കോമൺവെൽത്ത്: ആദ്യ ദിനം ഇന്ത്യക്ക് സ്വര്‍ണ്ണ തിളക്കം

  കോമൺവെൽത്ത് ഗെയിംസ് , ഗ്ളാസ്ഗോ , ഇന്ത്യ , സഞ്‌ജിത , ബാഡ്മിന്റണ്‍
ഗ്ളാസ്ഗോ| jibin| Last Modified വെള്ളി, 25 ജൂലൈ 2014 (10:18 IST)
വെയ്‌റ്റ്‌ലിഫ്റ്റിംഗ് താരം സഞ്‌ജിത കുമുക് ചാമിലൂടെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യ സ്വർണം നേടി. 173 കിലോ ഉയര്‍ത്തിയാണ് സഞ്‌ജിത സ്വർണം നേടിയത്. ഈ ഇനത്തിലെ വെള്ളിയും ഇന്ത്യയ്ക്കാണ്.
സൈക്കോം ചാനുവാണ് വെള്ളി നേടിയത്. നൈജീരിയയുടെ കേചി ഒപാറക്കാണ് വെങ്കലം.

ആദ്യദിനം ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി
ഉറപ്പായിട്ടുണ്ട്. ജൂഡോ താരങ്ങളായ നവ്‌ജ്യോത് ചാനയും സുശീല ലിക്മബാമും പുരുഷ വനിതാ വിഭാഗങ്ങളിൽ ഫൈനലിലെത്തിയതോടെയാണ് ഇരുവർക്കും സ്വർണമോ വെള്ളിയോ ഉറപ്പായത്. പുരുഷന്മാരുടെ 60 കി.ഗ്രാം വിഭാഗത്തിലാണ് ചാന ഫൈനലിലെത്തിയത്.

ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ഘാനയെ കീഴടക്കി. പിവി സിന്ധു ഘാനയുടെ അമാസയെ 217, 215 ന് അനായാസം കീഴടക്കിയപ്പോള്‍ പി കശ്യപ് ഡി സാമിനെ തോല്‍പ്പിച്ചു.(216,2116)

സ്‌ക്വാഷ് പുരുഷ വിഭാഗം സിംഗ്ള്‍സില്‍ ഹരീന്ദര്‍ പാല്‍ സന്ധു വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രെയ്ഗിനെ കീഴടക്കി( 119,115,115) രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ സിംഗ്ള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരമായ മാന്‍ഗോവന്‍കറും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

വനിതാഹോക്കിയില്‍ ഇന്ത്യ കാനഡയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ചു.അതേസമയം നീന്തലിലും സൈക്‌ളിങ്ങിലും ഇന്ത്യന്‍താരങ്ങള്‍ നിരാശപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :