<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:content="http://purl.org/rss/1.0/modules/content/" xmlns:media="http://search.yahoo.com/mrss/" xmlns:atom="http://www.w3.org/2005/Atom">
  <channel>
    <title><![CDATA[കഥകള്‍]]></title>
    <link>https://malayalam.webdunia.com/kids-stories-in-malayalam</link>
    <description><![CDATA[കുട്ടികള്‍ക്ക് രസിക്കാന്‍ ഉല്ലസിക്കാന്‍ വിവരങ്ങള്‍ അറിയാന്‍]]></description>
    <copyright>Copyright webdunia.com</copyright>
    <lastBuildDate>Sat, 20 Jun 2026 11:39:43 +0530</lastBuildDate>
    <language>en-us</language>
    <image>
      <title>കഥകള്‍</title>
      <url>https://malayalam.webdunia.com/kids-stories-in-malayalam</url>
      <link>https://malayalam.webdunia.com/kids-stories-in-malayalam</link>
    </image>
    <atom:link href="https://malayalam.webdunia.com/rss/kids-stories-in-malayalam-1021001.rss" rel="self" type="application/rss+xml"/>
    <item>
      <title><![CDATA[മരംവെട്ടുകാരന്‍റെ ദുര്‍വ്വിധി]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/മരംവെട്ടുകാരന്‍റെ-ദുര്‍വ്വിധി-108011700087_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/മരംവെട്ടുകാരന്‍റെ-ദുര്‍വ്വിധി-108011700087_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കാണാതായ ആടിനെ തേടി ആട്ടിടയന്‍ വനത്തിലൂടെ ഒരു പാട് അലഞ്ഞു. വിശപ്പും ദാഹവും കാരണം ക്ഷീണിച്ച് അവശനായ അയാള്‍ ഒരു  മരച്ചുവട്ടില്‍ ഇരുന്നു. അയാള്‍ കാലുകള്‍ വെച്ചത് ഒരു സര്‍പ്പത്തിന്‍റെ മേലായിരുന്നു]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/17/images/img1080117087_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>DIVISH</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>കാണാതായ ആടിനെ തേടി ആട്ടിടയന്‍ വനത്തിലൂടെ ഒരു പാട് അലഞ്ഞു. വിശപ്പും ദാഹവും കാരണം ക്ഷീണിച്ച് അവശനായ അയാള്‍ ഒരു  മരച്ചുവട്ടില്‍ ഇരുന്നു. അയാള്‍ കാലുകള്‍ വെച്ചത് ഒരു സര്‍പ്പത്തിന്‍റെ മേലായിരുന്നു. വേദനിച്ച സര്‍പ്പം അയാളെ കടിച്ചു. അയാള്‍ തല്‍ക്ഷണം മരിച്ചു.  സര്‍പ്പം മരപ്പൊത്തിലേക്ക് കയറിപ്പോയി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു മരംവെട്ടുക്കാരന്‍ ആ വഴി വന്നു. മരിച്ചു കിടക്കുന്ന ആട്ടിടയനെ അയാള്‍ കണ്ടു. ആട്ടിടയന്‍റെ ശരീരത്തില്‍ നീല  നിറം ബാധിച്ചതിനാല്‍ അയാള്‍ പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് മരംവെട്ടുകാരന് മനസ്സിലായി. അവിടെ സൂക്ഷിച്ച് നില്‍ക്കണം എന്ന് ചിന്തിക്കുന്നതിനു  പകരം കടിച്ച പാമ്പ് എവിടെയെന്നായി മരം വെട്ടുകാരന്‍റെ മനോഗതം!</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആ പാമ്പിനെ ഒന്നു കാണുക തന്നെ. അടുത്തു തന്നെ ഒരു മരപ്പൊത്ത് കണ്ടപ്പോള്‍ പാമ്പ് അവിടെ തന്നെ ഉണ്ടാവുമെന്ന് അയാള്‍ക്ക് തോന്നി. ഒട്ടും  അമാന്തിച്ചില്ല, അയാള്‍ മരപൊത്തില്‍ കൈയ്യിട്ടു. തന്നെ ആക്രമിക്കാന്‍ വരുകാണെന്ന് കരുതി സര്‍പ്പം മരംവെട്ടുകാരനെ കൊത്തുകയും ചെയ്തു. എന്തു  പറയാന്‍, കടിയേറ്റ മരം വെട്ടുകാരന്‍ തല്‍ക്ഷണം മരിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'><b>ഗുണപാഠം: അനാവശ്യ പ്രവര്‍ത്തികള്‍ ദുര്‍വിധിയെ ക്ഷണിച്ചു വരുത്തും.</b></font>]]></content:encoded>
      <pubDate>Thu, 17 Jan 2008 16:37:36 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഒരു ദിവസംകൊണ്ട് എല്ലാം പഠിക്കണം!]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/ഒരു-ദിവസംകൊണ്ട്-എല്ലാം-പഠിക്കണം-108010600011_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/ഒരു-ദിവസംകൊണ്ട്-എല്ലാം-പഠിക്കണം-108010600011_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അവന് പൂജാരിയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, ഒരു ദിവസം കൊണ്ട് പൂജ പാഠങ്ങള്‍ എല്ലാം പഠിച്ചു തീര്‍ക്കണമെന്നായിരുന്നു അവന്‍റെ വാശി]]></description>
      <content:encoded><![CDATA[<!--Image--><p><table style='margin: 3px 8px 0px 0px;' cellspacing='0' cellpadding='0' border='0' Align=Left><tr><td valign='top'><img src='/ml/articles/0801/06/images/img1080106011_1_1.jpg' Alt='' Border=0  HSPACE=4 VSPACE=4 class='imgArticle_New'></td></tr><tr><td class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>WD</td><td valign='top' align='right'>DIVISH</td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഒരിടത്ത് ഒരു ബാലനുണ്ടായിരുന്നു. കളികളെക്കാളും, എന്തിനേറെ, ഭക്ഷണത്തെക്കാളും അവന് താല്പര്യം പൂജാദി കാര്യങ്ങളിലായിരുന്നു. . അവന് പൂജാരിയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, ഒരു ദിവസം കൊണ്ട് പൂജ പാഠങ്ങള്‍ എല്ലാം പഠിച്ചു തീര്‍ക്കണമെന്നായിരുന്നു അവന്‍റെ വാശി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഇക്കാര്യം ബാലന്‍ അവന്‍റെ പിതാവിനെ അറിയിച്ചു. ഇത് ഒരിക്കലും സാദ്ധ്യമല്ലെന്ന് അവന്‍റെ പിതാവ് പറഞ്ഞു. നിരാശനാവാതെ ലക്‍ഷ്യ പൂര്‍ത്തീകരണത്തിനായി അവന്‍ വീട് വിട്ട് ഇറങ്ങി. ദൈവത്തെ തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>തപസില്‍ പ്രീതി പൂണ്ട ദൈവം പ്രത്യക്ഷനായി ചോദിച്ചു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>മകനേ എന്തു  വരമാണ് വേണ്ടത്?</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘എനിക്ക് പൂജാപാഠങ്ങള്‍ ഒരു ദിവസം കൊണ്ട് പഠിക്കണം’</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ദൈവം ഒന്നു ചിരിച്ചു,  ശരി മകനേ നീ കുറച്ചു നേരം ചുറ്റുപാടുകള്‍ ശ്രദ്ധിച്ച് നടന്നു വരൂ എന്നായി ദൈവം.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അതനുസരിച്ച് യുവാവ് നടക്കാനിറങ്ങി. കുറച്ച് നടന്നപ്പോള്‍ യുവാവ് ഒരു പുഴ കണ്ടു. പുഴയുടെ കരയിലിരുന്ന് ഒരു വൃദ്ധന്‍ മണ്ണ് വാരി പുഴയിലേക്ക് എറിയുന്നത് കണ്ടു. ഇതില്‍ കൌതുകം പൂണ്ട യുവാവ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘എനിക്ക് ഒറ്റ ദിവസം കൊണ്ട് ഈ പുഴ നികത്തണം’. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>യുവാവ് പൊട്ടിച്ചിരിച്ചു. ‘അസാദ്ധ്യം തന്നെ’</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>‘ഒരു ദിവസം കൊണ്ട് പൂജപാഠങ്ങള്‍ പഠിക്കാമെങ്കില്‍ ഒരു ദിവസം കൊണ്ട് എനിക്ക് ഈ പുഴ തൂര്‍ക്കാം’, വൃദ്ധന്‍ അവനോട് പരിഹാസ രൂപേണ പറഞ്ഞു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>അപ്പോഴാണ് യുവാവിന് തന്‍റെ തെറ്റ് മനസ്സിലായത്.  അയാള്‍ നല്ലൊരു ഗുരുവിന്‍റെ ശിഷ്യനായി. കഠിനമായ പരിശ്രമം കൊണ്ട് പൂജാ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി മികച്ച ഒരു പൂജാരിയായി.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഗുണപാഠം: ലക്‍ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഠിനമായ പരിശ്രമം ആവശ്യമാണ്.</font>]]></content:encoded>
      <pubDate>Sun, 06 Jan 2008 11:21:04 +0530</pubDate>
      <updatedDate>Wed, 23 Apr 2014 16:00:28 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കഥയിലെ കുസൃതികള്‍!]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/കഥയിലെ-കുസൃതികള്‍-107112700094_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/കഥയിലെ-കുസൃതികള്‍-107112700094_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഒരു കാക്ക ഒരു ദിവസം ദാഹിച്ച് വലഞ്ഞ് പറക്കുകയായിരുനു. അവര്‍ ഒരു കലം കണ്ടെത്തി അതിന്‍റെ അടിയില്‍ അല്‍പ്പം വെള്ളമുണ്ട്. എന്തു ചെയ്യും?. തന്‍റെ മുന്‍‌ഗാമി ചെയ്‌തത് കാക്ക ഓര്‍ത്തു. അത് എന്തായാലും വേണ്ടായെന്ന് കാക്ക വിചാരിച്ചു]]></description>
      <content:encoded><![CDATA[<font  style='font-size:12pt; color:#000000'></font><br/><!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/27/images/img1071127094_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>ഒരു കാക്ക ഒരു ദിവസം ദാഹിച്ച് വലഞ്ഞ് പറക്കുകയായിരുനു. അവന്‍ ഒരു കലം കണ്ടെത്തി അതിന്‍റെ അടിയില്‍ അല്‍പ്പം വെള്ളമുണ്ട്. എന്തു ചെയ്യും?. തന്‍റെ മുന്‍‌ഗാമി ചെയ്‌തത് കാക്ക ഓര്‍ത്തു. അത് എന്തായാലും വേണ്ടായെന്ന് കാക്ക വിചാരിച്ചു. അതിനു ശേഷം ആ കാക്ക പറന്നുപോയി ഒരു സ്‌ട്രോയെടുത്ത് കൊണ്ടുവെന്ന് കലത്തിലേക്ക് ഇറക്കി വെള്ളം കുടിച്ചു</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കുറുക്കന്‍ വിശന്നു നടക്കുകയായിരുന്നു. അതാ അവിടെ ഒരു മുന്തിരിത്തോട്ടം. കുറുക്കന്‍ അവിടെയെത്തി മുന്തിരിപൊട്ടിക്കുവാന്‍ ഒരു പാട് ചാടി. പക്ഷെ മുന്തിരി കിട്ടിയില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ് കുറുക്കന്‍ തിരിച്ചു പോയില്ല. കുറുക്കന്‍ മൊബൈല്‍ ഫോണില്‍ തന്‍റെ സുഹൃത്തായ മൂങ്ങയെ വിളിച്ചു.  മൂങ്ങ ഓരോ മുന്തിരിക്കുലകള്‍ വീതം താഴേക്ക് കൊത്തിയിട്ടുക്കൊടുത്തു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കുറുക്കന്‍ ഇവ പെറുക്കിക്കുട്ടി തന്‍റെ ഭാര്യക്ക് കൊടുത്തു. ഭാര്യ അത് മിക്‍സിയിലിട്ട് ജ്യൂസടിച്ചു. കുറുക്കനും കുറുക്കത്തിയും മൂങ്ങയും ജ്യൂസ് കുടിച്ചു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു കുറുക്കന്‍റെ വായില്‍ മീന്‍ മുള്ള് കുടുങ്ങി.  ഉടന്‍ തന്നെ കൊക്ക് വൈദ്യരെ കാണുവാന്‍ പോയി. കൊക്ക് വൈദ്യര്‍ ഉടനെ തന്‍റെ സഹായിയായ ആനയെ വിളിച്ചു. ആന കുറുക്കന്‍റെ വാലില്‍പ്പിടിച്ച് ഒരൊറ്റക്കുടയല്‍. അതോടെ മീന്‍‌മുള്ള് പുറത്ത്.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ആമക്ക് ലോകം കാണണമെന്ന് മോഹം. കൊക്കുകളെ വിളിച്ച് പണ്ട് തന്‍റെ അപ്പൂപ്പന്‍ പറന്ന മാതിരി പറന്നാല്‍ അദ്ദേഹം താഴേക്ക് വീണതു പോലെ താഴേക്ക് വീഴും. അതുക്കൊണ്ട് ആമ നേരെ പോയി വിമാന ടിക്കറ്റെടുത്തു.</font>]]></content:encoded>
      <pubDate>Tue, 27 Nov 2007 18:35:32 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ചിങ്കിരി മുയലിന്‍റെ സുത്രം]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/ചിങ്കിരി-മുയലിന്‍റെ-സുത്രം-107111400088_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/ചിങ്കിരി-മുയലിന്‍റെ-സുത്രം-107111400088_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[വലിയ സൂത്രക്കാരിയായിരുന്നു ചിങ്കിരി മുയല്‍. ആരെയും പറ്റിച്ചു കാര്യം നേടും. അതുകൊണ്ടു തന്നെ പലര്‍ക്കും ചിങ്കിരി മുയലിനെ ഇഷ്ടമില്ല. ഒരുദിവസം അക്കരെക്കാട്ടിലെ]]></description>
      <content:encoded><![CDATA[<!--Image--><p><table cellspacing='0' cellpadding='0' border='0'  Align=Left><tr><td valign='top'><img src='/ml/articles/0711/14/images/img1071114088_1_1.jpg' Border=0 HSPACE=4 VSPACE=4 class='imgArticle'></td></tr><tr> <td  class='imgSource'><table width='100%' cellpadding='0' cellspacing='0' border='0'><tr><td align='left'>P.S. Abhayan</td><td valign='top'>WD</td><td width='8'></td></tr></table></td></tr></table></p><!--endImage--> <font  style='font-size:12pt; color:#000000'>വലിയ സൂത്രക്കാരിയായിരുന്നു ചിങ്കിരി മുയല്‍. ആരെയും പറ്റിച്ചു കാര്യം നേടും. അതുകൊണ്ടു തന്നെ പലര്‍ക്കും ചിങ്കിരി മുയലിനെ ഇഷ്ടമില്ല. ഒരുദിവസം അക്കരെക്കാട്ടിലെ കൂട്ടുകാരിയെ കാണാന്‍ പോയി മടങ്ങിവരികയായിരുന്നു ചിങ്കിരി‍. നട്ടുച്ച നേരം, ചൂടും ദാഹവും കൊണ്ട് ചിങ്കിരി മുയല്‍ ആകെ തളര്‍ന്നു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>നോക്കുമ്പോള്‍ അതാ പൊന്നിപ്പശു നില്‍ക്കുന്നു. ‘ആഹാ, കുറച്ച് പാലുകിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. ’ചിങ്കിരി മുയല്‍ വിചാരിച്ചു. എന്നിട്ടു പൊന്നിപ്പശുവിനോടു ചോദിച്ചു. ‘പശുവമ്മേ, പശുവമ്മേ കുറച്ചു പാല്‍ തരുമോ?’ സൂത്രക്കാരി പശുവമ്മയുണ്ടോ പാല്‍ കൊടുക്കുന്നു.</font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പശുവമ്മ പറഞ്ഞു. ‘അയ്യയ്യോ ചിങ്കിരി മുയലേ അതെന്‍റെ കുഞ്ഞന്‍ കിടാവിനുള്ളതാ. അതു തരാന്‍ പറ്റില്ല.’ കുറച്ചുനേരം ചോദിച്ചിട്ടും രക്ഷയില്ലെന്നു മനസ്സിലായ ചിങ്കിരി മുയല്‍ നടന്നു. പെട്ടന്ന് അവള്‍ക്കൊരു ബുദ്ധി തോന്നി. അവള്‍ തിരിച്ചു വന്ന് പശുവമ്മയോടു പറഞ്ഞു. “ പശുവമ്മേ പശുവമ്മേ പാലില്ലെങ്കില്‍ വേണ്ട. എനിക്കൊരു ഉപകാരം ചെയ്തു തരുമോ.” </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പശുവമ്മ ഗൌരവത്തില്‍ ചോദിച്ചു. ‘എന്താ കാര്യം?’ ചിങ്കിരി പറഞ്ഞു-പുല്ലാന്നിമേട്ടിലുള്ള ഞാവല്‍മരത്തില്‍ ഞാവല്‍ക്കാ പഴുത്തുനില്‍ക്കുന്നു. അതൊന്നു പറിച്ചുതന്നാ മതി. “അയ്യയ്യോ ചിങ്കിരി മുയലേ.. എനിക്ക് മരം കയറാനൊന്നും അറിയില്ല. പൊന്നിപ്പശു പറഞ്ഞു. “പശുവമ്മ മരത്തിലൊന്നും കയറണ്ട. ആ കൊമ്പുകൊണ്ട് മരമൊന്നു കുലുക്കിത്തന്നാല്‍ മതി.” ചിങ്കിരിമുയല്‍ പറഞ്ഞു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>പശുവമ്മ സമ്മതിച്ചു. ഇരുവരും പുല്ലാന്നിമ്മേട്ടിലേക്കു നടന്നു. ഞാവല്‍മരം കണ്ടപ്പോള്‍ പശുവമ്മ പറഞ്ഞു. ഇത്രേയുള്ളോ കാര്യം. ഇപ്പോ പറിച്ചു തരാം. അവള്‍ കൊമ്പുകൊണ്ട് മരം തള്ളി. അനക്കമില്ല. വീണ്ടും നോക്കി. രക്ഷയില്ല. ഞാവല്‍ക്കായകള്‍ എല്ലാം പച്ചയാണ് അതെങ്ങനെ വീഴാന്‍. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>കലിവന്ന പശുവമ്മ പിന്നിലേക്കു നടന്ന് ഓടിവന്ന് മരത്തിനിട്ട് ഒറ്റയിടി..‘ടക്’ പശുവമ്മയുടെ കൊമ്പ് ഞാവല്‍‌മരത്തില്‍ കുടുങ്ങി. ഊരിയെടുക്കാന്‍ നോക്കിയിട്ട് ഒരു രക്ഷയുമില്ല. പശുവമ്മ പറഞ്ഞു. ചിങ്കിരിമുയലേ.. നീയെന്നെ ഒന്നു സഹായിക്ക് .പോയി ആ പീലുക്കാളയെ ഒന്നു വിളിച്ചുവാ. ശരിയെന്നു തലകുലുക്കി ചിങ്കിരിമുയല്‍ അനങ്ങാതെ സ്ഥലം വിട്ടു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'>ഒരു ബഹളം കേട്ട് പൊന്നിപ്പശു നോക്കുമ്പോള്‍ ചിങ്കിരിമുയലും കുടുംബവും ആര്‍ത്തുവിളിച്ചുവരികയാണ്. അവസാനതുള്ളി പാലും കുടിച്ചിട്ട് ചിങ്കിരിയും കൂട്ടരും സ്ഥലം വിട്ടു. രാത്രി മുഴുവന്‍ മരത്തില്‍ നിന്ന് ഊരിപ്പോകാന്‍ പശുവമ്മ ശ്രമിച്ചെങ്കിലും നേരം വെളുത്തപ്പോഴാണ് അതിനു കഴിഞ്ഞത്. സ്വയം പഴിച്ച പശുവമ്മ ഇനിയെങ്കിലും സൂത്രക്കാര്‍ പറയുന്നതു വിശ്വസിച്ച് എടുത്തു ചാടില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. </font><br/><font  style='font-size:12pt; color:#000000'></font><br/><font  style='font-size:12pt; color:#000000'></font><br/>  </font>]]></content:encoded>
      <pubDate>Wed, 14 Nov 2007 18:33:56 +0530</pubDate>
      <updatedDate>Wed, 23 Apr 2014 15:47:49 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ജീവദായിനി ചെടി]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/ജീവദായിനി-ചെടി-107052400077_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/ജീവദായിനി-ചെടി-107052400077_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ജീവദായിനി ചെടി]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/>                                                                                                                                   <font  style='font-size:11pt; color:#000000'>രാഗി തത്തമ്മ അന്നു രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു. ഇന്നാണ് അവള്‍ക്ക് ശിവാലി കുന്നിലേക്ക് പോകേണ്ടത്. എന്തിനാണെന്നോ? അവളുടെ ഉറ്റകൂട്ടുകാരി ടിറ്റുവിനെ കാണേണ്ടതുണ്ട്. തിരക്കിട്ട് കൂടുകളൊക്കെ വൃത്തിയാക്കി. കുഞ്ഞുങ്ങളെ വിളിച്ചെഴുന്നേല്‍പ്പിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അപ്പോഴാണ് അവളുടെ അയല്‍ക്കാരിയുടെ ശബ്ദം കേട്ടത്. ""രാഗി നീ വരുന്നോ പാടത്ത് ഇന്നലെ  കൊയ്ത്ത്കഴിഞ്ഞു. നല്ല ഗോതമ്പ് മണികള്‍ കിട്ടും.''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇല്ല. ഞാന്‍ വരുന്നില്ല. എനിക്ക് കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കണം, കുളിപ്പിക്കണം, വീട് വൃത്തിയാക്കണം. കൂടാതെ എന്‍െറ കൂട്ടുകാരി ടിറ്റുവിനെ കാണേണ്ടതുണ്ട്. നിങ്ങള്‍ പോയ്ക്കോള്ളൂ.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അപ്പോഴെക്കും കുഞ്ഞുങ്ങള്‍ കൂട്ടില്‍ നിന്ന് കലമ്പല്‍ കൂട്ടി. അവര്‍ക്ക് അരുവിയില്‍ കുളിക്കണമത്രെ. </font><br/><font  style='font-size:11pt; color:#000000'>വന്നിട്ട് അമ്മ നിങ്ങളെ കുളിപ്പിക്കാം. ഞാന്‍ വേഗം വരാം കേട്ടോ. നിങ്ങള്‍ പുറത്തെങ്ങും പോവരുത്. </font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>അമ്മേ...... അമ്മേ..... വേഗം വരണേ'' കുഞ്ഞുങ്ങള്‍ കൂട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു. </font><br/><font  style='font-size:11pt; color:#000000'>അവരോട് യാത്ര ചോദിച്ചുകൊണ്ട് രാഗിതത്ത ശിവാലിക്കുന്നിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറന്നു. ഒരു പാട് വിശേഷങ്ങള്‍ പറയേണ്ടതുണ്ട്. കാറ്റിനോടും മരങ്ങളോടും കിന്നാരം പറഞ്ഞുകൊണ്ട് അവള്‍ പറന്നു. അല്പം കഴിഞ്ഞപ്പോള്‍ ചിറകു തളര്‍ന്നു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അവള്‍ കാറ്റിനോട് പറഞ്ഞു.</font><br/>""<font  style='font-size:11pt; color:#000000'>കാറ്റേ... കാറ്റേ... എന്നെ താങ്ങികൊണ്ടു പറന്നുപോകൂ'' ഞാന്‍ തളര്‍ന്നതുകണ്ടില്ലേ''. കാറ്റ് അവളെ താങ്ങി; പറക്കാന്‍ സഹായിച്ചു. ശിവാലി കുന്നെത്തി. ഞാന്‍ പോകുന്നു. കാറ്റിനോട് നന്ദി പറഞ്ഞുകൊണ്ടുകൊണ്ട് അവള്‍ ശിവാലിക്കുന്നിലെ ഒരു വൃക്ഷത്തില്‍  പറന്നിറങ്ങി</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇനി ഞാന്‍ അല്പം വിശ്രമിച്ചോട്ടെ. അവള്‍ മനസ്സിലോര്‍ത്തു. അല്ലെങ്കില്‍ വേണ്ട; കണ്ണുമടച്ചു അല്പം ഇരിക്കാം. അവള്‍ വൃക്ഷത്തില്‍ ഇരിപ്പുറപ്പിച്ചു. അപ്പോഴെക്കും അവളുടെ കുഞ്ഞുങ്ങളെ ഓര്‍മ്മ വന്നു. കലമ്പല്‍ കൂട്ടി കൂട്ടില്‍ ഇരിക്കുകയാവും കുഞ്ഞുങ്ങള്‍.</font><br/> <font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>വൃക്ഷങ്ങളെ എന്‍െറ കുഞ്ഞുങ്ങളെ കാത്തുകൊള്ളണം''</font><br/><font  style='font-size:11pt; color:#000000'>ആരുടെയോ കരച്ചില്‍ കേട്ട് അവള്‍ താഴെക്ക് നോക്കി. ഒരു മാന്‍ കുഞ്ഞ് കാലില്‍ മുറിവേറ്റ് നിലവിളിക്കുന്നു. എന്നെ രക്ഷിക്കാമോ? ഞാന്‍ വീണുകിടക്കുന്നത് കണ്ടില്ലേ? </font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>ഞാനെന്താണ് ചെയ്യേണ്ടത്. ഞാന്‍ എങ്ങനെയാണ് നിന്നെ രക്ഷിക്കേണ്ടത്'' രാഗിതത്ത മാന്‍ കുഞ്ഞിനു സമീപം പറന്നു ചെന്നുകൊണ്ടു ചോദിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്നെ രക്ഷിക്കാന്‍ ഒരു വഴിയേ ഉള്ളൂ. ശിവാലി കാടിനു മധ്യത്തില്‍ ജീവദായിനി ചെടിയുണ്ട്. മഹാഔഷധമാണത്. പച്ചയില്‍ തവിട്ടു കലര്‍ന്ന നിറമാണതിന്. അതിന്‍െറ 3 ഇലകള്‍ കൊണ്ടുവന്നു എന്‍െറ മുറിവില്‍ പുരട്ടണം. എന്നാലെ ഞാന്‍ രക്ഷപ്പെടൂ. മാന്‍ കുട്ടി പൊട്ടിക്കരഞ്ഞു. കൂടാതെ എനിക്ക് ഉന്മേഷം കിട്ടാന്‍ അല്പം വെള്ളവും കൊണ്ടുവരാമോ?</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ശരി ഞാനുടനെ മടങ്ങിവരാം. രാഗിത്തത്ത ജീവദായിനി ചെടിക്കായി പറന്നു പോയി.</font><br/><font  style='font-size:11pt; color:#000000'>കാടിന്‍െറ മധ്യഭാഗത്താണല്ലോ ഞാന്‍. രാഗി തത്ത ഓര്‍ത്തു. എവിടെയാണ് ജീവദായിനി ചെടി. കാറ്റിനോട് ചോദിക്കുന്നതാണ് നല്ലത്.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>കാറ്റേ..... കാറ്റേ.....എവിടെയാണ് ജീവദായിനി ചെടി? </font><br/>""<font  style='font-size:11pt; color:#000000'>നേരെ മുന്നോട്ട് നടന്നാല്‍ മതി''. കാറ്റു മറുപടി പറഞ്ഞുകൊണ്ട് തിടുക്കത്തില്‍ കടന്നുപോയി. തത്തമ്മ മുന്നോട്ടു നടന്നു. അപ്പോള്‍ ഒരു കരടി സന്തോഷത്തോടെ തുള്ളിച്ചാടി വരുന്നതു കണ്ടു. </font><br/><font  style='font-size:11pt; color:#000000'>എന്താണിത്ര സന്തോഷം തത്തമ്മ കരടിയോട് ചോദിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഞാന്‍ വയറു നിറയെ തേന്‍ കുടിച്ചു. അതുകൊണ്ടാണ് സന്തോഷം. നൃത്തചുവടുകള്‍ വച്ചുകൊണ്ട് കരടി പറഞ്ഞു.</font><br/><font  style='font-size:11pt; color:#000000'>ആകട്ടെ എവിടെയാണ് ജീവദായിനി ചെടി എന്നു പറഞ്ഞുതരമോ? </font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>അയ്യോ അവിടെ പോകരുത്. ജീവദായിനിചെടി  സിംഹത്തിന്‍െറ വക തോട്ടത്തിലാണ് ഉള്ളത്. തോട്ടത്തില്‍ ആരും പോകുന്നത് അവനിഷ്ടമല്ല. കൊന്നുതിന്നും. അതുമാത്രമോ മാസ്മരശക്തിയുള്ള അവനോട് ആര്‍ക്കും ഏറ്റുമുട്ടാനും കഴിയില്ല. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അപ്പോള്‍ മാന്‍ കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാന്‍ വഴിയൊന്നുമില്ലേ? തത്തമ്മ വ്യസനത്തോടെ ചോദിച്ചു.</font><br/>""<font  style='font-size:11pt; color:#000000'>ഇല്ല.''  </font><br/><font  style='font-size:11pt; color:#000000'>കരടി പേടിച്ചു വിറച്ചുകൊണ്ട് ഓടിപ്പോയി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എങ്ങനെയെങ്കിലും മാന്‍ കുഞ്ഞിനെ രക്ഷിക്കണമല്ലോ? </font><br/><font  style='font-size:11pt; color:#000000'>പിന്നീട് വന്നത് ഒരാനയാണ്. തലയെടുപ്പോടെ വന്ന ആനയോടും അവള്‍ സഹായം അഭ്യര്‍ത്ഥിച്ചു. </font><br/><font  style='font-size:11pt; color:#000000'>ജീവന്‍ വേണമെങ്കില്‍ നമുക്ക് രണ്ടുപേര്‍ക്കും രക്ഷപ്പെടാം. കാര്യങ്ങള്‍ മണത്തറിയാന്‍ കഴിവുള്ളവനാണ് ആ തോട്ടത്തിന്‍െറ ഉടമയായ</font><br/>  <font  style='font-size:11pt; color:#000000'>സിംഹം. അവനോട് എതിര്‍ക്കാനുള്ള ശക്തി എനിക്കില്ല.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആനയുടെ മറുപടി കേട്ട് പാവം രാഗിതത്ത തളര്‍ന്നിരുന്നു. മാത്രമല്ല സാഹസത്തിന് മുതിരാതെ വേഗം വീട്ടില്‍ പോകാന്‍ രാഗിതത്തയെ ഉപദേശിച്ചുകൊണ്ടാണ് ആന നടന്നു മറഞ്ഞത്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എനിയെന്തു ചെയ്യും.  പാവം മാന്‍ കുട്ടി വേദനയോടെ അവിടെ കിടക്കുകയായിരിക്കും. അങ്ങനെ അവള്‍ ഒരു ഉറച്ച തീരുമാനത്തിലെത്തിചേര്‍ന്നു.  എന്തായാലും ഞാന്‍ സിംഹത്തിന്‍െറ തോട്ടത്തില്‍ കടന്നു മൂന്ന്ഇലകള്‍ കൊത്തികൊണ്ടുപോകുമെന്ന് അവള്‍ മനസ്സിലുറച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>രണ്ടും കല്‍പ്പിച്ച് തോട്ടത്തില്‍ കടന്നു. ചെടിയും തേടി തോട്ടമാകെ നടന്നു. പച്ചയില്‍ തവിട്ടുനിറമുള്ള ചെടി എവിടെ? മുല്ലവള്ളിയോട് ചോദിച്ചാലോ?  </font><br/><font  style='font-size:11pt; color:#000000'>മുല്ലവള്ളി എവിടെയാണ് ജീവദായിനി ചെടി? </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മുല്ലവള്ളി തന്നെ മറഞ്ഞിരിക്കുന്ന ജീവദായിനി ചെടിയെ തൊട്ടുകാണിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇല കൊത്തിയെടുക്കാന്‍ തുടങ്ങുമ്പോള്‍  സിംഹം അലറികൊണ്ട് അവിടെ വന്നെത്തി. </font><br/><font  style='font-size:11pt; color:#000000'>എന്തു ധൈര്യമാണ് നിനക്ക് ? എന്‍െറ പാവനമായ തോട്ടത്തില്‍ കടന്ന് ജീവദായിനി ചെടി പറിച്ചെടുക്കാന്‍ നിന്നോടാരാണ് പറഞ്ഞത്? എന്‍െറ അരുമയാണവന്‍. സിംഹം കണ്ണുരുട്ടി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്നോട് ക്ഷമിക്കണം. ഈ ചെടി എനിക്കുവേണ്ടിയല്ല; ശിവാലികുന്നില്‍ ഒരു മാന്‍ കുഞ്ഞ് അവശയായി കിടക്കുന്നുണ്ട്. ഔഷധം ഉടന്‍ ലഭിച്ചില്ലെങ്കില്‍  അവന്‍ മരിച്ചു പോകുമെന്ന് അവള്‍ വ്യസനപൂര്‍വ്വം അറിയിച്ചു. </font><br/><font  style='font-size:11pt; color:#000000'>ഇതു കേട്ടപ്പോള്‍ സിംഹം പറഞ്ഞു. ശരി നീ പറയുന്നത് സത്യമാണെങ്കില്‍ ഞാന്‍ നിന്നെ വെറുതെ വിടാം. അഥവാ നീ പറയുന്നത് കളവാണെങ്കില്‍ നിന്‍െറ ജീവിതം നഷ്ടപ്പെട്ടതു തന്നെ. പല്ലു മുഴുവന്‍ വെളിയില്‍ കാട്ടി സിംഹം അട്ടഹസിച്ചു.</font><br/> <font  style='font-size:11pt; color:#000000'>ഞാന്‍ നീ അറിയാതെ നിന്നെ അദൃശ്യനായി പിന്‍തുടരും. വേഗം  ഇലകള്‍ കൊണ്ടുപോയി മാന്‍ കുഞ്ഞിനെ രക്ഷിക്കൂ എന്നു പറഞ്ഞു. സിംഹം മൂന്നു ഇലകള്‍ കടിച്ചെടുത്തു തത്തമ്മയ്ക്കു കൊടുത്തു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വളരെ നന്ദി. എത്ര നല്ല സിംഹമാണ് നിങ്ങള്‍.  നന്ദി രേഖപ്പെടുത്തിയിട്ട് തത്തമ്മ മാന്‍ കുഞ്ഞിനു സമീപം പറന്നുപോയി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സിംഹവും അദൃശ്യമായി തത്തമ്മയെ പിന്‍ തുടര്‍ന്നു. സത്യം ബോധ്യപ്പെട്ട സിംഹം കാട്ടിലെക്ക് തിരിച്ചുപോന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ജീവന്‍ രക്ഷപ്പെട്ട മാന്‍ കുട്ടി അവള്‍ക്കു നന്ദി പറഞ്ഞശേഷം കാട്ടിലേക്ക് സന്തോഷത്തോടെ ഓടി മറഞ്ഞു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒരു ജീവന്‍ രക്ഷപ്പെടുത്തിയ കൃതജ്ഞതയോടെ തത്തമ്മ വീട്ടിലേക്ക് പറക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു. ആ സിംഹത്തെ പറ്റി എന്തൊക്കെയാണ് ആള്‍ക്കാര്‍ പറഞ്ഞുണ്ടാക്കിയത്. ക്രൂരനും ദയയില്ലാത്തവനുമെന്നൊക്കെ!  കിംവദന്തികള്‍ വിശ്വസിക്കാതെ ധൈര്യപൂര്‍വ്വം മുന്നോട്ടുപോയാല്‍ ലക്ഷ്യത്തിലെത്താം.</font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 15:37:55 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മുക്കുവനും ഭൂതവും]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/മുക്കുവനും-ഭൂതവും-107052400075_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/മുക്കുവനും-ഭൂതവും-107052400075_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മുക്കുവനും ഭൂതവും]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഹൊയാങ്ങ്ഹോ നദീതീരത്ത് പാവപ്പൈട്ടൊരു മുക്കുവനുണ്ടായിരുന്നു. പാവമായ അയാള്‍ക്ക് ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമാണുണ്ടായിരുന്നത്. ദിവസവും നദിയില്‍ നിന്നു പിടിക്കുന്ന മീന്‍ വിറ്റാണ് അയാള്‍ കുടുംബം പുലര്‍ത്തിയിരുന്നത്.  </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്നും നദിയില്‍ മീന്‍പിടിക്കാന്‍ പോകുന്നതുപോലെ അന്നും അയാള്‍ മീന്‍ പിടിക്കാന്‍ പോയി. വളരെയേറെ നേരം ശ്രമിച്ചിട്ടും വലയില്‍ ഒന്നും തടഞ്ഞില്ല. കുറെക്കഴിഞ്ഞപ്പോള്‍ വലയില്‍ എന്തോ ഒന്ന് തടഞ്ഞു. വല വലിച്ചു കയറ്റുവാന്‍ വളരെയേറെ ശ്രമിക്കേണ്ടിവന്നു. എന്തോ ഒന്ന് കാര്യമായിത്തന്നെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. മുക്കുവനു വളരെ സന്തോഷമായി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വലകരയ്ക്കടിഞ്ഞതും വലയില്‍ ഒരു കുടം കണ്ട് മുക്കുവന്‍ അത്ഭുതപ്പെട്ടു. സ്വര്‍ണ്ണാഭരണങ്ങളോ നാണയങ്ങളോ ആയിരിക്കുമെന്ന് അവന്‍ പ്രത്യാശിച്ചു. ഈശ്വരന്‍ തന്നെ രക്ഷിക്കാനാണ് ഈ കുടം വലയില്‍ പെടുത്തിയതെന്ന് അവന്‍ വിചാരിച്ചു. വലയിലുണ്ടായിരുന്ന ചെറുമീനുകളെയും മറ്റും മുക്കുവന്‍ നോക്കിയതേയില്ല. വലയില്‍ നിന്നും കുടം മാത്രം പുറത്തെടുത്തു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുടം കറുത്ത ചരടുകൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു. ചരടഴിച്ചശേഷം വളരെ ബദ്ധപ്പെട്ട് അതിന്‍റെ അടപ്പ് തുറന്നു. അപ്പോള്‍.......... ഞെട്ടലോടെ മുക്കുവന്‍ പുറകോട്ടു മാറി. കുടത്തില്‍ നിന്ന് ചെറിയ പുകപടലങ്ങള്‍ പുറത്തേക്കുവരാന്‍ തുടങ്ങി. ചെറിയതോതില്‍ വരാന്‍ തുടങ്ങിയ പുകപടലങ്ങള്‍ വളരെ ശ്രക്തിപ്രാപിച്ചുവന്നു. നോക്കി നില്‍ക്കെ ശക്തമായ ആ ധൂമവലയങ്ങള്‍ ഭീമാകാരനായ ഒരു ഭൂതത്താനായി മാറി. ഭയാനകമായ അട്ടഹാസത്തോടുകൂടി ഭൂതം അലറി, ""എനിക്കു വിശക്കുന്നു. എന്‍റെ ഭക്ഷണമായിത്തീരും ഇപ്പോള്‍ തന്നെ നീ''. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഭയന്നുപോയ മുക്കുവന്‍ തന്‍റെ അവസ്ഥയ്ക്കുറിച്ചോര്‍ത്തു. തന്‍റെ വരുമാനത്തില്‍ നിന്നും മാത്രം കിട്ടുന്ന ഭക്ഷണം കൊണ്ട് ജീവിക്കുന്ന   തന്‍റെ ഭാര്യയും കുട്ടികളും ഇനി അനാഥരാകുമല്ലോ എന്ന് ഓര്‍ത്തു വിഷമിച്ചു. താന്‍ മരിച്ചാല്‍ അവരെങ്ങനെ ജീവിക്കുമിനി എന്നു പാവം മുക്കുവന്‍ തേങ്ങി.  ദേഷ്യം പൂണ്ട ഭൂതം മുക്കുവനെ തന്‍റെയടുത്തേക്കു വരാന്‍ ആജ്ഞാപിച്ചു. ""വിശക്കുന്ന എനിക്കു ഭക്ഷണമാകേണ്ട നീ, നിന്നു കരയുന്നുവോ ?'' എന്നു ചോദിച്ചുകൊണ്ടലറി ഭൂതം. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മുക്കുവന്‍ ആഗ്രഹിച്ചു. എന്നാല്‍ ഓടിയൊളിക്കാമെന്നു വച്ചാല്‍ ഭൂതം അടുത്ത നിമിഷം തന്നെ പിടിച്ചു വിഴുങ്ങുമെന്നു മുക്കുവനു മനസ്സിലായി. വളരെ ബുദ്ധിപൂര്‍വം കാര്യങ്ങള്‍ നീക്കിയാലേ തനിക്കു രക്ഷപ്പെടാനാകൂ എന്ന് മുക്കുവനു ബോദ്ധ്യമായി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സര്‍വ്വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച മുക്കുവന് ഉടന്‍ തന്നെ ഒരു സൂത്രം മനസ്സിലുദിച്ചു. വളരെ നയത്തോടെ മുക്കുവന്‍ ഭൂതത്തെ സമീപിച്ച് വളരെ വിനയത്തോടെ  പറഞ്ഞു ""മഹാനായ ഭൂതമേ താങ്കള്‍ ഇത്രവലിയ ശക്തിയുണ്ടായിട്ടും ചെറിയൊരു ജീവിയായ എന്നെ തിന്നാല്‍ താങ്കള്‍ക്കു വയറു നിറഞ്ഞു വിശപ്പു ശമിക്കുമെങ്കില്‍ എനിക്കു വളരെ സന്തോഷമേയുള്ളൂ. അങ്ങയ്ക്ക് ആഹാരമായിത്തീരാന്‍ പോകുന്ന എനിക്ക് എന്‍റെ അന്ത്യാഭിലാഷം സാധിച്ചുതരാന്‍ കനിവുണ്ടാകണേ എന്നു മാത്രമേ അപേക്ഷയുള്ളൂ''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സന്തോഷവാനായ ഭൂതം അട്ടഹാസത്തോടെ മുക്കുവനോടു ചോദിച്ചു, ""എന്താണ് നിന്‍റെ അന്ത്യാഭിലാശം, വേഗം പറയൂ''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഉള്ളിലുണ്ടായ സന്തോഷം പുറത്തുകാണിക്കാതെ വളരെ വിനയത്തോടെ മുക്കുവന്‍ പറഞ്ഞു, ""ഇത്ര വലിപ്പമുള്ള അങ്ങ് ഇത്ര ചെറിയ കുടത്തില്‍ എങ്ങനെ കയറി എന്നുള്ള എന്‍റെ സംശയം മാത്രം ദൂരീകരിച്ചു തരാന്‍ കനിവുണ്ടാകണമേ...''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വീണ്ടും അട്ടഹസിച്ച ഭൂതം, ""ഇത്ര നിസ്സാരമായ ഒരു ചോദ്യം ചോദിക്കാനാണോ ഈ വിലപ്പെട്ട സമയം പാഴാക്കിയതു നീ ?'' എന്നു വീണ്ടും അട്ടഹാസത്തോടെ ഭൂതം ചോദിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>എന്തായാലും ഞാന്‍ അങ്ങയുടെ ഭക്ഷണമായി ത്തീരുകയാണല്ലോ, കുറഞ്ഞത് ഈയൊരു സംശയ നിവൃത്തിയെങ്കിലും നടന്നാല്‍ വളരെ സന്തോഷം'' എന്നു മുക്കുവന്‍ പറഞ്ഞു.</font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>ശരി, കണ്ടോളൂ, നിസ്സാരമായ നിന്‍റെ സംശയം തീര്‍ത്തോളൂ'' എന്നു പറഞ്ഞ ഭൂതം വീണ്ടും പുകച്ചുരുളാകാന്‍ തുടങ്ങി. ധൂമപടലങ്ങള്‍ ചെറിയ ചെറിയ ചുരുളുകളായി കുടത്തിനകത്തു കയറി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സന്തോഷകൊണ്ടു മതിമറന്ന മുക്കുവന്‍ അവസരം പാഴാക്കാതെ ക്ഷണനേരം കൊണ്ട് കുടത്തിന്‍റെ മൂടിയെടുത്തു കുടം അടച്ച് കയറുകൊണ്ടു വരിഞ്ഞു മുറുക്കിക്കെട്ടി. ഭൂതം അതിനകത്തുനിന്നു അലറിവിളിച്ചു. എങ്കിലും കുടത്തിനകത്തായതു കൊണ്ട് ശബ്ദം അധികമായി പുറത്തേക്കു വന്നില്ല. ""വേഗം തുറക്കൂ, എനിക്കു വിശക്കുന്നു, പെട്ടെന്നു തുറക്കൂ'' എന്നു വീണ്ടും ഭൂതം അകത്തുനിന്നും അലറി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സന്തോഷവാനായ മുക്കുവന്‍, ""മണ്ടനായ ഭൂതമേ, നീയിനി ഒരിക്കലും കുടത്തിനു വെളിയില്‍ വന്നുകൂടാ, വന്നാല്‍ നീ എല്ലാവരെയും പിടിച്ചുതിന്നും. അതുകൊണ്ട് ഞാനിതു തുറക്കില്ല. എനിക്കു കുറച്ചു കാലം കൂടി ജീവിക്കണം.'' എന്നു പറഞ്ഞു കൊണ്ട് മുക്കുവന്‍ വരിഞ്ഞുകെട്ടിയ കുടമെടുത്ത് നദിയിലേക്ക് ഒരേറ്. എന്നിട്ടു ജീവന്‍ തിരിച്ചുകിട്ടിയ  സന്തോഷത്തോടെ മുക്കുവന്‍ വീട്ടിലേക്കു പോയി.</font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 15:03:50 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[മണ്ണാങ്കട്ടയും കരിയിലയും]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/മണ്ണാങ്കട്ടയും-കരിയിലയും-107052400073_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/മണ്ണാങ്കട്ടയും-കരിയിലയും-107052400073_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[മണ്ണാങ്കട്ടയും കരിയിലയും]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കാറ്റു കാലമാരംഭിച്ചിരിക്കുന്നു. കരിയിലകള്‍ അന്തരീക്ഷത്തിലേക്കുയര്‍ത്തി തകൃതിയായി തന്നെ പൊടിപടലങ്ങള്‍ പറപ്പിച്ചുകൊണ്ട് കാറ്റ് വീശിയടിച്ചുകൊണ്ടിരിക്കുകയാണ്.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കവിള്‍ത്തടങ്ങളിലൂടൊഴുകുന്ന കണ്ണീരു തുടച്ചു  അകത്തുകിടന്ന് നുരഞ്ഞുപൊങ്ങുന്ന വിഷാദവും ഉള്ളിലൊതുക്കിക്കൊണ്ട് ദുഖിതനായിരിക്കുന്ന ഒരു കരിയിലയെ കണ്ട് അടുത്തുണ്ടായിരുന്ന മണ്ണാങ്കട്ടയ്ക്കും വിഷാദം വന്നു. ദു:ഖിതനായിരിക്കുന്ന കരിയിലയുടെ തീവ്രദു:ഖത്തിന്‍റെ കാരണമന്വേഷിക്കാനായി തുനിഞ്ഞപ്പോഴാണ് പെട്ടന്നൊരു കാറ്റത്ത് അതു പറഞ്ഞു തെറിച്ച്   മണ്ണാങ്കട്ടയുടെ അരികത്ത് വന്നുവീണത്. പിന്നെ വൈകിയില്ല, മണ്ണാങ്കട്ട ചോദിച്ചു :</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്താ നിന്നെ സ്നേഹിതാ എന്നു വിളിച്ചുകൂടേ ?, തനിക്ക് വല്ലാത്തൊരു സങ്കടം ഉള്ളതുപോലെ ? എന്തായാലും എന്നോടു പറയില്ലേ ? എന്തായാലും എന്നോടു തുറന്നു പറഞ്ഞുകൊള്ളൂ........ </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വിമ്മിക്കരഞ്ഞുകൊണ്ട് കരിയില പറഞ്ഞു, "പറയാം കൂട്ടുകാരാ...'</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കരിയില ഇടറിയ ശബ്ദത്തില്‍ തുടര്‍ന്നു, ""അതാ, ആ നില്‍ക്കുന്ന തേന്മാവിന്‍റെ ഇടയിലുള്ള ചില്ലയിലാണ് എന്‍റെ ജനനം. വളര്‍ന്നു വലുതായി, പിന്നെ പഴുത്തു വീണതും അതിന്‍റെ ചുവട്ടില്‍ തന്നെ. പക്ഷെ, ..''</font><br/> <font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>തൊണ്ടയിടറിയ കരിയിലയ്ക്ക് അതു മുഴുമിപ്പിക്കാനായില്ല. വീണ്ടും മണ്ണാങ്കട്ട ജിജ്ഞാസാപൂര്‍വം ചോദിച്ചു, ""പറഞ്ഞോളൂ, നീ വിഷമിക്കാതെ, ഒന്നിനെയും പേടിക്കേണ്ട... അതോ, ഞാന്‍ അറിയാന്‍ പാടില്ലാത്ത വല്ലതൂം ഓര്‍ത്തു വിഷമിക്കയാണോ ?''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കരിയില, ""ഏയ്, അങ്ങനെയൊന്നുമില്ല, ഞാന്‍ എല്ലംതന്നെ തുറന്നുപറയാം. കാറ്റൂകാലം തുടങ്ങിയപ്പോഴാണ് എനിക്കു സങ്കടം വന്നു തുടങ്ങിയത്. ഈ നാടും വീടും വിട്ടുപോകാന്‍ എനിക്ക് തോന്നുന്നില്ല. കുറച്ചുദൂരം കഴിഞ്ഞാല്‍ ഗര്‍ത്തങ്ങളും ചുഴികളൂമുള്ള വലിയ പുഴയാണൊഴുകുന്നത്. കരുത്തുള്ളൊരു വലിയ കാറ്റടിച്ചാല്‍ ഞാന്‍ പറന്നുപോയി അതില്‍ വീണ് ചീഞ്ഞളിയുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ആയുസ്സു മുഴുവന്‍ എനിക്ക് ഇവിടെത്തന്നെ കഴിയാനാണിഷ്ടം. ഇതാണ് സ്നേഹിതാ എന്നെ തീരാദു:ഖത്തിലാഴ്ത്തുന്ന വിഷയം.''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കരിയില സംസാരം നിര്‍ത്തിയപ്പോള്‍ മണ്ണാങ്കട്ട മിണ്ടാതിരുന്ന് ആലോചനയില്‍ മുഴുകാന്‍ തുടങ്ങി.  ഏതുവിധത്തിലും കരിയിലയെ രക്ഷിച്ചേതീരൂ എന്നു തീരുമാനിച്ച് ഗഹനമായി ചിന്തിച്ചുതുടങ്ങി. ഒരുടുവില്‍ ഒരു പ്രതിവിധി കണ്ടെത്തിയ മട്ടില്‍ മണ്ണാങ്കട്ട പറഞ്ഞു.</font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>നീ കരയേണ്ട, സമാധാനിക്കൂ , നിങ്ങളെ രക്ഷിക്കാനെനിക്കൊരു വഴി കിട്ടി.''</font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>ഏയ്! എന്താണ് ? പറയൂ ?.... വേഗം പറയൂ സ്നേഹിതാ.... ഞാനൊന്നു കേള്‍ക്കട്ടെ.....''കരിയില ചോദിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>മണ്ണാങ്കട്ട പറഞ്ഞു, ""ഞാന്‍ ഒരു കാര്യം ചെയ്തുതരാം. ഈ കാറ്റുകാലം കഴിയും വരെ ഞാന്‍ നിങ്ങളുടെ പുറത്ത് കയറിയിരുന്നു കൊള്ളാം. എത്ര വലിയ തകര്‍പ്പന്‍ കാറ്റു വന്നാലും നിങ്ങളെ കൊണ്ടുപോകാതെ ഞാന്‍ നോക്കിക്കൊള്ളാം. എന്താ, അതുപോരേ ?''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വളരെ സന്തോഷത്തോടുകൂടി കരിയില പറഞ്ഞു, ""മതി, മതി എനിക്കു വളരെ സന്തോഷമായി. എങ്ങനെയാണിതിന് നന്ദിപറയേണ്ടതെന്ന് എനിക്കറിയില്ല സ്നേഹിതാ''</font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>സാരമില്ല സുഹൃത്തേ, നിങ്ങളെ രക്ഷിക്കാനിതല്ലാതെ മറ്റൊ രു വഴിയും ഇപ്പോള്‍ കാണുന്നില്ല ഞാന്‍. എനിക്കു നഷ്ടപ്പെടുവനൊന്നുമില്ല'' എന്നു മണ്ണാങ്കട്ട പറഞ്ഞു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്നാല്‍ പെട്ടെന്നു കാര്യം നടക്കട്ടെ, അടുത്ത കാറ്റ് വരും മുമ്പേ എന്നെ രക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്യൂ'' കരിയില ആവശ്യപ്പെട്ടു.</font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>ശരി'' എന്നു പറഞ്ഞ് മണ്ണാങ്കട്ട കരിയിലയുടെ പുറത്തുകയറിയിരുന്നു. ഇനിയെന്തു വന്നാലും തനിക്കൊന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലല്ലോ എന്നോര്‍ത്ത് കരിയില സമാധാനിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വലിയൊരു കാറ്റ് വന്നു. ഒന്നും സംഭവച്ചില്ല.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുറച്ചു കഴിഞ്ഞ് മറ്റൊരു ചെറിയ കാറ്റ് വന്നു, വീണ്ടും ഒന്നും തന്നെ സംഭവിച്ചില്ല.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പിന്നീടൊരു ചുഴലിക്കാറ്റു ണ്ടായി, അപ്പോഴും തഥൈവ. കരിയിലയ്ക്കു സമാധാനമായി. എന്തുവന്നാലും തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നു കരിയിലയ്ക്കു തോന്നി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കാലം മാറി, കാറ്റ് നിന്നു.</font><br/><font  style='font-size:11pt; color:#000000'>വേനല്‍ക്കാലം മാറി.</font><br/><font  style='font-size:11pt; color:#000000'>പിന്നീട് മഴക്കാറുകള്‍ വരാന്‍ തുടങ്ങി. ആകാശം കറുത്തിരുണ്ട്.</font><br/><font  style='font-size:11pt; color:#000000'>പുതുമഴ പെയ്യാനാരംഭിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചെറിയൊരു മഴയാണെങ്കിലും മണ്ണാങ്കട്ട അലിയാനാരംഭിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>അയ്യോ, എനിക്ക് കഷ്ടകാലമാരംഭിച്ചല്ലോ...'' മണ്ണാങ്കട്ട കരയാനാരംഭിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇതുകണ്ടു മനസ്സലിഞ്ഞ കരിയില പറഞ്ഞു, ""കൂട്ടുകാരാ, നീ വിഷമിക്കാതെ, എനിക്കിപ്പോള്‍ നല്ലകാലമല്ലേ, എന്നെ രക്ഷിക്കാന്‍ കഴിഞ്ഞ നിന്നെ രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്, നിന്ന് ഞാന്‍ രക്ഷിക്കും''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>വെമ്പലോടെ മണ്ണാങ്കട്ട ചോദിച്ചു, ""എങ്ങനെ സാധിക്കും സ്നേഹിതാ..?'' </font><br/><font  style='font-size:11pt; color:#000000'></font><br/>""<font  style='font-size:11pt; color:#000000'>അടുത്ത മഴവരും മുമ്പേ തന്നെ നിങ്ങള്‍ എന്‍റെ പുറത്തുനിന്നിറങ്ങണം, പിന്നീട് ഞാന്‍ നിങ്ങളുടെ മുകളീല്‍ കയറിയിരിക്കും, എങ്ങനെയുണ്ട് ഐഡിയാ?...'' കരിയില ചോദിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സന്തോഷം കൊണ്ടു മതിമറന്ന മണ്ണാങ്കട്ട പറഞ്ഞു''നിങ്ങളെന്‍റെ മുകളില്‍ കയറിയിരുന്നാല്‍ കുടപിടിച്ചതു പോലെയാകും, മഴ നനയുകയുമില്ല എനിക്ക്''</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അങ്ങനെ മണ്ണാങ്കട്ട അടുത്ത മഴയില്‍ നിന്നും രക്ഷപെട്ടു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പക്ഷെ അധികസമയം ആ പാവങ്ങളുടെ സന്തോഷം നീണ്ടുനിന്നില്ല. കാരണമെന്തന്നല്ലേ ?</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ചാറ്റല്‍ മഴ വന്നപ്പോള്‍ കരിയില പുറത്തിരുന്നു കുടപിടിച്ചതു പോലെ മണ്ണാങ്കട്ടയെ രക്ഷിച്ചു, എന്നാല്‍ അതിന്‍റെ കൂടെ വന്ന കൊടുങ്കാറ്റ് കരിയിലയെ കാണാമറയത്തു പറത്തിക്കൊണ്ടു പോയി. ചാറ്റല്‍ മഴ ശക്തിയാര്‍ജ്ജിച്ചപ്പോള്‍ മണ്ണാങ്കട്ടയും അലിഞ്ഞുപോയി.</font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 15:03:23 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[ഞങ്ങളെ കൊല്ലല്ലേ...]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/ഞങ്ങളെ-കൊല്ലല്ലേ-107052400072_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/ഞങ്ങളെ-കൊല്ലല്ലേ-107052400072_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[ഞങ്ങളെ കൊല്ലല്ലേ...]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ശീവാലികുന്നിന്‍ താഴ്വരയിലാണ് കുഞ്ഞാറ്റക്കുരുവിയും അവള്‍ക്ക് ആറ്റുനോറ്റുണ്ടായ കുഞ്ഞുകുരുവിയും താമസിക്കുന്നത്. താഴ്വരയിലെ ഉയരുമള്ള ഒരു മരത്തിന്‍െറ മുകളില്‍ കൂടുകെട്ടി അവിടെ സസുഖം പാര്‍ത്തുപോന്നു. തന്‍െറയും കുഞ്ഞിന്‍െറയും സുരക്ഷയെ കരുതിയാണ് തന്‍െറ ഇണ ഉയരമുള്ള മരം നോക്കി കൂടുകെട്ടിയതെന്ന് അവള്‍ ഓര്‍ത്തു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇന്നലെ ഇര തേടി പോയ ഭര്‍ത്താവ് ഇനിയും തിരിച്ചുവന്നില്ലല്ലോ? അവള്‍ വ്യാകുലപ്പെട്ടു. തേടി പോയാലോ? പക്ഷെ കുഞ്ഞിനെ തനിച്ചാക്കിയിട്ട് എങ്ങനെ പോകും? ആ കുഞ്ഞു ചിറകുകള്‍ക്ക് പറക്കാന്‍കഴിയില്ലല്ലോ? പോരാഞ്ഞതിന് അവന്‍ കുസൃതിയുമാണ് . വഴിപോകുന്നവരെ നോക്കി ചിരിച്ചും, കലപിലകൂട്ടിയും, കലമ്പിയും അവന്‍ കൂട്ടില്‍ ഇരിക്കും.  </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അതുമാത്രമോ? ഒരു തവണ കൂട്ടില്‍ നിന്ന് അവന്‍ എടുത്ത് താഴെക്ക് ചാടി. ഭാഗ്യത്തിന് ആ വൃക്ഷമുത്തച്ഛന്‍ താങ്ങിപിടിച്ചിരുന്നില്ലെങ്കിലോ? അന്ന് തന്‍െറ മാതൃഹൃദയം എന്തുമാത്രം വേദനിച്ചു. അവന്‍െറ അച്ഛനോട് ഒന്നും പറയാന്‍ പോയില്ല. അറിഞ്ഞാല്‍ തന്നെ കൊത്തി ശരിപ്പെടുത്തും. ""എന്താണ് നിനക്ക് കുഞ്ഞിന്‍െറ കാര്യത്തില്‍  ഒരു ശ്രദ്ധയുമില്ലല്ലോ'' എന്നു കോപിക്കും. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എന്താണ് എന്‍െറ കൂട്ടുകാരന്‍ വരാത്തത്? എന്തെങ്കിലും ആപത്ത്? വേട്ടക്കാരുടെ കണ്ണിലെങ്ങാനും പെട്ടുപോയാല്‍! ഈ പാവം കുരുവികളെ കൊന്നിട്ട് അവര്‍ക്ക് എന്തു കിട്ടാനാണ്. ജീവിക്കാനും സമ്മതിക്കില്ല!  പല വിധ ചിന്തകളില്‍പെട്ട് കുഞ്ഞാറ്റകുരുവിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അമ്മ കരയുന്നത് കണ്ട് കുഞ്ഞിനും സങ്കടമായി. അമ്മയോട് ചേര്‍ന്ന് ഉരുമ്മിനിന്നുകൊണ്ട് കൊച്ച് കൊക്ക് ഉയര്‍ത്തി അവന്‍ ചോദിച്ചു "" എന്തിനാണമ്മേ കരയുന്നത്? വിശന്നിട്ടാണോ? മോനും വിശക്കുന്നു... അച്ഛനെവിടെ? '' തള്ള കുരുവി കാര്യങ്ങളെല്ലാം  തന്‍റെ പൊന്നോമനയെ അറിയിച്ചു.  അവന്‍ അമ്മയോട് പറഞ്ഞു... ""അമ്മ വിഷമിക്കേണ്ട വേഗം ചെന്ന് അച്ഛനെ അന്വേഷിച്ചു വരൂ'' വേഗം ചെല്ലൂ'' വരുമ്പോള്‍ മോന് കഴിക്കാന്‍ കുറച്ചു  മുന്തിരിങ്ങ കൊണ്ടു തരാമോ?'' </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അമ്മ തലയാട്ടി. അവന്‍ അമ്മയെ ഒരു വിധേന സമാധാനിപ്പിച്ച് പറഞ്ഞയച്ചു. കുഞ്ഞാറ്റ കുരുവി മനസ്സില്ലാ മനസ്സോടെ അവനെ അവിടെ തനിച്ചാക്കിയിട്ട് കിഴക്കു ഭാഗം ലക്ഷ്യമാക്കി വേഗത്തില്‍ പറന്നുപോയി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുരുവി കുഞ്ഞ് കുട്ടില്‍ കിടന്നുകൊണ്ട് നാലുപാടും നോക്കി. സമയം എന്തായി കാണും? ഒരു പിടിയുമില്ല. അച്ഛനും അമ്മയും വെയില്‍ നോക്കിയാണ് സമയം നിശ്ഛയിക്കുന്നത്. പഠിക്കണം. ഞാന്‍ വലുതായാല്‍ എല്ലാം പഠിക്കും. അവന്‍ തീര്‍ച്ചപ്പെടുത്തി.</font>]]></content:encoded>
      <pubDate>Thu, 24 May 2007 15:02:56 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[കൊടുക്കുന്ന കൈയില്‍ കടിക്കരുത്]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/കൊടുക്കുന്ന-കൈയില്‍-കടിക്കരുത്-107052400071_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/കൊടുക്കുന്ന-കൈയില്‍-കടിക്കരുത്-107052400071_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[കൊടുക്കുന്ന കൈയില്‍ കടിക്കരുത്]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അരമതിലില്ലാത്തെ കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്നു രാമു. അവന്‍റെ പട്ടിക്കുട്ടി അടുത്തു നിന്നുതന്നെ കുരച്ചു ചാടിയും കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് നായ കാല്‍തെറ്റി കിണറ്റുനുളളില്‍ വീണു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>രാമു ഓമനിച്ചു വളര്‍ത്തിയതാണ് നായ്ക്കുട്ടിയെ. കൊച്ചുനാളിലെ കൊണ്ടുവന്ന് നല്ല തല്ലും ചൊല്ലും കൊടുത്ത് വളര്‍ത്തിയത്. പട്ടിക്കുട്ടി കിണറ്റില്‍ വീണത് കണ്ട് രാമുവിന് സങ്കടം വന്നു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>അവന്‍ കിണറ്റിലേക്കിറങ്ങി. തൊടിയില്‍ വളര്‍ന്ന വരുന്ന ചെടികള്‍ വകഞ്ഞ് ശ്രദ്ധാപൂര്‍വ്വം ആഴമുള കിണറ്റിലിറങ്ങി അവന്‍ വെള്ളത്തില്‍ ഭയന്ന് നീന്തുകയായിരുന്നു പട്ടിക്കുട്ടിയെ കടന്നു പിടിച്ചു. പതുക്കെ മുകളിലേയ്ക്ക്  കയറാന്‍ തുടങ്ങി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പെട്ടെന്നാണ് പട്ടിക്കുട്ടി രാമുവിന്‍റെ കൈയില്‍ കടിച്ചത്. ഒരു നിമിഷം രാമു ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്തായിരുന്നു പട്ടിയുടെ കടി. വേദനകൊണ്ട് കൈവലിച്ച രാമു പട്ടിയോടു പറഞ്ഞു.</font><br/><font  style='font-size:11pt; color:#000000'></font><br/>"<font  style='font-size:11pt; color:#000000'>ഇത്ര നാളം ഞാന്‍ നിന്നെ എത്ര ഓമനിച്ചാണ് വളര്‍ത്തിയത്. പാലും ചോറും ഇറച്ചിയും മീനും തന്ന് നിന്നെ ഞാന്‍ സ്നേഹിച്ചു വളര്‍ത്തി. ആ നീ എന്‍റെ കൈയില്‍ കടിച്ചത് അതും പ്രാണരക്ഷ നടത്തുന്ന വേളയില്‍ ഒട്ടും ശരിയല്ല. നിന്‍റെ ലോകം ഇനി ഈ കിണറാകട്ടെ.' ഇത്രയും പറഞ്ഞ് രാമു പട്ടിയെ കിണറ്റിലേക്ക് തന്നെ തള്ളിയിട്ടു. നിലവിളിയോടെ നായ കിണറ്റിനുള്ളിലെ വെള്ളത്തില്‍ ചെന്നു വീണു. കൊടുക്കുന്ന കൈയ്ക്ക് കടിച്ചാല്‍ ഇതാണ് ഫലം. </font>]]></content:encoded>
      <pubDate>Thu, 24 May 2007 15:02:40 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[പന്നിയുടെ ഉത്തരം]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/പന്നിയുടെ-ഉത്തരം-107052400070_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/പന്നിയുടെ-ഉത്തരം-107052400070_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[പന്നിയുടെ ഉത്തരം]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഇടയന് കാട്ടില്‍ നിന്നും ഒരു പന്നിക്കുട്ടിയെ കിട്ടി. തന്‍റെ ആട്ടിന്‍കൂട്ടത്തോടൊപ്പം ഓമനിച്ചു തന്നെ അയാളതിനെ വളര്‍ത്തുകയും ചെയ്തു.</font><br/><font  style='font-size:11pt; color:#000000'>മാസങ്ങള്‍ കടന്നുപോയി. ആട്ടിന്‍കുട്ടികള്‍ വളര്‍ന്നതോടൊപ്പം പന്നിക്കുട്ടിയും വളര്‍ന്നു. തടിയനും കൂറ്റനുമായി. ഇനിയും അതിനെ വളര്‍ത്തേണ്ട കാര്യമില്ല. ഇടയന്‍ തീരുമാനിച്ചു.പറ്റിയ ദിവസം നോക്കി കൊല്ലണം. എന്നിട്ട് സുഖമായി പന്നിയിറച്ചി കൂട്ടി മതിയാവോളം ഉണ്ണണം.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒടുവില്‍ സ്വസ്ഥതയുള്ള ഒരു ദിവസം ഇടയന്‍ പന്നിയെ വെട്ടാനൊരുങ്ങി. കൂട്ടില്‍ നിന്നും അതിനെ പിടിച്ചിറക്കിക്കൊണ്ടു വരുമ്പോള്‍ അത് ഉറക്കെ നിലവിളിച്ചു. കുതറിയോടാന്‍ ശ്രമിച്ചു. അപ്പോള്‍ ആടുകള്‍ പറഞ്ഞു. വിഷമിക്കണ്ട പന്നിക്കുട്ടാ എന്തിനു കരയണം. ഞങ്ങളെയും യജമാനന്‍ ഇതുപൊലെ പുറത്തേക്ക് കൊണ്ടുപോകാറുണ്ടല്ലോ. മേയാനും, പാലു കറക്കാനുമൊക്കെ. ഞങ്ങള്‍ കരയാറില്ലല്ലോ.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഉടന്‍ പന്നി പറഞ്ഞു. " അതു ശരിയാ നിങ്ങളെയൊക്കൊണ്ടുപോകുന്നതുപോലെയല്ല എന്നെ. എന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണ്. ഞാനെങ്ങനെ കരയാതിരിക്കും. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആട്ടിന്‍പറ്റം നിശബ്ദമായി.</font>]]></content:encoded>
      <pubDate>Thu, 24 May 2007 15:02:21 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[സ്നേഹത്തിന്‍ ഫലം സ്നേഹം]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/സ്നേഹത്തിന്‍-ഫലം-സ്നേഹം-107052400068_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/സ്നേഹത്തിന്‍-ഫലം-സ്നേഹം-107052400068_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[സ്നേഹത്തിന്‍ ഫലം സ്നേഹം]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>നല്ല അയല്ക്കാരായിരുന്നു പരുന്തും കുറുക്കനും.വലിയ ഒരു മരത്തിന്‍റെ മുകളിലായിരുന്നു പരുന്തിന്‍റെ കൂട്.കുറുക്കന്‍ അല്പം മാറി ഒരു മാളത്തിലും.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുറുക്കന് കൊച്ചു കുഞ്ഞുങ്ങളുണ്ട്. പരുന്തും ആയിടയ്ക്കാണ് മുട്ടകള്‍ വിരിയിച്ചത്. </font><br/><font  style='font-size:11pt; color:#000000'>ഒരിക്കല്‍ പരുന്തിന് ഒരു ദുഷ്ടബുദ്ധി തോന്നി.കുഞ്ഞുങ്ങള്‍ക്ക് കുറെ ദിവസമായി ഇളം ഇറച്ചി കൊടുക്കണമെന്നു വിചാരിച്ചിട്ട്. ഈ അവസരം പാഴാക്കരുത്. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുറുക്കന്‍റെ കുഞ്ഞുങ്ങളിലൊന്നിനെ റാഞ്ചിയെടുത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണം. പരുന്ത് ഒടുവില്‍ അതു തന്നെ ചെയ്തു. കുറുക്കന്‍റെ ഒരു കുഞ്ഞിനെ പരുന്ത് റാഞ്ചി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുറുക്കന്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ ഒരു കുഞ്ഞിനെ കാണുന്നില്ല. മരത്തിന്‍റെ മുകളില്‍ നിന്നും കരച്ചില്‍ കേള്‍ക്കുന്നുമുണ്ട്. പരുന്ത് റാഞ്ചിക്കൊണ്ടു പോയതാകണമെന്ന് കുറുക്കന്‍ കരുതി. തന്നോടിതു പാടിലാ്ളയിരുന്നെന്ന് കുറുക്കന്‍ പരുന്തിനോടു പറഞ്ഞു.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>നാം വളരെ നാളായി സുഹൃത്തുക്കളും പരിചയക്കാരുമാണ്. </font><br/><font  style='font-size:11pt; color:#000000'>അയല്‍ക്കാരും. വിശ്വസ്തരെയും ചതിക്കുന്നത് ശരിയല്ല. അതിനാല്‍ ദയവായി കുഞ്ഞിനെ തിരിച്ചു തരൂ.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പരുന്ത് ഇതൊന്നും കേട്ടതായി ഭാവിച്ചില്ല. തന്നെ ഒരിക്കലും കുറുക്കന് പിടിക്കാനോ തന്നോടു പ്രതികാരം ചെയ്യാനോ കഴിയില്ലെന്ന് പരുന്ത് അഹങ്കരിച്ചു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>തള്ളക്കുറുക്കന് ദു:ഖവും ദേഷ്യവും തോന്നി. അവന്‍ അടുത്തുള്ള പള്ളിയില്‍ ചെന്നു രണ്ടു കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരികള്‍ എടുത്തു കൊണ്ടു വന്നു. ഇലകളും ചുള്ളിക്കമ്പുകളും മരത്തിനു കീഴെ വാരിക്കൂട്ടി തീയിട്ടു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>സ്വന്തം കുഞ്ഞുങ്ങള്‍ക്ക് കുറുക്കന്‍കുഞ്ഞിനെ ഭക്ഷണമായി നല്‍കാന്‍ പരുന്ത് തുടങ്ങുമ്പോഴായിരുന്നു താഴെ ഈ സംഭവം പരുന്തതു കണ്ടു. തന്‍റെ കൂടും മക്കളും താനും തീപ്പെടുമെന്ന് ഭയന്ന പരുന്ത് കുറുക്കനോട് കേണപേക്ഷിച്ചു .</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുറുക്കന് ദയ തോന്നി. അതു ശ്രമമുപേക്ഷിച്ചു. പരുന്ത് കുഞ്ഞിനെ തിരികെ നല്‍കി.</font><br/></font>]]></content:encoded>
      <pubDate>Thu, 24 May 2007 15:01:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[എലിക്കല്യാണം]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/എലിക്കല്യാണം-107052400066_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/എലിക്കല്യാണം-107052400066_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[എലിക്കല്യാണം]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒരിക്കല്‍ ഒരു സിംഹം വേട്ടയാടിത്തളര്‍ന്ന് ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. </font><br/><font  style='font-size:11pt; color:#000000'>ആ വഴി കുറേ എലികള്‍ വന്നു. അവര്‍ മൃഗരാജ-ന്‍റെ മേല്‍ ചാടിക്കളിച്ചു. സിംഹം ഉണര്‍ന്നു. എല്ലാ എലിയും ഓടി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ഒരു ചെറിയ എലിയെ സിംഹം പിടിച്ചു. അവന്‍ പ്രാണരക്ഷയ്ക്ക് യാചിച്ചു.സിംഹത്തിനു ദയതോന്നി.അവനെ വിട്ടു.കാണിച്ച കരുണയ്ക്ക് പ്രത്യുപകാരം ചെയ്യുംഎന്നു പറഞ്ഞ് എലി ഓടിപ്പോയി.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സിംഹം ഒരു വലയില്‍ കുരുങ്ങി.സിംഹം കിടന്നു കരഞ്ഞു. ഇതു അന്നത്തെ എലിക്കുഞ്ഞു കേട്ടു.അവന്‍ ഓടി എത്തി.സിംഹത്തോട് ശാന്തനായിരിക്കാന്‍ പറഞ്ഞു. എന്നിട്ട് കയറുകള്‍ മുഴുവന്‍ അറുത്തു മുറിച്ചു.സിംഹം മോചിതനായി.സന്തോഷിച്ച സിംഹം അവന്‍റെ ആഗ്രഹം സാധിപ്പിക്കാമെന്ന് വാക്കു കൊടുത്തു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എലിക്കുഞ്ഞ് ആലോചിച്ചിട്ടു പറഞ്ഞു. എനിക്ക് അങ്ങയുടെ മകളെ വിവാഹം ചെയ്തു തരണം.സിംഹം സമ്മതിച്ചു. അവനെയും കൂട്ടി കൊട്ടരത്തിലെത്തി.മകളെ വിളിച്ച് അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ അമ്പരന്നു നിന്നു. സിംഹം മകളെ എലിക്ക് കല്യാണം കഴിച്ചു കൊടുത്തു. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>എലിഭര്‍ത്താവ് അവള്‍ക്കൊരു തമാശയായി തോന്നി. അവള്‍ രണ്ടു കൈകൊണ്ടും എലിയെ ഇട്ടു തട്ടി. എലി തട്ടു കൊണ്ടു വീണു. അവിടെക്കിടന്ന് അവന്‍ മരിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/> <font  style='font-size:11pt; color:#000000'>അന്യനു ചെയ്യുന്ന ഉപകാരത്തിനു വിലവാങ്ങരുത്. </font><br/><font  style='font-size:11pt; color:#000000'>അര്‍ഹിക്കാത്തത് ആഗ്രഹിക്കരുത്.</font>]]></content:encoded>
      <pubDate>Thu, 24 May 2007 15:01:31 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
    <item>
      <title><![CDATA[അപ്പക്കഥ]]></title>
      <link>https://malayalam.webdunia.com/article/kids-stories-in-malayalam/അപ്പക്കഥ-107052400065_1.htm</link>
      <guid>https://malayalam.webdunia.com/article/kids-stories-in-malayalam/അപ്പക്കഥ-107052400065_1.htm</guid>
      <media:thumbnail url="http:"/>
      <image>http:</image>
      <description><![CDATA[അപ്പക്കഥ]]></description>
      <content:encoded><![CDATA[<font  style='font-size:11pt; color:#000000'>ഒരിക്കല്‍ രണ്ടു പൂച്ചകള്‍ക്കും കൂടി ഒരു അപ്പം കിട്ടി.</font><br/><font  style='font-size:11pt; color:#000000'>അവര്‍ അത് പങ്കു വയ്ക്കാന്‍ തീരുമാനിച്ചു. നടുവേ മുറിച്ചു. </font><br/><font  style='font-size:11pt; color:#000000'>അതില്‍ ഒരു കഷ്ണം വലുതായിപ്പോയി. അവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്ത് വഴക്കും അടിപിടിയുമായി. ഒടുവില്‍ അവര്‍ ഒരു ഇടനിലകാരനെ കണ്ടു പിടിക്കാന്‍ തീരുമാനിച്ചു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആ വഴിക്ക് അപ്പോള്‍ ഒരു കുരങ്ങന്‍ വന്നു. കുരങ്ങിനെ അവര്‍ ഇടനിലക്കാരനാക്കി. </font><br/><font  style='font-size:11pt; color:#000000'>കുരങ്ങിനോട് അവര്‍ ചോദിച്ചു.</font><br/>'<font  style='font-size:11pt; color:#000000'>കുരങ്ങച്ചാ ഇതു സമമായി പങ്കിട്ടു തരാമോ?'</font><br/><font  style='font-size:11pt; color:#000000'>കുരങ്ങ് സന്തോഷത്തോടെ പറഞ്ഞു.</font><br/>'<font  style='font-size:11pt; color:#000000'>അതിനു വിഷമമില്ല.'</font><br/><font  style='font-size:11pt; color:#000000'>കുരങ്ങ് അപ്പക്കഷ്ണങ്ങള്‍ രണ്ടും കയ്യിലെടുത്തു. ഉയര്‍ത്തിയും താഴ്ത്തിയും ഭാരം നോക്കി.</font><br/>'<font  style='font-size:11pt; color:#000000'>ഓ ഈ ഭാഗത്തില്‍ അല്പം കൂടുതലുണ്ട്.'</font><br/><font  style='font-size:11pt; color:#000000'>ആ ഭാഗത്തു നിന്ന് അല്പം കടിച്ചെടുത്ത് സമമാക്കാന്‍ നോക്കി. അപ്പോള്‍ മറുഭാഗത്ത് കൂടുതല്‍ വന്നതായി കുരങ്ങന്‍ കണ്ടു.</font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>ആ കഷ്ണവും സമമാക്കാന്‍ അതില്‍ നിന്നു കുറച്ചു കടിച്ചെടുത്തു തിന്നു.തുല്യമാക്കുന്നതിനു രണ്ടു കഷ്ണത്തില്‍ നിന്നും കുറേശ്ശെ കടിച്ചു തിന്നുതിന്ന് അവസാനം അല്പം മാത്രം ശേഷിച്ചു. അതു ഒരുമിച്ചു വായിലിട്ടു. പിന്നീടു ഒറ്റച്ചാട്ടത്തിന് മരത്തില്‍ക്കയറി ചാടിക്കളിക്കാന്‍ തുടങ്ങി. </font><br/><font  style='font-size:11pt; color:#000000'></font><br/><font  style='font-size:11pt; color:#000000'>പൂച്ചകള്‍ക്ക് ഒന്നു ം  കിട്ടിയില്ല. </font><br/><font  style='font-size:11pt; color:#000000'>വഴക്കടിച്ചാല്‍ ഉള്ളതും കൂടി കിട്ടാതാവും.</font>]]></content:encoded>
      <pubDate>Thu, 24 May 2007 15:00:58 +0530</pubDate>
      <updatedDate>Wed, 23 Apr 2014 14:50:36 +0530</updatedDate>
      <category><![CDATA[Kids Stories]]></category>
      <authorname>WEBDUNIA</authorname>
    </item>
  </channel>
</rss>
