ഹിമാലയ കവാടമായ ഹരിദ്വാര്‍

എ കെ ജെ അയ്യര്‍

WD
ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ചൈനീസ് സഞ്ചാരി ഹുയാങ് സാങ് ഹരിദ്വാറിനെ ഗംഗാതീരത്തുള്ള മയൂര എന്നാണ് വിശേഷിപ്പിക്കുന്നത്. ഹരിദ്വാര്‍ ഗാന്ധര്‍വ്വം എന്ന പേരിലും ഒരുകാലത്ത് അറിയപ്പെട്ടിരുന്നു. കപില മഹര്‍ഷിയുടെ ആശ്രമം ഉണ്ടായിരുന്ന പ്രദേശം കപിലസ്ഥാന്‍ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

ബദരീനാഥ്, കേദാര്‍നാഥ് തുടങ്ങിയ പുണ്യ സങ്കേതങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയുടെ തുടക്കവും ഹരിദ്വാറില്‍ നിന്നാണ്. പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ കുംഭമേളയും ആറ് കൊല്ലത്തില്‍ ഒരിക്കല്‍ അര്‍ഥ കുംഭമേളയും നടക്കുന്നു. ഗാന്ധര്‍വ്വ, കംഗല്‍, നീലപര്‍വ്വത, ബില്വതീര്‍ഥ, കുശാവര്‍ത്ത എന്നിവയാണ് ഹരിദ്വാറിലെ പുണ്യതീര്‍ത്ഥങ്ങള്‍.

പ്രധാനപ്പെട്ട സ്നാനഘട്ടം ഹരികിപൈരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടത്തെ ചുവരുകളില്‍ ഒന്നില്‍ മഹാവിഷ്ണുവിന്‍റെ കാലടിപ്പാട് കാണാം എന്നാണ് വിശ്വാസം.

നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് തൊട്ടടുത്തുള്ള ഗംഗദ്വാര ക്ഷേത്രം. ഇവിടെ എല്ലാദിവസവും വൈകിട്ട് ഏഴ് മണിക്ക് ഗംഗാ ആരതി നടക്കുന്നു. തൊട്ടടുത്താണ് മായാപുരി, കങ്കല്‍ എന്നീ ടൌണുകള്‍. ദക്ഷയാഗം നടന്ന കംഗലിലാണ് ദക്ഷേശ്വര ക്ഷേത്രമുള്ളത്.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :