സിപിഎം അടക്കമുള്ള ഇടതുപക്ഷം ഉൾപ്പെട്ട യുപിഎ ഭരണകാലത്ത് കൊണ്ടുവന്ന വിവരാവകാശ നിയമത്തെ ചോദ്യം ചെയ്യുന്നതരത്തിൽ ചില മന്ത്രിസഭാതീരുമാനങ്ങൾ പിണറായി സർക്കാർ കൈക്കൊണ്ടത് നമ്മൾ കണ്ടതാണ്. ഇടതുപക്ഷ സർക്കാർ എന്തൊക്കെയാണോ ചെയ്യാതിരിക്കേണ്ടത് അതൊക്കെ തന്റെ സർക്കാർ ചെയ്തിരിക്കും എന്ന വാശിയോടെ പിണറായി സർക്കാർ മുന്നേറുമ്പോൾ ഈ ഇരട്ടപദവിപോലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയാൻ തോന്നുന്നില്ല. എന്തു തന്നെയായാലും വി എസിനെ ആശ്വസിപ്പിക്കാൻ സർക്കാൻ നടത്തുന്ന ഈ നീക്കം ന്യായീകരിക്കാൻ കഴിയുന്നതല്ല.