടിക്കഥ]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/കുട്ടിക്കഥ-108072400062_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/കുട്ടിക്കഥ-108072400062_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[പാത്രം അനങ്ങിയതേയുള്ളു, അവന്മാര്‍ റെഡിയാകുന്നത്‌ കണ്ടു.

അമ്മക്ക്‌ ദേഷ്യം വന്നു

‘ഇന്ന്‌ ഭക്ഷണമൊന്നും തയ്യാറായിട്ടില്ല. പുറത്തു പോയി എന്തെങ്കിലും ശേഖരിക്കാനും വയ്യെനിക്ക്’‌.

‌അവന്മാര്‍ നിന്ന്‌ ചറുവി]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പാത്രം അനങ്ങിയതേയുള്ളു, അവന്മാര്‍ റെഡിയാകുന്നത്‌ കണ്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്മക്ക്‌ ദേഷ്യം വന്നു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഇന്ന്‌ ഭക്ഷണമൊന്നും തയ്യാറായിട്ടില്ല. പുറത്തു പോയി എന്തെങ്കിലും ശേഖരിക്കാനും വയ്യെനിക്ക്’‌.</font><br/><font  style='font-size:12pt; color:#000000'></font><br/>‌<font  style='font-size:12pt; color:#000000'>അവന്മാര്‍ നിന്ന്‌ ചറുവി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അമ്മ പെഴ്‌സ്‌ തുറന്ന്‌ ഒരു നോട്ടെടുത്ത്‌ നീട്ടി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഇന്നാ ഹോട്ടലില്‍ പോയി വല്ലതും കഴിക്ക്‌’</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവര്‍ക്ക്‌ അങ്ങനെ ഒരു സന്തോഷമില്ല. പൂമോള്‍ തുള്ളിച്ചാടിക്കൊണ്ട്‌ ആദ്യമിറങ്ങി. പുറകേ മുടന്തി മുടന്തി ലെനില്‍, കാത്തു, നീലു,...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലു മുയലുകള്‍ നിരത്തൊരത്തൂടെ തിമിര്‍ത്ത്‌ ഓടി പോകുന്നത്‌ ഉച്ചയില്‍ വിയര്‍ത്തു നിന്നുകൊണ്ട്‌ ആളുകള്‍ കണ്ടു. ‘ബാബിലോണീയ’യെ അയാള്‍ പോകുന്നിടത്തെല്ലാം ശലഭങ്ങള്‍ ചുറ്റിപ്പറന്നിരുന്നത്‌ പോലെ ഹരിതാഭമായ ഒരു പരിവേഷം അവരെ ചൂഴ്‌ന്ന്‌ നില്‍ക്കുന്നത്‌ പോലെ കാണപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ചിക്കന്‍ റോസ്‌റ്റ്‌, ബീഫ്‌ റോസ്‌റ്റ്‌, ചിക്കന്‍ കറി, മട്ടണ്‍ കുറുമ, റാബിറ്റ്‌ ഫ്രൈ...</font><font style='font-size:12pt;'>’<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Right><tr><td valign='top'><img src='/ml/articles/0807/24/images/img1080724062_1_1.jpg' Alt='നടരാജന്‍ ബോണക്കാട്‌' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>PRO</td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> </font><font style='font-size:12pt;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെര്‍വര്‍ നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കെ നിഷ്‌കളങ്കമായ ഒരു തിരിച്ചറിയായ്‌കയില്‍ തെല്ലിട തമ്മില്‍ കുശുകുശുത്തിരുന്നിട്ട്‌ അവര്‍ അവസാനത്തെ വിഭവത്തിന്‌ ഓര്‍ഡര്‍ നല്‌കി ഉല്ലാസപൂര്‍വ്വം കാത്തിരുന്നു. ലെനിന്‍ മേശമേല്‍ താളം പിടിക്കാനും മറ്റുള്ളവര്‍ വെറുതെ ചിരിക്കാനും ചിരിയടക്കാനുമൊക്കെ തുടങ്ങി.</font>]]></content:encoded>
      <pubDate>Thu, 24 Jul 2008 15:23:20 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:55:50 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നിധി കാക്കും ഭൂതം]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/നിധി-കാക്കും-ഭൂതം-108051000081_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/നിധി-കാക്കും-ഭൂതം-108051000081_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[അഞ്ചു വര്‍ഷം മുന്‍പ്‌ തന്നെ ഒറ്റയ്ക്കാക്കി കടന്നു പോയ മാധവേട്ടന്‍റെ ആത്മാവുറങ്ങുന്ന വീട്ടില്‍ ലക്ഷ്മിയമ്മ തനിച്ചാണ്‌. മക്കളും മരുമക്കളുമൊക്കെ]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/10/images/img1080510081_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അലറിയെത്തുന്ന മഴ ഇറയത്തുനിന്ന്‌ ആസ്വദിക്കുകയാണ്‌ ലക്ഷ്മിയമ്മ. കൊയ്യാറായ പാടങ്ങളും തൊടിയുമൊക്കെ നനഞ്ഞു തുങ്ങിയിരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ്‌ തന്നെ ഒറ്റയ്ക്കാക്കി കടന്നു പോയ മാധവേട്ടന്‍റെ ആത്മാവുറങ്ങുന്ന വീട്ടില്‍ ലക്ഷ്മിയമ്മ തനിച്ചാണ്‌. മക്കളും മരുമക്കളുമൊക്കെ നഗരങ്ങളില്‍ ചേക്കേറിയിരിക്കുന്നു. ഒറ്റപ്പെടലിന്‍റെ വ്യഥയൊക്കെ മനസിന്‍റെ കോണിലൊതുക്കി ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ ലക്ഷ്മിയമ്മ സുഖകരമായ ഒരന്ത്യം സ്വപ്നം കാണുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെമ്മണ്‍പാത കടന്ന്‌ പാടവരമ്പിലൂടെ ഒരു പെണ്‍കുട്ടി നടന്നു വരുന്നു. മഴ ശക്തി പ്രാപിച്ചു. കാഴ്ച കൂടുതല്‍ അവ്യക്തമായി. വെളുത്ത്‌ കൊലുന്നനെയുള്ള സുന്ദരിപ്പെണ്ണ്‌ ലക്ഷ്മിയമ്മയുടെ അടുത്തെത്തി. പതിനഞ്ചോ പതിനാറോ വയസ്‌ തോന്നിക്കും. പട്ടുപാവാടയും ബ്ലൗസും മഴയില്‍ കുതിര്‍ന്ന്‌ ശരീരത്തോട്‌ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. തോളില്‍ തൂക്കിയിരുന്ന ബാഗ്‌ ഇറയത്തുവച്ച ശേഷം പാവാടയുടെ തുമ്പുയര്‍ത്തി നനവുമാറ്റാന്‍ അവള്‍ ശ്രമിച്ചു. സ്വര്‍ണ്ണ പാദസരം കാലുകള്‍ക്ക്‌ കൂടുതല്‍ അഴകു നല്‍കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലക്ഷ്മിയമ്മ ചോദ്യഭാവത്തില്‍ അവളെ നോക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>മുത്തശ്ശീ, എന്നെ മനസിലായില്ലേ?"</font><br/><font  style='font-size:12pt; color:#000000'>എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഴയുടെ തണുപ്പില്‍ പ്പെടാതെ മാറിന്‍റെ ചൂടു പറ്റിക്കിടന്ന മാലയിലെ ലോക്കറ്റ്‌ അവള്‍ ഉയര്‍ത്തിക്കാട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>ഇത്‌ സുഭദ്രയുടെ...? "</font><br/>" <font  style='font-size:12pt; color:#000000'>അതേ മുത്തശ്ശീ... എന്റമ്മയ്ക്ക്‌ മുത്തശ്ശി കൊടുത്തതാ ഇത്‌."</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/10/images/img1080510081_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ബാങ്കില്‍ കാഷ്യറായ പ്രിന്‍സിനെ സ്നേഹിച്ച്‌, എല്ലാം ഉപേക്ഷിച്ചു പോയ സുഭദ്രയുടെ മുഖം തന്നെയാണിവള്‍ക്ക്‌. പേരക്കുട്ടിയെ ചേര്‍ത്തു പിടിച്ചപ്പോള്‍ ഒറ്റയ്ക്കല്ലായെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. സുഭദ്രയോട്‌ മനസിലുണ്ടായിരുന്ന പിണക്കം എത്രവേഗമാണ്‌ ഇല്ലാതായത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>അവളെന്നാ വരാഞ്ഞത്‌?"</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>പപ്പായ്ക്ക്‌ സുഖമില്ല. ഹാര്‍ട്ട്‌ ഓപ്പറേഷന്‍ കഴിഞ്ഞ്‌ ബാംഗ്ലൂര്‌ തന്നെയാ. </font><br/><font  style='font-size:12pt; color:#000000'>വീട്ടില്‍ അമ്മ മാത്രമേയുള്ളൂ മുത്തശ്ശീ..."</font><br/><font  style='font-size:12pt; color:#000000'>ഭിത്തിയില്‍ തങ്ങളെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന മാധവേട്ടന്‍റെ മുഖത്ത്‌ സന്തോഷമില്ലേ? അവസാന കാലത്ത്‌ വീണുകിട്ടിയ മഹാഭാഗ്യം പോലെ... സുഭദ്രയുടെ മകള്‍...</font><br/>" <font  style='font-size:12pt; color:#000000'>മാളവികാന്നല്ലേ മോള്‍ടെ പേര്‌?"</font><br/>"<font  style='font-size:12pt; color:#000000'>അതെ മുത്തശ്ശീ..."</font><br/><font  style='font-size:12pt; color:#000000'>മുമ്പെപ്പോഴോ ആരോ പറഞ്ഞത്‌ ലക്ഷ്മിയമ്മ മറന്നിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>മുത്തച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്നേം കൂട്ടി വന്നിരുന്നു. ഇങ്ങോട്ട്‌ കയറാന്‍ കൂടി ആരും സമ്മതിച്ചില്ല."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലക്ഷ്മിയമ്മയ്ക്ക്‌ അത്‌ പുതിയൊരറിവായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>മുത്തശ്ശീ, ഞാനീ നനഞ്ഞതൊക്കെയൊന്നു മാറ്റട്ടെ..."</font><br/><font  style='font-size:12pt; color:#000000'>അവര്‍ മാളവികയ്ക്ക്‌ മുറി കാട്ടിക്കൊടുത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വത്ത്‌ ഭാഗം വയ്ക്കുമ്പോള്‍, തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയവള്‍ക്ക്‌ എന്തു കാര്യമെന്ന്‌ മക്കള്‍ മാധവേട്ടനോട്‌ ചോദിച്ചത്‌ അവര്‍ ഓര്‍ത്തു. എന്നിട്ടും, ക്ഷേത്രക്കുളത്തോട്‌ ചേര്‍ന്നുകിടക്കുന്ന ഒരുതുണ്ട്‌ ഭൂമി സുഭദ്രയുടെ പേരില്‍ എഴുതിവയ്ക്കാന്‍ അദ്ദേഹം മറന്നില്ല. വേണ്ടതൊക്കെ കിട്ടിയപ്പോള്‍ മക്കളുടെ വിധം മാറി. ഇപ്പോള്‍ ആര്‍ക്കും ഒന്നിനും സമയമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലുവര്‍ഷം മുമ്പാണ്‌ മക്കള്‍ എല്ലാവരും ഒടുവില്‍ തറവാട്ടില്‍ ഒത്തു ചേര്‍ന്നത്‌. പരദേവതയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന നിലവറയില്‍ രത്നമാലകളും മറ്റും കൊത്തു പണികളുള്ള ചന്ദനപ്പെട്ടിയില്‍ സുരക്ഷിതമായി വച്ചിട്ടുണ്ടെന്ന്‌ മക്കള്‍ക്കറിയാം. അതുകൂടി പങ്കു വച്ചാല്‍ പിന്നെ മക്കള്‍ തിരിഞ്ഞു നോക്കില്ലായെന്ന്‌ അവര്‍ പണ്ടേ </font><br/><font  style='font-size:12pt; color:#000000'>മനസിലാക്കിയിരിക്കുന്നു. തന്‍റെ മരണശേഷം മാത്രം അക്കാര്യത്തെക്കുറിച്ച്‌ ചിന്തിച്ചാല്‍ മതിയെന്ന്‌ അവര്‍ മക്കളോട്‌ പറഞ്ഞു. ലക്ഷ്മിയമ്മെയെ അനുനയിപ്പിക്കാന്‍ മക്കള്‍ കിണഞ്ഞു ശ്രമിച്ചു. അവര്‍ വഴങ്ങിയില്ല. പതിയെപ്പതിയെ മക്കളുടെ വരവും നിലച്ചു.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/10/images/img1080510081_3_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>നാട്ടില്‍ത്തന്നെയുള്ള അകന്ന ബന്ധു രാമനാഥനെ മക്കള്‍ വിളിക്കാറുണ്ട്‌. മക്കള്‍ തന്‍റെ മരണം വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന്‌ ലക്ഷ്മിയമ്മയ്ക്കറിയാം. രാത്രി ഒറ്റയ്ക്ക്‌ കഴിയാനൊന്നും അവര്‍ക്കിപ്പോള്‍ ഭയമില്ല. ചോറും കൂട്ടാനുമൊക്കെ ഉണ്ടാക്കാന്‍ എത്തുന്ന വത്സല അത്യാവശ്യം വന്നാല്‍കൂട്ടു കിടക്കും. അത്രമാത്രം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വത്സലയുണ്ടാക്കിയ അത്താഴത്തിന്‌ പതിവിലും രുചിയുണ്ടെന്ന്‌ ലക്ഷ്മിയമ്മയ്ക്ക്‌ തോന്നി. അടുക്കളയില്‍ കാച്ചിവച്ചിരുന്ന പാല്‍ തണുത്തിരിക്കുന്നു. പാല്‍ ചൂടാക്കി അല്‍ പം മധുരവും ചേര്‍ത്ത്‌ മാളവിക മുത്തശ്ശിക്ക്‌ കൊടുത്തു. മുത്തശ്ശിയുടെ കഥകളൊക്കെകേട്ട്‌ ഏറെ വൈകിയാണ്‌ അവള്‍ ഉറങ്ങാന്‍ കിടന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്തോഷം മാത്രം സമ്മാനിച്ച്‌ മൂന്നാമത്തെ പകലും കടന്നു പോയി. നാളെ മാളവിക മടങ്ങിപ്പോവുകയാണ്‌. ഇനിയെന്നാണ്‌ ഇങ്ങോട്ട്‌ എന്നു മാത്രം ലക്ഷ്മിയമ്മയ്ക്ക്‌ അറിയില്ല. കഴിഞ്ഞ രാത്രികളിലെന്ന പോലെ ഇന്നും മാളവിക ഇന്നും സെല്‍ ഫോണില്‍ സംസാരിച്ച്‌ പാലമരച്ചുവട്ടില്‍ നില്‍ക്കുന്നുണ്ട്‌. ആരോടാണിവള്‍ ഇത്രനേരം സംസാരിക്കുന്നത്‌. ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ അങ്ങനെയൊന്നും ചോദികുന്നത്‌ ഇഷ്ടമാവില്ലായെന്ന്‌ അവര്‍ മനസില്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>അമ്മയായിരുന്നു. മുത്തശ്ശിയുടെ പിണക്കമൊക്കെമാറിയൊയെന്ന്‌ വീണ്ടും </font><br/><font  style='font-size:12pt; color:#000000'>ചോദിച്ചു."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലക്ഷ്മിയമ്മ ചിരിച്ചു.</font><br/>" <font  style='font-size:12pt; color:#000000'>മുത്തശ്ശി എന്റെയൊപ്പം പോര്‌. ഞാന്‍ നോക്കിക്കൊള്ളാം..."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വന്ന ദിവസവും അവള്‍ ഇതുതന്നെ പറഞ്ഞു.</font><br/>" <font  style='font-size:12pt; color:#000000'>ഇവിടെ മുത്തച്ഛന്‍റെ അസ്ഥിത്തറയില്‍ പിന്നാരാ മോളേ വിളക്കു </font><br/><font  style='font-size:12pt; color:#000000'>വയ്ക്കാന്‍...?"</font><br/><font  style='font-size:12pt; color:#000000'>മാളവിക പിന്നെയൊന്നും പറഞ്ഞില്ല.</font><br/>" <font  style='font-size:12pt; color:#000000'>മുത്തശ്ശീ, നല്ല വിശപ്പ്‌..."</font><br/>" <font  style='font-size:12pt; color:#000000'>ഇന്നെന്താ മാളൂ, നേരത്തെ?"</font><br/>" <font  style='font-size:12pt; color:#000000'>നേരത്തെ കിടക്കണം... പുലര്‍ച്ചെ പോവേണ്ടതല്ലേ..."</font><br/><font  style='font-size:12pt; color:#000000'>ലക്ഷ്മിയമ്മയുടെ മുഖം വാടി.</font><br/>" <font  style='font-size:12pt; color:#000000'>ഇനിയെന്നാ മോളേ...?</font><br/>" <font  style='font-size:12pt; color:#000000'>വരും മുത്തശ്ശീ... ഉറപ്പായും.."</font><br/>" <font  style='font-size:12pt; color:#000000'>കൊച്ചുമക്കള്‍ക്കൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്‌. എന്‍റെ കുഞ്ഞിനു മാത്രം </font><br/><font  style='font-size:12pt; color:#000000'>ഞാനൊന്നും തന്നിട്ടില്ല."</font><br/>" <font  style='font-size:12pt; color:#000000'>എനിക്കീ സ്നേഹം മാത്രം മതി മുത്തശ്ശീ..."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുത്തശ്ശി മാളവികയുടെ കൈ പിടിച്ച്‌ നടന്നു. നിലവറയുടെ പൂട്ട്‌ തുറന്നു. പഴക്കം തോന്നിക്കുന്ന, കൊത്തുപണികളുള്ള രണ്ട്‌ ആഭരണപ്പെട്ടികള്‍...</font><br/>" <font  style='font-size:12pt; color:#000000'>ഇത്‌ ഭഗവതീടെ ആഭരണങ്ങളാ. നിത്യപൂജ മുടങ്ങിയതോടെ ഇതൊക്കെ ഇവിടെത്തന്നെയാ..."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടാമത്തെ പെട്ടി അവര്‍ തുറന്നു. രത്നമാലകളും മോതിരങ്ങളും സ്വര്‍ണ്ണകാല്‍ത്തളയുമൊക്കെ അടുക്കി വച്ചിരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>ഇതിനു വേണ്ടിയാ മോളേ, എന്‍റെ മക്കള്‍ അമ്മ മരിച്ചോയെന്ന്‌ വിളിച്ച്‌ അന്വേഷിക്കുന്നത്‌.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാളുവിന്‍റെ മുഖം വാടി.</font><br/>" <font  style='font-size:12pt; color:#000000'>വാ മുത്തശ്ശീ, നമുക്ക്‌ ചോറുണ്ടിട്ട്‌ കിടക്കാം..." </font><br/><font  style='font-size:12pt; color:#000000'>പെട്ടിയില്‍ നിന്ന്‌ രത്നമാലയെടുത്ത്‌ മുത്തശ്ശി മാളുവിന്റെ കഴുത്തില്‍ അണിയിക്കാനൊരുങ്ങി. അവള്‍ തടഞ്ഞു.</font><br/>" <font  style='font-size:12pt; color:#000000'>ഇതൊന്നും വേണ്ട മുത്തശ്ശീ..."</font><br/><font  style='font-size:12pt; color:#000000'>അവര്‍ക്ക്‌ സങ്കടമായി.</font><br/>" <font  style='font-size:12pt; color:#000000'>മുത്തശ്ശി വിഷമിക്കേണ്ടാ, എന്റെ കല്യാണത്തിന്‌ മുത്തശ്ശി ഇതു തന്നാല്‍ മതി..."</font><br/><font  style='font-size:12pt; color:#000000'>പേരക്കുട്ടിയുടെ വിവാഹത്തെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ ലക്ഷ്മിയമ്മയുടെ മനം കുളിര്‍ത്തു.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0805/10/images/img1080510081_4_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>PRO</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു..</font><br/>" <font  style='font-size:12pt; color:#000000'>മാളു വന്ന ദിവസവും മഴയായിരുന്നു... ദാ ഇപ്പോഴും..."</font><br/><font  style='font-size:12pt; color:#000000'>അവള്‍ ചിരിച്ചു.</font><br/>" <font  style='font-size:12pt; color:#000000'>കിടക്കാന്‍ നേരം അല്‍ പം മധുരം ചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ പാല്‍ കുടിച്ചാല്‍ </font><br/><font  style='font-size:12pt; color:#000000'>നല്ല ഉറക്കം കിട്ടും. കഷായമൊക്കെ മുടങ്ങാതെ കഴിക്കണം..."</font><br/><font  style='font-size:12pt; color:#000000'>അവര്‍ തലയാട്ടി.</font><br/>" <font  style='font-size:12pt; color:#000000'>പിന്നെ, എന്‍റെയൊപ്പം വരുന്ന കാര്യം മുത്തശ്ശി ആലോചിക്കണം... ഇങ്ങനെ തനിച്ചാക്കി പോവാന്‍... എനിക്കെന്തോ..."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലക്ഷ്മിയമ്മയുടെ നനവുപടര്‍ന്ന കവിളില്‍ അവള്‍ ചുണ്ടമര്‍ത്തി.</font><br/>" <font  style='font-size:12pt; color:#000000'>ഞാനീ ഗ്ലാസ്‌ കഴുകി വച്ചിട്ട്‌ വരാം... മുത്തശ്ശി കിടന്നോളൂ..."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഴ കുറഞ്ഞിട്ടുണ്ട്‌. പാടത്തിനപ്പുറം സ്റ്റാര്‍ട്ടാക്കി നിര്‍ത്തിരുന്ന കാറിനടുത്തേയ്ക്ക്‌ മാളവിക നടന്നടുത്തു. ഡ്രൈവിംഗ്‌ സീറ്റില്‍ പുകയൂതിയിരിക്കുന്ന ചെമ്പന്‍ തലമുടിക്കാരന്‍ അവള്‍ നീട്ടിയ ആഭരണപ്പെട്ടികള്‍ വാങ്ങി പിന്‍സീറ്റിലേയ്ക്ക്‌ വച്ചു. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>നിധി കാക്കും ഭൂതം എവിടെ?"</font><br/><font  style='font-size:12pt; color:#000000'>മാളവിക ചിരിച്ചു കൊണ്ട്‌ ആകാശത്തേയ്ക്ക്‌ വിരല്‍ ചൂണ്ടി. അവള്‍ പാലില്‍ കലര്‍ത്തിയ വിഷം ആകാശത്ത്‌ നീലനിറമായി പടര്‍ന്നിരുന്നു.</font>]]></content:encoded>
      <pubDate>Sat, 10 May 2008 18:23:51 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:42:24 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഗ്രഹനില]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ഗ്രഹനില-108042900038_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ഗ്രഹനില-108042900038_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[അവന്‍റെ നെഞ്ചില്‍  മുഖം അമര്‍ത്തി അവള്‍ കരഞ്ഞു. ഹൃദയം ചുട്ടു പൊള്ളുന്നുണ്ടെന്ന് അവനു തോന്നി. പിന്നെ കുറേ സമയം അവര്‍ എന്തോ ഓര്‍ത്തിരുന്നു. പിന്നെ അവള്‍ പറഞ്ഞു: '' നമുക്കിത്രയേ വിധിച്ചിട്ടുണ്ടാവൂ...]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/29/images/img1080429038_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> ''<font  style='font-size:12pt; color:#000000'>ഈ വിവാഹം നടക്കില്ല. നടന്നാല്‍ മൂന്നുരാത്രിക്കപ്പുറം നിങ്ങള്‍ ഒന്നിച്ചുണ്ടാവില്ല. അവള്‍ മരിക്കും."</font><br/><font  style='font-size:12pt; color:#000000'>കുന്നുമ്മേല്‍ മാധവന്‍ നമ്പൂതിരി പറഞ്ഞതൊന്നും പിഴച്ചിട്ടില്ല.</font><br/>'' <font  style='font-size:12pt; color:#000000'>എന്നാലും തിരുമേനീ, മൂന്നു വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന മോഹമാണ്... ഒന്നിച്ചൊരു ജീവിതം... പരിഹാരം എന്തെങ്കിലും ചെയ്താല്‍...?" നരേന്ദ്രനു പ്രതീക്ഷയുണ്ട്.</font><br/>'' <font  style='font-size:12pt; color:#000000'>ഇല്ലെടോ... ഞാന്‍ ഒന്നും കാണുന്നില്ല...ഈ ജാതകങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല... താന്‍ അവളെ മറക്ക്...എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടെന്ന് ആശ്വസിച്ചു കൂടെ..."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തു ചെയ്യും? സുനിതയോട് എല്ലാക്കാര്യങ്ങളും പറയണോ. അല്ലെങ്കില്‍ ഇങ്ങനെ നോക്കിയതൊക്കെ പറയാതിരിക്കാം... പക്ഷെ പിന്നീട് അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍... എന്താണു വേണ്ടതെന്ന് നരേന്ദ്രന് എത്തും പിടിയും കിട്ടിയില്ല.</font><br/><font  style='font-size:12pt; color:#000000'>സുനിതയോട് കാര്യങ്ങള്‍ പറഞ്ഞൊപ്പിക്കാന്‍ വല്ലാതെ പാടുപെട്ടു.</font><br/>'' <font  style='font-size:12pt; color:#000000'>മൂന്നു രാത്രി വേണ്ടാ. ഒരു ദിവസം ഒന്നിച്ചു കഴിഞ്ഞിട്ട് മരിച്ചാലും സന്തോഷമേയുള്ളൂ..."</font><br/><font  style='font-size:12pt; color:#000000'>നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞപ്പോള്‍ നരേന്ദ്രന്‍ നിശബ്ദനായി നിന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവന്‍റെ നെഞ്ചില്‍  മുഖം അമര്‍ത്തി അവള്‍ കരഞ്ഞു. ഹൃദയം ചുട്ടു പൊള്ളുന്നുണ്ടെന്ന് അവനു തോന്നി. പിന്നെ കുറേ സമയം അവര്‍ എന്തോ ഓര്‍ത്തിരുന്നു. പിന്നെ അവള്‍ പറഞ്ഞു: '' നമുക്കിത്രയേ വിധിച്ചിട്ടുണ്ടാവൂ... നീ വൈകാതെ കല്യാണം കഴിക്കണം... അമ്മയും സഹോദരനുമൊക്കെ അത് ആഗ്രഹിക്കുന്നുണ്ട്.''</font><br/>" <font  style='font-size:12pt; color:#000000'>നീയല്ലാതെ മറ്റൊരു പെണ്ണിനെ... എനിക്കു വയ്യ...''</font><br/>"<font  style='font-size:12pt; color:#000000'>അതൊക്കെ മറക്കണം... എനിക്കു വിഷമം ഒന്നുമില്ല... സത്യം...''</font><br/><font  style='font-size:12pt; color:#000000'>നുണ പറയാന്‍ അവള്‍ക്കറിയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവളെ മറക്കാന്‍ പറ്റില്ലെന്ന് നരേന്ദ്രന് മനസിലായി. നരേന്ദ്രന്‍റെ സങ്കടം കണ്ട് അമ്മ തിരക്കി;  ഒടുവില്‍ അമ്മയും പറഞ്ഞു. അതു വേണ്ടായെന്ന്.</font><br/> "<font  style='font-size:12pt; color:#000000'>ചേരാത്ത ജാതകം ചേര്‍ത്തിട്ട്...നിനക്ക് അതിലും നല്ല ഒരു പെണ്ണ് എവിടെയോ ഉണ്ട്.'' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദിവസങ്ങള്‍ കടന്നു പോയി. തൊഴാന്‍ പോയി മടങ്ങിയെത്തിയ അമ്മയുടെ മുഖത്ത് പതിവില്ലാത്ത സന്തോഷം. രാത്രി ഊണു കഴിക്കുന്നതിനിടെ അതിന്‍റെ കാരണം മനസിലായി. കുന്നുമ്മേല്‍ മാധവന്‍ നമ്പൂതിരിയുടെ മകള്‍ ഭാമ സുന്ദരിയാണ്. മകന്‍റെ ജാതകം തിരുമേനി പണ്ടേ നോക്കിയിട്ടുള്ളതാണ്.  ഇരുവരുടേയും ഗ്രഹനിലയില്‍ അപൂര്‍വ യോഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടത്രേ. ഊണു പാതിയാക്കി നരേന്ദ്രന്‍ എഴുന്നേറ്റു.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/29/images/img1080429038_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അമ്മയുടെ നിര്‍ബന്ധം ഏറി വന്നു. അങ്ങനെ ഭാമയുമായുള്ള വിവാഹം നടന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സുനിത കിടക്കേണ്ട മുറിയാണിത്. നരേന്ദ്രന്‍റെ മനസ് പിടഞ്ഞു. പഴയതൊക്കെ മനസില്‍ നിന്ന് പടിയിറക്കി വിടാന്‍ തനിക്ക് ഒരിക്കലും ആവില്ല. ആരെങ്കിലും പറഞ്ഞ് അവള്‍ വിവരമൊക്കെ അറിഞ്ഞിട്ടുണ്ടാവും. എങ്കില്‍ ഈ രാത്രി സുനിത ഉറങ്ങില്ല. വിവാഹം ക്ഷണിക്കാന്‍. .. ഒന്നു വിളിച്ച് അറിയ്ക്കാന്‍ പലവട്ടം ഒരുങ്ങിയതാണ്. പിന്നെ വേണ്ടായെന്നു വച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാമ കടന്നു വന്നത് അറിഞ്ഞതേയില്ല. ഷീറ്റ് താഴെ വിരിക്കുന്നതിനിടെ അവള്‍ പറഞ്ഞു: ഞാന്‍ 21 ദിവസത്തെ വ്രതത്തിലാ... ഇവിടെ കിടന്നോളാം.</font><br/>'' <font  style='font-size:12pt; color:#000000'>എന്താ ഭാമേ, എന്തു വ്രതം...?""</font><br/>'' <font  style='font-size:12pt; color:#000000'>വര്‍ഷങ്ങളായി കാത്തിരുന്ന ദിവസമാണിന്ന്.  മനസിലുള്ള മോഹം സഫലമാവാന്‍ ഇനിയു കുറേ ദിവസങ്ങള്‍ കൂടി മതിയല്ലോ... "</font><br/><font  style='font-size:12pt; color:#000000'>മാധവന്‍ നമ്പൂതിരിയുടെ മകളല്ലേ. ഇതൊക്കെ ഇനി സഹിക്കേണ്ടി വരും. കൂടുതലൊന്നും ചോദിക്കാന്‍ നില്‍ക്കാതെ നരേന്ദ്രന്‍ പുതപ്പിനിടയിലേയ്ക്ക് നൂഴ്ന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടയ്ക്ക് ഭാമയെ നരേന്ദ്രന്‍ ശ്രദ്ധിച്ചു. ഉറക്കത്തിനിടയിലും  അവള്‍ പുഞ്ചിരിക്കുനു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബന്ധുവീടുകളില്‍ പോവാനൊന്നും ഭാമയ്ക്ക് താല്‍‌പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധം കൊണ്ട് സമ്മതിച്ചെന്നു മാത്രം. ഒരാഴ്ച കഴിഞ്ഞു. ഭാമയുടെ സ്വഭാവത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. അമ്മയോട് അനാവശ്യമായി കയര്‍ത്തു സംസാരിക്കുന്നത് നരേന്ദ്രന്‍ ശ്രദ്ധിച്ചു. കൂടാതെ, തന്‍റെ ചോദ്യങ്ങളൊന്നും കേട്ടില്ലായെന്ന് നടിക്കുന്നു. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനും മടി. ഭാമയ്ക്ക് എന്തു പറ്റി?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാത്രി ഭാമ പൊട്ടിക്കരയുന്നത് കണ്ട് നരേന്ദ്രന്‍ അടുത്തു ചെന്നു.</font><br/>'' <font  style='font-size:12pt; color:#000000'>എന്തു പറ്റി ഭാമേ...?""</font><br/><font  style='font-size:12pt; color:#000000'>ചുമലില്‍ സ്പര്‍ശിച്ച നരേന്ദ്രന്‍റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ ചീറി.</font><br/>'' <font  style='font-size:12pt; color:#000000'>എന്താ കാര്യം? പറയാതെങ്ങനാ മനസിലാവുന്നത്..." </font><br/><font  style='font-size:12pt; color:#000000'>ബഹളം കേട്ട് അമ്മയും വന്നു. </font><br/>'' <font  style='font-size:12pt; color:#000000'>എന്താ മോളേ... നരേന്ദ്രാ നീയിവളെ വഴക്കു പറഞ്ഞോ?"</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവന്‍ മിണ്ടാതെ നിന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>'' <font  style='font-size:12pt; color:#000000'>ഞാന്‍ എത്ര ദിവസമായി പറയുന്നു...നിങ്ങള്‍ രണ്ടാളും എവിടെയ്ക്കെങ്കിലും യാത്ര പോവാന്‍... നാളെത്തന്നെ പോ. ജയന്‍ മാമന്‍ എത്ര ദിവസമായി വിളിക്കുന്നു... വയനാട്ടിലെയ്ക്ക് ചെല്ലാന്‍ പറഞ്ഞ്...". അമ്മ പറഞ്ഞതു കേട്ട് ഭാമയുടെ ഭാവം മാറി.</font><br/>'' <font  style='font-size:12pt; color:#000000'>എനിക്കൊരിടത്തും പോവേണ്ടാ... എന്നെ വീട്ടില്‍ കൊണ്ടു വിട്ടാല്‍ മതി"</font><br/><font  style='font-size:12pt; color:#000000'></font><br/>'' <font  style='font-size:12pt; color:#000000'>അതിനിപ്പോ എന്താ മോളെ ഉണ്ടായത്...?"</font><br/>''  <font  style='font-size:12pt; color:#000000'>പ്രകാശേട്ടന്‍ എട്ടു ദിവസമായി ഉറങ്ങിയിട്ട്... എന്നെ ആദ്യം കെട്ടുന്നയാള്‍  ആറു ദിവസത്തിനകം മരിക്കുമെന്നാ അച്ഛന്‍ പറഞ്ഞത്... അതു കൊണ്ടാ ഞാന്‍ ഇതിനു സമ്മതിച്ചത്...എന്നിട്ടിപ്പോ... അച്ഛനും എന്നെ ചതിക്കുകയായിരുന്നു...എട്ടു ദിവസം കഴിഞ്ഞില്ലേ...പ്രകാശേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല." ഭാമ തേങ്ങിക്കരഞ്ഞു. നരേന്ദ്രന്‍ അവിശ്വസനീയതയോടെ ഭാര്യയെ നോക്കി. പിന്നെ അമ്മയേയും.</font>]]></content:encoded>
      <pubDate>Tue, 29 Apr 2008 13:28:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[രാജയോഗം]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/രാജയോഗം-108042100073_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/രാജയോഗം-108042100073_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[കുഞ്ഞനുറുമ്പിന് ഒരു സമാധാനവുമില്ല. മകള്‍ മാളു പ്രായമായി പുര നിറഞ്ഞ് നില്‍ക്കുന്നു. എല്ലാം തികഞ്ഞ മിടുമിടുക്കന്‍ ഉറുമ്പിനെ മകള്‍ക്കായി എവിടെയെല്ലാം തിരഞ്ഞു.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/21/images/img1080421073_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>കുഞ്ഞനുറുമ്പിന് ഒരു സമാധാനവുമില്ല. മകള്‍ മാളു പ്രായമായി പുര നിറഞ്ഞ് നില്‍ക്കുന്നു. എല്ലാം തികഞ്ഞ മിടുമിടുക്കന്‍ ഉറുമ്പിനെ മകള്‍ക്കായി എവിടെയെല്ലാം തിരഞ്ഞു. അവളുടെ പ്രായമുള്ള ഉറുമ്പിന്‍ കുഞ്ഞുങ്ങളൊക്കെ വിവാഹിതരായി കുഞ്ഞുങ്ങളുമൊത്ത് സസുഖം കഴിയുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാളുവിനാകട്ടെ പഴയ മിണ്ടാട്ടവുമില്ല. അവളുടെ പ്രസരിപ്പും കളിയും ചിരിയുമൊക്കെ എങ്ങോ പോയി മറഞ്ഞു. അവിവാഹിതയായി നില്‍ക്കുന്ന മകളുടെ വേദന കുഞ്ഞനു  മനസിലാവുന്നുണ്ട്. ഒക്കെ ആലോചിച്ച് കിടന്നിട്ട് ഉറക്കവുമില്ല. എല്ലാം ശരിയാവുമെന്ന് ഭാര്യ കാലിയ ആശ്വസിപ്പിക്കും. നാളും പൊരുത്തവുമൊക്കെ ചേര്‍ന്ന ധീരന്മാരായ കുറെ ഉറുമ്പു യുവാക്കള്‍ മകളെ കാണാന്‍ വന്നതാണ്. നിറമില്ല, പൊക്കമില്ല, ആണത്തമില്ല, സ്ഥിര ജോലിയില്ല  എന്നൊക്കെ മാളു കുറവുകള്‍ കണ്ടെത്തി. അവള്‍ക്കു പിടിച്ച കട്ടുറുമ്പ് പയ്യന്‍ മിടുക്കനായിരുന്നു. വൈകുന്നേരം കൂട്ടുകാരുമായി ചെറിയ കളം വയ്ക്കുമെന്ന കുഴപ്പമേ ഉള്ളൂ. ഇന്നത്തെ കാലത്ത് മദ്യപിക്കാത്ത ഉറുമ്പുകളുണ്ടോ? പക്ഷെ അവന്‍റെ അപ്പന്‍ താലന്‍  ചോദിച്ച സ്ത്രീധനം കൊടുക്കാനുള്ള പാങ്ങ് കുഞ്ഞനില്ലായിരുന്നു.  ഇനിയിപ്പോ ഒന്നും നോക്കാനില്ല. ഗ്രഹനില ശരിയാവുന്നതും  നോക്കിയിരുന്നാല്‍ പെണ്ണ് വേലി ചാടി പോയെന്നു വരും. ചെറുക്കന് നല്ല പണി വേണമെന്നും ഇനി ശാഠ്യമില്ല. പണി കല്യാണം കഴിഞ്ഞാണേലും കിട്ടുമല്ലോ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാലിയ ഭര്‍ത്താവിന്‍റെ കാല്‍ തടവി ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഭൂമി പിളരുന്ന ശബ്ദം. കുഞ്ഞന്‍റെ കാല്‍ തള്ളി മാറ്റി കാലിയ കട്ടിലിനടിയിലേയ്ക്ക് ഓടിക്കയറി. ഭാര്യയുടെ കുണ്ടി കുലുക്കിയുള്ള ഓട്ടം കണ്ട് കുഞ്ഞനു ചിരി വന്നു. '' എന്‍റെ മുത്തേ, നീയിങ്ങു വാ... മുതലാളിയുടെ കൊച്ചുമക്കള്‍ അവധിക്കാലം കൊഴുപ്പിക്കാന്‍ എത്തിയിട്ടുണ്ട്. ഇനി കുറച്ചു കാലം നോക്കീം കണ്ടു മൊക്കെ വേണം വീടിനു പുറത്തിറങ്ങാന്‍"". </font><br/>'' <font  style='font-size:12pt; color:#000000'>നിങ്ങള്‍ തോന്ന്യാസം പറയാതെ...അവരൊക്കെ നല്ല പിള്ളേരാ... പട്ടണത്തില്‍ പഠിച്ചുവെന്നു വച്ച് അവരൊന്നും പിഴച്ചു പോവത്തില്ല... നമ്മളോടൊക്കെ ഇപ്പോഴും നല്ല ബഹുമാനമാ...""</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താന്‍ പറഞ്ഞത് ഭാര്യ തെറ്റിദ്ധരിച്ചെന്ന് കുഞ്ഞന് മനസിലായി.</font><br/>''<font  style='font-size:12pt; color:#000000'>എടീ, അവര്‍ നിന്നെ കേറി പിടിക്കുമെന്നല്ല ഞാന്‍ പറഞ്ഞത്...പിള്ളേരുടെ കൈയില്‍ നിന്ന് വീഴുന്ന ബിസ്കറ്റിന്‍റെ തരി പെറുക്കാന്‍ പോയി നടുവിന് ചവിട്ടു മേടിക്കരുതെന്നാ ഞാന്‍ ഉദ്ദേശിച്ചത്..."" ഭര്‍ത്താവിന്‍റെ മറുപടി കേട്ട് കാലിയ ചൂളി. വെറുതെ വേണ്ടാത്തത് ഓര്‍ത്തെന്നല്ലേ കുഞ്ഞന്‍ കരുതൂ...പുറത്ത് യുദ്ധം നടക്കുകയാണോ? ഈ പിള്ളേര്‍ക്ക് ഉറക്കോമില്ലേ. എല്ലാത്തിനേം മയക്കു വെടി വച്ച് ഉറക്കണം. മകള്‍ പ്രായമായി നിക്കുകയാ. അതിനിടെ ഇങ്ങനെ കൂടി മനസമാധാനമില്ലാതെ വന്നാല്‍.  പരിഭവം പറഞ്ഞ് കാലിയ ഭര്‍ത്താവിന്‍റെ മാറില്‍ തല ചായ്ച്ചു.</font><font style='font-size:11pt;'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/21/images/img1080421073_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>നേരം പുലര്‍ന്നു. ബംഗ്ളാവിന്‍റെ പാചകശാലയോടു ചേര്‍ന്ന് പടുകൂറ്റന്‍ തൂണിന്‍റെ ചെറിയ വിള്ളലിലൂടെ കുഞ്ഞന്‍ നൂഴ്ന്ന് പുറത്തിറങ്ങി. പാചകശാലയില്‍ ഇന്നു കാര്യമായെന്തെങ്കിലും കാണും. പിള്ളേര്‍ വന്നതിനാല്‍ തങ്ങള്‍ ക്കും കുശാലായി. മനമൊന്നു കുളിര്‍ത്തു. രാത്രി  ഭാര്യയുമായി കട്ടിലില്‍ കിടന്നുരുണ്ടതിന്‍റെ ക്ഷീണത്തിലായിരുന്നു കുഞ്ഞന്‍. എന്നിട്ടും വാഷ് ബേസിനു സമീപത്തേക്ക്  ആഞ്ഞു നടന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഴുകാന്‍ വച്ചിരിക്കുന്ന പാത്രങ്ങളില്‍ കുഞ്ഞന്‍ ഓടി നടന്ന് അര്‍മാദിച്ചു. അതിനിടെ കുഞ്ഞന്‍ ആ കാഴ്ച കണ്ടു. ജാം കുപ്പിയുടെ അടപ്പിനുമേല്‍ എല്ലാം തികഞ്ഞ ഒരു യുവകോമളന്‍ നെഞ്ചു വിരിച്ചു നടക്കുന്നു. കട്ടുറുമ്പായതിന്‍റെ ഒരു നെഗളിപ്പ് അവനുണ്ട്.  കുപ്പിയുടെ വായിലൂടെ  കടന്ന അവന്‍ എടുത്താല്‍ പൊങ്ങാത്ത ജാമുമായാണ് തിരികെ വന്നത്. അധ്വാനിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നല്ല പണിക്കാരന്‍. മകള്‍ക്ക് എന്തു കൊണ്ടും ചേരും. നെഞ്ചു വിരിവിന്‍റെ കാര്യത്തില്‍ മാളുവും മോശമല്ല. ഒന്നു മുട്ടി നോക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുഞ്ഞന്‍ അടുത്തു ചെന്നിട്ടും അവനു കൂസലില്ല. അഹങ്കാരി! മാനം പോയാലെന്താ മകള്‍ക്ക് വരനെ കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞന്‍റെ അഭിമാന ബോധം പൊയ്പ്പോയി. ''ഹേ, യുവാവേ, താങ്കള്‍ സ്വയം പരിചയപ്പെടുത്തിയാട്ടെ''.</font><br/>"" <font  style='font-size:12pt; color:#000000'>കിളവാ തനിക്ക് വേറെ പണിയൊന്നുമില്ലേ?  മെനക്കെടുത്താതെ പോ. എന്‍റെ കൈ മേടിക്കും''</font><br/><font  style='font-size:12pt; color:#000000'>ഇവനെന്താ ഇങ്ങനെ? ഇവനുമായി മാളു ചേരുമോ? അവസാന ശ്രമം എന്ന നിലയില്‍ കാര്യം നേരെ പറയാന്‍ കുഞ്ഞന്‍ തീരുമാനിച്ചു.</font><br/>""<font  style='font-size:12pt; color:#000000'>എനിക്ക് വിവാഹപ്രായം തികഞ്ഞ ഒരു മോളുണ്ട്. താങ്കള്‍ അവിവാഹിതനെങ്കില്‍...എനിക്കു താങ്കളെ നന്നായി പിടിച്ചു.''</font><br/><font  style='font-size:12pt; color:#000000'>പെണ്ണുകെട്ട്,  ആദ്യരാത്രി, പാല്‍,  പഴം എന്നൊക്കെ ഓര്‍ത്തപ്പോള്‍ കട്ടുറുമ്പിന് കുളിരുകോരി.</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>ക്ഷമിക്കൂ, അച്ഛാ, എന്‍റെ പേര് ചാണ്ടി. ബംഗ്ളാവിലെ കുളിമുറിയുടെ സമീപമാണ് താമസം. ബിസിനസുകാരനാണ് . അച്ഛനും അമ്മയും ഒരപകടത്തില്‍ മരിച്ചു. ബന്ധുക്കളെന്നു പറയാന്‍ ആരുമില്ല...''</font><br/>"<font  style='font-size:12pt; color:#000000'>അതേതായാലും നന്നായി. മോന് ഞങ്ങളൊക്കെയില്ലേ...വിഷമിക്കാതെ...''</font><br/><font  style='font-size:12pt; color:#000000'>കുഞ്ഞന്‍ അവന്‍റെ മൂര്‍ധാവില്‍ ചുംബിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെണ്ണുകാണാന്‍ ചാണ്ടി കൂട്ടുകാരനേം കൂട്ടിയാണ് ചെന്നത്. രാജകീയ സ്വീകരണം തന്നെ അവര്‍ക്കു ലഭിച്ചു. അടുത്ത ബന്ധുക്കളെയൊക്കെ കുഞ്ഞന്‍ ക്ഷണിച്ചിരുന്നു. ഒഴിവു ദിവസമായതിനാല്‍ മിക്കവരും എത്തുകയും ചെയ്തു.  മാളു കാപ്പിയും ബിസ്കറ്റ് പൊടിയുമായി വന്നു. അവരുടെ കണ്ണുകള്‍ ഇടഞ്ഞു. മാളുവിനെ ചാണ്ടി ശ്വാസം പിടിച്ച് നോക്കിയിരുന്നു. " ഇപ്പഴത്തെ കാലമല്ലേ. പിള്ളേര്‍ക്ക് എന്തെങ്കിലും നോക്കാനും പിടിക്കാനും ഉണ്ടെങ്കില്‍... നമ്മളായിട്ട് എന്തിനാ...ചാണ്ടീടെ കൂട്ടുകാരാ  നമുക്കൊന്ന് ഉലാത്താം...''</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>പിന്നെന്താ മാളൂന്‍റെ അച്ഛാ...മാളുവിന് അനിയത്തിമാര്‍ ആരുമില്ലേ?'' കൂട്ടുകാരന് ആകാംക്ഷ.</font><br/>"<font  style='font-size:12pt; color:#000000'>പിന്നെ ഒന്നിനും സമയം കിട്ടിയില്ല...തിരക്കായി പോയില്ലേ മോനേ...''</font><br/>" <font  style='font-size:12pt; color:#000000'>കഷ്ടമായിപ്പോയി...''</font><br/>" <font  style='font-size:12pt; color:#000000'>അതെന്താ?''</font><br/>" <font  style='font-size:12pt; color:#000000'>അതല്ലാ...മാളു പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്കാവുമല്ലോ എന്നോര്‍ത്തപ്പോള്‍...''</font><br/>"<font  style='font-size:12pt; color:#000000'>അതിനെന്താ മോന്‍ ഈ വഴിയൊക്കെ വരണം...''</font><br/>'<font  style='font-size:12pt; color:#000000'>പിന്നേ എന്‍റെ പട്ടി വരും" എന്നു മനസ്സില്‍ പറഞ്ഞ് അവന്‍ ചിരിച്ചു.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/21/images/img1080421073_3_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അകത്തു പോയവര്‍ എന്തോ കാണിക്കുകയാ... കുറേ നേരമായല്ലോ? കുഞ്ഞന് നേര്‍ത്ത പരിഭ്രമം. ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലമാ...ചെറുക്കന്‍ വല്ല വേണ്ടാതീനോം കാണിച്ചാല്‍...</font><br/><font  style='font-size:12pt; color:#000000'></font><br/>" <font  style='font-size:12pt; color:#000000'>എടീ, കാലിയേ, അവരെ ഇങ്ങു വിളിച്ചേ...മതിയെന്നു പറ...''</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചാണ്ടി നിറഞ്ഞ ചിരിയോടെ മുറിക്കു പുറത്തിറങ്ങി. മാളുവിന്‍റെ കരിമഷി ചാണ്ടിയുടെ കവിളില്‍ പടര്‍ന്നിട്ടുണ്ട്. തൊഴിച്ച് അവന്‍റെ കിഡ്നി തെറുപ്പിക്കുകയാ വേണ്ടത്. മുഖമൊക്കെയൊന്ന് തുടച്ചിട്ടു വേണ്ടേ എല്ലാവരുടേം മുന്നില്‍ വരാന്‍...കുഞ്ഞന്‍ ഇത്തിരി അനിഷ്ടത്തോടെ അവരെ  നോക്കി. ബന്ധുക്കളും കൂട്ടുകാരുമൊമൊക്കെ  അറിഞ്ഞാല്‍ മോശമല്ലേ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുഞ്ഞന്‍ കൂട്ടുകാരനെ പാളി നോക്കി. മാളുവിന്‍റെ മാറത്താ അവന്‍റെ കണ്ണ്. ബെസ്റ്റ് കൂട്ടുകാരന്‍. പെണ്ണിനും ചെറുക്കനും നന്നായി പിടിച്ച സ്ഥിതിക്ക് ഇനി വച്ചു നീട്ടുന്നതില്‍ കാര്യമില്ലല്ലോ. ഇത്ര പേര്‍ വന്നു പോയി. ഇതായിരിക്കും നടക്കാനുള്ളത്. ചാണ്ടിക്ക് ബന്ധുക്കളായി ആരുമില്ല. അതിനാല്‍  കല്യാണ തീയതി നിശ്ചയിച്ചേക്കാമെന്നും തീരുമാനമായി. പുറത്ത് കുട്ടികള്‍ പടക്കം പൊട്ടിച്ചു രസിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാളുവും ചാണ്ടിയും കണ്ണില്‍ കണ്ണില്‍ നോക്കി കളി തുടര്‍ന്നു. കാലിയായ്ക്ക് സന്തോഷമായി. കുഞ്ഞനെ പോലെ കിഴങ്ങേശ്വരനല്ല.... ചാണ്ടി റൊമാന്‍റിക്കാ... മോളേതായാലും ഭാഗ്യവതി തന്നെ... കാലിയ അടുക്കളയിലേയ്ക്ക് പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തീയതി തീരുമാനിച്ചു. സ്ത്രീധനമായി കൊടുക്കാനുള്ള തുകയെ സംബന്ധിച്ചും തര്‍ക്കമൊന്നുമില്ല. തെണ്ടിത്തിരിഞ്ഞു നടന്ന ചാണ്ടിക്ക് കൊള്ളാവുന്ന മൊതലല്ലേ കിട്ടിയത്. കൂട്ടുകാരന് അതൊന്നും അത്ര പിടിച്ചില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചാണ്ടിയും കൂട്ടുകാരനും എല്ലാവരോടും യാത്ര പറഞ്ഞു. വാതിലിനു മറഞ്ഞു നില്‍ക്കുന്ന മാളുവിന് ചെറുമുത്തം നല്‍കാന്‍ ചാണ്ടി പതുക്കെ അടുത്തേയ്ക്കു നീങ്ങി. ആ നിമിഷത്തിനായി അവളും തയറായി നിന്നു. മാറിടം ഉയര്‍ന്നു താണു.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചാണ്ടീ, വേഗം പോവണ്ടേ... എന്നൊരു ചോദ്യം കൂട്ടുകാരന്‍റെ വക. എല്ലാവരുടേയും നോട്ടം അങ്ങോട്ടായി. ചാണ്ടിയുടെ നീക്കം പാളി. ചുടുചുംബനത്തിന് ദാഹിച്ചു നിന്ന മാളു  കൂട്ടുകാരനെ ദഹിപ്പിക്കുന്ന മട്ടില്‍ ഒന്നു നോക്കി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൂട്ടുകാരാ...നിനക്കു ഞാന്‍ പണി തരും എന്നു മനസില്‍ പറഞ്ഞ് ചാണ്ടി തിരിഞ്ഞു നടന്നു. കുഞ്ഞന്‍റെ വീടിനു പുറത്തിറങ്ങിയ ചാണ്ടിയെ സ്വീകരിക്കാന്‍ മരണം ഒരുങ്ങി നില്‍ക്കുകയായിരുന്നുവെന്ന് ആരും കരുതിയില്ല. കുട്ടികളാരോ കത്തിച്ചു വിട്ട കുടച്ചക്രം പാവം ചാണ്ടിയെ പരലോകത്തെയ്ക്ക് പറഞ്ഞയച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 23 Apr 2008 18:32:16 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പവിത്രം]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/പവിത്രം-108041200059_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/പവിത്രം-108041200059_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[ചങ്ങാതിമാര്‍ ചേര്‍ന്ന് വലിയൊരു കേക്ക് മുറിച്ചു. കരഘോഷം. പിരിയുന്നത് ദുഖകരമെങ്കിലും ഈ നിമിഷങ്ങള്‍ ആസ്വദിക്കാതിരിക്കുന്നതെങ്ങനെ? നിരഞ്ജനയെ നോക്കി]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/12/images/img1080412059_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ബന്ധങ്ങള്‍ അങ്ങനെയൊക്കെയാണ്. ആഗ്രഹിക്കാത്തപ്പോള്‍ സംഭവിക്കും. നിനച്ചിരിക്കാതെ അവസാനിക്കുകയും ചെയ്യും. അഞ്ചു വര്‍ഷം മുന്‍പ് ഇതു പോലൊരു ഫെബ്രുവരിയിലാണ് മനസിലൊളിപ്പിച്ച പ്രണയം ഹരി നിരഞ്ജനയോട് വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷത്തെ പഠനത്തിനൊടുവില്‍ വേദനയോടെ പിരിയുന്ന ദിനം. ഒരേ ക്ളാസില്‍ ഒന്നിച്ചുണ്ടായിട്ടും കാര്യമായി അടുപ്പമൊന്നും കാട്ടാത്ത ചില പെണ്‍കുട്ടികള്‍ കൂടി ഓട്ടോഗ്രാഫ് എഴുതിക്കാന്‍ വന്നപ്പോള്‍ ഹരിക്ക് ജാ‌ള്യത തോന്നി. കനം കുറഞ്ഞ വര്‍ണ്ണക്കടലാസുകളിലെ അക്ഷരങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും മനസില്‍ വസന്തം തീര്‍ക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഥയും കവിതയും ചിത്രരചനയും മാത്രമല്ല സമരമുഖങ്ങളും ഹരി ആസ്വദിച്ചിരുന്നു. ഇനി ജീവിത സമരമാണ്. ഒറ്റയ്ക്ക് പൊരുതാനുറച്ച ഹരിക്ക് പക്ഷേ, നിരഞ്ജനയുടെ മുന്നില്‍ മനമിടറി. അവള്‍ ഇനിയുമെന്തേ വൈകുന്നു? ഒടുവില്‍ അവള്‍ വരുന്നു; വാകമരം തണല്‍ വീഴ്ത്തിയ പാതയിലൂടെ. മനസ്സൊന്നു പിടച്ചു. ഇനിയും ഇതു പറയാനായില്ലെങ്കില്‍...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചങ്ങാതിമാര്‍ ചേര്‍ന്ന് വലിയൊരു കേക്ക് മുറിച്ചു. കരഘോഷം. പിരിയുന്നത് ദുഖകരമെങ്കിലും ഈ നിമിഷങ്ങള്‍ ആസ്വദിക്കാതിരിക്കുന്നതെങ്ങനെ? നിരഞ്ജനയെ നോക്കി. കറുത്ത നിറത്തിലുള്ള ചുരിദാര്‍ അവള്‍ക്ക് നന്നായിണങ്ങുന്നു. ഹരി ശ്രദ്ധിക്കുന്നതു കണ്ട് അവള്‍ അടുത്തു ചെന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>''<font  style='font-size:12pt; color:#000000'>എന്താ ഹരീ, പിരിയുന്നതിന്‍റെ വിഷമത്തിലാണോ?""</font><br/>'<font  style='font-size:12pt; color:#000000'>അതെ, നിന്നെ പിരിയുന്നതിന്‍റെ വിഷമം" എന്നു മനസില്‍ പറഞ്ഞു.</font><br/>''<font  style='font-size:12pt; color:#000000'>ഹരി എനിക്കൊന്നും കുറിച്ചു തന്നില്ല. ഞാന്‍ ഓട്ടോഗ്രാഫ് എടുത്തുകൊണ്ടു വരാം"".</font><br/><font  style='font-size:12pt; color:#000000'>തിരികെയെത്തിയ നിരഞ്ജന  ഓട്ടോഗ്രാഫിനൊപ്പം കേക്കിന്‍റെ കഷണവും ഹരിക്കു നീട്ടി. ഹരി അതു വാങ്ങി.</font><br/>'' <font  style='font-size:12pt; color:#000000'>ഇതിന്‍റെ പകുതി നിനക്കു തരട്ടെ നിരഞ്ജനാ?""</font><br/><font  style='font-size:12pt; color:#000000'>അവള്‍ തലയാട്ടി.</font><br/><font  style='font-size:12pt; color:#000000'>ഓട്ടോഗ്രാഫില്‍ നിറയെ കുറിപ്പുകള്‍. പച്ച നിറത്തിലുള്ള കടലാസ് തനിക്കുവേണ്ടി മാറ്റിയിട്ടിരുന്നതോ? അവള്‍ തന്നൈത്തൈന്നെ നോക്കി നില്‍ക്കുകയാണ്. അവന്‍ ചിരിക്കാനൊരു വിഫലശ്രമം നടത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/>''<font  style='font-size:12pt; color:#000000'>എന്താ എഴുതേണ്ടത്?""</font><br/>'' <font  style='font-size:12pt; color:#000000'>മനസിലെന്തോ അത്?""</font><br/>'' <font  style='font-size:12pt; color:#000000'>എങ്കില്‍ ഈ താള്‍ മതിയാവില്ല...""</font><br/><font  style='font-size:12pt; color:#000000'>അവള്‍ ഒന്നും മനസിലാവാതെ ഹരിയെ നോക്കി.</font><br/><font  style='font-size:12pt; color:#000000'>അല്‍ പം സേവിച്ചിരുന്ന ചങ്ങാതിമാരില്‍ ചിലര്‍ കൊട്ടും പാട്ടുമായി രംഗം കൊഴുപ്പിക്കുന്നു.</font><br/>'' <font  style='font-size:12pt; color:#000000'>ഇപ്പോള്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല. ഞാന്‍ നിനക്കൊരു കത്തയയ്ക്കാം. പോരേ?""</font><br/>''<font  style='font-size:12pt; color:#000000'>എന്ന്?"" അവള്‍ക്ക് ആകാക്ഷ.</font><br/>'' <font  style='font-size:12pt; color:#000000'>നാളെത്തന്നെ...""</font><br/>''<font  style='font-size:12pt; color:#000000'>അതിനെന്‍റെ വിലാസം അറിയുമോ?""</font><br/><font  style='font-size:12pt; color:#000000'>അതൊക്കെ ഹരി എന്നേ അറിഞ്ഞു വച്ചിരിക്കുന്നു. കൂട്ടുകാരുടെ കണ്ണില്‍പ്പെടാതെ ഒഴിവായി.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/12/images/img1080412059_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഇതാദ്യമായാണ് ഒരാളോട് ഇങ്ങനെയൊരു ഇഷ്ടം തോന്നിയത്. വാക്കുകള്‍ കിട്ടാതെ കുഴറേണ്ടി വരുന്നതും ആദ്യമായിത്തന്നെ. നിരഞ്ജനയെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ സുഖമുള്ള ഓര്‍മകളായി മനസില്‍  ഒഴുകിയെത്തി. കോളജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാനുള്ള കഥ തിരുത്തി തരണമെന്നു പറഞ്ഞ് സമീപിച്ച് നിരഞ്ജന. കോളജ് ടൂറിനിടെ ഉറക്കം വരാതെ പുറം കാഴ്ചകളില്‍ ഭ്രമിച്ചിരിക്കെ കലപില കൂട്ടിയ നിരഞ്ജന. പിന്നെ, തോളില്‍ ചാരി ഉറങ്ങിയ നിരഞ്ജന. സര്‍വകലാശാല നടത്തിയ ചെറുകഥാ മത്സരത്തില്‍ ജേതാവായപ്പോള്‍ കോളജില്‍  അഭിനന്ദനായോഗം സംഘടിപ്പിച്ചതും ഇതേ നിരഞ്ജന തന്നെ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്ങനെ കത്തു തുടങ്ങണം എന്നറിയാതെ ഹരി കുഴങ്ങി. അക്ഷരങ്ങള്‍ പേനയുടെ തുമ്പില്‍ നിന്ന് കടലാസിലേയ്ക്കിറങ്ങാന്‍ വിസമ്മതിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രിയപ്പെട്ട നിരഞ്ജനയ്ക്ക്,</font><br/><font  style='font-size:12pt; color:#000000'>മഴ തോര്‍ന്നിട്ടും മാനം തെളിയാഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു. പിന്നെ മഴവില്ല് വിരിഞ്ഞപ്പോള്‍ ഞാനുറപ്പിച്ചു, നിരഞ്ജനാ നീ എന്‍റേതാണെന്ന്. എനിക്കുടന്‍ നിന്നെ കാണണം...</font><br/><font  style='font-size:12pt; color:#000000'>സ്നേഹത്തോടെ,</font><br/><font  style='font-size:12pt; color:#000000'>ഹരി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കത്തു പൂര്‍ത്തിയാക്കി. ഒടുവില്‍ തന്‍റെ  വിലാസം എഴുതി ചേര്‍ക്കാനും ഹരി മറന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി കിട്ടാഞ്ഞ് ഹരി അസ്വസ്ഥനായി. രണ്ടു ദിവസംകൂടി കാത്തിരിക്കാന്‍ ഹരി തീരുമാനിച്ചു. എന്തായാലും പിറ്റേന്ന് നിരഞ്ജനയുടെ കത്തു വന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാര്‍ക്കില്‍ ഒഴിഞ്ഞ മൂലയിലെ പായല്‍ പിടിച്ച ബെഞ്ചില്‍ ഹരി ഇടം പിടിച്ചു. അവള്‍ വന്നു. കൂട്ടിന് അനിയനുമുണ്ട്. അവന്‍ ഊഞ്ഞാലില്‍ കയറി വികൃതിയാരംഭിച്ചു.</font><br/>''<font  style='font-size:12pt; color:#000000'>എന്താ ഹരീ...ഹരിക്കെന്തു പറ്റി? ഞാനൊരിക്കലും അങ്ങനെയൊന്നും കരുതിയിട്ടേയില്ല"".</font><br/>''<font  style='font-size:12pt; color:#000000'>എനിക്കറിയാം...പക്ഷെ എന്‍റെ മനസ്...? ഇങ്ങനെയൊരു പെണ്ണിനെയാ ഞാന്‍ ആഗ്രഹിക്കുന്നത്. നിരഞ്ജനാ നിനക്കൈന്നെ ഇഷ്ടമല്ലേ?""</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവള്‍ ഒന്നും മിണ്ടാതെ നിന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>'' <font  style='font-size:12pt; color:#000000'>പപ്പായ്ക്കൊപ്പം ടീ എസ്റ്റേറ്റിലേയ്ക്ക് പോവുന്നു...അവിടെയൊരു അക്കൗണ്ടന്‍റിന്‍റെ ഒഴിവുണ്ടെന്നു പറഞ്ഞ് പപ്പാ നിര്‍ബന്ധിക്കുന്നു.""</font><br/>'' <font  style='font-size:12pt; color:#000000'>ഹരിയുടെ കഥയും കവിതയുമൊക്കെ ഇരുട്ടിലായോ?"</font><br/>'' <font  style='font-size:12pt; color:#000000'>മറ്റെന്തെങ്കിലും ജോലി കിട്ടുന്നതു വരെ അവിടെ കൂടണം..."</font><br/>''<font  style='font-size:12pt; color:#000000'>അപ്പോഴിനി പഠനം തുടരുന്നില്ലേ?""</font><br/>'' <font  style='font-size:12pt; color:#000000'>ആര്‍ക്കറിയാം... നീലഗിരിയിലെ മഞ്ഞു മൂടിയ പ്രഭാതങ്ങളില്‍ നീ കൂടെയുണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്തു നേടാന്‍...?</font><br/>"<font  style='font-size:12pt; color:#000000'>ഹരീ, ഞാന്‍...''</font><br/>"<font  style='font-size:12pt; color:#000000'>നിനക്കൈന്നെ ഇഷ്ടമല്ലേ?''</font><br/><font  style='font-size:12pt; color:#000000'>കളി മതിയാക്കി നിരഞ്ജനയുടെ അനിയന്‍ ഓടിയെത്തി. പോവാനായി അവന്‍ തിരക്കു കൂട്ടുന്നു.</font><br/>"<font  style='font-size:12pt; color:#000000'>ഹരീ, ഞാന്‍ പോട്ടെ''</font><br/><font  style='font-size:12pt; color:#000000'>നിരാശനായി നില്‍ക്കുന്ന ഹരിയോട് ചേര്‍ന്ന് അവള്‍ പറഞ്ഞു: എനിക്ക് ഒത്തിരി ഇഷ്ടമാണ്.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0804/12/images/img1080412059_3_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അന്യ സംസ്ഥാനങ്ങളില്‍ വന്‍  ബിസിനസുകളുള്ള നരേന്ദ്രന് മകളുടെ ബന്ധം ഇഷ്ടമായില്ല. വീട്ടുകാരുടെ ഭീഷണികള്‍ അതിജീവിച്ച് അവര്‍ ഒന്നിച്ചു. ഹരിക്കൊപ്പം നിരഞ്ജനയും നീലഗിരിയിലേയ്ക്കു പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്വാര്‍ട്ടേഴ്സിലെ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. നിരഞ്ജനയുടെ സാമീപ്യത്തില്‍ അതൊന്നു പ്രശ്നമായി ഹരിക്കു തോന്നിയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു രാത്രി നിരഞ്ജന പറഞ്ഞു: '' ഹരീ, എന്തോ ഒരു കുറവു തോന്നുന്നു.</font><br/>" <font  style='font-size:12pt; color:#000000'>കൂടുതല്‍ മെച്ചപ്പെട്ട ക്വാര്‍ട്ടേഴ്സ് നോക്കാം''</font><br/>"<font  style='font-size:12pt; color:#000000'>അതല്ലാ ഞാന്‍ പറഞ്ഞത്...''</font><br/>"<font  style='font-size:12pt; color:#000000'>പിന്നെ?''</font><br/>"<font  style='font-size:12pt; color:#000000'>ഒരു താലിയുടെ കുറവുണ്ട് ഹരീ...''</font><br/><font  style='font-size:12pt; color:#000000'>രജിസ്റ്റര്‍ വിവാഹം കഴിഞ്ഞപ്പോഴേ താലി കെട്ടുന്ന കാര്യം അവള്‍ പറഞ്ഞതാണ്. പിന്നീടാവട്ടെ എന്ന് ഹരി പറയുകയും ചെയ്തിരുന്നു.</font><br/>"<font  style='font-size:12pt; color:#000000'>താലിക്കും താലിച്ചരടിനുമൊന്നും അത്ര മഹത്വമൊന്നുമില്ല... പരസ്പരമുള്ള സ്നേഹവും പങ്കു വയ്ക്കലും മനസിലാക്കലുമൊക്കെയാണ് പ്രധാനം...''</font><br/>"<font  style='font-size:12pt; color:#000000'>എന്നാലും ഹരീ...എന്‍റൈയൊരാഗ്രഹമാ...''</font><br/>"<font  style='font-size:12pt; color:#000000'>എനിക്കു താല്പര്യമില്ല...പിന്നെ നിനക്കുവേണ്ടി...നിനക്കുവേണ്ടി മാത്രം...''</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഞ്ഞച്ചരടില്‍ കോര്‍ത്ത താലി കഴുത്തില്‍ വീണു കഴിഞ്ഞാണ് അവളുടെ മുഖം വിടര്‍ന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഥയും കവിതയുമൊക്കെ പിന്നീട് നിരഞ്ജനയ്ക്ക് അരോചകമായി. പഠന കാലത്ത് എന്തൊരാവേശമായിരുന്നു. ഇതിനിടെ പിണക്കം അവസാനിപ്പിച്ച് മകളെ കാണാന്‍ നരേന്ദ്രന്‍ എത്തുകയും ചെയ്തു. തന്‍റെ  ബിസിനസ് സാമ്രാജ്യത്തിലേക്ക് വരാന്‍ നരേന്ദ്രന്‍ ഹരിയെ ക്ഷണിച്ചു. വീട്ടുകാരില്‍ നിന്ന് തന്നെ അകറ്റാന്‍ നരേന്ദ്രന്‍ ഒരുക്കിയ കെണിയാണതെന്ന് ഹരി വിശ്വസിച്ചു. നരേന്ദ്രന്‍റെ ഓഫര്‍ ഹരി നിരസിച്ചു. അതോടെ നിരഞ്ജനയുടെ സ്വഭാവം മാറി. കാറ്റും കോളും നിറഞ്ഞ ജീവിതം ഹരിയെ ഉലച്ചു. ഒടുവില്‍ നിരഞ്ജന അവളുടെ വീട്ടിലേക്ക് തിരികെപ്പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈകിയാണ് ഹരിയുടെ അച്ഛന്‍ വിവരമൊക്കെയറിഞ്ഞത്. അയാള്‍ ഹരിയുടെ ചില സുഹൃത്തുക്കളെയും കൂട്ടി നിരഞ്ജനയെ കണ്ട് സംസാരിച്ചു. ഹരിയുമൊത്തൊരു ജീവിതം ഇനിയില്ലായെന്ന അവള്‍ തറപ്പിച്ചു പറഞ്ഞു. നിരഞ്ജനയെ നേരില്‍ കണ്ട് കാര്യങ്ങള്‍ രമ്യതയിലാക്കാന്‍ അയാള്‍ ഹരിയെ ഉപദേശിച്ചു. ഹരി ഒന്നിനും ഒരുക്കമായിരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്വാര്‍ട്ടേഴ്സിലേയ്ക്കുള്ള തപാല്‍ ഉരുപ്പടികള്‍ താഴ്വാരത്ത് വര്‍ഗീസിന്‍റെ ചായക്കടയില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ആ പതിവു തെറ്റിച്ച് പോസ്റ്റുമാന്‍ കടന്നു വന്നത് നിരഞ്ജനയുടെ വിവാഹമോചന ആവശ്യവുമായാണ്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ, കണ്ണാടിയിലെ തന്‍റെ പ്രതിബിംബത്തില്‍ നിന്ന് കണ്ണീര്‍ അടര്‍ന്ന് വീഴുന്നുണ്ടെന്ന് ഹരി തിരിച്ചറിഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിരഞ്ജനയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. ഒടുവില്‍ അവസാന ശ്രമമെന്നെ നിലയില്‍ നിരഞ്ജനയെ കാണാന്‍ ഹരി തീരുമാനിച്ചു.</font><br/> <font  style='font-size:12pt; color:#000000'>നരേന്ദ്രന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഹരിക്കൊപ്പം പോവാന്‍ നിരഞ്ജനയെ അമ്മ ഉപദേശിച്ചു.  നിരഞ്ജന വഴങ്ങുന്ന ഭാവമില്ല.  </font><br/>'' <font  style='font-size:12pt; color:#000000'>ഹരീ, കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല."</font><br/>'' <font  style='font-size:12pt; color:#000000'>നിരഞ്ജനാ, ഞാന്‍... നീ വരണം... ഞാന്‍ കെട്ടിയ താലിയല്ലേ നിന്‍റെ കഴുത്തില്‍ കിടക്കുന്നത്...""</font><br/>'' <font  style='font-size:12pt; color:#000000'>വേണ്ട, നിര്‍ബന്ധിക്കേണ്ടാ. ഹരി പണ്ട് പറഞ്ഞത് ശരിയാണ്. താലിക്കും താലിച്ചരടിനുമൊന്നും അത്ര മഹത്വമില്ല...''</font><br/><font  style='font-size:12pt; color:#000000'>മാലയോട് പിണഞ്ഞു കിടന്നിരുന്ന മഞ്ഞച്ചരടില്‍ കോര്‍ത്ത താലി അഴിച്ചെടുത്ത് അവള്‍ ഹരിക്കു നേരെ നീട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈകാതെ ആ ബന്ധം അവസാനിച്ചു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നരേന്ദ്രന്‍ വേണ്ടതു ചെയ്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്വാര്‍ട്ടേഴ്സില്‍ നിന്ന് പുറത്തിറങ്ങുന്നതു പോലും  ഹരിക്കു മടിയായി. ഇതിനിടെ ആരോ പറഞ്ഞ് ഹരിയറിഞ്ഞു നരേന്ദ്രന്‍റെ ബിസിനസ് സുഹൃത്തിന്‍റെ മകനുമായി നിരഞ്ജനയുടെ വിവാഹം തീരുമാനിച്ചെന്ന്. വെറുതെയാവും. ഇത്ര പെട്ടെന്ന് അതിനൊന്നും അവള്‍ക്കാവില്ല. അവിടെയും ഹരിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത്തവണ നിരഞ്ജനയുടെ വിവാഹക്ഷണപത്രവുമായാണ് പോസ്റ്റുമാന്‍ കടന്നു വന്നത്. 'വരണം, പഴയതൊക്കെ മറക്കണം" എന്ന് വടിവൊത്ത അക്ഷരത്തില്‍ ക്ഷണപത്രത്തിനു പിന്നില്‍ നിരഞ്ജന എഴുതിയിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചുള്ളി പെറുക്കാനെത്തുന്ന സ്ത്രീകളാണത് കണ്ടത്. ഫാനിന്‍റെ കൊളുത്തില്‍ തൂങ്ങി നില്‍ ക്കുന്ന ഹരിയുടെ മരവിച്ച ശരീരം. പാതിയടര്‍ന്ന ജനാല പൊളിച്ചു നീക്കി  എസ്റ്റേറ്റിലെ ജോലിക്കാര്‍ അകത്തു കടന്നു. ചുരുട്ടിപ്പിടിച്ച കൈയില്‍ നിരഞ്ജന അഴിച്ചു നല്‍ കിയ താലി അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Sat, 12 Apr 2008 16:33:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:35:07 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പച്ചക്കുതിര]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/പച്ചക്കുതിര-108022000082_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/പച്ചക്കുതിര-108022000082_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[കൗമാരത്തിലെപ്പോഴാണ് അവളോടുള്ള സ്നേഹം അവന്‍റെ മനസില്‍ പൊട്ടിമുളച്ചത്. അവന്‍റെ സ്നേഹം സത്യസന്ധമായിരുന്നു. അവളുടെ സ്നേഹത്തെ കുറിച്ചും ആര്‍ക്കും മറുത്തൊന്നും പറയാനില്ലായിരുന്നു. എന്നാലും]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/20/images/img1080220082_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കൗമാരത്തിലെപ്പോഴാണ് അവളോടുള്ള സ്നേഹം അവന്‍റെ മനസില്‍ പൊട്ടിമുളച്ചത്. അവന്‍റെ സ്നേഹം സത്യസന്ധമായിരുന്നു. അവളുടെ സ്നേഹത്തെ കുറിച്ചും ആര്‍ക്കും മറുത്തൊന്നും പറയാനില്ലായിരുന്നു. എന്നാലും അവന് അക്കാര്യത്തില്‍ ലേശം സംശയമുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവാഹ പ്രായമെത്തിയപ്പോള്‍ രണ്ടാള്‍ക്കും രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ അവനു വയസ് 29; അവള്‍ക്ക് 26. തമിഴ്നാട്ടിലെവിടെയോ ഒരു സിമന്‍റ് ഫാക്ടറിയില്‍ മാനേജരായി കുറേക്കാലം ജോലി ചെയ്തതിന്‍റെ ഗുണം അവന്‍റെ തലയിലുണ്ടായി. മുടിയൊക്കെ കൊഴിഞ്ഞ് ആളാകെ മാറി. അടുത്ത ലോകകപ്പ് ഫുട്ബോള്‍ കലാശക്കളി വേണമെങ്കില്‍ ഈ സ്റ്റേഡിയത്തില്‍ നടത്താം എന്ന രീതിയിലായി കാര്യങ്ങള്‍. അവളാകെ തുടുത്ത് കൂടുതല്‍ സുന്ദരി ആവുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആരോ പറഞ്ഞ് അവന്‍ ഹൃദയഭേദകമായ ആ വാര്‍ത്ത അറിഞ്ഞു. ആ അനാഘ്രാതകുസുമത്തെ കൊള്ളാവുന്ന ആരുടെയെങ്കിലും കൈയില്‍ പിടിച്ചേല്‍ പ്പിക്കാന്‍ മാതാപിതാക്കള്‍ തിരക്കു കൂട്ടൂന്നു. ഒടുവില്‍ നാട്ടുകാരനായ ബ്രോക്കറെ ചാക്കിട്ട് അവളുടെ വീട്ടുകാരെ ഒന്നു കാണാന്‍ അവന്‍ വഴിയൊരുക്കി. ചെറുക്കന്‍റെ ഗുണഗണങ്ങള്‍ ബ്രോക്കര്‍ അവളുടെ വീട്ടിലെത്തി നിരത്തി. കൊള്ളാവുന്ന ഫാമിലി. കുറ്റം പറയാനില്ല. രണ്ട് വീടുകള്‍ തമ്മിലാവട്ടെ കാര്യമായ ദൂരവുമില്ല. മോള്‍ക്കും സമ്മതം. പണ്ട് സ്കൂളില്‍ പഠിക്കുന്പോള്‍ സൈക്കിളില്‍ പിന്നാലെയെത്തി മണിയടിച്ച അതേ കുറുമ്പുകാരന്‍. കപ്പലണ്ടിയും കോലുമഷിയുമൊക്കെ അവളുടെ ഓര്‍മകളിലൂടെ കടന്നു പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞായറാഴ്ചയെത്തി. അവളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ചെറുക്കനുമായി ബ്രോക്കര്‍ സമയത്തു തന്നെ എത്തി. പെണ്ണുകാണാന്‍ ആദ്യമായി പോവുതിന്‍റെ ഒരു ചങ്കിടിപ്പ് ചെറുക്കനുണ്ട്. പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ പിന്നാലെ നടതോ പ്രണയപൂര്‍വം ചിരിച്ചതോ ഒന്നും ഇപ്പോള്‍ അവളുടെ മനസില്‍ ഇല്ലെങ്കില്‍...അവന് ആകെയൊരു പരവേശം തോന്നി. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്താ കാര്യം. വരുന്നത് പോലെ വരട്ടെ. ധൈര്യം മുഖത്തു വരുത്തി ബ്രോക്കറെ മുന്നില്‍ നിര്‍ത്താന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0802/20/images/img1080220082_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചെറു പുഞ്ചിരിയോടെ അവള്‍ വന്നു. പണ്ടു കണ്ടപോലൊന്നും അല്ല. ആകെയൊരു ആനച്ചന്തം. അവള്‍ കാപ്പിയുടെ ട്രേ അവനു നേരെ നീട്ടി. അവന്‍ ചിരിക്കാന്‍ ഒന്നു ശ്രമിച്ചു...പരാജയപ്പെട്ടു. അവളുടെ കൈവിരലുകള്‍ എത്ര സുന്ദരമാണ്. എന്തായാലും ഒന്നും സംസാരിക്കാന്‍ ഇല്ലായെന്നു പറഞ്ഞതിനാല്‍ പെണ്ണുകാണല്‍ ചടങ്ങ് മനോഹരമായി പൂര്‍ത്തിയായി. വിജയിയെപ്പോലെ ബ്രോക്കര്‍ മുന്നില്‍ നടന്നു. ഇനിയെന്തൊക്കെ അനുഭവിക്കണം എന്ന മട്ടില്‍ അവന്‍ പിന്നാലെയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുറ്റത്തെ മാവിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ മോഹം. തിരിഞ്ഞു നോക്കി, ജനാലയ്ക്കരികില്‍ സ്വപ്നം കണ്ട് അവള്‍ മന്ദഹാസം പൊഴിച്ച് നില്‍ക്കുന്നു. ഇതിനിടെയാണ് ബ്രോക്കറുടെ തമാശ. അയാള്‍ മാവിന്‍റെ ചാഞ്ഞു നിന്ന ചുള്ളിക്കൊമ്പില്‍ പിടിച്ച്  വലിച്ചു വിട്ടു. അവളുടെ ചിരി കണ്ട് ഭ്രാന്തു പിടിച്ച നിമിഷം ബ്രോക്കര്‍വലിച്ചു വിട്ട ചില്ല തലയ്ക്കു നേരെ പാഞ്ഞുവന്നു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടെ അതു സംഭവിച്ചു. പെണ്ണു കാണലിനു മുന്നോടിയായി കുറച്ചു കാശു മുടക്കി തലയില്‍ ഫിറ്റ് ചെയ്ത വിഗ് അതാ മാവിന്‍റെ ചില്ലയില്‍ ചിറകൊടിഞ്ഞ കിനാവു പോലെ തൂങ്ങിക്കിട് ആടുന്നു!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെണ്ണിന്‍റെ വീട്ടില്‍ എത്തിയിരുന്ന എല്ലാവരുടേയും മുഖത്ത് എന്താവും ഭാവമെന്ന് ഓര്‍ക്കാന്‍ കൂടി ഭയന്ന് അവന്‍ തിരികെ നടന്നു. കമ്മീഷന്‍ കാശ് നഷ്ടപ്പെട്ടതിന്‍റെ വേദനയില്‍ ബ്രോക്കറും മുടങ്ങിപ്പോയ വിവാഹ സ്വപ്നങ്ങളുമായി അവനും തിരികെ പോന്നു. ചില്ല വലിച്ചു വിട്ട ബ്രോക്കര്‍ക്ക് പാരിതോഷികമായി നൂറു രൂപയും നല്‍കി! വീട്ടില്‍ എത്തി വൈകാതെ അവനൊരു ഫോണ്‍ കോള്‍ ലഭിച്ചു. ''ഈ മൊട്ടത്തലയനെ ഒത്തിരി ഒത്തിരി ഇഷ്ടമായി. എനിക്കിതു മതി". സ്നേഹത്തിന്‍റെ ആത്മാര്‍ത്ഥത അവന്‍ തിരിച്ചറിഞ്ഞു. അവളുടെ സ്നേഹത്തെ കുറിച്ച് മുമ്പുണ്ടായിരുന്ന സംശയം അതോടെ ഇല്ലാതാവുകയും ചെയ്തു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Wed, 20 Feb 2008 18:22:25 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:14:10 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പത്മരാജന്‍റെ  തിരക്കഥകളില്‍ നിന്ന്]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/പത്മരാജന്‍റെ-തിരക്കഥകളില്‍-നിന്ന്-108012400105_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/പത്മരാജന്‍റെ-തിരക്കഥകളില്‍-നിന്ന്-108012400105_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[മണ്ണാറത്തൊടി (പരേതനായ) റിട്ടയേര്‍ഡ് ജസ്റ്റീസ് തന്പുരാന്‍റെ (ഇപ്പോള്‍ - ജയകൃഷ ്ണന്‍റെ) കൂറ്റനെടുപ്പുളള പഴയ വിക്ടോറിയന്‍ ടൈപ്പ് ബംഗ്ളാവ്. ഒരു വലിയ നാലുകെട്ടിന്‍റെ  പ്രൗഢി അതിന് വേറൊരു മുഖം കൊടുക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>തൂവാനത്തുന്പികള്‍  </font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സീന്‍ ഒന്ന്</font><br/><font  style='font-size:12pt; color:#000000'>മണ്ണാറത്തൊടി (പരേതനായ) റിട്ടയേര്‍ഡ് ജസ്റ്റീസ് തന്പുരാന്‍റെ (ഇപ്പോള്‍ - ജയകൃഷ ്ണന്‍റെ) കൂറ്റനെടുപ്പുളള പഴയ വിക്ടോറിയന്‍ ടൈപ്പ് ബംഗ്ളാവ്. ഒരു വലിയ നാലുകെട്ടിന്‍റെ  പ്രൗഢി അതിന് വേറൊരു മുഖം കൊടുക്കുന്നു. വിശാലമായ മുറ്റം - വൃത്തിയും വെടിപ്പും ഉളള പരിസരങ്ങള്‍- </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുററത്തെ മണലിലേക്ക ് ആരോ വലിച്ചെറിഞ്ഞ ഒരു പച്ചത്തേങ്ങാ ഉരുണ്ടു വന്നു നിന്നു. ശോഷിച്ച ഒരുവനാണവന്‍ , അതു കടന്നെടുക്കുന്ന ജയകൃഷ്ണന്‍. അയാളോ പേട്ടു  സാധനത്തെ ഒരു സൂക്ഷ്മതയുളള കൃഷിക്കാരന്‍റെ - അവധാനതയോടെ പരിശോധിച്ചു: കുലുക്കിയും കുടഞ്ഞും.</font><br/><font  style='font-size:12pt; color:#000000'></font><br/>(<font  style='font-size:12pt; color:#000000'>ജയകൃഷ്ണന്‍ - മുപ്പതോടടുക്കുന്നു പ്രായം - മുണ്ടുകുത്തിയടുത്തിട്ടുണ്ട്.  തോളില്‍ തോര്‍ത്ത് , കാലില്‍  വിലകുറഞ്ഞ ചപ്പലുകള്‍ - പിശുക്കന്‍റെ - അറു പിശുക്കന്‍റെ ആര്‍ത്തി.  നോട്ടത്തിലും  ചലനങ്ങളിലും  തേങ്ങാക്കാരന്‍ വര്‍ഗ്ഗീസ് പരിസരത്തുണ്ട്.  പിറകില്‍ ഒരു തേങ്ങാക്കൂനയാണ്.  കുന്നുപോലെയാണ് - മാറ്റിയിട്ട പത്തു പതിനാറെണ്ണം കൂടി പിടിക്കാനാണ് ജയകൃഷ്ണന്‍റെ പരിശ്രമം - പിടിക്കാതിരിക്കാന്‍ വര്‍ഗ്ഗീസും.)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരിക്കല്‍ കൂടി ആ നാളികേരം കുലുക്കി കണ്‍ഫേം ചെയ്തിട്ട് അയാള്‍ അതു വര്‍ഗ്ഗീസിന്‍റെ നേരെ എറിയും മുന്പായി ചോദിച്ചു : ഇതെങ്ങനെ പേടാവുന്നേ ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വര്‍ഗ്ഗീസ് മുഖത്തിനു നേരെ  വന്ന  ആ നാളീകേരം  പിടിച്ചെടുത്തിട്ട് അയാളെന്നു കൂടി കണ്‍ഫോം ചെയ്യാനെന്നോണം കുലുക്കി നോക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വര്‍ഗ്ഗീസ് - പേടായതുകൊണ്ട് - അയാളതു നിസ്സാരമായി അതിനെ പേടിന്‍റെ കൂട്ടത്തിലലേക്കിട്ടു. അതവിടെയെത്തുന്നതിനു മുന്പായി ജകൃഷ്ണന്‍ ഒപ്പമെത്തിക്കഴിഞ്ഞിരിന്നു. അയാളെടുത്തു പ്രകടമായ ശുണ്ഠിയോടെ -</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജയകൃഷ്ണന്‍:- ദേ വര്‍ഗ്ഗീസേ! കച്ചോടമെങ്കി  കച്ചോടം!</font><br/><font  style='font-size:12pt; color:#000000'>ജയകൃഷ്ണന്‍ :- (ചൂടായിക്കൊണ്ട്) ഇതാ ഇപ്പോ കച്ചോടം ? മാറ്റിയിട്ടിരിക്കുന്ന തിരുവുതേങ്ങകള്‍ക്കു നേരെ ചൂണ്ടികൊണ്ട്-  </font><br/> <font  style='font-size:12pt; color:#000000'>ജയകൃഷ്ണന്‍ : - ഇത്രേയണ്ണം താന്‍ മാറ്റിയിട്ടു :ഞാന്‍ സഹിച്ചു.</font><br/><font  style='font-size:12pt; color:#000000'>വര്‍ഗ്ഗീസ് :- അതിലിപ്പോ സഹിക്കാനെന്താ ഇരിക്കുന്നേ ? </font><br/><font  style='font-size:12pt; color:#000000'></font><br/>(<font  style='font-size:12pt; color:#000000'>അനുനയപൂര്‍വ്വം) കുഞ്ഞേ, അതൊന്നും നാളീകേരമല്ല -</font><br/> <font  style='font-size:12pt; color:#000000'>ജയകൃഷ്ണന്‍ : - അടയ്ക്കാ ആയിരിക്കും !</font><br/> <font  style='font-size:12pt; color:#000000'>വര്‍ഗ്ഗീസ് പറയാന്‍ വന്ന മറുപടി  അടക്കി. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/> </font><font  style='font-size:13pt; color:#000000'><b></b></font><br/><font  style='font-size:13pt; color:#000000'><b>കളളന്‍ പവിത്രന്‍ </font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>നേരം പുലരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കളളന്‍ പവിത്രന്‍റെ വീട് , ഒരു മുറി. പവിത്രന്‍ ഉടുതുണി അഴിച്ചി തലമുടി ഉറക്കമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജാനകി : ദേ ഉറക്കവാണോ ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുതപ്പിനുളളില്‍ നിന്ന് പവിത്രന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അല്ല . </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജാനകി പവിത്രനെ  പിടിച്ചു കുലുക്കി മുഖത്തു നിന്നും തുണി വലിച്ചുമാറ്റി. പവിത്രന്‍ കാല്‍ക്കീഴില്‍ കൈയും തിരുകി സുഖം പിടിച്ച  കിടപ്പിലാണ്. അയാള്‍ ലേശമൊരസുഖത്തോടെ ജാനകിയെ നോക്കി. അയാളുടെ കാഴ്ചപ്പാടില്‍ ജാനകിയുടെ പിറകില്‍ ചിത്രനും , വിചിത്രനും. അവര്‍ സ ്കൂളിലേക്കു പോകാനുളള വേഷത്തിലാണ്, ചവുണ്ട,കഞ്ഞിപ്പശ പുരണ്ട കുപ്പായങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജാനകി : (പിളേളരോടായി) ങാ, എന്താ വേണ്ടെന്നു വെച്ചാ പറയിനെടാ. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പിളേളര്‍  പരുങ്ങി നിന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പവിത്രന്‍: എന്താടാ ? </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പിളേളര്‍ പരസ്പരം നോക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജാനകി : എടാ ചിത്രാ- </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂത്തമകന്‍ അമ്മയെ നോക്കി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജാനകീ : നീ പറ- </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രന്‍ : ഇന്നു സ്റ്റാന്പിന്‍റെ കാശു കൊടുക്കണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പവിത്രന്‍ : സ്റ്റാന്പോ ?  എന്തോന്നു സ്റ്റാന്പ് ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രന്‍ : ഷെയരോഗ സ്റ്റാന്പ് </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പവിത്രന്‍ ഭാര്യയെ ശ്രദ്ധിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പവിത്രന്‍ : ആ - നാളെ കൊടുക്കാംന്നു പറ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രന്‍ : ഇന്നു കൊടുക്കണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പവിത്രന്‍  : ഇല്ലല്ലോ ?.... </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിത്രന്‍  മറുപടി പറഞ്ഞില്ല, വിരണ്ടു നിന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിചിത്രന്‍ : ഇല്ലേല്‍  പളളുക്കൂടത്തി കേറ്റുകേല്ലാ ... </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പവിത്രന്‍ എഴുന്നേറ്റിരുന്നു. അവന്‍ ഒരു ബീഡി കൊളുത്തി ജാനകിയോടായി: </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിന്‍റെ കയ്യീ കാശൊണ്ടോ? </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജാനകി : (മന്ദഹസിച്ച) എന്‍റൈലൊണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പവിത്രന്‍ : (ശുണ്ഠിയോടെ) എന്നാലങ്ങ് എടുത്തു കൊടുത്തൂടെ? കാലത്തെ ഒരു വലിയ പൊണ്ണക്കാര്യം പോലെ ക്ഷെയരോഗ സ്റ്റാന്പ്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പിളേളര്‍ വിരണ്ടു നിന്നു. </font>]]></content:encoded>
      <pubDate>Thu, 24 Jan 2008 18:41:22 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കിനാവ്]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/കിനാവ്-108010300075_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/കിനാവ്-108010300075_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[കാത്തിരിപ്പ്‌ എത്ര ദുസഹമാണ്‌. ദേവനാരായണന്‍ സെല്‍ഫോണില്‍ സമയം നോക്കി. ഇനി ഒരു മണിക്കൂര്‍ കൂടി കഴിയണം മറുകരയില്‍ നിന്ന് ബോട്ട്‌ എത്താന്‍. തനിക്കുള്ള നിധിയുമായാണ്‌ ബോട്ട്‌ വരുന്നത്‌.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/03/images/img1080103075_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കാത്തിരിപ്പ്‌ എത്ര ദുസഹമാണ്‌. ദേവനാരായണന്‍ സെല്‍ഫോണില്‍ സമയം നോക്കി. ഇനി ഒരു മണിക്കൂര്‍ കൂടി കഴിയണം മറുകരയില്‍ നിന്ന് ബോട്ട്‌ എത്താന്‍. തനിക്കുള്ള നിധിയുമായാണ്‌ ബോട്ട്‌ വരുന്നത്‌. അതുകൊണ്ട്‌ എത്ര കാത്തിരിക്കാനും ദേവന്‍ ഒരുക്കമാണ്‌. ജീവിതത്തെ മാറ്റി മറിച്ച ചെറുനഗരം ഉപേക്ഷിച്ചു പോവുമ്പോള്‍ പാര്‍വതിയും രണ്ടു കുട്ടി‍കളുമുണ്ടാവും ഒപ്പം. വാക്കു പറഞ്ഞാണ്‌ ഇന്നലെ അവള്‍ പോയത്‌. ഇനി അവളുടെ മനസു മാറുമോ? പാഴായ സ്വപ്നങ്ങളുമായി തനിയേ മടങ്ങേണ്ടി വരുമോ? ദേവനാരായണന്‍ അസ്വസ്ഥനായി. ഓളപ്പരപ്പില്‍ എന്തൊക്കെയോ ഒഴുകി നടക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>താത്കാലികമായി തുറന്ന ഓഫീസിന്‍റെ ചുമതല ദേവനാരായണനായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടി‍രുന്ന ദേവന്‍ ഈ നഗരത്തിലേയ്ക്കു വന്നതും മറ്റൊന്നും പ്രതീക്ഷിച്ചായിരുന്നില്ല. ഓഫീസിനു സമീപമാണ്‌ റെയില്‍വേ സ്റ്റേഷന്‍. അതിനടുത്തായി ഫ്ലാറ്റിലാണ്‌ താമസം. ബാങ്കുകളും മറ്റ്‌ വാണിജ്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്‌ മറുകരെയാണ്‌. പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുതിനാല്‍ അന്ന്‌ ബോട്ടില്‍ യാത്ര ചെയ്യാന്‍ ദേവന്‍ തീരുമാനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ യാത്രയിലാണ്‌ ദേവന്‍ അവളെ ആദ്യമായി കണ്ടത്‌. കഴുത്തില്‍ മറുകുള്ള സുന്ദരി. അവളുടെ കൈയിലിരു കുഞ്ഞ്‌ താഴെയിറങ്ങാന്‍ കുതറുന്നു. പരിചയ ഭാവത്തില്‍ ദേവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവള്‍ പക്ഷെ അതു ശ്രദ്ധിക്കാതെ പുറത്തേയ്ക്കു നോക്കിയിരുന്നു. എന്തോ ഒരിഷ്ടം. ഒന്നു ചേര്‍ത്തു പി‍ടിക്കാന്‍...മുടിയിഴകള്‍ കോതിയൊതുക്കാന്‍.... ബോട്ടി‍ല്‍ നിന്നിറങ്ങിക്കഴിഞ്ഞ്‌ അവള്‍ ഒന്നു നോക്കുമെന്നു കരുതി. അതും വെറുതെയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂന്നും നാലും നിലകളിലാണ്‌ ഓഫീസിന്റെ പ്രവര്‍ത്തനം. നാലാമത്തെ നിലയിലാണ്‌ ദേവനാരായണന്‍റെ വിശാലമായ ക്യാബിന്‍. അതേ ക്യാബിനില്‍ വലതു വശത്തായി കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ രജനിയുടെ സീറ്റ്‌. രജനിയോട്‌ സംസാരിക്കാന്‍ എന്തോ ദേവനിഷ്ടമല്ല. ഓഫീസ്‌ കാര്യങ്ങള്‍ പോലും ദേവന്‍ അനിഷ്ടത്തോടെയാണ്‌ പറയുതെന്നു രജനി കരുതുന്നു. എന്താണു കാരണമെന്നു മാത്രം അവള്‍ക്കറിയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പതിവില്ലാതെ മുഖവുരയോടെയാണ്‌ രജനി സംസാരിക്കുത്‌.</font><br/>" <font  style='font-size:12pt; color:#000000'>എന്താ രജനീ, കാര്യം പറയ്‌"</font><br/>" <font  style='font-size:12pt; color:#000000'>സര്‍, എന്റെയൊരു കൂട്ടു‍കാരിയുണ്ട്‌..ഇവിടെയടുത്ത്‌..."</font><br/>" <font  style='font-size:12pt; color:#000000'>അതിന്‌?"</font><br/>" <font  style='font-size:12pt; color:#000000'>അവള്‍ക്ക്‌ അക്കൗണ്ടിംഗ്‌ കുറച്ചൊന്നു പഠിക്കണന്നുണ്ട്‌..."</font><br/>"........."<font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>ശനിയാഴ്ചകളിലോ വര്‍ക്ക്‌ അധികമില്ലാത്തപ്പോഴോ..ഇവിടെവച്ച്‌....സാറിന്‌ അസൗകര്യമില്ലെങ്കില്‍..."</font><br/>"<font  style='font-size:12pt; color:#000000'>എനിക്കു ശല്യമാവരുത്‌...!"</font><br/>" <font  style='font-size:12pt; color:#000000'>ഇല്ല സര്‍..അവള്‍ക്കൊരു കൈക്കുഞ്ഞുണ്ട്‌...പുറത്തെവിടെയെങ്കിലും പോയി പഠിക്കാന്‍ സമയവുമില്ല"</font><br/>" <font  style='font-size:12pt; color:#000000'>കുഞ്ഞുമായി ഓഫീസില്‍ വന്നാല്‍...?"</font><br/>"<font  style='font-size:12pt; color:#000000'>ശനിയാഴ്ച കുഞ്ഞിനെ നോക്കാന്‍ വീട്ടി‍ല്‍ അനിയത്തിയുണ്ട്‌..."</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/03/images/img1080103075_2_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ബോട്ടി‍ല്‍ വച്ചുകണ്ട പെണ്‍കുട്ടി‍യാണ്‌ രജനിയുടെ കൂട്ടു‍കാരിയെന്ന്‌ വന്നപ്പോഴാണ്‌ മനസിലായത്‌...ദൈവം തന്‍റെ മനസറിഞ്ഞതോ? ഇങ്ങനെയൊരു കണ്ടുമുട്ടല്‍ അവള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അവളുടെ മുഖത്ത്‌ ജാള്യത. രജനി പരിചയപ്പെടുത്തി.</font><br/>"<font  style='font-size:12pt; color:#000000'>സര്‍, ഇതാണു പാര്‍വതി"</font><br/>"<font  style='font-size:12pt; color:#000000'>ഉം"</font><br/><font  style='font-size:12pt; color:#000000'>ദേവന്‍ ഗൗരവം നടിച്ചു. അലക്‍ഷ്യമായി തലയാട്ടി‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രജനിയ്ക്കൊപ്പം കമ്പ്യൂട്ടറിനു മുന്നി‍ലിരിക്കുമ്പോഴും അവളുടെ നോട്ടം തന്‍റെ മേല്‍ പാളിവീഴുത്‌ ദേവന്‍ അറിയുന്നുണ്ടായിരുന്നു. അനാവശ്യമായി ഗൗരവം കാട്ടി‍യാല്‍ പിന്നീ‍ടവള്‍ വരില്ലായിരിക്കും. അതുകൊണ്ടുതന്നെ‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവളെ നോക്കിയൊന്നു ചിരിക്കാന്‍ ദേവന്‍ മറന്നില്ല. നാണത്തോടെ അവളും ചിരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നീ‍ടുള്ള രണ്ടാഴ്ചകള്‍ രജനി തിരക്കിലായിരുന്നു. പാര്‍വതി രണ്ടു തവണ ഓഫീസില്‍ വന്നു വെറുതെയിരിക്കുകയും ചെയ്തു. രജനി ഇല്ലാതിരുന്നിട്ടു‍കൂടി കാര്യമായൊന്നു സംസാരിക്കാന്‍ ദേവനു കഴിഞ്ഞില്ല. അവധിയായതിനാല്‍ അനിയത്തി കുറെ ദിവസം വീട്ടി‍ലുണ്ടാവും, കുഞ്ഞിനെ നോക്കാന്‍ ആളായി എവള്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടുത്ത ദിവസം പാര്‍വതി വപ്പോള്‍ കുശലം ചോദിക്കാന്‍ ദേവന്‍ സമയം കണ്ടെത്തി. അവളുടെ സംസാര രീതി ആരെയും ആകര്‍ഷിക്കും. കുട്ടി‍കളുടെ കാര്യമൊക്കെ വലിയ താത്പര്യത്തോടെയാണ്‌ അവള്‍ പറയുത്‌. അവള്‍ മറ്റൊരാളുടെ ഭാര്യയാണെതു പോലും ദേവന്‍ മറന്നു.</font><br/>" <font  style='font-size:12pt; color:#000000'>പാര്‍വതീ, എനിക്കു നിന്നെ‍ വേണം..."</font><br/><font  style='font-size:12pt; color:#000000'>അവള്‍ അമ്പരപ്പോടെ നോക്കി.</font><br/>" <font  style='font-size:12pt; color:#000000'>ഞാന്‍ ഉദ്ദേശിച്ചത്‌...ഞാന്‍ നിന്നെ‍ കെട്ടട്ടെ?"</font><br/><font  style='font-size:12pt; color:#000000'>അവള്‍ ചിരിക്കാനൊരു വിഫലശ്രമം നടത്തി.</font><br/>: <font  style='font-size:12pt; color:#000000'>സര്‍, ഞാന്‍ ഇറങ്ങുകയാണ്‌...രജനി വൈകിയേ വരൂ എന്നു തോന്നുന്നു."</font><br/><font  style='font-size:12pt; color:#000000'>മനസു തുറന്നത്‌ അല്‍പം തിടുക്കത്തിലായോ? ഇനിയവള്‍ വരില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വൈകുരേം രജനി വപ്പോള്‍ പാര്‍വതി വന്ന കാര്യം ദേവന്‍ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'>പതിവില്ലാതെ സംസാരിച്ചതു കൊണ്ടായിരിക്കാം ദേവനോട്‌ പാര്‍വതിയെക്കുറിച്ച്‌ ചിലതൊക്കെ രജനി പറഞ്ഞു. പാര്‍വതിയുടെ ഭര്‍ത്താവ്‌ ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്‌. അവിടെ അയാള്‍ക്ക്‌ ഭാര്യയും മക്കളുമുണ്ട്‌. ഒരിക്കല്‍ ഒരു സ്ത്രീയുമായി അയാള്‍ നാട്ടി‍ലെത്തി. വീട്ടി‍ല്‍ വഴക്കായി. പിന്നീ‍ടാണ്‌ പാര്‍വതി എല്ലാമറിഞ്ഞത്‌, അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ പല സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ്‌ താനെന്ന്‌. കുട്ടി‍കള്‍ക്കുവേണ്ടി എല്ലാമവള്‍ നിശബ്ദം സഹിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>സര്‍, ഞാന്‍ ഇതൊന്നും പറ‌ഞ്ഞെന്ന് അവള്‍ അറിയേണ്ട...പിന്നെയെവള്‍ ഇവിടേയ്ക്കു വരില്ല."</font><br/><font  style='font-size:12pt; color:#000000'>അല്ലെങ്കിലും ഇനിയവള്‍ വരില്ലല്ലോ. എങ്ങനെ ഇനി അവളെയൊന്നു കാണും. അതു മാത്രമായിരുന്നു ദേവന്റെ ചിന്ത.</font><font style='font-size:11pt;'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/03/images/img1080103075_3_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>അവളെക്കുറിച്ചുള്ള ഓര്‍മകളില്‍ ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍.പക്ഷേ, ദേവനെ അദ്ഭുതപ്പെടുത്തി പാര്‍വതി വീണ്ടും ഓഫീസില്‍ വന്നു.</font><br/>" <font  style='font-size:12pt; color:#000000'>ഞാന്‍ മനസിലുള്ളതു പറഞ്ഞു. അതു കാര്യമാക്കേണ്ടാ. ഞാന്‍ അങ്ങനെയാ...അതുകൊണ്ടാണോ വരാതിരുത്‌?"</font><br/>" <font  style='font-size:12pt; color:#000000'>അല്ല സര്‍. ഞാന്‍ എന്‍റെ വീട്ടി‍ല്‍ പോയിരുന്നു..."</font><br/>"<font  style='font-size:12pt; color:#000000'>എവിടെ?"</font><br/>" <font  style='font-size:12pt; color:#000000'>വയനാട്‌"</font><br/>" <font  style='font-size:12pt; color:#000000'>ആ...ഞാന്‍ ഒന്നുരണ്ടു വട്ടം വന്നിട്ടു‍ണ്ട്‌...പിന്നെ ‍...ഈ സാര്‍ വിളി ഒഴിവാക്കാം. പേരറിയില്ലേ? ദേവനാരായണന്‍. കൂടുതല്‍ അടുപ്പമുള്ളവര്‍ ദേവന്‍ എന്നു വിളിക്കും...പാര്‍വതിക്കും എന്നെ‍ അങ്ങനെ വിളിക്കാം."</font><br/><font  style='font-size:12pt; color:#000000'>അവള്‍ ചിരിച്ചു.</font><br/>"<font  style='font-size:12pt; color:#000000'>പാറൂ, നീ എന്‍റേതല്ലേ?"</font><br/><font  style='font-size:12pt; color:#000000'>ദേവന്‍ അവളെ ചേര്‍ത്തു പിടിച്ചു. അവള്‍ അവനോട്‌ കൂടുതല്‍ ചേര്‍ന്നു നിന്നു.</font><br/><font  style='font-size:12pt; color:#000000'>ആരോ പടി കയറി വരു ശബ്ദം കേ'പ്പോള്‍ അവര്‍ അകന്നുമാറി.</font><br/><font  style='font-size:12pt; color:#000000'>അവള്‍ രജനിയുടെ സീറ്റിനരികെ ഇരുന്നു. ദേവന്‍ കമ്പ്യൂട്ടറില്‍ മിഴിയൂന്നി‍.</font><br/><font  style='font-size:12pt; color:#000000'>താഴെ ഹോട്ടലില്‍ നിന്ന് ചായയുമായി മുരുകന്‍ എത്തിയിരിക്കുന്നു.</font><br/>" <font  style='font-size:12pt; color:#000000'>എ മുരുകാ, നലമാ?"</font><br/>"<font  style='font-size:12pt; color:#000000'>ആമാ സര്‍"</font><br/><font  style='font-size:12pt; color:#000000'>അവന്‍ ചായ മേശപ്പുറത്ത്‌ വച്ചു.</font><br/>"<font  style='font-size:12pt; color:#000000'>അമ്മാവുക്ക്‌ ടീ കൊട്‌"</font><br/><font  style='font-size:12pt; color:#000000'>മുരുകന്‍ അവള്‍ക്കു നേരെ ചായ നീട്ടി‍. ഗ്ലാസ്‌ പിന്നെ‍ എടുത്തോളാമെന്നു പറഞ്ഞ്‌ അവന്‍ പോയി.</font><br/>"<font  style='font-size:12pt; color:#000000'>ചായ...അതോ കാപ്പിയോ ഇഷ്ടം?"</font><br/>"<font  style='font-size:12pt; color:#000000'>ചായ. എത്ര കിട്ടി‍യാലും എപ്പോള്‍ കിട്ടി‍യാലും കുടിക്കും"</font><br/>"<font  style='font-size:12pt; color:#000000'>ഓ"</font><br/>"<font  style='font-size:12pt; color:#000000'>ഞാന്‍ വന്നിരുന്നെന്ന്‌ രജനിയോട്‌ പറയണ്ടാ".ഇറങ്ങാന്‍ നേരം അവള്‍ പറഞ്ഞു.</font><br/>"<font  style='font-size:12pt; color:#000000'>അതെന്താ?"</font><br/>"<font  style='font-size:12pt; color:#000000'>ഇന്നു കാണില്ലായെന്നു രജനി പറഞ്ഞിരുന്നു". </font><br/><font  style='font-size:12pt; color:#000000'>ദേവന്‍ അതിശയഭാവത്തില്‍ അവളെ നോക്കി. ചെറുതായൊന്നു ചിരിച്ച്‌ അവള്‍ ക്യാബിന്‍ വിട്ടു‍പോയി.</font><br/><font  style='font-size:12pt; color:#000000'>അല്‍പനേരം മറ്റൊരു ലോകത്തായിരുന്നു ദേവന്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലു ദിവസത്തെ യാത്ര കഴിഞ്ഞ്‌ ഓഫീസില്‍ തിരികെ എത്തിയപ്പോള്‍ രജനിക്കൊപ്പം പാര്‍വതിയുമുണ്ടായിരുന്നു. അവള്‍ ദേവനെ ശ്രദ്ധിച്ചതേയില്ല. രജനി എന്തോ ആവശ്യത്തിനു താഴെയ്ക്കു പോയപ്പോള്‍ ദേവന്‍ ചോദിച്ചു: എന്താ കാര്യം? സീരിയസാണല്ലോ.</font><br/><font  style='font-size:12pt; color:#000000'>അവള്‍ മുഖം കോട്ടി‍</font><br/>"<font  style='font-size:12pt; color:#000000'>എന്താടീ പാറൂ, കാര്യം പറയ്‌"</font><br/>"<font  style='font-size:12pt; color:#000000'>എത്ര ദിവസമായി പോയിട്ട്‌...പോവുന്ന കാര്യം എന്നോടൊന്നു പറഞ്ഞതു കൂടിയില്ലല്ലോ"</font><br/><font  style='font-size:12pt; color:#000000'>രജനി കയറി വന്നതോടെ സംസാരം മുറിഞ്ഞു.</font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/03/images/img1080103075_4_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'></td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>പിറ്റേന്ന്‌ രജനി എത്തും മുന്‍പേ പാറു ഓഫീസിലെത്തി. </font><br/>"<font  style='font-size:12pt; color:#000000'>നാലു ദിവസം എനിക്ക്‌ എന്തൊരു ടെന്‍ഷന്‍ ആയിരുന്നെന്ന്‌ അറിയാമോ?"</font><br/>"<font  style='font-size:12pt; color:#000000'>പെട്ടെന്നാ‍യിരുന്നു"</font><br/>"<font  style='font-size:12pt; color:#000000'>എനിക്കു കാണാതിരിക്കാന്‍ കഴിയുന്നി‍ല്ല"</font><br/>"<font  style='font-size:12pt; color:#000000'>പിന്നെ‍ എനിക്കോ"</font><br/><font  style='font-size:12pt; color:#000000'>അവള്‍ കൂടുതല്‍ അടുത്തു വന്നു.</font><br/>"<font  style='font-size:12pt; color:#000000'>ഞാനൊരു പൊട്ട്‌ തൊടീക്കട്ടെ?"</font><br/>"<font  style='font-size:12pt; color:#000000'>പൊട്ട്‌ തൊട്ടിട്ടു‍ണ്ടല്ലോ"</font><br/>"<font  style='font-size:12pt; color:#000000'>അതല്ലാ. സിന്ദൂരം അണിയിക്കട്ടെ ‍"</font><br/><font  style='font-size:12pt; color:#000000'>അവളുടെ മുഖം വാടി.</font><br/>"<font  style='font-size:12pt; color:#000000'>ഏയ്‌ ഞാന്‍ വെറുതെ പറഞ്ഞതാ...അതു വിട്ടേയ്ക്ക്‌"</font><br/>"<font  style='font-size:12pt; color:#000000'>അതെല്ലെടാ, ഞാന്‍ വെറുതെ മോഹിച്ചിട്ട്‌..."</font><br/>"<font  style='font-size:12pt; color:#000000'>നീ എന്‍റെയൊപ്പം പോര്‌. കുട്ടി‍കളേം കൂട്ടി‍..."</font><br/><font  style='font-size:12pt; color:#000000'>അവള്‍ ഒന്നും മിണ്ടാതെ നിന്നു.</font><br/>" <font  style='font-size:12pt; color:#000000'>അമ്മന്‍ കോവിലില്‍ നിന്നു കിട്ടി‍യ സിന്ദൂരം പെരുവിരലും നടുവിരലും ചേര്‍ത്ത്‌ എടുത്തു. അവള്‍ മിഴി പൂട്ടി‍ നിന്നു. ലോകത്തിലെ സകല സൂക്ഷ്മ ശക്തികളും അവര്‍ ക്കു ചുറ്റും ഒന്നി‍ച്ചു. അവനവള്‍ക്ക്‌ സിന്ദൂരം ചാര്‍ത്തി.</font><br/><font  style='font-size:12pt; color:#000000'>ദേവന്റെ വിരലുകളില്‍ പറ്റിയിരു സിന്ദൂരം അവള്‍ സാരിത്തുമ്പു കൊണ്ട്‌ തുടച്ചു.ഒരിക്കലും പിരിയാനാവാത്ത വിധം അടുത്തു കഴിഞ്ഞതായി അവര്‍ തിരിച്ചറിഞ്ഞു.</font><br/><font  style='font-size:12pt; color:#000000'>ബീര്‍ പാര്‍ലറില്‍ ഹരിയുമായി സംസാരിച്ചിരിക്കെ സെല്‍ഫോണ്‍ വിറച്ചു. പാര്‍വതിയാണ്‌. കൊച്ചിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമെന്ന്‌ ഇന്നലെ അവള്‍ സൂചിപ്പിച്ചിരുന്നു.</font><br/>"<font  style='font-size:12pt; color:#000000'>അമ്മ വീട്ടി‍ലേയ്ക്ക്‌ മടങ്ങണമെന്ന്‌ ശാഠ്യം പിടിച്ചു. അനിയന്‍ അമ്മയുമായി തിരികെപ്പോയി."</font><br/>"<font  style='font-size:12pt; color:#000000'>ഹോട്ടലില്‍ നീ ഒറ്റയ്ക്ക്‌?"</font><br/>"<font  style='font-size:12pt; color:#000000'>ബന്ധുക്കള്‍ അടുത്ത മുറികളില്‍ ഉണ്ടല്ലാ"</font><br/>"<font  style='font-size:12pt; color:#000000'>മനു?"</font><br/>"<font  style='font-size:12pt; color:#000000'>അവന്‍ പാലുകുടി കഴിഞ്ഞ്‌ ദാ ഉറങ്ങി"</font><br/>"<font  style='font-size:12pt; color:#000000'>ആ"</font><br/>"<font  style='font-size:12pt; color:#000000'>നീ വരുമോടാ?"</font><br/><font  style='font-size:12pt; color:#000000'>അങ്ങനെയൊരു ചോദ്യം ദേവന്‍ പ്രതീക്ഷിച്ചതല്ല.</font><br/><font  style='font-size:12pt; color:#000000'>ട്രെയിന്‍ യാത്രയ്ക്കിടെ ദേവന്‍ റൂം നമ്പര്‍ ഒക്കെ ചോദിച്ചു മനസിലാക്കി. വിവാഹത്തിനെത്തിയവര്‍ താമസിക്കുതിനാല്‍ ലിഫ്റ്റ്‌ കയറിപ്പോയ ദേവനെ ആരും ശ്രദ്ധിച്ചുമില്ല.</font><br/>14 <font  style='font-size:12pt; color:#000000'>എ യ്ക്കു മുന്നി‍ലെത്തി അവളെ മൊബൈലില്‍ വിളിച്ചു. വാതില്‍ തുറന്ന പാര്‍വതിയുടെ മുഖത്ത്‌ പരിഭ്രമം. ദേവനാരായണന്‍ മുറിക്കുള്ളില്‍ കടന്നു. പാര്‍വതിയുടെ ബാഗ്‌ വലിച്ചിഴച്ച്‌ നടക്കുകയാണ്‌ മനു. </font><br/>"<font  style='font-size:12pt; color:#000000'>പാറൂ, നിനക്കെന്തു പറ്റി?"</font><br/><font  style='font-size:12pt; color:#000000'>അവള്‍ ഒന്നു മിണ്ടാതെ നിന്നു.</font><br/><font  style='font-size:12pt; color:#000000'>ഇടയ്ക്ക്‌ ആഹാരം കഴിക്കാന്‍ അവളെ ആരോ വന്നു വിളിച്ചു. ദേവനും മുറിക്കു പുറത്തിറങ്ങി.</font><br/><font  style='font-size:12pt; color:#000000'>തിരികെ എത്തിയപ്പോള്‍ മനു വിരല്‍ കുടിച്ച്‌ ഉറങ്ങുന്നു. പാര്‍വതിയുടെ പരിഭ്രമം മാറിയിട്ടു‍ണ്ട്‌. ഇത്രയുമടുത്തിങ്ങനെ നില്‍ക്കുമ്പോള്‍...അവള്‍ക്കു നാണം. ദേവന്‍ അവളെ ഇറുകെ പുണര്‍ന്നു. മുല്ലപ്പൂവിന്‍റെ ഗന്ധം മുറിയിലാകെ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാറ്റടിച്ച്‌ കര്‍ട്ടന്‍ അകന്നു മാറുമ്പോള്‍ സ്ട്രീറ്റ്‌ ലൈറ്റിന്‍റെ വെള്ളിവെളിച്ചം അവളുടെ മുഖത്ത്‌ വീഴും. ഇതാണ്‌ അഭൗമ സൗന്ദര്യം! പൂജാ മുറിയിലെ ദേവീവിഗ്രഹത്തിനും ഇതേ തേജസല്ലേ? അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ദേവനാരായണന്‍ അവളുടെ കണ്ണൂകളില്‍ ഉമ്മ വച്ചു. കഴുത്തിലെ മറുകില്‍ നാവുരസി. ഉറങ്ങാതെ കിടന്നു പരസ്പരം കഥകള്‍ പങ്കു വയ്ക്കുതിനിടെ അവള്‍ ചോദിച്ചു. </font><br/>"<font  style='font-size:12pt; color:#000000'>നീ പാറൂന്‍റെ ദേവനല്ലേടാ?"</font><br/>"<font  style='font-size:12pt; color:#000000'>പിന്നല്ലാതെ.."</font><br/><font  style='font-size:12pt; color:#000000'>അവള്‍ ചിരിച്ചു.</font><br/><font  style='font-size:12pt; color:#000000'>പുലര്‍ച്ചെ ദേവന്‍ മടങ്ങിപ്പോരുകയും ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത്‌ തിരികെ എത്തിയ പാര്‍വതി ദേവനെ വിളിച്ചു. ഉടനേ അവള്‍ക്ക്‌ അവനെ കാണണം. പ്രണയം ഇങ്ങനെയൊക്കെയാണ്‌. ആരെയെന്നോ എങ്ങനെയെന്നോ എന്തിനെന്നോ ഒന്നും മനസിലാവാതെ അതു വേഗം കീഴ്പ്പെടുത്തും. പരസ്പരം കാണാതെ, മിണ്ടാതെ ഇരിക്കാന്‍ ആവില്ലന്നു മനസിലാക്കിയപ്പോള്‍ ദേവന്‍ അവളെ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു.</font><br/><font  style='font-size:12pt; color:#000000'>അവള്‍ ഒരുക്കമായിരുന്നി‍ല്ല.</font><br/>"<font  style='font-size:12pt; color:#000000'>ദേവാ, നിന്‍റെ അച്ഛനും അമ്മയും എന്നെ‍ ശപിക്കും?"</font><br/>"<font  style='font-size:12pt; color:#000000'>എന്തിന്‌?"</font><br/>"<font  style='font-size:12pt; color:#000000'>നിനക്കു ഞാന്‍ പോരാ"</font><br/>"<font  style='font-size:12pt; color:#000000'>നിനക്ക്‌ എന്നോടുള്ള സ്നേഹം സത്യമല്ലേ?"</font><br/>"<font  style='font-size:12pt; color:#000000'>അതെ"</font><br/>"<font  style='font-size:12pt; color:#000000'>പിന്തൊ...എന്നെ‍ അവര്‍ ക്കു മനസിലാകും....ഇന്നു രാവിലെ ചെന്നൈയില്‍ നിന്നും വിളിച്ചു..ഇവിടുത്തെ ഓഫീസിലെ ജോലികള്‍ അടുത്ത ആഴ്ചയോടെ അവസാനിക്കുന്നു."</font><br/>"<font  style='font-size:12pt; color:#000000'>അപ്പോള്‍ നമ്മള്‍ ഇനി?"</font><br/>"<font  style='font-size:12pt; color:#000000'>ഇങ്ങനെ തുടരാന്‍ എനിക്കു താത്പര്യമില്ല...നീ എന്റെയൊപ്പം വരണം!"</font><br/><font  style='font-size:12pt; color:#000000'>ഒന്നും മിണ്ടാതെ അവള്‍ നിന്നു.</font><br/>"<font  style='font-size:12pt; color:#000000'>മറ്റന്നാള്‍ നമ്മള്‍ പോവുന്നു...നീ കുട്ടി‍കളുമായി വരണം. വൈകിട്ട്‌ 6:30 നാണ്‌ ട്രെയിന്‍...ഞാന്‍ ഇന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യും. 5:45 നല്ലേ അവിടെ നിന്നു ബോട്ടു‌ വരുന്നത്‌...നീ അതില്‍ വാല്‍ മതി. ഞാന്‍ കടവില്‍ കാത്തു നില്‍ക്കാം."</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒടുവില്‍ അവള്‍ പറഞ്ഞു: ഞാന്‍ വരാം...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ ബോട്ട്‌ യാത്ര തുടങ്ങിയിട്ടു‍ണ്ടാവും. അതിനിടെ ഒരു എസ്‌.എം.എസ്‌. പാറുവിന്റെയാണ്‌. 'മുങ്ങി താണുകൊണ്ടിരിക്കുന്ന വള്ളത്തില്‍ ദേവന്‍ കയറേണ്ടാ' എന്ന്‌. തന്നെ‍ അവള്‍ക്ക്‌ വേണ്ടാ എന്നാ‍ണോ അതിനര്‍ത്ഥം? വെറുതെ തന്നെ‌ കബളിപ്പിക്കാനാവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബോട്ടിന്‍റെ ഇരമ്പല്‍ അടുത്തു വരുന്നു...ദേവന്‍ ബാഗ്‌ ഒക്കെ അടുക്കി തയാറായി നിന്നു.</font>]]></content:encoded>
      <pubDate>Fri, 04 Jan 2008 17:50:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[രാധാകൃഷ്ണന് ഭ്രാന്താണ്]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/രാധാകൃഷ്ണന്-ഭ്രാന്താണ്-107120600049_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/രാധാകൃഷ്ണന്-ഭ്രാന്താണ്-107120600049_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[തലകള്‍... കൈകള്‍... കാലുകള്‍... നിലവിളികള്‍... ചെവി പൊത്തിപ്പിടിച്ച് രാധാകൃഷ്ണന്‍ അലറി വിളിച്ചു, “നിര്‍ത്തുന്നുണ്ടോ!” തേഞ്ഞ് തീരാറായ പല്‍ച്ചക്രങ്ങള്‍ ക്രമേണ നിശ്ചലമായി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു. ഒരിക്കലും കണ്ടിട്ടില്ലാത്ത ദുസ്വപ്നമായിരുന്നു. എന്തൊക്കെയോ സംഭവിക്കുന്നതു പോലെ, സംഭവിക്കാനിരിക്കുന്നതു പോലെ. വിയര്‍ത്തൊലിച്ച മുഖം കിടക്കവിരി കൊണ്ട് തുടച്ച് രാധാകൃഷ്ണന്‍ ടേബിള്‍ ലാമ്പിന്‍റെ സ്വിച്ചമര്‍ത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമയം മൂന്ന് മണി. ടേബിളില്‍ കമിഴ്ത്തി വച്ചിരിക്കുന്ന ഗ്ലാസ് കണ്ട് അയാള്‍ ഭാര്യയെ സൂക്ഷിച്ച് നോക്കി. വെട്ടിയിട്ട മരം പോലെ അവള്‍ മലര്‍ന്ന് കിടന്നുറങ്ങുകയാണ്. ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം കുടിച്ചശേഷം രാധാകൃഷ്ണന്‍ കട്ടിലില്‍ വന്ന് കിടന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. ദുസ്വപ്നത്തില്‍ കണ്ട ചില ദൃശ്യങ്ങള്‍ അനുവാദമില്ലാത്ത മുന്നില്‍ വന്ന് മറഞ്ഞുകൊണ്ടിരുന്നു. ക്ഷമ നശിച്ചപ്പോള്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റ് വാതില്‍ തുറന്ന് മുന്‍വശത്തുള്ള ചൂരല്‍ കസേരയില്‍ അമര്‍ന്നിരുന്നു. നല്ല തണുപ്പുണ്ട്, മൂന്ന് ദിവസം നല്ല മഴയുണ്ടായിരുന്നു. തണുത്ത കാറ്റ് വീശിയപ്പോള്‍ അതിന്‍റെ രസത്തില്‍ രാധാകൃഷ്ണന്‍ അറിയാതെ ഉറങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടത്തരം കുടുംബസ്ഥന്‍. മക്കളില്ല, പ്രാരാബ്ദങ്ങളില്ല, ഭാര്യ മാത്രം. ചന്തക്കടുത്ത് ഒരു തടി മില്ല് നടത്തുന്നു, അത്യാവശ്യം വരുമാനം അതില്‍ നിന്ന് കിട്ടും, പിന്നെ കുറച്ച് വയലുണ്ട്, കുറച്ച് റബറും. അധ്വാനിച്ച് തന്നെയാണ് രാധാകൃഷ്ണന്‍ ഇത്രയൊക്കെ സമ്പാദിച്ചത്. രാധാകൃഷ്ണന്‍ ആ ഗ്രാമത്തില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പോസ്റ്റുമാനായിട്ട് കിട്ടിയ ആദ്യ പോസ്റ്റിങ് അവിടെയായിരുന്നു. അങ്ങനെ നാടുമുഴുവന്‍ ചുറ്റിത്തിരിയുമ്പോഴാണ് സൌദാ‍മിനിയെ കാണുന്നത്. നല്ല തറവാടിത്തമുള്ള ഒന്നാന്താരം നാട്ടിന്‍പുറത്തുകാരി. സൌദാ‍മിനിയുടെ അച്ഛന് കത്ത് കൊടുക്കാന്‍ വീട്ടില്‍ ചെല്ലുമ്പോഴാണ് ഇടിവെട്ടേറ്റതു പോലെ സൌദാമിനി രാധാകൃഷ്ണന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സൌദാ‍മിനിയെ കാണാന്‍ വേറെ വഴികളൊന്നും ഇല്ലെന്ന് കണ്ടപ്പോള്‍ പല പേരുകളില്‍ കത്തെഴുതാന്‍ തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഊമക്കത്തുകളുടെ ഉറവിടത്തെ തേടി മെനക്കെട്ടില്ലെങ്കിലും സ്ഥിരം കത്തുകളുമായി വരാറുള്ള പോസ്റ്റുമാനെ സൌദാമിനിക്കും ഇഷ്ടമായി. പിന്നെ സൌദാമിനിയെ കല്യാണം കഴിച്ച് അവിടെ തന്നെ കൂടുകയായിരുന്നു. പോസ്റ്റുമാന്‍ ഉദ്യോഗം മതിയാക്കിയപ്പോള്‍ സ്‌ത്രീധനമായി കിട്ടിയ തടിമില്ലും കൃഷിയും ഒക്കെയായി കഴിഞ്ഞുകൂടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കൊച്ചുവെളുപ്പാങ്കാലത്ത് വീട്ടിന് പുറത്ത് കൂനിക്കൂടിയിരിക്കുന്ന രാധാകൃഷ്ണനെ കണ്ട് സൌദാമിനി ശരിക്കും ഞെട്ടി. ഇതെന്ന് തുടങ്ങി ഈ ശീലം! സൌദാമിനിക്ക് സ്വയം ചോദിക്കാനേ കഴിയുമായിരുന്നുള്ളു. രാധാകൃഷ്ണനും ഒന്നും പറഞ്ഞില്ല. കുളിയും കാപ്പികുടിയും കഴിഞ്ഞപ്പോള്‍ ബാഗുമെടുത്ത് രാധാകൃഷ്ണന്‍ ഇറങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തടിമില്ലില്‍ എത്തണമെങ്കില്‍ കുറഞ്ഞത് അരമണിക്കൂര്‍ യാത്ര ചെയ്യണം. കവലയില്‍ എത്തിയപ്പോള്‍ രാധാകൃഷ്ണന്‍ ശരിക്കൊന്ന് തുമ്മി. ഇന്നലത്തെ മഞ്ഞാണ്. ദിവാകരന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ ബാഗ് വച്ചശേഷം മുല്ലാക്കായുടെ ചായക്കടയിലേക്ക് കയറി. മുല്ലാക്കയുടെ ഒന്നാന്തരം ചുക്കുകാപ്പി കുടിച്ചാല്‍ ഒരുമാതിരി ചെറിയ അസുഖമെല്ലാം പമ്പ കടക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഒന്നാന്തരം കാപ്പിയായിരുന്നു. കാപ്പികുടി കഴിഞ്ഞ് ബാഗെടുക്കാന്‍ രാധാകൃഷ്ണന്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി. ആ ഗ്രാമത്തില്‍ അറിയപ്പെടുന്ന ഒരു ബാര്‍ബറാണ് ദിവാകരന്‍. പട്ടണത്തിലെ പുതിയ ശൈലികള്‍ അനുസരിച്ച് നന്നായി മുടിവെട്ടിത്തരും.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>രാധാകൃഷ്ണന്‍ ആദ്യമായി അവിടെ വരുമ്പോള്‍ താമസസൌകര്യം ശരിയാക്കിയത് ദിവാകരനാണ്. അന്ന് തുടങ്ങിയതാണ് ഈ സൌഹൃദം. രാധാകൃഷ്ണന്‍ അവിടെ ബഞ്ചില്‍ കിടന്ന ആഴ്ചപ്പതിപ്പുകള്‍ മറിക്കാന്‍ തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>“ഈ ബസിന്‍റെ കാര്യം ഇങ്ങനെയാണ്”, നിശബ്ദതയെ ഭേദിച്ച് ദിവാകരന്‍ രാധാകൃഷ്ണന്‍റെ മുഖത്ത് നോക്കി. “പെട്രോളിന്‍റെ വിലകൂട്ടിയതില്‍ പിന്നെ...” ദിവാകരന്‍ അങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാല്‍ നിര്‍ത്തില്ല. രാധാകൃഷ്ണന്‍ ദിവാകരനെ നോക്കിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അപ്പോഴും അയാളുടെ കൈയ്യിലെ കത്തി കണ്ണാടിക്ക് മുന്നില്‍ സുഖനിദ്രയിലായിരുന്ന ഏതോ ഒരാളുടെ മുഖത്തുകൂടി മുകളിലേയ്ക്കും താഴെയ്ക്കും ചലിച്ചുകൊണ്ടിരുന്നു. രാധാകൃഷ്ണന് അത്ഭുതം തോന്നി, പിന്നെ ഒരല്‍പ്പം ഭയവും. രാധാകൃഷ്ണന്‍റെ കണ്ണുകളിലേക്ക് അയാള്‍ കണ്ട സ്വപ്നത്തിന്‍റെ നിഴലുകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അറവ് ശാലകള്‍ പോലുള്ള ഒരു ബാര്‍ബര്‍ ഷോപ്പ്‌‍... ചുവരുകളിലെല്ലാം രക്തക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഉഗ്രരൂപികളായ ഒരു രൂപം മൂര്‍ച്ചയേറിയ കത്തികളുമായി അട്ടഹസിക്കുന്നു... കഴുത്ത് മുറിച്ച് രക്തം കുടിക്കാന്‍ നില്‍ക്കുന്ന ജന്തുവിന്‍റെ മുന്നില്‍ ഇതൊന്നും അറിയാതെ ഒരു മനുഷ്യന്‍ അവിടെയിരുന്ന് ഉറങ്ങുന്നു... </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു. ദിവാകരന്‍ അതൊന്നും ശ്രദ്ധിക്കാതെ താടി വടിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. രാധാകൃഷ്ണന്‍റെ മനസ് നിയന്ത്രണങ്ങള്‍ അതിലംഘിച്ച് സ്വയം സംസാരിക്കുകയായിരുന്നു. “എത്ര വലിയ അബദ്ധമാണ് ബാര്‍ബര്‍ ഷോപ്പുകളില്‍ നടക്കുന്നത്. കത്തിയുമായി നില്‍ക്കുന്ന അന്യന്‍റെ മുന്നില്‍ കഴുത്ത് കാണിച്ചുകൊടുക്കുക, അയാള്‍ കഴുത്തിയൂടെ മൂര്‍ച്ചയേറിയ കത്തി അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുക.... അതില്‍ രസിച്ച് കുറച്ച് നേരം ഒന്നുമറിയാതെ മയങ്ങുക...!</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>കത്തി ഒന്ന് മാറിയാല്‍...? തല തറയില്‍ ഉരുളാന്‍ പിന്നെ എന്ത് വേണം! ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍‍! കത്തിയുമായി നില്‍ക്കുന്ന ആളുടെ ചരിത്രമോ പശ്ചാത്തലമോ സ്വഭാവമോ ഒന്നും നോക്കാതെ കഴുത്തില്‍ കത്തിവയ്ക്കാന്‍ ഇരുന്നുകൊടുക്കുന്നത് എത്ര വലിയ ഭ്രാന്താണ്?” </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>രാധാകൃഷ്ണന്‍ ബസ് കാത്ത് നിന്ന് മടുത്തു. തിരികെ പോയാലോ! വേണ്ട, ഏതായാലും ഇറങ്ങിയതല്ലേ! ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പരിചയത്തിന്‍റെ പേരില്‍ കിട്ടിയ സീറ്റില്‍ രാധാകൃഷ്ണന്‍ ചാരിയിരുന്നു. പതിവുള്ള ബസ് യാത്രയാണെങ്കിലും എന്തുകൊണ്ടോ രാധാകൃഷ്ണന് അന്നത്തെ യാത്ര പുതുമയുള്ളതായി അനുഭവപ്പെട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ടാറിട്ട റോഡിലെ കുന്നും കുഴികളും ബസ് അതിവേഗം മുന്നോട്ട് പോകുന്നു... ആ ചാഞ്ചാട്ടത്തില്‍ ലയിച്ച് പലരും ഇരുന്നുറങ്ങുന്നു... രാധാകൃഷ്ണന്‍റെ കണ്ണുകളില്‍ നിഴലുകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു വണ്ടിയില്‍ നിറയെ അറവ് മാടുകള്‍... കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു വിരൂപ ജീവി വാഹനം വലിക്കുന്നു. മരണത്തിലേക്കാണ് തങ്ങളുടെ യാത്രയെന്നറിയാതെ അറവു മൃഗങ്ങള്‍ ഉറക്കത്തിലാണ്. വണ്ടിയുടെ കടകട ശബ്ദം വായുവില്‍ ഞെരിഞ്ഞമരുന്നു. രാധാകൃഷ്ണന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. “സ്ഥലം ആയിട്ടില്ല സാറേ!” അടുത്തിരുന്നയാള്‍ നീ‍ട്ടിപ്പറഞ്ഞപ്പോഴാണ് രാധാകൃഷ്ണന് ബോധം വീണത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആരാണ് ഈ ബസ് ഓടിക്കുന്നത്? അയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ? അയാള്‍ക്ക് ഡ്രൈവിംഗ് നന്നായി അറിയാമോ? അയാള്‍ വീട്ടില്‍ വഴക്ക് വച്ചിട്ട് വന്നിരിക്കുകയാണോ? രാധാകൃഷ്ണന്‍ വിയര്‍ത്തൊഴുകാന്‍ തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാര്‍ബാറുടെ മൂര്‍ച്ചയേറിയ കത്തിക്ക് മുന്നില്‍ ജീവിതം വിട്ടുകൊണ്ടുത്ത ശേഷം നിദ്രയിലേക്ക് മറിയുന്ന ഒരു തരം അമിതവിശ്വാസം..., എത്തിച്ചേരേണ്ട സ്ഥലത്ത് തങ്ങളെ ഡ്രൈവര്‍ കൊണ്ടെത്തിക്കുമെന്നും,  വിളമ്പി വച്ച ചോറില്‍ അമ്മയോ ഭാര്യയോ വിഷം അലര്‍ത്തില്ലെന്നും, നിലയുറപ്പിച്ചിരിക്കുന്ന ഭൂമി ഇടിഞ്ഞു താഴില്ലെന്നും, ഇലട്രിക് കമ്പികള്‍ വരിഞ്ഞ് തെരുവിലൂടെ നടക്കുമ്പോള്‍ അതൊന്നും ഒരിക്കലും പൊട്ടി തലയിലൂടെ വീഴില്ലെന്നുമുള്ള കുറേ വിശ്വാസങ്ങള്‍....</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇങ്ങനെയുള്ള കുറേ വിലകുറഞ്ഞ വിശ്വാ‍സങ്ങളുടെ ശേഖരം മാത്രമല്ലേ ഈ മനുഷ്യജീവിതം? ഒരിക്കലും നിര്‍വചിക്കാനാവാത്ത കുറേ കാര്യങ്ങള്‍ ഉണ്ടെന്നോ ഇല്ലന്നോ വിശ്വസിക്കുന്ന മനുഷ്യന്‍ എത്ര മണ്ടനാണ്! കാണുന്നതെന്തും വിശ്വസിക്കാനോ, നിര്‍വചിക്കുന്നതിനെ പരമസത്യമായി തെളിയിക്കാനോ കഴിയാത്ത അനിശ്ചിതത്വം മാത്രം നിറഞ്ഞ ഈ ലോകത്തില്‍, സ്വന്തം കണ്ണ് കെട്ടി അന്ധതയുണ്ടാക്കുന്ന ഈ വിശ്വാസങ്ങളിലെങ്കില്‍ നാം ആരാണ്? വെറും വട്ടപ്പൂജ്യം...!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാധാകൃഷ്ണന്‍ മില്ലിന്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷങ്ങളുടെ പഴക്കമുള്ള ചക്രങ്ങള്‍ കറങ്ങിക്കൊണ്ടിരുന്നു, അതിന്‍റെ ശബ്ദം സുനിശ്ചിതമായ അത്യാഹിതത്തിന്‍റെ അപകട മണി മുഴക്കുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ തൊഴിലാളികള്‍ ജോലിചെയ്യുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാള്‍ പൊട്ടിത്തെറിച്ചാല്‍ അറ്റുപോകാനിടയുള്ള ശരീരഭാഗങ്ങള്‍... തലകള്‍... കൈകള്‍... കാലുകള്‍... നിലവിളികള്‍... ചെവി പൊത്തിപ്പിടിച്ച് രാധാകൃഷ്ണന്‍ അലറി വിളിച്ചു, “നിര്‍ത്തുന്നുണ്ടോ!” തേഞ്ഞ് തീരാറായ പല്‍ച്ചക്രങ്ങള്‍ ക്രമേണ നിശ്ചലമായി.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 06 Dec 2007 13:22:56 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:51:44 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നിശ്വാസങ്ങള്‍]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/നിശ്വാസങ്ങള്‍-107112400062_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/നിശ്വാസങ്ങള്‍-107112400062_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[രാത്രി മുഴുവന്‍ എത്ര എഴുതാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കവിത ബാലു മേശപ്പുറത്തു നിന്നെടുത്തു. വെട്ടിയും തിരുത്തിയും സുഖം നഷ്ടപ്പെട്ട ചിന്തകള്‍ ബാലുവിനെ അലട്ടുന്നുണ്ടായിരുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>രാത്രി മുഴുവന്‍ എത്ര എഴുതാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കവിത ബാലു മേശപ്പുറത്തു നിന്നെടുത്തു. വെട്ടിയും തിരുത്തിയും സുഖം നഷ്ടപ്പെട്ട ചിന്തകള്‍ ബാലുവിനെ അലട്ടുന്നുണ്ടായിരുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചിലപ്പോഴൊക്കെ അങ്ങനെയാണ്, എഴുതാന്‍ ശ്രമിക്കുന്തോറും അക്ഷരങ്ങള്‍ വഴിമാറിപ്പോവുക, വികാരങ്ങള്‍ കുത്തിയൊഴുകുമ്പോഴും വിരലുകള്‍ ശാഠ്യം പിടിക്കുക, പിന്നെ ആ നിരാശയില്‍ മുഖം പൊത്തി ഉറങ്ങുക... എഴുത്തുകാരനെ നിഷ്പ്രഭനാക്കി ഇടക്കിടെ വന്നുപോകുന്ന ഇത്തരം രാത്രികള്‍ ഉണ്ടാവേണ്ടതാണ്. ഒഴുക്ക് നഷ്ടപ്പെട്ട നദിയുടെ മ്ലാനതയും പെയ്യാനാവാതെ പറക്കേണ്ടി വന്ന കാര്‍മേഘത്തിന്‍റെ നിസഹായതയും ബാലുവിന്‍റെ മുഖത്ത് പ്രകടമായിരുന്നു. അയാള്‍ ഒരു സിഗററ്റെടുത്തു കത്തിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കോളിങ് ബെല്ലിന്‍റെ നീണ്ട ശബ്ദം പരിസരബോധത്തിന്‍റെ അസുഖാവസ്ഥയിലേക്ക് ബാലുവിനെ കൊണ്ടുവന്നു. അരോചകം കലര്‍ന്ന ആ കൂക്കുവിളിയെ അവഗണിക്കാന്‍ എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ വന്നപ്പോള്‍ പാതി കത്തിത്തീര്‍ന്ന സിഗററ്റുകുറ്റി കുത്തിക്കെടുത്തി ബാലു എഴുന്നേറ്റു. അയഞ്ഞ് തൂങ്ങിയ കൈലിമുണ്ട് നന്നായുടുത്ത്, കല്ലെറിഞ്ഞ് കലക്കിയ നിശ്ചലതയുടെ കുണ്ഠിതത്തോടെ ബാലു കതക് തുറന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>സ്വയം അലങ്കരിച്ച് വിരൂപമായ ഒരു സ്ത്രീ രൂ‍പം! ബാലു അമ്പരന്നു. കോളിങ് ബെല്ലിനോട് പ്രതികാരം തീര്‍ത്തതിന്‍റെ സന്തോഷത്തില്‍ ആ രൂപം ബാലുവിനെ നോക്കി പുഞ്ചിരിച്ചു. ചക്ക വെട്ടിക്കീറി വച്ചമാതിരിയുള്ള പുഞ്ചിരി കൂടിയായപ്പോള്‍ ബാലു സ്വയം വഴിമാറിക്കൊടുത്തു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പത്രം വായിക്കുന്നതിനിടയിലും ഭാര്യ സുമിത്രയോടുള്ള അരിശമായിരുന്നു ബാലുവിന്‍റെ മുഖത്ത്. യാദൃശ്ചികമായി കിട്ടിയ അവധി ആഘോഷിക്കാന്‍ സുമിത്ര പലതവണ വിളിച്ചതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണെങ്കിലും എഴുത്തിന്‍റെ ലോകത്തേക്ക് അല്‍പ്പമെങ്കിലും തിരികെയെത്താന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ അഹങ്കരിക്കാന്‍ ബാലുവിന് ഇനിയും എഴുതണമായിരുന്നു. അതുകൊണ്ട് ചില ജോലികള്‍ തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് സുമിത്രയെ ബാലു മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ബ്രേക്ക്-ഫാസ്റ്റ് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്നും അത്താഴത്തിനെ തന്നെ പ്രതീക്ഷിക്കണ്ടെന്നും പറഞ്ഞ് സുമിത്ര പോകുമ്പോള്‍ പറയാന്‍ വിട്ടുപോയതാവാം ഈ വേലക്കാരിയുടെ വരവ്. പത്രത്താളുകള്‍ മറിച്ച് ബാലു അടുക്കളയിലേക്ക് നോക്കി. “ഇതിലും ഭേദം ഓഫീസില്‍ തന്നെ പോകുന്നതായിരുന്നു. ചുമ്മാതല്ല എന്‍റെ പ്രിയ സുമതി മനസമാധാനത്തോടെ പുറത്ത് പോയത്!” എഴുതാന്‍ ഏകാന്തത കടം വാങ്ങിയ എഴുത്തുകാരനെ പീഡിപ്പിക്കുന്ന പ്രാരാബ്ദങ്ങളെ പോലെ ബാലുവിന് തോന്നി ആ നിമിഷങ്ങള്‍!</font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:11pt; color:#000000'>“ഒരു ദിവസമെങ്കിലും സ്വസ്ഥമായിരിക്കാമെന്ന് വച്ചാല്‍ സമ്മതിക്കില്ല. എവിടെയെങ്കിലും ഇറങ്ങിപ്പോയാലോ!” ബാലു ആലോചിച്ചു. വേലക്കാരിയെ ഒറ്റയ്ക്കാക്കിയിട്ട് പോകാനും പറ്റില്ല. ബാലു സോഫയിലേക്ക് പത്രം വലിച്ചെറിഞ്ഞു. “സാറേ! സാറ് കാപ്പി കുടിച്ചായിരുന്നാ?” ഭവ്യത ഭാവിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍ ബാലു ഏതോ ഒരര്‍ത്ഥത്തില്‍ തലയാട്ടി, പിന്നെ മുറിയിലേക്ക് പോയി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നിറം കൊടുക്കാത്ത ചിത്രം പോലെ ആ കവിത അവിടെ കിടപ്പുണ്ടായിരുന്നു, ബാലു അതെടുത്തു. വെട്ടിത്തിരുത്തി പരസ്പരബന്ധം നഷ്ടപ്പെട്ട വരികളെ ബാലു നോക്കിയിരുന്നു. പണ്ടൊക്കെ എഴുതാന്‍ കഴിയാതെ വരുമ്പോള്‍ സുമിത്ര ഒരു പ്രചോദനമായി അടുത്തുണ്ടാവുമായിരുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>അവളോടൊത്തുള്ള നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു, ഒരിക്കലും നിലക്കാത്ത പ്രവാഹം പോലെ വരികള്‍ ഒഴുകാന്‍! വികാരങ്ങള്‍ക്ക് പുതുമ നഷ്ടപ്പെട്ടപ്പോള്‍ എല്ലാം അവസാനിച്ച പോലെ! സ്വന്തം കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗൌരവം നല്‍കാന്‍ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു രണ്ടുപേരും. മഹാനദി പോലെ ഒഴുകിയ പലരും അവരറിയാതെ ദിശ മാറിയൊഴുകുകയെന്നത് സ്വാഭാവികം മാത്രമാവാം. എങ്കിലും സമുദ്രം പിളര്‍ന്നൊഴുകുമോ? ബാലു ഒരു നിമിഷം കണ്ണടച്ചിരുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സുമിത്രയെ മാത്രം കുറ്റം പറയാനാവില്ല. വ്യത്യസ്തതകള്‍ എന്നും വ്യത്യസ്തകള്‍ തന്നെയാണ്, അവ ഇല്ലെന്ന് പല തവണ ആവര്‍ത്തിച്ചാല്‍ കൂടി! ബാലുവിന്‍റെ താല്‍പ്പര്യങ്ങളെ മനസിലാക്കാന്‍ സുമിത്രക്ക് നന്നേ കഴിഞ്ഞിരുന്നു, ബാലുവിന് തിരിച്ചും. പരസ്പരം എല്ലാം മനസിലായി കഴിയുമ്പോള്‍ മനസ്സ് ക്രമേണ വിമര്‍ശനാത്മകമാവാറുണ്ട്, പിഴവുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാറുണ്ട്, പരിവേഷണം നടത്താന്‍ ഇനി ഒന്നും ഇല്ലെന്ന് കാണുമ്പോള്‍ കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയെപ്പോലെ. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സ്വാഭാവികമായി തോന്നാവുന്ന സൌന്ദര്യപ്പിണക്കങ്ങള്‍ ദാമ്പത്യത്തെ ഊഷ്മളമാക്കുന്നതായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാല്‍ മനസ്സുകള്‍ ഭിന്നദിശകളിലേക്ക് തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നതിന്‍റെ സൂചനകള്‍ ചിലപ്പോഴെങ്കിലും പ്രത്യക്ഷമാകാറുണ്ട്, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍! കിടപ്പുമുറിയുടെ കതക് ചാരി ബാലു പുറത്തേക്ക് വന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഡൈനിംഗ് ടേബിളിലിരുന്ന ബ്രെഡിന്‍റെ കെട്ടഴിച്ച് ബാലു അടുക്കളയിലേക്ക് നോക്കി. അനക്കമൊന്നും കേള്‍ക്കാനില്ല. വിളിക്കാനൊരു പേരുപോലും അറിയാത്തതിന്‍റെ മനോവിഷമം സഹിക്കാനാവാതെ വന്നപ്പോള്‍ ബാലു ഗതികെട്ട് എഴുന്നേറ്റു. ഫ്രിഡ്ജില്‍ നിന്ന് ഒരു കവര്‍ പാലെടുത്ത് അടുക്കളയിലേക്ക് കയറി. സ്റ്റൌവിന്‍റെ നേരെ നില്‍ക്കുന്ന രൂപത്തിന്‍റെ പിന്‍ഭാഗം കണ്ട് ബാലു ചെറുതായൊന്ന് പതറി.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ആള്‍പ്പെരുമാറ്റം കേട്ട് ആ രൂപവും പെട്ടെന്ന് തിരിഞ്ഞു. “ഇതാ പാല്‍, ഒരു ചായയിടൂ!” ബാലു പറഞ്ഞു. മുഖത്ത് പ്രകടമായ പതര്‍ച്ച മറക്കാന്‍ ബാലു നന്നേ പരിശ്രമിക്കുന്നുണ്ടായിരുന്നു. “ചായ അടുപ്പത്ത് വച്ചതേയൊള്ള്!” ഒന്നും മിണ്ടാതെ എടുത്ത പാല്‍ ഫ്രിഡ്ജില്‍ തന്നെ തിരിച്ച് വച്ച് ബാലു ബ്രെഡില്‍ ജാം പുരട്ടാന്‍ തുടങ്ങി. </font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:11pt; color:#000000'>അടുക്കളയിലായിരിക്കുമ്പോള്‍ സുമിത്രയ്ക്കും ഒരു പ്രത്യേക സൌന്ദര്യമാണ്. അത് കാണാന്‍ മാത്രം ബാലു പമ്മിപ്പമ്മി സുമിത്രയുടെ പിന്നില്‍ ചെന്ന് നില്‍ക്കാറുണ്ടായിരുന്നു. ബാലുവിന്‍റെ സാന്നിധ്യം തിരിച്ചറിയും മുമ്പ് ബാലു സുമിത്രയെ കരവലയത്തിനുള്ളിലാക്കി കഴിഞ്ഞിരിക്കും. അപ്പോള്‍ സുമുത്രയില്‍ വിരിയുന്ന ഭാവ വ്യതിയാനങ്ങള്‍ ബാലു ഏറെ ഇഷ്ടപ്പെട്ടിരുന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സന്ദിഗ്ദ്ധാവസ്ഥകള്‍ കഴിയുമ്പോള്‍ മുഷിപ്പനായോ, പിന്നെ അരോചകമായോ അനുഭവപ്പെടാനിടയുള്ള ഇത്തരം കുസൃതികള്‍ക്ക് മുന്‍‌കൈയ്യെടുക്കാന്‍ മെനക്കെടാതെ സ്വയം വെട്ടിയ ചാലിലൂടെ മാറിയൊഴുകാനാവും പലരും ശ്രമിക്കുക. സ്വയം അലിഞ്ഞ് ഇല്ലാതാകാന്‍ ശ്രമിച്ചതിന്‍റെ ഒരു ശതമാനമെങ്കിലും തുടരുവാന്‍ കഴിയാത്തതിന്‍റെ മനോവിഷമം മറക്കാന്‍ കൂടി കഴിയുമ്പോള്‍, എല്ലാം നിര്‍വചിക്കാവുന്ന പൊള്ളത്തരങ്ങളായി അനുഭവപ്പെട്ടേക്കാം. ബാലു ബ്രഡിന്‍റെ വശം ചേര്‍ത്തു കടിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>“ചായ!” മേശപ്പുറത്ത് ചായ കൊണ്ടു വച്ചശേഷം അവള്‍ തിരിച്ചുപോയി. ആവി പറക്കുന്ന ചായക്കപ്പ് എടുത്ത് ചുണ്ടോടടുപ്പിക്കുമ്പോള്‍ ബാലുവിന്‍റെ കണ്ണുകളും അവളോടൊപ്പം സഞ്ചരിച്ചു. ഒരു പുരുഷനെയും ആകര്‍ഷിക്കാത്ത സൌന്ദര്യം! സുമിത്രയുടെ ഭര്‍ത്താവാകാന്‍ കഴിഞ്ഞതില്‍ അഹങ്കരിച്ചിരുന്നു, സ്ത്രീ സൌന്ദര്യത്തിന്‍റെ ലഹരി കെട്ടടങ്ങുന്നതുവരെ! </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സുന്ദരിയാണെന്ന അഹങ്കാരത്തോടെ മണിയറയിലേയ്ക്കു വരുന്ന ഒരു പെണ്ണില്‍ മയങ്ങിപ്പോയത് അപരാധമായെന്ന് പിന്നെ തോന്നും, മഴ പെയ്തൊഴിഞ്ഞ ശേഷം അവശേഷിക്കുന്ന ചേറും മാലിന്യങ്ങളും കാണുമ്പോള്‍. നൈമിഷികമായ കാഴ്ചകള്‍ക്ക് വിലയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി വരുമ്പോഴേക്കും പിടിവിടാനാവാത്ത വിധം സമയം ഏറെ കഴിഞ്ഞിരിക്കും. തേനില്ലാത്ത പൂക്കള്‍ അപാര സൌന്ദര്യത്തോടെ വിടര്‍ന്ന് നില്‍ക്കുന്നത് ഒരു പക്ഷേ പരസ്യതന്ത്രം നടത്തി ഇരയെ ആകര്‍ഷിക്കാന്‍ മാത്രമാവും. തേനുള്ള പൂക്കള്‍ വിരിയാറില്ല, സുഗന്ധം പരത്താറില്ല. ബാലു കപ്പ് താഴെ വച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇവള്‍ വിവാഹിതയായിരിക്കുമോ? ആരു വിവാ‍ഹം കഴിക്കാന്‍! സൌന്ദര്യം തൂക്കി വാങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു പെണ്ണിനെ കെട്ടാന്‍ ആരെങ്കിലും തയാറാവുമോ! പണവും സൌന്ദര്യവും കെട്ടിവയ്ക്കാനില്ലാതെ ഇതുപോലെ ജീവിതം വഴിമുട്ടുപ്പോയ എത്രപേരുണ്ടാവും. സ്നേഹത്തിന് മാനദന്ധങ്ങള്‍ പറയുന്ന ജാതികളുടെ മുന്നില്‍ നിന്ന് ഒഴിഞ്ഞുമാറി അവര്‍ സ്വയം അടിച്ചമര്‍ത്തുകയാവാം ഇവര്‍.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>ശരീരം വിലക്കുമ്പോഴും തണുത്തുറയാത്ത മനസുമായി ജീവിക്കുന്ന വികലാംഗരും, മാംസം ലേശമില്ലാത്ത എല്ലിന്‍‌കൂടങ്ങളും മഞ്ചാടിക്കുരുക്കളെണ്ണി കാത്തിരിക്കുകയാവാം‍, ഉള്ളില്‍ നീറുന്ന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍! ചായം പൂശിയ ഇറച്ചിക്ക് വേണ്ടി കടിപിടി കൂടുന്ന മാംസഭോജികളുടെ മുന്നില്‍ ഇവരൊക്കെ നികൃഷ്ട ജന്തുക്കളാവാം. എന്നാല്‍ മണിയറയുടെ അരണ്ട വെളിച്ചത്തില്‍ പോലും സ്വാര്‍ത്ഥത കാണിക്കുന്ന സ്വര്‍ണ്ണവിഗ്രഹങ്ങളെക്കാള്‍ വിലമതിക്കേണ്ടിവരും കണ്ണാടിക്കുമുന്നില്‍ പോലും വരാന്‍ മടിക്കുന്ന ഇവരുടെ രതിസങ്കല്‍പ്പങ്ങളെ. ബാലു എഴുന്നേറ്റു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എഴുതാന്‍ കഴിയാത്ത കവിതയിലെ വരികള്‍ ബാലുവിന്‍റെ ഹൃദയത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. അതിന്‍റെ അലകള്‍ കെട്ടടങ്ങും‌ മുമ്പ് അയാള്‍ക്ക് അവ രചിക്കണമായിരുന്നു. പകുതി അടഞ്ഞ വാതില്‍ തുറന്ന് ബാലു അടുക്കളയിലേക്ക് ചെന്നു. അവിടെ അവള്‍ പാത്രങ്ങള്‍ കഴുകുകയായിരുന്നു. ബാലുവിന്‍റെ ശ്വാസനിശ്വാസങ്ങള്‍ അവളുടെ തോളിലൂടെ വീശാന്‍ തുടങ്ങി, എങ്കിലും അവള്‍ പ്രതികരിച്ചില്ല.</font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 24 Nov 2007 15:49:20 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കിനാവുകള്‍ കടം പറയുന്നു]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/കിനാവുകള്‍-കടം-പറയുന്നു-107111600035_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/കിനാവുകള്‍-കടം-പറയുന്നു-107111600035_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[ലക്ഷ്മി കട്ടിലില്‍ തന്നെ കിടന്നു. ഉറങ്ങാന്‍ കിടന്നാലോ ഉറക്കം നടിച്ചാലോ ഉറക്കമാവില്ലെന്ന് ലക്ഷ്മിയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഒന്ന് “ഉറങ്ങാന്‍” കഴിഞ്ഞിരുന്നെങ്കില്‍! അവള്‍ കൊതിച്ചു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ലക്ഷ്മി കട്ടിലില്‍ തന്നെ കിടന്നു. ഉറങ്ങാന്‍ കിടന്നാലോ ഉറക്കം നടിച്ചാലോ ഉറക്കമാവില്ലെന്ന് ലക്ഷ്മിയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഒന്ന് “ഉറങ്ങാന്‍” കഴിഞ്ഞിരുന്നെങ്കില്‍! അവള്‍ കൊതിച്ചു. ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ സമ്മാനിച്ച നെടുവീര്‍പ്പുകള്‍ക്ക് മുലകൊടുത്തും, ആശാഭംഗങ്ങള്‍ നല്‍കുന്ന ഗദ്ഗദങ്ങള്‍ക്ക് ചുംബനം നല്‍കിയും അവള്‍ കിടന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അനശ്വരമായ ഒരു ഉറക്കം... അതിലേയ്ക്ക് സ്വയം വലിച്ചെറിയപ്പെടാന്‍ പല തവണ ഒരുപിടി ഗുളികകള്‍ വാരിയതാണ്. ചലനമറ്റ സ്വന്തം ശരീരത്തിന് ചുറ്റും മുഖമൂടിയണിഞ്ഞവര്‍ കണ്ണീ‍ര്‍പ്പടം പൊഴിക്കുമ്പോള്‍ പ്രതികാരദാഹത്തോടെ പൊട്ടിച്ചിരിക്കാന്‍..., തന്‍റെ ശവത്തിന് മുന്നില്‍ ഒരിറ്റ് കണ്ണീരെങ്കിലും വരുത്താന്‍ പാടുപെടുന്ന സ്വന്തം അമ്മയുടെ മുഖത്തോട് മുഖം ചേര്‍ത്ത് പല്ലിറുക്കാന്‍‍..., ഗതികിട്ടാത്ത പ്രേതമായി മാറിയെങ്കിലും തന്നോട് തന്നെയുള്ള അരിശം തീര്‍ക്കാന്‍..., തന്‍റെ സ്വപ്നങ്ങള്‍ കൊണ്ട് വാതുവയ്പ്പ് നടത്തിയ രക്തബന്ധങ്ങളുടെ രക്തം കുടിക്കാന്‍...! എങ്കിലും കഴിഞ്ഞില്ല. മരണത്തിലേക്ക് സ്വാഗതഗാനം പാടിയ ഗുളികകളെ വലിച്ചെറിയുമ്പോള്‍ അവള്‍ എന്തിനോ വേണ്ടി ജീവിക്കാന്‍ തുനിയുകയായിരുന്നു, അവളുടെ അസാന്നിധ്യത്തിന് മുന്നില്‍ കരയാന്‍ പോലും മറക്കുന്ന ആര്‍ക്കോ വേണ്ടി...!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലക്ഷ്മി മെല്ലെ എഴുന്നേറ്റു. രാത്രിയുടെ നഗ്നത കണ്ടുരസിക്കുന്ന നിലാവിന്‍റെ ശൃംഗാരത്തിലും അവളുടെ മുഖം മ്ലാനമായിരുന്നു. ഇതേ നിലവെളിച്ചത്തില്‍ പാടാന്‍ കരുതിവച്ച പ്രണയഗാനങ്ങള്‍ വിധിയുടെ നെഞ്ചില്‍ തലതല്ലിച്ചാവുന്നു. തനിക്കുചുറ്റുമുള്ള ആയിരം തമോഗര്‍ത്തങ്ങളിലേയ്ക്ക് സ്വരം ചിതറിക്കപ്പെടുന്നു. ആ ശ്വാസം മുട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ലക്ഷ്മി നന്നേ ശ്രമപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും തമോഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച സമൂഹം കൂര്‍ക്കം വലിക്കുന്നു.  ജനാലയുടെ പാതിതുറന്ന പാളികളിലൂടെ ലക്ഷ്മി വെളിയിലേക്ക് നോക്കി, തനിക്കന്യമായ ഒരു ലോകത്തേക്കെന്ന പോലെ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുശിനിക്കാര്‍ തിരക്കിലാണ്. പാചകക്കാരുടെ മുഷിഞ്ഞ തമാശകളും അര്‍ത്ഥം വച്ചുള്ള സംസാരവും അവളെ ഭ്രാന്തുപിടിപ്പിക്കുന്നതുപോലെ. ഇവര്‍ കുത്തിയിളക്കുന്ന ഈ സദ്യയും ആറിനം പ്രഥമനും നാ‍ളെ കാക്കകള്‍ക്ക് ശ്രാദ്ധമൂട്ടേണ്ടി വരുത്തും ഞാന്‍..., നിലാവെളിച്ചത്തില്‍ തപസനുഷ്ഠിക്കുന്ന ഈ കതിര്‍മണ്ഡപത്തില്‍ നാളെ എന്‍റെ ശവം കത്തിക്കും ഞാന്‍! അവളുടെ കണ്ണുകള്‍ വിടര്‍ന്നു, അവിടെ ആരുടെയോ ചിത എരിയുന്നുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂടുവെട്ടി കുത്തിനിര്‍ത്തിയ വാഴകളുടെ ശവങ്ങള്‍, ആ ശവത്തിന്‍റെ കുലയില്‍ വരണമാല്യം ചാര്‍ത്തിയ ബള്‍ബുകള്‍, ആഹ്ലാദം വരുത്തിത്തീര്‍ക്കാന്‍ മുഴങ്ങുന്ന പ്രണയഗാനങ്ങള്‍, കൃത്രിമത്വം നിറഞ്ഞ പേപ്പര്‍ പൂക്കള്‍‍, വിലയ്ക്ക് വാങ്ങിയ ആര്‍ഭാഢവസ്തുക്കള്‍... എല്ലാം പണക്കൊഴുപ്പുകള്‍, കൃത്രിമങ്ങള്‍! “മാന്യമായി മാംസക്കച്ചവടം” നടത്താന്‍ സമൂഹം കണ്ടെത്തിയ സൂത്രങ്ങളല്ലേ ഇവയെല്ലാം? ഈ തോരണങ്ങളുടെ മറവില്‍ നടക്കുന്ന ലേലം വിളികളും വാതുവയ്പ്പുകളും ലക്ഷ്മിയുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ജന്‍‌മസാഫല്യമെന്ന പോലെ കരുതിവച്ച പ്രണയമെവിടെ? മയില്‍പ്പീലിത്തണ്ടുപോലെ കാത്തുസൂക്ഷിച്ച സ്വപ്നങ്ങളെവിടെ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുശിനിയില്‍ കനലുകള്‍ അപ്പോഴും ഉന്‍‌മാദനൃത്തം ചവിട്ടുന്നുണ്ടായിരുന്നു, രണാങ്കണത്തില്‍ അമ്പേറ്റുവീണ പോരാളിക്ക് ചുറ്റും കൂലിപ്പട്ടാളങ്ങള്‍ ആക്രോഷിക്കുന്നതുപോലെ! ലക്ഷ്മി ആ കനലുകളിലേയ്ക്ക് സൂക്ഷിച്ച് നോക്കി. അവ പൊട്ടിച്ചിരിക്കുന്നു, കൊഞ്ഞനം കുത്തുന്നു, ഗോഷ്ടികള്‍ കാണിക്കുന്നു. കനലുകള്‍ക്ക് മീതെ വാര്‍പ്പില്‍ തിളച്ചുമറിയുന്ന അരിമണികള്‍ അവളെ എത്തിനോക്കുന്നു, അവയുടെ കണ്ണുകളില്‍ പരിഹാസമുണ്ടായിരുന്നു.... ലക്ഷ്മി മുഖം തിരിച്ചു. തിളച്ച് മറിയുന്ന ഈ കൊലച്ചോറ് തിന്നാന്‍ ‘ലോഹം കൊണ്ട് നഗ്നത മറച്ച വെപ്പാട്ടിമാര്‍’ നാളെ എത്തുന്നുണ്ടാവും.</font><br/><font  style='font-size:12pt; color:#000000'></font><br/> </font><font  style='font-size:12pt; color:#000000'>അളന്നും തൂക്കിയും നോക്കാന്‍ കതിര്‍മണ്ഡമത്തിലെത്തിലെ ത്രാസില്‍ ഇരുന്നുകൊണ്ടുക്കേണ്ടി വരും, അവിടെ വഴുവഴുത്ത ദ്രവ്യാസക്തിയില്‍ മുങ്ങിയ കാമക്കണ്ണുകള്‍ തന്നെയും തന്‍റെ ആത്മാംശത്തെയും കഴുവിലേറ്റും. അവരുടെ തമോഗര്‍ത്തം പോലുള്ള അമര്‍ത്തിച്ചിരികളില്‍ താന്‍ ഛിന്നിച്ചിതറും, ആരോ ഛര്‍ദ്ദിച്ച ഭംഗിവാക്കുകളെ വീണ്ടും ചവച്ചവര്‍ സ്വന്തം ഭാവത്തിന്‍റെ ശവക്കുഴി തോണ്ടും. മരിച്ചുപോയ തന്‍റെ ആത്മാവിനും ശരീരത്തിനും വിലപേശാന്‍ ഇങ്ങനെ നിന്നുകൊണ്ടുക്കണോ? ലക്ഷ്മി കട്ടിലില്‍ ചെന്നിരുന്നു. നാളെ തന്നെ വിലയ്ക്ക് വാങ്ങാനെത്തുന്ന ഏതോ ഒരന്യന്‍റെ മുന്നില്‍ പുള്ളിപ്പശുവായി നിന്നുകൊടുക്കാന്‍ വിധിക്കപ്പെടുന്ന നിമിഷങ്ങളിലേയ്ക്ക് അറിയാതെ അവള്‍ വഴുതിവീണു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുള്ളിപ്പശുവിനെ വളര്‍ത്തിയവര്‍ക്ക് എന്നും നെഞ്ചിടിപ്പാണ്. ആ നെഞ്ചിടിപ്പകറ്റാന്‍ അവര്‍ അവളുടെ കഴുത്തില്‍ കയറുകള്‍ കെട്ടുന്നു, ഒരു ജന്‍‌മം മുഴുവന്‍ ആ കയറിന്‍റെ അതിര്‍വരമ്പുകളില്‍ മാത്രം ചുറ്റി അവള്‍ സ്വപ്നങ്ങള്‍ കാണുന്നു. ആ സ്വപ്നങ്ങളെ പ്രസവിക്കാന്‍ മാത്രം കെല്‍പ്പില്ലാത്ത മച്ചിപ്പശുവാണ് താനെന്ന് സ്വയം തിരിച്ചറിയുമ്പോള്‍ അവള്‍ സ്വയം ഒറ്റിക്കൊടുക്കുന്നു. ഒടുവില്‍ അവളും അവളുടെ കയറും ചന്തയിലേയ്ക്ക്... ക്രയവിക്രയങ്ങളുടെ തത്വസംഹിതകളറിയാതെ അവിടെ അവള്‍ അണിഞ്ഞൊരുങ്ങി നിന്നുകൊടുക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വില്‍ക്കാനാണ് പ്രയാസം! അതിന് മുഴുത്ത മാംസങ്ങള്‍ വേണം, കാണുന്നവരെല്ലാം നോക്കി നില്‍ക്കണം. അകിടിന് നല്ല കനം വേണം, പാലിന് വന്‍‌പ്രചാരവും കിട്ടണം. കുളമ്പും കാലും ലക്ഷണമൊത്തതാവണം, അടിച്ചാല്‍ കൈ പതിഞ്ഞിരിക്കണം. പിറകില്‍ നിന്ന് നോക്കിയാല്‍ വംശബലം കാട്ടണം, വാലിന് നല്ല നീളം വേണം. കഴുത്തിന് ചുറ്റും സ്വര്‍ണ്ണമണികള്‍ വേണം, കൊണ്ടു നടക്കുമ്പോള്‍ ഗമയും വേണം. വയറിന് ചുറ്റും വെള്ളനിറം തന്നെ വേണം, പ്രാണികള്‍ പോലും മത്സരിക്കണം.... ലക്ഷ്മി കട്ടിലില്‍ ചാരിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വില്‍ക്കപ്പെടുന്ന അവളെ നോക്കി മാതാപിതാക്കള്‍ കരച്ചില്‍ നടിക്കുമായിരിക്കാം, കെട്ടിയലങ്കരിച്ച പൂമെത്തയില്‍ ലാഭനഷ്ടക്കണക്കുകള്‍ മാന്യമായി വ്യഭിചരിക്കുമ്പോള്‍ പിതൃധര്‍മ്മം ഊക്കം കൊള്ളുമായിരിക്കാം. രക്തരക്ഷസുകളുറങ്ങുന്ന താവളത്തിലേയ്ക്ക് തന്നെ രക്തവുമായി പറഞ്ഞയക്കുമ്പോള്‍ മാതൃത്വം വികാരാധീനരാകുമായിരിക്കാം. അവശേഷിക്കുന്ന തേങ്ങലുകള്‍ പോലും രക്തസമ്മര്‍ദ്ദങ്ങളില്‍ നിഷ്ക്കാസിതമാക്കപ്പെട്ടേക്കാം. നൂറ്റാണ്ടുകളുടെ അറുപഴഞ്ചന്‍ പാരമ്പര്യങ്ങള്‍ക്കുമുന്നില്‍ ബലികൊടുക്കപ്പെട്ട അറവുമാടുകള്‍ക്ക് പിന്നെ രക്തമില്ലാതെ ജീവിക്കേണ്ടിവരുന്നു. ആ നരകയാതനയുടെ ക്രൂരനിമിഷങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ലക്ഷ്മി ഞെട്ടിയുണര്‍ന്നു. അവളുടെ കവിള്‍ത്തടത്തില്‍ കണ്ണുനീര്‍ പതിപ്പിച്ച പാടുകള്‍ ദൃശ്യമായിരിക്കുന്നു. അതിലൂടെ ഒരു നീരരുവി പോലെ ആത്മകണങ്ങള്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തലയിണക്കടിയില്‍ നിന്ന് അവള്‍ ആ പടം തപ്പിയെടുത്തു. ചന്ദനക്കുറി ചാര്‍ത്തിയ അയാളുടെ വിടര്‍ന്ന മുഖം... കണ്ണീര്‍മറയിലൂ‍ടെ അവള്‍ അത് കാണാന്‍ ശ്രമിച്ചു. ദുരഭിമാനത്തിന്‍റെ പേരില്‍ കൊത്തിനൊറുക്കപ്പെട്ട നിന്‍റെ നെഞ്ചിലേയ്ക്ക് ചായാന്‍..., അവസാനമായൊന്നു കാണാന്‍ പോലും അനുവദിക്കാതെ മണ്ണോടുമണ്ണായ നിന്‍റെ കണ്ണുകളെ അമര്‍ത്തി ചുംബിക്കുവാന്‍..., തകര്‍ത്തെറിയപ്പെട്ട നമ്മുടെ കളിവീടുകള്‍ വീണ്ടും പണിതുയര്‍ത്താന്‍...,  ഞാനും വരട്ടേ നിന്‍റെ ലോകത്തേയ്ക്ക്...! ലക്ഷ്മി ഒരു പിടി ഗുളികകള്‍ വാരിയെടുത്തു.</font>]]></content:encoded>
      <pubDate>Fri, 16 Nov 2007 10:54:59 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മിസ്റ്റര്‍ എക്സും ഞാനും]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/മിസ്റ്റര്‍-എക്സും-ഞാനും-107102700086_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/മിസ്റ്റര്‍-എക്സും-ഞാനും-107102700086_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[ഒരു അവധി ദിവസം കിടന്നുറങ്ങുമ്പോള്‍ ഒരു തോന്നല്‍.ക്ലാസില്‍ കൂടെ പഠിച്ചിരുന്ന മിസ് എമ്മിനെ ഒന്ന് വിളിച്ചാല്ലോ?. വിളിച്ചു.’മിസ്റ്റര്‍ എക്സിനെ വിളിക്കാറുണ്ടോ‘,ഞാന്‍ ചോദിച്ചു.‘ഇന്നലെ മീന്‍ പിടിക്കാന്‍ പോകുന്നതിനു മുമ്പ് വിളിച്ചിരുന്നു’.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/27/images/img1071027086_1_1.jpg' Alt='Mr X' Border=2 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>SASI</td><td valign='top'>SASI</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഒരു അവധി ദിവസം കിടന്നുറങ്ങുമ്പോള്‍ ഒരു തോന്നല്‍.ക്ലാസില്‍ കൂടെ പഠിച്ചിരുന്ന മിസ് എമ്മിനെ ഒന്ന് വിളിച്ചാല്ലോ?. വിളിച്ചു.’മിസ്റ്റര്‍ എക്സിനെ വിളിക്കാറുണ്ടോ‘,ഞാന്‍ ചോദിച്ചു.‘ഇന്നലെ മീന്‍ പിടിക്കാന്‍ പോകുന്നതിനു മുമ്പ് വിളിച്ചിരുന്നു’. ‘എവിടേക്കായിരുന്നു അവന്‍ മീന്‍ പിടിക്കാന്‍ പോയത്?‘.‘ നാട്ടുകാര്‍ വളര്‍ത്തുന്ന മീനിനെ പിടിക്കാന്‍‘</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>ഫ്ലാഷ്‌ബ്ലാക്ക</font><font style='font-size:12pt;'>്</font><font style='font-size:13pt;'></b></font><br/><font  style='font-size:13pt; color:#000000'><b></b></font><br/>1<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആല്‍ച്ചുവട്ടില്‍ ഞാന്‍,റിന്‍റോ,പ്രശാന്ത് എന്നിവര്‍ ഇരിക്കുന്നു. വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലെ സുന്ദരികളായ തരുണീമണികള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നു. ‘കണ്ണുകള്‍ കൊള്ളാം, നടത്തം കൊള്ളാം, മുടി കൊള്ളാം...ഞങ്ങളുടെ കണ്ടെത്തലുകള്‍ പരസ്പരം പറയും. പെണ്‍കുട്ടികളുടെ ഭാഷയില്‍ ഞങ്ങള്‍ ‘നിരുപ്രദവകാരികളായ പുഷ്‌പന്‍‌മാരായിരുന്നു‘. കൂട്ടത്തില്‍ തലക്കുമ്പിട്ടു നടക്കുന്ന എന്‍റെ ദഹിപ്പിക്കുന്ന നോട്ടത്തിനോട് ചെറിയൊരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു മാത്രം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞങ്ങളുടെ അടുത്തേക്ക് മിസ്റ്റര്‍ എക്സ് വന്നു.വായില്‍ നിറച്ച് മുറുക്കാന്‍.‘എന്നാ മുലയാ‘.ഞങ്ങള്‍ ആകെ ഞെട്ടി.27 വയസ്സായിട്ടും ഇയാള്‍ക്ക് പരിസരബോധം ഇല്ലായെന്നത് കഷ്‌ടം തന്നെ. ‘എടാ ഞാന്‍ ആടിന്‍റെ കാര്യമാ പറഞ്ഞത്-എക്സ് പറഞ്ഞു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:13pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹോസ്റ്റല്‍ റൂം.ഞാന്‍ മഴ പെയ്യുന്നതു നോക്കിയിരിക്കുകയായിരുന്നു. മിസ്റ്റര്‍ എക്‍സ് കുട ചൂടി കൊണ്ട് മഴയത്തു നിന്നു കയറി വന്നു.’ എക്‍സ് ഇന്നലെ കൊണ്ടു വന്ന സാധനം ഉഗ്രനായിരുന്നു‘-ഹോസ്റ്റലിലെ ഒരു അന്തേവാസി പറഞ്ഞു. അന്തേവാസി പടികള്‍ കയറി പോയി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആകാംഷ മൂത്ത ഞാന്‍ ചോദിച്ചു:‘വല്ല പെണ്ണു കേസും ആയിരുന്നോ?‘.‘അതിപ്പോള്‍ ഞാന്‍ കൊണ്ടു വന്നു കൊടുക്കേണ്ട കാര്യമുണ്ടോ?‘-മിസ്റ്റര്‍ എക്സ് കുട ചുരുക്കി വെച്ചു കൊണ്ട് പറഞ്ഞു. ‘പിന്നെ?’. ‘എടാ ശിശു നീ അതൊന്നും അറിയേണ്ട പ്രായമായിട്ടില്ല’-എക്സ് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആകാംഷ മൂത്ത് ഞാനന്ന് ഉറങ്ങിയില്ല. എക്‍സിന് ചായ മേടിച്ചു കൊടുത്തു. ലൈബ്രറി കാര്‍ഡുകള്‍ കൊടുത്തു.ഓഡിയോ കാസറ്റുകള്‍ കൊടുത്തു. എന്നാല്‍ എക്‍സ് അത് എന്തായിരുന്നുവെന്ന് പറഞ്ഞില്ല. ഇന്നും അതെന്‍റെ മനസ്സില്‍ ഒരു ചോദ്യ ചിഹ്‌നമായി നില്‍ക്കുന്നു.</font><br/><font  style='font-size:13pt; color:#000000'></font><br/></font>3<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേരളവര്‍മ്മയിലെ ഊട്ടിയിലെ ഒരു ഉച്ച.തണുപ്പും ചൂടും ഉള്ള സുഖകരമായ കാലവസ്ഥ. മിസ്റ്റര്‍ എക്‍‌സ് സിഗരറ്റ് വലിച്ചിരിക്കുന്നു.തൊട്ടപ്പുറത്ത് പ്രണയനൈരാശ്യം ബാധിച്ച സുഹൃത്തിരിക്കുന്നു.ഞാന്‍ മരത്തിന്‍റെ മുകളിലിരിക്കുന്നു.’എടാ ഈ ലോകത്ത് ഒരു പെണ്ണിനെ വിശ്വസിക്കാം. എല്ലാം മറന്ന് സ്‌നേഹിക്കാം’,- എക്‍സ് പറഞ്ഞു. ‘ആരെയാ?’. ‘സ്വന്തം അമ്മയെ‘-എ‌ക്‍സ് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രണയനൈരാശ്യം ബാധിച്ച സുഹൃത്തിന്‍റെ തലയില്‍ എ‌ക്‍സ് തട്ടികൊണ്ട് പറഞ്ഞു‘എടാ മാര്‍ക്വിസ് പറഞ്ഞിട്ടുണ്ട്.പ്രണയത്തിന്‍റെ ജിജ്ഞാസ കിടക്കയില്‍ അവസാനിക്കുന്നുവെന്ന്.അവളുടെ പിന്നാലെ മണപ്പിച്ചു നടക്കുന്നതിനു പകരം പ്രണയത്തിന്‍റെ അന്തിമമായ ‘ലക്‍ഷ്യ‘ത്തിന് സമ്മതമാണോയെന്ന് ചോദിക്കാമായിരുന്നില്ലേ?’</font><br/><font  style='font-size:13pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍:മിസ്റ്റര്‍ എക്‍സ് നീ പ്രണയിച്ചിട്ടുണ്ടോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിസ്റ്റര്‍ എക്‍സ്:പിന്നേ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍:അവള്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിസ്റ്റര്‍ എക്‍സ്:വിവാഹം കഴിഞ്ഞു പോയി.ഇപ്പോള്‍ ഞാന്‍ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുന്നു.മനസ്സിന്‍റെ ദാഹം മാറ്റുവാന്‍ സാംസ്‌കാരിക നഗരത്തില്‍ ഒരു പാട് അമ്മായിമാരുണ്ടല്ലോ?.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍:നിനക്ക് ഒരു വിവാഹ ആലോചന വന്നുവെന്ന് കേട്ടല്ലോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിസ്റ്റര്‍ എക്‍സ്:അവളോട് ഞാന്‍ വിളിച്ചു പറഞ്ഞു.എനിക്ക് ഒന്നില്‍ മാത്രം ഉറച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല. പിന്നെ നീ കന്യകയായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 27 Oct 2007 19:48:54 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:38:32 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കള്ളന്‍ കയറിയ കപ്പല്‍]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/കള്ളന്‍-കയറിയ-കപ്പല്‍-107080600066_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/കള്ളന്‍-കയറിയ-കപ്പല്‍-107080600066_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[കൂട്ടുകുടുംബത്തില്‍ ഒരു ദിവസം കള്ളന്‍ കയറി. ഗൃഹനാഥന്‍റെ അടുത്ത സുഹൃത്തായിരുന്നു കള്ളന്‍. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ഗൃഹനാഥന്‍ കള്ളനെ പരിചയപ്പെടുത്തിക്കൊടുത്തു]]></description>
      <content:encoded><![CDATA[(<font  style='font-size:11pt; color:#000000'>ഇതിലെ കഥയും കഥാപാത്രങ്ങളും സന്ദര്‍ഭവുമെല്ലാം സാങ്കല്പികം മാത്രം. വര്‍ത്തമാനകാലത്തിലെ ചില സംഭവങ്ങളുമായി അതിന്‍ സാമ്യം തോന്നുന്നത് സ്വാഭാവികം)</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കൂട്ടുകുടുംബത്തില്‍ ഒരു ദിവസം കള്ളന്‍ കയറി. ഗൃഹനാഥന്‍റെ അടുത്ത സുഹൃത്തായിരുന്നു കള്ളന്‍. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ഗൃഹനാഥന്‍ കള്ളനെ പരിചയപ്പെടുത്തിക്കൊടുത്തു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അത് ഇങ്ങനെയായിരുന്നു: “മാന്യന്‍. കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്നവന്‍. വിശ്വസിക്കാവുന്നവന്‍. നിങ്ങളുടെയെല്ലാം അലമാരകളുടെ താക്കോലുകള്‍ ഈ മാന്യനെ ഏല്‍പ്പിക്കുക. നിങ്ങളുടെ സമ്പത്തിന്‍റെ സുരക്ഷയില്‍ ആനന്ദം പൂണ്ട് സ്വസ്ഥമായി ഉറങ്ങുക“.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുടുംബത്തിലെ എല്ലാവരും തങ്ങളുടെ പണപ്പെട്ടികളുടെയും അലമാരകളുടെയും താക്കോലുകള്‍ കള്ളന് കൈമാറി. നെല്ലറകളുടെ കാവല്‍ക്കാരനായും കള്ളന്‍ മാറി. കുടുംബത്തില്‍ അനാവശ്യമായുണ്ടാകുന്ന ചെലവുകള്‍ നിയന്ത്രിക്കാന്‍ ചില നടപടികള്‍ വേണ്ടിവരുമെന്ന് ഗൃഹനാഥന്‍ കുടുംബാംഗങ്ങളെ അറിയിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ കുടുംബം തകര്‍ന്നു പോകുമെന്നും അതിനാല്‍ ഉത്തമമായ നടപടികള്‍ എടുക്കാന്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ചുമതലപ്പെടുത്തുകയാണെന്നും ഗൃഹനാഥന്‍ അറിയിച്ചു. അങ്ങനെ കള്ളന്‍ ചെലവുനിയന്ത്രണത്തിനുള്ള തന്‍റെ പദ്ധതികള്‍ കുടുംബത്തില്‍ പരീക്ഷിക്കാന്‍ തുടങ്ങി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നൂറിലധികം അംഗങ്ങളുള്ള കുടുംബത്തില്‍ ചിലര്‍ ഗൃഹനാഥന്‍റെ അകന്നബന്ധത്തില്‍ മാത്രമുള്ളവരാണെന്നും അവരൊന്നും കൂട്ടുകുടുംബത്തിന്‍റെ ആനുകൂല്യം പറ്റേണ്ടവരല്ലെന്നും കള്ളന്‍ വിധിച്ചു. അങ്ങനെ കുടുംബത്തില്‍ പകുതിയോളം പേരെ പുറത്താക്കി, അവര്‍ക്ക് ഓരോ ചാക്ക് നെല്ലു വീതം കൊടുക്കുകയും ചെയ്തു. ചെലവ് നിയന്ത്രണം ഫലപ്രദമാകുന്നതില്‍ ഗൃഹനാഥന്‍ ഏറെ സന്തോഷിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുടുംബാംഗങ്ങള്‍ക്കും സന്തോഷമായി. കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഇത്തരം ചില പരിഷ്കാരങ്ങള്‍ വരുത്തുന്നത് കെട്ടുറപ്പിന് സഹായിക്കും എന്ന് അവരെല്ലാം വൈകുന്നേരത്തെ കുടുംബയോഗത്തില്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, കള്ളന് കൂടുതല്‍ അധികാരം നല്‍കാനും കുടുംബയോഗം തീരുമാനിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇതനുസരിച്ച്, ഓരോ കുടുംബാംഗത്തിന്‍റെയും വസ്തു വിഹിതത്തിന്‍റെ ആധാരങ്ങളും ഇനി മുതല്‍ കള്ളനായിരിക്കും സൂക്ഷിച്ചു വയ്ക്കുക. തന്നില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നതിലും ഒരു കുടുംബാംഗത്തെ എന്ന പോലെ സ്നേഹിക്കുന്നതിലും കള്ളന്‍ നന്ദി പ്രകടിപ്പിച്ചു. കുടുംബത്തിലെ ഓരോ വ്യക്തിക്കും ആവശ്യമായ പണം ഇനി കള്ളന്‍ നേരിട്ടു നല്‍കുമെന്ന് ഗൃഹനാഥന്‍ അറിയിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/>  <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മാത്രമല്ല തന്‍റെ സുഹൃത്തില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് എത്ര പണം വേണമെങ്കിലും കടമായി സ്വീകരിക്കാവുന്നതാണെന്നും ഗൃഹനാഥന്‍ അറിയിച്ചു. ഇത് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നടപടിയായിരുന്നു. കുട്ടികളുടെ പഠനത്തിനും ഭാര്യമാര്‍ക്ക് ആഭരണം വാങ്ങുന്നതിനും, എന്തിന് വൈകുന്നേരങ്ങളിലെ ‘കോക്‍ടെയില്‍ പാര്‍ട്ടി’കള്‍ക്കും ഓരോരുത്തരും കള്ളനെ സമീപിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അവര്‍ക്കെല്ലാം കള്ളന്‍ പണം വാരിക്കോരി നല്‍കി. അവര്‍ വാഴ്ത്തി: “എന്തു ദയ... എന്ത് സ്നേഹം...എത്ര ത്യാഗനിര്‍ഭരമായ ദാനം...”</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഓരോരുത്തരും കള്ളന്‍റെ പക്കല്‍ നിന്ന് വാങ്ങിയ കടം പെരുകിപ്പെരുകി വന്നു. കണക്കുകള്‍ ഒടുവില്‍ കള്ളന്‍ ഗൃഹനാഥനു മുന്നില്‍ അവതരിപ്പിച്ചു. ഗൃഹനാഥന്‍ കുടുംബയോഗം വിളിച്ചു ചേര്‍ത്തു. കള്ളന്‍റെ പക്കന്‍ നിന്ന് വാങ്ങിയ പണം ഉടന്‍ തിരിച്ചുനല്‍കാന്‍ ഗൃഹനാഥന്‍ ഉത്തരവിട്ടു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അത്രയും വലിയ തുകകള്‍ പെട്ടെന്നു തിരിച്ചു നല്‍കാന്‍ ആര്‍ക്കും കഴിവില്ലായിരുന്നു. ചിലരൊക്കെ മറ്റെവിടെ നിന്നോ ആവശ്യമുള്ള പണം സംഘടിപ്പിച്ചെങ്കിലും പലിശയുടെ കണക്കുകള്‍ പറഞ്ഞ് കള്ളന്‍ അവരെ നിരുത്സാഹപ്പെടുത്തി. പണം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ അവരവരുടെ പണപ്പെട്ടിയുടെയും അലമാരകളുടെയും നെല്ലറകളുടെയും താക്കോലുകള്‍ തിരിച്ചു നല്‍കുന്നതല്ലെന്ന് കള്ളന്‍ പ്രഖ്യാപിച്ചു. മാത്രമല്ല അവരുടെയൊക്കെ സ്വത്തുവകകളുടെ ആധാരങ്ങളും ഇനി കള്ളന് സ്വന്തമായിരിക്കും.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കള്ളന്‍റെ ആ അഭിപ്രായത്തോട് ഗൃഹനാഥന് യോജിപ്പില്ലായിരുന്നു. എന്നാല്‍ പണം തിരിച്ചു തരാത്തിടത്തോളം കുടുംബാംഗങ്ങളുടെ സ്വത്തുക്കള്‍ താന്‍ തരില്ലെന്നു തന്നെയായിരുന്നു കള്ളന്‍റെ നിലപാട്. മാത്രമല്ല, ഗൃഹനാഥനും തന്‍റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയെന്നും അതു ഉടന്‍ തിരിച്ചു നല്‍കണമെന്നും കള്ളന്‍ ആവശ്യപ്പെട്ടു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുടുംബയോഗത്തില്‍ ആകെ ബഹളമായി. കടം അമിതമായി വാങ്ങിയതിന് തങ്ങളെ വിമര്‍ശിച്ച ഗൃഹനാഥന്‍ തന്നെ കള്ളന്‍റെ കയ്യില്‍ നിന്ന് പണം വാങ്ങിയത് ന്യായമായില്ലെന്ന് ചില അംഗങ്ങള്‍ തുറന്നടിച്ചു. ഗൃഹനാഥന്‍ സ്ഥാനം ഒഴിയണമെന്നു വരെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കള്ളന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു: “ഈ കൂട്ടുകുടുംബം ഒരു മുങ്ങുന്ന കപ്പലാണ്. ഇതിനുള്ളില്‍ കഴിഞ്ഞു കൂടാന്‍ എനിക്ക് തീരെ താല്‍പ്പര്യമില്ല. എന്‍റെ പക്കല്‍ നിന്ന് കടമായി വാങ്ങിയ പണം തിരിച്ചു തന്നാല്‍ ഞാന്‍ പൊയ്ക്കൊള്ളാം. എന്നാല്‍ അത് നിങ്ങള്‍ക്ക് ഇന്നത്തെ അവസ്ഥയില്‍ തന്നു തീര്‍ക്കാന്‍ സാധിക്കില്ലെന്നു തന്നെയാണ് എന്‍റെ വിശ്വാസം. അതിനാല്‍ ഞാന്‍ എന്‍റെ എളിയ മനസില്‍ തോന്നിയ ഒരേയൊരു പോം‌വഴി പറയാന്‍ അനുവദിക്കണം”. എല്ലാവരും എന്താണ് കള്ളന്‍ പറയാന്‍ പോകുന്നതെന്നറിയാന്‍ കാതു കൂര്‍പ്പിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>“ഗൃഹനാഥന്‍റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കാം. ഇപ്പോള്‍ ഇവിടെയുള്ള എല്ലാ അംഗങ്ങള്‍ക്കും ഇവിടെത്തന്നെ തുടരാം. അവര്‍ തരാനുള്ള കടത്തെപ്പറ്റി ഞാന്‍ ഒരക്ഷരം ചോദിക്കുകയില്ല. എന്നെങ്കിലും എന്‍റെ കടം വീട്ടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഞാന്‍ ഒഴിഞ്ഞു പോവുകയും ചെയ്യാം”- </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കള്ളന്‍റെ ആ നിര്‍ദ്ദേശത്തോട് ഭൂരിപക്ഷം പേരും യോജിച്ചു. അഭിപ്രായവ്യത്യാസമുള്ള ചിലര്‍ പ്രതിഷേധം പ്രകടിപ്പിച്ച് കുടുംബയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അങ്ങനെ ഇറങ്ങിപ്പോയവരൊക്കെ കുടുംബത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇന്ന് വലിയ തീയും പുകയുമില്ലാതെ കൂട്ടുകുടുംബം നിലനില്‍ക്കുന്നു. കള്ളന്‍റെ കാല്‍ക്കല്‍ വീണ് വണങ്ങി ഓരോ അംഗങ്ങളും ദിവസങ്ങള്‍ തുടങ്ങുന്നു. കള്ളന്‍ കുഴികുത്തി വിളമ്പുന്ന ആഹാരം രുചിയോടെ ഭക്ഷിക്കുന്നു. </font>]]></content:encoded>
      <pubDate>Mon, 06 Aug 2007 16:10:37 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:23:03 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ന്‍റു പ്പുപ്പാക്കൊരാനേണ്ടാര്‍ന്നു]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ന്‍റു-പ്പുപ്പാക്കൊരാനേണ്ടാര്‍ന്നു-107070600065_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ന്‍റു-പ്പുപ്പാക്കൊരാനേണ്ടാര്‍ന്നു-107070600065_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ വിചാരിച്ചു : വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മയുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവള്‍ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>കുഞ്ഞു പാത്തുമ്മ ഉമ്മായുടെ അരികത്തുവന്നു കുഞ്ഞുങ്ങളോട് ചോദിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>എന്താ കുഞ്ഞുങ്ങളേ ! </font><br/><font  style='font-size:12pt; color:#000000'>കുഞ്ഞുങ്ങള്‍ പറഞ്ഞു </font><br/>"<font  style='font-size:12pt; color:#000000'>ഞുളു ! ഞുളൂ ! </font><br/>"<font  style='font-size:12pt; color:#000000'>എന്താ?' </font><br/>"<font  style='font-size:12pt; color:#000000'>പെപ്പപ്പേ !' </font><br/>"<font  style='font-size:12pt; color:#000000'>എന്താണ്' </font><br/><font  style='font-size:12pt; color:#000000'>കുഞ്ഞുങ്ങള്‍ പറഞ്ഞു </font><br/>"<font  style='font-size:12pt; color:#000000'>കുയ്യാന ! കുയ്യാന ! </font><br/>"<font  style='font-size:12pt; color:#000000'>എന്തു കുയ്യാന !' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ വിചാരിച്ചു : വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മയുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവള്‍ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>എന്താണുമ്മ ? </font><br/><font  style='font-size:12pt; color:#000000'>ഉമ്മാ ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ? പുരാതന ചരിത്രങ്ങള്‍ ഒക്കെ കത്തിക്കരിഞ്ഞു പൊടിഞ്ഞു ധൂളിയായിരിക്കുന്നു ! ഇനി എന്തിനുവേണ്ടി ജീവിക്കണം ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുഞ്ഞുപാത്തുമ്മ വീണ്ടും ചോദിച്ചു. ഉമ്മാ ഒടുവില്‍ കണ്ണീരോടെ ഗദ്ഗദത്തോടെ പറഞ്ഞു. </font><br/>"<font  style='font-size:12pt; color:#000000'>നിന്‍റുപ്പുപ്പാട ..... ബല്യ കൊന്പനാന .... കുയ്യാനേര്‍ന്നന്ന് ! കുയ്യാന !' </font>]]></content:encoded>
      <pubDate>Fri, 06 Jul 2007 17:04:03 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മുച്ചീട്ടുകളിക്കാരന്‍െറ മകള്‍]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/മുച്ചീട്ടുകളിക്കാരന്‍െറ-മകള്‍-107070600057_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/മുച്ചീട്ടുകളിക്കാരന്‍െറ-മകള്‍-107070600057_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[സാധാരണയായി മാമാ എന്നു വിളിക്കുന്നത് അമ്മയുടെ സഹോദരനെയാണ്; അല്ലെങ്കില്‍ ഭാര്യയുടെ അച്ഛനെ. മണ്ടന്‍ മുത്തപ്പാ, പോക്കരുടെ പെങ്ങളുടെ മകനൊന്നുമല്ല. മകളുടെ ഭര്‍ത്താവുമല്ല. ആ നിലയ്ക്ക് മാമാ എന്ന് വിളിച്ചത്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുച്ചീട്ടുകളിക്കാരന്‍െറ മകള്‍</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>മാമാ, ഞാന്‍ സൈനബായെ കൊട്ടാന്പോണ് !' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടുശിരന്‍ വെല്ലുവിളികളാണ് ആ പ്രസ്താവനയില്‍ അടങ്ങിയിട്ടുള്ളത്. സാധാരണയായി മാമാ എന്നു വിളിക്കുന്നത് അമ്മയുടെ സഹോദരനെയാണ്; അല്ലെങ്കില്‍ ഭാര്യയുടെ അച്ഛനെ. മണ്ടന്‍ മുത്തപ്പാ, പോക്കരുടെ പെങ്ങളുടെ മകനൊന്നുമല്ല. മകളുടെ ഭര്‍ത്താവുമല്ല. ആ നിലയ്ക്ക് മാമാ എന്ന് വിളിച്ചത് </font><br/><font  style='font-size:12pt; color:#000000'></font><br/>.... <font  style='font-size:12pt; color:#000000'>അതും പോകട്ടെ. സൈനബയെ കെട്ടാന്‍ പോണെന്നാണു പറഞ്ഞത്. ദയവായി എനിക്കു കെട്ടിച്ചു തരണമെന്നല്ല; കെട്ടാന്‍ പോകുന്നു.....! ഹച്ച ! </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>എടാ കള്ള ഹറാമീ, നീ എന്‍െറ അതൃക്കഹത്തിനു ബെളീ എറങ്ങടാ !' </font><br/><font  style='font-size:12pt; color:#000000'>മണ്ടന്‍ മുത്തപാ കൂട്ടാക്കിയില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>മാമാ', മുത്തപാ വളരെ വിനയത്തോടെ പറഞ്ഞു: "ഞാന്പല്ലതും ഇദുവരെ പറഞ്ഞിട്ടൊണ്ടെങ്കി എല്ലാം പൊറുത്ത് മാപ്പാക്കണം - ഇനി ഞാന്‍ പോക്കറ്റടിക്കാന്‍ പോകാന്‍ പാടില്ലെന്നാണ് സൈനബാ പറേണത്. ഇഞ്ഞി ആ പണിക്കു ഞമ്മളില്ല'. </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>ഇഞ്ഞി നീ തെണ്ടാന്പോകുകേണോ കയിതേ ' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മണ്ടന്‍ മുത്തപാ പറഞ്ഞു: </font><br/>"<font  style='font-size:12pt; color:#000000'>ഞമ്മളൊരു ശായേന്‍െറ കച്ചവടം തൊടങ്ങാന്പോണ്; അയിന് മാമാ ഒരു പത്തുരൂപാ കാശുകൊണ്ട് ഞങ്ങളെ സഹായിക്കണം'. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒറ്റക്കണ്ണന്‍ പോക്കരു പറഞ്ഞു: </font><br/>"<font  style='font-size:12pt; color:#000000'>നിന്നെ മൂക്കിക്കൂടെ പൊകവിടാന്‍ പടിപ്പിച്ച വകയിലേ ഞമ്മക്ക് പത്തര അണവരും. അതിഞ്ഞാ തന്നിട്ട് എറങ്ങി പോ !' മണ്ടന്‍ മുത്തപാ അതു കേട്ടതായി ഭാവിച്ചില്ല. മുത്തപാ പറഞ്ഞു. "ഞമ്മക്ക് ഇമ്മാസത്തിത്തന്നെ നിക്കാഹു കഴിക്കണം !' </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>ഹറാമി ജൂസാ എറങ്ങ് !' ഒറ്റക്കണ്ണന്‍ പോക്കര്‍ അലറി. </font><br/>"<font  style='font-size:12pt; color:#000000'>എന്‍െറ റൂഹൊള്ള കാലത്ത് നീ അയിന് മോഹിക്കണ്ടാ!' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒറ്റക്കണ്ണന്‍ പോക്കറുടെ ജീവന്‍ ഉളളിടത്തോളം കാലം സൈനബാ സംബന്ധിയായി യാതൊരു മോഹവും മണ്ടന്‍ മുത്തപാ വെച്ചു പുലര്‍ത്തേണ്ടതായിട്ടില്ല - എങ്കിലും മുത്തപാ പറഞ്ഞു : "മാമാ റൂഹൊള്ളപ്പത്തന്നെ ഞമ്മള് സൈനബാനെ കെട്ടും !'</font><br/> <font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>എറങ്ങടാ !' എന്ന് ഒറ്റക്കണ്ണന്‍ പോക്കര്‍ അലറി. </font><br/><font  style='font-size:12pt; color:#000000'>അങ്ങനെ മണ്ടന്‍ മുത്തപാ പോന്നു. സൈനബായെ നിക്കാഹു കഴിച്ചു കെട്ടിയോളാക്കും ! എങ്ങനെ ? </font><br/><font  style='font-size:12pt; color:#000000'>അങ്ങനെ സ്ഥലത്തെ പ്രധാന ബഹുജനസമരവും പ്രഖ്യാപനം ചെയ്തു. സന്ധിയില്ലാത്ത സമരം തന്നെ !</font>]]></content:encoded>
      <pubDate>Fri, 06 Jul 2007 15:30:13 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ബാല്യകാലസഖി]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ബാല്യകാലസഖി-107070600056_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ബാല്യകാലസഖി-107070600056_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[? പക്ഷേ, അതിന് മജീദ് പറഞ്ഞ അദ്ഭുതകരമായ ഉത്തരം കേട്ട് ഗുരുനാഥന്‍ പൊട്ടിച്ചിരിച്ചുപോയി. ക്ളാസ് ആകെ ചിരിച്ചു.]]></description>
      <content:encoded><![CDATA[<!--Image--><table cellspacing='0' cellpadding='0' border='0'  Align=Left><tr><td align='left'><img src='/ml/articles/0707/06/images/img1070706056_1_1.gif' Alt='Basheer' Border=2 class='imgArticle'></td></tr><tr> <td><table width='100%' cellpadding='0' cellspacing='0' border='0'><tr><td class='imgSource'>file</td><td width='8'></td></tr></table></td></tr></table><!--endImage--> "<font  style='font-size:12pt; color:#000000'>ഒന്നും ഒന്നും എത്രയാണെടാ ?' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുരുനാഥന്‍ ഒരിക്കല്‍ മജീദിനോടു ചോദിച്ചു. ഒന്നും ഒന്നും രണ്ടാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ ? പക്ഷേ, അതിന് മജീദ് പറഞ്ഞ അദ്ഭുതകരമായ ഉത്തരം കേട്ട് ഗുരുനാഥന്‍ പൊട്ടിച്ചിരിച്ചുപോയി. ക്ളാസ് ആകെ ചിരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മജീദ് പറഞ്ഞ ഉത്തരം, പിന്നീട് അവന്‍െറ പരിഹാസപ്പേരുമായിത്തീര്‍ന്നു. ആ ഉത്തരം പറയുന്നതിനുമുന്പ് മജീദ് ഒന്നാലോചിച്ചു. രണ്ടു നദികള്‍ ഒഴുകിവന്ന് ഒന്നു ചേര്‍ന്ന് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകള്‍ ഒരുമിച്ചുചേരുന്പോള്‍ കുറച്ചുകൂടി വണ്ണം വെച്ച ഒരു "ഒന്ന്' ആയിത്തീരുന്നു. ശരിയും ആണല്ലോ. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>ഉമ്മിണിബല്യ ഒന്ന് ! ' </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ കണക്കു ശാസ്ത്രത്തില്‍ അദ്ഭുതകരമായ ഒരു പുതിയ തത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചില്‍ കയറ്റി നിര്‍ത്തി. മണ്ടശ്ശിരോമണി ! ി</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Fri, 06 Jul 2007 15:26:44 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഐശ്വര്യത്തിന്‍റെ  മഴ]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ഐശ്വര്യത്തിന്‍റെ-മഴ-107070100029_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ഐശ്വര്യത്തിന്‍റെ-മഴ-107070100029_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[വീട്ടുവരാന്തയില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ ഞാനിരിക്കുകയാണ്. മുറ്റത്തു വീഴുന്ന മഴത്തുള്ളികളില്‍ ഒന്നും വായിച്ചെടുക്കാന്‍ ഞാന്‍ മെനക്കെടാറില്ല.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വീട്ടുവരാന്തയില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ ഞാനിരിക്കുകയാണ്. മുറ്റത്തു വീഴുന്ന മഴത്തുള്ളികളില്‍ ഒന്നും വായിച്ചെടുക്കാന്‍ ഞാന്‍ മെനക്കെടാറില്ല. വാര്‍ധക്യത്തിന്‍റെ പടികള്‍ കയറുമ്പോള്‍ എല്ലാവര്‍ക്കും മഴ ഒരു തണുപ്പേറിയ അനുഭവമായി മാറുകയാണ് പതിവ്. എനിക്ക് അങ്ങിനെയൊരു പ്രശ്നമില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നന്മകള്‍ മാത്രമേ മഴ സമ്മാനിച്ചിട്ടുള്ളൂ; എനിക്കും എന്‍റെ നാടിനും കേരളത്തെപ്പറ്റി പറയുമ്പോള്‍ എല്ലാവരും സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഹരിതാഭ, കണ്ണിനു കുളിരേകുന്ന പച്ചപ്പ്, മുടക്കമില്ലാതെ പെയ്യുന്ന രണ്ടു മഴക്കാലമാണ് ഇതിനു പിന്നില്‍. ഇടവപ്പാതിയും തുലാവര്‍ഷവും നല്‍കുന്ന തെളിനീരില്‍ നിന്നാണത്രെ കൈരളി ഇത്രയും സുന്ദരിയായത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നമ്മുടെ നാടിന്‍റെ സൗന്ദര്യം അറിയണമെങ്കില്‍ ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളില്‍ പോവണം. ആന്ധ്രാപ്രദേശിലോ ഒറീസയിലോ പോയി നോക്കൂ. കേരളത്തിന്‍റെ ഹരിതഭംഗിയുടെ നന്മ അപ്പോള്‍ മനസിലാവും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവനെ സംബന്ധിച്ചു സ്വര്‍ഗമാണ് കേരളം. ഈ ഐശ്വര്യത്തിന്‍റൈയെല്ലാം പിന്നില്‍ മഴയാണ്, രണ്ടു കാലഘട്ടങ്ങളിലായി വിരുന്നിനെത്തുന്ന തകൃതിയായ മഴ. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മഴയെ ഒരിക്കലും പഴിച്ചിട്ടില്ല. മഴമൂലം ദുഃഖിച്ചിട്ടുമില്ല. പെയ്തൊഴിയുന്ന പേമാരി എന്നും സന്തോഷം മാത്രമേ നല്‍കിയിട്ടുള്ളൂ. പക്ഷേ, ഇതൊക്കെയാണെങ്കിലും മഴയെക്കുറിച്ച് ഒരു കഥ പോലും ഞാന്‍ എഴുതിയിട്ടില്ല. അതില്‍ ദുഃഖവുമില്ല. മഴ നല്‍കിയ അനുഭവം കഥയാക്കാന്‍ ഇനിയൊട്ട് ഉദ്ദേശ്യവുമില്ല.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sun, 01 Jul 2007 13:36:30 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:12:40 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ആ രാത്രിയില്‍ ജീവിതം]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ആ-രാത്രിയില്‍-ജീവിതം-107053100028_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ആ-രാത്രിയില്‍-ജീവിതം-107053100028_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[അസൈന്‍മെന്‍റ് ഉടന്‍ നല്‍കണമെന്ന് വിദ്യാധരന്‍ സാറ് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്തിട്ടേ പ്രയോജനമുള്ളൂ. അത്ര പെട്ടെന്ന് മറ്റുള്ളവര്‍ക്ക് ചെയ്യാനാവാത്ത എന്തെങ്കിലും ഒന്ന്]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അസൈന്‍മെന്‍റ് ഉടന്‍ നല്‍കണമെന്ന് വിദ്യാധരന്‍ സാറ് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്തിട്ടേ പ്രയോജനമുള്ളൂ. അത്ര പെട്ടെന്ന് മറ്റുള്ളവര്‍ക്ക് ചെയ്യാനാവാത്ത എന്തെങ്കിലും ഒന്ന്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനിതേക്കുറിച്ച് സുഹൃത്ത് രവിയോട് പറഞ്ഞു. അയാള്‍ക്ക് കുറെ ബന്ധങ്ങളൊക്കെയുണ്ട്. ആ വഴിക്ക് ശ്രദ്ധേയമായ ഒരു ഇന്‍റര്‍വ്യൂവോ, വിവാദമായേക്കാവുന്ന ഒരു സ്റ്റോറിക്കുള്ള സ്പാര്‍ക്കോ കിട്ടിയേക്കും എന്നായിരുന്നു എന്‍റെ പ്രതീക്ഷ. കേട്ടപാടെ രവി പറഞ്ഞതിങ്ങനെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>- <font  style='font-size:12pt; color:#000000'>അങ്ങനെയെങ്കില്‍ നീ സെക്സ് വര്‍ക്കേഴ്സിനെ തോണ്ട്, എന്തെങ്കിലും കാര്യമായി തടയും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവന്‍ തമാശയായാണ് പറഞ്ഞത് എങ്കിലും ആ നിമിഷം തന്നെ ഞാന്‍ തീരുമാനിച്ചു - വേശ്യാവൃത്തിയുടെ ഇരുണ്ട കയങ്ങള്‍ തന്നെ എന്‍റെ അസൈന്‍മെന്‍റിനുള്ള വിഷയം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെക്സ് വര്‍ക്കേഴ്സിനെ ഇന്‍റര്‍വ്യൂ ചെയ്യുക ഒരു വലിയ ദൗത്യം തന്നെയാണെന്ന് രണ്ട് ദിവസത്തിനുള്ളില്‍ എനിക്ക് മനസിലായി. എന്നെ സഹായിക്കാന്‍ രവിയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവന്‍ തൊഴുതുകൊണ്ട് പിന്മാറി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരത്തെ ഊടുവഴികളിലൂടെ രാത്രികളില്‍ ഞാനിറങ്ങി നടന്നു. ചിലരെയൊക്കെ കണ്ടെങ്കിലും അഭിമുഖം തരപ്പെട്ടില്ല. കുറെപ്പേരുടെ ചീത്ത കേള്‍ക്കുകയും ചെയ്തു. എങ്കില്‍പിന്നെ ഒരു എക്സ്ക്ളുസീവ് അഭിമുഖം ഒപ്പിച്ചിട്ടുതന്നൈയെന്ന് പ്രതിജ്ഞയെടുത്തിറങ്ങിയ രാത്രിയിലാണ് എന്‍റെ മുന്‍പില്‍ ജയ വന്നുപെട്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവള്‍ വെളുത്ത് തടിച്ച ഒരു സുന്ദരിയായിരുന്നു. ഒരു ഓട്ടോയില്‍ വന്നിറങ്ങിയ അവള്‍ കൈവീശി യാത്രപറഞ്ഞ ശേഷം ഇരുട്ടിലേക്കിറങ്ങുന്നതു കണ്ട് ഞാന്‍ പിന്നാലെ ചെന്നു. അടുത്ത ഒരു കോള് എന്നു കണ്ടാവണം വശ്യമായി ചിരിച്ചുകൊണ്ട് എന്‍റെയടുത്തു വന്നു. മുപ്പതിനടുത്തേ അവള്‍ക്ക് പ്രായം വരൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ എന്‍റെ ആവശ്യം പറഞ്ഞു. എനിക്ക വേറൊന്നും വേണ്ട. ഒരു ഇന്‍റര്‍വ്യൂ തരണം. പണം ഞാന്‍ തരാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജയ എന്നോട് ദേഷ്യപ്പെട്ടു. രാത്രിയില്‍ അവളുടെ പണിമുടക്കി ഇന്‍റര്‍വ്യൂ ഒന്നും തരാന്‍ പറ്റില്ലത്രേ! പകല്‍ താമസിക്കുന്നിടത്തു ചെല്ലാന്‍ വഴിയും പറഞ്ഞു തന്നിട്ട് അവള്‍ നടന്നുപോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എനിക്ക് എന്തു ചെയ്യണമെന്ന് ആശയക്കുഴപ്പമുണ്ടായി. ഒരു വേശ്യയുടെ താമസസ്ഥലത്തു ചെല്ലുന്നതിനെ, അതും പകല്‍, എന്‍റെ അഭിമാനബോധം തടഞ്ഞു. എന്നാല്‍ എങ്ങനെയും അഭിമുഖം വേണമെന്ന ആവശ്യവ്യം മുന്നിലുണ്ട്. എന്തും വരട്ടെ, പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജയ എന്നെ ചിരിയോടെയാണ് സ്വീകരിച്ചത്. എനിക്ക് ചായയിട്ടുതന്നു. ഏറെ വേദനകള്‍ നിറഞ്ഞ ജീവിതത്തെപ്പറ്റി കുറേ പറഞ്ഞു. അച്ഛനെ പോലെ കരുതിയ വ്യക്തി നശിപ്പിച്ചപ്പോള്‍ ജീവിതത്തിനു മുന്നില്‍ നടുങ്ങിനിന്ന കാലത്തെ വിവരിച്ചു. അവളുടെ കണ്ണീര് മറ്റാരുടേതിനേക്കാള്‍ പവിത്രമാണെന്ന് എനിക്കു തോന്നി. അവളുടെ ദുഃഖം സത്യസന്ധവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്തായാലും, എനിക്ക് ഏറെ അഭിനന്ദനം കിട്ടി ആ അസൈന്‍മെന്‍റിന് ഞാന്‍ വിചാരിച്ചതിനേക്കാള്‍ അത് സ്വീകരിക്കപ്പെടുകയും ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറെക്കാലം കഴിഞ്ഞ്, ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയിട്ട് രാത്രിയില്‍ മടങ്ങിവരികയാണ്. ഇപ്പോള്‍ തിരുവനന്തപുരത്തെ വെട്ടുവഴികള്‍ പോലും എനിക്ക് പരിചിതമാണ്. നല്ല നിലാവുണ്ട്, മാത്രമല്ല കാപ്പി പൂത്തതിന്‍റെ സുഗന്ധവും. ദൂരെ നിന്ന് ഒരു സ്ത്രീ നടന്നു വരുന്നത് ഞാന്‍ കണ്ടു; അത് അവളായിരുന്നു , ജയ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നെ കണ്ട് ഒന്നു ചിരിച്ചു. എവിടെപ്പോയി വരുന്നു എന്ന് ഞാന്‍ ചോദിച്ചില്ല, വെറുതെ കുശലം ചോദിച്ച് യാത്ര പറഞ്ഞു. കുറെ നടന്നിട്ട്, ഒരു വേള ഞാന്‍ തിരിഞ്ഞുനോക്കി. ദൂരേയ്ക്ക് പോകുന്ന സൗന്ദര്യധാമം!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാത്രിയാണ്, പരിസരത്തെങ്ങും ആരുമില്ല. പത്രപ്രവര്‍ത്തകന്‍റെ അഭിമാനത്തിന് മുറിുപറ്റാന്‍ മാത്രം ആരും അറിയാനും പോകുന്നില്ല. ഒരു വേശ്യപ്പെണ്ണിനെ അനുഭവിക്കുന്നതില്‍ ആരോടാണ് സദാചാരമര്യാദ പാലിക്കേണ്ടത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ തിരിഞ്ഞ് ജയയുടെ പിറകെ നടന്നു. അവള്‍ പതിയെയാണ്. ഞാന്‍ അടുത്തു ചെന്നു. ഒരാണിന്‍റെ സാമീപ്യം അവള്‍ക്ക് വേഗം തിരിച്ചറിയാമല്ലോ. തിരിഞ്ഞ് എന്നെ കണ്ടതും അതിശയഭാവത്തില്‍ </font><br/><font  style='font-size:12pt; color:#000000'></font><br/>- <font  style='font-size:12pt; color:#000000'>പോയില്ലേ?</font><br/><font  style='font-size:12pt; color:#000000'></font><br/>- <font  style='font-size:12pt; color:#000000'>ഇല്ല</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ വിറയ്ക്കുകയായിരുന്നു. അവളുടെ സൗന്ദര്യം മദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി "അരുതാത്തത് ' ചെയ്യുന്നു എന്ന വിചാരം അലട്ടുന്നുമുണ്ട്. എങ്കിലും ധൈര്യത്തോടെ ഞാനാ കയ്യില്‍ കടന്നുപിടിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവള്‍ക്ക് കാര്യം മനസിലായെന്നു തോന്നുന്നു. എന്‍റെ മുഖത്തേക്കാണ് അവള്‍ നോക്കുന്നതെന്ന് മനസിലായി, ആ ഭാവം തിരിച്ചറിയാന്‍ പറ്റുന്നില്ല. ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെട്ടെന്നാണ് അടി വീണത്. ഞാന്‍ ഞെട്ടിത്തരിച്ചു പോയി. എന്‍റെ മുഖം വേദനകൊണ്ട് വിങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/>- <font  style='font-size:12pt; color:#000000'>നിനക്കൊന്താണ് വേണ്ടത്? തെരുവു വേശ്യയുടെ ഒരു രാത്രിയോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ വല്ലാതെ വിയര്‍ത്തു. കണ്ണ് നിറഞ്ഞു വരുന്നു. അവള്‍ എന്നെ തള്ളിമാറ്റി. ഞാന്‍ അനങ്ങാതെ നിന്നു. ഞാന്‍ തെറ്റു ചെയ്തോ എന്ന് എന്നോടുതന്നെ ചോദിച്ചു. ജയ എന്‍റെ മുന്നില്‍ നിന്ന് കരയുകയാണ്. ഞാനെന്താണ് ചെയ്തത്? എനിക്കൊന്നും മനസിലായില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വീണ്ടും ഞാന്‍ അവളുടെ കയ്യില്‍ തൊട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/>- <font  style='font-size:12pt; color:#000000'>മാപ്പ്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍റെ സ്വരം ഇടറിയിരുന്നു. അവള്‍ എന്‍റെ നെറ്റിയില്‍ ഉമ്മവച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/>- <font  style='font-size:12pt; color:#000000'>നീ നന്നായി വരും. ഒരു വേശ്യയുടെ ശരീരമല്ല നീയറിയേണ്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവള്‍ നടന്നു. ഞാന്‍ ഏതോ ഒരു കാലത്തായിരുന്നു. ആ ചുണ്ടുകളുടെ പൊള്ളല്‍ എന്‍റെ നെറ്റിയില്‍ നിന്ന് മാറിയിരുന്നില്ല.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 31 May 2007 12:54:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചന്ദ്ര എന്നോടു പറഞ്ഞത്...]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ചന്ദ്ര-എന്നോടു-പറഞ്ഞത്-107053100027_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ചന്ദ്ര-എന്നോടു-പറഞ്ഞത്-107053100027_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[എന്നോടു പറഞ്ഞത് ഇവിടെ തുറന്നു പറയാനൊരവസരം. അതുമാത്രം തന്നാല്‍ മതി. എന്‍റെ കുമ്പസാരം തീരുമ്പോള്‍ ലോകം മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കും.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ചന്ദ്ര എന്നോടു പറഞ്ഞത് ഇവിടെ തുറന്നു പറയാനൊരവസരം. അതുമാത്രം തന്നാല്‍ മതി. എന്‍റെ കുമ്പസാരം തീരുമ്പോള്‍ ലോകം മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കും. അപ്പോള്‍ എനിക്കുള്ള ശിക്ഷയില്‍ ഇളവു വരുത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകും - അയാള്‍ ലോക ദൈവത്തിനു മുന്നില്‍ മുട്ടുകുത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദൈവം പറഞ്ഞു- നിസാരനായ മനുഷ്യാ. ചന്ദ്ര നിന്നോടുപറഞ്ഞത് എന്‍റെ നെറ്റ്വര്‍ക്കിലെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസില്‍ ഉണര്‍ത്തിക്കുക. അവര്‍ നല്‍കുന്ന റെസിപ്റ്റ് ഇവിടുത്തെ റിസപ്ഷനില്‍ ഏല്‍പ്പിക്കുക. ഞാന്‍ കണ്ട് ബോധ്യപ്പെടണമെന്നില്ല. എന്‍റെ റിസപ്ഷനിസ്റ്റ് അതിസുന്ദരിയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അയാള്‍ വീണ്ടും- എനിക്ക് പറയാനുള്ളതു കേള്‍ക്കൂ. ഇറാഖിലെ ചാവേര്‍ ആക്രമണംപോലെ ശ്രദ്ധ കൊടുക്കേണ്ട വിഷയമാണിത്. ചന്ദ്ര ഇനിയും ഇതാവര്‍ത്തിച്ചേക്കും. അവള്‍...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആരാധ്യനായ ദൈവം ഇടയ്ക്കു കയറി- ഹേ റെസ്പെക്ടില്ലാത്ത കീടമേ. ഞാന്‍ നിന്നെ ആഫ്രിക്കന്‍ കണ്‍ട്രീസിലേക്ക് പായ്ക്ക് ചെയ്യും.  റിസപ്ഷനിസ്റ്റിനെ മുഖം കാണിച്ച് സംതൃപ്തിയടഞ്ഞ് തിരിച്ചുപോവുക. എനിക്കിടെ പാലസ്തീനിലും നൈജീരിയയിലും ഒന്ന് മൗസ് ക്ളിക്ക് ചെയ്യാന്‍ ടൈമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അയാള്‍ പിന്തിരിഞ്ഞു. ഈ വാതില്‍ തുറക്കില്ലെന്ന് മനസില്‍ പറഞ്ഞു. പോകുന്നതിന് മുന്‍പ് ലോക ദൈവത്തിനുമുന്നിലെ മോണിട്ടറിലേക്ക് അയാള്‍ ഒളിഞ്ഞുനോക്കി. അവിടെ ഒരു റഷ്യന്‍ സുന്ദരി നഗ്നനൃത്തം തുടരുകയാണ്.</font>]]></content:encoded>
      <pubDate>Thu, 31 May 2007 12:38:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സന്ധ്യ]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/സന്ധ്യ-107053100025_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/സന്ധ്യ-107053100025_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[ഒന്നും എഴുതാനാഞ്ഞല്ല,വെറുതെ... ചില കുത്തിക്കുറിക്കലുകള്‍.മനസ്സിലെ വേദനകള്‍ പകര്‍ത്താനല്ല. അത്രയ്ക്ക് വേദനകളൊന്നും ഇപ്പോഴില്ലല്ലോ. അപ്പോള്‍ സന്തോഷമെന്നു പറയാമോ?അതുമില്ല, ശാന്തതയാണ്...പിന്നെ, ചിരിക്കാന്‍ പറ്റുന്നുണ്ട്.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സന്ധ്യ                                                                                                                                                   </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഒന്നും എഴുതാനാഞ്ഞല്ല,വെറുതെ... ചില കുത്തിക്കുറിക്കലുകള്‍.മനസ്സിലെ വേദനകള്‍ പകര്‍ത്താനല്ല. അത്രയ്ക്ക് വേദനകളൊന്നും ഇപ്പോഴില്ലല്ലോ. അപ്പോള്‍ സന്തോഷമെന്നു പറയാമോ?അതുമില്ല, ശാന്തതയാണ്...പിന്നെ, ചിരിക്കാന്‍ പറ്റുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാടുകയറാന്‍ അനുവദിക്കരുത് എന്ന ഉറച്ച തീരുമാനത്തോടെയാണ് എഴുതാനിരുന്നത്....കാടു കയറാതെ വേറെ വഴിയില.്ളഇത്തരം കടന്നു കയറ്റങ്ങള്‍ഓര്‍മ്മകളുടെ വെളിച്ചമെത്താത്ത കാടിനെസന്തോഷിപ്പിക്കുകയേ ഉള്ളൂ എന്നു തോന്നുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ജീവിതത്തിന്‍റെ പടക്കളങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ ദു:ഖം തോന്നിയില്ല.ഒരുതരം ആലസ്യമാണ് അനുഭവപ്പെട്ടത്.</font><br/><font  style='font-size:12pt; color:#000000'>ആ ആലസ്യത്തിന്‍റെ മേലങ്കിയില്‍ ഞാനാരോടൊക്കെയോ കയര്‍ത്തിട്ടുണ്ട്,കബളിപ്പിച്ചിട്ടുണ്ട്...ഞാന്‍ കബളിപ്പിച്ച എല്ലാവരും തന്നെ എന്നെ സ്നേഹിച്ചവരായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അത്തരത്തില്‍ ഒരുവളാണ് സന്ധ്യ. ഞാന്‍ മോഹം നല്‍കിയെന്ന് അവള്‍ പറഞ്ഞേക്കില്ല, പക്ഷേ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്ധ്യ എന്‍റെ ആരായിരുന്നു എന്ന് ചികഞ്ഞ് പരിശോധിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.ആരെങ്കിലുമാവട്ടെ, എന്നോ</font><br/><font  style='font-size:12pt; color:#000000'>കളഞ്ഞുപോയതാണ് എനിക്ക് ആ സാമീപ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിറഞ്ഞ ചിരിയോടെ ഇന്നലെ അവളെക്കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയത് ചോദിച്ചു --ജീവിതത്തെ പഠിച്ചു അല്ലേ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവള്‍ തൃപ്തിയോടെ തലയാട്ടി.റെയില്‍വേ സ്റ്റേഷന്‍ വരെ അവളുടെ കൂടെ ഒരു യാത്ര...പഴയതൊന്നും ഓര്‍ക്കാതെ</font><br/><font  style='font-size:12pt; color:#000000'>ഓര്‍മ്മിപ്പിക്കാതെ എന്തൊക്കെയോ എന്നോട് സംസാരിച്ചു, അവള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ ഞാനെവിടെയായിരുന്നു? ഇരുണ്ട തടവറപോലെ തോന്നുന്നു എന്‍റെ മനസ്.ഓര്‍മ്മകളെ അവളോടൊപ്പം</font><br/><font  style='font-size:12pt; color:#000000'>സ്വതന്ത്രമാക്കാന്‍ അനുവദിക്കാറതയുള്ള പിടിവാശി...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ കാത്തിരുന്നു എന്ന് കളവു പറഞ്ഞപ്പോള്‍</font><br/><font  style='font-size:12pt; color:#000000'>അത് കളവാണെന്നറിഞ്ഞു തന്നെ</font><br/><font  style='font-size:12pt; color:#000000'>അവള്‍ ചോദിച്ചതിങ്ങനെയാണ്</font><br/>--<font  style='font-size:12pt; color:#000000'>ചെമ്പകച്ചുവട്ടില്‍ ഒന്നിച്ചിരുന്ന് പൂ പെറുക്കാനായിരിക്കും, അല്ലേ?</font>]]></content:encoded>
      <pubDate>Thu, 31 May 2007 12:34:08 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അകംപൊരുള്‍]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/അകംപൊരുള്‍-107053100010_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/അകംപൊരുള്‍-107053100010_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[യുദ്ധത്തിന്‍റെ കരിമേഘങ്ങള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിറഞ്ഞ് നില്‍ക്കുന്നു. രാത്രി പകലാക്കി നിറതോക്കും പീരങ്കികളമായി ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>യുദ്ധത്തിന്‍റെ കരിമേഘങ്ങള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിറഞ്ഞ് നില്‍ക്കുന്നു. രാത്രി പകലാക്കി നിറതോക്കും പീരങ്കികളമായി ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഏതു സമയത്തും പറന്നുയരാന്‍ തയ്യാറായി കിടക്കുകയാണ് വിമാനങ്ങള്‍. ശത്രുവിനുനേരെ മരണം വിതയ്ക്കാന്‍ വൈമാനികര്‍ കാതോര്‍ത്ത് നില്‍ക്കുകയാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭടന്മാരുടെ ഉള്ളില്‍ ഉണര്‍ന്നുപൊങ്ങിയ മരണഭയത്തെ മഞ്ഞ് തണുപ്പിച്ചുകളഞ്ഞു. വിജയത്തിന്‍റെ കഥകള്‍ പരസ്പരം പറഞ്ഞ് അവര്‍ സമാധാനിച്ചു. എങ്കിലും കുതിച്ചൊഴുകിവരുന്ന ശത്രുവിന്‍റെ ടാങ്കുകള്‍ക്കും വികാരങ്ങള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് രഹസ്യമായി അവര്‍ ഭയപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരിശീലനക്കാലത്ത് പഠിച്ച ധീരതയുടെ കഥകള്‍ അവരുടെ മനസ്സില്‍ ധൈര്യം നിറച്ചു. ദേശീയ പതാകപാറിക്കളിക്കുന്നതോര്‍ന്ന് അവര്‍ നെടുവീര്‍പ്പിട്ടു. ചില പട്ടാളക്കാര്‍ കുന്നിനുമുകളില്‍ക്കയറി ദൂരേക്ക് നോക്കി. പച്ചപ്പട്ടണിഞ്ഞ വയലുകള്‍. ഉടന്‍ വെടി മുഴങ്ങി കഷ്ടിച്ചാണ് രക്ഷപ്പെട്ടത് കോട്ടിന്‍റെ ഒരു ഭാഗം ചീന്തിക്കൊണ്ട് വെടിയുണ്ട കടന്നുപോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അയാള്‍ താഴെക്കിറങ്ങി കൂടെ രണ്ടു പേരുണ്ടായിരുന്നു. ചരിഞ്ഞു കിടന്ന മലയിറങ്ങി അവര്‍ അപ്പുറത്തെത്തി. അവര്‍ നടന്നുകൊണ്ടിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തുറസ്സായ ഒരു സ്ഥലത്തെത്തി. ചുറ്റിനും വെടിമരുന്നിന്‍റെ ഗന്ധം. പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നു. ഒരാള്‍ അവര്‍ക്കരുകിലെത്തി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആരാണ് നിങ്ങള്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്ത്യന്‍ ഭടന്മാര്‍ അവര്‍ ഉത്തരം നല്‍കി</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവരുടെ കണ്ണുകളില്‍ രോഷം</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>വരൂ... അയാള്‍ അവരെ വലിയൊരു ഹാളിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ നൂറുകണക്കിന് ഭടന്മാര്‍ തോക്കുകളുമായി ഇരുപ്പുണ്ട്. അവരെ കൂട്ടിക്കൊണ്ട് വന്നയാള്‍ ഉറക്കെപ്പറഞ്ഞു ഇന്ത്യന്‍ പട്ടാളക്കാരാണിവര്‍ അതിര്‍ത്തി കടന്ന് വന്നിരിക്കുന്നു. എല്ലാവരും ഒന്നിച്ച് ചാടി എഴുന്നേറ്റു. തോക്ക് ചൂണ്ടിനിന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവരെ വധിക്കൂ, ആയിരം നാവുകളില്‍ നിന്നുയര്‍ന്ന വാക്കുകള്‍ ഹാളില്‍ പ്രതിധ്വനിച്ചു. എല്ലാ കണ്ണുകളും അവരെ ദഹിപ്പിക്കുകയാണ്. ഈ രാജ്യദ്രോഹികളെ കൊല്ലൂ, ശത്രുക്കളെ വധിക്കു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സഹോദരന്മാരെ എന്തിനാണ് ഞങ്ങളെ കൊല്ലുന്നത്. അവര്‍ മൂന്നുപേരും ഒന്നിച്ച് ചോദിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരിന്ത്യന്‍ ഭടന്‍ താഴേയ്ക്കിറങ്ങിവന്ന് ഒരു പാക് സൈനികന്‍റെ കൈപിടിച്ച് കുലുക്കി. ആദ്യം മുഖം വെട്ടിത്തിരിച്ചെങ്കിലും രക്തം രക്തത്തെ സ്പര്‍ശിച്ചതുപോലെ അയാളുടെ കണ്ണുകള്‍ നിറഞ്ഞുവന്നു. അയാള്‍ കരഞ്ഞുകൊണ്ട് ഇന്ത്യന്‍ ഭടനെ വാരിപ്പുണര്‍ന്നു. എല്ലാ പട്ടാളക്കാരും ഇത് സ്ത</font><font style='font-size:12pt;'>ബ</font><font style='font-size:12pt;'>ﾜരായി നോക്കിനിന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നെ അണപൊട്ടിയ നദി പോലെ അവരെ ഹസ്തദാനം ചെയ്യാന്‍ പട്ടാളക്കാരുടെ തിരക്കായിരുന്നു. ചിലര്‍ അന്നുകിട്ടിയ ആഹാരത്തിന്‍റെ പങ്ക് അവരെ കഴിപ്പിച്ചു. ചിലര്‍ക്ക് കൂടെനിറുത്തി ഫോട്ടോ എടുക്കുന്നതിലായിരുന്നു താല്പര്യം. എന്നോ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളെ തിരിച്ചുകിട്ടിയ മാതാപിതാക്കളുടെ മനോഭാവമായിരുന്നു അവര്‍ക്ക്. മൂന്നു പേരുടേയും മനസ്സും ശരീരവും ക്ഷീണിച്ചു. ഇത്രയും പേരുടെ സ്നേഹം താങ്ങുവാനുള്ള കരുത്ത് അവര്‍ക്കില്ലായിരുന്നു. എന്നാല്‍ അത് ഒന്നിച്ച് താങ്ങുവാനുള്ള കരുത്തുമായി അനേകായിരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് കഴിയുന്നുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‍റെ മുഖങ്ങള്‍ അവര്‍ തിരിച്ചറിയുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൂവരെയും അതിര്‍ത്തിയില്‍ തിരികെ എത്തിക്കാന്‍ ഭടന്മാര്‍ പരസ്പരം മത്സരിച്ചു. അഞ്ച് ഭടന്മാര്‍ നിറത്തോക്കുകളുമായി അവര്‍ക്ക് കൂട്ടുവന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ ഭടന്മാര്‍ അവരെ കണ്ടു. മൂന്ന് പേരും അതിര്‍ത്തി കടന്നയുടന്‍ ഇന്ത്യന്‍ ഭടന്മാര്‍ പാക് ഭടന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തടയാന്‍ നോക്കിയ മൂന്നുപേരേയും അവര്‍ ശാസിച്ചു. രണ്ട് പാക് ഭടന്മാര്‍ മരിച്ചുവീണു. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. പാക് ഭടന്മാര്‍ സമ്മാനമായി നല്‍കിയ തൂവാല അവര്‍ തുറന്നുനോക്കി. അതില്‍ കാവി അക്ഷരങ്ങളില്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹമാരാ ഭാരത് മഹാന്‍, ഇതെഴുതിയ പട്ടാളക്കാരനായിരിക്കുമോ വെടിയേറ്റു മരിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>വിലാസം</b></font><br/><font  style='font-size:12pt; color:#000000'>രാജേഷ് മാങ്കോയിക്കല്‍ ഹരിഹരന്‍ തമ്പി</font><br/><font  style='font-size:12pt; color:#000000'>ഉഷസ്, റ്റി.സി.:6/430-5</font><br/><font  style='font-size:12pt; color:#000000'>മുളമൂട് ലൈന്‍,</font><br/><font  style='font-size:12pt; color:#000000'>വട്ടിയൂര്‍ക്കാവ് പി.ഒ.</font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരം, കേരള</font><font style='font-size:11pt;'>ം</font><br/></font>]]></content:encoded>
      <pubDate>Thu, 31 May 2007 10:28:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നാല് കുഞ്ഞുകഥകള്‍]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/നാല്-കുഞ്ഞുകഥകള്‍-107053100009_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/നാല്-കുഞ്ഞുകഥകള്‍-107053100009_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[കടലിനായിരം കഥകള്‍ പറയാനുണ്ടായിരുന്നു. കഥകള്‍ കടലിന് ലഹരിയായിരുന്നു. ഭൂമിയുണ്ടാകുതിനും മുന്‍പുള്ള കഥകള്‍,]]></description>
      <content:encoded><![CDATA[<font  style='font-size:13pt; color:#000000'><b>കടല്‍</font><font style='font-size:12pt;'></b></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കടലിനായിരം കഥകള്‍ പറയാനുണ്ടായിരുന്നു. കഥകള്‍ കടലിന് ലഹരിയായിരുന്നു. ഭൂമിയുണ്ടാകുതിനും മുന്‍പുള്ള കഥകള്‍, മനുഷ്യനും മൃഗങ്ങളും പര്‍വ്വതങ്ങളും ഉണ്ടാകുന്നതിനും മുന്‍പുള്ള കഥകള്‍. എല്ലാം കടല്‍ പറഞ്ഞു. കഥയുടെ ഒടുങ്ങാത്ത തിരമാലകള്‍ ഉയര്‍ത്തിവിട്ട് കടല്‍ അലറിച്ചിരിച്ചു. പക്ഷേ, കടലിന്‍റെ കഥ ചോദിച്ചപ്പോള്‍ കടലിന് ഉത്തരംമുട്ടി.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>അവള്‍</font><font style='font-size:12pt;'></b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവനിതുവരെ അപരിചിതമായിരുന്ന സ്നേഹത്തിന്‍റെ അത്ഭുതവും, സങ്കീര്‍ണ്ണവുമായ ലോകത്തേയ്ക്ക് പോയെങ്കിലും അതിര്‍ത്തികളില്ലാത്ത ആ ലോകത്ത് അവന്‍ സ്വയം മറന്ന് വിഹരിച്ചു. ഒരു പെണ്ണിന് ഒരു പുരുഷനെ സ്നേഹിക്കാന്‍ കഴിയുന്നതിലപ്പുറം അവള്‍ അവനെ സ്നേഹിച്ചു. അവളുടെ സ്നേഹം നല്‍കിയ അഹങ്കാരം അവനെ ഒരു സ്വപ്നജീവിയാക്കി. അവള്‍ക്കു വേണ്ടി ഈ പ്രപഞ്ചം തന്നെ കീഴടക്കാന്‍ അവനൊരുക്കമായിരുന്നു. ഒടുവില്‍ അവളുടെ വികാരങ്ങള്‍ക്കു നിറം മങ്ങിയത് അവന്‍റെ ഒഴിഞ്ഞ കീശയ്ക്കരുകില്‍ വച്ചായിരുന്നെന്ന് അവന്‍ തിരിച്ചറിഞ്ഞു.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>കാല</font><font style='font-size:12pt;'>ം</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാലം പറഞ്ഞു ഇനി ഞാന്‍ ചലിക്കില്ല. കാലം അനങ്ങാതെ ഒരിടത്ത് കിടന്നു. ജനങ്ങള്‍ കുറെ സമയം നോക്കിനിന്നു. കാലം അനങ്ങിയില്ല. അവസാനം ജനങ്ങള്‍ കാലത്തെ ചവുട്ടിമെതിച്ച് കടന്നുപോയി.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'><b>രാത്ര</font><font style='font-size:12pt;'>ി</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രാത്രി രാത്രിയായപ്പോള്‍ പകലിനെ തിരിച്ചയച്ചു. പകല്‍ കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. രാത്രി പകലിനെ തിരികെ വിളിച്ച് ആശ്വസിപ്പിച്ചു. നാളത്തെ പ്രഭാതം നിനക്കുള്ളതാണ് നിനക്ക് മാത്രം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>വിലാസം</b></font><br/><font  style='font-size:12pt; color:#000000'>രാജേഷ് മാങ്കോയിക്കല്‍ ഹരിഹരന്‍ തമ്പി</font><br/><font  style='font-size:12pt; color:#000000'>ഉഷസ്, റ്റി.സി.:6/430-5</font><br/><font  style='font-size:12pt; color:#000000'>മുളമൂട് ലൈന്‍,</font><br/><font  style='font-size:12pt; color:#000000'>വട്ടിയൂര്‍ക്കാവ് പി.ഒ.</font><br/><font  style='font-size:12pt; color:#000000'>തിരുവനന്തപുരം, കേരള</font><font style='font-size:11pt;'>ം</font><br/></font>]]></content:encoded>
      <pubDate>Thu, 31 May 2007 10:23:28 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദേവമക്കള്‍]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ദേവമക്കള്‍-107053100008_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ദേവമക്കള്‍-107053100008_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[ദൈവത്തിന്‍റെ നാട്ടില്‍ നിന്നും ദേവക്കുഞ്ഞുങ്ങള്‍ വിരുന്നിനിറങ്ങി. ആതിഥേയരുടെ കൃഷിയിടങ്ങളിലും വ്യവസായശാലകളിലും മനസ്സും ശരീരവുമെറിഞ്ഞ് അധ്വാനം വീതിച്ചു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>വാരാന്ത്യത്തിലെ ലേയ്റ്റ് മൂവിയ്ക്കു മുന്‍പുള്ള പ്രാദേശിക വാര്‍ത്താ വായനക്കാരിയുടെ ആകാരം ശൂന്യമായ മനസ്സോടെ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വനജയുടെ കഴുത്തിലും കവിളിലും രഘുത്തമന്‍ തലോടാന്‍ തുടങ്ങിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാത്തിരിക്കുന്ന നീലച്ചിത്രത്തിന്‍റെ ഉന്മാദം വഴിവയ്ക്കുന്ന കളരി നന്നായറിയാമായിരുന്ന വനജ കുട്ടികളുടെ ഉറക്കവും ലിവിംഗ് റൂമിന്‍റെ കൊളുത്തും ഉറപ്പുവരുത്തി സോഫയില്‍ കൂടുതല്‍ ചേര്‍ന്നിരിക്കുകയും രഘുത്തമന്‍റെ മുഖം മാറിടത്തോടു ചേര്‍ത്തണച്ച് കഷണ്ടിയില്‍ വാത്സല്യപൂര്‍വ്വം ചുണ്ടു ചേര്‍ക്കുകയും ചെയ്തു...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപൂര്‍വ്വമായി ജനിക്കുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കു അങ്ങേയറ്റം സഹകരണം നല്‍കണന്നെ കുടുംബ വൈദ്യരുടെ നിര്‍ദ്ദേശം അപ്പാടെ അനുസരിക്കുന്നു എന്നുള്ളതല്ലാതെ മദ്ധ്യവയസ്കയും മുതിര്‍ന്ന രണ്ടു കുട്ടികളുടെ മാതാവുമായ വനജയ്ക്ക് തന്‍റെ അപക്വതയെ പറ്റി ലജ്ജിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അല്ലെങ്കില്‍ തന്നെ അത്തരത്തിലുള്ള അഭിനിവേശമൊക്കെ രണ്ടാമത്തേതിന്‍റെ ജനനം മുതല്‍ കുറഞ്ഞു. അവന് ഏഴു വയസ്സായിരിക്കുകയും ചെയ്തിരിയ്ക്കുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തല്‍ക്കാലം രഘുത്തമന് പരിചരണമാണാവശ്യം. അതൊരു വെറും മറവി മാത്രമല്ലെന്ന് ഡോക്ടറും പറഞ്ഞിരുന്നത് വനജയുടെ മനസ്സിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉത്സാഹത്തിലെ പ്രയാണത്തിനിടയില്‍ ശ്രദ്ധ മൂടല്‍മഞ്ഞു പോലുള്ള ഒരാവണത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നു. സെറിബല്ലത്തില്‍ പൂക്കിലക്കതിരുകള്‍ക്കിടയിലെ നീര്‍വറ്റിയ കോശയണികള്‍ ആവേഗങ്ങളെ കടത്തിവിടാന്‍ നന്നെ പരാജയപ്പെട്ടു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അവ ജീവിതത്തില്‍ കടന്നു പോയിരുന്ന വഴികളിലൂടേയോ സാങ്കല്‍പികത്തിലെ നിറമുള്ളയിടങ്ങളിലൂടെയോ, വഴിതെറ്റി സഞ്ചരിക്കുവാന്‍ നിയോഗിക്കപ്പെട്ടു. അസ്ഥാനങ്ങളില്‍ മനക്കണ്ണിനും ഉള്‍ക്കണ്ണിനും രഘുത്തമന്‍ അടിമയായി... അല്‍സെമസ് സിന്‍ഡ്രോം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രഘുവേട്ടാ... ഉടലില്‍ ചെറുചൂടു രൂപപ്പെട്ടു തുടങ്ങിയപ്പോഴായിരുന്നു വനജ പതിയെ വിളിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തലനിറഞ്ഞിരിക്കുന്നു... ടെക്സ്റ്റിലെ അവസാന അക്ഷരത്തില്‍ കര്‍സര്‍ കമാന്‍റിനായി മിന്നിയാകര്‍ഷിക്കുന്നു... ഹാര്‍ഡ് ഡിസ്കില്‍ ഇനി സ്ഥലമില്ല...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇഘുത്തമന്‍റെ നിര്‍വികാരതയില്‍ നിസ്സഹയായി വജന ചോദിച്ചു... ഹാര്‍ഡ് ഡിസ്ക്ക് അത്രക്കും ഫുള്ളായോ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓര്‍മ്മത്താളിലെ ബാക്കിയില്ലായ്മയില്‍ വീര്‍പ്പുമുട്ടി രഘുത്തമന്‍ മാറിടത്തില്‍ മുഖമമര്‍ത്തി. നമുക്കു കിടക്കാം രഘുവേട്ടാ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബ്ളാങ്കറ്റില്‍ പൊതിഞ്ഞ് കുഞ്ഞിനെപ്പോലെ കട്ടിലില്‍ ഭിത്തിയോടു ചേര്‍ത്തു കിടത്തി...</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോക്ടര്‍.. അതു തന്നെ വീണ്ടും...</font><br/><font  style='font-size:12pt; color:#000000'>ഉറങ്ങണം. മരുന്നിന്‍റെ ഡോസ് അല്‍പം കൂടിക്കോട്ടെ... ഡോക്ടര്‍ മണിവേലു ഫോണ്‍ കട്ടു ചെയ്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നഗരത്തിനുള്ളിലെ ക്രീക്കിന്നഭിമുഖമായ പതിമൂന്നാം നിലയിലെ തുറുകിടിരുന്ന ബാല്‍ക്കണിയിലൂടെ മദ്ധ്യധരണ്യാഴിയിലെ കാറ്റു ചെന്നു. വിനയത്തോടെ കടന്ന കടല്‍ക്കാറ്റില്‍ രഘുത്തമന്‍ കുറച്ചുകൂടി സൗമ്യനായി തോന്നിച്ചു...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹലോ... പ്രസാദ്... ഞാന്‍ വനജയാണ്...</font><br/><font  style='font-size:12pt; color:#000000'>എന്താ ചേച്ചീ... ഈ രാത്രിയില്‍...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രഘുവേട്ടന്‍റെ ഇന്‍ഷ്വറന്‍സില്‍ ഇനിയെത്ര ബാക്കിയെന്ന് പറയാമോ...</font><br/><font  style='font-size:12pt; color:#000000'>ചേച്ചി, രണ്ടേ രണ്ടു പ്രീമിയമാണ് ചേട്ടന്‍ അടച്ചിരിക്കുന്നത്. മിനിമം മൂ ന്നെങ്കിലും വേണം..</font><br/><font  style='font-size:12pt; color:#000000'>ബനിഫിറ്റ് ഒന്നു പറയാമോ..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാധാരണ പോലെ, മരിച്ചാല്‍ മുഴുവനും... അംഗവൈകല്യം പ്രിമിയത്തില്‍ നിന്നിളവ്.. എന്താ എന്തു പറ്റി... രാത്രിയില്‍ ചേട്ടനുമായോരാര്‍ഗുമെന്‍റ്... നന്ദി, പ്രസാദേ!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചക്രവാളങ്ങളില്‍ നഗരത്തിന്‍റെ ആഡംബരം പോലെ നങ്കൂരമിട്ടുകിടക്കുന്നുണ്ടായിരുന്ന കപ്പലുകളിലെ നിയോ വെളിച്ചം ശാന്തമായിരുന്ന കടല്‍പ്പരപ്പിനെ പുതച്ചു കിടന്നു നഗരം ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഹെപ്പര്‍മാര്‍ക്കറ്റില്‍ പലവ്യജ്ഞനപ്പൊതികളുമായി ട്രോളിക്കരുകിലേക്കു ചെല്ലുമ്പോള്‍ രജാബ് രഘുവേട്ടനടുത്തുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അത്ഭുതം തന്നെ, രഘുവിന് എന്നെ മനസിലായില്ല... ഒന്നോ രണ്ടോ മാസം കാണാതിരുാല്‍ ആളെ മറന്നുപോകുന്ന ഇടപാടു കൊള്ളാമല്ലോ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡ്രൈവ് മാറിക്കിടന്നിരുന്ന ഫയലുകള്‍ പരതുന്ന തിരക്കില്‍ രജാബ് ട്രോളിയുമുരുട്ടി പോയതറിഞ്ഞില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിലതൊക്കെ ഞാന്‍ മറന്നു പോകുന്നു വനജേ...</font><br/><font  style='font-size:12pt; color:#000000'>ഏതാണിപ്പോള്‍ ഓര്‍മ്മയുള്ളത് പറയാമോ... ഓരോരോ കാര്യങ്ങളെടുത്ത് മണ്ടയില്‍ വച്ചു </font><br/><font  style='font-size:12pt; color:#000000'>സീരിയസ്സാക്കി... ഡോക്ടര്‍ പറഞ്ഞത് ഓര്‍മ്മിപ്പിച്ച് മാത്രമേയുള്ളൂ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതല്ല വനജേ...</font><br/><font  style='font-size:12pt; color:#000000'>ഇവിടെ വച്ചു വേണ്ടാ... ചേട്ടനെ അറിയാത്ത മലയാളികള്‍ കുറയും.</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>സിഗ്നല്‍ കഴിഞ്ഞ് ഫ്ളാറ്റിലേക്കുള്ള തിരക്കൊഴിഞ്ഞ സഹ്റാസ്ട്രീറ്റില്‍ കയറിയപ്പോള്‍ പറയേണ്ടന്ന് വച്ചെങ്കിലും വനജ പറഞ്ഞു തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നമുക്കെന്താണ് മിച്ചമായിട്ടുള്ളത്. എങ്ങും എത്താത്ത രണ്ടു കുരുന്നുകളാണ് നമുക്കെന്ന് വല്ല വിചാരവുമുണ്ടോ... ഈ ഒരാളു വിചാരിച്ചാല്‍ നാടോ നാട്ടുകാരോ നന്നാവുമെന്ന് കരുതുന്നുണ്ടോ.. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വന്തം വീടു നന്നാക്കാന്‍ നോക്കിയിട്ടു നടക്കുന്നില്ല പിന്നെയല്ലെ... അങ്ങു ചെല്ലുമ്പോള്‍ എന്തു കൈയ്യിലുണ്ടെന്നതാണ് പ്രധാനം ചെലവെത്രയെന്നതല്ല..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവിടം വരെയെത്തിയപ്പോള്‍ വനജയും ആലോചിച്ചുപോയി... എന്തു കൈയ്യിലുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബാലൂ..</font><br/><font  style='font-size:12pt; color:#000000'>എന്താ ചേടത്തിയമ്മ. അങ്ങോട്ടു വിളിക്കാനിരിക്കയായിരുന്നു..</font><br/><font  style='font-size:12pt; color:#000000'>നാളെ ഒന്നിങ്ങോട്ടു വരാമോ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സങ്കടമുണ്ട് പറയാന്‍, കമ്പനിയില്‍ സ്റ്റോക്ക് ചെക്കിംഗ് നടക്കുന്നു. ഇന്‍വെന്‍ട്രി. വര്‍ഷാവസാനമെന്ന് അിറയാമല്ലൊ.</font><br/><font  style='font-size:12pt; color:#000000'>ചേട്ടന് ഒരു പ്രശ്നമുണ്ട് ബാലു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചേട്ടന് എന്നാണ് പ്രശ്നമില്ലാതിരുന്നിട്ടുള്ളത്.. പുതുതായി എന്താണിപ്പോള്‍..</font><br/><font  style='font-size:12pt; color:#000000'>മറവി, എല്ലാം മറന്നു പോകുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നല്ല കാര്യം, ഒന്നും മറക്കാന്‍ കഴിയാത്തതാണ് ഞങ്ങടെ പ്രശ്നം. ചേട്ടത്തിയമ്മയ്ക്ക് അതിന്‍റെ പകര്‍ച്ചയൊന്നുമില്ലല്ലോ.</font><br/><font  style='font-size:12pt; color:#000000'>എന്താ അങ്ങിനെ..</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എനിക്ക് അടുത്തമാസം റന്‍റാണ്.. അഡ്വാന്‍സ് കൊടുത്തത് എഴുതേണ്ടതും അടുത്തമാസം തന്നെ. തരാനുള്ള സമയമാകുമ്പോള്‍ പിടിപെട്ട സംഗതി എന്തായാലും കൊള്ളാം.</font><br/><font  style='font-size:12pt; color:#000000'>ബാലു...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സീറോ ബാലന്‍സ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കയര്‍റാക്കിനു പുറകിലെ റാട്ടുതിരിക്കുന്ന അമ്മക്കു സമീപം പഴങ്കഞ്ഞി മോഷണം പോയ പരാതിയുമായി ഇളയ ഗ്രഹണിക്കാരനേയും എളിയിലേന്തി മൂത്തവന്‍ ചെന്നു. വളര്‍ത്തുനായക്ക് ചാക്കുമറ ഒരു പ്രതിബന്ധമായിരുന്നില്ലത്രെ! അമ്മ റാട്ടു കറക്കുനിറുത്തി. പരിഹാരത്തിനായി കരാറുകാരന്‍ ചന്തുവിന്‍റെ അടുക്കള ദിക്കിലേക്ക് എന്തിവലിഞ്ഞ് നടന്നു. പിറ്റെ മാസമായിരുന്നു അമ്മ രാഗിണിയെ പ്രസവിച്ചത്.. പഴങ്കഞ്ഞി പോലൊരു പഴങ്കഥ!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദൈവത്തിന്‍റെ നാട്ടില്‍ നിന്നും ദേവക്കുഞ്ഞുങ്ങള്‍ വിരുന്നിനിറങ്ങി. ആതിഥേയരുടെ കൃഷിയിടങ്ങളിലും വ്യവസായശാലകളിലും മനസ്സും ശരീരവുമെറിഞ്ഞ് അധ്വാനം വീതിച്ചു. സമര്‍ദ്ധമായ പ്രതിഫലത്തിലും ആതിഥേയത്വത്തിലും കാലം പോയതറിഞ്ഞില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവര്‍ക്കു തിരിച്ചു പോകാറായി. അവരോടു മടങ്ങാനും ആരും പറഞ്ഞതുമില്ല. പരികര്‍മ്മികളാവട്ടെ അവരെ പ്രവാസികളായി സംരക്ഷിക്കുകയേ ചെയ്തതുമുള്ളൂ. മനോരോഗമോ രക്തസമ്മര്‍ദ്ദമോ മൂത്രക്കല്ലോ പേറി തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രവാസികള്‍ പൊരുതിവാങ്ങിയ ദൈവത്തിന്‍റെ നാട്ടിലേക്കു തനിയേ പറന്നു...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വനജ രഘുത്തമനു ചാരെ കിടന്നു. </font><br/><font  style='font-size:12pt; color:#000000'>പുറത്ത് രാത്രി കനച്ചു.</font><br/><font  style='font-size:12pt; color:#000000'>അന്‍റസഹ്റാ സ്ട്രീറ്റിനുപ്പുറത്തെ കെട്ടിടങ്ങള്‍ക്കു മുകളില്‍ ചന്ദ്രോദയം നടക്കുന്നുണ്ടായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സി. സതീശന്‍ നായര്‍</font><br/><font  style='font-size:12pt; color:#000000'>എസ്.എ.റ്റി.എ</font><br/><font  style='font-size:12pt; color:#000000'>പി.ബി. 8</font><br/><font  style='font-size:12pt; color:#000000'>ഷാര്‍ജ</font><br/><font  style='font-size:12pt; color:#000000'>യു.എ.ഇ.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 31 May 2007 10:17:29 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദൂത്]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ദൂത്-107053000034_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ദൂത്-107053000034_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[അവര്‍ക്കിടയില്‍ സൗഹൃദം തടം തല്ലി ഒഴുകാന്‍ തുടങ്ങി. സാറായ്ക്ക് കൂട്ട് കുട്ടിയമ്മ. കുട്ടിയമ്മയ്ക്ക് കൂട്ട് സാറാ. ഉപകാരങ്ങളും പ്രത്യുപകാരങ്ങളുമായി വര്‍ഷങ്ങള്‍ പലതും ചിരി വര്‍ഷിച്ചു കടന്നു പോയി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവര്‍ക്കിടയില്‍ സൗഹൃദം തടം തല്ലി ഒഴുകാന്‍ തുടങ്ങി. സാറായ്ക്ക് കൂട്ട് കുട്ടിയമ്മ. കുട്ടിയമ്മയ്ക്ക് കൂട്ട് സാറാ. ഉപകാരങ്ങളും പ്രത്യുപകാരങ്ങളുമായി വര്‍ഷങ്ങള്‍ പലതും ചിരി വര്‍ഷിച്ചു കടന്നു പോയി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുട്ടിയമ്മയുടെ അനുജത്തിയ്ക്ക് അഡ്മിഷന്‍ സാറാ തരപ്പെടുത്തുന്നു. അപ്പോള്‍ കുട്ടിയമ്മയുടെ നന്ദി  മിക്സിയായി സാറായുടെ വീട്ടുനുള്ളിലെത്തുന്നു. പ്രഫസര്‍ ശങ്കര്‍ദാസിന്‍റെ വക പുസ്തകം സാറായുടെ മകന് റഫ്രന്‍സ് വകുപ്പായി കുട്ടിയമ്മ ഏല്പിക്കുമ്പോള്‍ സാറായ്ക്ക് ഇക്കുറി പ്രത്യുപകാരത്തിന്‍റെ നറുക്ക് വീഴുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉപകാരസ്മരണയില്‍ സാറായുടെ അവശത പമ്പ കടന്നു. മുന്‍ ചൊന്ന അനുജത്തിയ്ക്ക് കെട്ടുപ്രായം തികഞ്ഞ കാലം. പെണ്‍കുട്ടിയെ ഓര്‍ത്തപ്പോള്‍ സാറായുടെ മനസ്സില്‍ തെളിഞ്ഞത് ബാങ്ക് ജീവനക്കാരന്‍ ചന്ദ്രന്‍റെ മുഖം. ചിന്തയില്‍ ആമ്പല്‍ പൂ ചിരിയോടെ കടന്നു വരുന്ന ചന്ദ്രനേയും സാളഗ്രാമം പോലിരിക്കുന്ന ഗോമതിക്കുട്ടിയെയും ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ സാറായുടെ മുഖം പുളിച്ച മാങ്ങാ കടിച്ചപോലെയായി. പക്ഷേ സ്നേഹം സാറായ്ക്കുള്ളില്‍ ഇരുന്ന് പനം കള്ള് പോലെ പതയാന്‍ തുടങ്ങി. ഉച്ചമയക്കം കൊട്ടിക്കളഞ്ഞ് സാറാം ചെംപട്ടു സാരി ചുറ്റി മുടി മിനുക്കി ഒറ്റ നട ബസ്സ്റ്റോപ്പിലേയ്ക്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്തിക്ക് ചെന്നെത്തിയത് റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ഭാനുമതിയമ്മയുടെ പൂമുഖത്ത്. വാതില്‍ തുറന്ന് അവര്‍ അരികിലെത്തിയപ്പോള്‍ സാറാ അടയാള വാക്യങ്ങളുടെ അകമ്പടിയോടെ ചിരി കുടഞ്ഞു. സങ്കോചത്തില്‍ മുറിഞ്ഞു വീഴുന്ന ആശയങ്ങളുടെ പൂര്‍ണ്ണതയ്ക്കായി ഭാനുമതിയമ്മ കാതോര്‍ത്തു. വേലക്കാരി കൊണ്ട് വച്ച ജൂസ് വലിച്ച് കുടിച്ച് തൊണ്ട കുളിര്‍ക്കെ സാറാ ചിന്തിച്ചു. എന്ത് നല്ല കുലീനമായ പെരുമാറ്റം. പക്വത ഉരുവം പിടിച്ച വാക്കുകള്‍. ടീച്ചറല്ലേ, ഭാനുമതിയമ്മ അങ്ങനെയായതില്‍ അത്ഭുതമില്ല. അവരുടെ പ്രൗഢതയാര്‍ന്ന പെരുമാറ്റം സാറായ്ക്ക് നന്നെ പിടിച്ചു. ഫോട്ടോയും ജാതകവും നല്‍കി യാത്ര പറയുമ്പോള്‍ സാറായുടെ ഉള്ളില്‍ കൊടുക്കുന്ന കടപ്പാടിന്‍റെ കല്യണമേളം മുഴങ്ങുകയായിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാ പുതിയ ഒരു അനുഭവത്തിന്‍റെ  പടിപ്പുര താണ്ടി പച്ചപ്പിലേയ്ക്കിറങ്ങി. സാറായുടെ ഉപകാരം നീട്ടിയ ഫോട്ടോയിലേയ്ക്ക് ഭാനുമതിയമ്മ നോക്കിയിരിക്കെ സത്യത്തിന്‍റെ തീപ്പൊരി ഊതുന്ന വാക്കുകളുമായി വേലക്കാരി അടുക്കളയില്‍ നിന്നും മുമ്പിലെത്തി. </font><br/><font  style='font-size:12pt; color:#000000'>അവള്‍ കലമ്പിയ അറിവില്‍ സാറാ നിറഞ്ഞു നിന്നു. സാറായുടെ ഭൂതകാലത്തിന്‍റെ കെട്ടഴിച്ചിട്ടതോടെ ഭാനുമതിയമ്മയില്‍ സാറായോടുള്ള വെറുപ്പിന്‍റെ കട പൊട്ടിപൊടിയ്ക്കാന്‍ തുടങ്ങി. പെറ്റ തള്ളയുടെ കഞ്ഞിയില്‍ പാറ്റയിട്ടവള്‍. ഒറ്റ മോനെ തട്ടിയെടുത്ത് നായര്‍ തറവാട് കുലംതോണ്ടിയവള്‍. കുടുംബം കലക്കി, പടികേറ്റാന്‍ കൊള്ളൂല്ല അശ്രീകരം! ജാടക്കാരി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറായുടെ ഉദ്ദേശ്യശുദ്ധിക്കുമേല്‍ കരി വീഴുകയായിരുന്നു. നമുക്ക് പറ്റിയതല്ല ടീച്ചറെ ഈ ബന്ധം. ചെങ്ങാത്തം കൂടാന്‍ പറ്റിയ സാധനമല്ല അവര്. നീരാളിയാ, പിടിച്ചാല്‍ വിടില്ല. സാറായുടെ മന:പായസത്തില്‍ വിഷത്തുള്ളികള്‍ വീണത് അറിയാതെ  പാടം താണ്ടുകയാണിപ്പോഴും ആ പാവം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെകിട് അടപ്പിയ്ക്കുന്ന കഥകള്‍ കേട്ട് ഭാനുമതിയമ്മയുടെ ബുദ്ധിയില്‍ സാറാ ദുഷ്ടാകാരമായി വളരാന്‍ തുടങ്ങി. വേലക്കാരിയുടെ താക്കീതുകള്‍ ശരിവയ്ക്കപ്പെട്ടു. ഭാനുമതിയമ്മയുടെ നോട്ടം പാടം താണ്ടി പാതയോരത്ത് എത്തിനിന്നു. കഴിഞ്ഞ കാലത്തിന്‍റെ കരാളഹസ്തം തന്നെ വട്ടം പിടിയ്ക്കുന്നതറിയാതെ സാറാ ബസ് കാത്ത് നില്‍ക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങകലെ പൊട്ടുപോലെ കാണപ്പെടുന്ന ആ രൂപം മൂട്ടയായി തന്‍റെ ജീവിതത്തിലേയ്ക്ക് അരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പടിപ്പുര കൊട്ടി അടച്ച് തിരിച്ചെത്തി ഭാനുമതിയമ്മ മറ്റു ചില ആലോചനയ്ക്ക് എഴുതിരിയിട്ട് വിളക്ക് കൊളുത്തി വെളിച്ചം പകര്‍ന്നു.</font><font style='font-size:11pt;'></font><br/></font>]]></content:encoded>
      <pubDate>Thu, 31 May 2007 10:05:17 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഒറ്റയ്ക്കൊരു ശകുന്തള]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ഒറ്റയ്ക്കൊരു-ശകുന്തള-107053000035_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ഒറ്റയ്ക്കൊരു-ശകുന്തള-107053000035_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുന്‍പിലായി, സോഡിയം വേപ്പര്‍വെളിച്ചത്തില്‍ കനല്‍പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതന്‍ നിശ്ചേഷ്ടനായി.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുന്‍പിലായി, സോഡിയം വേപ്പര്‍വെളിച്ചത്തില്‍ കനല്‍പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതന്‍ നിശ്ചേഷ്ടനായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതു ശകുന്തളയല്ലേ!</font><br/><font  style='font-size:12pt; color:#000000'>ആണോ?</font><br/><font  style='font-size:12pt; color:#000000'>വിയര്‍പ്പു ഗ്രന്ഥികളില്‍ നിന്ന് ആശങ്കകളും ആകുലതകളും ഒഴുകിയിറങ്ങി.</font><br/><font  style='font-size:12pt; color:#000000'>ദൈവമേ, അവളെന്തിനു വന്നു ഇവിടെ! ഇന്നു നടക്കാന്‍ പോകുന്നതെല്ലാം നന്നായി അറിയാവുന്നതാണ് ശകുന്തളയ്ക്ക്. ബോംബ് വീണു ചിതറുന്ന സ്ഥലം പോലും കൃത്യമായി അറിയാം. എന്നിട്ടാണ്...അവള്‍ക്കു ഭ്രാന്താണോ!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വലംകൈ ആ നേരത്ത്, ഒരാചാരം അനുഷ്ടിക്കുന്ന സമാധാനത്തോടെ ഇടംകൈയിലെ സഞ്ചിയോളമൊന്നു പോയി. അതിന്‍റെ മുഴുപ്പിലൊന്നു പരതിയശേഷം മടങ്ങി. ഉവ്വ്, സാധനം ഭദ്രമായി സഞ്ചിയില്‍ത്തന്നെയുണ്ട്. അതെവിടേയ്ക്കും പോകില്ലെന്നറിയാമെങ്കിലും വലംകൈ ഇടയ്ക്കിടെ ഒരു അന്വേഷണത്തിന്‍റെയും കണ്ടെത്തലിന്‍റെയും ആശ്വാസം തേടുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, ഇത്തവണ അതവിടെത്തന്നെയുണ്ടെന്ന അറിവ് ആശ്വാസമല്ല, അങ്കലാപ്പാണുണ്ടാക്കിയത്. കാരണം, അതിന്‍റെ ലക്ഷ്യത്തിലാണ് അവളിരിക്കുന്നത്; ശകുന്തള!</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സുഗതന്‍ ശകുന്തളയെ ചുംബിച്ചിട്ടുണ്ട്; സ്വപ്നത്തില്‍! ഒരിക്കലേയുള്ളൂ, ഒരിക്കല്‍ മാത്രം. പിന്നെയും ചുംബിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. സ്വപ്നത്തില്‍ ശകുന്തളയുടെ തുടുത്ത കവിളുകള്‍ കാണുമ്പോഴെല്ലാം ചുണ്ടുകള്‍ തരിക്കും. പക്ഷേ, ചുംബിക്കാനുള്ള ധൈര്യം ചുണ്ടിലേക്കിറങ്ങാതെ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കും. ചുംബനം കിട്ടാതെ കവിളുകള്‍ കണ്ണീരണിഞ്ഞ് മറഞ്ഞുപോവുകയും ചെയ്യും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ കവിളുകളാണോ ആള്‍ക്കൂട്ടത്തിന്‍റെ അങ്ങേത്തലയ്ക്കല്‍ എരിഞ്ഞുനില്‍ക്കുന്നത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാധവേട്ടന്‍ മൈക്രോഫോണിനടുത്തേയ്ക്ക് നീങ്ങിനിന്ന് ശബ്ദം താഴ്ത്തി ഒരു പ്രത്യേക താളക്രമത്തില്‍ പറഞ്ഞു:</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!.... നീച പ്രവൃത്തികളെ സിദ്ധാന്തങ്ങളുടെ ന്യായമുടുപ്പിക്കുന്നവരോട് ഇതാണ് നമുക്ക് പറയാനുള്ളത്., അവസാനശ്വാസവും കഴിഞ്ഞ് പ്രാണന്‍ പിരിഞ്ഞുപോകും വരെ ഇതു നമ്മള്‍ പറയുകയും ചെയ്യും; അതിന് കൊടുക്കേണ്ടിവരുന്ന വില എന്തുതന്നെയായാലും.''</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു വിതുമ്പലോടെ ഉച്ചഭാഷിണി പുറത്തുവിട്ട ഗാംഭീര്യമാര്‍ന്ന വാക്കുകള്‍ തൊട്ടുഴിഞ്ഞ് കടന്നുപോയപ്പോള്‍ രോമകൂപങ്ങളില്‍ ഇടിവാള്‍ മിന്നി. സുഗതന്‍ നെഞ്ചു വിരിച്ച് നിവര്‍ന്നിരുന്നു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കേള്‍വിക്കാരില്‍ ആരൊക്കെയോ കണ്ണു തുടയ്ക്കുന്നുണ്ട്. കഴിഞ്ഞ കറുത്ത ദിവസങ്ങളിലൊന്നില്‍, ആരെയോ നഷ്ടപ്പെട്ടവരാകാം അവര്‍. ഒരു കത്തിമുന, ഒരു വാള്‍ത്തല, ഒരു പൊട്ടിത്തെറി.... അങ്ങനെ എന്തെങ്കിലുമൊന്ന് അവരടെ പ്രാണനില്‍ പാതി അടര്‍ത്തിയെടുത്തിട്ടുണ്ടാകാം, കണ്ണീരുറവകള്‍ തുറന്നു വിട്ടിട്ടുണ്ടാകാം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ കണ്ണുകളുടെ മുന്‍നിരയിലാണ് ബോംബ് വീണു പൊട്ടേണ്ടത്. കൃത്യമായി പറഞ്ഞാല്‍, പ്രസംഗവേദിക്കും സദസ്സിനും മധ്യേയുള്ള ആ ചെറിയ ഇടത്തില്‍. മാധവേട്ടനും മൈക്രോഫോണിനും നേരേ മുമ്പില്‍. അവിടെത്തന്നെയാണ് ശകുന്തളയുടെ മുഖം തെളിഞ്ഞതും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സുഗതന്‍റെ വിടര്‍ന്നുനിന്ന നെഞ്ച് അറിയാതെ ചുരുങ്ങി. കണ്ണുകള്‍ ശകുന്തളയെ തെരഞ്ഞ് കലങ്ങി, തല താഴ്ന്നു. ഇടംകൈ തേടിപ്പോയ വലംകൈ ഗതി മാറിത്തിരിഞ്ഞു ചെന്ന് നനവൂറിയ കണ്ണുകള്‍ തുടച്ചു. അതെ, സുഗതനും കണ്ണുകള്‍ തുടയ്ക്കുകയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>വേദിയിലേക്കെറിഞ്ഞത് കൈ പിഴച്ച് കേള്‍വിക്കാര്‍ക്കിടയില്‍ വീണുവെന്നേ തോന്നാവൂ. കൃത്യമായിരിക്കണം.. കൈയുടെ ആയം കൃത്യമായിരിക്കണം... സാധനം വീഴുന്ന സമയം കൃത്യമായിരിക്കണം...' ഇതു തന്നെ തിരിച്ചും മറിച്ചും എത്ര തവണ പറഞ്ഞു മാധവേട്ടന്‍!</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പന്തയം വച്ച്, പറയുന്ന മാങ്ങ എറിഞ്ഞുവീഴ്ത്തുമായിരുന്നു സുഗതന്‍; പറഞ്ഞതു മാത്രം! വെറും മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍! ആ സുഗതനെയാണ് ഉന്നം പഠിപ്പിക്കുന്നത്. അതും പട്ടിയെ എറിയാന്‍ പോലും അറിയാത്തയാള്‍! സുഗതന്‍ ഉളളിലേ ചിരിച്ചുളളു.  അതു പുറത്തുവരാന്‍ പാടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കണക്കിന്, മാധവേട്ടനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൂപ്പര് പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ബോംബ് വീണു ചിതറേണ്ടത്. കൈയൊന്നു പാളി വീഴ്ച വേദിയിലായാല്‍ ചിതറുന്നത് എന്തായിരിക്കും.! മാധവേട്ടനല്ല, ആരായാലും പേടി തോന്നും. തോന്നാത്തവന്‍ മനുഷ്യനല്ല ; മൃഗം പോലുമല്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിട്ടും മാധവേട്ടന്‍ എന്തിനാണിങ്ങനെയൊക്ക ചെയ്യുന്നത്? ആദ്യം തന്നെ ഈ പരിപാടി എതിര്‍ത്തതാണ് ശകുന്തള. അവസാനം വരെയും എതിര്‍ത്തു.ഇതാ ഇപ്പോഴും ചെയ്യുന്നത് അതു തന്നെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശേഷമെല്ലാവരും അനുകൂലിച്ചു,മാധവെട്ടന്‍റെ ബുദ്ധിയെയും ധൈര്യത്തെയും പ്രശംസിച്ചു.ശകുന്തള മാത്രം പറഞ്ഞു, വക്രബുദ്ധിയാണെന്ന്. ധൈര്യമില്ല, ഭീരുത്വമാണെന്നും ചതിയാണെന്നും പറഞ്ഞു.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നിട്ടെന്താ? ഒന്നുമുണ്ടായില്ല. ജയം പതിവുപോലെ ഭൂരിപക്ഷത്തിന്. മാധവേട്ടന്‍ പറയുന്നതിനൊപ്പം നില്‍ക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. ശകുന്തളയ്ക്കു പോലും. പക്ഷേ ഇത്തവണ ശകുന്തള ഒറ്റയ്ക്കൊരു മറുപക്ഷമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്കിലും, എന്തിനാണിങ്ങനെ അവള്‍ ചെയ്തത്?</font><br/><font  style='font-size:12pt; color:#000000'>ആര്‍ക്കറിയാം!</font><br/><font  style='font-size:12pt; color:#000000'>ശകുന്തളയ്ക്കൊപ്പം നില്‍ക്കണമെന്ന് തോന്നിയതാണ്; സത്യമായിട്ടും തോന്നിയതാണ്. അവള്‍ പറയുന്നത് ശരിയല്ലേ? ന്യായമല്ലേ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിലതൊക്കെ വിളിച്ചുപറയാന്‍ നാവിന്‍തുമ്പില്‍ വരെ വന്നതുമാണ്. ഒന്നും പറഞ്ഞില്ല. പറയാന്‍ പറ്റില്ല. സുഗതന് അവകാശം എറിയാന്‍ മാത്രമാണ്; പറയാനവകാശമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കണ്ണുകള്‍ വീണ്ടും ആ മുഖം തേടിപ്പോവുകയാണ്. ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുമ്പിലായി കനലാളിയ അതേ മുഖം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ അതവിടെ കാണുന്നില്ല!</font><br/><font  style='font-size:12pt; color:#000000'>ങേ?</font><br/><font  style='font-size:12pt; color:#000000'>അതെ, ശകുന്തള ഇപ്പോള്‍ അവിടെയില്ല? അല്ലെങ്കില്‍, അതു ശകുന്തളയായിരുന്നില്ല.</font><font style='font-size:11pt;'></font><br/></font><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒറ്റയ്ക്കൊരു ശകുന്തള                                                                                                                                         </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സന്തോഷം ഒതുക്കാനാവാതെ ഒന്നുറക്കെ കൂവാന്‍ തോന്നി, സുഗതന്... പൂഹോയ്! ശബ്ദം പുറത്തേയ്ക്കു വരാതിരിക്കാന്‍ ഇത്തിരി പണിപ്പെടേണ്ടിവന്നു. ഒരു പക്ഷേ, അത് ശകുന്തളയല്ലായിരുന്നിരിക്കും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതു ശകുന്തളയായിരുന്നെങ്കിലോ? പതഞ്ഞുയര്‍ന്ന ആഹ്ളാദം പതിയെ താഴ്ന്നു. അതു ശകുന്തളയായിരുന്നെങ്കിലോ? ഒരു ശ്വാസം മുട്ടല്‍; നെഞ്ചു തടവിയപ്പോള്‍ ഇത്തിരി ആശ്വാസം തോന്നി.</font><br/><font  style='font-size:12pt; color:#000000'>വലംകൈ ആ ജോലിയില്‍ മുഴുകിയപ്പോള്‍ സുഗതന് പെട്ടൈന്നൊരു വിചാരമുണ്ടായി: ഇന്നത്തേതുകൊണ്ട് ഈ പണിയങ്ങു നിര്‍ത്തിയാലോ? ഇന്നത്തേതു കഴിഞ്ഞാല്‍ പിന്നൊന്നിനുമില്ല. പതുക്കെപ്പതുക്കെ സുഗതന്‍ ഒരു തീരുമാനത്തിലേയ്ക്കു ചായാന്‍ തുടങ്ങി. നാളെ മുതല്‍ വഴി മാറിനടക്കുകയാണ്; ബോംബും മാധവേട്ടനുമില്ലാത്ത പുതിയ വഴി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആലോചന അത്രയുമായപ്പോള്‍ ഇത്തിരി സമാധാനം കിട്ടി സുഗതന്. വലംകൈ സഞ്ചിയോളം പോയി മടങ്ങിയെത്തി. ഇനിയൊരു ആറ്-ഏഴ് മിനിറ്റു കൂടി കഴിയുമ്പോള്‍ ലൈറ്റുകളെല്ലാം അണയും. പിന്നെ തെളിയും. ഒരിക്കലല്ല, രണ്ടു വട്ടം. അത് ചെല്ലപ്പന്‍റെ ജോലിയാണ്. രണ്ടു മിനിറ്റ് ഇടവിട്ട് രണ്ടു വട്ടം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടാമതു വെളിച്ചം മറയുന്ന നേരത്ത് മാധവേട്ടന്‍ പ്രസംഗവേദിയുടെ പുറകിലേയ്ക്ക് തെന്നിമാറുമെന്നാണ് തീരുമാനം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കാര്യം മാധവേട്ടന്‍ പറഞ്ഞത് ഇന്നു രാവിലെയാണ്. ഉന്നം പിശകിയാലോ എന്ന ഭയം മൂപ്പര്‍ക്ക് കലശലായുണ്ടെന്ന് അപ്പോള്‍ ശരിക്കും ബോധ്യമായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാധവേട്ടന്‍ വേദിക്കു പിന്നിലെത്തിയാല്‍ അവിടെനിന്ന് അകാശത്തേയ്ക്ക് ഒരു ടോര്‍ച്ച് തെളിയും. മാധവേട്ടന്‍ തന്നെയായിരിക്കും അതു ചെയ്യുന്നത്. വേറെയാരെയും അത്ര വിശ്വാസം പോര. ശകുന്തളയുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ, ആ ജോലി അവളെ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചേനെയെന്നു സുഗതനു തോന്നി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നെ, ഒന്ന്.... രണ്ട്.... മൂന്ന്...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബോംബ് മൂളിപ്പറന്നു ചെന്ന് വേദിക്കു താഴെ മാധവേട്ടന്‍റെ മൈക്കിനു നേരെ മുന്നില്‍ ശകുന്തളയെന്നു കരുതിയ ആ സ്ത്രീ ഇരുന്ന അതേ സ്ഥലത്ത് വീഴും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാല്...</font><br/><font  style='font-size:12pt; color:#000000'>സാധനം പൊട്ടും!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശകുന്തളയാണവിടെ ഇരിക്കുന്നതെങ്കില്‍... ഹൊ! സുഗതന്‍റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുചെന്ന് തലച്ചോറിലിടിച്ചു. ഇടംകൈയില്‍ തൂങ്ങിക്കിടന്ന സഞ്ചിയൊന്ന് വിറച്ചു; അതു തേടിപ്പോയ വലംകൈയും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കണ്ണന്‍ മുകളിലിരുന്ന് ഉറങ്ങുകയാണോയെന്ന് സുഗതന്‍ ഒരു ഞെട്ടലോടെ നോക്കി. അല്ല, ശ്രദ്ധിച്ചിരിപ്പാണ്. ചെറുപ്പമാണെങ്കിലും നല്ല പ്രാപ്തിയുണ്ട്. ഇപ്പോഴത്തെ ഒരുമാതിരി കൂഴപ്പിള്ളേരെപ്പോലെയല്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാധവേട്ടന്‍റെ ടോര്‍ച്ച് മിന്നുമ്പോള്‍ അതു നോക്കിയിരുന്ന് വിവരം തരുന്ന ജോലിയാണ് കണ്ണന്. അതിനേക്കാളേറെ , സുഗതന് ഒരു തുണയായിരിക്കുക എന്നതും. സമൃദ്ധമായ ഇലപ്പടര്‍പ്പുള്ള ഈ ആലിനു മുകളില്‍ ഈച്ച പോലുമറിയാതെ ഒളിച്ചിരിക്കാമെന്നും മാധവേട്ടന്‍ ടോര്‍ച്ച് മിന്നിക്കുന്നത് കാണാനെളുപ്പമാണെന്നും ഉന്നം നോക്കി എറിഞ്ഞു കൊള്ളിക്കാന്‍ സൗകര്യമുണ്ടെന്നും കണ്ടുപിടിച്ചത് കണ്ണന്‍ തന്നെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബോംബ് വീണ് കൃത്യം ഒരു മിനിറ്റ് കഴിയുമ്പോള്‍ വീണ്ടും മൈതാനം വെളിച്ചത്തിന്‍റെ പിടിയിലാകും. അതിനു മുമ്പ് ഇരുവരും ആലില്‍ നിന്നിറങ്ങി വടക്കുഭാഗത്തെ മതിലു ചാടി, 'അയ്യോ, ബോംബ്' എന്നു വിളിച്ചുകൂവിക്കൊണ്ട് ഓടിക്കൊള്ളണം. അതാണ് മാധവേട്ടന്‍റെ നിര്‍ദ്ദേശം.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇനിയൊരു നാലു മിനിറ്റു കൂടിയുണ്ടാവും. ആള്‍ക്കൂട്ടത്തിന്‍റെ അങ്ങേത്തലയ്ക്കലേക്ക് സുഗതന്‍റെ നോട്ടം തെറിച്ചുവീണു. കഠിനമായ ഇന്നലെകളുടെ നീക്കിയിരിപ്പായ കുറെ ജ-ീവിതങ്ങള്‍, ആകുലതകള്‍ അകത്തൊളിപ്പിച്ച് സ്വസ്ഥതയുടെ ആവരണമണിഞ്ഞവര്‍. നാലേ നാലു മിനിറ്റു കഴിയുമ്പോള്‍ അവരുടെ അകത്തുള്ള അസ്വസ്ഥത പുറമേയ്ക്ക് തൂവി വീഴുമല്ലോ. സുഗതന്‍ വേദനിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതല്ലാതെ വേറെ  മാര്‍ഗ്ഗങ്ങളില്ലേ മാധവേട്ടന് ? ഉണ്ടെന്നാണല്ലോ ശകുന്തള പറയുന്നത്. ഇല്ലെന്നു മാധവേട്ടന്‍ പറഞ്ഞതുമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏതാണ് ശരി ? ഏതാണ് തെറ്റ് ?  എന്തിനാണിതെല്ലാം ?  വിശ്വാസങ്ങള്‍ക്ക് വേരു പിടിക്കാന്‍ കുരുതി തന്നെ വേണമെന്നുണ്ടോ ? ആര്‍ക്കും ആരെയും കുരുതി കൊടുത്ത് വിശ്വാസം നട്ടുവളര്‍ത്താമോ ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും സുഗതന് എത്തും പിടിയും കിട്ടിയില്ല. ചോദ്യങ്ങളുടെ പെരുക്കത്തില്‍ തല പെരുക്കാന്‍ തുടങ്ങിയപ്പോള്‍ സുഗതന്‍ ആലോചന നിര്‍ത്തി സമാധാനിച്ചു: മാധവേട്ടന് ഒരു പ്രത്യുപകാരം. അത്രയും കരുതിയാല്‍ മതി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇതിനിടെ വലംകൈ വീണ്ടും സഞ്ചിയോളം പോയി ഒന്നാശ്വസിച്ചു. കണ്ണും കാതും മനസ്സും ലക്ഷ്യത്തിലുറയ്ക്കാനൊരു ങ്ങി, ആള്‍ക്കൂട്ടത്തിന്‍റെ മുന്നറ്റത്ത് മാധവേട്ടന്‍റെ നേരെ മുന്നിലായി വേദിക്കു തൊട്ടുതാഴെ. ഇപ്പോള്‍ ഒരു സ്ത്രീയാണവിടെ ഇരിക്കുന്നത് ; തൊട്ടുപിന്നില്‍ രണ്ടുമൂന്നു കുട്ടികളും പിന്നെയും കുറെ സ്ത്രീകളും. മുന്നിലിരിക്കുന്ന സ്ത്രീ അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ പറയുന്നുണ്ട്.</font><font  style='font-size:12pt; color:#000000'>പിന്നെ, അവര്‍ പിന്നോട്ടു തിരിഞ്ഞ് കുട്ടികളോടെന്തോ പറയാന്‍ തുടങ്ങി. ഇത്തവണ സുഗതന്‍ ആ മുഖം കണ്ടു. കനല്‍ പോലെ തിളങ്ങുന്ന ഒരു മുഖം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അയ്യോ.... അതു ശകുന്തളയല്ലേ!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇച്ഛാഭംഗത്തിന്‍റെ അങ്ങേയറ്റത്തെത്തുമ്പോള്‍ വായില്‍ തള്ളിക്കയറി വരാറുള്ള ഒരു തെറിവാക്ക് നാവിന്‍തുമ്പില്‍ നിന്ന് തെറിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മുകളില്‍ ഇലയനക്കം.</font><br/>''<font  style='font-size:12pt; color:#000000'>എന്തുപറ്റി ആശാനേ?'' കണ്ണന്‍ അടക്കിപ്പിടിച്ച് ചോദിച്ചു.</font><br/>''<font  style='font-size:12pt; color:#000000'>നോക്കെടാ അങ്ങോട്ട്!'' സുഗതന്‍ വിരലുകള്‍ കൊണ്ട് പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'>പ്രാണന്‍ പിരിയുന്നതുപോലുള്ള ഒരു നിശ്വാസം കേട്ടു മുകളില്‍നിന്ന്. പിന്നെ, ചെറിയൊരു ചില്ല ഞെരിഞ്ഞൊടിയുന്ന ശബ്ദവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറെ നേരത്തേക്ക് സര്‍വം നിശ്ഛലം, നിശ്ശബ്ദം!</font><br/><font  style='font-size:12pt; color:#000000'></font><br/>''<font  style='font-size:12pt; color:#000000'>വിഷമിക്കേണ്ട ആശാനെ, മാധവേട്ടന്‍ പരിപാടി ഉപേക്ഷിക്കും''. കണ്ണന്‍റെ ശബ്ദം ദൈവത്തിന്‍റെ വാക്കുകള്‍ പോലെ മുകളില്‍ മുഴങ്ങിനിന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപ്പോള്‍ സുഗതനും തോന്നി, അതങ്ങനെയായേക്കുമെന്ന്. പരിപാടി അവസാന നിമിഷം ഉപേക്ഷിക്കണമെന്നു തോന്നിയാല്‍ മാധവേട്ടന്‍ പ്രസംഗത്തിനിടയില്‍ വലംകൈ ഉയര്‍ത്തി മുകളിലേക്കു വിരല്‍ ചൂണ്ടും; രണ്ടു വട്ടം.</font><br/><font  style='font-size:12pt; color:#000000'>ശരിയാണ്, മാധവേട്ടന്‍ മനസ്സു മാറ്റിയേക്കാം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ശകുന്തള ലക്ഷ്യസ്ഥാനത്ത് കാലും നീട്ടി കാത്തിരിക്കുകയല്ലേ !</font><br/><font  style='font-size:12pt; color:#000000'>മാധവേട്ടന്‍റെ കൈ ഉയര്‍ന്നില്ലെങ്കില്‍, ചൂണ്ടുവിരല്‍ ആകാശത്തേക്കു നിവര്‍ന്നില്ലെങ്കില്‍ എന്തു ചെയ്യും? തലയപ്പോഴും പുകയുക തന്നെയാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലക്ഷ്യം മാറ്റിയെറിഞ്ഞാലോ?</font><br/><font  style='font-size:12pt; color:#000000'>അതു വേണ്ട! ഉന്നം പിഴയ്ക്കുന്നതും ഊര്‍ദ്ധ്വന്‍ വലിക്കുന്നതും സുഗതന് ഒരുപോലെയാണ്. പക്ഷെ, ശകുന്തളയ്ക്ക് ചെറിയൊരു പൊള്ളലെങ്കിലും ഏല്‍ക്കുന്നതിനേക്കാള്‍ നല്ലത് സുഗതന്‍ വെന്തുരുകിപ്പോകുന്നതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്നും വേണ്ടിവരില്ല. മാധവേട്ടന്‍ പരിപാടി ഉപേക്ഷിക്കും. ശകുന്തളയെ മാധവേട്ടന് ഒഴിവാക്കാനാവില്ല എന്നൊരു തോന്നല്‍. പഴയ ചിലതൊക്കെ ആലോചിക്കുമ്പോള്‍ അങ്ങനെ തോന്നുന്നതില്‍ കുറച്ചു കാര്യമുണ്ടെന്നും തോന്നും. മാധവേട്ടനു ചുറ്റും എല്ലാവരെയും ആകര്‍ഷിച്ചുനിര്‍ത്തുന്ന ഗുരുത്വബലമാണവള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മിടുക്കിയാണ്. ഒന്നാന്തരം മിടുക്കി. ഒടുവില്‍, അവള്‍ വിചാരിച്ചിടത്തേക്കാണല്ലോ കാര്യങ്ങള്‍ നീങ്ങുന്നത്. മാധവേട്ടന്‍ വഴി വിട്ടു തുടങ്ങിയോ എന്ന് സുഗതന് ഈയിടെയായി തോന്നായ്കയല്ല. വേറെ ചിലര്‍ക്കുകൂടി ഈ വിചാരമുണ്ടെന്നും സംശയിച്ചിട്ടുണ്ട് ചിലപ്പോള്‍. എങ്കിലും, ആരുമൊന്നും പറഞ്ഞില്ല, പറയില്ല. എന്തൊക്കെയായാലും, മിടുക്കി തന്നെ അവള്‍, ശകുന്തള. പറ്റില്ലെന്നു തറപ്പിച്ചു പറഞ്ഞില്ലേ, ചരിത്രത്തില്‍ ആദ്യമായി.</font><br/><font  style='font-size:12pt; color:#000000'></font><br/>'<font  style='font-size:12pt; color:#000000'>മാധവേട്ടന്‍ ശകുന്തളയെ ചുംബിച്ചിട്ടുണ്ടാവുമോ; സ്വപ്നത്തില്‍? ഒരിക്കലെങ്കിലും?' സുഗതന്‍ അങ്ങനെയൊന്ന് ആലോചിച്ചുപോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെട്ടെന്ന്, മൈതാനത്തെ വൈദ്യുതിവിളക്കുകള്‍ ഒന്നണഞ്ഞു. ഉടനെ തെളിയുകയും ചെയ്തു. ചെറുകുടല്‍ പൊടിഞ്ഞുപോകുന്നതുപോലെ തോന്നി സുഗതന്. അപ്പോള്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ലേ ?</font><br/><font  style='font-size:12pt; color:#000000'>അതെങ്ങനെ അറിയും? എങ്ങനെ അറിയും ?</font><br/>''<font  style='font-size:12pt; color:#000000'>കണ്ണാ.....''</font><br/><font  style='font-size:12pt; color:#000000'>മറുപടിയില്ല. മുകളീല്‍ നിന്ന് ഒരു പിറുപിറുപ്പ് മാത്രം കേട്ടു.</font><br/>''<font  style='font-size:12pt; color:#000000'>കണ്ണാ....''</font><br/><font  style='font-size:12pt; color:#000000'>അനക്കമില്ല!</font><br/><font  style='font-size:12pt; color:#000000'>ഇനിയിപ്പോള്‍, ശകുന്തള മാറിക്കാണുമോ?</font><br/><font  style='font-size:12pt; color:#000000'>ഇല്ല, അവിടെത്തന്നെയുണ്ട് ആ കനല്‍.</font><br/><font  style='font-size:12pt; color:#000000'>ശകുന്തളയെ മാധവേട്ടന്‍ കണ്ടില്ലെന്നു വരുമോ ?</font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>അതോ, മാധവേട്ടന്‍ വിരലുയര്‍ത്തിയത് ചെല്ലപ്പന്‍റെ കണ്ണില്‍ പെടാതെ പോയതോ ?</font><br/><font  style='font-size:12pt; color:#000000'>ഇനിയൊരിക്കല്‍ക്കൂടി മൈതാനം ഇരുട്ടിലേക്കെത്തിനോക്കിയാല്‍ വെളിച്ചത്തിന്‍റെയും ശബ്ദത്തിന്‍റെയും ലാവാപ്രവാഹം  തീര്‍ത്തുകൊണ്ട് കേള്‍വിക്കാരുടെ മുന്‍നിരയിലേക്ക് ഒരു ബോംബ് ഉയര്‍ന്നുവീഴും. അതു വീഴ്ത്തേണ്ട കൈകള്‍ ഇതാ ഇവിടെയീ ആല്‍മരമുകളില്‍ ......</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഓര്‍ത്തോര്‍ത്തു വന്നപ്പോള്‍ സുഗതന്‍ കിടുങ്ങിപ്പോയി. വിരലിലെണ്ണാവുന്ന മാത്രകളേയുള്ളൂ ശകുന്തളയ്ക്കും ചിതറുന്ന ബോംബിനുമിടയില്‍. ഒരു സ്വപ്നത്തില്‍ പാഞ്ഞുചെന്ന് ശകുന്തളയെ  തൂക്കിയെടുത്ത് ഈ ആല്‍മരത്തിന്‍റെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്  സുഗതന്‍ വിങ്ങിക്കൊണ്ടിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപ്പോള്‍ വിളക്കുകള്‍ രണ്ടാമതും അണഞ്ഞു. മൈതാനം വീണ്ടും ഇരുട്ടിലേക്കു മറഞ്ഞുപോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാധവേട്ടനോ ശകുന്തളയോ? ഒരിക്കല്‍പോലും ഓര്‍ക്കാതെ കണ്ണടച്ചിരുട്ടാക്കി വച്ചിരുന്ന ആ ചോദ്യം ഇതാ ഇപ്പോള്‍ തൊട്ടുമുന്നില്‍ പകല്‍ പോലെ തെളിയുന്നു. മാത്രകള്‍ക്കുള്ളില്‍ കണിശമായ ഉത്തരം ആവശ്യപ്പെടുന്ന ക്രൂരമായ ചോദ്യം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇരുട്ടിന്‍റെ ഏകാന്തനിശ്ശബ്ദതയില്‍ ഇടംപിടിക്കാനൊരുങ്ങുന്ന ആപത്തുകളുടെ ആക്രോശങ്ങള്‍ സുഗതനെ തളര്‍ത്തി. കണ്ണും കാതും ശൂന്യമായി. ഇടംകൈയോളം പോകാനൊരുങ്ങിയ വലംകൈ പെട്ടെന്ന് നിശ്ഛലമായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ കൈകളില്‍ നിന്ന് ഇന്ന് തീഗോളം പറക്കുമെന്ന് കരുതുന്നത് വെറുതെയാണെന്ന് സുഗതന്‍ അറിഞ്ഞു. സത്യത്തില്‍ സന്തോഷമാണ് അപ്പോഴുണ്ടായത്; ആ ചോര കൈകളില്‍ പുരളാതെ കഴിക്കാമല്ലോ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്കിലും, ഭീതിയുടെ അണുക്കള്‍ ആലോചനകളെ പൊതിഞ്ഞുനില്‍പ്പുണ്ടായിരുന്നു.</font><br/>''<font  style='font-size:12pt; color:#000000'>എടാ കണ്ണാ....''</font><br/>''<font  style='font-size:12pt; color:#000000'>ആശാന്‍ സമാധാനമായിരിക്ക്!''ദൈവത്തിന്‍റെ ശബ്ദം  മുകളില്‍ മുഴങ്ങി.</font><br/>''<font  style='font-size:12pt; color:#000000'>ശകുന്തള!'' അത്രയുമേ നാവില്‍ നിന്നു വീണുള്ളു. പിന്നെ അലറിയതൊന്നും പുറത്തുവന്നില്ല. എങ്കിലും കണ്ണന് കാര്യം മനസ്സിലായിട്ടുണ്ടാവുമെന്നുതന്നെ സുഗതന്‍ വിശ്വസിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സുഗതന്‍റെ കൈ വിറച്ചാല്‍ അല്ലെങ്കില്‍ പിഴച്ചാല്‍, പകരക്കാരനാകാന്‍ പറഞ്ഞിട്ടുണ്ട് മാധവേട്ടന്‍ കണ്ണനോട്. അവനുമുണ്ട് ഒരു സഞ്ചി ഇടംകൈയില്‍. അതിലുമുണ്ട് ഒരു തീഗോളം!</font><br/><font  style='font-size:12pt; color:#000000'>കണ്ണനും കൈ വിറച്ചാല്‍....?</font><br/><font  style='font-size:12pt; color:#000000'>ചിലപ്പോള്‍ ചെല്ലപ്പന്‍റെ കൈയിലുണ്ടാവും ഒന്ന്. ഇടംകൈയില്‍ സഞ്ചി, അതിനുള്ളില്‍ തീഗോളം!</font><br/>''<font  style='font-size:12pt; color:#000000'>കണ്ണാ....''</font><br/><font  style='font-size:12pt; color:#000000'>ഒരിക്കല്‍ക്കൂടി വിളിച്ചു. പുറത്തേക്കു വരാതെപോയ ശബ്ദം കണ്ണീരില്‍ നനഞ്ഞൊട്ടിയിരുന്നു... സുഗതന്‍ കരയാന്‍ തുടങ്ങി.</font><br/><font  style='font-size:12pt; color:#000000'>അപ്പോള്‍ പ്രകാശത്തിന്‍റെ ഒരു നേര്‍വര വേദിക്കു പിന്നിലെ കൂരിരുട്ടില്‍ തെളിഞ്ഞു. മാധവേട്ടന്‍റെ അടയാളം! അതണയുംമുമ്പേ മുകളിലെ ചില്ലയൊന്നു കുലുങ്ങി സുഗതന്‍റെ നിറുകയില്‍ തൊട്ടു. ഒപ്പം ഒരു മൂളലിന്‍റെ മുഴക്കവും കേട്ടു.!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒന്ന്...രണ്ട്...മൂന്ന്.....</font><br/><font  style='font-size:12pt; color:#000000'>അടുത്തതിനടുത്ത നിമിഷത്തില്‍ പ്രസംഗവേദിക്കു പിന്നില്‍ വെളിച്ചത്തിന്‍റെ വേലിയേറ്റം. ശബ്ദത്തിന്‍റെ അഗ്നിപ്രവാഹം. അയ്യോ, അതു വേദിക്കു പിന്നിലാണല്ലോ!</font><br/><font  style='font-size:12pt; color:#000000'>മാധവേട്ടന്‍ ആകാശത്തേക്കു തൊടുത്ത പ്രകാശരേഖ ആ വെളിച്ചപ്രളയത്തില്‍ മുങ്ങിമരിച്ചു; ഒരു ഞരക്കം പോലും കേള്‍പ്പിക്കാതെ. അറുതിയില്ലെന്നു തോന്നിച്ച വിലാപങ്ങള്‍ അപ്പോഴേക്കും മൈതാനത്തെ തീ പിടിപ്പിച്ചുകഴിഞ്ഞിരുന്നു.</font><br/><font  style='font-size:12pt; color:#000000'>സുഗതന്‍റെ കണ്ണുകളില്‍ അവിശ്വാസം തുറിച്ചുവന്നു. കണ്ണന്‍ മുകളിലിരുന്ന് വിറയ്ക്കുന്നത് കാണാം.</font><br/>''<font  style='font-size:12pt; color:#000000'>കണ്ണാ....' ചോദിക്കാനൊരുങ്ങിയത് വേണ്ടെന്നുവച്ചു. ഇനി ചോദിച്ചിട്ടെന്ത് ? അറിഞ്ഞിട്ടെന്ത് ? ഒന്നും പറയാനില്ല, ഒന്നും തന്നെ അറിയാനുമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു മരവിപ്പ് ശരീരത്തെ കീഴ്പ്പെടുത്തുന്നതു മാത്രം സുഗതന്‍ അറിഞ്ഞു. നന്നായി. ഇനിയൊരിക്കലും ഓര്‍ത്തെടുക്കാനാവാത്ത മട്ടില്‍ ചലനത്തിന്‍റെ രഹസ്യം ശരീരം മറന്നുപോകട്ടെ. കേള്‍വിയുടെ മന്ത്രം കാതുകളില്‍ വീഴാതിരിക്കട്ടെ. കണ്ണുകള്‍ക്ക് കാഴ്ച കനവിലാകട്ടെ. ആല്‍മരത്തില്‍ അമര്‍ന്നിരുന്ന കൈകാലുകള്‍ കുഴഞ്ഞു. കണ്ണന് കൈയെത്തിപ്പിടിക്കാനാവും മുമ്പ് സുഗതന്‍ മണ്ണിലേക്കുള്ള ദിശയില്‍ യാത്ര തിരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു വേദന അപ്പോള്‍ സുഗതനെ ചൂഴ്ന്നു വളരുന്നുണ്ടായിരുന്നു. ശകുന്തള ഇനിയാരുടെ സ്വപ്നങ്ങളില്‍ തുടുത്ത കവിളുമായി കയറിച്ചെല്ലും? ആരവള്‍ക്ക് ചുംബനങ്ങള്‍ നല്‍കും?.  </font><br/>                                                                                                       </font>]]></content:encoded>
      <pubDate>Thu, 31 May 2007 10:03:18 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[നിരാലംബരി]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/നിരാലംബരി-107053000033_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/നിരാലംബരി-107053000033_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[അപസ്വരങ്ങളുറഞ്ഞ പാഴ്വഴികള്‍ മറന്ന്, ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ സുഖമുതിര്‍ത്ത്, ആ വലിയ കൊട്ടാരത്തിലെ ഇരുണ്ട ഇടനാഴിയില്‍ ഊഴം കാത്ത് ഞാനും നിന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അപസ്വരങ്ങളുറഞ്ഞ പാഴ്വഴികള്‍ മറന്ന്, ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ സുഖമുതിര്‍ത്ത്, ആ വലിയ കൊട്ടാരത്തിലെ ഇരുണ്ട ഇടനാഴിയില്‍ ഊഴം കാത്ത് ഞാനും നിന്നു. നിരപരാധിയായിരുന്നെങ്കിലും എന്‍റെ മഞ്ഞിച്ചു മങ്ങിയ വെള്ളവസ്ത്രം അവിടവിടെ ചോരക്കറവീണു ചുവന്നിരുന്നു. എനിയ്ക്കു മുന്നില്‍ സ്വര്‍ണവര്‍ണമുള്ള കുപ്പായമണിഞ്ഞ കോമളനായ ഒരു യുവാവ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നെറ്റിയിലൂടെ ഊര്‍ന്നു വീണ നീണ്ട ചുരുണ്ട മുടി അയാളെ അതിസുന്ദരനാക്കി. മുടി മാടിയൊതുക്കിക്കൊണ്ട് അയാളെന്നെ അടിമുടി വീക്ഷിച്ചു. അയാളുടെ നെറ്റി ചുളിയുന്നതും കണ്ണുകളില്‍ വെറുപ്പു നിറയുന്നതും ഞാന്‍ കണ്ടു. മൂക്കുപൊത്തി, മുഖം വെട്ടിച്ച് ആവുന്നതും മുന്നിലേയ്ക്ക് അയാള്‍ നീങ്ങിനിന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അയാളുടെ കയ്യിലെ അതിമനോഹരമായ ചിത്രപ്പണികളുള്ള മണിവീണ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഗായകനായിരിക്കും. സമ്പത്തും സംഗീതവും സൗന്ദര്യവും ഒത്തിണങ്ങിയ ഭാഗ്യവാന്‍. ഇടയ്ക്കിടെ അയാള്‍ തന്ത്രികളെ തലോടുന്നുണ്ടായിരുന്നു. എന്നാല്‍ എനിയ്ക്ക്  ആ നാദം കേള്‍ക്കാനാവുമായിരുന്നില്ല. ആ തന്ത്രികളില്‍ ഒന്നു വിരലോടിയ്ക്കാന്‍ അതിയായ മോഹം തോന്നി. പക്ഷെ...</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചിന്തയില്‍ നിന്നും ഉണര്‍ന്നപ്പോഴേയ്ക്കും ചന്ദനത്തില്‍ തീര്‍ത്ത, കൊത്തുപണികള്‍ കൊണ്ടു മനോഹരമാക്കിയ വലിയ വാതില്‍ തുറന്ന് അവന്‍ ഉള്ളിലേയ്ക്ക് കടന്നിരുന്നു. ആ സമയം ഒരു അലൗകിക സംഗീതത്തിന്‍റെ സുഗന്ധം പുറത്തേയ്ക്കൊഴുകിയിറങ്ങി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അടുത്തത് എന്‍റെ ഊഴമാണ്. എന്താണ് സംഭവിക്കുകയെന്നറിയില്ല. ഒരുപക്ഷേ കണ്ടുടനെ ആട്ടി പുറത്താക്കിയേക്കാം. എന്നാലും പരിഭവമില്ല. ഒരു പ്രാവശ്യമെങ്കിലും കണ്‍നിറയെ ഒന്നു കാണാമല്ലൊ. ഒരു മൊഴിയെങ്കിലും കേള്‍ക്കാമല്ലൊ.അതുമതി. ഓര്‍മ്മവച്ച നാള്‍മുതല്‍ കൊണ്ടു നടന്ന മോഹം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍റെ ഹൃദയതാളം എന്നെ അലസോരപ്പെടുത്താന്‍ തുടങ്ങി. ഒന്നും ശരിയ്ക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല. ഇതൊന്നു നിന്നെങ്കില്‍ ആത്മാവിന്‍റെദാഹം ശരീരത്തിന്നറിയില്ലല്ലോ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പെട്ടെന്നു ഒരു നീലിച്ച വിഷാദം എങ്ങും പരന്നു. ഒരു നേര്‍ത്ത തേങ്ങല്‍. താനേ തുറന്ന വാതിലിലൂടെ അത്യാംകാംഷയോടെ ഞാന്‍ ഉള്ളില്‍ക്കടന്നു. ക്ഷണിക്കപ്പെടാന്‍ കാത്തു നില്‍ക്കാതെ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുര്‍ണ്ണപ്രകാശംപോലെ ശുഭ്രവസ്ത്രം ധരിച്ച് മഹാതേജസ്വിയായ ദേവി സ്വര്‍ണ്ണസിംഹാസനത്തില്‍ ഉപവിഷ്ടയായിരിക്കുന്നു. മടിയില്‍ വീണയുമായി മുന്നില്‍ സ്വര്‍ണ്ണക്കമ്പോളത്തില്‍ ആ യുവാവ്. അവന്‍റെകണ്ണില്‍ ഈറന്‍ പടര്‍ന്നിരിക്കുന്നു. നിസ്സഹായതയും.</font><br/><font  style='font-size:12pt; color:#000000'></font><br/>""<font  style='font-size:12pt; color:#000000'>അവിടെ ഇരിയ്ക്കുക''.</font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇന്നും തന്‍റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്തതുതന്നെ നടന്നിരിക്കുന്നു. ശുഭമെന്നൊരു വ്യത്യാസം മാത്രം. ഭയാശങ്കകളൊക്കെ അസ്ഥാനത്ത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിവര്‍ണ്ണനായിരിക്കുന്ന യുവാവിന്‍റെ പിന്നില്‍ ഒരു പഴയവീണ. വീണയുടെ അരികില്‍ തടിച്ചൊരു പുസ്തകം. അവിടേയ്ക്കാണ് കൈ ചൂണ്ടിയത്. ഭയഭക്തിബഹുമാനങ്ങളോടെ അനുസരിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/>""<font  style='font-size:12pt; color:#000000'>ചേര്‍ന്നു വായിക്കൂ.''</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനറിയാതെ എന്‍റെ കൈവിരലുകള്‍ചലിച്ചു. സായൂജ്യമായി. സ്വരങ്ങള്‍ ഇഴതീര്‍ത്ത ആ നാദബ്രഹ്മത്തില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു. കാലവും ദേശവുമില്ലാതായി. എനിയ്ക്കൈന്‍റെ ശരീരം നഷ്ടപ്പെട്ടതുപോലെ.സ്വര്‍ഗ്ഗീയ സുഖം! സുഖം മാത്രം! അതീന്ദ്രീയ സുഖം.!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പിന്നൈപ്പൊഴോ എനിയ്ക്ക് ശരീരമുണ്ടായി. ബോധമുണ്ടായി. കാലവും ദേശവുമുണ്ടായി.പക്ഷെ കണ്ണു തുറന്നപ്പോള്‍ ചുറ്റും ശൂന്യതമാത്രം. ദേവിയില്ല. സിംഹാസനമില്ല. യുവാവില്ല. അയാളുടെ കയ്യിലെ അതിമനോഹരമായ ചിത്രപ്പണികളുള്ള മണിവീണയില്ല. സ്വര്‍ണ്ണക്കമ്പളമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനുണര്‍ന്ന ആ മുറി എനിക്കു തീരെ അപരിചിതമായിരുന്നു. ഇടുങ്ങിയ ഇരുണ്ട ഒരു മുറി. കല്ലുകൊണ്ടുള്ള ചുവരുകള്‍. പൊട്ടിപ്പൊളിഞ്ഞ തറയില്‍ അവിടവിടെ കട്ടപിടിച്ച രക്തം. എന്‍റെ വസ്ത്രങ്ങള്‍ ചോരവീണ് പൂര്‍ണ്ണമായും ചുവന്നു കഴിഞ്ഞിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനെവിടെയാണ്? എന്താണ് സംഭവിച്ചത്? ശരീരമാകെ നുറുങ്ങുന്ന വേദന. ഒപ്പം സ്വപ്നസ്വര്‍ഗ്ഗം കൈവിട്ടുപോയ മനസ്സിന്‍റെ തേങ്ങലും. ആനന്ദത്തിന്‍റെ ഗിരിശൃംഗത്തില്‍ നിന്നും അഴലാഴിയുടെ അടിത്തട്ടിലേക്ക് എന്നെ വലിച്ചെറിഞ്ഞതാര്? എന്തിന് ? എന്തിന്?</font><br/><font  style='font-size:12pt; color:#000000'></font><br/>""<font  style='font-size:12pt; color:#000000'>ദേവി...''</font><br/><font  style='font-size:12pt; color:#000000'></font><br/>""<font  style='font-size:12pt; color:#000000'>ദേവി...''</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിലാവെളിച്ചം മാത്രമവശേഷിച്ച ആ ലോകത്തില്‍ ഒരു ആര്‍ത്തനാദമായി എന്‍റെ രോദനം മാറ്റൊലിക്കൊണ്ടു. ബോധവും, കാലവും, ദേശവും വീണ്ടും ഇരുണ്ടിരുണ്ട് ഇല്ലാതാകുമ്പോള്‍ ആശ്വാസമായി എന്‍റെ മടിയിലപ്പോഴും ആ പഴയ വീണയുണ്ടായിരുന്നു. അരികില്‍ തടിച്ച പുസ്തകവും.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഡോ. ആര്‍. രാജ് കുമാര്‍</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>വെങ്ങാനൂര്‍ (തിരുവനന്തപുരം) എന്‍. രാമകൃഷ്ണന്‍ നായരുടെയും പി. വിമലാ ദേവിയുടെയും മകന്‍. ഗവ.വിക്ടോറിയ കോളേജില്‍ സുവോളജി അദ്ധ്യാപകന്‍. ഭാര്യ ഡോ.കെ.കെ. ഹേമലതയും അദ്ധ്യാപികയാണ് (എന്‍എസ്എസ് കോളജ്, ഒറ്റപ്പാലം), മക്കള്‍ അശ്വിന്‍ (16), അര്‍ജ്ജുന്‍ (12).</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ""തഥാസ്തൂ'' എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരം മള്‍ബറി ഉടന്‍ പുറത്തിറക്കും [ിശശശ.ളേമറധണല.ഡമബ[ി - ല്‍ കഥകളും കവിതകളും എഴുതി ""ഷോ-കേസിംഗ്'' ചെയ്തിട്ടുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ 3-ഡി ക്ളബ് എന്ന പേരില്‍ ഒരു സ്വതന്ത്ര ചിന്താ പ്രസ്ഥാനം രൂപീകരിച്ച് നടത്തിവരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വിലാസം </font><br/><font  style='font-size:12pt; color:#000000'>ഡോ. ആര്‍. രാജ് കുമാര്‍</font><br/>35<font  style='font-size:12pt; color:#000000'>/453,</font><br/><font  style='font-size:12pt; color:#000000'>വിജയപുരം കോളനി, </font><br/><font  style='font-size:12pt; color:#000000'>തിരുനെല്ലായി പി.ഒ., പാലക്കാട് - 678020</font><br/><font  style='font-size:12pt; color:#000000'>ഇ- വിലാസം : ഢറഝറടനപഴബടറഃണയടളറട.ഡമബ, റടനദണബഃവലഭഫ.ഡമബ</font>]]></content:encoded>
      <pubDate>Wed, 30 May 2007 20:05:42 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ലിബറലൈസേഷനിലെ പോസ്റ്റ് മോഡേണിസം]]></title>
      <link>https://malayalam.webdunia.com/article/stories-in-malayalam/ലിബറലൈസേഷനിലെ-പോസ്റ്റ്-മോഡേണിസം-107052400129_1.htm</link>
      <guid>https://malayalam.webdunia.com/article/stories-in-malayalam/ലിബറലൈസേഷനിലെ-പോസ്റ്റ്-മോഡേണിസം-107052400129_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2019-06/21/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1561114852-879.jpg</image>
      <description><![CDATA[സ്ഫടികക്കോപ്പയിലെ കാല്‍പനികതയുടെ അവസാനത്തെ കവിളും ഒറ്റ വലിക്ക് അകത്താക്കി അയാളിരുന്നു. അടുത്ത ടേബിളിലെ നിറഞ്ഞു കവിയുന്ന  ഗ്ളാസ്സിലെ സംഋദ്ധിയുടെ മുകളില്‍ പതയും കുമിളയും അടങ്ങുതും നോക്കി അയാളിരുന്നു.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സ്ഫടികക്കോപ്പയിലെ കാല്‍പനികതയുടെ അവസാനത്തെ കവിളും ഒറ്റ വലിക്ക് അകത്താക്കി അയാളിരുന്നു. അടുത്ത ടേബിളിലെ നിറഞ്ഞു കവിയുന്ന  ഗ്ളാസ്സിലെ സംഋദ്ധിയുടെ മുകളില്‍ പതയും കുമിളയും അടങ്ങുതും നോക്കി അയാളിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തന്‍റെ രോഗാതുരയായ പൊതുമേഖലാ സ്ഥാപനത്തില്‍ പേറി വിഷന്‍ കിട്ട ാതെ ഓവര്‍ടൈം ചെയ്തുകി ട്ട ു ന്ന    അധികപൈസ എടുത്തു ബാറില്‍ കയറി സമയം കളയു അയാള്‍ക്ക് അയല്‍സ്ഥാപനമായ ബിയറുകമ്പനിയെ ഓര്‍മ്മവന്നതപ്പോഴാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വലിയ ഡിസ്റ്റിലറിയുടമയും അയ്യപ്പഭക്തനും എന്തിനും പോന്ന വനുമായ ആളുടെ കമ്പനികള്‍ക്കാണ് മത്സരാധിഷിത കമ്പോളത്തില്‍ നിലനില്‍പ്. പി.ടി. ഉഷയോടൊപ്പം നിര്‍ത്തി തേ ന്ന ാട് ഓടിജയിക്കാന്‍ പറയു ന്ന   ന്യായമല്ലേ നമ്മുടെ പുത്തന്‍ സാമ്പത്തികനയത്തിന്‍റെ ആള്‍ക്കാര്‍ക്ക്  ഉണ്ടായത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചെറിയ ചെറിയ ഐസ്ക്യൂബുകള്‍ മനസ്സില്‍ മഞ്ഞുപര്‍വ്വതങ്ങളായി ഉയര്‍ന്നു വരുന്നതു പോലെ അയാള്‍ക്ക് തോന്ന ി.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ആ സുതാര്യ മൈനാകത്തിന്‍റെ മുകളില്‍ ഒരുമാത്രയിളവേല്‍ക്കാന്‍ അയാളിലെ കുരങ്ങന്‍ വെറുതെ മോഹിച്ചു.  </font><br/><font  style='font-size:12pt; color:#000000'></font><br/>(<font  style='font-size:12pt; color:#000000'>വെറുതെ മോഹിച്ചതും ഇളവേല്‍ക്കുന്ന തും ഒ.എന്‍.വി. കാല്‍പനികതയാല്‍ അയാളുടെ മൗനപാത്രങ്ങള്‍ നിറച്ചു.)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മൈനാകത്തിനുമേല്‍ താവളം തേടിയ ഹനുമാന് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ പറഞ്ഞാലേ മനസ്സിലാവുമായിരുന്നുള്ളൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മാനേജ?െന്‍റ് പരിശീലകര്‍ പറയുന്ന   കഥ പലപ്പോഴായി അയാളുടെ കമ്പനികള്‍ ട്രെയിനിങ്ങ് </font><font style='font-size:11pt;'>ക്ളാസ്സില്‍ കട്ടിട്ടുണ്ട്  .</font>]]></content:encoded>
      <pubDate>Thu, 24 May 2007 16:56:35 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Malayalam Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
