നാടകാന്തം

കവിത

WEBDUNIA|
ഒന്ന്

പീഠം കിട്ടാത്തവന്‍ മരം മുറിഞ്ഞേ നിന്നു,
ബസ്സില്‍ കല്യാണപ്പന്തലില്‍,
സംഘത്തില്‍, ശരണത്തില്‍.

കിട്ടിയവര്‍ അവനോട് പറഞ്ഞീലാ :
പോരാ നിശ്ഛയം തനിക്കെടോ.

പറഞ്ഞാല്‍ കുറയുമന്തരം ചിലപ്പോള്‍
നില്‍പ്പതു, മിരിപ്പതും തമ്മിലെന്നാശങ്കയാം:

നാളെ പുലരുവതിവ-
നിരിപ്പായിട്ടെങ്കില്‍
കുറയും ഗുണം, ചേര്‍ച്ച, യന്തസ്സീ
പീഠത്തില്‍ നിറവിനും നിത്യതയ്ക്കും!

അതിനാലിവന്‍ ചിരം തുടരുക തപം!

നിരാര്‍ത്ഥിക നൈര്‍മല്യമായി-
ട്ടാത്മ രൂപനായി-
ട്ടവന്‍റെ ഒറ്റക്കാലില്‍, ഒറ്റ ഞാണില്‍.

പ്രാണവായുവില്‍ നീറി വലിയുവോളം
കൂര്‍ത്തു മൂര്‍ത്തിവന്‍ തുടരുക തപം!

രണ്ട്

കിട്ടിയവര്‍ അവനെ കണ്ണിനാല്‍
അടച്ചിരുട്ടാക്കി അവന്‍റെ ആള്‍രൂപം!

ഇരുട്ടിന്‍ കനപ്പില്‍ പെട്ടിട്ടതു
കൊഴിഞ്ഞുമായുമ്പോള്‍
സര്‍വരു, മുള്ളില്‍ മനം ചായ്ക്കേ
കിനാക്കണ്ടു;
മിഴിച്ച വാഴ്വിന്‍ മാധുര്യം
തുളുമ്പുന്നു നാത്തുമ്പില്‍

വിട്ടകലാത്ത കമ്പമായ്
കേട്ടു കൊഴിയാത്തൊരിമ്പമായ്
ഹോ, സുഖം, സുഖം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :