<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[അഭിമുഖം]]></title>
    <link>https://malayalam.webdunia.com/malayalam-interview</link>
    <description><![CDATA[സാഹിത്യലോകം പുതിയപ്രവണതകള്‍ പുസ്തകങ്ങള്‍ എഴുത്തുകാര്‍]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Sun, 14 Jun 2026 19:39:05 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>അഭിമുഖം</title>
      <url>https://malayalam.webdunia.com/malayalam-interview</url>
      <link>https://malayalam.webdunia.com/malayalam-interview</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/malayalam-interview-1020702.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[മനുഷ്യന്‍ മനുഷ്യനോട് മാപ്പ് പറയുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല, പക്ഷേ ദീപ നിശാന്ത് സത്യം തുറന്നുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: എസ് കലേഷ്]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/s-kalesh-deepa-nishanth-118113000059_1.html</link>
      <guid>https://malayalam.webdunia.com/article/malayalam-interview/s-kalesh-deepa-nishanth-118113000059_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2018-11/30/thumb/1_1/1543595220-7116.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2018-11/30/thumb/1_1/1543595220-7116.jpg</image>
      <description><![CDATA[എസ് കലേഷിന്‍റെ കവിത ദീപ നിശാന്ത് കോപ്പിയടിച്ചോ എന്ന ചോദ്യമാണ് ഇന്ന് മലയാള സാഹിത്യലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇത് സംബന്ധിച്ച് എസ് കലേഷിന്‍റെ പ്രതികരണം ഇപ്പോള്‍ വിവാദത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="എസ് കലേഷ്, ദീപ നിശാന്ത്, S Kalesh, Deepa Nishanth" class="imgCont" src="http://media.webdunia.com/_media/ml/img/article/2018-11/30/full/1543595220-7116.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 476px;" title="" /></p>
	</p>
	എസ് കലേഷിന്‍റെ കവിത ദീപ നിശാന്ത് കോപ്പിയടിച്ചോ എന്ന ചോദ്യമാണ് ഇന്ന് മലയാള സാഹിത്യലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇത് സംബന്ധിച്ച് എസ് കലേഷിന്‍റെ പ്രതികരണം ഇപ്പോള്‍ വിവാദത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നു. ദീപ നിശാന്ത് സത്യം തുറന്നുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് എസ് കലേഷ് ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.</p>
<p>
	 </p>
<p>
	<strong>അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം:</strong></p>
<p>
	 </p>
<p>
	എനിക്കത് വലിയ ഞെട്ടലുണ്ടാക്കി. കേരളത്തിലെ വലിയ സെലിബ്രിറ്റിയായി നില്‍ക്കുന്നയാള്‍ ഇങ്ങനെ ചെയ്യുമോ? ദീപ നിശാന്തിനോട് എതിരഭിപ്രായമുള്ളവര്‍ അവര്‍ക്കെതിരെ ഉപയോഗിച്ചതാവാം എന്നാണ് ഞാന്‍ കരുതിയത്. അവരുടെ പ്രതികരണത്തിനായി ഞാന്‍ വെയ്റ്റ് ചെയ്തു. </p>
<p>
	 </p>
<p>
	ഇന്നലെ വൈകുന്നേരത്തോടെ ഇത് അവരുടെ കവിതയാണെന്നും മറ്റും ചില അവ്യക്തത കലര്‍ന്ന മറുപടിയാണ് ലഭിച്ചത്. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. 2011 മാര്‍ച്ച് നാലിന് എന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കവിതയാണ്. പിന്നീട് അത് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നു. </p>
<p>
	 </p>
<p>
	അതുകഴിഞ്ഞ് സി എസ് വെങ്കിടേശ്വരന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. ഈ കവിത പിന്നീട് ഞാന്‍ എ ഐ ആറില്‍ വായിച്ചിട്ടുണ്ട്. അങ്ങനെ നന്നായി വായിക്കപ്പെട്ട ഒരു കവിതയാണ്. ഒരുപാടുപേര്‍ വായിച്ച് നല്ല അഭിപ്രായം രൂപപ്പെട്ട കവിതയാണ്. അങ്ങനെ പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കവിത എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റേതാണെന്ന് എനിക്കുതന്നെ സ്ഥാപിക്കേണ്ടിവരികയാണ്. അതൊരു കവിയെ സംബന്ധിച്ച് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.</p>
<p>
	 </p>
<p>
	ഇത് ചെയ്ത ആളാണെങ്കില്‍ വളരെ ചിരിച്ച് കൂളായി പ്രതികരിക്കുന്നു. ഡി സി ബുക്സ് പുറത്തിറക്കിയ ശബ്ദമഹാസമുദ്രം എന്ന എന്‍റെ കവിതാസമാഹാരത്തില്‍ ഈ കവിത ഉള്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ തെളിവുമായി ഇനി ആരെയാണ് സമീപിക്കേണ്ടത്?</p>
<p>
	ഇത് എന്നെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. കേരളത്തിലെ കവികളെയും എഴുത്തുകാരെയും ബാധിക്കുന്ന കാര്യമാണ്. അവര്‍ വളരെ സൂക്ഷ്മമായി നടത്തുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ് എഴുത്ത്. ആ പ്രവര്‍ത്തിയെ റദ്ദ് ചെയ്തുകൊണ്ടാണ് ഈ കോപ്പിയടി നടക്കുന്നത്.</p>
<p>
	 </p>
<p>
	അത് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് അപ്പാടെ നിഷേധിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. അത് വളരെ വേദനയുളവാക്കുന്ന കാര്യമാണ്. ഒരു പുരുഷന്‍റെ കാഴ്ചപ്പാടിലുള്ള കവിതയാണത്. ഇവര്‍ ചെയ്തത്, അത് സ്ത്രീയുടെ നരേഷനിലുള്ള കവിതയാക്കി അതിനെ മാറ്റി. അങ്ങനെ അത് മാറ്റുമ്പോള്‍ തന്നെ പുരുഷന്‍റെ ആ പ്രശ്നങ്ങള്‍ എങ്ങനെയാണ് സ്ത്രീയുടേതായി മാറുന്നത്? കവിത വളരെ സൂക്ഷ്മമായ ഒരു മീഡിയമല്ലേ?</p>
<p>
	 </p>
<p>
	ചില വരികള്‍ ആ കവിതയില്‍ വെട്ടിക്കളഞ്ഞിട്ടുണ്ട്. അതെങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ കഴിയുക? നമ്മള്‍ അത്രത്തോളം സൂക്ഷ്മമായാണ് ഓരോ വാക്കും ഒരു കവിതയില്‍ ചേര്‍ക്കുന്നത്. മലയാളത്തിലെ വായനക്കാരോടും കവികളോടും അവര്‍ ചെയ്യേണ്ടത് സത്യം തുറന്നുപറയുക എന്നതാണ്. എന്‍റെ കവിതയാണെന്ന് അവര്‍ സമ്മതിക്കട്ടെ. അതല്ലേ അവര്‍ ചെയ്യേണ്ട മിനിമം മര്യാദ?</p>
<p>
	 </p>
<p>
	ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് ഞാന്‍ ഇത് തുറന്നുപറഞ്ഞത്. ഇത് പറയണമെന്ന് ആഗ്രഹിച്ച ഒരാളല്ല ഞാന്‍. അത് അവരുടെ കവിതയാണെന്ന രീതിയിലുള്ള പ്രതികരണം വന്നപ്പോഴാണ് എനിക്ക് തുറന്നുപറയേണ്ടി വന്നത്.</p>
<p>
	 </p>
<p>
	കവിതയെ ഗൌരവമായി കാണുന്ന പല നിരൂപകരും ഈ കവിതയെ വച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ നിലയിലുള്ള ഒരു കവിത എഴുതിയിട്ട് അത് തന്‍റേതാണെന്ന് പറയുവാന്‍ കവിക്ക് വീണ്ടും വരേണ്ട അവസ്ഥ എന്നെ സംബന്ധിച്ച് ഏറെ വേദനയുളവാക്കുന്നു. ഒരു മലയാളം അധ്യാപികയാണ് ഇത് ചെയ്തിട്ട് വളരെ ലാഘവത്തോടെ സംസാരിച്ചത്. മലയാള കവിതയുടെ ചരിത്രം പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ ആണ് അവര്‍.</p>
<p>
	 </p>
<p>
	അവര്‍ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. മനുഷ്യന്‍ മനുഷ്യനോട് മാപ്പ് പറയുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല. പക്ഷേ അതെന്‍റെ കവിതയാണെന്നെങ്കിലും അവര്‍ പറയണം. ഒരു മലയാളം അധ്യാപിക എന്ന നിലയില്‍ അത് മലയാള ഭാഷയോട് അവര്‍ പുലര്‍ത്തേണ്ട കടമയാണ്. പല മുതിര്‍ന്ന എഴുത്തുകാരും എന്‍റെ സമകാലികരുമെല്ലാം എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ളവര്‍ വിളിച്ചു. ഈ വിഷയത്തില്‍ അവരെല്ലാം എനിക്ക് പിന്തുണ അറിയിച്ചു. അതെന്‍റെ കവിതയ്ക്ക് കിട്ടുന്ന അംഗീകാരമാണ്. ഞാനെഴുതിയ കവിതയുടെ സത്യസന്ധത കൊണ്ടായിരിക്കുമല്ലോ അവരൊക്കെ എന്നെ പിന്തുണയ്ക്കുന്നത്. </p>
<p>
	 </p>
<p>
	അവര്‍ സത്യം തുറന്നുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. അത് വിഷമമുള്ള സംഗതിയാണെങ്കിലും അത് തന്നെ ചെയ്യേണ്ടി വരും.</p>
<p>
	 </p>
<p>
	ഉള്ളടക്കത്തിന് കടപ്പാട്: ന്യൂസ് 18</p>]]></content:encoded>
      <pubDate>Fri, 30 Nov 2018 21:54:00 +0530</pubDate>
      <updatedDate>Fri, 30 Nov 2018 21:57:20 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>BIJU</authorname>
    </item>
    <item>
      <title><![CDATA[വിരല്‍ത്തുമ്പിലുണ്ട് എല്ലാ ലൈബ്രറികളും!]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/വിരല്‍ത്തുമ്പിലുണ്ട്-എല്ലാ-ലൈബ്രറികളും-117061500026_1.html</link>
      <guid>https://malayalam.webdunia.com/article/malayalam-interview/വിരല്‍ത്തുമ്പിലുണ്ട്-എല്ലാ-ലൈബ്രറികളും-117061500026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-06/15/thumb/1_1/1497522676-7083.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-06/15/thumb/1_1/1497522676-7083.jpg</image>
      <description><![CDATA[ലൈബ്രറിയില്‍ നിന്ന് കൊണ്ടുപോകുന്ന പുസ്തകം തിരിച്ചു കൊണ്ടു വെയ്ക്കുന്ന ശീലം മലയാളികള്‍ക്കില്ലല്ലോ. എന്നാല്‍, ഇതിനൊരു കടിഞ്ഞാണ്‍ ഇടണമെന്ന തോന്നലില്‍ നിന്നും വായനാശീലം കുറഞ്ഞുവരുന്നെന്ന തിരിച്ചറിവിനുമിടയില്‍ നിന്നാണ് 99ലൈബ്രറി.കോം എന്ന ആപ്ലിക്കേഷന്റെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="M C Anoop, 99 Library, Reader, Letter, Language, എം സി അനൂപ്, 99ലൈബ്രറി, ലൈബ്രറി, വായന, അക്ഷരം, ഭാഷ" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-06/15/full/1497522676-7083.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 800px; height: 184px;" title="" /></p>
	</p>
	ലൈബ്രറിയില്‍ നിന്ന് കൊണ്ടുപോകുന്ന പുസ്തകം തിരിച്ചു കൊണ്ടു വെയ്ക്കുന്ന ശീലം മലയാളികള്‍ക്കില്ലല്ലോ. എന്നാല്‍, ഇതിനൊരു കടിഞ്ഞാണ്‍ ഇടണമെന്ന തോന്നലില്‍ നിന്നും വായനാശീലം കുറഞ്ഞുവരുന്നെന്ന തിരിച്ചറിവിനുമിടയില്‍ നിന്നാണ് 99ലൈബ്രറി.കോം എന്ന ആപ്ലിക്കേഷന്റെ പിറവി. </p>
<p>
	 </p>
<p>
	ഇഷ്‌ടപ്പെട്ട പുസ്തകങ്ങള്‍ എവിടെയുണ്ടെന്ന് അറിയാനും ഏതൊക്കെ പഹയന്മാരാണ് പുസ്തകങ്ങള്‍ കൊണ്ടുപോയിട്ട് തിരിച്ചു കൊണ്ടുവരാത്തത് എന്നറിയാനും 99ലൈബ്രറിയിലൂടെ കഴിയും. ഒപ്പം, വായനാശീലം കുറയുന്നതിന് ഒരു പരിഹാരവും ഇതിലൂടെ എം സി അനൂപ് എന്ന ചെറുപ്പക്കാരന്‍ തേടുന്നു. </p>
<p>
	 </p>
<p>
	ഒന്നരവര്‍ഷത്തെ റിസര്‍ച്ചിന് ഒടുവിലാണ് 99ലൈബ്രറി എന്ന ആപ്ലിക്കേഷന്‍ ആശയം അനൂപ് ഫലപ്രാപ്തിയില്‍ എത്തിച്ചത്. ​2013 അവസാനത്തോടെ ആണ് വായന വര്‍ദ്ധിപ്പിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചു തുടങ്ങുന്നത്. ഏറ്റവും കൂടുതല്‍ വായനകള്‍ നടക്കുന്നത് ലൈബ്രറികളില്‍ നിന്നായിരുന്നതിനാല്‍ അവയെ കേന്ദ്രീകരിച്ച് ആറു മാസത്തോളം റിസര്‍ച്ച് നടത്തിയപ്പോള്‍ ആണ് അനൂപ് ആ സത്യം തിരിച്ചറിഞ്ഞത്. വായന നശിക്കുന്നില്ല, ആള്‍ക്കാരുടെ ലൈബ്രറിയിലേക്കുള്ള വരവ് ആണ് കുറയുന്നത്. ഇഷ്‌ടപുസ്തകം തെരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ട്, വലിച്ചു വാരിയിട്ട പുസ്തകങ്ങള്‍, രജിസ്റ്ററില്‍ ഉള്ള പല പുസ്തകങ്ങളും ലൈബ്രറിയില്‍ ഇല്ല അങ്ങനെ പല കാരണങ്ങളായിരുന്നു ലൈബ്രറികളില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തിയത്. ‘വായനാശീലം എങ്ങനെ വളര്‍ത്താം’ എന്ന അനൂപിന്റെ സ്വപ്നപദ്ധതി അവിടെ തുടങ്ങുകയായിരുന്നു.
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="327" src="http://media.webdunia.com/_media/ml/img/article/2017-06/15/full/1497522751-2938.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="800" /></p>
	</p>
</p>
<p>
	 </p>
<p>
	<strong>എന്താണ് 99ലൈബ്രറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രത്യേകത?</strong></p>
<p>
	 </p>
<p>
	സൌജന്യമായാണ് ലൈബ്രറികള്‍ക്കും വീട്ടില്‍ ലൈബ്രറി ഉള്ളവര്‍ക്കും ഇത് ലഭിക്കുക. ആയിരക്കണക്കിന് പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ലൈബ്രറികളുടെയും വിവരശേഖരമാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ആയതു കൊണ്ടുതന്നെ സോഫ്റ്റ്‌വെയറില്‍ വരുന്ന അപ്‌ഡേഷനുകള്‍ ഏളുപ്പത്തില്‍ നടപ്പാക്കാന്‍ ലൈബ്രറികള്‍ക്ക് കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബാട്ടിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് 99ലൈബ്രറി ആപ്ലിക്കേഷന്‍. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു പുസ്തകം ഏതു ലൈബ്രറിയില്‍ ഉണ്ടെന്ന് എളുപ്പത്തില്‍ കണ്ടു പിടിക്കാം.</p>
<p>
	 </p>
<p>
	<strong>രേഖകള്‍ സൂക്ഷിച്ചുവെയ്ക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് ?</strong></p>
<p>
	 </p>
<p>
	പുസ്തക വിവരങ്ങളുടെ ഡാറ്റാ ബേസ് ക്ലൗഡ് സ്‌റ്റോറേജില്‍ ആയതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ബാക്ക് അപ്പ് എടുത്തു വയ്ക്കാനുള്ള സൗകര്യവും തരുന്നുണ്ട്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി ഇന്റര്‍നെറ്റ് ലഭ്യമായ എവിടെ നിന്നും എളുപ്പം കൈകാര്യം ചെയ്യാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരാള്‍ക്ക് അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും കഴിയും. </p>
<p>
	 </p>
<p>
	<strong>ഇങ്ങനെയൊരു സൌകര്യം ഇന്ത്യയില്‍ ആദ്യമായാണോ ?</strong></p>
<p>
	 </p>
<p>
	ഈ പദ്ധതി പൂര്‍ണമായും നടപ്പിലാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ലൈബ്രറി നെറ്റ്‌വര്‍ക്കാവും ‘99 ലൈബ്രറി’യുടേത്. ഇതോടെ ഒരാള്‍ക്ക് തനിക്ക് വേണ്ട പുസ്തകം എവിടെ ലഭ്യമാണെന്ന് ഓണ്‍ലൈന്‍ വഴി എവിടെ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.</p>
<p>
	 </p>
<p>
	<strong>ലൈബ്രറികള്‍ക്ക് ഇത് എങ്ങനെയാണ് ഉപകാരപ്പെടുന്നത് ?</strong></p>
<p>
	 </p>
<p>
	ലൈബ്രറിയില്‍ ഈ സൗകര്യം ഉപയോഗിക്കുന്നതോടെ ഇപ്പോള്‍ ചെയ്യുന്ന പേപ്പര്‍ ജോലികള്‍ കുറയ്ക്കാന്‍ സാധിക്കും. ഒപ്പം, ലൈബ്രേറിയന്മാര്‍ക്ക് ഓണ്‍ലൈനായി എല്ലാ രേഖകളും സൂക്ഷിക്കാനും സാധിക്കും. ഒരു ലൈബ്രറിയിലെ അംഗങ്ങള്‍ക്ക് അവരുടെ യൂസര്‍നേമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ആ ലൈബ്രറിയിലെ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും സാധിക്കും. ഇതോടെ ഇഷ്‌ടപ്പെട്ട പുസ്തകങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതിന് അവസാനമാകും.</p>
<p>
	 </p>
<p>
	<strong>ഈ ആപ്ലിക്കേഷന്‍ എങ്ങനെയാണ് സാധാരണക്കാരന് ലഭ്യമാകുക ?</strong></p>
<p>
	 </p>
<p>
	99ലൈബ്രറിയുടെ വെബ്‌സൈറ്റ് വഴി ആണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. ഇതില്‍ സ്വന്തമായി അക്കൌണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഹോം ലൈബ്രറി, മറ്റു ലൈബ്രറി എന്നിങ്ങനെ രണ്ടു വിധത്തിലാണ് അക്കൌണ്ടുകള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയുക.</p>
<p>
	 </p>
<p>
	<strong>ഹോം ലൈബ്രറികള്‍ക്ക് ഇത് എങ്ങനെയാണ് ഉപകാരപ്പെടുക ? </strong></p>
<p>
	 </p>
<p>
	പുതിയ ഒരു പുസ്തകം വാങ്ങാന്‍ പോകുന്ന സമയത്ത് ഈ പുസ്തകം വീട്ടിലെ ലൈബ്രറിയില്‍ ഉണ്ടോ എന്നറിയാന്‍ ഈ ആപ്ലിക്കേഷനില്‍ നോക്കിയാല്‍ മതി. കൂടാതെ, സുഹൃത്തുക്കള്‍ വായിക്കുന്നതിനായി പുസ്തകം കൊണ്ടുപോകുന്നതും തിരിച്ചുകിട്ടിയോ ഇല്ലയോ എന്നും ഇതില്‍ നമുക്ക് അടയാളപ്പെടുത്താം. പിന്നീട് ഒരു ആവശ്യം വരുമ്പോള്‍ ആപ്ലിക്കേഷനില്‍ ഒന്നു നോക്കിയാല്‍ മതിയാകും.
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="M C Anoop, 99 Library, Reader, Letter, Language, എം സി അനൂപ്, 99ലൈബ്രറി, ലൈബ്രറി, വായന, അക്ഷരം, ഭാഷ" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-06/15/full/1497522780-639.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 700px; height: 737px;" title="" /></p>
	</p>
</p>
<p>
	 </p>
<p>
	ഇപ്പോള്‍ അധികവും സ്കൂള്‍, കോളേജ് ലൈബ്രറികള്‍ ആണ് ആപ്ലിക്കേഷന്റെ സഹായത്തിനായി വിളിക്കുന്നത്. ലൈബ്രറി ചുമതല ഉള്ള അധ്യാപകര്‍ മാറിമാറി വരുന്ന സ്കൂളുകളില്‍ പലപ്പോഴും ഡാറ്റകള്‍ കൈമോശം വന്നു പോകാറുണ്ട്. അതിനൊരു പരിഹാരമാണ് 99ലൈബ്രറി.</p>
<p>
	 </p>
<p>
	വീടുകളിലെ പുസ്തക ശേഖരങ്ങളെയും ലൈബ്രറികളെയും ലക്‍ഷ്യം വച്ചുള്ളതാണ് 99ലൈബ്രറി. സൌജന്യമായി ലഭിക്കുന്നു എന്നതും ഏറ്റവും പുതിയ സാങ്കേതികവിദ്യയിലാണ് ഇത് ലഭ്യമാകുന്നത് എന്നതുമാണ് 99ലൈബ്രറിയുടെ പ്രത്യേകത.</p>]]></content:encoded>
      <pubDate>Thu, 15 Jun 2017 15:59:00 +0530</pubDate>
      <updatedDate>Thu, 15 Jun 2017 16:03:24 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>BIJU</authorname>
    </item>
    <item>
      <title><![CDATA[എനിക്കൊരവാര്‍ഡും വേണ്ടെന്ന് ടി പത്മനാഭന്‍ പറഞ്ഞു, ആരോഗ്യം മോശമാണെന്ന് എംടിയും - ഇവരെ ഒരുമിപ്പിച്ച മാജിക്കിനെപ്പറ്റി പെരുമ്പടവം പറയുന്നു!]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/എനിക്കൊരവാര്‍ഡും-വേണ്ടെന്ന്-ടി-പത്മനാഭന്‍-പറഞ്ഞു-ആരോഗ്യം-മോശമാണെന്ന്-എംടിയും-ഇവരെ-ഒരുമിപ്പിച്ച-മാജിക്കിനെപ്പറ്റി-പെരുമ്പടവം-പറയുന്നു-117061300028_1.html</link>
      <guid>https://malayalam.webdunia.com/article/malayalam-interview/എനിക്കൊരവാര്‍ഡും-വേണ്ടെന്ന്-ടി-പത്മനാഭന്‍-പറഞ്ഞു-ആരോഗ്യം-മോശമാണെന്ന്-എംടിയും-ഇവരെ-ഒരുമിപ്പിച്ച-മാജിക്കിനെപ്പറ്റി-പെരുമ്പടവം-പറയുന്നു-117061300028_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-06/13/thumb/1_1/1497358189-2354.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-06/13/thumb/1_1/1497358189-2354.jpg</image>
      <description><![CDATA[ഭാഷയുടെയും സാഹിത്യത്തിന്‍റെയും അഭിവൃദ്ധിക്കായി കേരള സാഹിത്യ അക്കാദമി. 2011 മുതല്‍ അഞ്ചുവര്‍ഷക്കാലം അക്കാദമിയുടെ ചെയര്‍മാനായിരുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട പെരുമ്പടവം ശ്രീധരന്‍. സങ്കീര്‍ത്തനം പോലെയുടെ കഥാകാരന്‍. അക്കാദമിയുടെ അക്കാലത്തെ ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="MT, Perumbadavam Sreedharan, T Padmanabhavan, Zacharia, Anand, Oru Sangeerthanam Pole, Maraya, എം ടി, പെരുമ്പടവം ശ്രീധരന്‍, ടി പത്മനാഭന്‍, സക്കറിയ, ആനന്ദ്, ഒരു സങ്കീര്‍ത്തനം പോലെ, മരയ" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-06/13/full/1497358189-2354.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 700px; height: 525px;" title="" /></p>
	</p>
	മറുകര കാണാനാവാത്ത കടലാണ് മലയാള സാഹിത്യം. ആഴവും അത്രത്തോളം. അവിടെ തിമിംഗലങ്ങളും ചെറുമീനുകളും ധാരാളം. ഭാഷയുടെയും സാഹിത്യത്തിന്‍റെയും അഭിവൃദ്ധിക്കായി കേരള സാഹിത്യ അക്കാദമി. 2011 മുതല്‍ അഞ്ചുവര്‍ഷക്കാലം അക്കാദമിയുടെ ചെയര്‍മാനായിരുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട പെരുമ്പടവം ശ്രീധരന്‍. സങ്കീര്‍ത്തനം പോലെയുടെ കഥാകാരന്‍. അക്കാദമിയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി <strong>പെരുമ്പടവം ശ്രീധരന്‍ മലയാളം വെബ്‌ദുനിയയോട്</strong> സംസാരിക്കുന്നു:</p>
<p>
	 </p>
<p>
	ഞാന്‍ കോണ്‍ഗ്രസുമല്ല, കമ്യൂണിസ്റ്റുമല്ല, ബിജെപിയുമല്ല ഒന്നുമല്ല. ഞാന്‍ ഒരു ഒറ്റപ്പെട്ട ആളാണ്. എനിക്ക് രാഷ്ട്രീയവും മതവുമില്ല. സാഹിത്യത്തിന് ഭാഷയില്ല. അതുകൊണ്ടുതന്നെ ഞാന്‍ സാഹിത്യ അക്കാദമി അധ്യക്ഷനായപ്പോള്‍ എല്ലാ മേഖലകളില്‍ ഉള്ളവരെയും ഒരുമിപ്പിക്കാന്‍ പറ്റി. </p>
<p>
	 </p>
<p>
	ഒരിക്കലും വരില്ലെന്ന് എല്ലാവരും പറയുന്ന ആനന്ദ് പോലും പലതവണ അക്കാദമിയുടെ പരിപാടികളില്‍ വന്ന് സഹകരിച്ചു. 2011ലാണ് ഞാന്‍ അക്കാദമിയുടെ ചുമതലയിലേക്ക് വരുന്നത്. ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും പുരോഗതിക്ക് എന്തെല്ലാം ചെയ്യാമോ, ആരെയെല്ലാം ചേര്‍ത്തുനിര്‍ത്താമോ അതെല്ലാം ചെയ്തുകൊണ്ട് വളരെ സജീവമായ ഒരു ഇടപെടല്‍ നടത്താന്‍ പറ്റി. കുറച്ചുബുദ്ധിമുട്ടി. പലരെയും ഇതിലേക്ക് പിടിച്ചിറക്കിക്കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്.</p>
<p>
	 </p>
<p>
	ടി പത്മനാഭന്‍ അക്കാദമി എന്നുകേട്ടാല്‍ അപ്പോള്‍ വാളെടുക്കുന്ന ഒരു സ്വാഭാവം പുലര്‍ത്തിയിരുന്ന ആളാണ്. എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളയാളാണ്. എന്നെ ഒരു അനിയനെപ്പോലെയൊക്കെ കാണുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. പപ്പേട്ടാ, അക്കാദമിയുമായൊക്കെ ഒന്ന് ബന്ധപ്പെടണമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതൊഴിച്ച് മറ്റെന്തുവേണമെങ്കിലും എന്നോടു പറഞ്ഞോളൂ എന്നായി അദ്ദേഹം. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ നൂറ്റമ്പതാം വാര്‍ഷികം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടത് അക്കാദമിയുടെ ചുമതലയാണെന്ന് ഞാന്‍ പറഞ്ഞു. അതിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് ടി പത്മനാഭനായിരിക്കണമെന്നും ഞാന്‍ പറഞ്ഞു. നിന്നോടാരുപറഞ്ഞു, ടി പത്മനാഭന്‍ അത് ഉദ്ഘാടനം ചെയ്യുമെന്ന് ആരുപറഞ്ഞു, അയാള്‍ അത് അറിഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. പപ്പേട്ടാ, ഇത് ചെയ്തേ ഒക്കുള്ളൂ, വേറേ ആരും അത് ചെയ്താല്‍ ശരിയാവില്ല. കഥാലോകത്തെ തലയെടുപ്പുള്ള ആള്‍ എന്ന നിലയില്‍. ഒടുവില്‍ വരാമെന്ന് സമ്മതിച്ചു. വന്നു, പ്രസംഗിച്ചു. എന്‍റെ ഒരു നേട്ടമാണത്.</p>
<p>
	 </p>
<p>
	അക്കാദമിയുടെ ഒരു ഫെല്ലോഷിപ്പിന് ടി പത്മനാഭനെ പരിഗണിച്ചപ്പോഴും അദ്ദേഹം പറഞ്ഞു, എനിക്ക് നിന്‍റെ അക്കാദമിയുടെ ഒരു കാര്യവും വേണ്ട. എനിക്ക് അക്കാദമിയുടെ ഒരവാര്‍ഡും വേണ്ട. അപ്പോള്‍ ഞാന്‍ പറഞ്ഞു, ടി പത്മനാഭന് കേരള സാഹിത്യ അക്കാദമിയുടെ ഒരവാര്‍ഡും വേണ്ട എന്ന കാര്യം എനിക്കറിയാം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡും നിഷേധിച്ചയാളാണ് പപ്പേട്ടന്‍. അതൊക്കെ ബഹുമാനത്തോടുകൂടി മനസിലാക്കുന്ന ആളാണ് ഞാന്‍. പക്ഷേ, അക്കാദമിയുടെ ഫെല്ലോഷിപ്പ് എന്നുപറയുന്നത് ഒരു അവാര്‍ഡല്ല. ഇക്കാലമത്രയും മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനയ്ക്കുള്ള ഒരു ആദരമാണ്. പപ്പേട്ടന്‍റെ കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്നുപറയാനുള്ള ഒരു അവകാശം എനിക്കില്ലേ? ഈ ആദരവും വായനക്കാരുടെ ഒരു അവകാശമല്ലേ? താന്‍ എന്നോട് ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കരുത് എന്നുപറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും. ഇത് ഒരു അവാര്‍ഡല്ല, ആദരവാണ് സ്വീകരിക്കണം എന്നുപറഞ്ഞു. സമ്മതിച്ചു.</p>
<p>
	 </p>
<p>
	പിന്നീട് അക്കാദമിയുടെ എല്ലാ പരിപാടികള്‍ക്കും വരികയും സഹകരിക്കുകയും അതിനെല്ലാം ഞങ്ങളോടൊപ്പം നിന്ന് നേതൃത്വം നല്‍കുകയും ചെയ്തു ടി പത്മനാഭന്‍. പപ്പേട്ടനെപ്പോലെയൊരാള്‍ അക്കാദമിയുമായി പിണങ്ങിനില്‍ക്കുക എന്നുപറയുന്നത് നല്ല കാര്യമല്ലല്ലോ.</p>
<p>
	 </p>
<p>
	ഇതുപോലെ തന്നെയാണ് ആനന്ദും. അദ്ദേഹത്തിനും അക്കാദമിയില്‍ നിന്ന് ഫെല്ലോഷിപ്പ് നല്‍കാനായി വിളിച്ചു. എനിക്കതൊന്നും വേണ്ട, അക്കാദമിയുടെ യാതൊരു സൌജന്യവും വേണ്ട എന്നായിരുന്നു മറുപടി. അദ്ദേഹത്തോടും ഞാന്‍ ഇതുതന്നെയാണ് പറഞ്ഞത്. ഇത് അവാര്‍ഡല്ല, നിങ്ങളെ വായിക്കുന്ന മലയാളി സമൂഹം നല്‍കുന്ന ഒരാദരവാണിത്. </p>
<p>
	 </p>
<p>
	ഞാന്‍ അക്കാദമിയെയും സര്‍ക്കാരിനെയുമൊക്കെ വിമര്‍ശിക്കുന്ന ആളാണ്, അതിനൊപ്പം നടക്കുന്ന ആളല്ല എന്ന് ആനന്ദ് പറഞ്ഞു. സര്‍ക്കാരുമായൊന്നും ഈ ആദരവിന് ബന്ധമില്ല, ഇത് സ്വീകരിക്കണമെന്ന് ഞാനും പറഞ്ഞു. കുറേനേരം ആലോചിച്ചിട്ട് ആനന്ദ് സമ്മതിച്ചു. ആ ഫെല്ലോഷിപ്പ് സ്വീകരിച്ചുകൊണ്ടുതന്നെ സാഹിത്യവും സര്‍ക്കാരും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയെപ്പറ്റി പ്രബന്ധതുല്യമായ ഒരു പ്രസംഗവും അദ്ദേഹം നടത്തി. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആദ്യം എഴുന്നേറ്റ് കൈകൊടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍‌ചാണ്ടിയാണ്.</p>
<p>
	 </p>
<p>
	എംടിയുടെ അടുത്തുചെല്ലുമ്പോള്‍ അദ്ദേഹം എപ്പോഴും പറയും, അസുഖമാണ്. ആരോഗ്യം മോശമാണ് എന്നൊക്കെ. കണ്ണിന്‍റെ മോശം സ്ഥിതിയെക്കുറിച്ച് പറയും. കാലും ചെവിയുമൊക്കെ മോശമാണെന്ന് പറയും. അതൊക്കെ സത്യവുമാണ്. ഞാന്‍ അക്കാദമിയുടെ ആവശ്യവുമായി ചെല്ലുമ്പോള്‍ ഇതൊക്കെ കാണുകയും ചെയ്യുന്നുണ്ട്. പക്ഷേ, മറ്റൊരു സത്യമുണ്ട്, എംടി വന്നില്ലെങ്കില്‍ ഇതൊക്കെ എങ്ങനെ നടക്കും? ഇതിനൊക്കെ ഒരു സാഫല്യമുണ്ടാകണ്ടേ? അദ്ദേഹത്തിന് വരാന്‍ കഴിയുന്ന പരിപാടികളിലൊക്കെ അദ്ദേഹം വന്നു, സഹകരിച്ചു.</p>
<p>
	 </p>
<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="" class="imgCont" height="566" src="http://media.webdunia.com/_media/ml/img/article/2017-06/13/full/1497358266-9129.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="" width="700" /></p>
	</p>
	സക്കറിയയ്ക്ക് സമഗ്രസംഭാവനയ്ക്ക് ഫെല്ലോഷിപ്പ് കൊടുക്കണമെന്ന് അക്കാദമിയുടെ കമ്മിറ്റിയില്‍ ഞാന്‍ പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ പരിഗണിച്ചില്ലെങ്കില്‍ അദ്ദേഹം അടുത്തെങ്ങും അങ്ങനെയൊരു അംഗീകാരത്തിന് പരിഗണിക്കപ്പെട്ടേക്കില്ല എന്ന് ഞാന്‍ കമ്മിറ്റിയില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയവും നിലപാടുകളുമൊക്കെ അതിന് കാരണമാവാം. ഞാന്‍ തന്നെയാണ് ഫോണില്‍ ഇക്കാര്യത്തിനായി സക്കറിയയെ വിളിച്ചത്. എല്ലാം കേട്ടുകഴിഞ്ഞ ശേഷം, എന്‍റെ പൊന്നു പെരുമ്പടവം എന്നെ വിട്ടേക്ക് എന്നാണ് സക്കറിയ പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ എന്നായി ഞാന്‍. വേണ്ടെന്നുപറയാന്‍ എന്താ അവകാശം? അതല്ല, എനിക്കിതുതന്നാല്‍ പെരുമ്പടവത്തിന്‍റെ തലയെടുക്കും ആളുകള്‍ എന്നായി സക്കറിയ. അങ്ങനെ പോകുന്ന തലയാണെങ്കില്‍ അതങ്ങ് പൊയ്ക്കോട്ടെ അതിന്‍റെ ആവശ്യമില്ല എന്നുഞാനും‍. അരമുക്കാല്‍ മണിക്കൂര്‍ നേരം ഞാന്‍ സംസാരിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അങ്ങനെയാണെങ്കില്‍ ഞാന്‍ വരാം എന്ന് സക്കറിയ സമ്മതിക്കുന്നത്. അല്ലെങ്കില്‍ സക്കറിയ വരില്ല. ഈ പുരസ്കാരങ്ങള്‍ക്കും ബഹുമതികള്‍ക്കുമൊക്കെ എത്രയോ മുകളില്‍ നില്‍ക്കുന്ന ആള്‍ക്കാരാണിവര്‍. അവരെ അംഗീകരിക്കുക എന്നത് നമ്മുടെ ആഗ്രഹവും നമ്മുടെ അവകാശവുമാണ്.</p>
<p>
	 </p>
<p>
	ഞാന്‍ ഒരു രാഷ്ട്രീയ പക്ഷപാതിത്വവും അക്കാദമിയുടെ അധ്യക്ഷനായിരുന്നപ്പോള്‍ നടത്തിയിട്ടില്ല. അക്കാദമിക്കെന്ത് രാഷ്ട്രീയം? ഒരു തവണ അവാര്‍ഡ് കൊടുത്തു. യാദൃശ്ചികമായ ഒരു സംഭവം അതിലുണ്ടായി. അവാര്‍ഡ് കിട്ടിയവരില്‍ ഏതാണ്ട് നാല് പേര്‍ക്ക് കമ്യൂണിസ്റ്റ് പശ്ചാത്തലമുണ്ട്. അപ്പോള്‍ ആരോ ഒരു കുസൃതി പറഞ്ഞു - പെരുമ്പടവം ഒരു പഴയ കമ്യൂണിസ്റ്റുകാരനാണ് അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്. പിന്നീട് ഇക്കാര്യത്തേപ്പറ്റി അന്നത്തെ സാംസ്കാരികമന്ത്രിയായിരുന്ന ജോസഫ് സാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, അവാര്‍ഡ് കൊടുത്തത് കമ്യൂണിസ്റ്റുകാര്‍ക്കല്ല. പുസ്തകങ്ങള്‍ക്കാണ്. കെ ആര്‍ ഗൌരിയമ്മയ്ക്കും കെ ഇ എന്‍ കുഞ്ഞഹമ്മദിനും ബി രാജീവനും അവാര്‍ഡ് കൊടുത്തത് അവര്‍ കമ്യൂണിസ്റ്റുകാരായതുകൊണ്ടല്ല. അക്കൂട്ടത്തില്‍ തുറവൂര്‍ വിശ്വംഭരനുമുണ്ട് അവാര്‍ഡ്. അദ്ദേഹം ബി ജെ പി സഹയാത്രികനാണ്. അതുകൊണ്ട് മഹാഭാരതത്തേപ്പറ്റി അദ്ദേഹമെഴുതിയ ഒരുഗ്രന്‍ സൃഷ്ടി കാണാതിരിക്കാനാവുമോ? </p>
<p>
	 </p>
<p>
	എനിക്ക് രാഷ്ട്രീയമുണ്ട്. അത് പുരോഗമനപരമായ രാഷ്ട്രീയമാണ്. അതെന്‍റെ നിലപാടാണ്. പക്ഷേ എനിക്ക് പാര്‍ട്ടിയില്ല. ഞാന്‍ ഒരുകാലത്തും കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ ബി ജെ പിയോ ആയിരുന്നില്ല. ഞാന്‍ ഒരു പാവപ്പെട്ട പെരുമ്പടവം ശ്രീധരനാണ്. ഒരു പാര്‍ട്ടിയിലും ഇല്ലാത്തതിന്‍റെ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അത് ആയിക്കോട്ടേ. തിരസ്കാരങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഉണ്ടാവട്ടെ.</p>
<p>
	 </p>
<p>
	ഞാന്‍ അധ്യക്ഷനായിരുന്ന അഞ്ചുവര്‍ഷവും വ്യക്തമായ മൂല്യനിര്‍ണയം നടത്തിയിട്ടാണ് അവാര്‍ഡുകള്‍ നല്‍കിയത്. പ്രഗത്ഭരായ ജഡ്ജസിന്‍റെ തീരുമാനങ്ങളായിരുന്നു അത്. ഏറ്റവും മികച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്. അവാര്‍ഡുകള്‍ നല്‍കുന്നതില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും നിഷ്പക്ഷതയും പാലിക്കാന്‍ കഴിഞ്ഞു.</p>
<p>
	 </p>
<p>
	കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശൂരാണ്. എന്നാല്‍ കേരളം മുഴുവന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വ്യാപകമായ പ്രവര്‍ത്തനം നടത്തി. തകഴി ശിവശങ്കരപ്പിള്ളയുടെയും എസ് കെ പൊറ്റയ്ക്കാടിന്‍റെയും ജന്‍‌മശതാബ്ദി ആഘോഷങ്ങള്‍ നടത്തി. ആലപ്പുഴയില്‍ വച്ചായിരുന്നു തകഴിയുടെ ജന്‍‌മശതാബ്ദി. ഇന്ത്യയിലെ ഏറ്റവും വലിയ എഴുത്തുകാരിയായ മഹാശ്വേതാദേവിയാണ് അതില്‍ പങ്കെടുത്തത്. ആരോഗ്യം തീരെ മോശമായിട്ടും തകഴിയുടെ കാര്യമായതുകൊണ്ട് അവര്‍ രണ്ടുദിവസത്തെ പരിപാടിയിലും വന്ന് പങ്കെടുത്തു. കോഴിക്കോട് പൊറ്റയ്ക്കാടിന്‍റെ ആഘോഷം നടന്നു. അന്ന് എം ടിയുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടായിരുന്നു.</p>
<p>
	 </p>
<p>
	കേരള സാഹിത്യ അക്കാദമി കേരളത്തിനകത്തുമാത്രമല്ല. അത് മലയാള സാഹിത്യ അക്കാദമിയാണ്. നമ്മുടെയും ഭാഷയുടെ സാഹിത്യത്തിന്‍റെയും അക്കാദമിയാണ്. കേരളത്തിനു പുറത്തും രാജ്യത്തിന് പുറത്തും മലയാള ഭാഷയെ സ്നേഹിക്കുന്ന എഴുത്തുകാരും വായനക്കാരും സംഘടനകളുമുണ്ട്. മദ്രാസിലും പുനെയിലും മുംബൈയിലും കൊല്‍ക്കത്തയിലും പട്നയിലുമൊക്കെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോയി. സിംഗപ്പൂരിലും യു എ ഇയിലും പോയി. ഗള്‍ഫ് നാടുകളില്‍ എല്ലായിടത്തും പോയി. അമേരിക്കയിലും ജര്‍മ്മനിയിലും പോയി. അബുദാബി മലയാളി സമാജത്തിന്‍റെ പരിപാടിക്ക് എം മുകുന്ദനും സച്ചിദാനന്ദനും സക്കറിയയുമൊക്കെ പങ്കെടുത്തു. </p>
<p>
	 </p>
<p>
	പത്മനാഭനും എംടിയുമൊക്കെ നമ്മുടെ ഭാഷയുടെ സൌഭാഗ്യങ്ങളാണ്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അല്ലെങ്കില്‍ നമ്മള്‍ പൊള്ള മനുഷ്യരായിത്തീരും, ഗുരുദ്രോഹികളായിത്തീരും. മനുഷ്യഹൃദയത്തിലെ സംഗീതവും ജീവിതവും അനക്കങ്ങളുമൊക്കെ കടലാസിലേക്ക് പകര്‍ത്തിയവരണ് അവര്‍. അവര്‍ക്ക് റിട്ടയര്‍മെന്‍റില്ല. ഏതുസമയത്തും അവര്‍ എഴുതിക്കൊണ്ടിരിക്കുകയും വേണ്ട. അവരുടെ മനസിലെ അലകളാണ് സൃഷ്ടികളായി വരുന്നത്. അത് എക്കാലവും നിലനില്‍ക്കുന്നതാണ്. ബഷീറിനെ മറികടക്കാന്‍ പറ്റുന്ന, മാധവിക്കുട്ടിയെ, ഒ വി വിജയനെ മറികടക്കാന്‍ പറ്റുന്ന കൃതികള്‍ ഉണ്ടാകുന്നില്ല. ബഷീര്‍ ഇപ്പോഴില്ലെങ്കിലും അദ്ദേഹത്തിന്‍റെ കഥകള്‍ സംസാരിക്കുന്നു. ഇന്നും അത്യന്താധുനികനാണ് ബഷീര്‍ - പെരുമ്പടവം വ്യക്തമാക്കി.</p>]]></content:encoded>
      <pubDate>Tue, 13 Jun 2017 18:17:00 +0530</pubDate>
      <updatedDate>Tue, 13 Jun 2017 18:23:10 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>ബിജു ഗോപിനാഥന്‍</authorname>
    </item>
    <item>
      <title><![CDATA[പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരോടെങ്കിലും പണം കടം വാങ്ങാമായിരുന്നു, ഇന്ന് അതിനും കഴിയുന്നില്ല: എംടി]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/പണ്ടൊക്കെ-ആയിരുന്നെങ്കില്‍-ആരോടെങ്കിലും-പണം-കടം-വാങ്ങാമായിരുന്നു-ഇന്ന്-അതിനും-കഴിയുന്നില്ല-എംടി-117012400034_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/പണ്ടൊക്കെ-ആയിരുന്നെങ്കില്‍-ആരോടെങ്കിലും-പണം-കടം-വാങ്ങാമായിരുന്നു-ഇന്ന്-അതിനും-കഴിയുന്നില്ല-എംടി-117012400034_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/24/thumb/1_1/1485259900-843.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2017-01/24/thumb/1_1/1485259900-843.jpg</image>
      <description><![CDATA[നോട്ട് നിരോധനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വീണ്ടും. തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് എം ടി പറയുന്നു.]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<p style="position:relative;display: inline-block;color: #fff;">
			<img align="center" alt="MT, M T Vasudevan Nair, Thunchan Literature Festival, M A Baby, BJP, A N Radhakrishnan, എം ടി, എം ടി വാസുദേവന്‍ നായര്‍, തുഞ്ചന്‍ സാഹിത്യോത്സവം, എം എ ബേബി, ബിജെപി, രാധാകൃഷ്ണന്‍" class="imgCont" src="http://media.webdunia.com/_media/ml/img/article/2017-01/24/full/1485259900-843.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 553px;" title="" /></p>
	</p>
	നോട്ട് നിരോധനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വീണ്ടും. തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് എം ടി പറയുന്നു.</p>
<p>
	 </p>
<p>
	സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് എം ടി മനസുതുറന്നത്. തുഞ്ചന്‍ സാഹിത്യോത്സവത്തിനായി പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു എന്നും ഇന്ന് അതിനും കഴിയാത്ത അവസ്ഥയായിരിക്കുകയാണെന്നും എം ടി പറഞ്ഞു. ആരുടെ കൈയിലും ഇന്ന് പണമില്ല എന്ന് അദ്ദേഹം ബേബിയെ ഓര്‍മ്മിപ്പിച്ചു.</p>
<p>
	 </p>
<p>
	തുഞ്ചന്‍ സാഹിത്യോത്സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് എം ടിക്ക് ഉറപ്പുനല്‍കിയിട്ടാണ് എം എ ബേബി മടങ്ങിയത്. </p>]]></content:encoded>
      <pubDate>Tue, 24 Jan 2017 17:39:00 +0530</pubDate>
      <updatedDate>Tue, 24 Jan 2017 17:42:00 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA['ആടുജീവിത'ത്തിനു പകരം 'പശുജീവിത'മായിരുന്നു എഴുതിയതെങ്കിൽ ബെന്യാമിനെ മേജർ രവി പൂജിച്ചേനെ: എൻ എസ് മാധവൻ]]></title>
      <link>https://malayalam.webdunia.com/article/kerala-news-in-malayalam/bennyamin-major-ravi-mohanlal-n-s-madhavan-116031700046_1.html</link>
      <guid>https://malayalam.webdunia.com/article/kerala-news-in-malayalam/bennyamin-major-ravi-mohanlal-n-s-madhavan-116031700046_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/17/thumb/1_1/1458218057-9687.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-03/17/thumb/1_1/1458218057-9687.jpg</image>
      <description><![CDATA['ആടുജീവിത' ത്തിന്‌ പകരം 'പശുജീവിതം' ആയിരുന്നു ബെന്യാമിൻ എഴുതിയിരുന്നതെങ്കിൽ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനേയെന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ എന്‍.എസ്‌.മാധവന്‍. മേജർ രവിയാൽ മോഹൻലാൽ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് ബെന്യാമിൻ പറഞ്ഞപ്പോൾ 'ആരാണ് ...]]></description>
      <content:encoded><![CDATA[<p>
	<p style="float: left;">
		<img align="" alt="" class="imgCont" height="300" src="http://media.webdunia.com/_media/ml/img/article/2016-03/17/full/1458218057-9687.jpg" style="border: 1px solid #DDD; margin-right: 10px; padding: 1px; float: left; z-index: 0;" title="" width="600" /></p>
	&#39;ആടുജീവിത&#39; ത്തിന്‌ പകരം &#39;പശുജീവിതം&#39; ആയിരുന്നു ബെന്യാമിൻ എഴുതിയിരുന്നതെങ്കിൽ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനേയെന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ എന്‍.എസ്‌.മാധവന്‍. മേജർ രവിയാൽ മോഹൻലാൽ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് ബെന്യാമിൻ പറഞ്ഞപ്പോൾ &#39;ആരാണ് ബെന്യാമിൻ&#39; എന്ന് ചോദിച്ച മേജർ രവിയുടെ വാക്കുകളോടുള്ള പ്രതികരണമായാണ് എന്‍.എസ്‌ മാധവന്‍ ഇപ്രകാരം ട്വീറ്റ് ചെയ്തത്.</p>
<p>
	 </p>
<p>
	മോഹന്‍ലാലിന്റെ അടുത്ത്‌ ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്‌ഥാപിക്കാനോ കഴിയാത്ത ചില വ്യക്‌തികളുടെ അനൂയ പ്രകടനമാണ്‌ ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും മേജര്‍ രവി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഒപ്പം ബെന്യാമിൻ എന്ന വ്യക്തിയെ അറിയില്ലെന്നും മേജർ രവി പറഞ്ഞിരുന്നു. മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ സാഹിത്യ ലോകത്തുനിന്നും നിരവധിയാളുകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. </p>
<p>
	 </p>
<p>
	ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയയാണ്‌ ഈ പ്രസ്‌താവനകള്‍. വിവരമില്ലായ്‌മ എന്നേ ഇതിനെയൊക്കെ പറയാനുള്ളൂ എന്നും ഇവരെപ്പോലെയുള്ളരുടെ മണ്ടത്തരങ്ങള്‍ കേട്ട്‌് തെറ്റിദ്ധരിക്കപ്പെടുന്ന നടനല്ല മോഹന്‍ലാല്‍ എന്നും മേജര്‍ രവി പറഞ്ഞിരുന്നു. മോഹൻലാലിന്റെ പേര് ഇതിലേക്ക് വലിച്ചിട്ടതിനാൽ മാത്രമാണ് താൻ പ്രതികരിക്കുനതെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, ഈ വിഷയത്തെ സംബന്ധിച്ച് ഇതുവരെ മോഹൻലാൽ പ്രതികരിച്ചിട്ടില്ല.</p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>
<p>
	 </p>]]></content:encoded>
      <pubDate>Thu, 17 Mar 2016 18:02:00 +0530</pubDate>
      <updatedDate>Thu, 17 Mar 2016 18:04:47 +0530</updatedDate>
      <category><![CDATA[kerala news]]></category>
      <authorname>aparna shaji</authorname>
    </item>
    <item>
      <title><![CDATA[എം ടിയുടെ സാഹിത്യം വളരെ മോശം, അദ്ദേഹം വലിയ എഴുത്തുകാരനേയല്ല; ജോയ് മാത്യുവിന് മനഃസുഖം കിട്ടിയ കഥ!]]></title>
      <link>https://malayalam.webdunia.com/article/film-gossip-in-malayalam/എം-ടിയുടെ-സാഹിത്യം-വളരെ-മോശം-അദ്ദേഹം-വലിയ-എഴുത്തുകാരനേയല്ല-ജോയ്-മാത്യുവിന്-മനഃസുഖം-കിട്ടിയ-കഥ-116020800026_1.html</link>
      <guid>https://malayalam.webdunia.com/article/film-gossip-in-malayalam/എം-ടിയുടെ-സാഹിത്യം-വളരെ-മോശം-അദ്ദേഹം-വലിയ-എഴുത്തുകാരനേയല്ല-ജോയ്-മാത്യുവിന്-മനഃസുഖം-കിട്ടിയ-കഥ-116020800026_1.html</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1454926402-3008.jpg</image>
      <description><![CDATA[മലയാള സാഹിത്യത്തിന്‍റെ പ്രകാശഗോപുരം എംടിയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഒരിക്കല്‍, എം ടിയുടെ സാഹിത്യം വളരെ മോശമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ട സാഹചര്യം നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ്]]></description>
      <content:encoded><![CDATA[<p>
	<p style="float: left;width:100%;text-align:center;">
		<img align="center" alt="MT, Joy Mathew, Mathrubhumi, Manorama, Poonaranga, Dileep, എം ടി, ജോയ് മാത്യു, മാതൃഭൂമി, മനോരമ, പൂനാരങ്ങ, ദിലീപ്" class="imgCont" src="http://media.webdunia.com/_media/ml/img/article/2016-02/08/full/1454926402-3008.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 550px; height: 520px;" title="" /></p>
	മലയാള സാഹിത്യത്തിന്‍റെ പ്രകാശഗോപുരം എംടിയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഒരിക്കല്‍, എം ടിയുടെ സാഹിത്യം വളരെ മോശമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ട സാഹചര്യം നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിനുണ്ടായി. </p>
<p>
	 </p>
<p>
	തന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ‘പൂനാരങ്ങ’യുടെ പ്രകാശനത്തോട് അനുബന്ധിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ എം ടി അനുഭവം ജോയ് മാത്യു പറയുന്നത്. </p>
<p>
	 </p>
<p>
	“അക്കാലത്ത് ഞാന്‍ ജനകീയ സാംസ്കാരികവേദി പ്രവര്‍ത്തകനാണ്. നാടുഗദ്ദിക നാടകപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അതില്‍ പ്രതിഷേധിക്കാനായി എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു. പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങിയവരില്‍ നിന്നും ഒപ്പ് ശേഖരിച്ചു. പട്ടത്തുവിളയുടെ വീടിന് തൊട്ടടുത്താണ് എം ടിയുടെ വീട്. എം ടിയുടെ വീട്ടില്‍ പോയി കൂട്ട് അപേക്ഷയില്‍ ഒപ്പിടാമോ എന്നുചോദിച്ചപ്പോള്‍ ‘നോ’ എന്നായിരുന്നു മറുപടി. ഇതൊരു പൊളിറ്റിക്കലായ പ്രശ്നമായതുകൊണ്ട് ഒപ്പിടാന്‍ പറ്റില്ലെന്നായി എം ടി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആദ്യമായാണ് ഇക്കാര്യത്തില്‍ ഒരാള്‍ നോ പറയുന്നത്. അപ്പോള്‍ തന്നെ മനസ്സില്‍ അദ്ദേഹത്തെ പ്‌രാകി” - ജോയ് മാത്യു പറയുന്നു.</p>
<p>
	 </p>
<p>
	“ഞാന്‍ ഇടവഴിയില്‍ നിന്നുകൊണ്ട് എം ടിയുടെ സാഹിത്യം വളരെ മോശമാണ്, അദ്ദേഹം വലിയ എഴുത്തുകാരനൊന്നുമല്ല എന്നൊക്കെ വിളിച്ചുപറഞ്ഞു. പണമില്ലാത്തവന്‍ ബിരിയാണി മോശമാണെന്ന് പറയുന്നതുപോലെയായിരുന്നു അത്. നല്ല മനഃസുഖം കിട്ടി” - മാതൃഭൂമിക്ക് വേണ്ടി കെ മധുവിന് അനുവദിച്ച അഭിമുഖത്തില്‍ ജോയ് മാത്യു വെളിപ്പെടുത്തുന്നു.</p>]]></content:encoded>
      <pubDate>Mon, 08 Feb 2016 15:41:00 +0530</pubDate>
      <updatedDate>Mon, 08 Feb 2016 15:44:24 +0530</updatedDate>
      <category><![CDATA[film gossip]]></category>
      <authorname>Webdunia Desk</authorname>
    </item>
    <item>
      <title><![CDATA[ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/ഇങ്ങനെയാണ്-ഞാന്‍-കുട്ടികളുടെ-കവി-ആയത്-108032600028_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/ഇങ്ങനെയാണ്-ഞാന്‍-കുട്ടികളുടെ-കവി-ആയത്-108032600028_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[ഞാനാദ്യമിറക്കിയത് ഒരു കുട്ടിക്കവിതാ പുസ്തകമാണ്. തൊളളായിരത്തി അന്പതിലോ അന്പത്തിരണ്ടിലോ എന്നോര്‍മ്മയില്ല ആ പുസ്തകത്തിന്‍റെ ഒരു കോപ്പി പോലും ഇപ്പോള്‍ കൈയ്യിലില്ലാത്തതിനാല്‍ നോക്കി സംശയം തീര്‍ക്കാന്‍ വയ്യ.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0803/26/images/img1080326028_1_1.jpg' Alt='kunjunni mash with children' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഞാനാദ്യമിറക്കിയത് ഒരു കുട്ടിക്കവിതാ പുസ്തകമാണ്. തൊളളായിരത്തി അന്പതിലോ അന്പത്തിരണ്ടിലോ എന്നോര്‍മ്മയില്ല ആ പുസ്തകത്തിന്‍റെ ഒരു കോപ്പി പോലും ഇപ്പോള്‍ കൈയ്യിലില്ലാത്തതിനാല്‍ നോക്കി സംശയം തീര്‍ക്കാന്‍ വയ്യ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കുട്ടിക്കവിതാ പുസ്തകമാണത്. അതിലെ കുട്ടിക്കവിതകള്‍ മുഴുവന്‍ രാമനാട്ടുകരയില്‍ വച്ചെഴുതിയതാണ്. അന്ന് ഞാന്‍ രാമനാട്ടു കര ഹൈസ്ക്കുളില്‍ മിഡില്‍ ക്ളാസ് അധ്യാപകനായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെക്കണ്ടറി ട്രെയിന്‍ഡ് അധ്യാപകന്‍. താമസിച്ചിരുന്നത് പുത്തന്‍ വീട്ടില്‍ മാനുക്കുട്ടമേനോന്‍റെ വീട്ടില്‍. അവിടെ വച്ച് അദ്ദേഹത്തിന്‍റെ രണ്ടുകുട്ടികളെ പഠിപ്പിച്ചിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>രണ്ടു ചെറിയ കുട്ടികള്‍. അവരിലൊരാള്‍ സ്ക്കൂളില്‍ പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്പോള്‍ ചിലപ്പോള്‍ എനിക്ക് കൊച്ചു കൊച്ചു കവിതകളുണ്ടാകും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതവര്‍ക്ക് ചൊല്ലിക്കൊടുക്കും. അവരെക്കൊണ്ട് ചൊല്ലിക്കും. അവയില്‍ പലതും അവര്‍ നിഷ്പ്രയാസം ചൊല്ലിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ ഒരു പത്തിരുപത് കവിത ആയപ്പോള്‍ എനിക്ക് അവയെല്ലാം ചേര്‍ത്ത് ഒരു കൊച്ചു പുസ്തകമായി അച്ചടിക്കണമെന്ന് തോന്നി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്തകമാക്കണമെങ്കില്‍ ഒര് പേര് വേണ്ടേ."കുട്ടികള്‍ പാടുന്നു' എന്ന് കൊടുക്കാനാണ് തോന്നിയത്. അങ്ങനെ തോന്നാനൊരു കാരണമുണ്ട്.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അക്കാലത്ത് ബാലാമണിയമ്മ" അവര്‍ പാടുന്നു' എന്നൊരു കവിതാ സമാഹരമിറക്കിയിട്ടുണ്ട് . അന്ന് ഞാന്‍ ആ പുസ്തകം നേരില്‍ കണ്ടിരുന്നോ എന്നോര്‍മ്മയില്ല ( പിന്നീടൊരിക്കല്‍ കാണുക മാത്രമല്ല വായിക്കുക തന്നെ ചെയ്തിട്ടുണ്ട് നിശ്ഛയം)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏതായാലും അവര്‍ പാടുന്നു എന്ന പേരില്‍ നിന്നാണ് എനിക്കൈന്‍റെ പുസ്തകത്തിന് " കുട്ടികള്‍ പാടുന്നു ' എന്ന് കൊടുക്കാന്‍ തോന്നിയത്. അങ്ങനെ കൊടുക്കുകയും ചെയ്തു.</font><br/> <font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>തുടര്‍ന്ന് ഞാന്‍ ഇറക്കിയ പുസ്തകങ്ങളില്‍ മിക്കതിന്‍റെയും പേര് രണ്ട് വാക്കിലുളളതാണ്. ഉണ്ടനും ഉരുളിയും, ഉലക്കയും ഇരട്ട മരണവും ,നല്ല കഥകള്‍, അമൃത കഥകള്‍, കഥാ സൂക്തങ്ങള്‍, നാടും വീടും, ഊണ് തൊട്ട് ഉറക്കം വരെ, ചെറിയ കുട്ടിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍ , നോണ്‍സെന്‍സ് കവിതകള്‍, കുഞ്ഞുണ്ണിയുടെ കവിതകള്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍റെ പേരും, ചെറുതെങ്കിലും, മൂന്നക്ഷരം മാത്രമുളളതാണെങ്കിലും കുഞ്ഞ്, ഉണ്ണി, എന്നീ രണ്ടുവാക്കുകള്‍ ചേര്‍ന്നുണ്ടായതാണല്ലോ. ജീവിതത്തില്‍ പക്ഷേ, ഞാനൊറ്റയാണുതാനും</font><br/><font  style='font-size:12pt; color:#000000'></font><br/>(<font  style='font-size:12pt; color:#000000'>മേല്‍പ്പറഞ്ഞ,"കുട്ടികള്‍ പാടുന്നു'എന്ന എന്‍റെ ഈ കുട്ടിക്കവിതാ പുസ്തകം ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അതൊന്നെനിക്ക് അയച്ചു തന്നാല്‍ അതിലെ കവിതകള്‍ മുഴുവന്‍ പകര്‍ത്തിയെടുത്ത് പുസ്തകം നന്ദിപൂര്‍വ്വം മടക്കി അയച്ചുതരാം.)</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്ന് കിട്ടിയിരുന്ന ന്യൂസ് പ്രിന്‍റ് കടലാസിലാണ് പുസ്തകം അച്ചടിച്ചത് . ചട്ട അന്ന് സ്ക്കൂള്‍ കുട്ടികള്‍ക്കുളള 40 പേജ് നോട്ട്ബുക്കിന്‍റെ ചട്ടക്കുപയോഗിക്കുന്നതിനെക്കാള്‍ കട്ടികുറഞ്ഞ റോസ് നിറത്തിലുളള കടലാസും. (എക്സര്‍സൈസ് പുസ്തകം ഞങ്ങള്‍ കുട്ടികള്‍ എക്സൈസ് പുസ്തകം എന്നാണ് പറയാറ്) </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്കത്തിന്‍റെ വലിപ്പം ക്രൗണോ ഡമ്മിയോ ആയിരുന്നില്ല ഒരു പേരും ഇടാന്‍ വയ്യാത്ത ഒരു പ്രത്യേക വലിപ്പം. നീളത്തിലും വീതിയിലും ഏടുകളുടെ എണ്ണത്തിലും നാല്‍പ്പത്പേജ് പുസ്കകത്തേക്കാള്‍ ചെറുത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുട്ടികളുടെ മനഃപാഠപുസ്തകത്തെക്കാള്‍ വലുത്. എന്തുകൊണ്ടിങ്ങനെ ഒരു കണക്കിലും പെടാത്ത പുസ്തകമാക്കി എന്ന് ചോദിച്ചാല്‍ അന്ന് വാങ്ങാന്‍ കിട്ടിയിരുന്ന പ്രിന്‍￉ിംഗ് പേപ്പറിന്‍റെ ഒരു പായ മടക്കിയപ്പോള്‍ ഉണ്ടായ വലിപ്പമതായിരുന്നു എന്നത് തന്നെ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>പ്രസിലെ ഫോര്‍മാന്‍ രാമന്‍ നായര്‍ പുസ്തകത്തിന്‍റെ വലിപ്പം ഇങ്ങനെയാക്കുകയാണ് ചെലവ് കുറയാന്‍ നല്ലത് എന്ന് നിര്‍ദ്ദേശിച്ചു . പുസ്തകം ഇങ്ങനെയാണ് അടിച്ചത് എന്നതിനാല്‍ വെറും രണ്ടണക്ക് (ഇന്നത്തെ പന്ത്രണ്ട് പൈസ)പുസ്കകം വില്‍ക്കാന്‍ കഴിഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുസ്കകത്തിന്‍റെ ആയിരം കോപ്പി അച്ചടിച്ചു. എത്ര വലിയ സാഹിത്യകാരന്മാരുടെ പുസ്കകവും ആയിരം കോപ്പിയെ അടിക്കുക പതിവൂളളൂ. രണ്ടോമൂന്നോ കൊല്ലം കൊണ്ടേ ചെലവാകാറുമുളളൂ. എന്‍റെ പുസ്കകത്തിന്‍റെ തൊളളായിരത്തി എണ്‍പത് കോപ്പിയും ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൊണ്ട് വിറ്റ് കാശ് കിട്ടി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വാങ്ങിയവര്‍ക്ക് ആര്‍ക്കും തന്നെ ഒരു പൈസപോലും കമ്മീഷന്‍ കൊടുക്കേണ്ടി വന്നില്ല. പത്ത് കോപ്പി ഞാന്‍ അന്നത്തെ ഏറ്റവും വലിയ പുസ്ക ക കച്ചവടക്കാരായ കോഴിക്കോട്ടെ മിഠായി തെരുവിലുളള പി. കെ. ബ്രദേഴ്സില്‍ വില്‍പ്പനയ്ക്കു കൊടുത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരെണ്ണം വീട്ടിലേക്കും ഒരെണ്ണം അച്ഛന്‍റെ ഇല്ലത്തേക്കും അയച്ചുകൊടുക്കുകയുണ്ടായി. പുസ്കകം നന്നായില്ല എന്നും അതിലെ കവിതകള്‍ നന്നായിട്ടില്ല എന്നും എന്‍റെ വലിയ ഓപ്പോളും ഇല്ലത്തെ ശ്രീദേവിയും ആയിടെ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ പറയുകയുണ്ടായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പത്തു പുസ്കകം ഞാന്‍ ഒറ്റപ്പാലത്തുളള ഒരു മുറുക്കാന്‍ പീടികയിലാണ് കൊടുത്തത്. ആ മുറുക്കാന്‍ പീടിക താല്‍ക്കാലികമായി ഉണ്ടായതായിരുന്നു, കേരള സാഹിത്യ പരിഷത്തിന്‍റെ ഒരു മഹാ സമ്മേളനം ഒറ്റപ്പാലത്ത് നടന്ന സ്ഥലത്ത്</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അന്ന് ഇന്ത്യയിലെ വൈസ് പ്രസിഡന്‍റോ, പ്രസിഡന്‍റോ ആയിരുന്ന സര്‍. എസ്. രാധാകൃഷ്ണനായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍. സമ്മേളനത്തില്‍ മഹാകവി വളളത്തോള്‍ നാരായണമേനോന്‍ തൊട്ട് അന്ന് ജീവിച്ചിരുന്ന പ്രശസ്തരായ എല്ലാ കവികളും പങ്കെടുത്തിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഇവരെയെല്ലാം ഒരുമിച്ച് കാണാമല്ലോ എന്ന് വിചാരിച്ചാണ് അന്ന് ഞാനും രാമനാട്ട് കര ഹൈസ്ക്കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന ചന്തുക്കുട്ടി മാഷും കൂടി പോയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സമ്മേളനം ഒരു ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണിതൊട്ട് രാത്രി വളരെ വൈകുന്നത് വരെ നീണ്ടു. അതു കഴിഞ്ഞ് എന്തെല്ലാമോ കലാപാരിപാടികളുണ്ടായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്ലാം കഴിഞ്ഞ് പിറ്റേന്ന് രാവിലെ മടങ്ങിപ്പോരുന്പോള്‍ എന്‍റെ പത്തു പുസ്തകത്തില്‍ വല്ലതും വിറ്റുപോയോ എന്ന് ഞാന്‍ ആ കടക്കാരനോട് ചോദിച്ചില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാരണം ഒന്നും വിറ്റില്ല, പത്തു പുസ്തകവും മടക്കിക്കൊണ്ടുപൊയ്ക്കോളൂ എന്നദ്ദേഹം പറയേണ്ടി വന്നത് കേള്‍ക്കേണ്ടി വന്നാലോ എന്ന നാണക്കേട് അനുഭവിക്കാനുളള ധൈര്യം എനിക്കന്നുണ്ടായിരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ പത്തു പുസ്തകം ആ കച്ചവടക്കാരന്‍ അതിലെ ഏടുകളോരോന്നായി കീറി മുറിച്ച് കടലയോ മുറുക്കാനോ പൊതിഞ്ഞ് കൊടുക്കാനോ ഉപയോഗിച്ചിട്ടുണ്ടാവുമോ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഉണ്ടെങ്കില്‍ അതിലെ കവിത ആ വീടുകളിലൊന്നിലെങ്കിലും ആരെങ്കിലും വായിച്ചിട്ടുണ്ടാകുമോ? അതോ, അദ്ദേഹത്തിന്‍റെ വീട്ടിലുളള ചെറിയ കുട്ടികള്‍ക്കും അയല്‍പ്പക്കത്തെ ചെറിയ കുട്ടികള്‍ക്കും കൊടുത്തിരിക്കുമോ? എങ്കില്‍ ഞാന്‍ ധന്യനായി. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.</font><br/><font  style='font-size:12pt; color:#000000'>എന്‍റെ ആദ്യത്തെ പുസ്തകം </font><br/> <font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എന്‍റെ ഈ പുസ്തകം സ്വയം വായിച്ച് പഠിച്ചിട്ടാവാം അല്ലെങ്കില്‍ അതിലെ കവിത അധ്യാപകര്‍ വായിച്ചു കൊടുത്തിട്ടാവാം രാമനാട്ടുകരയിലെ ഒരു കുട്ടി, </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കോവാലന്‍ പൂവാലന്‍</font><br/><font  style='font-size:12pt; color:#000000'>കന്നാലിവാലിന്മേലൂഞ്ഞാലാടിക്കളിക്കുന്നു</font><br/><font  style='font-size:12pt; color:#000000'>ഞാനെന്‍റെ വീട്ടിലടുക്കളേലമ്മേടെ</font><br/><font  style='font-size:12pt; color:#000000'>വാലിന്മേല്‍തൂങ്ങിക്കരയുന്നു </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്ന കവിത ഈണത്തില്‍, ഉച്ചത്തില്‍ ചൊല്ലി രസിക്കുന്നത് അവന്‍ കാണാതെ കേട്ടാനന്ദിക്കാനുളള ഭാഗ്യം എനിക്കുണ്ടായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കവിക്കുണ്ടാകാവുന്ന ഏറ്റവും വലിയ ആനന്ദം എനിക്ക് എന്‍റെ കാവ്യ ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെയുണ്ടായി. ആ പുസ്തകത്തിലെ, </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അയ്യയ്യാ പാടത്ത്</font><br/><font  style='font-size:12pt; color:#000000'>നെല്ല് വിളഞ്ഞ് കിടക്കുന്നു</font><br/><font  style='font-size:12pt; color:#000000'>അയ്യയ്യാ അയ്യയ്യാ</font><br/><font  style='font-size:12pt; color:#000000'>എന്തൊരു ചന്തം കണ്ടില്ലേ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്ന് തുടങ്ങുന്ന പാട്ട് കുട്ടികള്‍ ഈണത്തില്‍ ചൊല്ലി നടക്കുന്നുണ്ടെന്ന്, അത് കേട്ട രാമനാട്ടുകര സേവാ മന്ദിരത്തിലെ രാധാകൃഷ്ണമേനോന്‍ എന്നോട് പറയുകയുണ്ടായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്. </font><font style='font-size:11pt;'></font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 26 Mar 2008 12:43:51 +0530</pubDate>
      <updatedDate>Tue, 22 Apr 2014 19:21:31 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പത്മരാജന്‍ പറഞ്ഞത്]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/പത്മരാജന്‍-പറഞ്ഞത്-108012400104_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/പത്മരാജന്‍-പറഞ്ഞത്-108012400104_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[നല്ല ഒരു തിരക്കഥ ശ്രദ്ധാപൂര്‍വ്വം വായിച്ചു പോകുന്ന ഒരാളിന് പിന്നീടതില്‍ നിന്നു  വിരിഞ്ഞുവരാന്‍ പോകുന്ന സിനിമയുടെ പൂര്‍ണ്ണ രൂപം അനുഭവവേദ്യമാകാതിരിക്കുകയില്ല.]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തിരക്കഥ എഴുതുന്പോള്‍, എഴുത്തുകാരന്‍റെ തലച്ചോറിലൂടെ സെക്കന്‍റില്‍ ഇരുപത്തിനാലു ഫ്രെയിം  എന്ന തോതില്‍  ദൃശ്യങ്ങളോടുന്നു എന്ന് എവിടെയോ വായിച്ചതോര്‍മ്മയുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>നോവലിനോ  ചെറുകഥയ്ക്കോ ഉളള മാന്യത തിരക്കഥയ്ക്കു കല്‍പ്പിച്ചു കൊടുക്കാന്‍ സാഹിത്യ നിരൂപകന്മാര്‍ വൈമുഖ്യം പ്രകടിപ്പിച്ചു കാണാറുണ്ട്. എനിക്കു തോന്നുന്നതു ഇതര സാഹിത്യ രൂപങ്ങളുമായി തിരക്കഥയെ താരതമ്യപ്പെടുത്തുന്നതു തന്നെ അര്‍ത്ഥ ശൂന്യമായ ഒരേര്‍പ്പാടാണെന്നാണ്, </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കാരണം സാഹിത്യം പോലെ തന്നെ കടലാസ്സില്‍  വാക്കുകളിലൂടെ എഴുതപ്പെടുന്നു. എന്നതിനപ്പുറത്ത്, തിരക്കഥയ്ക്കു സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ല, ഇതര സാഹിത്യ രൂപങ്ങളെക്കാളേറെ അടുത്തു നില്‍ക്കുന്നത്. ചിത്രകല, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, വര്‍ണ്ണങ്ങള്‍, നിശബ്ദത തുടങ്ങിയവയോടാണ്. </font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എഴുതപ്പെടാത്ത വാക്കുകള്‍, സാഹിത്യത്തില്‍ അന്തിമമാണ്. പിന്നീടുളള അതിന്‍റെ വളര്‍ച്ചയും വികാസവുമെല്ലാം വായനക്കാരന്‍റെ മനസ്സിലാണ്. തിരക്കഥയില്‍  അതങ്ങനെയല്ല : ഫിലിമിലേക്കു പകര്‍ത്തിയതിനുശേഷം പോലും   അതില്‍ വെട്ടിത്തിരുത്തലുകള്‍  ഉണ്ടാവുക  അതിസാധാരണമാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എഴുതുന്ന വരികള്‍ പലപ്പോഴും  ലൊക്കെഷനില്‍  ആവശ്യമില്ലാതെ വരുന്നു. എഡിറ്റിംഗ് ടേബിളില്‍  അവയില്‍ പലതും അര്‍ത്ഥശൂന്യമായി മാറുന്നു. സിനിമയുടെ ബ്ളൂ പ്രിന്‍റാണ് തിരക്കഥ. ചലച്ചിത്ര സ്രഷ്ടാവിന്‍റെ മനസ്സിലായാലും കടലാസ്സിലായാലും  നല്ലൊരു തിരക്കഥ മൂര്‍ത്ത രൂപം  പ്രാപിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ നല്ലൊരു  സിനിമയുടെ ആദ്യ സ്പന്ദനങ്ങള്‍ ശ്രവിക്കാന്‍ സാധിക്കൂ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാന്പിന്‍ മുട്ടയുടെ സുതാര്യതയ്ക്കിടയില്‍ ദൃശ്യമാവുന്നത്. പിന്നീട് ഏഴഴകും വിശി വരുന്ന  ചന്ദ്രക്കലയും  കരുത്തും മൂര്‍ച്ചയുമുളള കുഞ്ഞരിപ്പല്ലുകളുമാണ്. അതു പോലെ നല്ല ഒരു തിരക്കഥ ശ്രദ്ധാപൂര്‍വ്വം വായിച്ചു പോകുന്ന ഒരാളിന് പിന്നീടതില്‍ നിന്നു  വിരിഞ്ഞുവരാന്‍ പോകുന്ന സിനിമയുടെ പൂര്‍ണ്ണ രൂപം അനുഭവവേദ്യമാകാതിരിക്കുകയില്ല. </font><br/> </font>]]></content:encoded>
      <pubDate>Thu, 24 Jan 2008 18:38:12 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ദേവന്‍റെ ആരോപണത്തിന്‍റെ കാരണമറിയില്ലെന്ന്]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/ദേവന്‍റെ-ആരോപണത്തിന്‍റെ-കാരണമറിയില്ലെന്ന്-108011500079_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/ദേവന്‍റെ-ആരോപണത്തിന്‍റെ-കാരണമറിയില്ലെന്ന്-108011500079_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[കുമാരനാശന്‍റെ വീണപൂവ് പൊട്ടകവിതയാണെന്ന് താന്‍ പറഞ്ഞുവെന്ന് എം.വി.ദേവന്‍ ആരോപണം ഉന്നയിച്ചതിന്‍റെ കാരണം അറിയില്ലെന്ന് കവി ഡി.വിനയചന്ദ്രന്‍ വെബ്‌ദുനിയയോട് പറഞ്ഞു]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/15/images/img1080115079_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>FILE</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കുമാരനാശന്‍റെ വീണപൂവ് പൊട്ടകവിതയാണെന്ന് താന്‍ പറഞ്ഞുവെന്ന് എം.വി.ദേവന്‍ ആരോപണം ഉന്നയിച്ചതിന്‍റെ കാരണം അറിയില്ലെന്ന് കവി ഡി.വിനയചന്ദ്രന്‍ വെബ്‌ദുനിയയോട് പറഞ്ഞു. വിനയചന്ദ്രനുമായി ശ്രീഹരി പുറനാട്ടുകര നടത്തിയ അഭിമുഖത്തില്‍ നിന്ന്.</font><br/><font  style='font-size:12pt; color:#000000'></font><br/>1 <font  style='font-size:12pt; color:#000000'><i>കുമാരനാശന്‍റെ വീണപൂവ് പൊട്ടകവിതയാണെന്ന് താങ്കള്‍ പറഞ്ഞുവെന്ന് എം.വി. ദേവന്‍ ആരോപണം ഉന്നയിച്ചിരുന്നുവല്ലോ കാരണം?.</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എനിക്കറിയില്ല. പക്ഷെ ഒന്നറിയാം ചിലര്‍ക്ക് വിവാദം ഉണ്ടാക്കിയില്ലെങ്കില്‍ ജീവിക്കുവാന്‍ കഴിയുകയില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'><i>വീണപൂവിനെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>വീണപൂവ് ആശാന്‍റെ മികച്ച കവിതയാണെന്ന് എനിക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന്‍റെ കാവ്യപ്രതിഭ ചിന്താവിഷ്‌ടയായ സീത, ലീല, പ്രരോദനം എന്നിവയിലാണ് എനിക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഇക്കാര്യം പലപ്പോഴും ഞാന്‍ എഴുതിയിട്ടുണ്ട്. ആശാന്‍ കവിതയക്ക് ഞാന്‍ നല്‍കിയ ഏറ്റവും വലിയ പ്രണാമമാണ് ‘കായിക്കരയിലെ കടല്‍’.</font><br/><font  style='font-size:12pt; color:#000000'></font><br/>3 <font  style='font-size:12pt; color:#000000'><i>വീണപൂവിന് നിരവധി വ്യാഖ്യാനങ്ങള്‍ വന്നതിനെപ്പറ്റി?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പൂവിനെ പ്രതീകമാക്കിയതുകൊണ്ടാണ് ഒരു പാട് ദുര്‍വ്യാഖ്യാനങ്ങള്‍ വന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'><i>നായികമാരുടെ വികാരങ്ങള്‍ ആശാന്‍റെ നായകന്‍‌മാര്‍ അവഗണിക്കുന്നതിനെപ്പറ്റി?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബംഗാളിലെ സാഹിത്യ നവോത്ഥാനം  ആശാനില്‍ സ്വാധീനം  ചെലുത്തിയിട്ടുണ്ട്.  ഇതു മൂലമായിരിക്കും ആശാന്‍റെ നായകന്‍‌മാര്‍ നായികമാരുടെ വികാരങ്ങളെ മാനിക്കാതെയിരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/>5 <font  style='font-size:12pt; color:#000000'><i>കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആശാന്‍ കവിതാ പഠനങ്ങളെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആശാന്‍റെ കവിതകളില്‍ നിന്ന് രണ്ട് വാരി വായിച്ച് മുന്‍ വിധികളോടു കൂടിയാണ് പലപ്പോഴും പഠനങ്ങള്‍ നടത്തുന്നത്. പഠനം നടത്തുന്നവരോട് എനിക്ക് പറയാനുള്ളത്  അദ്ദേഹത്തിന്‍റെ മുഴുവന്‍ കൃതികളും വായിച്ചുകൊണ്ടുള്ള പഠനം നടത്തണമെന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/>6 <font  style='font-size:12pt; color:#000000'><i>ആശാന്‍റെയും നാരായണഗുരുവിന്‍റെയും കാവ്യപ്രതിഭയെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒറ്റവാക്കില്‍ ഞാന്‍ ഉത്തരം പറയാം. കാവ്യപ്രതിഭയുടെ കാര്യത്തില്‍ നാരായണഗുരുവിനേക്കാളും മുന്‍‌പന്തിയില്‍ നില്‍ക്കുന്നത് കുമാരനാശാനാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/>7 <font  style='font-size:12pt; color:#000000'><i>ആശാന്‍റെ കവിതകളില്‍ ആധുനിക മലയാള കവിതയുടെ അടയാളങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ നൂറുശതമാനം വിയോജിക്കുന്നു. കാളിദാസകവിതകളോടാണ് ആശാന്‍ കവിതകള്‍ക്ക് സാമ്യം. മലയാളത്തില്‍ ആധുനിക കവിത ആരംഭിക്കുന്നത്. ഇടപ്പിള്ളി, ചങ്ങമ്പുഴ എന്നിവരില്‍ നിന്നാണ്.</font>]]></content:encoded>
      <pubDate>Tue, 15 Jan 2008 17:43:29 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സാറാജോസഫുമായൊരു സംഭാഷണം]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/സാറാജോസഫുമായൊരു-സംഭാഷണം-108011200054_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/സാറാജോസഫുമായൊരു-സംഭാഷണം-108011200054_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[ആഗോളവല്‍ക്കരണത്തിന്റെ ‘ഒളി അജണ്ട’യാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സാര്‍വത്രികമായി നടക്കുന്ന അഴിച്ചുപണിക്കും സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന പ്രാധാന്യത്തിനും പിന്നില്‍.]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/12/images/img1080112054_1_1.jpg' Alt='Sara Joseph' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ബപാസി (ദ ബുക്ക് സെല്ലേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് അസോസിയേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) നല്‍‌കുന്ന കവിഞ്ജര്‍ കരുണാനിധി പൊര്‍ക്കിഴി പുരസ്കാരം സ്വീകരിക്കാനായി ചെന്നൈയില്‍ എത്തിയ പ്രശസ്ത എഴുത്തുകാരി സാറാജോസഫിന് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിക് അസോസിയേഷന്‍ തമിഴ്‌നാട് ഘടകം (ചെന്നൈ വിഭാഗം) മലയാളി ക്ലബ്ബില്‍ ഒരു സ്വീകരണം  നല്‍കുകയുണ്ടായി. സ്വീകരണത്തെ തുടര്‍ന്ന്  സാറാജോസഫുമായി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'><b>ആമുഖമായി  സാറാജോസഫ് സംസാരിച്ചത് -</b></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നമുക്ക് നമ്മുടെ ഭാഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ആഗോളവല്‍ക്കരണം വരാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞ് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പേ നമ്മള്‍ ചൂടേറിയ ചര്‍ച്ചകളും സംവാദങ്ങളും നടത്തി. ഇന്നിതാ ആഗോളവല്‍ക്കരണം പ്രയോഗഘട്ടത്തില്‍ വന്നുകഴിഞ്ഞിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആഗോളവല്‍ക്കരണത്തിന്റെ ‘ഒളി അജണ്ട’യാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സാര്‍വത്രികമായി നടക്കുന്ന അഴിച്ചുപണിക്കും സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന പ്രാധാന്യത്തിനും പിന്നില്‍. കുട്ടികള്‍ക്ക് പഠിക്കേണ്ട 27 വിഷയങ്ങളില്‍ ഐച്ഛികമായി എടുക്കേണ്ട ഒന്നായാണ് ഭാഷാപഠനം ഉള്‍‌പ്പെടുത്തിയിരിക്കുന്നത്.  ഭാഷ പഠിക്കേണ്ട എന്ന് പറയുന്നത് നിങ്ങള്‍ നിങ്ങളെ പഠിക്കേണ്ട എന്ന് പറയുന്നതിന് തുല്യമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഐച്ഛിക വിഷയമായി ഭാഷാപഠനം ചുരുങ്ങുമ്പോള്‍ അടുത്ത തലമുറയ്ക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട സൌന്ദര്യബോധവും നൈതികതയുമാണ്. പുതിയ കാലഘട്ടത്തിന്റെ എല്ലാ ഗുണങ്ങളും നമ്മുടെ കുട്ടികള്‍ക്ക് കിട്ടണം. എന്നാല്‍ അത് മാത്രമായി ചുരുക്കുകയും നമ്മുടെ സംസ്കാരം മറന്നുകളയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാഷയും സംസ്കാരവും പരിഗണിക്കാതെ ആഗോളപൌരത്വവും ഉന്നം‌വച്ച് കുതിക്കുന്ന ഈ കാലഘട്ടത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും സാഹിത്യകാരനുമായ കരുണാനിധി ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം മലയാളത്തിന് ലഭിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. മുല്ലപ്പെരിയാര്‍ മാത്രമല്ല, തമിഴ്‌നാടിനും കേരളത്തിനുമിടയിലെന്നാണ്‌ ഇതര്‍ഥമാക്കുന്നത്‌. അക്ഷരത്തിനും സാഹിത്യത്തിനും വിദേശങ്ങളില്‍ ലഭിക്കുന്ന ബഹുമാനം ഇന്ത്യയില്‍ ഇല്ല. അതിനാല്‍ തന്നെ അക്ഷരത്തെ ആദരിക്കുന്ന ഈ പുരസ്കാരം എനിക്കേറെ പ്രധാനപ്പെട്ടതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/12/images/img1080112054_2_1.jpg' Alt='sara joseph' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage-->  <font  style='font-size:12pt; color:#000000'>ചോദ്യം: ‘ഒളി അജണ്ട’ എന്ന് ടീച്ചര്‍ പറഞ്ഞല്ലോ? എന്താണീ ഒളി അജണ്ട? ആരാണിത് നടപ്പിലാക്കുന്നത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്: ആരെങ്കിലും ബോധപൂര്‍വ്വം നടപ്പാക്കുന്ന ഒന്നായിക്കൊള്ളണമെന്നില്ല ഈ ഒളി അജണ്ട. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. പൊതുമേഖലകളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? വിദ്യാഭ്യാസം സ്വകാര്യമേഖലയിലേക്ക് മാറുന്നതാണ് നാം കാണുന്നത്. പണമുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നായി വിദ്യാഭ്യാസം ചുരുങ്ങുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സെക്കണ്ടറി തലം വരെ സൌജന്യ വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ആരെങ്കിലും ഇന്ന് ഇതോര്‍ക്കുന്നുണ്ടോ? സി‌ബി‌എ‌സി പോലുള്ള പേരുകളിലാണ് നമുക്കിന്ന് താല്‍‌പ്പര്യം.  പണമുള്ളവന് പഠിക്കാം എന്നാണ് രീതി. വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ സര്‍ക്കാരുകള്‍ക്ക് വേണ്ടത്ര ജാഗ്രത ഉണ്ടായില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യം: കേരളത്തെ മാത്രം മുന്നില്‍ കണ്ടാണ് ടീച്ചര്‍ സംസാരിക്കുന്നതെന്ന് തോന്നുന്നു. സി‌ബി‌എ‌സി സിലബസ്സും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്യ സംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും ജോലി തേടാന്‍ നമ്മുടെ മക്കളെ പ്രാപ്തരാക്കുന്നുണ്ട് എന്ന് മറക്കരുത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളേക്കാള്‍ ഗുണനിലവാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉണ്ടെന്നത് മിക്കവരും അംഗീകരിക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്നോട്ട് പോവുന്നത്? നമ്മുടെ രാഷ്ട്രീയബോധത്തിന്റെ ഭാഗമായ സംഘടനകളും മറ്റും ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നില്ലേ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളേക്കാള്‍ യോഗ്യതയും പ്രാപ്തിയുമുള്ളവരാണ് പി‌എസ്‌സി വഴിയൊക്കെ നിയമനം കിട്ടി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. എന്നിട്ടും ഇവിടങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാവുന്നില്ല. ഇതിന് കാരണം അവരെ ശരിക്ക് പണിയെടുപ്പിക്കുന്നില്ല എന്നതാണ്. അല്ലെങ്കില്‍ പണിയെടുക്കാന്‍ അവരെ വിടുന്നില്ല എന്നും പറയാം. അവരെക്കൊണ്ടു ജോലി ചെയ്യിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സംഘടനകളുടെ കയ്യൂക്കും ഇങ്ങനെയൊരു അവസ്ഥയെ സഹായിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലി എന്ന് വച്ചാല്‍ എല്ലാത്തിനുമുള്ള അര്‍ഹത നേടി എന്ന കാഴ്ചപ്പാടില്‍ നിന്നാണ് പണിയെടുക്കാത്ത അവസ്ഥയുണ്ടാവുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തല്ലിപ്പഴുപ്പിക്കലാണ് അവിടത്തെ വിദ്യാഭ്യാസ രീതി.  അതാണല്ലോ നമുക്കിപ്പോള്‍ വേണ്ടത്! പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസം ശരിയല്ല എന്ന തോന്നല്‍ കൂടിയാവുമ്പോള്‍ എല്ലാം ശരിയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യം: പല കാര്യങ്ങളിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇടതുപക്ഷമാണല്ലോ ഇപ്പോള്‍ ഭരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിച്ച് പൊതുമേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്: ഇടതുപക്ഷ സര്‍ക്കാരിന് വിദ്യാഭ്യാസ രംഗത്ത് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. കാര്‍ഷികബില്ലും വിദ്യാഭ്യാസബില്ലും ഭൂപരിഷ്കരണബില്ലുമൊക്കെ കൊണ്ടുവന്ന പരിചയമുള്ളതാണ് ഇടതുപക്ഷ പ്രസ്ഥാനം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയെന്തെങ്കിലും ചെയ്യാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസ നയം ഇപ്പോള്‍ ഏറെ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണല്ലോ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടതുപക്ഷ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നില്ല. ക്രിസ്തീയ വിഭാഗങ്ങളിലെ തല്‍‌പ്പരകക്ഷികള്‍ മാത്രമല്ല സര്‍ക്കാരിനെ വിദ്യഭ്യാസനയത്തിന് തുരങ്കം വയ്ക്കുന്നത്. പലരുമുണ്ട് അതിന് പിന്നില്‍. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ഇടതുപക്ഷ സര്‍ക്കാരിന് ജാഗ്രത വേണമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഒരു സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇടതുപക്ഷ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അച്യുതാനന്ദനുണ്ടെന്ന് മറക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് മാത്രം എന്ത് ചെയ്യാനാവും? ഭരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടത്ര സമയം കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നല്ലൊരു മുഖ്യമന്ത്രി ഉണ്ടായതുകൊണ്ടു മാത്രം നെല്ലുണ്ടാകണമെന്നില്ല. സര്‍ക്കാരിന് ഭരിക്കാന്‍ സമയം കിട്ടണം. തൃശ്ശൂരിലെ കാര്യം തന്നെ എടുക്കൂ. പുഴക്കല്‍ പാടത്ത്‌ എണ്ണൂറ്‌ ഏക്കര്‍ വയല്‍ നികത്തിയാണ്‌ സ്വകാര്യ സ്ഥാപനം ടൗണ്‍ഷിപ്പ്‌ നിര്‍മിക്കുന്നത്‌. തൃശ്ശൂരിന്റെ നെല്ലറകളില്‍ ഒന്നാണ് അന്യം നിന്നുപോവുന്നത്. സര്‍ക്കാര്‍ ഈ പദ്ധതി തടയണമായിരുന്നു. നെല്ലറ വേണോ ടൗണ്‍ഷിപ്പ്‌ വേണോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/></font><!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/12/images/img1080112054_3_1.jpg' Alt='sara joseph' Border=2  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>WD</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ചോദ്യം: ഇടതും വലതും കേരളത്തില്‍ മാറിമാറി വരികയാണല്ലോ? ഇടതുപക്ഷ സഹയാത്രിക എന്ന നിലയില്‍ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ എങ്ങനെ കാണുന്നു? ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു പരാജയമാണെന്നാണോ ടീച്ചര്‍ പറയുന്നത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്: എന്നെക്കൊണ്ട് അങ്ങനെ പറയിച്ച് ‘സര്‍ക്കാര്‍ പരാജയമാണെന്ന് സാറാജോസഫ്’ എന്ന് എഴുതണമായിരിക്കും അല്ലേ? ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പറയുകയുമില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ എപ്പോഴും ഇടതുപക്ഷ സഹയാത്രികയാണ്. എന്നാല്‍, സിപിഎമ്മിലോ പുരോഗമന കലാസാഹിത്യ സംഘത്തിലോ ഞാന്‍ അംഗമല്ലെന്ന് മാത്രം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യം: പിണറായി വിജയന്റെ മകന്‍ വിദേശത്ത് പഠിക്കുന്നതിനെ പറ്റിയൊരു വിവാദ പ്രസ്താവന ടീച്ചര്‍ നടത്തിയിരുന്നില്ലേ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്: പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനം അസാധ്യമാകുന്ന രീതിയിലുള്ള നയങ്ങള്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ എന്തു ചെയ്യുന്നു എന്നാണ് ഞാന്‍ ചോദിച്ചത്. പിണറായിയുടെ മകന്റെ കാര്യം ഇതിനിടയില്‍ പരാമര്‍ശിക്കേണ്ടിവന്നു. എന്നാല്‍ പിണറായി വിജയന്റെ മകന്‍ വിദേശത്ത് പഠിക്കുന്ന കാര്യം ഞാന്‍ പരാമര്‍ശിച്ചത് മാത്രമേ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുള്ളൂ. യഥാര്‍ത്ഥ പ്രശ്നം ആരും ചര്‍ച്ച ചെയ്തില്ല. പിണറായിയുടെ മകന്‍ മാത്രമല്ല, ആരും വിദേശത്ത് പഠിക്കുന്നതിനെ ഞാന്‍ എതിര്‍ക്കില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യം: ടീച്ചര്‍ക്കെതിരായും വിദേശഫണ്ട് ആരോപണം ഒന്ന് വന്നുവല്ലോ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്: ആദിശക്തി തീയറ്റേഴ്സില്‍ ജോലി നോക്കുന്ന എന്റെ മകന്‍ വിനയ് കുമാറെ പറ്റിയാണ് ചോദ്യമെന്ന് കരുതുന്നു. പോണ്ടിച്ചേരിയിലെ ആരോവല്ലിയിലുള്ള ആദിശക്തി തീയറ്റേഴ്സില്‍ ജോലി നോക്കുകയാണ് വിനയ്‍. ടാറ്റയടക്കം പല ഇന്ത്യന്‍ കമ്പനികളുടെയും ഫോര്‍ഡ് ഫൌണ്ടേഷന്റെയുമൊക്കെ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന തീയേറ്റര്‍ ഗ്രൂപ്പാണത്. ഇതാണ് എനിക്കെതിരെ വന്ന വിദേശഫണ്ട് ആരോപണത്തിന്റെ അണിയറക്കഥ.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യം: പാവപ്പെട്ടവരുടെ അത്താണിയാണെന്ന് നാം കരുതിയിരുന്ന ഇടതുപക്ഷം കൂടി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇനിയെന്താണ് പോം‌വഴി?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്: അങ്ങനെ ഒരവസ്ഥയില്‍ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങേണ്ടി വരും. നീതിയല്ല, ന്യായമാണ്‌ പലപ്പോഴും രാജ്യത്ത് നടപ്പിലാവുന്നത് എന്നാണ് പല കോടതി വിധികളും പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്. ഇതിന്റെ കാരണം എനിക്കറിയില്ല. അങ്ങനെയല്ലാതെയുള്ളവയും വരുന്നുണ്ട്‌. എങ്കിലും പൊതുവെ, കോടതി വിധികള്‍ ജനങ്ങള്‍ക്ക്‌ അനുകൂലമായി വരുന്നില്ല. അതുകൊണ്ടുതന്നെയാണ് നീതിയുക്തമായ കോടതിവിധികള്‍ വരുമ്പോള്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചോദ്യം: പൊതുവെ ആളുകള്‍ ഇടതുപക്ഷം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പാര്‍ലിമെന്ററി ഇടതുപക്ഷ പാര്‍ട്ടികളെ മാത്രമാണ്. കേരളത്തില്‍ ഭൂപരിഷ്കരണ പോരാട്ടങ്ങളും സമരങ്ങളും നടത്തിയിട്ടുള്ളത് ഈ പാര്‍ട്ടികള്‍  മാത്രമാണോ?  എം.എന്‍. വിജയന്‍ മാഷും സുധീഷുമൊക്കെ തുടങ്ങിയ പോരാട്ടം, സിപി‌എമ്മില്‍ സംഭവിച്ചുപോയ എന്തോ ഒരു തെറ്റ് തിരുത്താന്‍ എന്നതുപോലെ ആയിരുന്നു. അപ്പോള്‍ സി‌പി‌എമ്മും സി‌പി‌ഐയും മാത്രമേ ആഗോളവല്‍ക്കരണത്തിനെതിരെ പോരാടാന്‍ ഇവിടെയുള്ളൂ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാറാജോസഫ്:  തീര്‍ച്ചയായും അല്ല. കേരളത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെ ഒക്കെ സമരം നടത്തിയിട്ടുള്ള അനേകം ചെറിയ ഗ്രൂപ്പുകളുണ്ട്. ഇവയൊക്കെയും ഇടതുപക്ഷത്തിനുള്ളിലുള്ള സംഘങ്ങളാണ്. പല ഗ്രൂപ്പുകളായുള്ള തീവ്ര ഇടത് ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. എന്‍‌ജി‌ഓകള്‍ ഉണ്ട്. ഇവരൊക്കെ ഇടതുപക്ഷത്തില്‍ പെടുന്നു. ഇങ്ങനെ ഇടതുപക്ഷത്തുള്ള എല്ലാ ചെറു കൂട്ടായ്മകളും കൂടിയാണ് കേരളത്തില്‍ പോരാടുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b></b></font><br/><font  style='font-size:12pt; color:#000000'><b>ഫോട്ടോകള്‍ - സാജന്‍ വി‌ മണി)</font><font style='font-size:11pt;'></b></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Sat, 12 Jan 2008 16:04:33 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സോപ്പാജാമി സാരിബുമായിട്ടുള്ള അഭിമുഖം]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/സോപ്പാജാമി-സാരിബുമായിട്ടുള്ള-അഭിമുഖം-108010300083_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/സോപ്പാജാമി-സാരിബുമായിട്ടുള്ള-അഭിമുഖം-108010300083_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[സോപ്പാജാമി സാരിബ്  പ്രശസ്തയായ  അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരി‍. 
വളരെയധികം പ്രശംസ പിടിച്ചു പറ്റിയ നിരവധി പേര്‍സ്യന്‍ കൃതികളുള്‍ രചിച്ചിട്ടുണ്ട് അദ്ദേഹം.ഇപ്പോള്‍ ഫ്രാന്‍സില്‍ താമസിക്കുന്നു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>സോപ്പാജാമി സാരിബ്.  പ്രശസ്തയായ  അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരി‍. </font><br/><font  style='font-size:12pt; color:#000000'>വളരെയധികം പ്രശംസ പിടിച്ചു പറ്റിയ നിരവധി പേര്‍സ്യന്‍ കൃതികളുള്‍ രചിച്ചിട്ടുണ്ട് അവര്‍ .ഇപ്പോള്‍ ഫ്രാന്‍സില്‍ താമസിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവരുടെ വിരലില്‍ എണ്ണാവുന്ന കൃതികള്‍ മാത്രമേ  ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളൂ.  ബോര്‍ഹസിന്‍റെയും കാഫ്‌കയുടെയും കൃതികളുമായി ഇദ്ദേഹത്തിന്‍റെ കൃതികള്‍ക്ക് സാമ്യമുണ്ടെന്ന് സാഹിത്യ നിരൂപകര്‍ അഭിപ്രായപ്പെടുന്നു.  അദ്ദേഹവുമായി പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ തീര്‍ത്ഥാങ്കര്‍ ചന്ദ  നടത്തിയ അഭിമുഖത്തില്‍ നിന്ന്. ഫ്രാന്‍സ്  ഡിപ്ലോമേറ്റിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:</font><br/><font  style='font-size:12pt; color:#000000'></font><br/>1 <font  style='font-size:12pt; color:#000000'>അഫ്ഗാനിസ്ഥാനിലെ ജീവിതത്തെക്കുറിച്ച്?</font><br/><font  style='font-size:12pt; color:#000000'></font><br/>1949 <font  style='font-size:12pt; color:#000000'>ലാണ് ഞാന്‍ ജനിച്ചത്. ചെറുപ്പം മുതലേ ഞാന്‍ പുസ്തകങ്ങളെ  സ്നേഹിച്ചു തുടങ്ങിയിരുന്നു. എന്‍റെ പിതാവിന് ഫ്രഞ്ച് സംസ്‌കാരത്തോട് കടുത്ത അഭിനിവേശമുണ്ടായിരുന്നു. അതു കൊണ്ട് കാബൂളിലുള്ള ഫ്രഞ്ച് സ്‌കൂളിലെക്ക് എന്നെ അയച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എനിക്ക് 10 വയസ്സുള്ളപ്പോള്‍ നിര്‍ബന്ധമായി  ബുര്‍ഖ   ധരിക്കണമെന്ന നിയമം അഫ്‌ഗാനിസ്ഥാനില്‍ റദ്ദാക്കി. അഫ്‌ഗാനിസ്ഥാനില്‍ അന്ന് വളരെ ലിബറായ ഒരു ഭരണകൂടമാണ് ഉണ്ടായിരുന്നത്. 1964 ല്‍ അവിടെ സ്‌ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.  എന്നാല്‍, സ്ഥിതിഗതികള്‍ പിന്നീട് മോശമായി. പിതൃകേന്ദ്രീകൃതമായി വ്യവസ്ഥിതിയാണ് അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'>എഴുത്തുകാരിയായതിനെക്കുറിച്ച്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ വളരെയധികം വായിക്കുമായിരുന്നു. ഞാന്‍ വായന ആരംഭിച്ച കാലഘട്ടത്തില്‍ ലോകത്തിലെ എല്ലാ കൃതികളും വായിക്കുവാനായി അഫ്ഗാനിസ്ഥാനില്‍ ലഭ്യമായിരുന്നു.  17 വയസ്സുള്ളപ്പോള്‍ ഞാന്‍ എന്‍റെ ആദ്യ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് ഞാന്‍ കവിത എഴുതിയില്ല.  ട് ഞാന്‍ ചെറുകഥയിലേക്ക് തിരിഞ്ഞു.  യുദ്ധം, സ്‌ത്രീവാദ ആശയങ്ങള്‍ ഇവ ആസ്‌പദമാക്കി ഞാന്‍ ചെറുകഥകള്‍ എഴുതുവാന്‍ തുടങ്ങി. </font><br/><font  style='font-size:12pt; color:#000000'>‘’‘’‘’‘’‘’‘’‘’‘’‘’‘ ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’              ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘ ‘              ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’ ‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’‘’</font><br/><font  style='font-size:12pt; color:#000000'>സോപ്പാജാമി സാരിബുമായി യുനസ്കോ  പത്രപ്രവര്‍ത്തകയായ ജസ്‌മീന സോപ്പാവ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍</font><br/><font  style='font-size:12pt; color:#000000'></font><br/>1 <font  style='font-size:12pt; color:#000000'>സോവിയറ്റ് യൂണിയന്‍ ഭരണകാലത്തെ അനുഭവങ്ങള്‍?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സോവിയറ്റ് ഭരണകൂടം പുസ്തക ഇറക്കുമതി നിരോധിച്ചു. ഇതിനു പുറമെ വിദേശപുസ്തകങ്ങളുടെ വിവര്‍ത്തനവും നിരോധിച്ചു. സോവിയറ്റ് പുസ്തകങ്ങള്‍ക്ക് മാത്രം വിലക്കുണ്ടായിരുന്നില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'>സോവിയറ്റ് സേന അഫ്ഗാനിസ്ഥാന്‍ വിട്ടതിന് ശേഷം?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ച മൌലികവാദികള്‍ നശീകരണ ലക്‍ഷ്യങ്ങള്‍ക്കായി അഫ്‌ഗാനിസ്ഥാനിലെത്തി. താലിബാന് കൃഷിയിലും മറ്റ് സാമ്പത്തിക വിഷയങ്ങളിലും യാതൊരു താല്‍‌പ്പര്യവുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് രാഷ്‌ട്രീയ ഭ്രാന്താണ് ഉണ്ടായിരുന്നത്. പിന്നീട് താലിബാന്‍ വന്നപ്പോള്‍ അത് മതഭ്രാന്തിലേക്ക് മാറി.  </font>]]></content:encoded>
      <pubDate>Thu, 03 Jan 2008 18:26:41 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:53:44 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഉജ്ജയിനിയെകുറിച്ച് ചര്‍ച്ച]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/ഉജ്ജയിനിയെകുറിച്ച്-ചര്‍ച്ച-107103100086_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/ഉജ്ജയിനിയെകുറിച്ച്-ചര്‍ച്ച-107103100086_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[ഒ.എന്‍.വി., എന്‍.പി. മുഹമ്മദ്, എം.ടി. വാസുദേവന്‍ നായര്‍, എം.എം. ബഷീര്‍ എന്നിവര്‍ ഉജ്ജയിനിയെക്കുറിച്ച് സംസാരിക്കുന്നു. (ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒ.എന്‍.വി.യുടെ "തെരഞ്ഞെടുത്ത കവിതകളി'ല്‍ നിന്ന്.]]></description>
      <content:encoded><![CDATA[2001<font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒ.എന്‍.വി., എന്‍.പി. മുഹമ്മദ്, എം.ടി. വാസുദേവന്‍ നായര്‍, എം.എം. ബഷീര്‍ എന്നിവര്‍ ഉജ്ജയിനിയെക്കുറിച്ച് സംസാരിക്കുന്നു. (ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒ.എന്‍.വി.യുടെ "തെരഞ്ഞെടുത്ത കവിതകളി'ല്‍ നിന്ന്.   )</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒ.എന്‍.വി: പറയാനെന്തോ ഉണ്ടാവുക എന്നിടത്തുനിന്നാണെല്ലാം തുടങ്ങുന്നത്. അപ്പോള്‍ മനസ്സിലുണ്ടാകുന്ന തോന്നലുകളെല്ലാം ചേര്‍ന്ന് ഒരു ലായിനിയുണ്ടാകുന്നു. പിന്നെ ഉയര്‍ന്ന താപനിലയില്‍ ജലാംശം പോയി പരല്‍രൂപം തെളിയുന്നതുപോലെയാണ് മനസ്സില്‍ രൂപത്തെപ്പറ്റിയുള്ള ധാരണ ഉറഞ്ഞുകൂടുന്നത്. കല്പിതകഥയാണ് സംസ്കൃതത്തില്‍ ആഖ്യായിക.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: എനിക്ക് തോന്നിയിട്ടുള്ളത്, ആധുനികനോവലിന്‍റെ സങ്കല്പമാണ് കൃതിയിലുള്ളതെന്നാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒ.എന്‍.വി: ഇതിവൃത്തം പഴയതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: കസാന്‍ദ്സാക്കീസിന്‍റെ "ഒഡീസി'യെപ്പറ്റി പറഞ്ഞല്ലോ. അത് വലിയൊരു കാവ്യമാണ്. എന്നാല്‍  The Last Temptation of Christ  പോലുള്ള നോവലുകളുണ്ടല്ലോ - പഴയ ഇതിവൃത്തമുള്ളവ.  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി.: അതൊക്കെ കലാസൃഷ്ടിയെന്ന നിലയ്ക്ക് സമകാലികവുമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: സമകാലികമാവുന്നതിന്‍റെ പിറകില്‍ വലിയൊരു യുക്തിയുണ്ട്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മാനസികമായ പ്രതിസന്ധികളുടെ അടിസ്ഥാനഭാവം എക്കാലത്തും സമാനമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീര്‍: സ്പാര്‍ട്ടക്കസ് പോലെ, യയാതിപോലെ......... </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി : ഇന്നത് മഹാകാവ്യം, ഇന്നത് ഖണ്ഡകാവ്യം അല്ലെങ്കില്‍ നോവല്‍, "നോവെല്ലാ'- ഇതൊക്കെ നമ്മള്‍ സൗകര്യത്തിനു പറയുന്നതല്ലേ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: ജീവിതത്തിന്‍റെ പരിച്ഛേദങ്ങളെടുത്തവതരിപ്പിക്കുന്ന കലാശില്പങ്ങള്‍ എന്നു പൊതുവേ പറയാം. "ഉജ്ജയിനി'യില്‍ ജീവിതത്തിന്‍റെ ഒരു വലിയ കാന്‍വാസ് ഉപയോഗിച്ചിരുന്നു എന്നതാണ് എനിക്കു തോന്നുന്ന പ്രത്യേകത. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: ജീവിതം വലിയൊരു കാന്‍വാസില്‍, ഒരു വലിയകൃതി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: അതിമനോഹരമായ ഒരു മാനുഷികകഥയിലൂടെ സ്വയം രൂപപ്പെടുന്ന കവിതയാണിത്. മാനുഷികതയുടെ അടരുകളൊക്കെ ഭംഗിയായി വന്നിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീര്‍: വിരസമായ മുഹൂര്‍ത്തങ്ങളോ, രസശുഷ്കമായ വിവരണങ്ങളോ കടന്നുകൂടിയിട്ടില്ലിതില്‍ - ഇടതൂര്‍ന്ന കവിതയാണിത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: നമ്മള്‍ ചെറിയചെറിയ കവിതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഏറെക്കാലം നിലനില്ക്കുന്ന, ആഴത്തില്‍ സ്പര്‍ശിക്കുന്ന() ഒരു അനുഭവം ഉണ്ടാവാന്‍ ഇത്തരം വലിയ കാവ്യങ്ങള്‍ വരണം എന്ന് ഓയെന്‍വിക്ക് തോന്നിയതുകൊണ്ടാണോ.....? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒ.എന്‍.വി: തീര്‍ച്ചയായും. ജീവിതത്തിന്‍റെ ഇടവഴികളില്‍ കണ്ട ഇത്തിരിപ്പൂവിനെപ്പറ്റിയും വളപ്പൊട്ടുകളെപ്പറ്റിയും കൈവെള്ളയിലെടുത്തു വച്ച മുത്തിനെപ്പറ്റിയുമൊക്കെ എത്രയോ എഴുതി. അപ്പോള്‍ കവിതയെ രാജരഥ്യകളിലേക്ക് കൊണ്ടു പോകണമെന്നൊരു തോന്നല്‍-. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>എന്‍.പി: മനുഷ്യമനസ്സിനെ ഉദയവികാസങ്ങളൊപ്പിയെടുക്കാനുള്ള ശ്രമമായി അത്. ഒ.എന്‍.വി: കവിതയെ ആഖ്യായികയുടെ സാദ്ധ്യതകളിലേക്ക് പാകപ്പെടുത്തിയെടുക്കാനുള്ള ഒരു ശ്രമംകൂടി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എല്‍.പി: ആഖ്യാനകല പലേ പരിവര്‍ത്തനങ്ങളും കടന്ന് സൂക്ഷ്മതലങ്ങളിലേക്ക് പോയിട്ട് ഇന്നിപ്പോള്‍ സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ഗ്രാമഭാഷയിലേക്ക് വഴിമാറി വന്നിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: കഥപറയല്‍ പഴയ  oral tradition   ന്‍റെ തിരിച്ചുവരവ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: അതിന്‍റെ സ്വഭാവം ഈ കൃതിയില്‍ വന്നിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: ഇപ്പോള്‍ മാജിക്കല്‍ റിയലിസത്തിന്‍റെ വക്താക്കളായ സ്പാനിഷ് എഴുത്തുകാരുണ്ടല്ലോ-അവര്‍ തുടങ്ങുന്നത് സെര്‍വാന്‍റോ (Cerventes) യില്‍ നിന്നാണ്. ഡോണ്‍ ക്വിക്സോട്ടില്‍ ആഖ്യാനകലയുടെ ഗ്രാമീണപാരന്പര്യമാണുള്ളത്. ആ പരന്പര്യം തന്നെയാണ് ഇന്നും പല സ്പാനിഷ് എഴുത്തുകാരും പോര്‍ത്തുഗീസെഴുത്തുകാരും തുടരുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീര്‍: ഒരു സംഭവം അല്ലെങ്കില്‍ ഒരാളിനെ ചുറ്റിപ്പറ്റിയുള്ള കുറേ സംഭവങ്ങള്‍ പലരുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന പുതിയ സങ്കേതങ്ങളുണ്ടല്ലോ-ജപ്പാനീസ് കൃതിയായ In the Grove    (കുറസോവ റൊഷമണ്‍ എന്ന ചലച്ചിത്രമാക്കിയത്) തുടങ്ങിയവ. വാസ്തവത്തിലതിന് "ബൈബിള്‍ പുതിയ നിയമ'ത്തിലെ ആഖ്യാന ശൈലിയിലല്ലേ അടിവേരുള്ളത്?-ഒരു കഥാനായകന്‍റെ ജീവിതം പലരുടെ കാഴ്ചപ്പാടിലൂടെ അല്ലെങ്കില്‍ ഓര്‍മ്മയിലൂടെ തെളിഞ്ഞുവരുന്ന രീതി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: ജോണ്‍ ബാര്‍ത്ത് എന്ന പുതിയ എഴുത്തുകാരന്‍ കഥയെപ്പറ്റി പറയുന്നത് "  fit for the tape, print and broadcast      എന്നാണ് . ഇതിനൊക്കെ കഥ പാകമാവണം; </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: വാമൊഴി  (oral tradition), ), വരമൊഴി(script), ), അച്ചടി, ശബ്ദലേഖനം-എന്നിങ്ങനെ മാധ്യമത്തിലുണ്ടായ മാറ്റങ്ങള്‍ സര്‍ഗ്ഗാത്മകസാഹിത്യത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്നത് ഇനിയും കൂടുതല്‍ പഠിക്കാന്‍ വകയുള്ള ഒരു വലിയ വിഷയമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീര്‍: Raymond Federman   എഴുതിയSurfiction - Fiction Now and Tomorrow എന്ന പുസ്തകത്തില്‍ കഥയുള്‍പ്പൈടെ എല്ലാ സാഹിത്യരൂപങ്ങളും നിരൂപണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു പറയുന്നു; നിരൂപണം സര്‍ഗ്ഗാത്മകതയിലേക്കും; ഭാവിയിലെ കഥ അര്‍ത്ഥരഹിതവും അയഥാര്‍ഥവുമായിരിക്കുമെന്നും....  </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി:   Surfiction  എന്നൊരു കഥതന്നെയുണ്ട്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: ജോണ്‍ വൈഡ്മാന്‍റെ ഫിക്ഷന്‍ എന്ന മിഥ്യയെ പരിഹസിക്കുകയാണ് ആ കഥ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീര്‍:  Surfiction എന്നത് superfiction  തന്നെ. എല്ലാ സാഹിത്യരൂപങ്ങളും ഒരു തരം സംവാദമായിത്തീരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: ക്ളാസിക്കല്‍ രൂപങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം പൊതുവേയുണ്ട്. കുറച്ചു മുന്പ് ഡല്‍ഹിയില്‍ ഏതാനും ഫ്രഞ്ച് എഴുത്തുകാരും ഇന്ത്യന്‍ എഴുത്തുകാരും ചേര്‍ന്നൊരു ചര്‍ച്ച ഉണ്ടായി. ഫ്രാന്‍സില്‍ നിന്ന് മൂന്നു നിരൂപകരും രണ്ടു നോവലിസ്റ്റുകളും ഞാനും പങ്കെടുത്തിരുന്നു. "ആഖ്യാനകല'യുടെ തിരിച്ചുവരവായിരുന്നു ചര്‍ച്ചാവിഷയം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നല്ല നോവലുകളുണ്ടാവുന്നുണ്ടെങ്കിലും വായനക്കാര്‍ അതില്‍ നിന്നെല്ലാമകന്നു പോകുന്നു. എഴുത്തുകാരാവട്ടെ, ലധബയഫണ ഭടററടളധമഭ - ലേക്ക് തിരിച്ചുവരുന്നു. ഇതായിരുന്നു ഫ്രഞ്ച് എഴുത്തുകാര്‍ അവിടെ പറഞ്ഞത്. ഇതു ഉദാഹരിക്കാന്‍ പാകത്തിന് ചില കഥകള്‍ അവരവിടെ വായിക്കുകയുമുണ്ടായി. എനിക്കു തോന്നുന്നത് തമറബ ന്‍റെ കാര്യത്തില്‍ നിരന്തരമായ ഒരസ്വാസ്ഥ്യം, മാറ്റത്തിനുള്ള ശ്രമവുംഎഴുത്തുകാര്‍ക്കിടയിലുണ്ടെന്നാണ്. നമുക്ക് പണ്ടുണ്ടായിരുന്ന ഒരുതരം തമറബഫണലല തമറബ ല്‍ നമ്മള്‍ ചെന്നുനിന്നെന്നു വരാം. </font><br/><font  style='font-size:12pt; color:#000000'></font><br/></font><font  style='font-size:12pt; color:#000000'>ഒ.എന്‍.വി: വരച്ച വരയിലൂടെ നടക്കുകയാണല്ലോ. നാം നടക്കുന്പോള്‍ വര തെളിയുകയാണ് - ഈയവസ്ഥയല്ലേ ഉണ്ടാവുന്നത്? ഉണ്ടാവേണ്ടതും? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി. നമ്മള്‍ കഥയെഴുതുന്നു; കവിതയെഴുതുന്നു. അപ്പോള്‍ നമ്മുടെ ശക്തിയെന്താണ് നമ്മുടെ സൗഭാഗ്യമെന്താണ് എന്നാലോചിച്ചിട്ടുണ്ടോ? നമുക്കൊരു സാങ്കേതിക നിയമവും ബാധകമല്ലാ എന്ന തരത്തില്‍ നമ്മുടെ നിയമങ്ങള്‍ നാം തന്നെ സൃഷ്ടിക്കുന്നു. അത് തന്നെ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പിForm നെപറ്റിയും themeനെപ്പറ്റിയുമൊക്കെ നിര്‍വചനങ്ങളില്‍ നിന്നും നിരൂപണങ്ങളില്‍നിന്നും നാമൊരുപാട് സംഗതികള്‍ പഠിച്ചിട്ടുണ്ടാവും. ആ സംഗതികള്‍ക്കനുസരിച്ച് കവിതയോ നോവലോ എഴുതാന്‍ പറ്റുമോ? പൊട്ടക്കൃതികളായിരിക്കും അവ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: Narrative നെ സംബന്ധിച്ചു പറഞ്ഞാല്‍ - ആരും സങ്കല്‍പ്പിക്കുക പോലും  ചെയ്യാത്ത സാങ്കേതങ്ങളും ചിലര്‍ ധൈര്യത്തോടെ പരീക്ഷിച്ചിട്ടുണ്ട്. നിഘണ്ടുവിന്‍റെ രൂപത്തിലൊരു നോവല്‍ വന്നിട്ടുണ്ട്. The Dictionary of  Khazars  അക്ഷരമാലക്രമത്തിലാണ് കാര്യങ്ങള്‍. എല്ലാം കൂടി വായിക്കുന്പോള്‍ കുറേ കഥാപാത്രങ്ങളും ഒരു കഥയും രൂപപ്പെടുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ബഷീര്‍: നിങ്ങള്‍ മൂന്നുപേരും സര്‍ഗ്ഗാത്മകസാഹിത്യകാരന്മാരാണ്. നിങ്ങള്‍ക്ക് അങ്ങനെ ചിന്തിക്കാതിരിക്കാന്‍ പറ്റുമോ? </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: നമുക്കു സ്വീകാര്യമായ- </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: ഉചിതമായ- </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: ഏതു വിഷയവും ഏതു ഫോമും സ്വീകരിക്കുക എന്നതാണ് ചെയ്യാവുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒ.എന്‍.വി: form ഇന്നതരത്തിലായില്ലല്ലോ എന്ന് വേവലാതിപ്പെടാതിരിക്കുക. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: ഏറ്റവും വലിയ വെല്ലുവിളിയായി എനിക്കു തോന്നിയിട്ടുള്ളത് ഫോം ഇല്ലാത്ത ഒരു ഫോം ഉണ്ടാക്കുകയാണ്. അതത്ര എളുപ്പമല്ല! </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബഷീര്‍: അത് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: എഴുത്തുകാരന് മൂന്ന് മുഖ്യപ്രശ്നങ്ങളാണുള്ളത്. ഒന്ന്, ആവശ്യമായ പുതിയ സാമഗ്രികള്‍ ശേഖരിക്കുക. കീഴടക്കുക എന്നതുതന്നെ. തന്‍റെ ക്രാഫ്റ്റില്‍ അവയൊരുക്കുക - എളുപ്പമല്ല അത്. മൂന്നാമത്തേത് ഈ ജീവിത കോലാഹലങ്ങളുടെ മദ്ധ്യത്തിലാണ് കവിയോ കാഥികനോ എഴുതുന്നത്. ചുറ്റുമുള്ള കോലാഹലങ്ങളോടു മത്സരിച്ചുകൊണ്ടാണ് നാം നമ്മുടെ ചെറിയ ശബ്ദം കേള്‍പ്പിക്കുന്നത്. ഉപഭോക്കൃതസംസ്കാരത്തിന്‍റെയും, വാണിജ്യവല്‍ക്കരണത്തിന്‍റെയും കറപുരണ്ട, കരിപുരണ്ട കാലത്തിന്‍റെ ചുമരിന്മേലാണ് നാം നമ്മുടെ അക്ഷരങ്ങള്‍ കുറിച്ചിടുന്നത്. സമൂഹത്തിലെ പലേ ശബ്ദജാലങ്ങള്‍ക്കുമിടയില്‍ എഴുത്തുകാരന്‍ അവന്‍റേതായ ശബ്ദം വേറിട്ടു കേള്‍പ്പിക്കുന്നു. അത് കേള്‍പ്പിക്കുവാന്‍ കഴിയുക എന്നതാണ് മൂന്നാമത്തെ പ്രശ്നം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍.പി: അതിനയാള്‍ക്ക്  idiosyncrasy (പ്രത്യേകമായൊരു മനോഘടന) ഉണ്ടായിരിക്കണം. അല്ലെങ്കില്‍, "പാത്തുമ്മായുടെ ആട്' പോലെ ഒരു കൃതിയുണ്ടാവുന്നതെങ്ങനെ? എഴുത്തുകാരന്‍റെ ഈ പ്രത്യേക മനോഘടനയനുസരിച്ച് രൂപപ്പെടുന്നതാണ് അയാളുടെ കൃതിഘടന- ഒ.എന്‍.വിയെ സംബന്ധിച്ചും "ഉജ്ജയിനി:യെ സംബന്ധിച്ചുമുള്ള വസ്തുത അതാണ്. ഞാനിതിനെ ഒരു കാവ്യസൃഷ്ടി എന്നു വിളിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എം.ടി: സൃഷ്ടിയാണ് എന്നതാണ് പ്രധാനം. ഒരു സൃഷ്ടി- ഒരു creative work. </font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Wed, 31 Oct 2007 20:11:04 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അയ്യപ്പനെ കണ്ടുമുട്ടിയപ്പോള്‍]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/അയ്യപ്പനെ-കണ്ടുമുട്ടിയപ്പോള്‍-107100100092_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/അയ്യപ്പനെ-കണ്ടുമുട്ടിയപ്പോള്‍-107100100092_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയപ്പോള്‍ സമയം 4.30. മാതൃഭൂമി പത്രം മേടിച്ച് വായന ആരംഭിച്ചു. മുന്‍‌പിലൂടെ  ഒരാള്‍    വേഗത്തില്‍ നടന്നു പോകുന്നതു കണ്ടു. നോക്കിയപ്പോള്‍ എ.അയ്യപ്പന്‍. ബാഗെടുത്ത് പിറകെ വെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0710/01/images/img1071001092_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയപ്പോള്‍ സമയം 4.30. മാതൃഭൂമി പത്രം മേടിച്ച് വായന ആരംഭിച്ചു. മുന്‍‌പിലൂടെ  ഒരാള്‍    വേഗത്തില്‍ നടന്നു പോകുന്നതു കണ്ടു. നോക്കിയപ്പോള്‍ എ.അയ്യപ്പന്‍. ബാഗെടുത്ത് പിറകെ വെച്ചടിച്ചു.  ‘അയ്യപ്പേട്ടാ ആശുപത്രിയില്‍ നിന്ന് എന്നാണ് പോന്നത്?‘. ‘രണ്ട് ആഴ്‌ചയായി.ഒരാഴ്‌ച കോഴിക്കോട് കറങ്ങി.  പിന്നെ ഒഡേസ ജെന്നിയുടെ വീട്ടിലും തങ്ങി. ഇപ്പോള്‍ വരുന്ന വഴിയാണ്‘.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഒരു ഇന്‍റര്‍വ്യൂ  തരുമോ?’.‘വിശന്നിട്ട് വയ്യ.വല്ലതും മേടിച്ചു തരണം’. ചായയും ദോശയും അയ്യപ്പേട്ടന് മേടിച്ചു  കൊടുത്തു. അപ്പോള്‍ നേമത്തെ പെങ്ങളുടെ വീട്ടിലേക്ക് വരണമെന്നായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ബസിലും പെങ്ങളുടെ വീടിന്‍റെ ഉമ്മറത്തുവെച്ചും അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്..</font><br/><font  style='font-size:12pt; color:#000000'></font><br/>1 <font  style='font-size:12pt; color:#000000'><i>അത്യാഹിതവിഭാഗത്തില്‍ കിടക്കുമ്പോള്‍ എന്താണ് തോന്നിയത്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ അറിയാത്ത എത്രയാളുകളാണ് എന്നെ കാണുവാന്‍ വന്നത്. പക്ഷെ ഡോക്‍ടര്‍മാര്‍ അവരെയൊന്നും  കടത്തിവിട്ടില്ല. ഞാന്‍ ഏകനല്ലെന്ന ബോധം അവിടെ കിടക്കുന്ന നേരത്ത് എനിക്ക് തോന്നി. ഡോക്‍ടര്‍മാര്‍  സ്‌നേഹപൂര്‍വ്വം പറഞ്ഞു.’ഇനി കുടിക്കരുത്. കരള്‍ ഇനി അധികം ബാക്കിയില്ല.നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതു  തന്നെ അദ്‌ഭുതമാണ്. ഈ സ്‌നേഹമെല്ലാം അനുഭവിച്ചപ്പോള്‍ ഞാന്‍ എന്‍റെ രോഗം മറന്നു. രോഗശയ്യയില്‍  കിടക്കുമ്പോഴും ഞാന്‍ കവിതയെഴുതി</font><br/><font  style='font-size:12pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'><i>ചികിത്സ ചെലവ്?</i></font><br/><font  style='font-size:12pt; color:#000000'>കേരള സര്‍ക്കാര്‍ കുറച്ച് പണം നല്‍കിയിരുന്നു. പിന്നെയുള്ള ചെലവ് ഒഡേസ ജെന്നിയാണ് വഹിച്ചത്.</font><br/><font  style='font-size:12pt; color:#000000'></font><br/>3 <font  style='font-size:12pt; color:#000000'><i>ഡി.വിനയചന്ദ്രന്‍ ആശുപത്രിയിലേക്ക് കാണാന്‍ വന്നിരുന്നോ?</i></font><br/><font  style='font-size:12pt; color:#000000'><i></i></font><br/><font  style='font-size:12pt; color:#000000'>വിനയനും കാനായി കുഞ്ഞിരാമനും കാണാന്‍ വന്നിരുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'><i>കൂട്ടിന്  ആരെങ്കിലും സ്വന്തമായി വേണമെന്ന് തോന്നി തുടങ്ങിയിട്ടുണ്ടോ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇപ്പോള്‍ കുറച്ച് തോന്നി തുടങ്ങിയിരിക്കുന്നു. സ്വന്തമായി എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ വേണമായിരുന്നുവെന്ന്  തോന്നുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/></font>5 <font  style='font-size:12pt; color:#000000'><i>ഡോക്‍ടര്‍മാര്‍ പറഞ്ഞ സ്ഥിതിക്ക് മദ്യപിക്കുന്നത് നിറുത്തണമെന്ന് തോന്നിയിട്ടുണ്ടോ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നല്ല ചോദ്യം. മോനെ മദ്യം ഇല്ലെങ്കില്‍ ഞാനില്ല.കവിതയില്ല. ജീവിതമില്ല. ഇന്ന് രാവിലെ അഞ്ചു മണിക്കു തന്നെ  ഞാന്‍ രണ്ട് പെഗ് അകത്താക്കി</font><br/><font  style='font-size:12pt; color:#000000'></font><br/>6 <font  style='font-size:12pt; color:#000000'><i>ഈ അലച്ചിലുകള്‍ എന്തു നല്‍കി?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എനിക്ക് എന്തുണ്ടോ അതൊക്കെ. ഈ അലച്ചില്‍ ഇല്ലാതെ എനിക്ക് ഒന്നും സംഭാവന ചെയ്യുവാന്‍ കഴിയില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/>7 <font  style='font-size:12pt; color:#000000'><i>പണ്ട് ‘കാരമസോവ് സഹോദരന്മാര്‍‘ ഒരു പാട് തവണ വായിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ?. ഇപ്പോഴത്തെ  വായനയെക്കുറിച്ച്?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഴയപുസ്തകങ്ങള്‍ ആവര്‍ത്തിച്ച് വായിക്കുന്നു അത്രമാത്രം. കിഴവനും കടലും, കുട്ടികൃഷ്‌ണമാരാറുടെ വിമര്‍ശനങ്ങളും  ഒരു പാടു തവണയായി ആവര്‍ത്തിച്ചു വായിച്ചു കൊണ്ടിരിക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>8 <font  style='font-size:12pt; color:#000000'><i>കറങ്ങാന്‍ പോകുമ്പോള്‍ സഹോദരിയോട് പറയാറുണ്ടോ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ലക്ഷ്‌മിയോട് ഞാനൊന്നും പറയാറില്ല. ഏതു പാതിരാത്രിക്കു മുട്ടിയാലും അവള്‍ വാതില്‍ തുറന്നു തരും</font>]]></content:encoded>
      <pubDate>Mon, 01 Oct 2007 17:35:27 +0530</pubDate>
      <updatedDate>Tue, 22 Apr 2014 18:11:33 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[‘ദുബായ്പ്പുഴ‘യുടെ കഥാകാരന്‍ സംസാരിക്കുന്നു]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/‘ദുബായ്പ്പുഴ‘യുടെ-കഥാകാരന്‍-സംസാരിക്കുന്നു-107091900102_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/‘ദുബായ്പ്പുഴ‘യുടെ-കഥാകാരന്‍-സംസാരിക്കുന്നു-107091900102_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[2001 ലാണ് കൃഷ്‌ണദാസിന്‍റെ ‘ദുബായ്പ്പുഴ’ പുറത്തിറങ്ങിയത്.പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഏറ്റുവാങ്ങിയ  കൃതിയായിരുന്നു അത് . പിന്നീട്, കൃഷ്‌ണദാസ് നീണ്ട മൌനത്തിലായിരുന്നു.കൃഷ്‌ണദാസുമായി വെബ്‌ദുനിയ  നടത്തിയ അഭിമുഖത്തില്‍ നിന്ന്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/19/images/img1070919102_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> 2001 <font  style='font-size:13pt; color:#000000'><i>ലാണ് കൃഷ്‌ണദാസിന്‍റെ ‘ദുബായ്പ്പുഴ’ പുറത്തിറങ്ങിയത്.പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഏറ്റുവാങ്ങിയ  കൃതിയായിരുന്നു അത് . പിന്നീട്, കൃഷ്‌ണദാസ് നീണ്ട മൌനത്തിലായിരുന്നു.കൃഷ്‌ണദാസുമായി വെബ്‌ദുനിയ  നടത്തിയ അഭിമുഖത്തില്‍ നിന്ന്.</i></font><br/><font  style='font-size:11pt; color:#000000'><i></i></font><br/><font  style='font-size:11pt; color:#000000'><b><i></b></i></font><br/>1 2001<font  style='font-size:12pt; color:#000000'>ല്‍ ‘ദുബായ്‌പ്പുഴ‘ എഴുതിയതിനു ശേഷം  താങ്കള്‍ ഒന്നും എഴുതിയില്ല . എന്തായിരുന്നു കാരണം?.</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>വളരെയധികം പൂര്‍ണ്ണത ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്‍റെ മനസ്സില്‍ ഒരു പാട് അനുഭവങ്ങളുണ്ട്. അവ  നല്ല രീതിയില്‍ ചെത്തിമിനുക്കി കടലാസിലേക്ക് പകര്‍ത്തണമെങ്കില്‍ കുറച്ച് അധികം സമയം വേണം.  ‘ദു‌ബായ്പ്പുഴ‘യുടെ രചനക്ക് ശേഷം ‘ഗ്രീന്‍ ബുക്സി‘ന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ വ്യാപൃതനായി. പലപ്പോഴും  ആലോചിച്ചിട്ടുണ്ട് എഴുതി തുടങ്ങിയാലോയെന്ന് പക്ഷെ സമയ കുറവ് പലപ്പോഴും വില്ലനായി കടന്നു വരുന്ന</font><font style='font-size:11pt;'>ു.</font><br/><font  style='font-size:11pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'>പ്രവാസ ജീവിതം താങ്കള്‍ക്ക് ‘ദുബായ്‌പ്പുഴ‘എഴുതുന്നതിനോടുള്ള പ്രചോദനം നല്‍കി. കേരളത്തിലെ ജീവിതം  താങ്കള്‍ക്ക് എഴുതുന്നതിനുള്ള പ്രചോദനം നല്‍കിയിട്ടില്ലേ?</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>എഴുത്തിനുള്ള ബീജം എവിടെ ജീവിച്ചാലും കിട്ടും. കേരളത്തിലെ തെരുവുകളും ചന്തകളും രാഷ്‌ട്രീയ പ്രബുദ്ധതയും  എല്ലാം എഴുത്തിനുള്ള പ്രചോദനം നല്‍കിയിട്ടുണ്ട്.  പിന്നെ എഴുതാതെയിരിക്കുന്നതിനുള്ള പ്രധാന കാരണം മുമ്പ്  പറഞ്ഞ സമയ കുറവാണ്.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/>3 <font  style='font-size:12pt; color:#000000'>പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള കഷ്‌ടപ്പാടുകള്‍ നിറഞ്ഞ പ്രവാസം ജീവിതം വരച്ചു കാട്ടുന്ന  സിനിമയാണ്  ‘അറബികഥ‘. താങ്കള്‍ ഒരു ഇടതുപക്ഷ അനുഭാവിയാണ്.   ‘അറബികഥ‘യിലെ ക്യൂബമുകുന്ദന്‍റെ അവസ്ഥയിലൂടെ  താങ്കള്‍ കടന്നു പോയിട്ടുണ്ടോ?.</font><font style='font-size:13pt;'></font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>വിമോചന സ്വപ്‌നങ്ങള്‍ എന്നിലും ഉണ്ടായിരുന്നു.സമത്വസുന്ദരമായ സമൂഹത്തിനു വേണ്ടി ഒരു പാട്  ആഗ്രഹിച്ചിരുന്നു. വിയറ്റ്‌‌നാമില്‍ ഇടതുപക്ഷ മുന്നേറ്റം ഉണ്ടായപ്പോള്‍ വളരെയധികം  സന്തോഷിച്ചിരുന്നു.വിയറ്റ്‌നാമില്‍ മാത്രമല്ല. ലോകത്ത് എവിടെയും ഇടതുപക്ഷ മുന്നേറ്റം ഉണ്ടായപ്പോള്‍  വളരെയധികം സന്തോഷിച്ചിരുന്നു.പിന്നീട്, സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ വളരെയധികം ദു:ഖിച്ചു.  ഇടതുപക്ഷത്തിനുണ്ടാകുന്ന ഓരോ തകര്‍ച്ചയും എനിക്കുണ്ടാകുന്ന തകര്‍ച്ചയായിട്ടാണ് ഞാന്‍ കരുതുന്നത</font><font style='font-size:11pt;'>്. </font><br/><font  style='font-size:11pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'>അടുത്തകാലത്ത് മനസ്സിനെ വളരെയധികം സ്വാധീനിച്ച ഓര്‍മ്മക്കുറിപ്പ</font><font style='font-size:11pt;'>്?</font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>പാര്‍വതി പവനന്‍റെ ‘പവനപര്‍വ്വം‘ വളരെയധികം സ്വാധീനിച്ചിരുന്നു. രൂപത്തിലും ഭാവത്തിലും അത്  വളരെയധികം പ്രത്യേകതയുള്ളതായിരുന്ന</font><font style='font-size:11pt;'>ു.</font><br/><font  style='font-size:11pt; color:#000000'></font><br/>5 <font  style='font-size:12pt; color:#000000'>ബാബു ഭരദ്വാജിന്‍റെ പ്രവാ‍സ കുറിപ്പുകളെക്കുറിച്ച്?</font><font style='font-size:11pt;'></font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ഭരദ്വാജിന്‍റെ പ്രവാസകുറിപ്പുകള്‍ക്ക് ഒരു തുടര്‍ച്ചയില്ല. ചിതറി കിടക്കുന്ന കുറച്ച് ഓര്‍മ്മകള്‍ക്ക് അദ്ദേഹം  നിരത്തിവെക്കുന്നുവെന്ന് മാത്രം.ഇത് എന്‍റെ മാത്രം അഭിപ്രായമായിരിക്കാം.</font><font  style='font-size:11pt; color:#000000'></font><br/>6 <font  style='font-size:12pt; color:#000000'>‘ദുബായ്പ്പുഴ‘യില്‍ താങ്കളുടെ ഭാവന പ്രവൃത്തിച്ചിട്ടുണ്ടോ?</font><font style='font-size:13pt;'></font><br/><font  style='font-size:13pt; color:#000000'>ഇല്ല. നൂറു ശതമാനം സത്യസന്ധമായി അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഞാനെഴുതിയ കൃതിയാണ് ‘ ദുബായ്‌പ്പുഴ‘ </font><br/><font  style='font-size:11pt; color:#000000'></font><br/>7 <font  style='font-size:12pt; color:#000000'>ഇന്നത്തെ പ്രവാസ ജീവിതവും താങ്കളുടെ കാലത്തെ പ്രവാസ ജീവിതത്തേയും എങ്ങനെ കാണുന്നു?</font><font style='font-size:13pt;'></font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഗള്‍ഫ് നമ്മുടെ കൈയ്യെത്തും ദൂരത്താണ്. അവിടെ നടക്കുന്ന ചെറിയ  അപകടവും നമ്മള്‍ ഇന്ന് അറിയുന്നു. ചാറ്റിംഗ്, വീഡിയോ കോണ്‍ഫറന്‍സ്.. ബന്ധുകള്‍ക്ക് ഗള്‍ഫിലുള്ളവരുമായി  ബന്ധപ്പെടുവാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഞങ്ങളുടെ കാലത്ത് ഗള്‍ഫിലേക്ക് പോയാല്‍ പിന്നെ നമ്മുടെ  നാടുമായിട്ടുള്ള ബന്ധം അവസാനിച്ചു. മൂന്നു കൊല്ലത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വര്‍ഗത്തിലേക്ക്  വരുന്നതു പോലെയായിരുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/>8 <font  style='font-size:12pt; color:#000000'>പ്രവാസം താങ്കളെ എന്തു പഠിപ്പിച്ചു?</font><font style='font-size:11pt;'></font><br/><font  style='font-size:13pt; color:#000000'></font><br/><font  style='font-size:13pt; color:#000000'>നട്ടെല്ല് ഉയര്‍ത്തി ജീവിക്കാന്‍  നമ്മുടെ ജന്മനാട്ടില്‍ മാത്രമേ സാധിക്കൂ.</font>]]></content:encoded>
      <pubDate>Wed, 19 Sep 2007 18:05:38 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:58:52 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എം.ടിയുടെ കൃതികള്‍ അദ്‌ഭുതപ്പെടുത്തിയിട്ടില്ല]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/എം-ടിയുടെ-കൃതികള്‍-അദ്‌ഭുതപ്പെടുത്തിയിട്ടില്ല-107090800060_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/എം-ടിയുടെ-കൃതികള്‍-അദ്‌ഭുതപ്പെടുത്തിയിട്ടില്ല-107090800060_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[സുഭാഷ് ചന്ദ്രന്‍. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍. സൂക്ഷ്‌മ നിരീക്ഷണം നടത്തുകയാണെങ്കില്‍ എളുപ്പം പിടിതരാത്ത ദ്രാവിഡമായ രൌദ്രതയാണ്]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0709/08/images/img1070908060_1_1.jpg' Border=0 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><i>സുഭാഷ് ചന്ദ്രന്‍. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍. സൂക്ഷ്‌മ നിരീക്ഷണം നടത്തുകയാണെങ്കില്‍ എളുപ്പം പിടിതരാത്ത ദ്രാവിഡമായ രൌദ്രതയാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ രൂപപരമായ സവിശേഷത. അതേസമയം വൈഷ്‌ണവ സാത്വികതയില്‍ അധിഷ്‌ഠിതമായ ദയയും അദ്ദേഹത്തിന്‍റെ കൃതികളുടെ അന്തരധാരയില്‍ അടങ്ങിയിരിക്കുന്നു. സുഭാഷ് ചന്ദ്രനുമായി ശ്രീഹരിപുറനാട്ടുകര  നടത്തിയ അഭിമുഖത്തില്‍ നിന്ന്...</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>1 <font  style='font-size:12pt; color:#000000'><i>കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളത്തിലെ ഏറ്റവും മികച്ച  പത്തു  കൃതികള്‍ തെരഞ്ഞെടുത്താല്‍ അതില്‍ എം.ടി.വാസുദേവന്‍ നായരുടെ   ഒരു കൃതിയും ഉണ്ടാകുകയില്ലെന്ന് താങ്കള്‍  ‘മധ്യേയിങ്ങനെ’യില്‍ എഴുതിയിട്ടുണ്ടായിരുന്നു. താങ്കളെ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ് എം.ടി. പിന്നീട്, എപ്പോഴെങ്കിലും എം.ടി. ഇതിനെക്കുറിച്ച് താങ്കളോട് വല്ലതും പറഞ്ഞോ?.</i></font><br/><font  style='font-size:12pt; color:#000000'><i></i></font><br/><font  style='font-size:12pt; color:#000000'>ഇല്ല. എം.ടിയുമായി ഇതു വരെ നേരിട്ട് സംസാരിക്കാന്‍ തന്നെ വളരെക്കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. പിന്നെ എം.ടിയുടെ ഒരു കൃതിയും എന്നെ അതിശയിപ്പിച്ചിട്ടില്ല. അതേ സമയം ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള അതിന്‍റെ ഭാവപരമായ മാന്ത്രികതയെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു. കാക്കനാടന്‍, മുകുന്ദന്‍ എന്നിവര്‍ ആധുനികത തുടങ്ങുന്നതിന് മുമ്പു തന്നെ എം.ടിയുടെ കൃതികളില്‍ അത് കണ്ടെത്തുവാന്‍ കഴിയും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇറക്കുമതി ചെയ്ത ആശയങ്ങള്‍ കുത്തി നിറച്ച ആധുനികരുടെ കൃതികള്‍ക്ക് ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയാതെ വന്നപ്പോള്‍ എം.ടിക്ക് അത് സാധിച്ചു. അതേ സമയം കഥയുടെ, ഭാഷയുടെ ശക്തിയില്‍ എന്നെ സ്വാധീനിച്ച എഴുത്തുകാരനാണ് ഒ.വി.വിജയന്‍</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>2 <font  style='font-size:12pt; color:#000000'><i>താങ്കളുടെ ‘പറുദീസനഷ്‌ട‘ത്തിന് ഈ കാലഘട്ടത്തില്‍ മികച്ച വായന പ്രതീക്ഷിക്കുന്നില്ലെന്ന്  താങ്കള്‍ പറയുകയുണ്ടായി. മലയാളിയുടെ സംവേദനക്ഷമതയില്‍ താങ്കള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടു തുടങ്ങിയോ?. </i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തീര്‍ച്ചയായും. മലയാളിയുടെ സംവേദനക്ഷമതയില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസം നഷ്‌ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.  മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം നേടി തന്ന കഥയാണ്’ഘടികാരങ്ങള്‍ നിലയ്‌ക്കുന്ന സമയം’ . ഇപ്പോഴും ആ കഥയുടെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിലും എത്ര പക്വമായ കഥയാണ് ‘പറുദീസ നഷ്‌ടം’. അമ്മയുടെ ഗര്‍ഭപാത്രം പരിശോധനക്ക് കൊണ്ടു പോകുമ്പോള്‍ മറന്നുവെക്കുന്ന ഒരു വ്യക്തിയുടെ കഥമാത്രമായി ചുരുക്കി ഈ കൃതി വായിക്കപ്പെടുമ്പോള്‍ എനിക്ക് മലയാളിയുടെ സംവേദനക്ഷമതയില്‍ സംശയം തോന്നുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇവിടെ കഥാകൃത്ത് മരിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ കൃതിയിലെ സ്റ്റഫ് കണ്ടെത്തും. ഒരു പക്ഷെ എന്‍റെ മരണ ശേഷം ‘പറുദീസനഷ്‌ട‘ത്തിന്  നല്ല വായനക്കാര്‍  ഉണ്ടായേക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/>3 <font  style='font-size:12pt; color:#000000'><i>‘ ഒരേ കടല്‍ ‘  കണ്ടോ? </i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇല്ല.</font><br/><font  style='font-size:12pt; color:#000000'></font><br/>4 <font  style='font-size:12pt; color:#000000'><i>വിഷമിപ്പിക്കാന്‍ വേണ്ടി ചോദിച്ചതല്ല.</i></font><br/><font  style='font-size:12pt; color:#000000'><i></i></font><br/><font  style='font-size:12pt; color:#000000'>എനിക്ക് ഇപ്പോള്‍ വിഷമമൊന്നുമില്ല. ആ വിഷയത്തെക്കുറിച്ച് ഞാന്‍ ലേഖനമെഴുതിയിരുന്നു. അതോടെ വിഷമമെല്ലാം പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/>5 <font  style='font-size:12pt; color:#000000'><i>എടയ്‌ക്കല്‍ ഗുഹ പശ്ചാത്തലമായിട്ട് ഒരു കഥ മനസ്സിലുണ്ടെന്ന് പറഞ്ഞിരുന്നു. അത് എവിടെ വരെയായി?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാനത് എഴുതി തുടങ്ങിയിട്ടില്ല</font><br/><font  style='font-size:12pt; color:#000000'></font><br/>6  <font  style='font-size:12pt; color:#000000'><i>റെറ്റേഴ്‌സ് ബ്ലോക്കാണോ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അല്ല. അതില്‍ ഉപയോഗിക്കേണ്ട ഭാഷയാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. തീ കണ്ടു പിടിക്കുന്നതിനു മുമ്പ്  ജീവിച്ചിരുന്ന പല പുലികളെ കൊന്ന രാജാവ് എടയ്‌ക്കല്‍ ഗുഹയില്‍ കിടക്കുമ്പോള്‍ എന്നോട് സംസാരിക്കുന്നതായി തോന്നി. ഇതില്‍ നിന്നാണ്   ഈ കഥ എഴുതണമെന്ന് എനിക്ക് തോന്നിയത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പക്ഷെ,  തീ കണ്ടുപിടിക്കുന്നതിന് മുമ്പ് ജീവിച്ചിരുന്ന പല പുലികളെ കൊന്ന രാജാവിന്‍റെ ഭാഷ എന്തായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/>7  <font  style='font-size:12pt; color:#000000'><i>നമ്മുടെ പെണ്ണെഴുത്ത് ഇപ്പോഴും രതിയില്‍ മാത്രം ചുറ്റി കറങ്ങുകയാണല്ലോ?. സ്‌ത്രീകള്‍ അനുഭവിക്കുന്ന വേറെ ഒരു പാട് വിഷയങ്ങള്‍ ഇല്ലേ?</i></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കഥയെഴുത്ത് രതിയില്‍ മാത്രം ചുറ്റി തിരിഞ്ഞാല്‍ കൂടുതല്‍ വായനക്കാരെ കിട്ടുമെന്ന പ്രതീക്ഷയാണ് ഇതിനു കാരണ. കാലം കുറച്ചു കഴിയുമ്പോള്‍ രതി മാത്രമല്ല ജീവിതമെന്ന് അവര്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം</font><br/><font  style='font-size:12pt; color:#000000'></font><br/>8  <font  style='font-size:12pt; color:#000000'><i>മലയാളത്തിലെ വിമര്‍ശകരെ എങ്ങനെ കാണുന്നു?</i></font><br/><font  style='font-size:12pt; color:#000000'><i></i></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ ഒരു സംഭവം പറയാം. എന്‍റെ ഒരു കഥ‘ ഇന്ത്യാ ടുഡേ‘യില്‍ പ്രസിദ്ധീകരിച്ചു വന്ന സമയം. ഒരു ദിവസം ഞാന്‍ തൃശൂര്‍ റെയില്‍‌വേ സ്‌റ്റേഷനില്‍ വെച്ച്  മലയാളത്തിലെ ഒരു വിമര്‍ശകനെ  കണ്ടു. ഞാന്‍ അദ്ദേഹത്തോട് കഥ പ്രസിദ്ധീകരിച്ചു വന്ന കാര്യം പറഞ്ഞു. ‘ഈയിടെയായി ഇന്ത്യാ‌ടുഡേ‘യുടെ നിലവാരം കുറഞ്ഞു വരികയാണ്’. അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു. വേറൊന്നു കൂടി അദ്ദേഹം പറഞ്ഞു.  തൃശൂരില്‍ നിന്ന് പുറത്തിറങ്ങുന്ന ‘സുകൃതം‘ ഇപ്പോള്‍  നന്നായി വരുന്നുണ്ട്’.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഈ തരത്തില്‍ അസഹിഷ്‌ണുത നിറഞ്ഞ സമീപം പുലര്‍ത്തുന്ന വിമര്‍ശകര്‍ സാഹിത്യത്തിന് എന്ത് ഗുണമാണ് ചെയ്യുക? </font><br/><font  style='font-size:12pt; color:#000000'></font><br/>9 <font  style='font-size:12pt; color:#000000'><i>താങ്കളുടെ ജീവിതത്തില്‍ രണ്ട് തവണ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടത്തെക്കുറിച്ച് കഥയെഴുതാന്‍ ആലോചിച്ചിട്ടുണ്ടോ?.</i></font><br/><font  style='font-size:12pt; color:#000000'><i></i></font><br/><font  style='font-size:12pt; color:#000000'>ഇല്ല.പിന്നെ  പ്രത്യേകിച്ച് ഒരു കാരണം മൂലമല്ല വിഷാദരോഗം എന്നെ ബാധിച്ചത് . അത് എന്നില്‍ ഉണ്ടെന്ന് തോന്നുന്നു.  എന്‍റെ എല്ലാ കഥകഅളും വിഷാദത്തിന്‍റെ അംശം ഉള്‍ക്കൊള്ളുതാണ്.</font><br/></font>]]></content:encoded>
      <pubDate>Sat, 08 Sep 2007 16:59:49 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:58:52 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പാശ്ചാത്യ യുക്തി കൊണ്ട് നമ്മള്‍ മിത്തിനെ അളക്കുന്നു]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/പാശ്ചാത്യ-യുക്തി-കൊണ്ട്-നമ്മള്‍-മിത്തിനെ-അളക്കുന്നു-107071800030_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/പാശ്ചാത്യ-യുക്തി-കൊണ്ട്-നമ്മള്‍-മിത്തിനെ-അളക്കുന്നു-107071800030_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[ശരണ്‍കുമാര്‍ ലിംബാലെയുടെ അക്കര്‍മാശി മികച്ച രചനയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ എല്ലാ ദളിതരുടെയും അവസ്ഥയേയും ഒരു പോലെ കാണരുത്.]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0707/18/images/img1070718030_1_1.gif' Alt='Dr PK Rajasekharan' Border=2 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>FILE</td><td valign='top'>FILE</td><td width='8'></td></tr></table></td></tr></table></p><!--endImage--> 1 <font  style='font-size:12pt; color:#000000'>മികച്ച മിത്ത് പാരമ്പര്യമുള്ള ഭാരതത്തില്‍ നിന്ന് എന്തു കൊണ്ട് ഹാരി പോട്ടര്‍ പോലെയുള്ള ഏവര്‍ക്കും രസിക്കാവുന്ന കൃതികള്‍ ഉണ്ടാകുന്നില്ല?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കടമെടുത്ത പാശ്ചാത്യ യുക്തി കൊണ്ട് നമ്മള്‍ മിത്തിനെ അളക്കുന്നു. അതു തന്നെ പ്രധാന കാരണം</font><br/><font  style='font-size:12pt; color:#000000'></font><br/>2.<font  style='font-size:12pt; color:#000000'>ശരണ്‍ കുമാര്‍ ലിംബാലെയുടെ അക്കര്‍മാശി പോലെയുള്ള രചനകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല. കേരളത്തിലെ ദളിതര്‍ക്ക് തീക്ഷ്ണ അനുഭവങ്ങള്‍ ഇല്ലാത്തതാണോ ഇതിന് കാരണം?</font><br/><font  style='font-size:12pt; color:#000000'></font><br/>. <font  style='font-size:12pt; color:#000000'>ശരണ്‍കുമാര്‍ ലിംബാലെയുടെ അക്കര്‍മാശി മികച്ച രചനയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ എല്ലാ ദളിതരുടെയും അവസ്ഥയേയും ഒരു പോലെ കാണരുത്. മഹാരാഷ്‌ട്ര,ബീഹാര്‍ എന്നിവിടങ്ങളിലുള്ള ദളിതരെ അപേക്ഷിച്ച് കേരളത്തിലെ ദളിതരുടെ അവസ്ഥ വളരെ മികച്ചതാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റം കേരളത്തിലെ ദളിതരുടെ ജീവിതത്തെ വളരെയധികം മാറ്റി മറിച്ചിട്ടുണ്ട്. കണ്ടല്‍ പൊക്കുടന്‍റെ രചനകള്‍ പോലെയുള്ളവ ഉണ്ടായാല്‍ അവ ദളിത് സാഹിത്യത്തിന് വളരെ ഗുണം ചെയ്യും.</font><br/><font  style='font-size:12pt; color:#000000'></font><br/>3.<font  style='font-size:12pt; color:#000000'>അര നൂറ്റാണ്ട് മുമ്പ് എം.ടി. വാസുദേവന്‍ നായര്‍ മലയാളത്തില്‍ അവതരിപ്പിച്ച അതേ തന്ത്രമാണ് അരനൂറ്റാണ്ടിനിപ്പുറം ഉത്തരാധുനിക കാലത്തെ കഥാകൃത്തായ സുഭാഷ് ചന്ദ്രന്‍ തല്‍പ്പമെന്ന കഥാസമാഹാരത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് താങ്കള്‍ ഇന്ത്യാടുഡേയിലെഴുതിയ വിമര്‍ശനത്തിലൂടെ വ്യക്തമാക്കി. പുതു തലമുറയില്‍ തന്നെ മികച്ച കഥാകൃത്തായ സുഭാഷ്‌ചന്ദ്രന്‍റെ ദൌര്‍ബല്യമല്ലേയിത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തീര്‍ച്ചയായും. ഞാന്‍ എന്‍റെ വിമര്‍ശനത്തിലത് കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഒരു വ്യക്തിയുടെ വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കി എം.ടി അവലംബിച്ച കഥാ തന്ത്രമാണ് സുഭാഷ് ചന്ദ്രന്‍ തല്‍പ്പത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മൌലികമായ കഥാ തന്ത്രം സുഭാഷ് അവലംബിക്കേണ്ടിയിരുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>4.<font  style='font-size:12pt; color:#000000'>തല്‍പ്പത്തിലെ മറ്റൊരു കഥയായ ഗുപ്തമെന്ന കഥയുടെ രചന വിശദമായി പറയേണ്ട പലതും വിഷ്വലുകളിലായി മാറ്റുമ്പോള്‍ നന്നായി ഒതുക്കിയെടുക്കാം എന്നൊരു പാഠം തന്നെ പഠിപ്പിച്ചുവെന്ന് പറയുന്നുണ്ട്. ഇതിനെ താങ്കള്‍ വിമര്‍ശിച്ചിട്ടുമുണ്ട്. ഇതിനെക്കുറിച്ച്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പരത്തി പറയുന്നതിനു പകരം ബിംബങ്ങള്‍ ഉപയോഗിക്കുകയെന്ന തന്ത്രം ദശകങ്ങളിലായി കവിതയിലും, ചെറുകഥയിലും ഉള്ളതാണ്. ഇത് സുഭാഷ് ചന്ദ്രന് ഇപ്പോഴാണ് മനസ്സിലായതെന്ന് പറയുമ്പോള്‍ അദ്ഭുതം തോന്നുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/>5.<font  style='font-size:12pt; color:#000000'>മലയാള സാഹിത്യം ഇപ്പോഴും നാലുക്കെട്ട്,മുറപ്പെണ്ണ് എന്നിവയില്‍ ചുറ്റി തിരിയുകയാണെന്ന് ആനന്ദ് അഭിപ്രായപ്പെടുകയുണ്ടായി?.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ചുറ്റി തിരിഞ്ഞോട്ടെ. അങ്ങനെ ചുറ്റി തിരിഞ്ഞതു കൊണ്ട് ആനന്ദിന് മലയാളത്തില്‍ ആരാധകര്‍ ഇല്ലാതെയിരുന്നിട്ടുണ്ടോ?.</font><br/><font  style='font-size:12pt; color:#000000'></font><br/>6. <font  style='font-size:12pt; color:#000000'>നോബല്‍ സമ്മാനം ലഭിക്കാന്‍ യോഗ്യതയുള്ള രചനകളൊന്നും മലയാളത്തില്‍ ഇല്ലായെന്ന് എം.കൃഷ്ണന്‍നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അഭിപ്രായം?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നിങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ട കാര്യം നോബല്‍ സമ്മാനം ലഭിച്ചുവെന്ന് വെച്ച് ഒരു സാഹിത്യ കൃതി മികച്ചതാവണമെന്നില്ല. ബോര്‍ഹസിനും,യോസക്കുമൊന്നും നോബല്‍ സമ്മാനം ലഭിച്ചിട്ടില്ല.  മൂല കൃതികളുടെ സ്പാനിഷ്,ഫ്രഞ്ച്,ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് പ്രധാനമായും നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്നത്. മലയാളം കൃതികള്‍ക്ക് കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/> </font>]]></content:encoded>
      <pubDate>Wed, 18 Jul 2007 11:26:25 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:35:44 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പ്രതികരണം ശുഷ്കമാവുന്നു: സച്ചിദാനന്ദന്‍]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/പ്രതികരണം-ശുഷ്കമാവുന്നു-സച്ചിദാനന്ദന്‍-107052400109_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/പ്രതികരണം-ശുഷ്കമാവുന്നു-സച്ചിദാനന്ദന്‍-107052400109_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[പുരോഗമന കവിയും സാഹിത്യകാരനും അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയുമായിരുന്ന സച്ചിദാനന്ദനുമായി  ശ്രീഹരി നടത്തിയ അഭിമുഖം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>പുരോഗമന കവിയും സാഹിത്യകാരനും അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയുമായിരുന്ന സച്ചിദാനന്ദനുമായി  ശ്രീഹരി നടത്തിയ അഭിമുഖം.</font><br/><font  style='font-size:12pt; color:#000000'></font><br/>  <font  style='font-size:12pt; color:#800000'>ഏതാനും ദിവസം മുമ്പു വരെ  താങ്കള്‍ പാരീസിലായിരുന്നു.സാര്‍ത്രിന്‍റെ ഫ്രാന്‍സില്‍ നിന്ന് പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ</font><font style=' color:#000000;'>്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാലാം തവണത്തെ ഫ്രാന്‍സ് യാത്രയായിരുന്നു ഇപ്പോള്‍ നടത്തിയത്.പാരീസ് ബുക്ക് ഫെയറില്‍ ഞാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു.അവിടെ ഞാന്‍ സംവാദങ്ങള്‍,അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുത്തു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫ്രഞ്ചുകാര്‍ ഇപ്പോള്‍ ഇന്ത്യന്‍  സാഹിത്യത്തെ  ഗൗരവുമായി സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.മുമ്പ് അവര്‍ കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നത് ചൈനീസ് സാഹിത്യത്തിനാണ്.ബുക്ക് ഫെയറില്‍  ഫ്രഞ്ച് ഭാഷയിലേക്ക്  മൊഴിമാറ്റം നടത്തിയ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.പ്രധാനമായും പഴയ കാലത്തെ ഇന്ത്യന്‍ പുസ്തകങ്ങളായിരുന്നു അവ.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍, സമകാലീന കാലത്തെ പുസ്തകങ്ങളും ഉണ്ട്.ഇംഗ്ളീഷില്‍ എഴുതുന്ന  ഇന്ത്യന്‍ എഴുത്തുകാരായ സല്‍മാന്‍ റുഷ്ദി,വിക്രം സേത്ത്,അമീര്‍വ് ഘോഷ്,അലന്‍ സീലി,ശശി ദേഷ്പാണ്ഡെ തുടങ്ങിയവരുടെ രചനകളുടെ കൂടെ യുവ എഴുത്തുകാരായ തരുണ്‍ തേജ്പാല്‍,ഗീത ഹരിഹരന്‍,കിരണ്‍ ദേശായ്,അനിത റാവു ബഡാമി തുടങ്ങിയവരുടെ രചനകളുടെ വിവര്‍ത്തനങ്ങളും ഉണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഇന്ത്യന്‍ ഭാഷകളില്‍ എഴുതുന്ന  മഹാശേത്വ ദേവി,അനന്തമൂര്‍ത്തി,നിര്‍മ്മല്‍ വര്‍മ്മ തുടങ്ങിയവരുടെ കൃതികളുടെ മൊഴിമാറ്റങ്ങള്‍ക്ക് പുറമെ  ഒ.വി വിജയന്‍,എം.മുകുന്ദന്‍,ബഷീര്‍,സച്ചിദാനന്ദന്‍ ുടങ്ങിയവരുടെ കൃതികളും മേളയില്‍ ദര്‍ശിക്കാം.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>മലയാള കൃതികള്‍ നേരിട്ട് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്തതാണ്.ഡൊമിനിയീക്ക് വിറ്റായോള്‍സ്,ചെമ്മണ മാര്‍ട്ടീനി  തുടങ്ങിയവരാണ് വിവര്‍ത്തനം നടത്തിയിരിക്കുന്നത്.ചെറിയ തോതില്‍ ദളിത് രചനകളോട് ഫ്രാന്‍ സ് ആഭിമുഖ്</font><font style='font-size:12pt;'>യ</font><font style='font-size:12pt;'>ￜം പുലര്‍ത്തുന്നുണ്ട്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സാര്‍ത്രിന്‍റെ ഫ്രാന്‍ സ് ഇന്നില്ല.പക്ഷെ അദ്ദേഹത്തിന്‍റെ ചുമതല ബോധം ചെറിയ തോതില്‍ കാണാം.സോര്‍ബോണില്‍ കുറച്ച് സോഷ്യലിസ്റ്റ് ചിന്തകര്‍ ഉണ്ട്.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>മോഡിയുടെ കേരള സന്ദര്‍ശനം ,നന്ദിഗ്രാം വെടിവെപ്പ്...  കേരളത്തിലെ ബുദ്ധി ജീവികളുടെ പ്രതികരണം ശൂഷ്കമാവുകയാണോ ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഞാന്‍ യോജിക്കുന്നു.സംസാരത്തില്‍ കൂടി അവര്‍ കൂടുതല്‍ പ്രതിഷേധിക്കേണ്ടതുണ്ട്.ഞാന്‍ നന്ദിഗ്രാം വിഷയത്തെക്കുറിച്ച് ഏഷ്യാനെറ്റ് അഭിമുഖത്തി എന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.  ആഗോളവല്‍ക്കരണകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയാണ് ഇത് കാണിക്കുന്നത്.പാര്‍ട്ടി </font><br/><font  style='font-size:12pt; color:#000000'>പൂര്‍ണ്ണമായും ആശയക്കുഴപ്പത്തിലാണ്</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font><font  style='font-size:12pt; color:#800000'>സൈബര്‍ലോകക്രമത്തിലെ ജീവിതത്തെ ഫലപ്രദമായി ആവിഷ്കരിക്കാന്‍ നമ്മുടെ ഭാഷയ്ക്ക്  കഴിഞ്ഞിട്ടില്ല.ഇതിനെക്കുറിച്ചുള്ള അഭിപ്രായം ?  </font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/>:<font  style='font-size:12pt; color:#000000'>പുതിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ഒരു രചന മാത്രമേ ഞാന്‍ കണ്ടിട്ടൂള്ളൂ.മുകുന്ദന്‍റെ നൃത്തം.ദ്രുത ഗതിയിലൂള്ള മാറ്റത്തെ അനുസരിച്ച് ഇനിയും രചനകള്‍ ഉണ്ടാകും.കൂടുതല്‍ വെബ് ജേര്‍ണലുകള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടാകേണ്ടിയിരുക്കുന്നു.</font><br/><font  style='font-size:12pt; color:#800000'></font><br/> <font  style='font-size:12pt; color:#800000'>നളിനി ജമീല,പുനത്തില്‍കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ രചനകള്‍ ധൈര്യം പ്രകടിപ്പിച്ചവയായിരുന്നു.ഇത്തരത്തിലുള്ള ഒരു ധൈര്യം  ഉദയം ചെയ്യാനുള്ള കാരണം?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നമ്മുടെ വായനക്കാര്‍ ഇത്തരം രചനകളെ  ചമ്മല്‍ ഇല്ലാതെ സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ചില സമയങ്ങളില്‍ അവര്‍ വിമര്‍ശിക്കാം .എന്നാല്‍,അതും നല്ല ലക്ഷണമാണ്.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>ഇടതുപക്ഷത്തിന്‍റെ പുതിയ നയങ്ങള്‍ സാറാ ജോസഫിനെ ഇടതുപക്ഷ വിരുദ്ധയാക്കിമാറ്റിയിരിക്കുന്നു. ഇതിനെക്കുറിച്ചുള്ള  അഭിപ്രായം ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>സാറാ ജോസഫ് ഇടതുപക്ഷ വിരുദ്ധയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് കൊണ്ട് അവര്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നു(അരുന്ധതി റോയ്,എം.സുകുമാരന്‍  എന്നിവരെ പോലെ).</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>യുവ  എഴുത്തുകാര്‍ക്ക് ഒരു ഭൂമികയോ,രാഷ്ട്രീയ നയമോ മുന്നോട്ട് വെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ വിഷയത്തെ എങ്ങനെ നിങ്ങള്‍ എങ്ങനെ വീശകലനം ചെയ്യുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഒരു പ്രത്യേക  വിധത്തിലുള്ള മദ്ധ്യ വര്‍ത്തി സമൂഹം ഇവിടെ ഉദയം ചെയ്തിട്ടൂണ്ട്.ഇവര്‍ക്ക് സ്വന്തം കരിയറിന് ഉപരിയായി സ്വപ്നങ്ങളൊന്നുമില്ല.ഇവര്‍ക്ക്,റിസ്ക്കെടുക്കാന്‍ താല്‍പ്പര്യമില്ല.രാഷ്ട്രീയ പാര്‍ട്ടികളോട് ഇവര്‍ക്ക് ആഭിമുഖ്യമില്ല.നമ്മള്‍ ഈ സാമൂഹ്യ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍  മനസ്സിലാക്കേണ്ടതുണ്ട്.യുവ എഴുത്തുകാര്‍ ഈ മദ്ധ്യ വര്‍ഗ ജീവിതത്തെക്കുറിച്ച്  എഴുതുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#800000'>പ്രതികരണശേഷി നഷ്ടപ്പെട്ട ഈ സമൂഹത്തില്‍ കവിതയുടെ ഭാവിയെന്താണ് ?.</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/>:<font  style='font-size:12pt; color:#000000'>താരതമ്യേനെ കവിതയ്ക്ക്  ബംഗാളിലും, കേരളത്തിലും, മഹാരാഷ്ട്രയിലും ആരോഗ്യപരമായ സ്ഥാനമാണ് ഉള്ളത്.ഇപ്പോഴും ജനങ്ങള്‍ കവിത കേള്‍ക്കുകയും,വായിക്കുകയും ചെയ്യുന്നു.എന്നാല്‍ ഞാന്‍ ശൂഭാപ്തി വിശ്വാസിയല്ല.കരിയറിസം,കണ്‍സ്യൂമറിസം തുടങ്ങിയവ കവിതയെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#800000'>ഇന്ന് ആത്മീയ പുസ്ത്കങ്ങല്‍ കൂടുതല്‍ വിറ്റഴിയുന്നു.ഈ ആത്മീയയെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് കപട ആത്മീയതയാണ്.ആഗ്രഹങ്ങളും,മത്സരങ്ങളും നമ്മുടെ മദ്ധ്യ വര്‍ഗ സമൂഹത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കി.അതിനാല്‍ ആശ്വാസത്തിനായി അവര്‍ മജീഷ്യന്‍ മാരെയും,ആള്‍ദൈവങ്ങളെയും  ആശ്രയിക്കുന്നു</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 15:52:00 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കാവ്യബിംബങ്ങള്‍ അനുഭവങ്ങളുമായി]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/കാവ്യബിംബങ്ങള്‍-അനുഭവങ്ങളുമായി-107052400105_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/കാവ്യബിംബങ്ങള്‍-അനുഭവങ്ങളുമായി-107052400105_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[അധ്യാപന വൃത്തിയില്‍ നിന്നും വിരമിച്ച പ്രമുഖ കവി വി . മധുസൂദനന്‍ നായരുമായി വിദ്യാര്‍ഥികളായ രജ-ിതയും അനുജ-യും    നടത്തിയ അഭിമുഖം.]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>അധ്യാപന വൃത്തിയില്‍ നിന്നും വിരമിച്ച പ്രമുഖ കവി വി . മധുസൂദനന്‍ നായരുമായി വിദ്യാര്‍ഥികളായ രജ-ിതയും അനുജ-യും    നടത്തിയ അഭിമുഖം.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>സ ാഹിത്യരംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഏതൊരു എഴുത്തുകാരനും എന്ന പോലെ ബാല്യകാലത്തുണ്ടാകുന്ന കൗതുകങ്ങള്‍, അക്ഷരത്തോടു തോന്നുന്ന  അദൃശ്യമോ അവാച്യമോ ആയ പ്രിയം, ജീവിതത്തൊടു തോന്നുന്ന പ്രിയം, ചില സങ്കല്‍പ കൗതുകങ്ങള്‍. ഇതൊക്കൈക്കൊണ്ട് ബാല്യകാലം തൊട്ട് സാഹിത്യം ഒരു ആനന്ദമായിരുന്നു. സാഹിത്യം ഒരു കര്‍മ്മമായിരുന്നു.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>ആദ്യത്തെ കവിത ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യത്തെ കവിതകള്‍ .. അവയെ   കവിതയെന്നു വിളിക്കാമോ എന്നെനിക്ക് സംശയമുണ്ട്. ആദ്യത്തേത് കുസൃതികള്‍. അങ്ങനെ ഒരു ഏഴാം ക്ളാസ്സ്, എട്ടാം ക്ളാസ്സ് കാലത്തൊക്കെ കുറെ എഴുതിയിട്ടുണ്ട്. ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന കാലം തൊട്ട് കുറച്ച് തൃപ്തികരമായ രീതിയില്‍ രചനകള്‍ നടത്തിയെന്നാണ് എന്‍റെ ഓര്‍മ്മ.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>ആദ്യമായി പ്രസിദ്ധീകരിച്ചത്?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പ്രസാധനത്തിനെക്കുറിച്ച് അധികം ഞാന്‍ ശ്രദ്ധവച്ചിട്ടില്ല. ആദ്യമായിട്ട് പ്രസിദ്ധീകരിച്ചത് കുങ്കുമം വാരികയില്‍ 'നിദ്രേ നിദ്രേ' എന്നൊരു കവിത ആയിരിക്കണം. പിന്നെയും ഏറെക്കാലം പ്രസിദ്ധീകരണം എന്ന താത്പര്യമൊന്നുമില്ലാതെ എന്തെങ്കിലും അക്ഷരക്കുറിമാനങ്ങള്‍ നടത്തികൊണ്ടിരുന്നെന്നേയുള്ളു.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>വിദ്യാഭ്യാസകാലത്തെ ഒന്നനുസ്മരിക്കാമോ ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്‍റെ വിദ്യാഭ്യാസകാലം ഇന്നത്തെ കാലത്തേക്കാള്‍ കുറെക്കൂടെ വരണ്ടതും കുറേക്കൂടെ ഗ്രാമീണവും കുറെക്കൂടെ കൃത്രിമത  കുറഞ്ഞതുമായിരുന്നു. സഹജ ജീവിതവും വിദ്യാഭ്യാസവും പരസ്പരം പൊരുത്തപ്പെട്ടു പോകുന്ന കാലമായിരുന്നു. അതുകൊണ്ട് ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു യാന്ത്രിക വിദ്യാഭ്യാസവും സാമ്പത്തിക ഭാരം വളരെയുള്ള വിദ്യാക്ളേശവും അന്ന് അധികമുണ്ടായില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എങ്കിലും ഇന്ന് പറയുന്നതുപോലെ വിദ്യാഭ്രാന്ത് അന്നില്ലായിരുന്നെങ്കിലും  വിദ്യാഭ്യാസ കൗതുകമുള്ളവര്‍ക്ക് ഉന്നതമായ കോഴ്സുകളൊക്കെ പഠിച്ചു പാസാകാന്‍ വളരെ ബുദ്ധിമുട്ടു തന്നെയായിരുന്നു. കാരണം ഇന്നത്തെ പണത്തിന്‍റെ പെരുപ്പം നോക്കിയാല്‍ അന്ന് ആളുകള്‍ക്ക് നാണയം കുറവായിരുന്നു. ബാങ്ക് ലോണും ഇല്ലായിരുന്നു. സൗജന്യങ്ങളും കുറവായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതുകൊണ്ട് ഞാന്‍ ഫീസ് കൊടുത്തും കൊടുക്കാതെയും കഴിഞ്ഞും കഴിയ്ക്കാതെയും പുസ്തകം വാങ്ങിച്ചും വാങ്ങിയ്ക്കാതെയുമൊക്കെയാണ് പഠിച്ചത്. അന്നത് ത്യാഗമൊന്നുമല്ല.</font><br/><font  style='font-size:12pt; color:#800000'></font><br/>25 <font  style='font-size:12pt; color:#800000'>വര്‍ഷത്തെ അദ്ധ്യാപനത്തിനു ശേഷം ഈ അടുത്തിടെ വിരമിച്ചല്ലോ. അദ്ധ്യാപകനെന്ന നിലയില്‍ ഉള്ള കുറച്ച് ഓര്‍മ്മകള്‍ ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അദ്ധ്യാപകനെന്ന നിലയിലുള്ള ഓര്‍മ്മകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ കുറിച്ചാണ്. അവരുടെ ശ്രേയസ്സും അവരുടെ വിഷമവുമില്ലാമാണ് എന്‍റെ ഓര്‍മ്മകള്‍. ഒരിക്കലും ക്ളാസ്സില്‍ ഒരു അദ്ധ്യാപകനായിരിക്കാതെ വേറെ എന്തെങ്കിലുമാകാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>അദ്ധ്യാപന ജീവിത കാലത്തു മുഴുവന്‍ ഇപ്പോഴെന്ന പോലെ അദ്ധ്യാപകനായിത്തന്നെ തുടര്‍ന്നു. അതുകൊണ്ട് ഒരു കുട്ടിയോടും നീരസം ഉണ്ടായില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഒരു നിമിഷവും പഠിപ്പിക്കുന്നതില്‍ അലംഭാവവും വന്നിട്ടില്ല. മാത്രമല്ല, ഇന്ന് വളരെ ചാര്‍താര്‍ത്ഥ്യവുമുണ്ട്. ഇപ്പോള്‍ എവിടെപ്പോയാലും നമ്മുടെ കുട്ടികള്‍ സ്നേഹത്തോടെ പരിഗണിക്കുന്നു. എന്നുവച്ചാല്‍ നമ്മുടെ കര്‍മ്മത്തില്‍ എന്തെങ്കിലും സഫലത വന്നിട്ടുണ്ടെന്നാണ് ഊഹിക്കേണ്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പഠിപ്പിച്ച് പാഠ്യഭാഗം തീര്‍ത്ത് പരീക്ഷയ്ക്ക് തയ്യാറാക്കിവിടുക എന്നത് മാത്രമല്ല എന്‍റെ ജോലിയായിരുന്നത്, ഞാനെന്‍റെ കര്‍ത്തവ്യമായിട്ടെടുത്തിരുന്നത്. ഓരോ ആളിലുമുള്ള നന്മയെ വളര്‍ത്തുക, സര്‍"ശക്തിയെ വളര്‍ത്തുക, അവരിലുള്ള വ്യക്തിത്വത്തെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുക. അതുകൊണ്ട് പൊല്ലാത്തവരെന്നു കരുതപ്പെട്ടിരുന്ന കുട്ടികള്‍ പോലും നല്ലവരാണെന്നു മനസ്സിലാക്കാനും സ്ഥാപിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്. </font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>അദ്ധ്യാപനത്തിലേക്ക് വരാനുള്ള കാരണം?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിഷ്ടമായിരുന്നു. എന്തുകൊണ്ടായിഷ്ടം എന്നു ചോദിച്ചാല്‍ എനിക്ക് എന്നെത്തന്നെ നന്നാക്കാന്‍ അദ്ധ്യാപനം പോലെ നല്ലൊരു ജോലിയില്ല. ജോലിയെന്നല്ല പറയേണ്ടത് കര്‍മ്മം എന്നാണ്.</font><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>മാസ്റ്റര്‍പീസായ നാറാണത്ത് ഭ്രാന്തന്‍ എഴുതാനുണ്ടായ സാഹചര്യം ?</font><font style=' color:#000000;'></font><br/> <font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നാറാണത്തുഭ്രാന്തന്‍ എഴുതാനുണ്ടായ സാഹചര്യം ഈ ആധുനികകാല ജീവിതമാണ്. ഈ നാട്ടിലെ ജനവര്‍"ങ്ങള്‍  രാഷ്ട്രീയ രംഗങ്ങളിലെ ഉപജാപങ്ങള്‍, അടവുകള്‍, രാഷ്ട്രത്തില്‍ എല്ലായിടത്തും നടത്തിവരുന്ന വിഭജനങ്ങള്‍, മനുഷ്യന്‍റെ മതം, മാത്സര്യം, സാഹോദര്യത്തിന്‍റെ പേരിലുള്ള വിളവെടുപ്പുകളും മുതലെടുപ്പുകളും ഇങ്ങനെ ഇതെല്ലാം കൂടിക്കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വേണ്ടിയെന്നോണം എന്നില്‍ ഒരു ഭ്രാന്തന്‍ ഉണര്‍ന്നു എന്നതാണ് സത്യം.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>ഈ കവിത ജീവിതവുമായി എത്രമാത്രം സാമീപ്യം പുലര്‍ത്തുന്നു ? </font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരെഴുത്തുകാരന്‍റേയും ജീവിതവുമായി ബന്ധപ്പെടാതെ ഒരു കൃതിയും ഉണ്ടാവില്ല. പക്ഷേ സമ്പൂര്‍ണ്ണമായും ആ ഒരെഴുത്തുകാരന്‍റെ ജീവിതമാണ് എല്ലാ കൃതിയും എന്നു കരുതാനും പാടില്ല. ഏതെങ്കിലും വിധത്തില്‍ എന്‍റെ പ്രത്യക്ഷാനുഭവവും പരോക്ഷാനുഭവവും ഭാവനാനുഭവവും എല്ലാം ചേര്‍ന്നതാണ് ഈ കവിത.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>മിക്ക കവിതകളും പുരാണ കഥാപാത്രങ്ങളെയോ മിത്തുകളെയോ ആധാരമാക്കിയുള്ളതാണല്ലോ. ഇതിന് പ്രത്യേകിച്ച് കാരണമെന്താണ് ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അങ്ങനെ നിരാധാരമായൊരു ഭാഷയില്ല. ഭാഷയില്‍ സമ്പൂര്‍ണ്ണമായിട്ടും ഓരോ പദവും, ഓരോ സങ്കല്പത്തിലോ ചരിത്രത്തിലോ പുരാണത്തിലോ ഉള്ള ഒരു ഭാ വത്തിന്‍റെയോ പ്രതിനിധിയാണ്. ഓരോ വാക്കും ഓരോ രൂപകമാണെന്നു പറയാം. ഒരു മെറ്റഫര്‍. ഓരോ വാക്കും ഒരു ബിംബമാണ്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭൂതകാലമില്ലാതെ ഭാഷയില്ല, ഭൂതകാലം ഏറ്റവും സമൃദ്ധമായിട്ടുള്ള നാടാണ് ഭാരതം. മറ്റുള്ളിടങ്ങളില്‍ ആ സമൃദ്ധി വളരെ കൂടുതലാണ്. അത്തരം ഭാഷയില്‍ സമൃദ്ധമായ ഭൂതകാല കഥകള്‍, മിത്തുകള്‍ അല്ലെങ്കില്‍ പഴയ സങ്കല്‍പങ്ങള്‍ ഇതൊക്കെ സ്വീകരിച്ചാണ് ആധുനിക കാലം ആശയങ്ങളെ ആവിഷ്കരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു ബിംബം ഒരുപാട് ധ്വനികള്‍ തരുന്നതാണ്. നമ്മുടെ ഭൂതകാല ബിംബങ്ങളെ പലരും പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. പക്ഷെ അതിനുള്ളില്‍ വേറെയും സത്യങ്ങള്‍ ഉണ്ട് എന്നു തോന്നി. ഇത്തരം സത്യങ്ങളെ ആവിഷ്കരിക്കാന്‍ ഈ കഥാബിംബങ്ങളെ സ്വീകരിക്കുക എന്നു പറയുന്നത് വളരെ നന്നായിരിക്കും. പ്രത്യേകിച്ച് എന്നെ സംബന്ധിച്ച് ഞാനിതൊന്നും ബോധപൂര്‍വം സ്വീകരിക്കുന്നതല്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു ആശയം, സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ ആ അനുഭവത്തിന്‍റെ കൂടെച്ചേര്‍ന്ന് ആ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ പൂര്‍വകാല ബിംബങ്ങളോ നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നു. ഈ കടന്നു വരുന്നവയെ ആ രീതിയില്‍ ആവിഷ്കരിക്കുന്നതെന്നാണ് സത്യം.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>ഗാന്ധര്‍വം, ഗാന്ധി, സന്താനഗോപാലം ഇവ എഴുതാനുള്ള സാഹചര്യമെന്ത് ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗാന്ധര്‍വം, ശാകുന്തളം എന്ന കാളിദാസ കൃതിയോടുള്ള ആരാധനയില്‍ നിന്നു ജനിച്ചതാണ്. കാളിദാസ കൃതിയെ ആളുകള്‍ ഇന്ന് വേണ്ടരീതിയില്‍ ഗൗനിക്കുന്നില്ല എന്നു തോന്നി. ശാകുന്തളം, ഒരു രാഷ്ട്ര മീമാംസകൂടിയാണ്. അതൊരു പാരിസ്ഥിതിക കൃതികൂടിയാണ്.  അല്ലെങ്കില്‍ പ്രപഞ്ച സുസ്ഥിതിക്കു വേണ്ടിയിട്ടുള്ള ഉദാത്തമായ ദര്‍ശനമാണ്. അ ദര്‍ശനത്തെ ആവിഷ്കരിക്കാനുള്ള എന്‍റെ ഏറെക്കാലം നീണ്ടുനിന്ന അഭിവാഞ്ഛ  അല്ലെങ്കില്‍ അത്യാഗ്രഹമാണ് ഗാന്ധര്‍വം എന്ന കവിതയായി വന്നത് എന്നതാണ് ശരി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സന്താനഗോപാലം ഒരു ആകസ്മികമായ സംഭവം എന്‍റെ ഉള്ളില്‍ ഉളവാക്കിയ ആവേശം കൊണ്ട് എഴുതിയതാണ്. ലോകത്തെമ്പാടും പലരീതിയില്‍ പീഢിപ്പിക്കപ്പെടുന്ന ദുരുപയോഗം ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചിന്തയുണ്ടായിട്ടുണ്ട്. ആ കുഞ്ഞുങ്ങളുടെ രക്ഷകനാണ് എന്ന അന്വേഷണമുണ്ടായിട്ട് എഴുതിയതാണ് സന്താനഗോപാലം എന്ന കവിത.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗാന്ധി ഈ കാലത്ത് നാം വിസ്മരിച്ചു പോയ ഒരു എല്ലു മനുഷ്യനെക്കുറിച്ചുള്ള കവിതയാണ്. ഇന്ന് ഇന്ത്യയ്ക്കു ഒരു ഗാന്ധിയെ ആവശ്യമാണെന്നു തോന്നി. ഗാന്ധിയായി വരുന്നവരാരും ഗാന്ധിയല്ല എന്നെനിക്കു മനസ്സിലായി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യഥാര്‍ത്ഥ ഗാന്ധിയുടെ പേരുതൊട്ട് ദിവ്യത്വം ഉണ്ടാക്കിയെടുക്കുന്ന ഒരുപാടു കോലങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇതെല്ലാം പ്രച്ഛന്ന വേഷങ്ങളാണ്. യഥാര്‍ത്ഥ ഗാന്ധി എന്നു പറയുന്നതിന്ത്യയുടെ ആത്മാവാണ്. ഇന്ത്യയുടെ ആത്മാവിനെ ശരിയായി അറിയുന്ന സാമൂഹികപ്രവര്‍ത്തകരും ഭരണക്കാരും നമുക്കിനിയുണ്ടാകണം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സംസ്കാര നേതാക്കന്മാരും അങ്ങനെ തന്നെയുണ്ടാവണമെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം ഇന്ത്യയുടെ പൗരാണികവും ഈ അടുത്തകാലം വരെയുള്ളതുമായ നന്മയുടെ സത്ത മുഴുവനും എടുത്തിട്ടാണ് ഒരു ഗാന്ധി എന്നയാളുണ്ടായതെന്ന് ഞാന്‍ വിചാരിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗാന്ധിയുടെ ജീവിതം മുഴുവനും പരിശോധിച്ച ശേഷമാണ് ഞാന്‍ ഈ കവിത എഴുതിയത്. ഇന്ത്യയുടെ ഈ ആളിക്കത്തുന്ന പ്രളയാഗ്നിയുടെ മുകളിലൂടെ നടന്നുപോകാന്‍ ഒരു ഗാന്ധി വേണം എന്നാഗ്രഹം കൊണ്ടാണ് എഴുത്തിനുമപ്പുറത്തെപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന ഗാന്ധിയെക്കുറിച്ച് ഒരു കവിത എഴുതിയത്.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>പൂമുഖം തുടങ്ങാനുള്ള സാഹചര്യവും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയും പറ്റിയും വിശദമാക്കാമോ ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഞാന്‍ അധ്യാപനായിരുന്ന തുമ്പ സെന്‍റ് സേവിയേഴ്സ്  കോളേജില്‍ മലയാളം വിഭാഗത്തിന് ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുണ്ടായതാണ് പൂമുഖം. എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള ഒരു പൂമുഖമായി ഇരിക്കുന്നത് നല്ലതാണ്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഭാവിയില്‍ ഒത്തിരിപ്പേര്‍ അതില്‍ അംഗങ്ങളാകുകയും അവരെല്ലാം ഹൃദയം കൊണ്ട് ഒന്നിക്കുകയും പരസ്പരം ബന്ധം പുലര്‍ത്തുകയും പരസ്പരം ചിന്തിച്ചും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചും മലയാള സംസ്കാരത്തിനും, മലയാള സാഹിത്യത്തിനും പിന്നെ എവിടെ ജീവിക്കുന്നുവോ അവിടെയെല്ലാം ജീവിക്കുന്ന മനുഷ്യന്‍റെ സംസ്കാരത്തിനും വേണ്ടി ഈ സംഘടന പ്രവര്‍ത്തിക്കണമെന്നാണ് എന്‍റെ ആഗ്രഹം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അത് സഫലമായാല്‍ എല്ലാവര്‍ക്കും അതൊരു പുണ്യമായി. ഈ പൂമുഖത്തില്‍ നിന്ന് കടന്നുപോയ കുട്ടികള്‍ക്ക് തന്നെ മറ്റു കുട്ടികള്‍ക്ക് മാര്‍"നിര്‍ദ്ദേശം നല്‍കുവാനും ഒരു തൊഴില്‍ കണ്ടെത്തിക്കൊടുക്കനും സാധിക്കും. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പങ്കെടുക്കാനും സാധിക്കും.</font><br/><font  style='font-size:12pt; color:#800000'></font><br/><font  style='font-size:12pt; color:#800000'>അദ്ധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളോട് പറയാനുള്ളതെന്താണ് ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ക്ഷീണിക്കാതെ പ്ര വര്‍ത്തിച്ചുകൊണ്ടിരിക്കുക, ആത്മവിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക, നൈരാശ്യം വരാതിരിക്കുക, സത്യം കളയാതിരിക്കുക, നല്ലതിനെയെല്ലാം സ്നേഹിക്കുക, പൊല്ലാത്തതിനെ പോലും വെറുക്കാതെ അതിനും നല്ലതു വരാന്‍ പ്രാര്‍ത്ഥിക്കുക, നേര്‍ബുദ്ധിയോടെയും ഊര്‍ജ്ജസ്വലതയോടെയും ജീവിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഒരിക്കലും ഒരു കുറവും വരികയില്ല.</font>]]></content:encoded>
      <pubDate>Thu, 24 May 2007 15:42:11 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഫ്രാന്‍സില്‍ ഇന്നും വായന ലഹരി]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/ഫ്രാന്‍സില്‍-ഇന്നും-വായന-ലഹരി-107052400103_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/ഫ്രാന്‍സില്‍-ഇന്നും-വായന-ലഹരി-107052400103_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[സാര്‍ത്ര് മരിച്ചെങ്കിലും സാര്‍ത്രിന്‍റെ ആശയങ്ങള്‍ക്ക് ഫ്രാന്‍സില്‍ ഇന്നും വേരോട്ടമുണ്ട്. മികച്ച സിനിമാ സംസ്കാരം ഉള്ളതുകൊണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഫ്രഞ്ച് ചലച്ചിത്രങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുകയില്ല]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'>ഫ്രാന്‍സില്‍ ഇന്നും വായന ലഹരി                                                                                                                                 ഫ്രാന്‍സിലെ യുവാക്കള്‍ക്കിടയില്‍ വായന ലഹരിയെന്ന് കുട്ടികള്‍ക്കുള്ള ഫ്രഞ്ച്, ഇംഗ്ളീഷ് ഭാഷാ പഠന സഹായികള്‍ പുറത്തിറക്കുന്ന ഫ്രഞ്ച് പ്രസാധകയായ ലോറ. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തമ്പാനൂര്‍ എസ്.എം.വി സ്കൂള്‍ സ്റ്റേഡിയത്തിലെ അനന്തപുരി അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിക്കുകയായിരുന്നു അവര്‍. കേരളത്തിലേക്ക് രണ്ടാം തവണയാണ് ലോറയുടെ സന്ദര്‍ശനം. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>സാര്‍ത്ര് മരിച്ചെങ്കിലും സാര്‍ത്രിന്‍റെ ആശയങ്ങള്‍ക്ക് ഫ്രാന്‍സില്‍ ഇന്നും വേരോട്ടമുണ്ട്. മികച്ച സിനിമാ സംസ്കാരം ഉള്ളതുകൊണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഫ്രഞ്ച് ചലച്ചിത്രങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുകയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>എന്നാല്‍, ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവര്‍ക്ക് സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമില്ല. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഫ്രഞ്ച് എഴുത്തുകാരനായ ഇഷ്നോര്‍ഡിനെ ലോറ ഒരുപാട് ഇഷ്ടപ്പെടുന്നു. തെഹല്‍ക്കയുടെ അരുണ്‍തേജ്പാലിനെയും വിക്രം സേത്തിനെയും ലോറ ആരാധിക്കുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അരുന്ധതി റോയിക്ക് വൈകാരികതയെ നല്ല രീതിയില്‍ ആവിഷ്ക്കരിക്കാന്‍ കഴിയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ ഫ്രഞ്ച് പഠിപ്പിച്ചിരുന്ന ലോറയ്ക്ക് അപര്‍ണ സെന്നിന്‍റെ സിനിമകളെ ഏറെ ആരാധനയോടെയാണ് കാണുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവസാനം കണ്ട ബോളിവുഡ് സിനിമ രംഗ് ദേ ബസന്തിയാണ്. മലയാള സിനിമകളെക്കുറിച്ചും എഴുത്തുകാരെ കുറിച്ചും ഇവര്‍ക്ക് ഏറെയൊന്നും അറിവില്ല. കൂടാതെ ഇന്ത്യന്‍ ആത്മീയതയില്‍ വിശ്വാസവുമില്ല. തൊഴിലാളികള്‍ നേടിയ പുരോഗമന ശക്തി ഇന്ത്യയില്‍ എവിടെയും കാണാന്‍ കഴിയും. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്നാല്‍ സമരങ്ങളും റാലികളും പണിമുടക്കുകളും ഇവിടെത്ത ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ആന്‍റേഴ്സിലാണ് ഈ അവിവാഹിതയുടെ വീട്.</font>]]></content:encoded>
      <pubDate>Thu, 24 May 2007 15:35:58 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അക്കിത്തം- ഇതിഹാസത്തിന്‍റെ സുവര്‍ണ്ണമണ്ഡലം]]></title>
      <link>https://malayalam.webdunia.com/article/malayalam-interview/അക്കിത്തം-ഇതിഹാസത്തിന്‍റെ-സുവര്‍ണ്ണമണ്ഡലം-107052400044_1.htm</link>
      <guid>https://malayalam.webdunia.com/article/malayalam-interview/അക്കിത്തം-ഇതിഹാസത്തിന്‍റെ-സുവര്‍ണ്ണമണ്ഡലം-107052400044_1.htm</guid>
      <media:thumbnail url="https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg"/>
      <image>https://nonprod-media.webdunia.com/public_html/_media/ml/img/article/2016-02/08/thumb/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1_1/1454926402-3008.jpg</image>
      <description><![CDATA[ആയിടെത്തന്നെയാണ് ഇ. എം. എസ്സിന്‍റെ "സോഷ്യലിസം എന്തിന്' എന്ന ലേഖനം അച്യൂതമേനോന്‍റെ " സോവിയറ്റ് നാട്' എന്ന പുസ്തകം എന്നിവയും എന്‍റെ മനസ്സിലേക്ക് കടന്നു വന്നത്]]></description>
      <content:encoded><![CDATA[? <font  style='font-size:12pt; color:#400000'>അങ്ങയുടെ ജീവിതത്തിന്‍റെയും മലയാള കവിതയുടെയും വഴിത്തിരിവാണല്ലോ " ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം ' ഈ കാവ്യമെഴുതാനിടയായ സാഹചര്യം വിശദീകരിച്ചു തന്നാല്‍ സന്തോഷം</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>* ""സമാനോ മന്ത്രസ്സമിതിസ്സമാനീ</font><br/><font  style='font-size:12pt; color:#000000'>സമാനീവ ആകുതിസ്സമാനാ ഹൃദയാനിവ.''</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇത് ഋഗ്വേദത്തിലെ ഒടുവിലുളള മന്ത്രങ്ങളിലൊന്നാണല്ലോ . ഈ കാര്യം എന്നെ പതിനൊന്നു വയസ്സില്‍ ആകര്‍ഷിച്ചിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആയിടെത്തന്നെയാണ് ഇ. എം. എസ്സിന്‍റെ "സോഷ്യലിസം എന്തിന്' എന്ന ലേഖനം അച്യൂതമേനോന്‍റെ " സോവിയറ്റ് നാട്' എന്ന പുസ്തകം എന്നിവയും എന്‍റെ മനസ്സിലേക്ക് കടന്നു വന്നത് .</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പക്ഷേ അഞ്ചു വയസ്സിലാകണം, കേളപ്പജി ഗുരുവായൂര്‍സത്യാഗ്രഹം നടത്തിയകാലത്തുതന്നെ മില്‍ത്തുണികളിലെ ചിത്രം വഴി ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു പല്ലുപോയ "ഇളിച്ചിവായ'ന്‍റെ ചിത്രം മായാത്ത വിധത്തില്‍ ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതിനാലാവാം സ്വാതന്ത്ര്യോദയ കാലഘട്ടത്തില്‍ കാവുമ്പായ്, കരിവെളളൂര്‍, മുനയന്‍കുന്ന് മുതലായ സ്ഥലങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് വിപ്ളവങ്ങളെപ്പറ്റി- ജീവിതത്തില്‍ എന്നും നാം നേരിടുന്ന ലക്ഷ്യവും മാര്‍"വും തമ്മിലുളള ബന്ധത്തെപ്പറ്റിയും- എനിക്കുചിന്തിക്കേണ്ടിവന്നു.</font><font style='font-size:11pt;'></font><br/></font>? "<font  style='font-size:12pt; color:#400000'>വെളിച്ചം ദുഃഖമാണുണ്ണീ</font><br/><font  style='font-size:12pt; color:#400000'>തമസ്സല്ലോ സുഖപ്രദം'</font><br/><font  style='font-size:12pt; color:#400000'></font><br/><font  style='font-size:12pt; color:#400000'>ഈ വരികള്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ഒട്ടേറെ അര്‍ത്ഥകല്‍പ്പനകള്‍ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ അര്‍ത്ഥവും ഭാവവും വിശദീകരിക്കാമോ ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>* അര്‍ത്ഥവും ഭാവവും ഒന്നും ചിന്തിച്ചുകൊണ്ടല്ലല്ലോ നാം കവിത എഴുതുന്നത്. ഇന്ദ്രിയങ്ങള്‍ വെളി-ച്ചം എന്നു ധ-രി--ക്ക-ു-ന്ന-ത് എന്തി-നെയാണോ,അത-ല്ല യഥാര്‍ത്ഥ വെളി--ച്ചം എന്നാ-വ-ണം ഈ വരി-ക-ളില്‍ നിന്നു ലഭി-ക്കു-ന്ന വസ്തു-ത എന്നാ-ണ് പില്‍-ക്കാ-ല-ത്തെ-നി-ക്ക് -തോ-ന്നി-യ-ിട്ടുള-ള-ത്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>പിന്നീ-ട് ഞാന്‍ ക-ണ്ടു-പി-ടി-ച്ച മ--റ്റൊ-രു കാര്യം- ഈ വര-ി-കള്‍ എഴു-തു-ന്ന-തി-നു മുമ്പ് തന്നെ കാളി-ദാ-സ-ന്‍റെ</font><br/>"<font  style='font-size:12pt; color:#000000'>മ-ര-ണം പ്രകൃ-തി-ശ്ശ-രീ--രി-ണാം</font><br/><font  style='font-size:12pt; color:#000000'>വികൃ-തിര്‍-ജീ-വി-ത-മു--ച്യ-തേ ബൃധേഃ</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>എന്ന വച--നം എന്‍റെ മന-സ്സില്‍ പതി-ഞ്ഞി-ട്ടു-ണ്ടാ-യി--രു-ന്നു എന്ന-താ-ണ്.</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ഈയി-ടെ-യാ-ണ് മറ്റൊരു സംശ-യം എന്‍റെ മന-സ്സില്‍ അങ്കു-രി-ച്ച-ത്. " വെളി-ച്ചം ദുഃഖ-മാ-ണ്' എ--ന്നു പറ-ഞ്ഞ-തി-നെ- ആക്ഷേ--പി-ച്ച-വര്‍ എന്തു-കൊ-ണ്ടാ-ണ് " അ-റി--വിന്‍ വെളി--ച്ച-മേ ദൂര-പ്പോ' എന്നെ-ഴു-തി-യ കവി-യെ ആക്ഷേ-പി-ക്കാ-തെ വിട്ട-ത്?</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>ജിയു-ടെ ജാത-ക-ത്തി-ലെ വ്യാ-ഴം ധ-നു-വി--നാ-ണ-ല്ലോ; എന്‍റെ വ്യാഴം മക-ര-ത്തി-ലും ! വേറെ ന്യായ-മൊ-ന്നും -തോ-ന്നിയില്ല.</font><font style='font-size:11pt;'></font><br/></font>? <font  style='font-size:12pt; color:#400000'>ഈശ്വ-ര-വി-ശ--്വാ-സ-വും തത്വ-ജ്ജാ-ന-വും നിസ്സം-ഗ-മ-മാ-യ സമീ-പ-ന-ത്തി--ലേ-ക്കാ-ണ് നയി-ക്കു-ക. കവി-ത-യാ-ക-ട്ടെ വികാ-ര-പ-ര-മാ-യ ഒരനുഭവത്തിന്‍റെ ആവിഷ്ക്കാരമാണ് .നിസ്സംഗത വികാരപരത- ഈ രണ്ടു വൈരുധ്യങ്ങള്‍ അങ്ങയില്‍ സമന്വയിക്കുന്നതെങ്ങനെയാണ്?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>* പുരുഷനും പ്രകൃതിയും തമ്മില്‍ എങ്ങിനെ സമന്വിതമായി സ്ഥിതിചെയ്യുന്നു എന്ന ചോദ്യമല്ലേ ഈ ചോദ്യത്തിനുളള മറുപടി. പുരുഷന്‍ വൈകാരികസത്തയും പ്രകൃതി വൈചാരികസത്തയും എന്നു പറഞ്ഞാല്‍ തെറ്റു വരാനിടയില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/>"<font  style='font-size:12pt; color:#000000'>ബുദ്ധിഃ' എന്ന വാക്കുതന്നെ സ്ത്രീലിംഗമാണ്. മറ്റൊരു കാര്യം "മര്യാദാപുരുഷന്‍' എന്നു പ്രസിദ്ധനായ ശ്രീരാമന്‍റെ കഥ പറയുന്ന രാമായണം രചിച്ചത് രത്നാകരന്‍ എന്ന വേടനാണല്ലോ. അതു തന്നെ "മാനിഷാദ, എന്ന പാപവാക്യത്തോടുകൂടിയും- അല്ലേ ?</font><br/><font  style='font-size:12pt; color:#000000'></font><br/> <font  style='font-size:12pt; color:#000000'>രാഗം, വിരാഗം എന്നീ പദങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. അവയുടെ ഐക്യമാണല്ലോ. വിദ്യൂഛക്തിയിലെ പ്ളസ്സും മൈനസും തന്നെയാണവ.</font><br/><font  style='font-size:12pt; color:#000000'></font><br/>? <font  style='font-size:12pt; color:#000000'>ഉപഭോഗപരതയും യാന്ത്രികസ്വാധീനവും നിറഞ്ഞ ഈ കാലഘട്ടത്തില്‍ കവിത നിറഞ്ഞു നില്‍ക്കുമെന്നു കരുതാന്‍ ന്യായമുണ്ടോ ?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>* കവിത നില നില്‍ക്കുമോ എന്ന ചോദ്യത്തിനുളള മറുപടി ഈശ്വരന്‍ നിലനില്‍ക്കുമോ എന്ന ചോദ്യമാണ്. ""രൂപം രൂപം പ്രതിരൂപേ ബഭൂവ'' എന്നു ചെറുപ്പത്തില്‍ത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനെയും കവിതയെയും രണ്ടായിക്കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല.</font><font style='font-size:11pt;'></font><br/><font  style='font-size:11pt; color:#000000'></font><br/></font>? <font  style='font-size:12pt; color:#400000'>സ്വന്തം കാവ്യജീവതത്തിലൂടെ അങ്ങ് സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ദര്‍ശനമെന്താണ് ?</font><font style=' color:#000000;'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>* അത് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസത്തിലെ ആദ്യത്തെ രണ്ടുശ്ളോകങ്ങളിലുണ്ട്. എന്നാണ് ഞാന്‍ വിചാരിക്കുന്നത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കരച്ചിലും ചിരിയും.  മനുഷ്യജീവിയെ ഇതരങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്ന ആ ബിന്ദു ഞാനറിയാതെ രചിക്കപ്പെട്ടതിന്‍റെ തുടര്‍ച്ചയായിട്ടാണ് ആ കൃതിയിലെ ഇതര ശ്ളോകങ്ങള്‍ എഴുതപ്പെട്ടത്. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആദ്യത്തെ മൂന്നു ശ്ളോകങ്ങള്‍ മാത്രം എഴുതിവെച്ച് കിടന്നുറങ്ങി. പിറ്റേന്നുമുതല്‍ ഓരോ ഉപശീര്‍ഷകങ്ങളുടെയും കീഴെ കാണുന്ന 6 ശ്ളോകങ്ങള്‍ എഴുതി.ഒരു ശീര്‍ഷകത്തിനുകീഴിലുളളവ മാത്രം ഒരു ദിവസം എന്ന കണക്കില്‍.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അവസാനം എഴുതപ്പെടാനിരിക്കുന്നവ ആദ്യമേ മനസ്സില്‍ ബിംബിച്ചിരുന്നെങ്കില്‍ ആ കൃതി ഞാനെഴുതുമായിരുന്നില്ല.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:11pt; color:#000000'></font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 15:17:33 +0530</pubDate>
      <updatedDate>Tue, 22 Apr 2014 17:17:01 +0530</updatedDate>
      <category><![CDATA[Malayalam Poets Interview]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
