മരുന്നു വിറ്റു: സ്‌നാപ്‌ഡീലിനെതിരെ കേസ് ഫയല്‍ ചെയ്തു

മുംബൈ| JOYS JOY| Last Modified ശനി, 2 മെയ് 2015 (11:30 IST)
ഓണ്‍ലൈന്‍ ആയി മരുന്നു വിറ്റതിന് ഇ-കൊമേഴ്സ് വെബ്‌സൈറ്റ് ആയ സ്നാപ്‌ഡീല്‍ ഡോട്ട് കോമിനെതിരെ കേസ് ഫയല്‍ ചെയ്തു. പന്‍വേല്‍ പൊലീസാണ് കേസ് ഫയല്‍ ചെയ്തത്. മഹാരാഷ്‌ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ നല്‍കിയ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അഞ്ചു വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും വിധിക്കാവുന്ന കുറ്റമാണിതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകളായ ഐപില്‍, വയാഗ്രയുടെ പ്രദേശിക ബ്രാന്‍ഡായ വിഗോറ, ചുമയ്ക്ക് ഉപയോഗിക്കുന്ന അസ്‌കോറില്‍ തുടങ്ങിയവയാണ് സ്‌നാപ്ഡീല്‍ ഓണ്‍ലൈനിലൂടെ വിറ്റത്.

നേരത്തെ, ഓണ്‍ലൈന്‍ ആയി മരുന്നു വിറ്റതിനെ തുടര്‍ന്ന് സ്നാപ്‌ഡീലിന്റെ ഓഫീസുകളിൽ ഫുഡ് ആൻഡ് ഡ്രഗ്‌സ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിൽപ്പന നിയന്ത്രണമുള്ള മരുന്നുകൾ ഓൺലൈൻ വഴി വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :